Thursday, July 14, 2016

നവസലഫികള്‍ കേരളത്തില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

by 
mujeeb rahamaan kinaloor

ഏതാനും ആഴ്ചകള്‍ക്കുമുമ്പ്, കൗണ്‍സലറായ എന്റെ സുഹൃത്തിന് ഗള്‍ഫില്‍ നിന്ന് ഒരു കാള്‍ വന്നു. ബിരുദ വിദ്യാര്‍ത്ഥിയായ തന്റെ മകന് അടിയന്തിര കൗണ്‍സലിങ്ങ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ കോള്‍. കുസാറ്റില്‍ ബി ടെക്കിന് പഠിച്ചുകൊണ്ടിരിക്കുന്ന മകന്‍ പഠനം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണത്രേ. അടുത്ത കാലത്തായി മതാവേശം മൂത്ത് ഒരു തരം ഉന്മാദ ലക്ഷണങ്ങള്‍ കാണിക്കുന്ന അവന്‍ പഠനം അവസാനിപ്പിക്കാനുള്ള കാരണമായി പറയുന്നത്, പെണ്‍കുട്ടികള്‍ കൂടി പഠിക്കുന്ന കാമ്പസില്‍ തനിക്ക് തുടരാനാവില്ല എന്നാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സമ്മിശ്ര സ്ഥാപനത്തില്‍ പഠിക്കുന്നത് മതം അനുവദിക്കുന്നില്ലെന്നും ആ സാഹചര്യം തന്റെ വിശ്വാസത്തിന് കളങ്കമുണ്ടാക്കുമെന്നുമാണ് ആ വിദ്യാര്‍ത്ഥിയുടെ വാദം!
സുഹൃത്ത് ഈ അനുഭവം വിവരിച്ചപ്പോള്‍ എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മൂടുറച്ചുകൊണ്ടിരിക്കുന്ന പ്രത്യേക വിശ്വാസി വിഭാഗത്തിന്റെ വിചിത്രമായയ പെരുമാറ്റങ്ങള്‍ക്ക് ഇത്തരം ഒരു പരിണാമം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ബി ടെക്ക് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മിക്‌സഡ് സ്‌കൂളില്‍ ചേരാന്‍ വിസമ്മതിച്ച അനുഭവം മലപ്പുറം ജില്ലയില്‍ നിന്ന് ഞാന്‍ പറഞ്ഞു കേട്ടിരുന്നു. 
പല ഭാഗങ്ങളിലും യുവതീയുവാക്കളുടെ വേഷത്തില്‍ പോലും പെട്ടെന്നൊരു മാറ്റം സംഭവിച്ചിരുന്നു. നീണ്ട താടിയും മുട്ടിനു താഴെ അവസാനിക്കുന്ന പാന്റ്‌സും ജൂബയും തൊപ്പിയുമണിയുന്ന ചെറുപ്പക്കാരും മുഖംമുടി പര്‍ദ (നിഖാബ് ) ധരിക്കുന്ന യുവതികളും പെരുകി വരികയാണ്. ആ വേഷമാറ്റത്തിന് അവര്‍ക്കുള്ള ന്യായം, മതം മറ്റുമതവിശ്വാസികളുടെ വേഷം അണിയാന്‍ അനുവദിക്കുന്നില്ലെന്നാണ്. സ്ത്രീകള്‍ മുഖം മറയ്ക്കല്‍ മതപരമായ നിര്‍ബന്ധമാണെന്നാണ്. ഒരു പ്രമുഖ മുസ്ലിം പത്രത്തില്‍ ഒന്നു രണ്ട് വര്‍ഷം മുമ്പ് ഒരു വിവാഹപരസ്യം ശ്രദ്ധയില്‍ പെട്ടു. വിദ്യാസമ്പന്നയായ യുവതിക്ക് താടി നീട്ടി വളര്‍ത്തുകയും പാന്‍സ് ഞെരിയാണി വരെ മാത്രം ഇറങ്ങുകയും ചെയ്യുന്ന വരനെ മതിയെന്ന നിബന്ധന കൂടി ചേര്‍ത്തിരുന്നു!
നവസലഫിസം കേരളത്തിലേക്ക്
വിചിത്രമായ ഈ വിശ്വാസപകര്‍ച്ച നവസലഫിസത്തില്‍ നിന്ന് കടന്നുവരുന്നതാണ്. വളരെ നിശ്ശബ്ദമായി എന്നാല്‍ അതിയാഥാസ്ഥികമായി കേരള മുസ്ലിങ്ങള്‍ക്കിടയില്‍ വേരൂന്നിക്കൊണ്ടിരിക്കുന്ന ഈ സലഫികള്‍, വിപ്ലവകരവും പുരോഗമനപരവുമായ വമ്പിച്ച മാറ്റങ്ങള്‍ക്ക് കേരള മുസ്ലിങ്ങളെ പ്രേരിപ്പിച്ച മുജാഹിദ് പ്രസ്ഥാനത്തിനകത്ത് നിന്നാണ് ഉരുവം കൊണ്ടത് എന്നതാണ് ചരിത്രത്തിന്റെ ഐറണി. 
വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും കെ എം സീതിസാഹിബിന്റെയുമൊക്കെ പിന്‍ഗാമികളായി, രാഷ്ട്രീയ, സാമൂഹിക, മത, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലെല്ലാം വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകരില്‍ നിന്നാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ രൂപം കൊണ്ടത്. പൗരോഹിത്യത്തെ ചോദ്യം ചെയ്തും യാഥാസ്ഥിതികതയെ വെല്ലുവിളിച്ചും മസ്ലിംങ്ങള്‍ക്കിടയിലെ പുരോഗമന സാന്നിധ്യമായി മുജാഹിദ് പ്രസ്ഥാനം നിലകൊണ്ടു. ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും അവര്‍ പ്രോത്സാഹനം നല്‍കി. സ്‌കൂളുകളും കോളേജുകളും മതപാഠശാലകളും സ്ഥാപിച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭാഗമായി നില്‍ക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു 
പരിഷ്‌കരണ പ്രസ്ഥാനം എന്നറിയപ്പെട്ട മുജാഹിദ് പ്രസ്ഥാനം എന്നാല്‍ പില്‍ക്കാലത്ത് അല്‍പ്പാല്‍പമായി  ഗള്‍ഫ് സലഫിസത്തിന്റെ സ്വാധീന വലയത്തില്‍ അകപ്പെടുകയായിരുന്നു. സലഫി മെത്തഡോളജി (മന്‍ഹജ്) അനുസരിച്ച, മുജാഹിദ് പ്രസ്ഥാനം പിന്തുടരുന്ന പുരോഗമന പക്ഷം ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായി ഗള്‍ഫ് സലഫികള്‍ പ്രചരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ അവിടെയുള്ള സലഫി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ ഒരു വിഭാഗം കേരളത്തില്‍ സലഫിവത്കരണത്തിന്റെ വക്താക്കളായി. ഗള്‍ഫ് സലഫികള്‍ ആളും അര്‍ത്ഥവും നല്‍കി കെട്ടിയിറക്കിയ ഒരു ധാര മുജാഹിദ് പ്രസ്ഥാനത്തില്‍ ആശയസംഘര്‍ഷം സൃഷ്ടിച്ചു. ആ സംഘര്‍ഷം മൂര്‍ച്ഛിച്ചാണ് 2002ല്‍ കേരള മുജാഹിദ് രണ്ടായി പിളര്‍ന്നത്.
മുജാഹിദ് പിളര്‍പ്പിലേക്ക് നയിച്ച ആശയ സംഘര്‍ഷങ്ങള്‍ക്ക് സിദ്ധാന്തം ചമയ്ക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത മുജാഹിദ് സംഘടനാ നേതൃത്വത്തിനു വേണ്ടി നില കൊണ്ട ശുദ്ധസലഫിസത്തിന്റെ വക്താവായിരുന്നു സുബൈര്‍ മങ്കട എന്ന യുവപണ്ഡിതന്‍. അദ്ദേഹം സിദ്ധാന്തിച്ച സലഫി മെത്തഡോളജിയുടെ മാനദണ്ഡപ്രകാരം, മുജാഹിദ് യുവജന വിഭാഗം ചെയ്തുകൊണ്ടിരുന്ന സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമൊന്നും മുന്‍ഗണന അര്‍ഹിക്കുന്നില്ലെന്ന് മാതൃസംഘടനയായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സ്ഥിരീകരിച്ചു. 
എന്നാല്‍ യുവവിഭാഗം ആ വീക്ഷണത്തെ നിരാകരിച്ചു. ഗള്‍ഫ് സലഫിസം ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തില്‍ അസ്വീകാര്യമാണെന്ന് അവര്‍ നിലപാടെടുത്തു. അങ്ങനെയാണ് നീണ്ട സംവാദങ്ങള്‍ക്കൊടുവില്‍ പിളര്‍പ്പ് സംഭവിച്ചത്. മുജാഹിദ് സംഘടന പിളര്‍ന്നിട്ടും അതിന്റെ സൂത്രധാരന്മാര്‍ അടങ്ങിയിരുന്നില്ല. വിഭക്ത മുജാഹിദിനെ സമ്പൂര്‍ണമായി സലഫിവത്കരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ കെ എന്‍ എം തന്നെ ഒടുവില്‍ തിരിഞ്ഞു നിന്നു. ഈ സലഫിസം ഇവിടെ നടപ്പില്ലെന്ന് തുറന്നു പറഞ്ഞു. അതോടെയാണ്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ അനുയായി വൃന്ദത്തോടെ 'നവസലഫിസം' പ്രത്യേകമായി ആരംഭം കുറിക്കുന്നത്.
ആശ്രമ സലഫിസം
മതത്തിന്റെ ആദിമ വിശുദ്ധി നിലനിര്‍ത്തണമെന്ന വാദത്തെയാണ് സാമാന്യമായി സലഫിസം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ലാമിന്റെ മൗലിക വിശ്വാസത്തിലോ, കര്‍മ്മാനുഷ്ഠാനങ്ങളിലോ, വിശുദ്ധ ഖുര്‍ ആനും നബിയുടെ അദ്ധ്യാപനങ്ങള്‍ക്കും നിരക്കാത്ത യാതൊന്നും കൂട്ടിച്ചേര്‍ക്കരുതെന്ന് സലഫികള്‍ വാദിക്കുന്നു. എന്നാല്‍ സലഫി ആശയധാരയില്‍ തന്നെ ലോകവ്യാപകമായി നിരവധി ഉപവിഭാഗങ്ങളുണ്ട്. ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്ന സംഘടനയോ, നേതൃത്വമോ ഇല്ല. മാത്രമല്ല, കുഞ്ഞുകാര്യങ്ങളില്‍ പോലും അഭിപ്രായ ഭിന്നത പുലര്‍ത്തുകയും പിളരുകയും ചെയ്യുക അതിന്റെ പൊതുസ്വഭാവവുമാണ്.  സഊദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും മതപരവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ ഭിന്നതയുള്ള നിരവധി ഗ്രൂപ്പുകളുണ്ട്. അതിലൊന്നാണ് മതശാസനകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്ന 'ആത്മീയ സലഫിസം'. 
തുടക്കം സഊദിയിലായിരുന്നുവെങ്കിലും, അവിടെയുള്ള സലഫി മുഖ്യധാരയുമായി കലഹിച്ച അവര്‍ ആസ്ഥാനം യമനിലെ ദമ്മാജിലേക്ക് മാറ്റി. യമന്‍ സലഫിസം എന്നും ഇത് അറിയപ്പെടുന്നു. ആശ്രമ സമാനമായ ജീവിതമാണ് ഈ വിഭാഗത്തിന് പഥ്യം. യനമിലെ ദമ്മാജിയിലുള്ള 'ദാദുല്‍ ഹദീസ്' എന്ന സ്ഥാപനമാണ് ഇവരുടെ ലോക കേന്ദ്രം. അതിന്റെ ചുവടുപിടിച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് അത്തിക്കാട്ട്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ ഒരു സലഫി കമ്യൂണ്‍ സ്ഥാപിച്ചിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇപ്പോള്‍ അത് പൂട്ടി എന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്ന് ഒരു സംഘം യമനിലേക്ക് പഠനാവശ്യാര്‍ഥം പലായനം ചെയ്തിരുന്നു. അതില്‍ ചിലരെ സര്‍ക്കാര്‍ ഇടപെട്ട് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.
കാര്‍ക്കശ്യവും തീവ്രവുമായ മതജീവിതവുമാണ് 'ആശ്രമ സലഫി' കളുടെ സവിശേഷത. പ്രവാചകന്‍ ആടിനെ വളര്‍ത്തിയും കച്ചവടം ചെയ്തും ജീവിതം നയിച്ചതുകൊണ്ട്, പ്രവാചകന്റെ ചര്യ എന്ന നിലയില്‍ ഇന്നും വിശ്വാസികള്‍ ആടിനെ വളര്‍ത്തിയോ കച്ചവടം നടത്തിയോ ഉപജീവനം കണ്ടെത്തുകയാണ് ഉത്തമമെന്ന് അവര്‍ കരുതുന്നു. എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമടങ്ങുന്ന സംഘം നിലമ്പൂരിനടുത്ത് ആടു ഫാം തുടങ്ങുന്നത് അങ്ങനെയാണ്. ഫോട്ടോ, ചിത്രം, സംഗീതം തുടങ്ങിയ ആസ്വാദനങ്ങള്‍ ഹറാമെന്ന് (നിഷിദ്ധം) അവര്‍ കര്‍ക്കശമായി പറയുന്നു. താടി വെട്ടിച്ചുരുക്കുകയോ വടിക്കുകയയോ ചെയ്യുന്നത് ഹറാം. സ്ത്രീകള്‍ കോളജില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും ഹറാം. സ്ത്രീകള്‍ മുഖം മൂടുന്ന പര്‍ദ്ദ ഒഴികെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും വീടിന് വെളിയില്‍ വരുന്നതും വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും നിഷിദ്ധം. ഇങ്ങനെ നീളുന്നു ഇവരുടെ കാര്‍ക്കശ്യം. 
ഒരു ബഹുസ്വര സാമൂഹ്യക്രമവുമായി ചേര്‍ന്ന് പോകാന്‍ തീവ്രസലഫിസം അനുവദിക്കുന്നില്ല. ഏറ്റവും അപകടം പിടിച്ചത്, മറ്റ് മതസ്ഥരുമായി പാരസ്പര്യത്തോടെ ജീവിക്കുന്നതിനെ വിലക്കുന്ന നിലപാടുകളാണ്. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ ആശംസ അര്‍പ്പിക്കുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും മതവിരുദ്ധമായി അവര്‍ ഫത്വ നല്‍കുന്നു. ബഹുദൈവ വിശ്വാസാചാരങ്ങളും സത്യനിഷേധവും മതപരമായ കലര്‍പ്പുകളും നിലനിര്‍ക്കുന്ന ഒരു സാഹചര്യത്തില്‍ , അതിനോട് രാജിയാകാതെ മതവിശ്വാസ സംരക്ഷണാര്‍ത്ഥം ഹിജ്‌റ (പലായനം) ചെയ്യല്‍ അനിവാര്യമാണെന്നും അവര്‍ വിശ്വസിക്കുന്നു. കേരളത്തില്‍ നിന്ന് യമനിലേക്കും മറ്റ് ചിലര്‍ പലായനം ചെയ്തത് ആ വിശ്വാസമനുസരിച്ചാണ്.
'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു.
സ്വര്‍ഗം തേടിയുള്ള പലായനങ്ങള്‍
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാണ്ട് രണ്ട് ഡസനോളം ആളുകള്‍  സ്ത്രീകളും കുട്ടികളുമടക്കം തിരോഭവിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഇനിയും വ്യക്തമല്ല. സിറിയയിലോ അഫ്ഗാനിസ്ഥാനിലോ ശ്രീലങ്കയിലോ അതല്ല യമനിലോ അവര്‍ എത്തിച്ചേര്‍ന്നുവെന്ന് തീര്‍ത്തു പറയാനാകില്ല. അവരില്‍ ചിലര്‍ ഐ എസില്‍ ചേര്‍ന്നിരിക്കാമെന്ന് അഭ്യൂഹമുണ്ടെങ്കിലും അന്വേഷണ ഏജന്‍സികളോ സര്‍ക്കാറോ അത് സ്ഥിരീകരിച്ചിട്ടില്ല. 
നാടുവിട്ടവരെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അവര്‍ സായുധ ജിഹാദിനുവേണ്ടി ഐ എസില്‍ ചേരാന്‍ പോയതാകാനുള്ള സാധ്യത തീരെ വിരളമാണ്. അതേ സമയം 'വിശുദ്ധമായ ഒരു വാസസ്ഥലം' തേടിയുള്ള പലായനമാകാം അവരുടെ ലക്ഷ്യമെന്ന് സംശയിക്കാന്‍ ന്യായമുണ്ട് താനും. നാടുവിട്ട യുവാക്കളില്‍ അടുത്തിടെ വന്ന മാറ്റങ്ങളെ കുറിച്ച് ബന്ധുക്കള്‍ നല്കിയ വിവരം ശരിയാണെങ്കില്‍, 'ആശ്രമ സലഫിസ'ത്തില്‍ ആകൃഷ്ടയായവര്‍ ആണവര്‍ എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.  അവര്‍ വീട്ടുകാര്‍ക്ക് അയച്ച വാട്ട്‌സ് അപ്പ് സന്ദേശങ്ങളിലും, സത്യനിഷേധവും ബഹുദൈവത്വവുമില്ലാത്ത  സംശുദ്ധ ഇസ്ലാമിക രാജ്യത്ത് തങ്ങള്‍ എത്തിചേര്‍ന്നതിലുള്ള ആഹ്‌ളാദമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തങ്ങളുടെ വിശ്വാസത്തെ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വിട്ടു പോരാനായതില്‍ ദൈവത്തെ വാഴത്തുകയാണ് അവരിപ്പോഴുമെന്ന് അത്തരം സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു. 
'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു


നവസലഫികള്‍ കേരളത്തില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

by 
mujeeb rahamaan kinaloor

ഏതാനും ആഴ്ചകള്‍ക്കുമുമ്പ്, കൗണ്‍സലറായ എന്റെ സുഹൃത്തിന് ഗള്‍ഫില്‍ നിന്ന് ഒരു കാള്‍ വന്നു. ബിരുദ വിദ്യാര്‍ത്ഥിയായ തന്റെ മകന് അടിയന്തിര കൗണ്‍സലിങ്ങ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ കോള്‍. കുസാറ്റില്‍ ബി ടെക്കിന് പഠിച്ചുകൊണ്ടിരിക്കുന്ന മകന്‍ പഠനം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണത്രേ. അടുത്ത കാലത്തായി മതാവേശം മൂത്ത് ഒരു തരം ഉന്മാദ ലക്ഷണങ്ങള്‍ കാണിക്കുന്ന അവന്‍ പഠനം അവസാനിപ്പിക്കാനുള്ള കാരണമായി പറയുന്നത്, പെണ്‍കുട്ടികള്‍ കൂടി പഠിക്കുന്ന കാമ്പസില്‍ തനിക്ക് തുടരാനാവില്ല എന്നാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സമ്മിശ്ര സ്ഥാപനത്തില്‍ പഠിക്കുന്നത് മതം അനുവദിക്കുന്നില്ലെന്നും ആ സാഹചര്യം തന്റെ വിശ്വാസത്തിന് കളങ്കമുണ്ടാക്കുമെന്നുമാണ് ആ വിദ്യാര്‍ത്ഥിയുടെ വാദം!
സുഹൃത്ത് ഈ അനുഭവം വിവരിച്ചപ്പോള്‍ എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മൂടുറച്ചുകൊണ്ടിരിക്കുന്ന പ്രത്യേക വിശ്വാസി വിഭാഗത്തിന്റെ വിചിത്രമായയ പെരുമാറ്റങ്ങള്‍ക്ക് ഇത്തരം ഒരു പരിണാമം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ബി ടെക്ക് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മിക്‌സഡ് സ്‌കൂളില്‍ ചേരാന്‍ വിസമ്മതിച്ച അനുഭവം മലപ്പുറം ജില്ലയില്‍ നിന്ന് ഞാന്‍ പറഞ്ഞു കേട്ടിരുന്നു. 
പല ഭാഗങ്ങളിലും യുവതീയുവാക്കളുടെ വേഷത്തില്‍ പോലും പെട്ടെന്നൊരു മാറ്റം സംഭവിച്ചിരുന്നു. നീണ്ട താടിയും മുട്ടിനു താഴെ അവസാനിക്കുന്ന പാന്റ്‌സും ജൂബയും തൊപ്പിയുമണിയുന്ന ചെറുപ്പക്കാരും മുഖംമുടി പര്‍ദ (നിഖാബ് ) ധരിക്കുന്ന യുവതികളും പെരുകി വരികയാണ്. ആ വേഷമാറ്റത്തിന് അവര്‍ക്കുള്ള ന്യായം, മതം മറ്റുമതവിശ്വാസികളുടെ വേഷം അണിയാന്‍ അനുവദിക്കുന്നില്ലെന്നാണ്. സ്ത്രീകള്‍ മുഖം മറയ്ക്കല്‍ മതപരമായ നിര്‍ബന്ധമാണെന്നാണ്. ഒരു പ്രമുഖ മുസ്ലിം പത്രത്തില്‍ ഒന്നു രണ്ട് വര്‍ഷം മുമ്പ് ഒരു വിവാഹപരസ്യം ശ്രദ്ധയില്‍ പെട്ടു. വിദ്യാസമ്പന്നയായ യുവതിക്ക് താടി നീട്ടി വളര്‍ത്തുകയും പാന്‍സ് ഞെരിയാണി വരെ മാത്രം ഇറങ്ങുകയും ചെയ്യുന്ന വരനെ മതിയെന്ന നിബന്ധന കൂടി ചേര്‍ത്തിരുന്നു!
നവസലഫിസം കേരളത്തിലേക്ക്
വിചിത്രമായ ഈ വിശ്വാസപകര്‍ച്ച നവസലഫിസത്തില്‍ നിന്ന് കടന്നുവരുന്നതാണ്. വളരെ നിശ്ശബ്ദമായി എന്നാല്‍ അതിയാഥാസ്ഥികമായി കേരള മുസ്ലിങ്ങള്‍ക്കിടയില്‍ വേരൂന്നിക്കൊണ്ടിരിക്കുന്ന ഈ സലഫികള്‍, വിപ്ലവകരവും പുരോഗമനപരവുമായ വമ്പിച്ച മാറ്റങ്ങള്‍ക്ക് കേരള മുസ്ലിങ്ങളെ പ്രേരിപ്പിച്ച മുജാഹിദ് പ്രസ്ഥാനത്തിനകത്ത് നിന്നാണ് ഉരുവം കൊണ്ടത് എന്നതാണ് ചരിത്രത്തിന്റെ ഐറണി. 
വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും കെ എം സീതിസാഹിബിന്റെയുമൊക്കെ പിന്‍ഗാമികളായി, രാഷ്ട്രീയ, സാമൂഹിക, മത, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലെല്ലാം വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകരില്‍ നിന്നാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ രൂപം കൊണ്ടത്. പൗരോഹിത്യത്തെ ചോദ്യം ചെയ്തും യാഥാസ്ഥിതികതയെ വെല്ലുവിളിച്ചും മസ്ലിംങ്ങള്‍ക്കിടയിലെ പുരോഗമന സാന്നിധ്യമായി മുജാഹിദ് പ്രസ്ഥാനം നിലകൊണ്ടു. ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും അവര്‍ പ്രോത്സാഹനം നല്‍കി. സ്‌കൂളുകളും കോളേജുകളും മതപാഠശാലകളും സ്ഥാപിച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭാഗമായി നില്‍ക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു 
പരിഷ്‌കരണ പ്രസ്ഥാനം എന്നറിയപ്പെട്ട മുജാഹിദ് പ്രസ്ഥാനം എന്നാല്‍ പില്‍ക്കാലത്ത് അല്‍പ്പാല്‍പമായി  ഗള്‍ഫ് സലഫിസത്തിന്റെ സ്വാധീന വലയത്തില്‍ അകപ്പെടുകയായിരുന്നു. സലഫി മെത്തഡോളജി (മന്‍ഹജ്) അനുസരിച്ച, മുജാഹിദ് പ്രസ്ഥാനം പിന്തുടരുന്ന പുരോഗമന പക്ഷം ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായി ഗള്‍ഫ് സലഫികള്‍ പ്രചരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ അവിടെയുള്ള സലഫി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ ഒരു വിഭാഗം കേരളത്തില്‍ സലഫിവത്കരണത്തിന്റെ വക്താക്കളായി. ഗള്‍ഫ് സലഫികള്‍ ആളും അര്‍ത്ഥവും നല്‍കി കെട്ടിയിറക്കിയ ഒരു ധാര മുജാഹിദ് പ്രസ്ഥാനത്തില്‍ ആശയസംഘര്‍ഷം സൃഷ്ടിച്ചു. ആ സംഘര്‍ഷം മൂര്‍ച്ഛിച്ചാണ് 2002ല്‍ കേരള മുജാഹിദ് രണ്ടായി പിളര്‍ന്നത്.
മുജാഹിദ് പിളര്‍പ്പിലേക്ക് നയിച്ച ആശയ സംഘര്‍ഷങ്ങള്‍ക്ക് സിദ്ധാന്തം ചമയ്ക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത മുജാഹിദ് സംഘടനാ നേതൃത്വത്തിനു വേണ്ടി നില കൊണ്ട ശുദ്ധസലഫിസത്തിന്റെ വക്താവായിരുന്നു സുബൈര്‍ മങ്കട എന്ന യുവപണ്ഡിതന്‍. അദ്ദേഹം സിദ്ധാന്തിച്ച സലഫി മെത്തഡോളജിയുടെ മാനദണ്ഡപ്രകാരം, മുജാഹിദ് യുവജന വിഭാഗം ചെയ്തുകൊണ്ടിരുന്ന സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമൊന്നും മുന്‍ഗണന അര്‍ഹിക്കുന്നില്ലെന്ന് മാതൃസംഘടനയായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സ്ഥിരീകരിച്ചു. 
എന്നാല്‍ യുവവിഭാഗം ആ വീക്ഷണത്തെ നിരാകരിച്ചു. ഗള്‍ഫ് സലഫിസം ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തില്‍ അസ്വീകാര്യമാണെന്ന് അവര്‍ നിലപാടെടുത്തു. അങ്ങനെയാണ് നീണ്ട സംവാദങ്ങള്‍ക്കൊടുവില്‍ പിളര്‍പ്പ് സംഭവിച്ചത്. മുജാഹിദ് സംഘടന പിളര്‍ന്നിട്ടും അതിന്റെ സൂത്രധാരന്മാര്‍ അടങ്ങിയിരുന്നില്ല. വിഭക്ത മുജാഹിദിനെ സമ്പൂര്‍ണമായി സലഫിവത്കരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ കെ എന്‍ എം തന്നെ ഒടുവില്‍ തിരിഞ്ഞു നിന്നു. ഈ സലഫിസം ഇവിടെ നടപ്പില്ലെന്ന് തുറന്നു പറഞ്ഞു. അതോടെയാണ്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ അനുയായി വൃന്ദത്തോടെ 'നവസലഫിസം' പ്രത്യേകമായി ആരംഭം കുറിക്കുന്നത്.
ആശ്രമ സലഫിസം
മതത്തിന്റെ ആദിമ വിശുദ്ധി നിലനിര്‍ത്തണമെന്ന വാദത്തെയാണ് സാമാന്യമായി സലഫിസം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ലാമിന്റെ മൗലിക വിശ്വാസത്തിലോ, കര്‍മ്മാനുഷ്ഠാനങ്ങളിലോ, വിശുദ്ധ ഖുര്‍ ആനും നബിയുടെ അദ്ധ്യാപനങ്ങള്‍ക്കും നിരക്കാത്ത യാതൊന്നും കൂട്ടിച്ചേര്‍ക്കരുതെന്ന് സലഫികള്‍ വാദിക്കുന്നു. എന്നാല്‍ സലഫി ആശയധാരയില്‍ തന്നെ ലോകവ്യാപകമായി നിരവധി ഉപവിഭാഗങ്ങളുണ്ട്. ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്ന സംഘടനയോ, നേതൃത്വമോ ഇല്ല. മാത്രമല്ല, കുഞ്ഞുകാര്യങ്ങളില്‍ പോലും അഭിപ്രായ ഭിന്നത പുലര്‍ത്തുകയും പിളരുകയും ചെയ്യുക അതിന്റെ പൊതുസ്വഭാവവുമാണ്.  സഊദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും മതപരവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ ഭിന്നതയുള്ള നിരവധി ഗ്രൂപ്പുകളുണ്ട്. അതിലൊന്നാണ് മതശാസനകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്ന 'ആത്മീയ സലഫിസം'. 
തുടക്കം സഊദിയിലായിരുന്നുവെങ്കിലും, അവിടെയുള്ള സലഫി മുഖ്യധാരയുമായി കലഹിച്ച അവര്‍ ആസ്ഥാനം യമനിലെ ദമ്മാജിലേക്ക് മാറ്റി. യമന്‍ സലഫിസം എന്നും ഇത് അറിയപ്പെടുന്നു. ആശ്രമ സമാനമായ ജീവിതമാണ് ഈ വിഭാഗത്തിന് പഥ്യം. യനമിലെ ദമ്മാജിയിലുള്ള 'ദാദുല്‍ ഹദീസ്' എന്ന സ്ഥാപനമാണ് ഇവരുടെ ലോക കേന്ദ്രം. അതിന്റെ ചുവടുപിടിച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് അത്തിക്കാട്ട്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ ഒരു സലഫി കമ്യൂണ്‍ സ്ഥാപിച്ചിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇപ്പോള്‍ അത് പൂട്ടി എന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്ന് ഒരു സംഘം യമനിലേക്ക് പഠനാവശ്യാര്‍ഥം പലായനം ചെയ്തിരുന്നു. അതില്‍ ചിലരെ സര്‍ക്കാര്‍ ഇടപെട്ട് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.
കാര്‍ക്കശ്യവും തീവ്രവുമായ മതജീവിതവുമാണ് 'ആശ്രമ സലഫി' കളുടെ സവിശേഷത. പ്രവാചകന്‍ ആടിനെ വളര്‍ത്തിയും കച്ചവടം ചെയ്തും ജീവിതം നയിച്ചതുകൊണ്ട്, പ്രവാചകന്റെ ചര്യ എന്ന നിലയില്‍ ഇന്നും വിശ്വാസികള്‍ ആടിനെ വളര്‍ത്തിയോ കച്ചവടം നടത്തിയോ ഉപജീവനം കണ്ടെത്തുകയാണ് ഉത്തമമെന്ന് അവര്‍ കരുതുന്നു. എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമടങ്ങുന്ന സംഘം നിലമ്പൂരിനടുത്ത് ആടു ഫാം തുടങ്ങുന്നത് അങ്ങനെയാണ്. ഫോട്ടോ, ചിത്രം, സംഗീതം തുടങ്ങിയ ആസ്വാദനങ്ങള്‍ ഹറാമെന്ന് (നിഷിദ്ധം) അവര്‍ കര്‍ക്കശമായി പറയുന്നു. താടി വെട്ടിച്ചുരുക്കുകയോ വടിക്കുകയയോ ചെയ്യുന്നത് ഹറാം. സ്ത്രീകള്‍ കോളജില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും ഹറാം. സ്ത്രീകള്‍ മുഖം മൂടുന്ന പര്‍ദ്ദ ഒഴികെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും വീടിന് വെളിയില്‍ വരുന്നതും വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും നിഷിദ്ധം. ഇങ്ങനെ നീളുന്നു ഇവരുടെ കാര്‍ക്കശ്യം. 
ഒരു ബഹുസ്വര സാമൂഹ്യക്രമവുമായി ചേര്‍ന്ന് പോകാന്‍ തീവ്രസലഫിസം അനുവദിക്കുന്നില്ല. ഏറ്റവും അപകടം പിടിച്ചത്, മറ്റ് മതസ്ഥരുമായി പാരസ്പര്യത്തോടെ ജീവിക്കുന്നതിനെ വിലക്കുന്ന നിലപാടുകളാണ്. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ ആശംസ അര്‍പ്പിക്കുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും മതവിരുദ്ധമായി അവര്‍ ഫത്വ നല്‍കുന്നു. ബഹുദൈവ വിശ്വാസാചാരങ്ങളും സത്യനിഷേധവും മതപരമായ കലര്‍പ്പുകളും നിലനിര്‍ക്കുന്ന ഒരു സാഹചര്യത്തില്‍ , അതിനോട് രാജിയാകാതെ മതവിശ്വാസ സംരക്ഷണാര്‍ത്ഥം ഹിജ്‌റ (പലായനം) ചെയ്യല്‍ അനിവാര്യമാണെന്നും അവര്‍ വിശ്വസിക്കുന്നു. കേരളത്തില്‍ നിന്ന് യമനിലേക്കും മറ്റ് ചിലര്‍ പലായനം ചെയ്തത് ആ വിശ്വാസമനുസരിച്ചാണ്.
'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു.
സ്വര്‍ഗം തേടിയുള്ള പലായനങ്ങള്‍
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാണ്ട് രണ്ട് ഡസനോളം ആളുകള്‍  സ്ത്രീകളും കുട്ടികളുമടക്കം തിരോഭവിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഇനിയും വ്യക്തമല്ല. സിറിയയിലോ അഫ്ഗാനിസ്ഥാനിലോ ശ്രീലങ്കയിലോ അതല്ല യമനിലോ അവര്‍ എത്തിച്ചേര്‍ന്നുവെന്ന് തീര്‍ത്തു പറയാനാകില്ല. അവരില്‍ ചിലര്‍ ഐ എസില്‍ ചേര്‍ന്നിരിക്കാമെന്ന് അഭ്യൂഹമുണ്ടെങ്കിലും അന്വേഷണ ഏജന്‍സികളോ സര്‍ക്കാറോ അത് സ്ഥിരീകരിച്ചിട്ടില്ല. 
നാടുവിട്ടവരെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അവര്‍ സായുധ ജിഹാദിനുവേണ്ടി ഐ എസില്‍ ചേരാന്‍ പോയതാകാനുള്ള സാധ്യത തീരെ വിരളമാണ്. അതേ സമയം 'വിശുദ്ധമായ ഒരു വാസസ്ഥലം' തേടിയുള്ള പലായനമാകാം അവരുടെ ലക്ഷ്യമെന്ന് സംശയിക്കാന്‍ ന്യായമുണ്ട് താനും. നാടുവിട്ട യുവാക്കളില്‍ അടുത്തിടെ വന്ന മാറ്റങ്ങളെ കുറിച്ച് ബന്ധുക്കള്‍ നല്കിയ വിവരം ശരിയാണെങ്കില്‍, 'ആശ്രമ സലഫിസ'ത്തില്‍ ആകൃഷ്ടയായവര്‍ ആണവര്‍ എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.  അവര്‍ വീട്ടുകാര്‍ക്ക് അയച്ച വാട്ട്‌സ് അപ്പ് സന്ദേശങ്ങളിലും, സത്യനിഷേധവും ബഹുദൈവത്വവുമില്ലാത്ത  സംശുദ്ധ ഇസ്ലാമിക രാജ്യത്ത് തങ്ങള്‍ എത്തിചേര്‍ന്നതിലുള്ള ആഹ്‌ളാദമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തങ്ങളുടെ വിശ്വാസത്തെ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വിട്ടു പോരാനായതില്‍ ദൈവത്തെ വാഴത്തുകയാണ് അവരിപ്പോഴുമെന്ന് അത്തരം സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു. 
'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു

നവസലഫികള്‍ കേരളത്തില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

by 
mujeeb rahamaan kinaloor

ഏതാനും ആഴ്ചകള്‍ക്കുമുമ്പ്, കൗണ്‍സലറായ എന്റെ സുഹൃത്തിന് ഗള്‍ഫില്‍ നിന്ന് ഒരു കാള്‍ വന്നു. ബിരുദ വിദ്യാര്‍ത്ഥിയായ തന്റെ മകന് അടിയന്തിര കൗണ്‍സലിങ്ങ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ കോള്‍. കുസാറ്റില്‍ ബി ടെക്കിന് പഠിച്ചുകൊണ്ടിരിക്കുന്ന മകന്‍ പഠനം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണത്രേ. അടുത്ത കാലത്തായി മതാവേശം മൂത്ത് ഒരു തരം ഉന്മാദ ലക്ഷണങ്ങള്‍ കാണിക്കുന്ന അവന്‍ പഠനം അവസാനിപ്പിക്കാനുള്ള കാരണമായി പറയുന്നത്, പെണ്‍കുട്ടികള്‍ കൂടി പഠിക്കുന്ന കാമ്പസില്‍ തനിക്ക് തുടരാനാവില്ല എന്നാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സമ്മിശ്ര സ്ഥാപനത്തില്‍ പഠിക്കുന്നത് മതം അനുവദിക്കുന്നില്ലെന്നും ആ സാഹചര്യം തന്റെ വിശ്വാസത്തിന് കളങ്കമുണ്ടാക്കുമെന്നുമാണ് ആ വിദ്യാര്‍ത്ഥിയുടെ വാദം!
സുഹൃത്ത് ഈ അനുഭവം വിവരിച്ചപ്പോള്‍ എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മൂടുറച്ചുകൊണ്ടിരിക്കുന്ന പ്രത്യേക വിശ്വാസി വിഭാഗത്തിന്റെ വിചിത്രമായയ പെരുമാറ്റങ്ങള്‍ക്ക് ഇത്തരം ഒരു പരിണാമം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ബി ടെക്ക് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മിക്‌സഡ് സ്‌കൂളില്‍ ചേരാന്‍ വിസമ്മതിച്ച അനുഭവം മലപ്പുറം ജില്ലയില്‍ നിന്ന് ഞാന്‍ പറഞ്ഞു കേട്ടിരുന്നു. 
പല ഭാഗങ്ങളിലും യുവതീയുവാക്കളുടെ വേഷത്തില്‍ പോലും പെട്ടെന്നൊരു മാറ്റം സംഭവിച്ചിരുന്നു. നീണ്ട താടിയും മുട്ടിനു താഴെ അവസാനിക്കുന്ന പാന്റ്‌സും ജൂബയും തൊപ്പിയുമണിയുന്ന ചെറുപ്പക്കാരും മുഖംമുടി പര്‍ദ (നിഖാബ് ) ധരിക്കുന്ന യുവതികളും പെരുകി വരികയാണ്. ആ വേഷമാറ്റത്തിന് അവര്‍ക്കുള്ള ന്യായം, മതം മറ്റുമതവിശ്വാസികളുടെ വേഷം അണിയാന്‍ അനുവദിക്കുന്നില്ലെന്നാണ്. സ്ത്രീകള്‍ മുഖം മറയ്ക്കല്‍ മതപരമായ നിര്‍ബന്ധമാണെന്നാണ്. ഒരു പ്രമുഖ മുസ്ലിം പത്രത്തില്‍ ഒന്നു രണ്ട് വര്‍ഷം മുമ്പ് ഒരു വിവാഹപരസ്യം ശ്രദ്ധയില്‍ പെട്ടു. വിദ്യാസമ്പന്നയായ യുവതിക്ക് താടി നീട്ടി വളര്‍ത്തുകയും പാന്‍സ് ഞെരിയാണി വരെ മാത്രം ഇറങ്ങുകയും ചെയ്യുന്ന വരനെ മതിയെന്ന നിബന്ധന കൂടി ചേര്‍ത്തിരുന്നു!
നവസലഫിസം കേരളത്തിലേക്ക്
വിചിത്രമായ ഈ വിശ്വാസപകര്‍ച്ച നവസലഫിസത്തില്‍ നിന്ന് കടന്നുവരുന്നതാണ്. വളരെ നിശ്ശബ്ദമായി എന്നാല്‍ അതിയാഥാസ്ഥികമായി കേരള മുസ്ലിങ്ങള്‍ക്കിടയില്‍ വേരൂന്നിക്കൊണ്ടിരിക്കുന്ന ഈ സലഫികള്‍, വിപ്ലവകരവും പുരോഗമനപരവുമായ വമ്പിച്ച മാറ്റങ്ങള്‍ക്ക് കേരള മുസ്ലിങ്ങളെ പ്രേരിപ്പിച്ച മുജാഹിദ് പ്രസ്ഥാനത്തിനകത്ത് നിന്നാണ് ഉരുവം കൊണ്ടത് എന്നതാണ് ചരിത്രത്തിന്റെ ഐറണി. 
വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും കെ എം സീതിസാഹിബിന്റെയുമൊക്കെ പിന്‍ഗാമികളായി, രാഷ്ട്രീയ, സാമൂഹിക, മത, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലെല്ലാം വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകരില്‍ നിന്നാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ രൂപം കൊണ്ടത്. പൗരോഹിത്യത്തെ ചോദ്യം ചെയ്തും യാഥാസ്ഥിതികതയെ വെല്ലുവിളിച്ചും മസ്ലിംങ്ങള്‍ക്കിടയിലെ പുരോഗമന സാന്നിധ്യമായി മുജാഹിദ് പ്രസ്ഥാനം നിലകൊണ്ടു. ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും അവര്‍ പ്രോത്സാഹനം നല്‍കി. സ്‌കൂളുകളും കോളേജുകളും മതപാഠശാലകളും സ്ഥാപിച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭാഗമായി നില്‍ക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു 
പരിഷ്‌കരണ പ്രസ്ഥാനം എന്നറിയപ്പെട്ട മുജാഹിദ് പ്രസ്ഥാനം എന്നാല്‍ പില്‍ക്കാലത്ത് അല്‍പ്പാല്‍പമായി  ഗള്‍ഫ് സലഫിസത്തിന്റെ സ്വാധീന വലയത്തില്‍ അകപ്പെടുകയായിരുന്നു. സലഫി മെത്തഡോളജി (മന്‍ഹജ്) അനുസരിച്ച, മുജാഹിദ് പ്രസ്ഥാനം പിന്തുടരുന്ന പുരോഗമന പക്ഷം ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായി ഗള്‍ഫ് സലഫികള്‍ പ്രചരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ അവിടെയുള്ള സലഫി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ ഒരു വിഭാഗം കേരളത്തില്‍ സലഫിവത്കരണത്തിന്റെ വക്താക്കളായി. ഗള്‍ഫ് സലഫികള്‍ ആളും അര്‍ത്ഥവും നല്‍കി കെട്ടിയിറക്കിയ ഒരു ധാര മുജാഹിദ് പ്രസ്ഥാനത്തില്‍ ആശയസംഘര്‍ഷം സൃഷ്ടിച്ചു. ആ സംഘര്‍ഷം മൂര്‍ച്ഛിച്ചാണ് 2002ല്‍ കേരള മുജാഹിദ് രണ്ടായി പിളര്‍ന്നത്.
മുജാഹിദ് പിളര്‍പ്പിലേക്ക് നയിച്ച ആശയ സംഘര്‍ഷങ്ങള്‍ക്ക് സിദ്ധാന്തം ചമയ്ക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത മുജാഹിദ് സംഘടനാ നേതൃത്വത്തിനു വേണ്ടി നില കൊണ്ട ശുദ്ധസലഫിസത്തിന്റെ വക്താവായിരുന്നു സുബൈര്‍ മങ്കട എന്ന യുവപണ്ഡിതന്‍. അദ്ദേഹം സിദ്ധാന്തിച്ച സലഫി മെത്തഡോളജിയുടെ മാനദണ്ഡപ്രകാരം, മുജാഹിദ് യുവജന വിഭാഗം ചെയ്തുകൊണ്ടിരുന്ന സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമൊന്നും മുന്‍ഗണന അര്‍ഹിക്കുന്നില്ലെന്ന് മാതൃസംഘടനയായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സ്ഥിരീകരിച്ചു. 
എന്നാല്‍ യുവവിഭാഗം ആ വീക്ഷണത്തെ നിരാകരിച്ചു. ഗള്‍ഫ് സലഫിസം ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തില്‍ അസ്വീകാര്യമാണെന്ന് അവര്‍ നിലപാടെടുത്തു. അങ്ങനെയാണ് നീണ്ട സംവാദങ്ങള്‍ക്കൊടുവില്‍ പിളര്‍പ്പ് സംഭവിച്ചത്. മുജാഹിദ് സംഘടന പിളര്‍ന്നിട്ടും അതിന്റെ സൂത്രധാരന്മാര്‍ അടങ്ങിയിരുന്നില്ല. വിഭക്ത മുജാഹിദിനെ സമ്പൂര്‍ണമായി സലഫിവത്കരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ കെ എന്‍ എം തന്നെ ഒടുവില്‍ തിരിഞ്ഞു നിന്നു. ഈ സലഫിസം ഇവിടെ നടപ്പില്ലെന്ന് തുറന്നു പറഞ്ഞു. അതോടെയാണ്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ അനുയായി വൃന്ദത്തോടെ 'നവസലഫിസം' പ്രത്യേകമായി ആരംഭം കുറിക്കുന്നത്.
ആശ്രമ സലഫിസം
മതത്തിന്റെ ആദിമ വിശുദ്ധി നിലനിര്‍ത്തണമെന്ന വാദത്തെയാണ് സാമാന്യമായി സലഫിസം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ലാമിന്റെ മൗലിക വിശ്വാസത്തിലോ, കര്‍മ്മാനുഷ്ഠാനങ്ങളിലോ, വിശുദ്ധ ഖുര്‍ ആനും നബിയുടെ അദ്ധ്യാപനങ്ങള്‍ക്കും നിരക്കാത്ത യാതൊന്നും കൂട്ടിച്ചേര്‍ക്കരുതെന്ന് സലഫികള്‍ വാദിക്കുന്നു. എന്നാല്‍ സലഫി ആശയധാരയില്‍ തന്നെ ലോകവ്യാപകമായി നിരവധി ഉപവിഭാഗങ്ങളുണ്ട്. ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്ന സംഘടനയോ, നേതൃത്വമോ ഇല്ല. മാത്രമല്ല, കുഞ്ഞുകാര്യങ്ങളില്‍ പോലും അഭിപ്രായ ഭിന്നത പുലര്‍ത്തുകയും പിളരുകയും ചെയ്യുക അതിന്റെ പൊതുസ്വഭാവവുമാണ്.  സഊദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും മതപരവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ ഭിന്നതയുള്ള നിരവധി ഗ്രൂപ്പുകളുണ്ട്. അതിലൊന്നാണ് മതശാസനകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്ന 'ആത്മീയ സലഫിസം'. 
തുടക്കം സഊദിയിലായിരുന്നുവെങ്കിലും, അവിടെയുള്ള സലഫി മുഖ്യധാരയുമായി കലഹിച്ച അവര്‍ ആസ്ഥാനം യമനിലെ ദമ്മാജിലേക്ക് മാറ്റി. യമന്‍ സലഫിസം എന്നും ഇത് അറിയപ്പെടുന്നു. ആശ്രമ സമാനമായ ജീവിതമാണ് ഈ വിഭാഗത്തിന് പഥ്യം. യനമിലെ ദമ്മാജിയിലുള്ള 'ദാദുല്‍ ഹദീസ്' എന്ന സ്ഥാപനമാണ് ഇവരുടെ ലോക കേന്ദ്രം. അതിന്റെ ചുവടുപിടിച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് അത്തിക്കാട്ട്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ ഒരു സലഫി കമ്യൂണ്‍ സ്ഥാപിച്ചിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇപ്പോള്‍ അത് പൂട്ടി എന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്ന് ഒരു സംഘം യമനിലേക്ക് പഠനാവശ്യാര്‍ഥം പലായനം ചെയ്തിരുന്നു. അതില്‍ ചിലരെ സര്‍ക്കാര്‍ ഇടപെട്ട് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.
കാര്‍ക്കശ്യവും തീവ്രവുമായ മതജീവിതവുമാണ് 'ആശ്രമ സലഫി' കളുടെ സവിശേഷത. പ്രവാചകന്‍ ആടിനെ വളര്‍ത്തിയും കച്ചവടം ചെയ്തും ജീവിതം നയിച്ചതുകൊണ്ട്, പ്രവാചകന്റെ ചര്യ എന്ന നിലയില്‍ ഇന്നും വിശ്വാസികള്‍ ആടിനെ വളര്‍ത്തിയോ കച്ചവടം നടത്തിയോ ഉപജീവനം കണ്ടെത്തുകയാണ് ഉത്തമമെന്ന് അവര്‍ കരുതുന്നു. എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമടങ്ങുന്ന സംഘം നിലമ്പൂരിനടുത്ത് ആടു ഫാം തുടങ്ങുന്നത് അങ്ങനെയാണ്. ഫോട്ടോ, ചിത്രം, സംഗീതം തുടങ്ങിയ ആസ്വാദനങ്ങള്‍ ഹറാമെന്ന് (നിഷിദ്ധം) അവര്‍ കര്‍ക്കശമായി പറയുന്നു. താടി വെട്ടിച്ചുരുക്കുകയോ വടിക്കുകയയോ ചെയ്യുന്നത് ഹറാം. സ്ത്രീകള്‍ കോളജില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും ഹറാം. സ്ത്രീകള്‍ മുഖം മൂടുന്ന പര്‍ദ്ദ ഒഴികെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും വീടിന് വെളിയില്‍ വരുന്നതും വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും നിഷിദ്ധം. ഇങ്ങനെ നീളുന്നു ഇവരുടെ കാര്‍ക്കശ്യം. 
ഒരു ബഹുസ്വര സാമൂഹ്യക്രമവുമായി ചേര്‍ന്ന് പോകാന്‍ തീവ്രസലഫിസം അനുവദിക്കുന്നില്ല. ഏറ്റവും അപകടം പിടിച്ചത്, മറ്റ് മതസ്ഥരുമായി പാരസ്പര്യത്തോടെ ജീവിക്കുന്നതിനെ വിലക്കുന്ന നിലപാടുകളാണ്. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ ആശംസ അര്‍പ്പിക്കുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും മതവിരുദ്ധമായി അവര്‍ ഫത്വ നല്‍കുന്നു. ബഹുദൈവ വിശ്വാസാചാരങ്ങളും സത്യനിഷേധവും മതപരമായ കലര്‍പ്പുകളും നിലനിര്‍ക്കുന്ന ഒരു സാഹചര്യത്തില്‍ , അതിനോട് രാജിയാകാതെ മതവിശ്വാസ സംരക്ഷണാര്‍ത്ഥം ഹിജ്‌റ (പലായനം) ചെയ്യല്‍ അനിവാര്യമാണെന്നും അവര്‍ വിശ്വസിക്കുന്നു. കേരളത്തില്‍ നിന്ന് യമനിലേക്കും മറ്റ് ചിലര്‍ പലായനം ചെയ്തത് ആ വിശ്വാസമനുസരിച്ചാണ്.
'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു.
സ്വര്‍ഗം തേടിയുള്ള പലായനങ്ങള്‍
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാണ്ട് രണ്ട് ഡസനോളം ആളുകള്‍  സ്ത്രീകളും കുട്ടികളുമടക്കം തിരോഭവിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഇനിയും വ്യക്തമല്ല. സിറിയയിലോ അഫ്ഗാനിസ്ഥാനിലോ ശ്രീലങ്കയിലോ അതല്ല യമനിലോ അവര്‍ എത്തിച്ചേര്‍ന്നുവെന്ന് തീര്‍ത്തു പറയാനാകില്ല. അവരില്‍ ചിലര്‍ ഐ എസില്‍ ചേര്‍ന്നിരിക്കാമെന്ന് അഭ്യൂഹമുണ്ടെങ്കിലും അന്വേഷണ ഏജന്‍സികളോ സര്‍ക്കാറോ അത് സ്ഥിരീകരിച്ചിട്ടില്ല. 
നാടുവിട്ടവരെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അവര്‍ സായുധ ജിഹാദിനുവേണ്ടി ഐ എസില്‍ ചേരാന്‍ പോയതാകാനുള്ള സാധ്യത തീരെ വിരളമാണ്. അതേ സമയം 'വിശുദ്ധമായ ഒരു വാസസ്ഥലം' തേടിയുള്ള പലായനമാകാം അവരുടെ ലക്ഷ്യമെന്ന് സംശയിക്കാന്‍ ന്യായമുണ്ട് താനും. നാടുവിട്ട യുവാക്കളില്‍ അടുത്തിടെ വന്ന മാറ്റങ്ങളെ കുറിച്ച് ബന്ധുക്കള്‍ നല്കിയ വിവരം ശരിയാണെങ്കില്‍, 'ആശ്രമ സലഫിസ'ത്തില്‍ ആകൃഷ്ടയായവര്‍ ആണവര്‍ എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.  അവര്‍ വീട്ടുകാര്‍ക്ക് അയച്ച വാട്ട്‌സ് അപ്പ് സന്ദേശങ്ങളിലും, സത്യനിഷേധവും ബഹുദൈവത്വവുമില്ലാത്ത  സംശുദ്ധ ഇസ്ലാമിക രാജ്യത്ത് തങ്ങള്‍ എത്തിചേര്‍ന്നതിലുള്ള ആഹ്‌ളാദമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തങ്ങളുടെ വിശ്വാസത്തെ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വിട്ടു പോരാനായതില്‍ ദൈവത്തെ വാഴത്തുകയാണ് അവരിപ്പോഴുമെന്ന് അത്തരം സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു. 
'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു

Wednesday, July 13, 2016

ജിന്ന് വിവാദം മുതല്‍ ദുരൂഹ തിരോധാനം വരെ : നവയാതാസ്തികര്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍


തിരോധാനത്തിലെ ദുരൂഹതകള്‍; മതവിശ്വാസം മനോരോഗമാകുമ്പോള്‍ സംഭവിക്കുന്നത്

By അഷ്‌റഫ് കടക്കല്‍
################
കേരളത്തിലെ ശ്രീനാരായണീയ പ്രസ്ഥാനം നവോത്ഥാന ചിന്തകളും പ്രവര്‍ത്തനങ്ങളുമായി കടന്നുവന്ന അതേസമയത്താണ് മുസ്ലിങ്ങള്‍ക്കിടയിലും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും മറ്റും നേതൃത്വത്തില്‍ സമാന സ്വഭാവമുള്ള ചിന്തയും പ്രവര്‍ത്തനങ്ങളും രൂപപ്പെട്ടുവന്നത്. ഈ നവോത്ഥാന ചിന്തകള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഭൂരിഭാഗവും ഈജിപ്തിലെ മുസ്ലിം നവോത്ഥാന ചിന്തകന്മാരുടെ ആശയധാരയില്‍ ആകൃഷ്ടരായവരായിരുന്നു. പ്രധാനമായും മുഹമ്മദ് അബ്ദു, റഷീദ് രിദ മുതലായ ആധുനിക മുസ്ലിം ചിന്തകരാണ് ആഗോള തലത്തില്‍തന്നെ ഈ ചിന്താ പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. ഈജിപ്തില്‍നിന്നുള്ള ഇവരുടെ പ്രസിദ്ധകീരണങ്ങള്‍ വായിക്കുകയും നവീനമായ ആ ആശയ തലത്തില്‍ പുതിയൊരു മതചിന്തയും ഉണര്‍വും ഉണ്ടാവുകയും ചെയ്തതിന്റെ ഫലമായിരുന്നു കേരളത്തില്‍ വക്കം മൗലവിയെ പോലുള്ള പരിഷ്‌കര്‍ത്താക്കളുടെ ഉദയം.

വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ പിന്നാക്കം നിന്നിരുന്ന സമുദായത്തില്‍ ആധുനികതയും അതിനനുസൃതമായ മുന്നേറ്റങ്ങളും ഉണ്ടാകാനുള്ള പ്രാധാന കാരണം ഈ നവോത്ഥാന നായകന്മാരുടെ ഇടപെടലാണ്. പില്‍ക്കാലത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട വിദ്യാഭ്യാസ പ്രസ്ഥാനമായാലും രാഷ്ട്രീയ പ്രസ്ഥാനമായാലും എല്ലാം തന്നെ ഈ നവോത്ഥാന ഉണര്‍വിന്റെ ഉപോത്പന്നങ്ങളായിരുന്നു. അതുകൊണ്ടാണ് നാട് സ്വതന്ത്രമായതിന് ശേഷം മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്നോട്ടുവന്നത് ഈ നവോത്ഥാന ധാരയില്‍പെട്ടവരായത്. അതോടൊപ്പം തന്നെ 1960കളില്‍ രൂപം കൊണ്ട എംഇഎസ് പോലുള്ള വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനമായത് ഈ നേതാക്കളുടെയോ അല്ലെങ്കില്‍ ഇത്തരം ചിന്താധാരയെ പ്രതിനിധാനം ചെയ്ത നേതാക്കളുടെയോ പ്രവര്‍ത്തനളുമാണ്. എല്ലാറ്റിനുമുപരി 1960കള്‍ക്ക് ശേഷമുണ്ടായ മയലാളി മുസ്ലിങ്ങളുടെ ഗള്‍ഫ് കുടിയേറ്റം ഈ മേഖലകളിലെല്ലാം തന്നെ വിപ്ലവ സമാനമായ ഒരു പരിവര്‍ത്തനം തന്നെ ഉണ്ടാക്കി.


സാമ്പത്തിക നില മെച്ചപ്പെട്ടപ്പോള്‍ സ്വാഭാവികമായും ഭൗതിക ജീവിത സാഹചര്യത്തില്‍ മാറ്റമുണ്ടായി. അതനുസരിച്ചുള്ള സ്ഥാപനങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ഏതാണ്ട് എല്ലാ മുസ്ലിം സംഘടനകളുടെയും പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. അങ്ങയാണ് ഓത്തുപുരയില്‍ ഓതി പഠിച്ചിരുന്ന കുട്ടികള്‍ക്ക് വ്യവസ്ഥാപിതമായ സിലബസും സ്‌കീമും രൂപപ്പെട്ടതും സ്‌കള്‍ വിദ്യാഭ്യാസത്തിന് സമാനമായ ഒരു വിദ്യാഭ്യാസ സംവിധാനം മദ്രസകളില്‍ രൂപംകൊണ്ടതും. ഈ മുന്നേറ്റം കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു അവസ്ഥ സൃഷ്ടിച്ചു എന്നത് ജസ്റ്റിസ് രജീന്ദ്ര സചാറിന്റെ റിപ്പോര്‍ട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഗള്‍ഫ് കുടിയേറ്റത്തിന്റെയും മതസംഘടകള്‍ക്കിടയിലുണ്ടായ സ്പര്‍ധകളുടെയും ഖണ്ഡനമണ്ഡനങ്ങളുടെയും രൂപത്തില്‍വന്ന സംവാദങ്ങളുമെല്ലാം തന്നെ പുരോഗതിയുടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് ആഘാതം സൃഷ്ടിക്കുന്നതായിട്ടാണ് പില്‍ക്കാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

നവോത്ഥാന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച സലഫി ചിന്താധാരയാണ് ഇതില്‍ ഏറ്റവും മോശമായ അവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടത്. സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും മധ്യപൗരസ്ത്യ മേഖലയിലെ ഈജിപ്ത് പോലുളള മറ്റ് രാജ്യങ്ങളിലും സലഫി ധാരയിലുണ്ടായ ആശയ വ്യതിയാനവും മാര്‍ഗഭ്രംശവും സ്വാഭാവികമായും അത്തരം ആശയധാരയോട് അടുത്തുനില്‍ക്കുന്ന കേരളത്തിലെ സലഫി പ്രസ്ഥാനങ്ങളിലും പ്രതിഫലിച്ചു.

പെട്രോഡോളറിന്റെ പ്രതികൂല സ്വാധീനം (Negative Impact) ഈ സംഘടനകളില്‍ പ്രകടമായി തുടങ്ങിയത് 90കള്‍ക്ക് ശേഷമാണ്. സ്വാഭാവികമായും സലഫിസത്തിലെ സൗദിധാരയും ഈജീപ്ഷ്യന്‍ധാരയും യമനീധാരയും അതിന്റേതായ സ്വാധീനം ഈ വിഭാഗത്തിലെ പണ്ഡിതന്മാരുടെ ആശയലോകത്തിലും പ്രവര്‍ത്തനങ്ങളിലും ഉണ്ടായി. ഇത് 90കളുടെ അവസാനം സംഘടനയെ നെടുകെ പിളര്‍ത്തി.

ഒരുവിഭാഗം സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിച്ചപ്പോള്‍ മറ്റൊരുവിഭാഗം അടഞ്ഞ ആശയങ്ങളുമായി ഇടുങ്ങിയ വഴികളിലൂടെ മാത്രം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുകയായിരുന്നു. സ്വാഭാവികമായും സംഘടനയ്ക്കുള്ളില്‍ ഇത് കൂടുതല്‍ ആശയസംഘട്ടനങ്ങള്‍ക്ക് കാരണമായി. ദൗര്‍ഭാഗ്യവശാല്‍, നവോത്ഥാന ചിന്തയുടെ ഏതെല്ലാം ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും നിലകൊണ്ടോ അതിന്റെ നേര്‍ വിപരീത ദിശയിലായി ഇത്തരക്കാരുടെ സഞ്ചാരം. രണ്ടായിരാമാണ്ടില്‍ സഘടന വീണ്ടും പിളര്‍ന്നു. ഇന്ന് അരഡസന്‍ കഷണമായി പൊട്ടിച്ചിതിറിയ അവസഥയിലാണ് മുജാഹിദ് എന്ന് അറിയപ്പെടുന്ന കേരളത്തിലെ സലഫി സംഘടന.


ഇതില്‍ മോഹഭംഗം വന്ന നല്ലൊരു ശതമാനം യുവസലഫികള്‍ പുതിയ ഇസ്ലാമിനെ അന്വേഷിച്ചുകൊണ്ട്, പുതിയ മാര്‍ഗങ്ങള്‍ തേടിക്കൊണ്ട് അവരുടേതായ ആത്മീയ യാത്രകള്‍ നടത്തുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത്. ഇവരില്‍ പലരും എത്തിപ്പെട്ടത് അങ്ങേയറ്റം പ്രാകൃതമായ മതത്തിന്റെ അഥവാ ശുദ്ധമതത്തിന്റെ ലോകത്തിലേക്കായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ജീവിതം പരലോകത്ത് മാത്രമാണ്. പരലോകത്തിന് ഉപകരിക്കാത്തതെല്ലാം ഈ ലോകത്ത് അവരുടെ ജീവിത്തിലെ മാര്‍ഗ തടസങ്ങളായിട്ടാണ് അവര്‍ വിലയിരുത്തിയത്. സ്വാഭാവികമായും മേതതര പരിസരത്തില്‍, വിവിധ സംസ്‌കാര ധാരകളും വിവിധ വിശ്വാസ സംഹിതകളും ഇടകലര്‍ന്ന് ജീവിക്കുന്ന കേരളം പോലെ അഥവാ ഭാരതം പോലുള്ള ഒരു രാജ്യത്ത് ഇസ്ലാമിന്റെ തനത് രൂപം അതിന്റെ പൂര്‍ണ പവിത്രതയോടെ സംരക്ഷിച്ച് മുസ്ലിമായി ജീവിക്കാന്‍ പ്രായോഗിക പ്രയാസങ്ങളുള്ളതായി അത്തരക്കാര്‍ക്ക് അനുഭവപ്പെട്ടു. സമ്പൂര്‍ണ ഇസ്ലാമായി ജീവിക്കാന്‍ കഴിയാത്ത ചുറ്റുപാടിനെ അവര്‍ ദാറുല്‍ കുഫ്ര്‍ എന്നാണ് വിശേഷിപ്പിച്ചത്.

മിശ്രവിദ്യാലയങ്ങള്‍, മറ്റ് ജോലി സ്ഥലങ്ങള്‍, ആണും പെണ്ണും ഇടകലര്‍ന്ന പൊതുയിടങ്ങള്‍ ഇവയെല്ലാം തന്നെ ഇവരുടെ പ്യൂരിറ്റാനിക്കല്‍ ജീവിതത്തിന് വിഘാതമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു.
ഈ ആശയത്തില്‍ ആകൃഷ്ടരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എന്‍ജിനിയറിങ്, മെഡിക്കല്‍ തുടങ്ങിയ പ്രഫഷണല്‍ മേഖലയിലെ വിദ്യാര്‍ത്ഥികളും തങ്ങള്‍ ഇടപഴുകുന്ന ചുറ്റുപാട് അനിസ്ലാമികമാണെന്നും തങ്ങളുടെ വിദ്യാലയങ്ങളില്‍ സ്ത്രീകളുടെ ശബ്ദവും ശരീരവും കാണേണ്ടിവരുന്നുവെന്നും അത് മതവിശുദ്ധിയോടെയുള്ള ജീവിതത്തിന് തടസ്സമാകുന്നുവെന്നും ചിന്തിച്ചു.

ഇവരില്‍ പലരും പഠനം പാതി വഴിയില്‍ അവസാനിപ്പിച്ച് ആത്മീയ തീവ്രവാദത്തില്‍ അഭയം പ്രാപിക്കുന്ന അപകടകരമായ ഒരു അവസ്ഥ കേരളത്തില്‍, പ്രത്യേകിച്ച് മലബാറിന്റെ പല കോണുകളിലും വളര്‍ന്നു വരുന്നു. ഇവരെ സംബന്ധിച്ചിടത്തോളം പൊതു ഗതാഗത സംവിധാനം പോലും ഉപയോഗപ്പെടുത്താന്‍ അവരുടെ മനസ്സ് പൂര്‍ണമായി സമ്മതിക്കാറില്ല. കാരണം അതെല്ലാം തന്നെ മദ്യ വില്‍പയില്‍നിന്ന് കിട്ടുന്ന നികുതിപ്പണവും നിഷിദ്ധമായ ലോട്ടറിയുടെ ലാഭവിഹിതവും പലിശയുമായി ബന്ധപ്പെട്ട ഇസ്ലാം വിരുദ്ധമയ മുതലുകളും ചേരുന്നതാണ്. അതിനാല്‍ ഹറാമായത് ഭുജിക്കാന്‍, ഹറാമായ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ദാറുല്‍ ഖുഫ്‌റില്‍ ജീവിക്കുന്നവര്‍ നിര്‍ബന്ധിതിരാകുന്നു. അവരെ സംബന്ധിച്ച് ഇതില്‍നിന്നുള്ള മോചനം, ശബ്ദവും മുഖവുമില്ലാത്ത സ്ത്രീകളുള്ള, സംഗീതവും നൃത്തവും സിനിമയും നാടകവുമില്ലാത്ത, പലിശയും ലോട്ടറിയുമില്ലാത്ത ഒരു ജീവിത പരിസരത്തിലേക്ക് പലായനം ചെയ്യല്‍ മാത്രമാണ്.




ഇത്തരക്കാരില്‍ ഭൂരിഭാഗവും മതം പഠിക്കുന്നത് കേരളത്തില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന സംവിധാനത്തിലൂടെ രൂപപ്പെട്ട ഏതെങ്കിലും മതപാഠശാലയില്‍നിന്നോ അല്ലെങ്കില്‍ മതാധ്യാപകന്റെ അടുത്തുനിന്നോ ആയിരിക്കണമെന്നില്ല. മറിച്ച് ഓണ്‍ലൈന്‍ സ്രോതസ്സുകളെ ആശ്രയിച്ച് മതത്തെ പഠിക്കുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാവുന്ന ഒരു പ്രതിസന്ധി കൂടിയാണ് ഇവിടെ രൂപപ്പെട്ടത്. ലോകത്തെ എല്ലാ തീവ്രവാദി പ്രസ്ഥാനങ്ങളും തങ്ങളുടെ ആശയ പ്രചാരണത്തിന് ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെയാണ്. ചിന്തയിലും പ്രവൃത്തിയിലും പ്രാകൃതമായ കാഴ്ചപ്പാടാണ് ഉള്ളതെങ്കിലും അത്യന്താധുനികമായ സാങ്കേതിക വിദ്യയില്‍ ഇത്തരക്കാരൊക്കെ മികവ് പുലര്‍ത്തുന്നവരാണ് എന്നത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുളള ഒരു വൈരുദ്ധ്യമാണ്. തന്നെയുമല്ല, മാനവിക വിഷയങ്ങളില്‍ പരിശീലനം നേടിയവര്‍ ഇത്തരക്കാരുടെ വലയില്‍ വീഴുന്നില്ല എന്നതും ഏറെ പ്രസക്തമാണ്. ആത്മാന്വേഷികളായ സത്യാന്വേഷണ മനസ്സുള്ള ഇതര മതസ്ഥരായ ആളുകള്‍ പലപപോഴും തങ്ങളുടെ ആത്മീയ ദാഹം ശമിപ്പിക്കുന്ന ഏതെങ്കിലും വിശ്വാസധാരയെ തെരഞ്ഞെടുക്കാറുണ്ട്. പക്ഷെ, അത്തരക്കാര്‍ ചെന്നുപെടുന്നത് ഇങ്ങനെയുള്ള മനോരോഗികളുടെ കൂട്ടത്തിലേക്കാണെങ്കില്‍ ഈ മനോരോഗം അവരിലേക്കും പടരുമെന്നത് സ്വാഭാവികമായും മനസ്സിലാക്കാവുന്നകാര്യമാണ്. തിരോധാനവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന സംഭവങ്ങളിലും ഇത്തരം ചില കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിലാണ് കേരളത്തില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തിരോധാനത്തിന്റെ അടിവേരുകള്‍ നാം പരതേണ്ടത്.


അല്ലാതെ എല്ലാറ്റിനും അല്‍ഖ്വയ്ദയും ഐഎസും ആണ് എന്ന മുന്‍വിധിയോടെ കാര്യങ്ങളെ വിശകലനം ചെയ്യുന്നത് ഇസ്ലാമോഫോബിയ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയള്ളൂ. അങ്ങനെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും അതിനെ സെന്‍സേഷനലൈസ് ചെയ്യുകയും ചെയ്താല്‍ അതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനാഗ്രഹിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാമെന്നല്ലാതെ കേരളത്തിന്റെ സാമൂഹിക രംഗത്ത് ഉണ്ടായ ഈ രോഗത്തിന് ചികിത്സ നല്‍കാന്‍ സാധിക്കില്ല.


ഇവിടെ യഥാര്‍ത്ഥത്തില്‍ വിശ്വാസം മനോരോഗമായതിന്റെ പ്രശ്‌നാണ്. ഈ മനോരോഗം ഒരുപക്ഷെ ആത്മീയ തീവ്രവാദത്തില്‍നിന്ന് മതതീവ്രവാദത്തിലേക്കും അതിലൂടെ ഭീകര പ്രവര്‍ത്തനങ്ങളിലേക്കും ചെന്നെത്തിപ്പെട്ടേക്കാം. കാരണം ഉത്‌ബോധനങ്ങളിലുടെ ‘അനിസ്ലാമിക’ പ്രവണതകളെ ഉന്മൂലം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ശക്തി പ്രയോഗിച്ചുകൊണ്ട് അത്തരം ഒരു സാഹചര്യം അഥവാ വിശ്വാസികള്‍ക്ക് അനുഗുണമായ ഒരു ഇസ്ലാമിക അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത്തരക്കാര്‍ തയ്യാറായിക്കൂടെന്നില്ല. സിറിയയിലും ഇറാഖിലും അഫ്ഗാനിസ്താനിലും താലിബാനും ഐഎസും ചെയ്തുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണല്ലോ.




ബാമിയാനിലെ ബുദ്ധ പ്രതിമ തകര്‍ത്തപ്പോഴും പല്‍മീറയിലെ സ്തൂപങ്ങള്‍ നശിപ്പിച്ചപ്പോഴും മതവിശ്വാസത്തിലെ വിരുദ്ധമായ അഥവാ ഏക ദൈവ വിശ്വാസത്തിന് എതിരായ ഇത്തരം ഒരു അവസ്ഥ ഇല്ലാതാക്കാനാണ് തങ്ങള്‍ ഈ പ്രവര്‍ത്തനം ചെയ്തത് എന്നാണ് അവര്‍ വിശദീകരിച്ചത്. സ്ത്രീകളോട് അവരെ ഭീതിപ്പെടുത്തി ചാട്ടവാറുകൊണ്ട് അടിച്ച്, അതിനും വഴങ്ങിയില്ലെങ്കില്‍ അവര്‍ക്ക് വധശിക്ഷ നല്‍കി അവരുടെ പൊതുജീവിതം അവസാനിപ്പിക്കുകയും അഥവാ ജീവിതം തുടരണമെങ്കില്‍ വീടിന്റെ ഇരുട്ടറകളില്‍ ഒതുങ്ങിക്കഴിയണമെന്ന് ശഠിക്കുകയും ചെയ്യുന്ന ഈ പ്രാകൃത മനസ്സുകള്‍ക്ക് വെളിച്ചം നല്‍കണമെങ്കില്‍ യഥാര്‍ത്ഥ മതത്തിന്റെ ആശയങ്ങള്‍ പ്രസരിപ്പിക്കുകയും ആശയ സംഘട്ടനത്തിലൂടെ തന്നെ ഇത്തരക്കാരെ അമര്‍ച്ച ചെയ്യാനും സാധിക്കണം. അല്ലാതെ കേരളത്തില്‍ അബൂബക്കര്‍ ബാഗ്ദാദിക്കെതിരെ സെമിനാര്‍ നടത്തിയതുകൊണ്ടോ ഐഎസിനെതിരെ ക്യാംപെയന്‍ നടത്തിയതുകൊണ്ടോ ഇത്തരത്തിലുള്ള പ്രവണതകളെ നേരിടാന്‍ കഴിഞ്ഞെന്ന് വരില്ല. മറിച്ച് വഴിതെറ്റിയ ഇത്തരം ചെറുപ്പക്കാരെ കണ്ടെത്തുകയും ഇതിലൂടെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് ഏതെല്ലാം രൂപത്തില്‍ ഈ കുട്ടികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്ന ആലോചനയും നടപടികളുമാണ് അടിയന്തരമായി നാം ചെയ്യേണ്ടത്. ഇത്തരം അപഥ സഞ്ചാരത്തില്‍പെട്ട, അതിന് നേതൃത്വം നല്‍കുന്ന വ്യക്തികളെ കണ്ടെത്തുകയും അവരെ നിയമ നടപടിയിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലൂടെ നിശബ്ദരാക്കാനുള്ള നടപടികളാണ് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. അതില്‍ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് മത സംഘടനകളും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളുമാണ്.



മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചുകൊണ്ട് ഐഎസ് വിരുദ്ധ ക്യാംപെയിന് നേതൃത്വം നല്‍കാന്‍ മുസ്ലിം ലീഗ് മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്. പക്ഷെ, വിഷയത്തിന്റെ മര്‍മ്മം മനസ്സിലാക്കി പ്രശ്‌നത്തിന് പരിഹാര മാര്‍ഗം എന്താണ് എന്ന് കൂടുതല്‍ അവധാനതയോടെ ആലോചിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപരേഖ തയ്യാറാക്കാനും സംഘടനകളെ സജീവമാക്കാനും മുസ്ലിം ലീഗ് നേതൃത്വം കുറച്ചുകൂടി ശുഷ്‌കാന്തി കാട്ടേണ്ടതുണ്ട്. അതുപോലെ തന്നെ കേരളത്തിലെ സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ക്കും മനഃശാസ്ത്രജ്ഞന്മാര്‍ക്കും ഈ രംഗത്ത് കൂടുതല്‍ കാര്യക്ഷമവും ക്രിയാത്മകവുമായ ഇടപെടല്‍ നടത്താനാകും. കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയിലുണ്ടായ സാമൂഹകവും വിദ്യാഭാസപരവും സാമ്പത്തികവുമായ കുതിച്ചുചാട്ടങ്ങളുടെ ഗുണഫലങ്ങള്‍ മുച്ചൂടും ഇല്ലാതാക്കുന്ന അത്യന്തം അപകടകരമായ ഒരുപ്രവണതയാണ് ഇന്ന് നാം കേരളത്തില്‍ കണ്ട ഈ സംഭവ വികാസങ്ങള്‍. ഏകസിവില്‍കോഡ് മുതലായ വിഷയങ്ങളില്‍ മതസംഘടനകള്‍ കാട്ടുന്ന ആത്മാര്‍ത്ഥതയും ശുഷ്‌കാന്തിയും ഇത്തരം കാര്യങ്ങളിലും ഉണ്ടായാല്‍ അത് ഒരു തലമുറയെ രക്ഷിച്ചെടുക്കാന്‍ സഹായിക്കും. വിശ്വാസപരവും വൈകാരികവുമായ വിഷയങ്ങളിലെ അമിതാവേശം അല്‍പമൊന്ന് ശമിപ്പിച്ചുകൊണ്ട് യാഥാര്‍ഥ്യ ബോധത്തോടെ വിഷയങ്ങളെ വിലയിരുത്തി തങ്ങളുടെ പ്രവര്‍ത്തന പദ്ധതികള്‍ നവീകരിക്കാനും പുനഃസംഘടിപ്പിക്കാനും മുസ്ലിങ്ങള്‍ക്കിടിയിലെ മതസംഘടകളും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളും തയ്യാറാകണം എന്നുകൂടി ഉണര്‍ത്തട്ടെ.

Thursday, August 27, 2015

ഗൾഫ്‌ സലഫിസം കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ ..

ഓണത്തിന്റെ  ദിവസം  അമുസ്ലിങ്ങൾ  തരുന്ന  ഓണസദ്യ  പോലും  കഴിക്കാൻ  പാടില്ല , ഹരാമാണ്  എന്നൊക്കെ  തീവ്ര  നിലപാടി  സ്വീകരിക്കുന്ന  ജിന്നോരികൾ  കേരളത്തില  പ്രവര്തിക്കാൻ  തുടങ്ങിയിട്ട് കുറച്ചു വർഷങ്ങൾ  ആയി .. സ്ത്രീ  വിരുദ്ധത  ആണ്  ഈ ഗൾഫ് സലഫിസതിന്റെ  മുഖമുദ്ര , മുഖം  മറക്കണം  ennathu  നിര്ബന്ധമായി  കാണുന്നവർ .. ഇത്തരം  ആൾകാർ  വര്ഗീയ ത  അതായതു  ഹിന്ദു  വര്ഗീയത് വളർത്തു കൊണ്ട് വരുന്നു  എന്ന്  ലേഖകൻ  സമര്തിക്കുന്നു , ലേഖകൻ  പറയുന്ന  ചില  കാര്യങ്ങളിൽ  എനിക്ക്  വിയോജിപ്പുണ്ട് .. എങ്കിലും  നവ  യാഥാസ്ഥിക  സലഫിസത്തെ  വിലയിരുത്താൻ  ഉള  എളിയ  ശ്രമം  ലേഖനത്തിൽ  കാണുന്നു 

വായികുക 

⏰⏰⏰⏰⏰⏰⏰⏰🌂🌂🌂🌂🌂🌂







ഓണാഘോഷവും നവ സലഫിസവും

Posted on: 27 Aug 2015


ഡോ. യാസിര് അറാഫത്ത് പി.കെ.



ഓണം എന്ന ആഘോഷത്തിന്റെ ചരിത്രത്തിലെ സങ്കീര്ണതകള് ഒഴിവാക്കുകയും 
'ശുദ്ധ ഇസ്ലാം' എന്ന ഒരിക്കലും നിര്വചിക്കാന് സാധ്യമല്ലാത്ത ലളിതമൊഴിയിലൂടെ ഓണം 
ഇസ്ലാമികവിരുദ്ധമാണ് എന്ന് പരസ്യമായി പ്രഖ്യാപിക്കുകയുമാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ 
പിളര്പ്പോടെ ശക്തമായ, അക്രമാസക്ത യാഥാസ്ഥികത്വത്തെ പ്രോത്സാഹിപ്പിക്കുന്ന 
നവ സലഫിസം




ഓണാഘോഷത്തെപ്പറ്റിയുള്ള ചര്ച്ചകളും വിവാദങ്ങളും കഴിഞ്ഞ കുറേ വര്ഷങ്ങളായി പല വേദികളില് ഉണ്ടായിട്ടുള്ളതായി കാണാം. ഇതുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്, കേരളത്തിലെ ദളിത്ഇസ്ലാമിസ്റ്റ് സംവാദങ്ങളില് കണ്ടുവരുന്ന ഓണത്തിന്റെ 'സവര്ണത' എന്ന ഘടകം. ദേശീയത, സാംസ്കാരിക മേധാവിത്വം തുടങ്ങിയവയും ഈ സംവാദങ്ങളില് കടന്നുവരാറുണ്ട്. പോസ്റ്റ് മോഡേണിസത്തിന്റെ തിരഞ്ഞെടുത്ത വായനകളില് കൂടിയുള്ള ഇസ്ലാമിസ്റ്റ് അവതരണം സവര്ണതയില് തടഞ്ഞുനിന്നപ്പോള്, ചില ദളിത് വായനകള് അതിന്റെ അപ്പുറത്തേക്ക് കടക്കുകയും ഓണത്തിന് പുതിയ വ്യാഖ്യാനങ്ങളും നിര്വചനങ്ങളും കൊണ്ടുവരികയും ചെയ്യുന്നത് കാണാം. പുതിയ ദളിത് ചിന്തകള്, മഹാബലിയുടെ തിരിച്ചുവരവ് ആഘോഷിക്കപ്പെടേണ്ടതാണെന്നും അത് തങ്ങളുടേതായ പാരമ്പര്യങ്ങളെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമാണെന്നും വാദിക്കുന്നു.
പക്ഷേ, സ്വത്വവാദത്തിന്റെയും സ്വത്വബോധത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും പരിസരങ്ങളില് നിന്ന് വായനകള് ഉടലെടുത്തപ്പോള് പല നാട്ടാചാരങ്ങളും 'ഹൈന്ദവ' ആഘോഷങ്ങളായി ചുരുങ്ങുകയും മറ്റുള്ള ആഘോഷങ്ങള്ക്ക് വര്ഗീയനിറം ലഭിക്കുകയും ചെയ്തു. അങ്ങനെ, അക്രമാസക്ത സ്വത്വരാഷ്ട്രീയത്തിന്റെ സ്വാഭാവിക പര്യവസാനമായ വര്ഗീയതയില്ത്തന്നെ എത്തിനില്ക്കുകയാണ് ഓണവുമായി ബന്ധപ്പെട്ട പുതിയ വിവാദം. ഓണം എന്ന ആഘോഷത്തിന്റെ ചരിത്രത്തിലെ സങ്കീര്ണതകള് ഒഴിവാക്കുകയും 'ശുദ്ധ ഇസ്ലാം' എന്ന ഒരിക്കലും നിര്വചിക്കാന് സാധ്യമല്ലാത്ത ലളിതമൊഴിയിലൂടെ ഓണം ഇസ്ലാമികവിരുദ്ധമാണ് എന്ന് പരസ്യമായി പ്രഖ്യാപിക്കുകയുമാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളര്പ്പോടെ ശക്തമായ, അക്രമാസക്ത യാഥാസ്ഥികത്വത്തെ പ്രോത്സാഹിപ്പിക്കുന്ന നവ സലഫിസം.

ഓണം മാത്രമല്ല, മുസ്ലിങ്ങളുടെ രണ്ട് പെരുന്നാളുകളൊഴിച്ച് മറ്റുള്ള ഏത് ആഘോഷങ്ങളില് പങ്കെടുക്കുന്നതും അതുമായി ബന്ധപ്പെട്ട ഭക്ഷണം കഴിക്കുന്നതും ബഹുദൈവ ആരാധനയാണെന്നും ഇസ്ലാമിക വിരുദ്ധമാണെന്നുള്ള ഫത്വകള് തങ്ങള്ക്ക് സ്വാധീനമുള്ള മഹല്ലുകളിലെ പള്ളികളെയും മദ്രസകളെയും കേന്ദ്രീകരിച്ച് നവ സലഫികള് നടത്തുന്നത് ആശങ്കകളോടെ മാത്രമേ നോക്കിക്കാണാന് കഴിയൂ.
മതങ്ങള്ക്ക് ഒന്നിനുപോലും ഏകീകൃതമായ നിര്വചനങ്ങള് സാധ്യമാവില്ല എന്നും മതങ്ങളുടെ ഘടനയും വിശദാംശങ്ങളും നിരന്തരമായി മാറിക്കൊണ്ടിരിക്കുമെന്നും പ്രമുഖ ഉത്തരാധുനിക ചിന്തകനായ തയാല് അസദ് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, 'മതം' എന്നതിന്റെ നിര്വചനംതന്നെ അതിന്റെ വര്ത്തമാന സംവേദനങ്ങളുടെ ഭാഗമായി നിരന്തരമായി മാറിവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചരിത്രവും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. വിശ്വാസവും ആശയങ്ങളും ഗ്രന്ഥങ്ങളും നിരന്തരമായ ചുറ്റിസഞ്ചാരങ്ങള്ക്ക് വിധേയമാവുകയും പലപ്പോഴും അത് ഭാഷയ്ക്കും വ്യാഖ്യാനങ്ങള്ക്കും മാത്രമല്ല, മൂലപ്രമാണങ്ങള്ക്കുവരെ രൂപാന്തരമുണ്ടാക്കുകയുംചെയ്യുന്നതായി മതപഠന/ചരിത്രങ്ങള് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെയാണ് മധ്യകാല ഇന്ത്യന് സമുദ്രയാത്രകളുടെ ഭാഗമായിനിന്ന ഇസ്ലാമിലും ക്രൈസ്തവതയിലും നിലപാടുകളും കര്മശാസ്ത്രങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ആന്തരികസംഘര്ഷങ്ങള് വ്യാപകമാവുന്നത്.

'അമുസ്ലിം ആഘോഷങ്ങളില് പങ്കെടുക്കുന്നത് ഇസ്ലാമിന് ഹറാമാ'ണെന്ന് പ്രഖ്യാപിക്കുന്നവര് 'ഒറ്റ ഇസ്ലാം' എന്ന ചരിത്രത്തില് ഉണ്ടായിട്ടുള്ള അസ്വാഭാവികതയുടെ പരിസരത്ത് നിന്നാണ് സംസാരിക്കുന്നത്. ഇസ്ലാമിക ദര്ശനങ്ങളുടെ സര്ഗവൈവിധ്യങ്ങളെ നിരാകരിക്കുകയും പ്രാദേശിക സാമൂഹിക സങ്കീര്ണതകളെ അവഗണിച്ചുകൊണ്ട് വഹാബിയന് സലഫിസത്തിന്റെ ഒരു ആഗോള മതം സ്ഥാപിക്കാനുള്ള ശ്രമങ്ങള് നവ സലഫിസം കേരളത്തിലും തുടങ്ങി എന്നുവേണം കരുതാന്.
കേരളത്തിലെ മുസ്ലിം നവയാഥാസ്ഥിതികരായ മുജാഹിദ് പ്രസ്ഥാനത്തിന്റെ നിരന്തരമായ പിളര്പ്പോടുകൂടി വഹാബിയന് സലഫിസത്തിന്റെ ആക്രമാസക്തമായതും പുരുഷകേന്ദ്രിതവും ശാരീരിക ചിഹ്നങ്ങളും അടയാളങ്ങളും പേറുന്ന ഒരു നവസലഫി ശരീരം മലബാറില് ഉടനീളം കാണാന് കഴിയും. 1930കളോടെ രൂപംകൊണ്ട സുന്നിമുജാഹിദ് ആശയത്തര്ക്കങ്ങള് പരസ്​പരമാണ് 'അപരനെ' നിര്മിച്ചതെങ്കില് നവ സലഫിസം അപരന്റെ സ്ഥാനത്ത് 'അമുസ്ലി' മിനെത്തന്നെ പ്രതിഷ്ഠിക്കുകയാണ്.

സലഫി ആശയങ്ങളില് പിളര്പ്പുകള് ഏറിവരികയും അവ സംഘടനകളായി പെരുകുകയും ബഹുസ്വരതയെയും പ്രാദേശിക ഇസ്ലാമുകളുടെ ചരിത്രയാഥാര്ഥ്യങ്ങളെ മനസ്സിലാക്കുന്ന പാരമ്പര്യ സുന്നിസംഘടനകള് ശക്തമായിട്ട് നിലനില്ക്കുകയും ചെയ്യുന്ന കേരളത്തില്, അതിജീവനത്തിനും കൂടിയാണ് നവസലഫിസം ആഘോഷങ്ങളിലേക്ക് വര്ഗീയത കടത്തിവിടുന്നത് എന്ന് മനസ്സിലാക്കാം. വഹാബി സലഫിസത്തെ 'ശുദ്ധഇസ്ലാം' എന്നതിന്റെ മാതൃകയാക്കി അവതരിപ്പിക്കുമ്പോഴാണ് ഓണവും ക്രിസ്മസും ദീപാവലിയുമായും ബന്ധപ്പെട്ടുള്ള വായനകളും അവതരണവും വര്ഗീയവും ആക്രമാസക്തവുമാകുന്നത്. സലഫികളുടെ നിയന്ത്രണത്തിലുള്ള ഭൂരിപക്ഷം മഹല്ലുകളിലെ പള്ളികളിലും മദ്രസകളിലും അമുസ്ലിം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇതുപോലുള്ള ഫത്വകള് കഴിഞ്ഞ കുറേ വര്ഷങ്ങളായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്.

ഇസ്ലാമിക കര്മശാസ്ത്ര തര്ക്കങ്ങളില്ത്തന്നെ നൂറ്റാണ്ടുകളായി തീരുമാനമാവാതെ കിടക്കുന്നതും അര്ഥങ്ങള്ക്കും വ്യാഖ്യാനങ്ങള്ക്കും ഒരുപാട് വ്യാപ്തിയുമുള്ള ചില പ്രമാണങ്ങളുടെ പിന്തുണയോടെ പെരുന്നാളുകള് ഒഴികെയുള്ള ആഘോഷങ്ങളുടെ ഭാഗമാവുന്നതും ഭക്ഷണം കഴിക്കുന്നതും ഇസ്ലാമികവിരുദ്ധമാണ് എന്ന പ്രഖ്യാപനങ്ങള് സൃഷ്ടിക്കുന്ന സാമൂഹിക അസ്വസ്ഥതകള് ആഴത്തിലുള്ളതാണ്. ആഘോഷങ്ങളില് പങ്കെടുക്കുന്നത് വ്യക്തികളുടെ തീര്പ്പുകള്ക്ക് വിടുന്നതിനുപകരം ഒരേ കര്മശാസ്ത്ര രീതി പിന്തുടരുന്ന പണ്ഡിതര് മാത്രമാണ് ശരി എന്ന് അടിച്ചേല്പിക്കുമ്പോള് നവ സലഫി മഹല്ലുകള് ഖാപ്പ് പഞ്ചായത്തുകളില് നിന്ന് വ്യത്യസ്തമാകുന്നുണ്ടോ എന്ന് ചോദിക്കേണ്ടതായിവരുന്നു.
നവസലഫിസം പോലെയുള്ള എല്ലാ പ്രകടനാത്മക ആശയങ്ങള്ക്കും അക്രമാസക്തതയുടെ ശക്തമായ ഒരു ഘടകമുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില് മതേതരസ്ഥലികള് തിരിച്ചുപിടിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നതിന് പകരം 'ഒറ്റമതം' എന്ന അയഥാര്ഥ്യം കാണിച്ച് വഹാബി സലഫിസത്തിന്റെ ഒരു സുവിശേഷാനുസരത സൃഷ്ടിക്കുന്നത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കൂടുതല് പ്രക്ഷുബ്ധമാക്കുകയേയുള്ളൂ.

ആഘോഷങ്ങളുടെ ആഖ്യാനം


ആഘോഷങ്ങളും അവയുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളും പ്രധാനമായും രണ്ടുതരത്തിലാണ് ഉണ്ടാവുന്നത്. സെമിറ്റിക് മതങ്ങളായ ഇസ്ലാം, ക്രിസ്റ്റ്യാനിറ്റി എന്നിവയില് ആഘോഷങ്ങളും ആഖ്യാനങ്ങളും ഒരേസമയത്താണ് ജനിക്കുന്നത്. അതായത് ആഘോഷിക്കപ്പെടാനുള്ള സംഭവങ്ങള് നടക്കുന്നതോടുകൂടിയാണ് അവയുടെ വിവരണവും ആഖ്യാനങ്ങളും ഉണ്ടാവുന്നത്. എന്നാല്, തെക്കനേഷ്യന് രാജ്യങ്ങളിലെ ഭൂരിപക്ഷം ആഘോഷങ്ങളുടെ ആഖ്യാനങ്ങളും നിലവിലുണ്ടായിരുന്ന നാട്ടാചാരങ്ങളിലേക്ക് ആഖ്യാനങ്ങളെ സന്നിവേശിപ്പിക്കുമ്പോള് ഉണ്ടാവുന്നതാണ്. ഓരോ പ്രാദേശികാവസ്ഥയിലും നിലനിന്ന കൂട്ടായ്മയുടെ ആചാരങ്ങളിലേക്ക് അതത് സമയത്തുണ്ടായിരുന്ന അധികാരങ്ങള് ആഖ്യാനങ്ങള് കൂട്ടിച്ചേര്ക്കുന്നതോ മാറ്റിമറിക്കുന്നതോ കാണാന് കഴിയും. അതുകൊണ്ടുതന്നെയാണ് സെമിറ്റിക് ആഘോഷങ്ങള്ക്ക് ഏകശിലാരൂപത്തിലുള്ള ഒറ്റ ആഖ്യാനങ്ങള് ഉണ്ടാവുന്നതും തെക്കന് ഏഷ്യയില് അവ സങ്കീര്ണതയാവുന്നതും.

നവസലഫികള് 'ഹറാം' എന്ന് പ്രഖ്യാപിക്കുന്ന ഓണത്തിനും ഇത്തരത്തിലുള്ള ആഖ്യാന സവിശേഷതകള് കാണാന് കഴിയും. ഇസ്ലാമിനും ഹിന്ദുമതത്തിനും ബുദ്ധമതത്തിനും മുമ്പായി കേരളത്തില് ഓണമാഘോഷിക്കപ്പെട്ടതായി ചരിത്രവും സാഹിത്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ബുദ്ധമതം ശക്തമായപ്പോള് അത് ബൗദ്ധവത്കരിക്കപ്പെടുകയും ഹിന്ദുമതത്തിന് സംഘടിത സ്വഭാവമുണ്ടായപ്പോള് അതിന് ഹൈന്ദവച്ഛായ ലഭിക്കുകയും ഹൈന്ദവ ആഖ്യാനങ്ങള് ഉണ്ടാവുകയും ചെയ്തു. അത് കൊണ്ടുതന്നെയാണ് 'ഓണത്തെ' സവര്ണ ആഘോഷമായി ഒരു വിഭാഗം ദളിത് ചിന്തകര് വിലയിരുത്തുമ്പോള് അത് ആഘോഷിക്കേണ്ട ബുദ്ധമതപാരമ്പര്യമാണ് എന്ന് വേറൊരു വിഭാഗം ശക്തമായി വാദിക്കുന്നത്. ഓണം ദേശീയാഘോഷമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നെ 'മാബലി വാഴ്ച വരുത്തിടേണം' എന്ന് പാടിയതും കീഴാളപാരമ്പര്യം ആഘോഷിക്കപ്പെടണം എന്ന നിലയ്ക്ക് തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം.

അതായത് മതങ്ങള്ക്ക് നിരന്തരമായ അര്ഥമാറ്റങ്ങള് വരുന്നതുപോലെ തന്നെ, തുറന്ന മുനമ്പുകളുള്ള ആഘോഷങ്ങള്ക്കും നിര്വചനങ്ങള്ക്കും മാറ്റങ്ങള് ഉണ്ടാകും എന്ന് മനസ്സിലാക്കാം. നവസലഫിസത്തിന് മുമ്പ് പ്രചാരം ലഭിച്ചിരുന്ന ഇസ്ലാമിസ്റ്റ്/ ദളിത് വായനയില് കാണുന്നതുപോലെ 'ഓണം' എന്നത് സവര്ണപരിസരങ്ങളില്നിന്ന് ഉടലെടുത്ത ആഘോഷമല്ല എന്നും മറിച്ച് സാധാരണക്കാരന്റെ കൊയ്ത്താഘോഷങ്ങളിലേക്ക് പുതു ആഖ്യാന'ങ്ങള് ഉണ്ടാവുകയായിരുന്നു എന്നും വ്യക്തമാണ്.
കേരളത്തിലെ ഓണാഘോഷങ്ങളിലടങ്ങിയിട്ടുള്ള പ്രാദേശികവ്യത്യാസങ്ങളും സങ്കീര്ണതയും പരിശോധിക്കാതെയുള്ള വര്ഗീയപ്രഖ്യാപനം മാത്രമായിട്ടേ നവസലഫി ആശയങ്ങളുടെ ഓണവുമായി ബന്ധപ്പെട്ട ഫത്വകളെ കാണാന് പറ്റൂ. മാറിക്കൊണ്ടിരിക്കുന്ന ആഖ്യാനബാഹുല്യങ്ങള്ക്കപ്പുറം ഓണത്തിന്റെ ആഘോഷാനുഭവങ്ങളില് യാഗങ്ങളോ പൂജകളോ കാണാന് കഴിയില്ല. കേരളത്തിലെ മിക്ക പ്രദേശങ്ങളിലും അതുകൊണ്ടുതന്നെയാണ് ആദ്യകാല മുജാഹിദ് പണ്ഡിതരും ജമാഅത്തിന്റെ സ്ഥാപകനേതാക്കള്വരെയും ഓണാഘോഷങ്ങളില് പലരീതിയില് പങ്കെടുത്തിരുന്നതും.

ചുരുക്കത്തില് പ്രമുഖരായ സലഫി ഗവേഷകര് ചൂണ്ടിക്കാണിച്ചതുപോലെ, സാമ്രാജ്യത്വവും ഫാസിസവും ഉപയോഗിച്ച അതേമാര്ഗങ്ങള് ഉപയോഗിച്ച് 'അപരനെയും' ശത്രുവിനെയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തില് ശക്തമായിക്കൊണ്ടിരിക്കുന്ന നവസലഫിസം. ഓരോ നാട്ടാചാരവും ആഘോഷവും ഇസ്ലാമികവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ മതേതരസ്ഥലികളും മതേതരമനസ്സും ഹിന്ദുത്വരാഷ്ട്രീയത്തിന് വിട്ടുകൊടുക്കുകയായിരിക്കും ഇതിന്റെ ആത്യന്തികഫലം. നവസലഫിസത്തിന്റെ പ്രകടനാത്മകതയും സലഫി ദേശീയതയെപ്പറ്റിയുള്ള പ്രഖ്യാപനങ്ങളും ഹിന്ദുത്വത്തിന്റെ സാംസ്കാരികനിലപാടുകള്ക്ക് സഹായകമാകുന്നതുതന്നെയാണ്.
മധ്യേഷ്യന് രാജ്യങ്ങളിലെ നഗരകേന്ദ്രിത സലഫിസത്തെ ബഹുസമുദായങ്ങള് നിലനില്ക്കുന്ന കേരളഗ്രാമങ്ങളിലേക്ക് പറിച്ചുനടുകയെന്നതാണ് നവസലഫിസം ചെയ്തുകൊണ്ടിരിക്കുന്നത്. ആസ്തികത്വം എന്നതിലപ്പുറമായി മതപ്രകടനാത്മകതയുടെ ധാര്ഷ്ട്യവും രക്ഷാകര്ത്തൃത്വഭാവവും മതാധിഷ്ഠിതമായ ആണത്തവുമാണ് നവസലഫീകരണം നടക്കുന്ന ഗ്രാമങ്ങളില് കാണാന്കഴിയുന്നത്. ഇവയില്നിന്നുടലെടുക്കുന്ന സദാചാരസംഘങ്ങള് ഗ്രാമങ്ങളിലും സാമൂഹമാധ്യമങ്ങളിലും ശക്തമായ സാന്നിധ്യമറിയിക്കുന്നതായും കാണാം. വര്ഗീയത മുറ്റിനില്ക്കുന്ന ഫത്വകള് ചോദ്യംചെയ്യുന്നവരെ ശാരീരികമായിത്തന്നെ നേരിടുന്ന സഹകരണസംഘങ്ങളായി നവസലഫിസംഘങ്ങള് വളര്ന്നതായി കാണാം. പലപ്പോഴും കീഴാളപരിസരത്തുനിന്ന് നവസലഫിസത്തിലേക്ക് പ്രവേശിച്ച ഈ സംഘങ്ങളെ അക്രമാസക്തമായ മതസാമൂഹികതയുടെ ചാട്ടവാറുകളായി തുടര്ച്ചയായി നിലനിര്ത്താന് പറ്റുന്നതും സലഫി മഹല്ല് സംവിധാനങ്ങളിലെ വരേണ്യതയും തറവാടുമേധാവിത്വവും തന്നെയാണ്.

മതസാമൂഹികസംഘര്ഷങ്ങള്ക്ക് അയവുവരുത്താന് ആഘോഷങ്ങളടക്കമുള്ളവയുടെ ക്രിയാത്മകതലം ഉപയോഗിക്കപ്പെടുമെന്ന് വര്ഗീയസംഘര്ഷങ്ങളെപ്പറ്റിയുള്ള ഗഹനമായ പഠനങ്ങള് നടത്തിയ അശുതോഷ് വര്ഷിണിയെപ്പോലെയുള്ളവര് വ്യക്തമാക്കുന്നു. എന്നാല്, ചിഹ്നങ്ങളും മുദ്രകളും വൈകാരികതകളും ധാര്മികതയും ഏകീകരിച്ച് അടിച്ചേല്പ്പിക്കാന് ഏതാശയങ്ങള് ശ്രമിച്ചാലും ആത്യന്തികമായി അവിടെ വളര്ന്നുവരുന്നത് വര്ഗീയതയുടെ മനഃശാസ്ത്രംതന്നെയാണ്. ഹിന്ദുത്വസംഘടനകള് കൂടുതലായി ഇപ്പോള് വേരുറപ്പിക്കുന്നതും നവസലഫിസം ശക്തമായി നിലനില്ക്കുന്ന മേഖലകളിലാണെന്നത് ഒരു യാദൃച്ഛികതയല്ല എന്നതും ഇവിടെ കൂട്ടിവായിക്കാം.


(ഡല്ഹി സര്വകലാശാലയില് ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്)

Wednesday, August 26, 2015

💥💥ശബബിൽ വന്ന അനിസ്ലാമിക ലേഖനം :: ഒരു പ്രതിഷേധ കുറിപ്പ്

ശബബില് വന്ന വിവാദ ലേഖനം : ഒരു   വിശദീകരണം

*********************************************************************************

കഴിഞ്ഞ പോസ്റ്റില് ഞാന്  പറഞ്ഞ  കാര്യങ്ങള് എന്താണെന്നു ചോദിച്ചുകൊണ്ടു  ,    ആ  വിവാദ  ലേഖനംഎവിടെഎന്ന്  എന്ന് പലരും എനിക്ക്  മെസ്സേജ് അയച്ചിട്ടുണ്ട് ,  അതുകൊണ്ട    ആ ലേഖനം ഈപോസ്റ്റിന്റെഅവസാനം  കൊടുക്കുന്നു  . 

കാര്യങ്ങള് വളരെ ചുരുക്കി പറഞ്ഞാല്  ട്രന്സ്ജെണ്ടാരുകളുടെ അഥവാ മൂന്നാംലിങ്ങതില് പെട്ടആള്കാരുടെ  അവകാശങ്ങള് ഇസ്ലാമില്  എന്ന  വിഷയം   തന്നെ  അപ്രസ്കത്മാണ് , കാരണം  ഇസ്ലാം  ഇത്തരം     ഹിജഡ  ആയാലും ആരായാലും മനുഷ്യവകാശങ്ങളെ    ഹനിക്കുന്നില്ല  ,  അങ്ങനെ  ഒരു  പ്രശനം  തന്നെ ഇല്ല  .  ആരും ഇവര്കെതിരെ   ഫത്വ പോലും  ഇറക്കിയിട്ടില്ല.

ഖുരനിസ്ടുകളും(ചെകനൂരികള്)  ,  എല്ലാ   അസന്മാര്ഗിക  പ്രവര്തികളെയും  മതത്തിന്റെ ലേബലില്  ഉള്കൊള്ളുന്ന  3 വ്യക്തികളെ   ഈ  ലേഖനം   നമുക്ക്പരിചയപ്പെടുത്തുന്നു..

ഒന്ന്)   ടരിക് റമദാന് :: ഖുറാനില്വ്യക്തമായി  പറഞ്ഞ  വധശിക്ഷ   എന്ന  നിയമത്തെഎതിര്ക്കുന്ന  ആള്...  അല്ലാഹുവിന്റെ  നിയമമങ്ങളെ  എതിര്ക്കുന്ന  ആള്  ...ഇയാളുടെ  വെബ്സൈറ്റ് http://tariqramadan.com/english/

രണ്ടു ) മാര്ക്ക്ബ്രുസ്റ്മന്  ;;;;  അറപ്പുളവാക്കുന്ന രീത്യില്  ഇസ്ലാമിനെ കരിവാരി തെക്ക്കുന്ന  ആള്... ഇയാള് പറഞ്ഞ കാര്യങ്ങള്   ഇവിടെ  എഴുതാന്പോലും പറ്റില്ല.

മൂന്ന്) സിരജുല് ഹാക്ക്:  ഇയാളുടെ പുറ്സ്കം  വായിച്ചാല്  അറിയാം  ഇയാള്ആരെനെന്നു ,    ലോകത്ത്  ആരുംനല്ക്കാത്ത ദുര്വ്യക്യണം ഖുരനിനു നല്കുന്നആള്  :

ഇവരെയൊക്കെ ശബബില് കൂടി  മുസ്ലിം   കേരളത്തിന്   എന്തിനു   പരിച്ചപ്പെടുതനം??
സ്വവര്ഗരതി  നിരോധിക്കുന്ന ആയത്തുകള് ഖുറാനില്ഇല്ലെന്നു   പറഞ്ഞു നടക്കുന്ന  ഡോക്ടര് സിരജുല്  ഹക്ആണോഇസ്ലാമിന്റെ വകതാവ് ???   ഇതൊക്കെ ശബബില് എന്തിനു  കൊടുക്കണം ??
\
ആയതിനാല്  ഈ ലേഖനം ശബാബ്പിന്വലിക്കുക

mark brustman ആരാണെന്ന    ഇയാളുടെ  ഫേസ്ബുക്ക് പേജ്നോക്കുക  !!!https://www.facebook.com/mark.brustman?fref=ts

പഴയ  പോസ്റ്റ്
************************************************************************
💥💥ശബബിൽ വന്ന അനിസ്ലാമിക ലേഖനം :: ഒരു പ്രതിഷേധ കുറിപ്പ് :💥💥
-------------------------------------------------
ശബാബിൽ വന്ന സ്വവര്ഗ രതിയും laingikathayude siddanthavalkaranavum എന്നാ ലേഖനം ആണ് ഈ പോസ്റ്റിനു കാരണം . ഇതെഴുതിയത് സുഫ്യാൻ അബ്ദു സത്താർ ആണ് .
പ്രമുഖ സഹാബി അബു ഹുരൈര യെ ഹിജഡ ആയി ചിത്രീകരിക്കുകയും , മറിയം ബീവി യഥാർത്ഥ സ്ത്രീ ആയിരുന്നില്ല , പുരുഷന്മാരോട് തല്പര്യമില്കാത്ത , ഭിന്ന ലൈങ്ങികതയിൽ പെട്ട സ്ത്രീ ആണെന്നും , സ്വർഗത്തിൽ ചെറിയ ആണ് കുട്ടികളുമായി ലൈംഗിക ബന്ധം ഖുർആൻ സപ്പോർട്ട് ചെയ്യുന്നു (നൗദുബില്ലഹ് )എന്ന് എഴുതിയ മാർക്ക് ബ്രസ്റ്റ് മാൻ ( ഫാരിസ് മാലിക് ) എന്നി ങ്ങനെ വളരെ വിദൂരം വഴി പിഴപ്പിക്കന്നവരുടെ ലേഖനം കൊടുക്കുക് , അവരെ മഹത്വപ്പെടുത്തി ഇത്തരം ക്ഷുദ്ര കൃതികളെ പരിച്ചപ്പെടുത്തുക , അല്ലഹിവിന്റെ നിയമങ്ങളെ തോട്ടിൽ വലിച്ചെറിയുന്ന അതായതു വധ ശിക്ഷ വേണ്ടെന്നു വാദിക്കുന്ന താരിക് റമദാൻ നെ പോലുള്ള ആള്കാരെ ഉദ്ധരിക്കുക .. ഇത്തരം ലേഖനം ശബബിൽ ആണോ വരേണ്ടത് അതോ യുക്തിവാദി മാസിക യിൽ ആണോ വരേണ്ടത് ??
Swavargarathi തെറ്റ് അല്ല എന്ന് പറഞ്ഞു വരുന്ന രണ്ടു പേരുടെ ലേഖനം കൊടുത്ത് അവരെ മഹത്വപ്പെടുത്തി എഴുതുക , ഇതിൽ രണ്ടാമത്തെ ആൾ സിരജുൽ ഹഖ് ആണ് ഇദ്ദേഹം ആണെങ്കിൽ ലൂത്ത് നബിയുടെ ചരിത്രം തന്നേ വ്യ്ഖയ്നിച്ചു അട്ടിമറിച്ചു മുസ്ലിം രാജ്യങ്ങൾ സ്വഗരതികറ്റ്ക്കു . കൊടുക്കുന്ന ശിക്ഷ വേണ്ടെന്നു പറയുന്ന ആൾ ആണ് .. ഇങ്ങനെയുള്ള വൃത്തികെട്ട വ്യക്തികളെ പരിചയപ്പെടുത്വ്യക്. എന്നത് തന്നെ തിന്മയിലെക്കി നയിക്കുന്നതിന് സമാനമാണ് . വിചിത്രം എന്ന് പറയട്ടെ യഥാർത്ഥ ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്ത് എന്ന് ഈ ലേഖനത്തില എവിടെയും പറയുന്നില്ല .
ശബബിന്റെ എഡിറ്റോറിയൽ ബോർഡ് ഇതൊന്നും ശ്രധിക്കരില്ലേ ? എന്തായാലും ലേഖനം പിനവളിക്കുക , യഥാര്ത ഇസ്ലാമിക നിലപട് പറയുന്ന ലേഖനം പകരം പ്രസിദ്ധീകരിക്കുക .
ഒരു ഇസ്ലാമിക പ്രസിദ്ധീകരണം , സ്വവര്ഗ രതിക്ക് തെളിവ് ഉണ്ടാക്കാൻ ലൂത്ത് നബിയുടെ കഥ വളച്ചൊടിക്കുന്ന ആൾകാരെ എന്തിപരിചയപ്പെടുതനനം ?? വിമര്ഷിക്കാൻ ആണെങ്കിൽ കുഴപ്പമില്ല , വിമർശനം പോയിട്ട് വിഷയത്തിൽ ഇസ്ലാമിക കാഴ്ചപ്പാട് എന്തെന്ന് പോലും ലേഖനം പറയുന്നില്ല , പകരം ഇവരുടെ ക്ഷുദ്ര കൃതികളെ വായിക്കാൻ വായനക്കാരെ കൂട്ടി കൊണ്ട് പോകിന്നു , ഇവരൊന്നും ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ വിഷയം ചര്ച്ച ചെയ്യുന്നവര അല്ല , തരിക റമദാൻ ആകട്ടെ പല ഡിഗ്രി കൽ ഉണ്ടെങ്കിലും ശ്രരിയത് നിയമങ്ങള്ക്ക് നൂതന വ്യാഖ്യാനം നല്കുകയും , അല്ലാഹുവിൻ ഖുരാണിക ക്രിമിനൽ നിയമങ്ങളെ തള്ളി കളഞ്ഞ ആൾ ആണ് ..ഇവരോ ഇസ്ലാമിന് സംഭാവന നൽകുന്

 ശബബില്  വന്ന  ലേഖനം   
***************************************************************************************

ന്ന ലൈംഗികത സംബന്ധിച്ച് കേരള സര്ക്കാര് നയരൂപീകരണം നടത്താന് തീരുമാനിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ലൈംഗിക ന്യൂനപക്ഷങ്ങളോട് ഐക്യദാര്ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഫേസ്ബുക്ക് സ്ഥാപകന് സുക്കര്ബര്ഗ് പ്രൊഫൈല് ചിത്രം, മഴവില്ല് മാതൃകയിലാക്കി മാറ്റിയത് സോഷ്യല്മീഡിയയില് വൈറലായി മാറിയിരുന്നു. ജൂലൈ ആദ്യവാരത്തില് കേരളത്തിലെ വിവിധ ഭാഗങ്ങളില് ലൈംഗിക സ്വാഭിമാന യാത്രകള് സംഘടിപ്പിക്കപ്പെട്ടിരുന്നു. ഭിന്ന ലൈംഗികതയുടെ രാഷ്ട്രീയവും അപരവത്കരണവും സംബന്ധിച്ച ചര്ച്ച വിവിധ കോണുകളില് നിന്നുയരുകയും ചെയ്തു. ഈ സാഹചര്യത്തില്, കേരളത്തിലെ വിവിധ ആനുകാലികങ്ങള് ഭിന്ന ലൈംഗികതയെക്കുറിച്ച് മുഖലേഖനങ്ങളെഴുതുകയുണ്ടായി. പുതിയ സാഹചര്യത്തില് ഈ വിഷയം ഇസ്ലാമിക വൃത്തങ്ങളിലും വ്യാപകമായി ചര്ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്താണ് ജെന്ഡര് Gender (ജെന്ഡര്), Sex (സെക്സ്) എന്നീ രണ്ട് പദങ്ങളും സംവേദനം ചെയ്യുന്ന ആശയം വ്യത്യസ്തമാണ്. ഒരു മനുഷ്യന്റെ ജീവശാസ്ത്രപരമായ ലിംഗത്തെയാണ് സെക്സിലൂടെ സൂചിപ്പിക്കുന്നത്. ജെന്ഡര് എന്നത് ഒരു വ്യക്തി അവകാശപ്പെടുന്ന, മാനസികമായ ലിംഗബോധമാണ്. അതുപോലെ, ലൈംഗിക പ്രവര്ത്തനത്തെ സൂചിപ്പിക്കുന്ന Sex, Sexuality എന്നീ പദങ്ങളും വ്യത്യസ്ത അര്ഥത്തെ സൂചിപ്പിക്കാനാണ് സാമൂഹികശാസ്ത്ര വ്യവഹാരങ്ങളില് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധ മതങ്ങളും ചിന്താധാരകളും മുന്നോട്ടുവെക്കുന്ന സെക്സിനെക്കുറിച്ച് അല്ല ചര്ച്ചകളുള്ളത്. കാരണം, അത് വ്യത്യസ്ത കോണുകളില് നിന്നുള്ള ചര്ച്ചകളെ അപ്രസക്തമാക്കുന്ന വിധം സുഗ്രാഹ്യമാണ്. ജെന്ഡറും സെക്സ്വാലിറ്റിയുമാണ് മത സാമൂഹ്യ രാഷ്ട്രീയ വ്യവഹാരങ്ങളുടെ കേന്ദ്രബിന്ദു. എന്നാല് സെക്സിനെയും ജെന്ഡറിനെയും രണ്ടായി കാണേണ്ടതുണ്ടോ എന്നും ശാരീരികമായ ലൈംഗികാവസ്ഥ തന്നെയാണ് മാനസികമായ ലൈംഗിക താല്പര്യങ്ങളെ നിര്ണയിക്കുന്നത് എന്നും വാദങ്ങളുണ്ട്. അറബി ഭാഷയില് രണ്ടിനും ജിന്സ് എന്ന് തന്നെയാണുപയോഗിക്കുന്നത്. സെക്സ് എന്നത് മനുഷ്യന്റെ ശാരീരികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ട് അത് സംസ്കാരങ്ങളുടെ അതിര്ത്തി ഭേദിക്കുംവിധം സാര്വത്രികവും ഗ്രാഹ്യവുമാണ്. എന്നാല് ഒരു വ്യക്തി ഏത് ജെന്ഡറില് പെടുന്നുവെന്നത് സെക്സിനെ പോലെ സാമാന്യമോ പ്രാപഞ്ചികമോ ആണെന്ന് കരുതാനാവില്ലെന്നാണ് മറ്റു ചിലരുടെ വാദം. ജെന്ഡര് എന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് എന്നത് പോലെ തന്നെ സാംസ്കാരിക പ്രേരിതവുമാണ്. ശാരീരികാവസ്ഥകള്ക്കനുസരിച്ച് പൊതുവില് കരുതപ്പെടുന്ന ലിംഗാവസ്ഥക്ക് പുറമെ ജെന്ഡറിന് മറ്റു രൂപങ്ങളും കല്പിക്കപ്പെടുന്നു. ആണ്, പെണ് എന്നീ രണ്ട് ദ്വന്ദങ്ങളില് ഒതുങ്ങുന്നതല്ല ജെന്ഡറിന്റെ പരികല്പന. മൂന്നാംലിഗം, അപരലിംഗം (Transgender) തുടങ്ങിയ പദങ്ങള് ഇന്ന് സാര്വത്രികമാണ്. ട്രാന്സ്ജെന്ഡര് എന്നത് വിപരീത ലിംഗങ്ങളെ ആകര്ഷിക്കുന്ന Heterosexual ആകാം. അല്ലെങ്കില് സ്വവര്ഗ (Homosexual), ദ്വിലിംഗ (Bisexual) വിഭാഗങ്ങളില് പെടുന്നവരുമാകാം. ഇതൊന്നുമല്ലാത്തവരുമാകാം. ലൈംഗിക ആകര്ഷണം അടിസ്ഥാനമാക്കിയാണ് ഈ വിഭജനം. ഇസ്ലാമും ജെന്ഡറും ഇസ്ലാം മുന്നോട്ട് വെക്കുന്ന മൂല്യവ്യവസ്ഥിതിയോ ആത്യന്തിക ലക്ഷ്യമോ നേടുന്നതിന് ജെന്ഡര് ഉപാധിയോ മാര്ഗമോ അല്ല തന്നെ. ആണ്- പെണ് വിഭാഗങ്ങളിലേക്ക് സ്വത്വത്തെ ‘ചുരുക്കാതെ’ തന്നെ ഇസ്്ലാമികാദര്ശങ്ങളുടെയും ഉത്തമസമുദായ രൂപീകരണത്തിനാവശ്യമായ മൂല്യവ്യവസ്ഥിതിയുടെയും ഭാഗമാവാന് സാധിക്കും. സ്വാഭാവികമായ ലൈംഗിക ആകര്ഷണത്തില് താല്പര്യമില്ലാത്ത വിഭാഗങ്ങളെക്കുറിച്ച് ഖുര്ആന് തന്നെ പറയുന്നുണ്ട്. (സൂറതുന്നൂ ര് 31) ആണ്, പെണ് എന്നീ രണ്ട് വിഭാഗങ്ങള്ക്കു പുറമെ ഖുന്സാ എന്നൊരു വിഭാഗത്തെ കൂടി ഇസ്്ലാമിക കര്മശാസ്ത്ര ഗ്രന്ഥങ്ങള് പരിചയപ്പെടുത്തുന്നു. എന്നാല് മിക്ക മതവിധികളും ഖുന്സകള്ക്ക് ബാധകമാകുന്നത് ആണിലേക്കോ പെണ്ണിലേക്കോ ചേര്ത്തിക്കൊണ്ടാണ്. അവരുടെ ശാരീരികസ്വത്വം അതുപോലെ നിലനില്ക്കെ തന്നെ മതവിധികളുടെ കാര്യത്തില് എന്ത് പിന്തുടരണമെന്നത് ആണ്, പെണ് വിഭാഗങ്ങളിലേക്ക് എങ്ങനെ ചേര്ക്കപ്പെടുമെന്നതിനെ ആശ്രയിച്ചാണ് നില്ക്കുന്നത്. (ആര്ത്തവം, ശുക്ലസ്ഖലനം, മൂത്രമൊഴിക്കല്, ജനനേന്ദ്രിയങ്ങള്, ആണ്/ പെണ് സ്വഭാവങ്ങള് തുടങ്ങിയ വ്യത്യസ്ത ഘടകങ്ങളാണ് വിവിധ ഫിഖ്ഹ് പണ്ഡിതന്മാര് അതിനുവേണ്ടി ആശ്രയിച്ചിരിക്കുന്നത്. - See more at: http://shababweekly.net/wp/?p=4990#sthash.KBjdUaf4.dpuf
ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാകാത്ത ലിംഗാവസ്ഥക്കാണ് ഖുന്സാ എന്ന് പറയുന്നത്. ഖുന്സകളില് തന്നെ ശാരീരികാവസ്ഥയും ജനനേന്ദ്രിയങ്ങളുടെ രൂപവും പരിഗണിച്ച് ഖുന്സാ മുശ്കില് എന്നും ഗൈ്വറുമുശ്കില് എന്നും തിരിച്ചിട്ടുണ്ട്. ഖുര്ആനില് ആണ്, പെണ് വര്ഗങ്ങളെക്കുറിച്ചുള്ള പരാമര്ശമേയുള്ളൂവെന്നാണ് മിക്ക വ്യഖ്യാതാക്കളും പറയുന്നത്. എന്നാല് മാര്ക്ക് ബ്രസ്റ്റ്മാന്, സിറാജുല് ഹഖ് കൂഗ്ല് തുടങ്ങിയ അക്കാദമിസ്റ്റുകള് മുന്നോട്ടുവെക്കുന്ന ചര്ച്ചകള് ഇസ്്ലാമും ജെന്ഡറും എന്ന വിഷയത്തെ പുതിയ തലത്തിലേക്ക് തുഴയുന്നുണ്ട്. ആണ്, പെണ് എന്നീ രണ്ടവസ്ഥകളെ മാത്രമേ ശരീരത്തെ മാനദണ്ഡമാക്കി ലിംഗനിര്ണയം നടത്താനാവൂ എന്നതിനെ ഖുര്ആന് വചനങ്ങളുപയോഗിച്ച് തന്നെ ഖണ്ഡിക്കുന്നുണ്ട് ഇവര്. സത്യവിശ്വാസിനികള് തങ്ങളുടെ ഭംഗി വെളിപ്പെടുത്തരുതാത്ത അവസരങ്ങളെക്കുറിച്ച് പറയുന്നിടത്ത് സൂറത്തുന്നൂറിലെ 31-ാം വചനത്തില് പരാമര്ശിക്കുന്ന ഗൈ്വറി ഉലില് ഇര്ബത്തി മിനര്റിജാല് (ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാര്) എന്നതിനെ ഒരു ജെന്ഡര് വിഭാഗമായാണ് അവിടെ പരാമര്ശിക്കുന്നതെന്നുമാണ് വ്യാഖ്യാനം. സ്വതവേ കല്പിക്കപ്പെടുന്ന പ്രത്യുല്പാദന ലൈംഗികതയില് താല്പര്യമില്ലാത്ത പ്രസ്തുത വിഭാഗം തെറ്റാണെന്നോ അവര് ശരിയല്ലെന്നോ ഖുര്ആനില് പരാമര്ശമില്ല. അവര് അപരവത്കരണം അര്ഹിക്കുന്നവരോ ദൈവം ആദരിച്ച ആദം സന്തതികളുടെ (17:70) കൂട്ടത്തില് നിന്ന് പുറത്തുപോകുന്നവരോ അല്ല.
സൂറത്തുല് ശൂറായില് അല്ലാഹു പറയുന്നു: ”അവന് ഉദ്ദേശിക്കുന്നവര്ക്ക് അവന് പെണ്മക്കളെ പ്രദാനം ചെയ്യുന്നു. അവന് ഉദ്ദേശിക്കുന്നവര്ക്ക് ആണ്മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില് അവര്ക്ക് അവന് ആണ്മക്കളെയും പെണ്മക്കളെയും ഇടകലര്ത്തി നല്കുന്നു. അവന് ഉദ്ദേശിക്കുന്നവരെ അവന് വന്ധ്യരാക്കുകയും ചെയ്യുന്നു” (42:49,50). ഈ ആയത്തില് പറഞ്ഞിരിക്കുന്ന വന്ധ്യര് എന്നര്ഥത്തിലുള്ള അഖീം എന്ന പദവും ഒരു വിഭാഗത്തെയാണ് കുറിക്കുന്നത്. അത് ലൈംഗികതാല്പര്യമില്ലാത്തവര് എന്നര്ഥത്തിലല്ല, മറിച്ച് പ്രത്യുല്പാദന ശേഷിയില്ലാത്തവര് എന്നര്ഥത്തിലാണ്. ഇവരെ ഖുര്ആന് അധിക്ഷേപിക്കുന്നതായി കാണുന്നില്ല. അതുപോലെ പ്രസ്തുത വചനത്തില് തന്നെ ഉപയോഗിച്ചിരിക്കുന്ന സവ്വജ എന്ന പദത്തെയും ബ്രസ്റ്റ്മാന് പ്രശ്നവത്കരിക്കുന്നു. ഒരു കുടുംബത്തിലെ ആണും പെണ്ണും സവ്വജ എന്നര്ഥത്തില് പങ്കാളികളായി വരാറില്ല. അതുകൊണ്ട് 49-ാ മത്തെ വചനത്തില് സൂചിപ്പിച്ചിരിക്കുന്ന ആണ്, പെണ് എന്നത് മക്കളെയല്ല ഉദ്ദേശിക്കുന്നത്. ലിമന് യശാഉ എന്നതിലെ ആഗ്രഹം പ്രതിഫലിക്കുന്ന കര്മസ്ഥാനത്തെയാണ് ആണും പെണ്ണും നല്കുന്നു എന്നതിന്റെ ഉദ്ദേശ്യം. കാരണം ഖുര്ആനില് ഈ വചനത്തില് മാത്രമാണ് ആണിനെയും പെണ്ണിനെയും പരാമര്ശിക്കുമ്പോള് പെണ്ണിനെ ആദ്യം പറയുന്നത്. ആയത്തില് പൊതുവായി അഭിസംബോധന ചെയ്യപ്പെടുന്ന പുരുഷന്മാരില് കൂടുതല് പേരും പങ്കാളികളായി പെണ്ണിനെ ആഗ്രഹിക്കുന്നതിനാലാണ് ആദ്യം പെണ്ണിനെ പരാമര്ശിച്ചത്. പെണ്ണിനെ ആഗ്രഹിക്കുന്നവര്ക്ക് പെണ്ണിനെയും ആണിനെ ആഗ്രഹിക്കുന്നവര്ക്ക് ആണിനെയും അല്ലാഹു നല്കുന്നു എന്നാണ് ആയത്തിന്റെ താല്പര്യമെന്ന് ബ്രസ്റ്റ്മാന് വ്യാഖ്യാനിക്കുന്നു. (Queer Sexuality and Identity in the Qur’an and Hadith by Mark Brustman , May 27, 2015)
Sexual diversity in Islam എന്ന ലേഖനത്തില് സിറാജുല് ഹഖ് കൂഗിലും സമാനമായ വിധത്തില് വാദിക്കുന്നുണ്ട്. ലൂത്ത് നബിയുടെ കഥ വിവരിക്കുന്ന ഖുര്ആന് വചനങ്ങളെ ഘഏആഠ വീക്ഷണകോണിലൂടെ സമീപിക്കുകയും അപനിര്മിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ബലാത്സംഗത്തിന് തുല്യമായ ഹിംസകളും പട്ടണത്തിലെത്തുന്ന അന്യദേശക്കാരുടെ മേലുള്ള കായികമായ സെക്സ് ഇടപെടലുകളുമാണ് ലൂത്ത് നബിയുടെ സമുദായം നശിപ്പിക്കപ്പെടാനുള്ള കാരണമെന്ന് അദ്ദേഹം പറയുന്നു. Sex Dw Sexualityയും വേര്തിരിയുന്നത് മാനസിക വ്യവഹാരങ്ങളിലാണ്, കായികമായ ലൈംഗിക പ്രവര്ത്തനമാണ് സെക്സ്, മനസ്സ് കൂടി പങ്കെടുക്കുന്ന ലൈംഗികപ്രവര്ത്തനമാണ് സെക്ഷ്വാലിറ്റി തുടങ്ങിയ ചര്ച്ചകള് അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്.
പാശ്ചാത്യയുക്തിയില്, സ്വവര്ഗരതിയോട് അകലം പാലിക്കുന്ന ഇസ്്ലാം അപരവത്കരണത്തിന് പാത്രമാകുന്നുണ്ടെന്നും ആ പ്രവണത ശരിയല്ലെന്നും താരിഖ് റമദാന് പറയുന്നു. സ്വവര്ഗ പ്രണയികളും അവരുടെ ലൈംഗിക താല്പര്യങ്ങളും ഇസ്്ലാമിക സമൂഹത്തോട് ചേര്ന്ന് നില്ക്കുന്നതാണെന്ന് സ്ഥാപിക്കാനുള്ള‘’സിദ്ധാന്തവത്കരണം’ (Dogmatize) ആരോഗ്യകരമായ സമീപനമല്ലെന്ന് അദ്ദേഹം താക്കീതുനല്കുന്നു.
- See more at: http://shababweekly.net/wp/?p=4990&page=2#sthash.IyCwIMwy.dpuf

പൊളിറ്റിക്കല് കറക്ട്നസിന്റെ പേരില് സാംസ്കാരിക അധിനിവേശവും ലിബറല് യുക്തിയുടെ അടിച്ചേല്പിക്കലുമാണ് ഇതിലൂടെ നടക്കുന്നത്. (Islam and Homosexuality, Tariq Ramadan. com, 29 May 2009) ഇസ്്ലാം ഒരു വ്യവഹാരമെന്ന നിലയില് കണ്ടുകൊണ്ട് അക്കാദമിക ലോകത്ത് നടക്കുന്ന ചര്ച്ചകളാണ് മുകളില് സൂചിപ്പിച്ചത്. ഇത്തരം ചര്ച്ചകളില് അന്തര്ലീനമായിരിക്കുന്ന പ്രേരണകളും രാഷ്ട്രീയവും മുസ്്ലിം സമൂഹം അറിയേണ്ടതുണ്ട്. ഇസ്്ലാമിക ലോകത്ത് വിധി പറയുന്നതിനുള്ള ഉറവിടങ്ങളെയും ഇസ്്ലാമിക ശരീഅത്ത് എന്ന വിവക്ഷയുടെ പ്രസക്തിയെയും പുതിയ കാലത്ത് നടക്കുന്ന ചര്ച്ചകള് എവ്വിധം സ്വാധീനിക്കുന്നുവെന്നത് ഗവേഷണം നടക്കേണ്ട വിഷയമാണ്. ജീവന്, സ്വത്ത്, അഭിമാനം എന്നീ മൗലികാവകാശങ്ങള്ക്ക്് ക്ഷതമേല്പിക്കുന്നതോ ഇവിടങ്ങളില് നടമാടുന്ന ഹിംസകള്ക്ക് ഒത്താശ നല്കുന്നതോ അല്ല ഇസ്്ലാംമതമെന്ന് എളുപ്പത്തില് മനസ്സിലാക്കാവുന്നതാണ്. ലൈംഗിക ന്യൂനപക്ഷവും മനുഷ്യാവകാശങ്ങളും ‘ഹേ മനുഷ്യരേ’ എന്നും ‘വിശ്വാസികളേ’ എന്നും അഭിസംബോധന ചെയ്തിരിക്കുന്ന ഇസ്്ലാമിക പ്രമാണങ്ങളൊന്നും തന്നെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ നിരാകരിക്കുന്നില്ല. കര്മശാസ്ത്ര വിധികളുടെ ഭാഗമാവുന്നതിന് വേണ്ടി ഏതെങ്കിലും ഒരു സ്വത്വത്തിലേക്ക് മടങ്ങണമെന്ന് മാത്രം. അവരെ മനുഷ്യരായി തന്നെ ഗണിക്കാതിരിക്കുന്ന അവസ്ഥ പലയിടങ്ങളിലുമുണ്ട്. തൊഴില്, വിദ്യഭ്യാസം, താമസം തുടങ്ങിയ മേഖലകളില് ഭീകരമായ വിവേചനമാണ് നേരിടുന്നത്. ന്യൂനപക്ഷങ്ങള് എന്ന നിലയില് അവകാശധ്വംസനം നേരിടുന്ന ഇവരോട് മതത്തിനുള്ളില് നിന്നുകൊണ്ട് തന്നെ ഐക്യപ്പെടാന് സാധിക്കേണ്ടതുണ്ട്. അത്തരം ഐക്യപ്പെടലുകള് ലൈംഗിക താല്പര്യത്തെ സാധൂകരിക്കുന്നത് തന്നെയാവണമെന്നില്ല. അവരുടെ ലൈംഗിക താല്പര്യത്തെ കൂടി സാധൂകരിക്കണമെന്നത് താരിഖ് റമദാന് സൂചിപ്പിച്ച പോലെ ലിബറല് യുക്തിയുടെ അധിനിവേശവും ഉദാരവാദ മൂല്യവ്യവസ്ഥിതിയുടെ ഭാഗമായി ഇസ്്ലാമിനെ വിലയിരുത്തുകയും ചെയ്യുന്നതിന്റെ പ്രശ്നമാണ്. ലൈംഗികതക്ക് പുറത്തും ജീവിതമുണ്ട് എന്ന തിരിച്ചറിവാണ് വേണ്ടത്. കുടുംബത്തില് നിന്ന് പുറത്താക്കപ്പെട്ട് ഭിക്ഷയെടുത്ത് ജീവിക്കാനും ചൂഷണം ചെയ്യപ്പെടാനും മാത്രം വിധിക്കപ്പെട്ടവരല്ല ട്രാന്സ്ജെന്ഡറുകള്. അവരെ മനുഷ്യരായി ഗണിക്കാനും ഹിംസകളില്ലാതെ സമീപിക്കാനും ശാസ്ത്രീയ മാര്ഗങ്ങളിലൂടെ ആണ്, പെണ് സ്വത്വങ്ങളിലേക്ക് മടങ്ങാന് താല്പര്യപ്പെടുന്നവരെ അതിന് സന്നദ്ധമാക്കാനും കഴിയേണ്ടതുണ്ട്. ആണ്, പെണ് ശാരീരികാവസ്ഥകളെ ജെന്ഡര് അടിസ്ഥാനപ്പെടുത്തി പതിനാറ് കളങ്ങളിലാക്കി നിര്ത്താനാവുമെന്ന് മനശ്ശാസ്ത്രജ്ഞര് പറയുന്നു. അതില് ഭൂരിപക്ഷത്തിന്റെ ലൈംഗിക സ്വത്വത്തിലേക്ക് മടങ്ങാന് താല്പര്യപ്പെടുന്നവരുമുണ്ട്. മനുഷ്യാവകാശങ്ങളെക്കുറിച്ച് ഖുര്ആന് സംസാരിക്കുന്നിടത്ത് ലിംഗവിവേചനം കാണിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്. സാര്വത്രികവും കാലദേശലിംഗഭേദമന്യേ ഉള്ക്കൊള്ളാനാവുന്നതുമാണ് ഇസ്്ലാം വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങള്. ജീവിക്കാനുള്ള അവകാശം (6:151), ആദരിക്കപ്പെട്ട മനുഷ്യന് (17:70), ദൈവത്തിന്റെ ഖലീഫ (2:30), അനീതി കാണിക്കരുത് (4:135), സ്വകാര്യതക്കുള്ള അവകാശം (24:27), അഭിമാന സംരക്ഷണത്തിനുള്ള അവകാശം (49:11, 4:148) എന്നിവയെക്കുറിച്ചൊക്കെ പറയുന്ന ഖുര്ആന് വചനങ്ങള് മനുഷ്യരാശിയെയും വിശ്വാസി സമൂഹത്തെയും ലിംഗഭേദമന്യേ അഭിസംബോധന ചെയ്യുന്നു. - See more at: http://shababweekly.net/wp/?p=4990&page=3#sthash.YoI6FA1P.dpuf
,