Monday, February 6, 2017

Manhaj ഒഴിവാക്കാൻ  ശ്രമം  തുടങ്ങി 

മൻഹജ്‌ വിഷയത്തിൽ കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട് എന്ത്? ഒരു വിശദീകരണം.🔎🌾〰〰〰〰〰〰🌱 മുജാഹിദുകളായ എന്റെ രക്ഷിതാക്കളെ, പണ്ഡിതന്മാരെ, നേതാക്കളെ, സുഹൃത്തുക്കളെ, സഹപ്രവർത്തകരെ السلام عليكم ورحمة الله  നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഏതാനും ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.1999 വരെ നമ്മുടെ ആദർശ ചർച്ചയിലേക്കോ, സംഘടനാ ചർച്ചയിലേക്കോ കടന്ന് വരാത്ത ഒരു അറബി പദമാണ് ' മൻഹജ്‌ ' എന്നുള്ളത്. മാർഗ്ഗം, രീതി, സിലബസ് എന്നൊക്കെയാണ് ഈ അറബി വാക്കിന്റെ അർത്ഥം. ഈ പദം എങ്ങിനെ നമ്മുടെ സംഘടനയിലേക്ക് സജീവമായി കയറിക്കൂടി എന്നത് നാം ഗൗരവമായി ആലോചിക്കേണ്ട കാര്യമാണ്. അറബു നാടുകളിലും മറ്റുമുള്ള ചില പണ്ഡിതന്മാരുടെയും, വ്യക്തികളുടെയും ആശയങ്ങൾ നമ്മുടെ പ്രസ്ഥാനത്തിലേക്കും കൊണ്ടുവരാനുള്ള ഗൂഡാലോജനയുടെയും കുതന്ത്രങ്ങളുടെയും ഭാഗമായാണ് നമ്മുടെ സംഘടനയിലും ഇന്ന് ഇത് പ്രധാന ചർച്ചാവിഷയമായത്. കേരള നദുവത്തുൽ മുജാഹിദിന്റെ ഔദ്യോഗിക ജിഹ്വയായ അൽമനാർ മാസിക അതിന്റെ 1999 ആഗസ്ത് ലക്കം നോക്കുക അതിന്മേൽ مجلة شهرية اسلامية എന്ന അറബി വാചകമായിരുന്നു കൊടുത്തിരുന്നത്. എന്നാൽ തൊട്ടടുത്ത സപ്തംബർ ലക്കത്തോട് കൂടി പ്രസ്തുത വാചകം മാറ്റി പകരം  مجلة دينية شهرية تهتم بنشر عقائد اهل السنة والجماعة على المنهج السلفي تصدرها ندوة المجاهدين بكيرالا  എന്നാക്കി ഈ കാര്യം കേരള നദുവത്തുൽ മുജാഹിദോ, കേരള ജംഇയത്തുൽ ഉലമയോ അറിഞ്ഞിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത് . പ്രസ്ഥാനത്തിന്റെ ആദർശം, ദിശ മാറ്റാനുള്ള ഗൂഡ ശ്രമത്തിന്റെ ഭാഗമായാണ് ഇത് സംഭവിച്ചിട്ടുള്ളത് ഔദ്യോഗികമായി കേരള നദുവത്തുൽ മുജാഹിദോ, കേരള ജംഇയ്യത്തുൽ ഉലമ യോ അറിയാതെ അതിന്റെ ആദർശ ദിശ മാറ്റാൻ പോലും കഴിവുള്ള ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ട് എന്നുള്ള തിരിച്ചറിവ് നമ്മുടെ നേതാക്കൾക്കുണ്ടായില്ല എന്നതാണ് വസ്തുത. നാം രണ്ടായി പിളരുന്നതിന് ഏകദേശം നാലുവർഷം മുമ്പ് അൽ ഐൻ ഇസ്ല്ലാഹീ സെന്ററിന്റെ പൊതു ക്ലാസ് കഴിഞ്ഞ ശേഷം ഈ കോക്കസിൽ പെട്ട ഒരു വൃക്തി പ്രധാന പ്രവർത്തകർ ആരും പോകരുത് എന്ന് പറഞ്ഞ് ഞങ്ങളോട് കുറച്ച് സമയം ഇരിക്കാൻ അഭ്യർത്ഥിക്കുകയുണ്ടായി.അതിന്റെ ഉദ്ധേശവും മേൽ പറഞ്ഞത് തന്നെയായിരുന്നു.എന്നാണ് പിന്നീട് മനസ്സിലാക്കാൻ കഴിഞ്ഞത്. ലോക സലഫീ പണ്ഡിതനായി വിശേഷിപ്പിച്ചിരുന്ന യു.എ.ഇയിലുള്ള അബ്ദുല്ല ശബത്തിന് സലഫിസം പറഞ്ഞു കൊടുത്തിരുന്നത് ഈ കോക്കസിൽപ്പെട്ട ചിലരായിരുന്നു എന്നത് ഒരു യാഥാർത്ഥ്യമായിരുന്നു എന്നത് ഈയുള്ളവനും ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ബഹു മാന്യരെ ഈ മൻഹജ് എന്ന അറബി പദം നമ്മുടെ പ്രസ്ഥാനത്തിലേക്ക് വലിച്ച് കൊണ്ട് വന്നത് സദുദ്ധേശത്തിലല്ല എന്ന കാര്യം നാം സൂചിപ്പിച്ചിരുന്നു.ഇരു വിഭാഗവും അവരുടെ വാദങ്ങൾ ജംഇയ്യത്തുൽ ഉലമയിൽ വെക്കുകയും ജംഇയ്യത്തുൽ ഉലമ ഈ വിഷയത്തിൽ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്. ജംഇയ്യത്തുൽ ഉലമയുടെ പല മെമ്പർമാരെയും ഈ കോക്കസ് സ്വാധീനിച്ചിരുന്നെങ്കിലും ഈ വിഷയത്തിൽ 2001 ജൂൺ 4 ന് ചേർന്ന ജംഇയ്യത്തുൽ ഉലമ പക്വവും,ദീർഘവീക്ഷണത്തോടുകൂടിയുള്ള തീരുമാനമാണ് കൈകൊണ്ടത്. ജംഇയ്യത്തു ഉലമയുടെ ഒന്നാമത്തെ തീരുമാനം തന്നെ ഈ വിഷയമാണ് അത് മുഴുവനായും താഴെ കൊടുക്കുന്നു. 〰〰〰〰〰〰〰〰 1. ഖുർആനും ഹദീസും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങൾ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാർഗ്ഗം (منهج) അവലംബിക്കേണ്ടതില്ലെന്നും, അങ്ങനെ ഒരു മൻ ഹജ് തന്നെ ഇല്ലെന്നുമുള്ള വാദം നാം ഇതു വരെ പുലർത്തി പോന്ന ആശ യാദർശങ്ങളിൽ നിന്നുള്ള വ്യതിയാനമാണ്.   പ്രതികരണം ഖുർആനും ഹദീസും മനസ്സിലാക്കുന്നതിനും വ്യാഖ്യനിക്കുന്നതിനും മതപരമായ കാര്യങ്ങൾ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാർഗ്ഗം അവലംബിക്കേണ്ട തില്ലെന്ന വാദം ഞങ്ങൾക്കില്ല. ഇതിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മൻഹജ് ഇല്ല. തീരുമാനം ഖുർആനും ഹദീസും മനസ്സിലാക്കുന്നതിനും വ്യാഖ്യനിക്കുന്നതിനും മതപരമായ കാര്യങ്ങൾ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാർഗ്ഗമാണ് നാം സ്വീകരിക്കേണ്ടത് എന്ന് യോഗം അംഗീകരിച്ചു. (NB: തീരുമാനത്തിൽ ജംഇയ്യത്തുൽ ഉലമ മൻഹജ് എന്ന പ്രയോഗം ഒഴിവാക്കിയത് ശ്രദ്ധേയമാണ്) 〰〰〰〰〰〰〰〰  ജംഇയ്യത്തുൽ ഉലമയുടെ ആ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ ഈ കോക്കസുകാർക്ക് അവരുടെ വാദങ്ങൾ ന്യായീകരിക്കാനും മറ്റുള്ള ദുർവ്യാഖ്യാനങ്ങൾ കൊണ്ടുവരാനും പ്രയാസം വരുമായിരുന്നു. ഈ കാര്യത്തിൽ നാം കൂടുതൽ ജാഗ്രത കാണിക്കേണ്ടതായിരുന്നു. ഇത് പറയുമ്പോൾ നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഖുർആനും ഹദീസും മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും മതപരമായ കാര്യങ്ങൾ സ്വീകരിച്ചാചരിക്കുന്നതിനും സച്ചരിതരായ സലഫിന്റെ മാർഗ്ഗം അവലംബിക്കുക എന്നത് ജംഇയ്യത്തുൽ ഉലമ പുതുതായി കൊണ്ടുവന്ന തീരുമാനമല്ല. നേരെ മറിച്ച് മുജാഹിദ് പ്രസ്ഥാനം രൂപം കൊണ്ട നാൾ മുതൽ സ്വീകരിച്ചു പോരുന്ന നയം തന്നെയാണ്.ഇത് ഒരു കൂട്ടർ മൻഹജ് വാദവുമായി വന്നപ്പോൾ ജംഇയ്യത്തുൽ ഉലമ അത് വരെ തുടർന്ന് പോന്നിരുന്ന നയം പ്രഖ്യാപിച്ചു തീരുമാനം എടുത്തു എന്ന് മാത്രം. എന്താണ് സച്ചരിതരായ സലഫിന്റെ മാർഗ്ഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് താഴെ വിവരിക്കുന്നു. 〰〰〰〰〰〰〰〰 അവലംബിക്കേണ്ട പ്രമാണങ്ങൾ:  〰〰〰〰〰〰〰〰 ➡വിശുദ്ധ ഖുർആൻ ➡സ്വഹീഹായ ഹദീസ് ➡സ്ഥിരപ്പെട്ട ഇജ്മാഅ ➡ വ്യക്തമായ ഖിയാസ് 1. വ്യാഖ്യാനം ഖുർആനിന്റെ മറ്റു സൂക്തങ്ങൾക്ക് എതിരാവാതിരിക്കുക. 2. നബി യിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന വ്യാഖ്യാനങ്ങൾക്ക് എതിരാവാതിരിക്കുക. 3. സഹാബി വത്സാൻമാർ ഏകോപിച്ച് അംഗീകരിച്ച വ്യാഖ്യാനങ്ങൾക്ക് എതിരാവാതിരിക്കുക. 4. ഭാഷാ നിയമങ്ങൾക്ക് എതിരാവാതിരിക്കുക. 5. ഇസ്ലാം അംഗീകരിച്ചു പോരുന്ന അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാവാതിരിക്കുക.  അതേപോലെ ഹദീസ് സ്വീകരിക്കുന്നതും വ്യാഖ്യാനിക്കുന്നതും നിദാന ശാസ്ത്ര മാനദണ്ഡമനുസരിച്ചായിരിക്കണം. ഇതാണ് നാം സ്വീകരിച്ച് വന്നിരുന്ന സച്ചരിതരായ സലഫിന്റെ മാർഗ്ഗം ഇതിന് സലഫീ മൻഹജന്നോ, മൻഹജുസ്സലഫന്നോ പറയാമോ എന്നതല്ല നമ്മുടെ വിഷയം.  മറിച്ച് മൻഹജ് എന്ന വാക്ക് നാഴികക്ക് നാൽപതു വട്ടം ആവർത്തിക്കുന്ന ചില ആളുകളുടെ ദുരുദ്ദേശ്യങ്ങൾ വ്യക്തമാക്കുക എന്നതാണ് . 1999 വരെ ഈ മൻഹജ് പ്രയോഗം നടത്താതിരുന്നത് കൊണ്ട് നമ്മുടെ നവോത്ഥാന പ്രസ്ഥാനത്തിന് എന്ത് തടസ്സമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. നേരെ മറിച്ച് ഈ പ്രയോഗത്തിൽ ചില അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. പദത്തിന്റെ അർത്ഥത്തിൽ അപാകതയുണ്ടോ എന്നതിലുപരി ദീർഘവീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണിത്. നാം എന്ത് കൊണ്ട് ത്വരീഖത്ത് സലഫന്നോ, മദ്ഹബുസ്സല ഫന്നോ ഉപയോഗിക്കുന്നില്ല. ആ പദങ്ങൾക്ക് ചീത്തയായ വല്ല സാരവും ഉള്ളത് കൊണ്ടാണോ? അല്ല. ഇസ്ലാഹിയായ ഏത് സാധാരണക്കാരനുമറിയാം അതിൽ എന്തോ ഒരപകടം ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന്. അതേ പോലെ തന്നെയാണ് മൻഹജ് എന്ന പദവും. ത്വരീഖത്തും, മദ്ഹബും ഒഴിവാക്കിയത് പോലെ മൻഹജ് എന്ന പദപ്രയോഗവും നാം ഒഴിവാക്കേണ്ടതാണ്. പ്രത്യേകിച്ച് ജംഇയ്യത്തുൽ ഉലമയുടെ തീരുമാനത്തിൽ മൻഹജ് എന്ന പദം ഒഴിവാക്കിയ സാഹചര്യവും നിലവിലുണ്ട്. മൻഹജിന്റെ മറവിലോ, തണലിലോ ആണ് ഗൾഫുനാടുകളിൽ നിന്നുള്ള ഖുറാഫാത്തുകൾ ഇങ്ങോട്ട് ചേക്കേറുന്നത് നവോത്ഥാന പ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായ മുജാഹിദ് സെൻറ്റർ മുഖേനെയെല്ലെ.അൽഫുർഖാൻ മാസികയിലൂടെ മന്ത്രിച്ചൂതിയ വെള്ളത്തിന് പ്രചാരണം നൽകിയത്, ജിന്ന് ഗവേഷണത്തിന് സ്ഥലസൗകര്യം ചെയ്ത് കൊടുത്തത് ആരായിരുന്നു. മനുഷ്യ ശരീരത്തിൽ കയറിയ ജിന്നിനെ ഇറക്കാൻ ഏത് വടിയാണ് ഉപയോഗിക്കേണ്ടത്.സാധാരണ വടി പറ്റുമോ? ഇലക്ട്രിക് ഷോക്ക് കൊടുത്ത് ജിന്നിനെ ഇറക്കാമോ? ഈ ചർച്ചയിലേക്ക് കാര്യങ്ങൾ എത്തിയില്ലേ. ഈ മാസിക കാരന്തൂർ മർക്കസിൽ നിന്നല്ല നേരെ മറിച്ച് സാക്ഷാൽ മുജാഹിദ് സെന്ററിൽ നിന്നായിരുന്നു വിതരണം ചെയ്തിരുന്നത്. എന്തെല്ലാം ഖുറാഫത്തുകളാണ് ഇവിടെ കൊണ്ട് വന്നത്.ഇതിനൊക്കെ ന്യായീകരണം കണ്ടെത്തിയത് മൻഹജിലൂടെയാണ്.എന്തിനേറെ നിങ്ങളുടെ ഖുറാഫാത്തുകൾ ഒഴിവാക്കിയാൽ ഐക്യത്തെ സംബന്ധിച്ച് നമുക്ക് ആലോചിക്കാം എന്ന് സമസ്ഥക്കാർ പറയുന്നിടത്ത് വരെ കാര്യം എത്തിയില്ലേ. ഇനി മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത് സിഹ്റിനെ കുറിച്ചാണ്. എന്താണ് സിഹ്ർ മാജിക്ക്, ജാലവിദ്യ, കൺകെട്ട്, ആഭിചാരം, മാരണം എന്നിങ്ങനെ പല അർത്ഥങ്ങളും ഉൾകൊള്ളുന്ന ഒരു പദമാണ് അറബി ഭാഷയിൽ സിഹ്ർ എന്ന് പറയുന്നത്. ഏതൊരു അർത്ഥത്തിലുള്ള സിഹ്ർ ആയാലും അതിന് സ്വന്തമായ ഒരു സത്തയോ, നിലനിൽപ്പോ പ്രതിഫലന മോ അതുൾകൊള്ളുന്നില്ല. എന്നതാണ് വാസ്തവം എന്നാൽ സലഫീ മൻഹജിന്റെ പേരിൽ ആളുകൾക്ക് തൗഹീദിൽ പോലും സംശയങ്ങളും വ്യതിചലനങ്ങളും ഉണ്ടാക്കാവുന്ന രൂപത്തിൽ ഇവർ സിഹ്റിൽ ഹഖീഖത്തും തഅസീറും ഉണ്ടെന്ന് പ്രചരപ്പിക്കുന്നു. ഇതിന്റെ മലയാളത്തിലുള്ള വിശദീകരണം മൂടിവെച്ചു കൊണ്ടാണ് ഈ രണ്ടു അറബി പദങ്ങൾ വെച്ച് ഇവർ കളിക്കുന്നത്. ഹഖീഖത്ത് എന്ന് പറഞ്ഞാൽ യഥാർത്ഥം എന്നും തഅസീർ എന്ന് പറഞ്ഞൽ പ്രതിഫലനം എന്നു മാണ് അർത്ഥം . ഏതിനം സിഹ്റിനാണ് യാഥാർത്ഥ്യവും പ്രതിഫലനവും ഉള്ളത്, അതെങ്ങനെ സംഭവിക്കുന്നു. ഒരാൾക്ക് ഒരു കിണറ്റിൽ കുറച്ച് ഈന്തപ്പന മടലും, ചീർപ്പും, അൽപം മുടി കെട്ടും മന്ത്രിച്ചിട്ടാൽ തന്റെ ശത്രുവിനെ വകവരുത്താൻ കഴിയുമോ? ഇക്കൂട്ടർ ഇത് വിശദീകരിച്ച് തരേണ്ടതാണ്. അല്ലെങ്കിൽ അത്തരം അന്ധവിശ്വാസങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കാതിരിക്കുക. ബഹുമാന്യരെ ഇതൊരു ഫിഖ്ഹിയായ മസ്അല അല്ല. നാം തൗഹീദ്‌ മനസ്സിലാക്കിയവരാണ് അദൃശ്യമായ നിലക്ക് കാര്യകാരണബന്ധത്തിന് അതീതമായി മറ്റുള്ളവരുടെ സഹായം തേടുന്നത് അല്ലാഹു നിരോധിച്ച പ്രാർത്ഥനയും, ഇബാദത്തും അത് മുഖേനെ ശിർക്കുമായി തീരുന്നതാണ്. ഈ ശിർക്കിലേക്കാണോ ഇവർ ആളുകളെ നയിക്കുന്നത്. ഈ കാര്യം വിശദീകരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഹഖീഖത്ത്, തഅസീർ എന്നൊക്കെ പറഞ്ഞാൽ ഇതൊന്നുമല്ല ഉദ്ദേശം എന്ന് വിശദീകരിച്ച് തരുക.  അവസാനമായി ഒരു കാര്യം കൂടി സൂചിപ്പിക്കുന്നു. ഞാൻ മേൽ സൂചിപ്പിച്ച കോക്കസിൽ ചിലരെല്ലാം വിസ്ഡം വിഭാഗത്തിലേക്ക് പോയിട്ടുണ്ടെങ്കിലും പല പ്രധാനികളും സി.ഡി.ടവർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന വിഭാഗത്തിൽ അവശേഷിക്കുന്നുണ്ട്. അവർ ഈ ഐക്യത്തിലൂടെ നമ്മെയും കെണിയിൽ വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമാണ് മൻഹജ് സലഫെന്ന് പേര് പറഞ്ഞുള്ള കരാറിൽ നമ്മുടെ ആളുകളെ കൊണ്ട് ഒപ്പ് വെപ്പിച്ചത്. അതേ പോലെ മറ്റൊരു ഗൂഡാലോചന നടന്നുകൊണ്ടിരിക്കുന്നുണ്ട്. സിഹ്റിന്റെ വിഷയത്തിൽ അവർ വാദിക്കുന്ന മൻഹജിന്റെ നിലപാടിലേക്ക് എത്തിക്കാൻ വേണ്ടി സാത്വികരായ, കുതന്ത്രങ്ങൾ അറിയാത്ത ഒന്നു രണ്ടു പണ്ഡിതൻമാരെ മുന്നിൽ നിർത്തി കൊണ്ട് ഈ കോക്കസ് കാര്യങ്ങൾ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇസ്ലാഹീ പണ്ഡിതന്മാരെ, നേതാക്കളെ, പ്രവർത്തകരെ ജാഗ്രത ❗ ജാഗ്രത ❗ ജാഗ്രത ❗ അല്ലാഹു തുണക്കട്ടെ, സത്യം വിജയിക്കട്ടെ എന്ന പ്രാർത്ഥനയോടെ..,👏                                                    വിനീതൻ✍                                                   ഇബ്രാഹിം കുട്ടി. എം. ടി. അൽ ഐൻ                                                 📲 050 5132788

Friday, February 3, 2017

മുജാഹിദ് ഐക്യത്തിന്  ഒരു ഫോർമുല  

ഇന്നത്തെ മാധ്യമങ്ങളിൽ  വന്ന ഒരു വാർത്ത  ആണ്  മുജാഹിദ് ഐക്യത്തിൽ  ആഭ്യന്തര കലഹം  . സെക്രട്ടറി  രാജിവെച്ചു എന്ന് . ഇത്തരം ഒരു അവസ്ഥ ഇനിയും  ഇണ്ടാവാതിരിക്കാൻ  സിഹ്ർ , കണ്ണേർ   വിഷയത്തിൽ  താഴെ പറയുന്ന  തീരുമാനത്തിൽ എല്ലാവരും  എത്തിച്ചേരുക  1)  സിഹ്ർ കണ്ണേർ  നിഷേധിക്കിന്നവരെ   ഹദീസ്  നിഷേധികളായി മുദ്ര  കുത്തരുത്  2)  അനസ്   കായക്കൊടി പോലുള്ളവർ  രണ്ടു വർഷത്തേക്ക്  സിഹ്ർ കണ്ണേർ  വിഷയം മിണ്ടരുത് . 3)  ചെറിയ നേതാക്കൾ  ഇരു  ഭാഗത്തും അവറുടെ  നിലപട്  അറിയിക്കാം .അതിൽ തടസ്സമില്ല  4 ) ആരും  ഇങ്ങോട്ടും  അങ്ങോട്ടും  ലയിച്ചതല്ല  2000  മുൻപത്തെ   പുസ്തകങ്ങൾ മാത്രം  ഈ വിഷയങ്ങളിൽ  നിലപട് ആയി ഉദ്ധരിക്കാവൂ . 5 ) സലാം  സുല്ലമിയെ വേദികളിൽ  പങ്കെടുപ്പിക്കണം  .ഇദ്ദേഹം  ആശയം  പറയുന്നത്  വിലക്കാൻ  പാടില്ല . 6)  അടുത്ത കാലത്തു ഇറക്കിയ ജിന്ന് സിഹ്ർ പുസ്തകം  പിൻവലിക്കുക . ശേഷം പിന്നീട്  അങ്ങനെ ഒരു പുസ്തകം പുനഃ  പ്രസിദ്ധീകരിക്കാം  എന്ന് പറയുക 

Saturday, October 15, 2016

ഹോ.. ഒടുവിൽ അതും സംഭവിച്ചു.'. "വിദ്യാഭ്യാസ വിരുദ്ധ" താലിബാൻ സലഫികൾ കേരളത്തിൽ ഉദയം ചെയ്തു..!😲😲

ഹോ.. ഒടുവിൽ അതും സംഭവിച്ചു.'. "വിദ്യാഭ്യാസ വിരുദ്ധ" താലിബാൻ സലഫികൾ കേരളത്തിൽ  ഉദയം ചെയ്തു..!😲😲
*********************

പെണ്കുട്ടികൾ  പഠിക്കുന്ന സ്കൂളുകൾ താലിബാൻ ബോoബ് ഇട്ട് തകർത്തിരുന്നു .. മിക്സഡ് സ്ക്കൂൾ ആണെന്നും , പരിണാമ സിദ്ദാന്തം പഠിപ്പിക്കുന്നു എന്നുമാണ് അവർ പറഞ്ഞ കാരണം .  ഇതേ കാരണങ്ങൾ നിരത്തി കുട്ടികളെ സ്ക്കൂളിൽ പഠിപ്പിക്കരുത്. എന്നു പറയുന്നു   വിസ്ഡം ഗ്രൂപ്പിൽ നിന്നു പോയ "മുഹ്സാൻ അയദിദ് " എന്ന മൗലവി.. കുരങ്ൻ മനുശ്യൻ  ആയി എന്നു പഠിപ്പിക്കുന്നു എന്ന കാരണം പറഞ്ഞാണ്  കുട്ടികളെ സ്ക്കൂളിൽ അയക്കരുത് എന്നു  ഇയാൾ പറയുന്നത്.  . ഇയാൾ നിരത്തുന്ന വേറെ ചില ബാലിശമായ കാര്യങ്ങൾ .

l) സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പഠിക്കുന്നു..

2) കമുണിസ്റ്റ നേതാക്കള ( ലെനിൽ & കാറൽ മാർക്ക്) കുറിച്ചു പഠിപ്പിക്കാൻ പാടില്ല.😲

3) മതേതരത്വം പഠിപ്പിക്കരുത്! 😷

ഇനി സ്ക്കൂളിൽ പഠിപ്പിക്കാതെ എവിടെ പഠിപ്പിക്കണം?? വിട്ടിൽ തന്നെ പഠിപ്പിക്കണം എന്നാണ് ഇയാൾ ഇയാളുടെ " നവസലഫിസം"  വിളമ്പുന്നത്.. തികഞ്ഞ  ജനാധിപത്യ വിരോധിയായ ഇദ്ദേഹം ഹോം സ്കൂളിഠഗ  വഴി പഠിപ്പിക്കാൻ ഉദ്ദശിക്കുന്നത് ജനാധിപത്യ വിരുദ്ധവും ദേശദ്രോഹവും തീവ്ര "വല ബറ " ആണെന്ന് വ്യക്തതമാണ്.

ഇത്തരം ആൾക്കാര്  മുജാഹിദ് സംഘടനകളിൽ കയറി  കൂടുന്നത്  വലിയ ദോഷം ചെയ്യും  . ഇത്ര കടുത്ത  തോതിൽ  അല്ലെങ്കിലും  ഇതിനു സമാനമായ  പല  ജിന്ന്  വിഷയങ്ങളും  പറഞ്ഞതിന്  ഔദ്യോഗിക വിഭാഗം  അതിന്റെ  പോഷക  സംഘടനകളെ  അതായതു  ഐ എസ്   എം &എം എം  എസ എം  കളെ  കൂട്ടത്തോടെ മുമ്പ്  പിരിച്ചു  വിട്ടിരുന്നു .. ഇതേ  പിരിച്ചു  വിടൽ  നടപടി  ഇപ്പോൾ  വിസദോം  ഗ്രൂപ്പുകാർ  ചെയ്യേണ്ടതുണ്ട് . അല്ലെങ്കിൽ  ഇയാളുടെ പ്രസംഗം  കേട്ടു  സ്കൂളിൽ  അയക്കുന്നത്  രക്ഷിതാക്കൾ നിർത്തും ..😨 .പിന്നീട്  ഹോം  സ്കൂൾ  വഴി  ഇവർ പഠിപ്പിക്കുക  ഷംസുദ്ദീൻ  പാലത്തിന്റെ  തീവ്ര  വർഗീയ  പ്രസങ്ങങ്ങൾ  ഇവർ  കുഞ്ഞു  മനസ്സുകളിൽ  പകർന്നു  കൊടുക്കും . ഇസ്ലാമിന്റെ ലേബൽ  ഒട്ടിച്ചു  നക്സൽ  പ്രസ്ഥാനം  പോലെ  ഉള്ള  ജനാധിപത്യാ  വിരുദ്ധ ഭരണ  കൂട വിരുദ്ധ  പ്രവർത്തനം  ആണ് ഇവർ ഉദ്ദേശിക്കുന്നത്  .

ഇവിടെയാണ്  പാകിസ്ഥാനിൽ  വിദ്യാഭ്യാസത്തിനു  വേണ്ടി  വെടിയേറ്റ  മലാല  yusuf സായി  അനുസ്മരിക്കപ്പെടുന്നത്  . അവിടെയും  വിദ്യാഭ്യാസ  വിരുദ്ധ  താലിബാൻ ആൾകാർ  ആയിരുന്നു  പ്രതിസ്ഥാനത്ത്.!

ഇവിടെ  പ്രധാനമായും  നമ്മൾ  നോക്കേണ്ടതി  ഇത്തരം  ആശയ  സ്രോതസ്സുകൾ  ഈ പ്രസംഗിക്കുന്ന  മുഹ്‌സിൻ  അയ്ദീദ്  എന്നാ ആൾക്ക്  എവിടെ നിന്ന് ലഭിച്ചു  എന്നാണ് . തീർച്ചയായും ഇതെല്ലാം കിട്ടിയത്  ശൈക് മുക്കബിൾ  വാദി "  എന്നാ  പഴയ  തീവ്രവാദിയുടെ വെബ്സൈറ്റിൽ  നിന്നാണ് . 1979 ഇൽ മക്കയിലെ  വിശുദ്ധ പള്ളി  പിടിച്ചടക്കിയ  കേസിൽ  ഇദ്ദേഹം  സൗദി പോലീസിന്റെ  പിടിയിൽ  ആയിരുന്നു .പിന്നീട് ഗ്രാൻഡ് മുഫ്തി ഇടപെട്ട് മോചിപ്പിച്ചു. ഇവർക്ക് അഫ്ഘാന്  ബന്ധമുണ്ടായിരുന്നതായി  രേഖകൾ  ഉണ്ട് . ഇവിടെ നിന്നാണ്  ഇത്തരം  ആശയ താലിബാൻ  സ്വീകരിക്കുന്നത്  .ഇയാളുടെ വെബ്സൈറ്റിൽ ഇസ് ലാം അംഗീകരിക്കാത്ത മതേതര സ്കൂളിൽ പോവരുത് എന്നുണ്ട്.. പക്ഷെ മുഖ്ബില്  വാദി  എന്നാ പണ്ഡിതനെയോ  ജനാധിപത്യ  വിരുദ്ധത  പറയുന്ന  ഷെയ്ഖ് മിനാജിദിനീയോ  വിസദോം ഗ്രൂപ്പുകാർ  & ഔദ്യോഗിക  വിഭാഗക്കാർ  വിമർശിക്കാറില്ല .. ഈ പഴുതു  നോക്കിയാണ്  മുഹ്‌സിൻ  പോലുള്ള ആൾകാർ  സ്കൂളിൽ  കുട്ടികൾ  പഠിക്കാതിരിക്കാൻ  ബാലിശ  കാരണങ്ങൾ  നിരത്തുന്നത് .തീവ്ര  സലഫിസത്തെ  തൊട്ടും തലോടിയും  പോകുന്ന  വിസദോം  പണ്ഡിതർ  ആയ ഹുസൈണ്‍ സലഫി മിജാഹിദ് ബാലുശ്ശേരി  തുടങ്ങിയർ  ഇത്തരക്കാർ  കേരളത്തിൽ വളരാൻ  വലിയ  പങ്കു  വഹിക്കുന്നു .. ഇവരുടെ മൗനം  എല്ലാ സ്കൂൾ  വിരുദ്ധതയും ജനാധിപത്യ  വിരോധവും  വളർത്താൻ  ഈ അകത്തു  കയറിയിട്ടുള്ള  "ഇത്തിക്കണ്ണികൾക്ക്  " വളം  വെച്ചു  നൽകുന്നു .

സ്കൂൾ  മുടക്കാനും  വോട്ടു  ചെയ്യാതിരിക്കാനും  പ്രേരിപ്പിക്കുന്ന  ഈ കക്ഷിയുടെ  നിലപാട്  ദൂരവ്യാപകമായ  പ്രത്യാഘാതങ്ങൾ  സൃഷ്ടിക്കും  തീര്ച്ച ..

Friday, October 14, 2016

ജനാബ് മുസ്തഫ തൻവീറിന്റെ ഐസി ന്റെ സൈദ്ദാന്തിക വേരുകൾ എന്ന പ്രസംഗത്തിന്റെ അവലോകനം

ജനാബ് മുസ്തഫ തൻവീറിന്റെ ഐസി ന്റെ സൈദ്ദാന്തിക വേരുകൾ എന്ന പ്രസംഗം കേൾക്കാൻ ഇടയായി. നല്ല പ്രസംഗം .

https://youtu.be/42KqMK7OfMs

പക്ഷേ ഗുരുതരമായ ഒരു വീഴ്ച ഇ പ്രസംഗത്തിൽ ഉണ്ട്.. ജെനറൽ ആയി വിശയങ്ങൾ അവതരിപ്പിച്ചു എന്നല്ലാതെ ഇന്നത്തെ ന്യ ജേനറേഷൻ യുവാക്കൾ എന്തെല്ലാം വെബ്സൈറ്റ് വഴി ഇത്തരം ആശയങ്ങൾ കണ്ടെത്തുന്നു എന്നോ സമകാലിക പണ്ടി തർ ആരെല്ലാം ആണ് തീവ്ര ആശയങ്ങൾ പഠിപ്പിക്കുന്നു എന്നതിനെ കുറിച്ച യാതോന്നും മിണ്ടിയില്ല.. പഴയ ഖവാരിജ് പ്രസ്താനത്തെ കുറിച്ച് പറയുക ,ജമാത് ഇഖ്വാനി ആൾക്കാരെ മൊത്തത്തിൽ കുറ്റപ്പെടുത്തക എന്നതിൽ കവിഞ്ഞു വിശയത്തെ കുറിച്ച്  ആഴത്തിൽ വിശകലനം ചെയ്യാൻ മടിക്കുന്നത് പോലെ എനിക്ക് തോന്നി.. ഇന്ത്യ ദാറുൽ കുഫ്റ് ആണെന്നും, ജനാധി പതൃ സംവിധാനം തന്നെ ശിരക്ക് ആണെന്നും ,അതിനോട് സഹകരിക്കുന്നത് അനിസ്ലാമികം എന്നു പറഞ്ഞ ശൈക്ക് മുന ജിദിന്റെ വാദങ്ങളെ തന്വിർ സാഹിബ് ഖണ്ടിച്ചില്ല.. പകരം ഈ വാദം ഇപ്പോൾ ഒഴിവാക്കിയ പഴയജമാത്ത നേതാക്കളെ വിമർശിച്ചു..! സത്യത്തിൽ ശൈക്ക മുന ജിദിന്റെ www.islmaqa.com ആണ് ഇത്തരം ആശയങ്ങൾ പഠിപ്പിക്കുന്നത് ,ഇംഗ്ളഷി ഭാഷയിലും ഉർദു വിലും ഇ സൈറ്റ് ലഭ്യമായത് കൊണ്ടാണ് യുവാക്കൾ ഇത് റെഫർ ചെയ്യുന്നത്.എഫ് ജി എം (female genital mutilation) സപ്പോർട്ട് ചെയ്യുന്നതും ഇ വെബ് സൈറ്റ് തന്നെ. സാകിര് നായികിന്റെ   പിസ് .ടി വി നിരോധിക്കാൻ പാടു പെടുന്ന ഫൗവാന്റെ ആൾകാർക്ക് എതിരെയും ജനാബ് തൻവീർ സാഹിബ തികഞ്ഞ മൗനം പാലിക്കുന്നു.. ഇ മൗനം മനപൂർവമാണോ??
ചെറിയ കാര്യത്തിന് മറ്റുള്ളവരെ കാഫിറാക്കുന്ന സ്വഭാവം ആണ് - നവ സലഫികൾക്ക് .. ഖവാരിജുകളും തക് ഫിരി ആൾക്കാർ തന്നെ.. നവ സലഫി ക ളു ടെ ഈ നിലപാടിനെ എതിർക്കേണ്ടതല്ലേ?? www.manhaj.com നോക്കിയാൽ അറിയാം ഫൗസാൻ സലഫികൾ ചെറിയ കാര്യങ്ങൾക്ക് വേണ്ടി സ്വന്തം സഹോദരൻമാരായ ഹജൂരി സലഫികളെ മുനാഫിക് ആക്കുന്നത്..
ഇങ്ങനെ ഫോട്ടോ വീഡിയോ കാമറ എല്ലാം ഹറാമാക്കുന്ന ഫേസബുക് പ്രൊഫൈൽ പിക്ചർ വരെ ഹറാമാക്കിയ ഫൗസാൻ ആശയങ്ങൾ കേരളത്തിൽ നിന്നു പലായനം ചെയ്തവർ പിന്തുടർന്നിരുന്നു എന്ന് ത് വാസ്തമാണല്ലോ.? ഇതേ കുറിച്ചൊന്നും ഒരു പ്രസംഗത്തിലും പരാമർശം ഇല്ലലോ?? എന്തുകൊണ്ട്??? ഗൾഫ് ഫണ്ട് നിലക്കും. എന്നു പേടിച്ചിട്ടാണോ??
വിസ്ഡം നേതാക്ൾ ആകട്ടെ ഒളിഞ്ഞും തെളിഞ്ഞും ജനാധിപത്യ വിരുദ്ധത എങ്ങനെ വളർത്താം എന്ന പരിശ്രമത്തിൽ ആണ്.i
കേരളത്തിൽ ഫാസിസ്റ്റ് കൾ ജയിച്ചു വരും എന്ന് തോന്നിയാൽ മാത്രമേ മറ്റ് വോ കക്ഷകൾക്ക് വോട്ട് ചെയ്യാൻ പാടുള്ളൂ. ,അല്ലാതെ ഇടത് വലത് പക്ഷം വന്നിട്ട് ഒരു കര്യം ഇല്ലെങ്കിൽ വോട്ടു ചെയ്യരുത് എന്നാണ് അവരുടെ ഔദ്യേഗിക ബ്ളോഗ് പറയുന്നത്
അതിങ്ങനെ ആണ് .
((
അതുകൊണ്ട് മുസ്‌ലിമീങ്ങളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകാതിരിക്കാന്‍ സഹായകമാകുമെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ലെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുകയും ചെയ്യണം....... " [ശൈഖിന്‍റെ മറുപടിയുടെ ശബ്ദം വിവര്‍ത്തനം ചെയ്തത് :   https://www.youtube.com/watch?v=b9-AOeuXhw4 ]))
ഇസ് ലാമിക ഗുണ ദോശം ഇല്ല എങ്കിൽ വോട്ട് ചെയ്യരുത്.!!. ഈ ജാതി ആശയങ്കൾ ആണ് പി എൻ മൗലവി പഠിപ്പിക്കുന്നത്???!!! ഇതൊക്കെ തൻവീർ സാഹിബ് വിശദീകരിക്കണം..

മുസ്തഫ തൻവിറിന്റെ ഭീകര വിരുദ്ധ പ്രസംഗം ഒരു അവലോകനം

ജനാബ് മുസ്തഫ തൻവീറിന്റെ ഐസി ന്റെ സൈദ്ദാന്തിക വേരുകൾ എന്ന പ്രസംഗം കേൾക്കാൻ ഇടയായി. നല്ല പ്രസംഗം .

https://youtu.be/42KqMK7OfMs

പക്ഷേ ഗുരുതരമായ ഒരു വീഴ്ച ഇ പ്രസംഗത്തിൽ ഉണ്ട്.. ജെനറൽ ആയി വിശയങ്ങൾ അവതരിപ്പിച്ചു എന്നല്ലാതെ ഇന്നത്തെ ന്യ ജേനറേഷൻ യുവാക്കൾ എന്തെല്ലാം വെബ്സൈറ്റ് വഴി ഇത്തരം ആശയങ്ങൾ കണ്ടെത്തുന്നു എന്നോ സമകാലിക പണ്ടി തർ ആരെല്ലാം ആണ് തീവ്ര ആശയങ്ങൾ പഠിപ്പിക്കുന്നു എന്നതിനെ കുറിച്ച യാതോന്നും മിണ്ടിയില്ല.. പഴയ ഖവാരിജ് പ്രസ്താനത്തെ കുറിച്ച് പറയുക ,ജമാത് ഇഖ്വാനി ആൾക്കാരെ മൊത്തത്തിൽ കുറ്റപ്പെടുത്തക എന്നതിൽ കവിഞ്ഞു വിശയത്തെ കുറിച്ച്  ആഴത്തിൽ വിശകലനം ചെയ്യാൻ മടിക്കുന്നത് പോലെ എനിക്ക് തോന്നി.. ഇന്ത്യ ദാറുൽ കുഫ്റ് ആണെന്നും, ജനാധി പതൃ സംവിധാനം തന്നെ ശിരക്ക് ആണെന്നും ,അതിനോട് സഹകരിക്കുന്നത് അനിസ്ലാമികം എന്നു പറഞ്ഞ ശൈക്ക് മുന ജിദിന്റെ വാദങ്ങളെ തന്വിർ സാഹിബ് ഖണ്ടിച്ചില്ല.. പകരം ഈ വാദം ഇപ്പോൾ ഒഴിവാക്കിയ പഴയജമാത്ത നേതാക്കളെ വിമർശിച്ചു..! സത്യത്തിൽ ശൈക്ക മുന ജിദിന്റെ www.islmaqa.com ആണ് ഇത്തരം ആശയങ്ങൾ പഠിപ്പിക്കുന്നത് ,ഇംഗ്ളഷി ഭാഷയിലും ഉർദു വിലും ഇ സൈറ്റ് ലഭ്യമായത് കൊണ്ടാണ് യുവാക്കൾ ഇത് റെഫർ ചെയ്യുന്നത്.എഫ് ജി എം (female genital mutilation) സപ്പോർട്ട് ചെയ്യുന്നതും ഇ വെബ് സൈറ്റ് തന്നെ. സാകിര് നായികിന്റെ   പിസ് .ടി വി നിരോധിക്കാൻ പാടു പെടുന്ന ഫൗവാന്റെ ആൾകാർക്ക് എതിരെയും ജനാബ് തൻവീർ സാഹിബ തികഞ്ഞ മൗനം പാലിക്കുന്നു.. ഇ മൗനം മനപൂർവമാണോ??
ചെറിയ കാര്യത്തിന് മറ്റുള്ളവരെ കാഫിറാക്കുന്ന സ്വഭാവം ആണ് - നവ സലഫികൾക്ക് .. ഖവാരിജുകളും തക് ഫിരി ആൾക്കാർ തന്നെ.. നവ സലഫി ക ളു ടെ ഈ നിലപാടിനെ എതിർക്കേണ്ടതല്ലേ?? www.manhaj.com നോക്കിയാൽ അറിയാം ഫൗസാൻ സലഫികൾ ചെറിയ കാര്യങ്ങൾക്ക് വേണ്ടി സ്വന്തം സഹോദരൻമാരായ ഹജൂരി സലഫികളെ മുനാഫിക് ആക്കുന്നത്..
ഇങ്ങനെ ഫോട്ടോ വീഡിയോ കാമറ എല്ലാം ഹറാമാക്കുന്ന ഫേസബുക് പ്രൊഫൈൽ പിക്ചർ വരെ ഹറാമാക്കിയ ഫൗസാൻ ആശയങ്ങൾ കേരളത്തിൽ നിന്നു പലായനം ചെയ്തവർ പിന്തുടർന്നിരുന്നു എന്ന് ത് വാസ്തമാണല്ലോ.? ഇതേ കുറിച്ചൊന്നും ഒരു പ്രസംഗത്തിലും പരാമർശം ഇല്ലലോ?? എന്തുകൊണ്ട്??? ഗൾഫ് ഫണ്ട് നിലക്കും. എന്നു പേടിച്ചിട്ടാണോ??
വിസ്ഡം നേതാക്ൾ ആകട്ടെ ഒളിഞ്ഞും തെളിഞ്ഞും ജനാധിപത്യ വിരുദ്ധത എങ്ങനെ വളർത്താം എന്ന പരിശ്രമത്തിൽ ആണ്.i
കേരളത്തിൽ ഫാസിസ്റ്റ് കൾ ജയിച്ചു വരും എന്ന് തോന്നിയാൽ മാത്രമേ മറ്റ് വോ കക്ഷകൾക്ക് വോട്ട് ചെയ്യാൻ പാടുള്ളൂ. ,അല്ലാതെ ഇടത് വലത് പക്ഷം വന്നിട്ട് ഒരു കര്യം ഇല്ലെങ്കിൽ വോട്ടു ചെയ്യരുത് എന്നാണ് അവരുടെ ഔദ്യേഗിക ബ്ളോഗ് പറയുന്നത്
അതിങ്ങനെ ആണ് .
((
അതുകൊണ്ട് മുസ്‌ലിമീങ്ങളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകാതിരിക്കാന്‍ സഹായകമാകുമെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കണം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഇല്ലെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുകയും ചെയ്യണം....... " [ശൈഖിന്‍റെ മറുപടിയുടെ ശബ്ദം വിവര്‍ത്തനം ചെയ്തത് :   https://www.youtube.com/watch?v=b9-AOeuXhw4 ]))
ഇസ് ലാമിക ഗുണ ദോശം ഇല്ല എങ്കിൽ വോട്ട് ചെയ്യരുത്.!!. ഈ ജാതി ആശയങ്കൾ ആണ് പി എൻ മൗലവി പഠിപ്പിക്കുന്നത്???!!! ഇതൊക്കെ തൻവീർ സാഹിബ് വിശദീകരിക്കണം..

Tuesday, September 13, 2016

കേരളത്തില്‍നിന്നു 21 പേര്‍ പലായനം ചെയ്യന്‍ ഉണ്ടായ ആശയപര കാരണങ്ങള്‍:: ഒരു അവലോകനം

വിസ്ഡം ഗ്രൂപ്പില്‍ നിന്ന് പുറത്തു പോയവര്‍ വിസ്ഡം നേതാക്കള്‍ക്ക് എതിരെ പുതിയ ശിര്കാരോപണം & കുഫ്ര്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നു!! കൂടാതെ കേരളത്തില്‍നിന്നു 21 പേര്‍ പലായനം ചെയ്യന്‍ ഉണ്ടായ  ആശയപര കാരണങ്ങള്‍:: ഒരു അവലോകനം :  ഒന്നാം ഭാഗം 
*************************************************************************************
വിസ്ഡം ഗ്രൂപ്പില്‍ നിന്ന് പുറത്തു പോയവര്‍ പുതിയ ശിര്കാരോപണം& കുഫ്ര്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്ന വിചിത്ര കാഴ്ച ആണ് ഇപ്പോള്‍ കണ്ടു വരുന്നത് . വലിയ ഒരു പിളര്‍പ് വിസ്ടോം ഗ്രൂപ്പില്‍ ഉണ്ടാകാന്‍ പോകുന്ന സൂചന ആണ് ഇത് നല്‍കുന്നത് . വിസ്ഡം ഗ്രൂപ്പുകാര്‍ ഇപ്പോള്‍ മടവൂര്‍ വിഭാഗത്തിനും ഔദ്യോഗിക സംഘടനക്കും ഉത്തരം നല്‍കേണ്ട വിലപ്പീട്ട സമയം മുഴുവനും സ്വന്തം ഗ്രൂപ്പില്‍ ഉണ്ടായിരിക്കുന്ന ഈ വലിയ ആശയ പ്രതിസന്ധിക്ക് വിശദീകരണം നല്‍കുന്ന കാഴ്ച ആണ് ഇപ്പൊ വിസ്ഡം അനുകൂല ബ്ലോഗുകളില്‍ കണ്ടു വരുന്നത് . വിസ്ഡം ഗ്രൂപ്പ് ഉണ്ടാക്കാന്‍ പ്രധാന കാരണക്കാരന്‍ ആയ സകരിയ സ്വലാഹി , സാജിദ് , അബ്ദു റൌഫ് , മുഹ്സിന്‍ അയ്ടീദ് എന്നീ നേതാക്കള്‍ വിസ്ഡം ഗ്രൂപ്പ്‌ ഉണ്ടായി മാസങ്ങള്‍ക്ക് ഉള്ളില്‍ വിഘടിച്ചു പോയിരുന്നു , കൂടെ കുറെ വിസ്ഡം ഗ്രൂപ്പ്‌ അണികളും .ഇപ്പോള്‍ അവരുന്നയിക്കുന്ന വലിയ ശിര്‍ക്ക് ആരോപണം വഴി , ആശയ പ്രതിസന്ധി രൂപപ്പെട്ടു വരുകയാണ് . ഈ ആശയ പ്രതിസന്ധി കാരണം നിരവധി വിസ്ഡം അണികള്‍ സ്വലാഹി ഉണ്ടാക്കിയ മുഹ്സിന്‍ അയ്ടീദ് ന്‍റെ ഗ്രൂപ്പില്‍ ചെര്ന്നിരിക്കുന്നു ..
ഗള്‍ഫ്‌ സലഫി നേതാക്കള്‍ പറഞ്ഞത് പ്രമാണബദ്ദമാണ് അവരെ നമ്മള്‍ അനുസരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് വിസ്ഡം ഗ്രൂപ്പ്‌ ഉണ്ടാവാന്‍ കാരണം .ഈ ഗള്‍ഫ്‌ സലഫി പണ്ഡിതര്‍ ജനാധിപത്യം കുഫ്ര്‍ ആണെന്ന് പറയുന്നു , മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊടി പിടിക്കുന്നതും , സിന്ദാബാദ് വിളിക്കുന്നതും കുഫ്രിയത് ആണ് എന്ന് പറയുന്നവര്‍ ആണെന്നും അവരെ പിന്തുടരല്‍ അനിവാര്യമാണെന്നാണ് പുതിയ മുഹ്സിന്‍ അയ്ദീട്ന്റെ ഗ്രൂപ്പുകാര്‍ പറയുന്നത് . ഇതുകേട്ട് പല വിസ്ഡം അണികളും ഇവരോടൊപ്പം ചെര്നിരിക്കുന്നു ..മാത്രമല്ല വിസ്ഡം നേതാക്കള്‍ക്ക് എതിരെ ഗുരുതരമായ പല ആരോപണങ്ങളും ഇവര്‍ ഉന്നയിക്കുന്നു..പണ്ഡിതരുടെ പേരെടുത്തു പറഞ്ഞാണ് ഇവര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ..ഇതോടെ മറുപടി പറയാന്‍ വിസ്ട്സം പണ്ഡിതര്‍ നിര്‍ബന്ധിതരായി .. ജനാബ് അബ്ദുര്‍ഹാമാന്‍ അബ്ദുല്‍ ലത്തീഫ്നു അദ്ദേഹത്തിന്റെ ബ്ലോഗില്‍ രണ്ടു സുദീര്ഗ മറുപടി എഴുതേണ്ടി വന്നു .

മുഹ്സിന്റെ ജനാധിപത്യ വിരുദ്ധ പ്രസംഗം
*******************************************************

സത്യത്തില്‍ ഗള്‍ഫില്‍ ഉള്ള സലഫി പണ്ഡിതരെ പൂര്‍ണമായും അന്ഗീകരിക്കുന്നില്ല , എന്ന കുറ്റമാണ് മുഹ്സിനും സംഘവും പ്രധാനമായും ഉന്നയിച്ചത് . ഗള്‍ഫ്‌ സലഫി പണ്ഡിതര്‍ക്കു ഒപ്പമാണ് തങ്ങളെന്ന് പറഞ്ഞവര്‍ തന്നെ ആധാര്ഷത്തില്‍ വെള്ളം ചേര്‍ക്കുന്നു എന്ന് മുഹ്സിന്‍ അയ്ടീദ് തെളിച്ചിട്ടുണ്ട്.ഇതുകാരണം ആണ് വ്വിസ്ടം അണികള്‍ കൂട്ടത്തോടെ ഇവര്‍ക്കൊപ്പം പോയത് . ഇതില്‍ ചേര്‍ന്ന ആള്‍കാര്‍ വിസ്ഡം നേതാക്കള്‍ക്ക് എതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു രംഗത്ത് വന്നിരിക്കുകയാണ് . ഓരോ നേതാക്കളെയും ഇവര്‍ എങ്ങനെ, എന്തുകൊണ്ട് വിമര്‍ശിക്കുന്നു എന്ന് നോക്കാം .

ജനാബ് അബ്ദുര്ര്‍ഹ്മാന്‍ അബ്ദുല്‍ ലതീഫിനു എതിരെ ഉള്ള ആരോപണങ്ങള്‍ 
*********************************************************************************************************
ഇദ്ദേഹം അദ്ദേഹത്തിന്റെ ഫിഖ്‌ഹുസുന്ന എന്ന ബ്ലോഗില്‍ ““വലാഅ ബറാഅകുറിച്ച് ഒരു ലേഖനം എഴുതി. ഹിന്ടുക്കലോടുള്ള ,കഫിരുകലോടുള്ള നിലപാട് കുറച്ചു മയപ്പെടുതിയിട്ടു ആണ് ഈ ലേഖനം എഴുത്തിയത് ..അതില്‍ ഗള്‍ഫ്‌ പണ്ഡിതരെ ഉദ്ധരിക്കുകയും ,അവരുടെ നിലപാട് ഇത്തരം മയപ്പെടുത്തിയ നിലപാട് തന്നെ എന്ന് വിസ്ഡം അണികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ് അത് ചെയ്തതു 
. .
ഈ മയപ്പെടുത്തിയ നിലപട് കണ്ടിട്ട് സഹിക്കാന്‍ വയ്യാതെ ,മുഹ്സിന്‍ അയ്ടീദ് എന്ന കടുത്ത വര്‍ഗീയ വാദി , ഒരു വലിയ വിയോജനക്കുറിപ്പ് എഴുതി. ജനാബ് അബ്ദൂറ്ഹമന് സാഹിബിന്റെ കാപട്യം തുറന്നു കാട്ടുന്ന ഒരു വലിയ വിയോജന്‍ കുറിപ്പ് : (ഇത് രണ്ടും താഴെ കൊടുതിടുണ്ട് .അബ്ദുര്‍ഹംന്റെ വലാഅ ബറാഅലേഖനവും , വിയോജന കുറിപ്പും )
ഇതിലേക്ക് കടക്കുന്നതിനു മുന്‍പ് കഫിരുക്ളോട് ഉള്ള ഗള്‍ഫ്‌ സലഫിസതിന്റെ ഖുരാണിക വിരുദ്ധമായ നിലപാട് എന്തെന്ന് നമുക്ക് നോക്കാം
അത്നായി ഷെയ്ഖ്‌ ഉസൈമീന്റെ ഫത്വ വായിക്കാം
":ﺃﻣﺎ ﻗﻮﻝ : " ﻳﺎ ﺃﺧﻲ " ﻟﻐﻴﺮ ﺍﻟﻤﺴﻠﻢ : ﻓﻬﺬﺍ ﺣﺮﺍﻡ ، ﻭﻻ
ﻳﺠﻮﺯ ، ﺇﻻ ﺃﻥ ﻳﻜﻮﻥ ﺃﺧﺎً ﻟﻪ ﻣﻦ ﺍﻟﻨﺴﺐ ، ﺃﻭ ﺍﻟﺮﺿﺎﻉ....

"
ﻣﺠﻤﻮﻉ ﻓﺘﺎﻭﻯ ﺍﻟﺸﻴﺦ
ﺍﻟﻌﺜﻴﻤﻴﻦ " ‏( 3 / 42 ، 43 ‏)
ശൈഖ്‌ ഉസൈമീൻ (റ) പറഞ്ഞു:
എന്നാൽ മുസ് ലിമല്ലാത്ത ഒരുത്തന്നോട് "എന്റെ സഹോദരാ " എന്ന് പറയൽ ഹറാമാണ്, അനുവദനീയമല്ല. അവൻ കുടുബം പരമ്പരയിലൂടെയോ, മുലകുടി ബന്ധത്തിലൂടെയോ ഉള്ള സഹോദരനാണങ്കിൽ ഒഴികെ ( അങ്ങനെയാണങ്കിൽ പ്രശ്നമില്ല..)
https://www.facebook.com/images/emoji.php/v5/uf1/1/16/1f537.png🔷https://www.facebook.com/images/emoji.php/v5/uf1/1/16/1f537.png🔷https://www.facebook.com/images/emoji.php/v5/uf1/1/16/1f537.png🔷https://www.facebook.com/images/emoji.php/v5/uf1/1/16/1f537.png🔷https://www.facebook.com/images/emoji.php/v5/uf1/1/16/1f537.png🔷https://www.facebook.com/images/emoji.php/v5/uf1/1/16/1f537.png🔷
ﺍﻟﺴﺆﺍﻝ: ﻣﺎ ﺣﻜﻢ ﻭﺻﻒ ﺍﻟﻜﺎﻓﺮ ﺑﺄﻧﻪ ﺃﺥ؟
ﺍﻹﺟﺎﺑﺔ : ﻻ ﻳﺤﻞ ﻟﻠﻤﺴﻠﻢ ﺃﻥ ﻳﺼﻒ ﺍﻟﻜﺎﻓﺮ -ﺃﻳّﺎً ﻛﺎﻥ ﻧﻮﻉ ﻛﻔﺮﻩ ﺳﻮﺍﺀ ﻛﺎﻥ ﻧﺼﺮﺍﻧﻴﺎً، ﺃﻡ
ﻳﻬﻮﺩﻳﺎً، ﺃﻡ ﻣﺠﻮﺳﻴﺎً، ﺃﻡ ﻣﻠﺤﺪﺍً - ﻻ ﻳﺠﻮﺯ ﻟﻪ ﺃﻥ ﻳﺼﻔﻪ ﺑﺎﻷﺥ ﺃﺑﺪﺍً، ﻓﺎﺣﺬﺭ ﻳﺎ ﺃﺧﻲ ﻣﺜﻞ ﻫﺬﺍ ﺍﻟﺘﻌﺒﻴﺮ . ﻓﺈﻧﻪ ﻻ ﺃﺧﻮﺓ ﺑﻴﻦ ﺍﻟﻤﺴﻠﻤﻴﻦ ﻭﺑﻴﻦ ﺍﻟﻜﻔﺎﺭ ﺃﺑﺪﺍً، ﺍﻷﺧﻮﺓ ﻫﻲ ﺍﻷﺧﻮﺓ ﺍﻹﻳﻤﺎﻧﻴﺔ، ﻛﻤﺎ ﻗﺎﻝ ﺍﻟﻠﻪ ﻋﺰ ﻭﺟﻞ: (, ﺇﻧﻤﺎ ﺍﻟﻤﺆﻣﻨﻮﻥ ﺇﺧﻮﺓ)

(
ﻣﺠﻤﻮﻉ ﻓﺘﺎﻭﻯ ﻭ ﺭﺳﺎﺋﻞ ﺍﻟﺸﻴﺦ ﻣﺤﻤﺪ ﺻﺎﻟﺢ ﺍﻟﻌﺜﻴﻤﻴﻦ ﺍﻟﻤﺠﻠﺪ ﺍﻟﺜﺎﻟﺚ - ﺑﺎﺏ ﺍﻟﻮﻻﺀ ﻭﺍﻟﺒﺮﺍﺀ )
കാഫിറിനെ സഹോദരൻ എന്ന് വിശേഷിപ്പിക്കുന്നതിന്റെ വിധിയെന്താണ്...?

ശൈഖ് ഉസൈമീൻ (റ) യുടെ മറുപടി
ഏത് തരം കുഫ്റുള്ള കാഫിറാണെങ്കിലും അത് നസ്റാണിയാകട്ടെ, യഹൂദിയാകട്ടെ, മജൂസിയാകട്ടെ, നീരീശ്വരവാദിയാകട്ടെ, അവനെ സഹോദരൻ എന്ന് വിശേഷിപ്പിക്കൽ മുസ് ലിമിന് ഒരിക്കലും അനുവദനീയമല്ല..
സഹോദരാ ഇത്തരം പദ പ്രയോഗങ്ങൾ നീ സൂക്ഷിക്കണം..
തീർച്ചയായും, മുസ് ലിംകൾക്കിടയിലും കാഫിറുകൾക്കിടയിലും ഒരു സഹോദര്യവുമില്ല..
അല്ലാഹു പറഞ്ഞത് പോലെ സഹോദര്യം അത് വിശ്വാസപരമായ സഹോദര്യമാകുന്നു " (നിശ്ചയമായും, സത്യവിശ്വാസികൾ സഹോദരങ്ങൾ മാത്രമാണ് )
(
ഹുജുറാത്ത് - 10)
ഇത്തരം കടുത്ത ഖുരാണിക വിരുദ്ധ നിലപട് ഗള്‍ഫ്‌ സലഫി പണ്ഡിതര്‍ക്കു ഉണ്ടായിരിക്കെ , ഇതൊക്കെ മറച്ചു വെച്ച് , പരിശുദ്ധ ഖുറാനില്‍ സ്വലിഹ് നബിയുടെ ജനതയ്ക്ക് അവരുടെ സഹോദരന്‍ ആയ സ്വലഹിനെ പ്രബോധനത്തിനായി അയച്ചു എന്ന വചനം ഉദ്ധരിച്ചു കഫിരുകളെ സഹോദരന്‍ എന്ന്വിളിക്കാം എന്ന സത്യം തുറന്നു കാട്ടിയതാണ് അബ്ദുറഹ്മാന് നേരെയുള്ള മുഹ്സിന്‍ സംഘത്തിന്റെ വെറുപ്പ്‌ ഉടലെടുത്തത് . ഗള്‍ഫ്‌ പണ്ഡിതര്‍ പറഞ്ഞത്നു അപ്പുറം ഒരു ദീന്‍ ഇല്ല എന്നാണ് അവരുടെ വാദം . കഫിരുകളോട് അസഹിഷ്ണുത കാണിക്കണം എന്ന് മുഹ്സിന്‍ എഴുതിയ വിയോജന്‍ കുറിപ്പില്‍ വായിക്കുക..
മുഹ്സിന്‍ അയ്ടീദ് കൊടുത്ത മറ്റൊരു പണ്ഡിതന്റെ നിലപാട് വിയോജന കുറിപ്പില്‍ എഴുതിയത് വായിക്കുക .
ശൈഖ് ഇബ്നു ബാസ് -رحمه الله- പറഞ്ഞു: വലാഅ് എന്നാല്‍ മുഅ്മിനീങ്ങളെ സ്നേഹിക്കലും അവരോട് അടുപ്പം കാണിക്കലുമാണ്. ബറാഅ് എന്നാല്‍കാഫിറീങ്ങളെ വെറുക്കലും അവരോട് ശത്രുത വെച്ചു പുലര്‍ത്തലും, അവരില്‍ നിന്നും അവരുടെ മതത്തില്‍ നിന്നും ബന്ധവിഛേദനം നടത്തലുമാണ്. ഇതാണ് വലാഉം ബറാഉം.” (മജ്മൂഉ ഫതാവ ഇബ്നി ബാസ്: 5/246)
അതായതു നമ്മുടെ നാട്ടിലെ ഹിന്ദുക്കളെ വെറുക്കുക , ശത്രുത വെച്ച് പുലര്‍ത്തുക , ബന്ധ വിചെദനം നടത്തുക . ഇത്തരം വര്‍ഗീയ നിലപടുകള്‍ സ്വീകരിക്കത്തിനു ഇവര്‍ വിസ്ഡം ഗ്രൂപ്പുകാരെ വിമര്‍ശിക്കുന്നു .
ഇത് മാത്രം അല്ല ,. ജനാധിപത്യം കുഫ്ര്‍ ആണെന്ന് വിശ്വസിക്കണം . രാഷ്ട്രീയ പാര്‍ടികള്‍ക്ക് സിന്ദാബാദ വിളിക്കാന്‍ പാടില്ല .ഈ വിഷയത്തില്‍ അബ്ദുല്‍ മുഹ്സിന്‍ അയ്ടീദ് ന്‍റെ വോയിസ്‌ ക്ലിപ്പ് കേള്‍ക്കുക ..ജനാധിപത്യം കുഫ്ര്‍ ആണെന്ന് കാണാത്ത വിസ്ഡം ഗ്രൂപ്പുകാര്‍ വഴി പിഴച്ചവരും , കുഫ്രിയതില്‍ ഉള്ളവരുമാണ്‌ എന്നാണ് മുഹ്സിന്‍ അയ്ടീദ് കൂട്ടരും പറഞ്ഞു വരുന്നത് 
മേല്പറഞ്ഞ അബ്ദുര്രഹമന്‍ അബ്ദുല്ലത്തീഫ് ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്തു എന്ന ആരോപണവും മുഹ്സിന്‍ അയ്ടീദ് ഉന്നയിക്കുന്നുണ്ട്‌ .
അബ്ദുര്രഹ്മന്‍ അബ്ദുല്ലത്തീഫ് സാഹിബിനെ ജൂത ചാരന്‍ എന്ന് അവര്‍ വിളിച്ചതിനെ വേദനയോടെ ഓര്‍ക്കുന്നു (അബ്ദുര്‍ഹംന്റെ മറുപടി താഴെ കൊടുക്കുന്നത് വായികുക ). വിസ്ഡം ഗ്രൂപ്പില്‍ നിന്ന് പോയവര്‍ ഇപ്പൊ അബ്ദുര്‍ഹ്മാനെ ജൂത ചാരന്‍ എന്ന് വിളിക്കുന്നതില്‍ അത്ഭുതം ഒന്നും ഇല്ല..ഇത്രയും കാലം വിസ്ഡം ടീം എന്നെയും സലാം സുല്ലമിയെയും ജൂത ചാരന്‍ എന്ന് വിളിച്ചിരുന്നു..ഇപ്പോള്‍ വിസ്ഡം നേതാക്കളെ അവര്‍ ജൂത ചാരന്‍ എന്ന് വിളിക്കുന്നു...!!
മുജാഹിദ് ബാലുശേരിക്ക് എതിരെ ഉള്ള ആരോപണങ്ങള്‍ 
*************************************************************************
ഇനി മുജാഹിദ് ബാലുശേരിയെ വഴി പിഴച്ചവനും ,ദുര്മാര്‍ഗിയും, അമ്പല പ്രസ്ന്ഗ്കനുമായി കാണാന്‍ മുഹ്സിന്‍ അയ്ടീദ് നടത്തുന്ന വാദമുഖങ്ങള്‍ എന്തെന്ന് നോക്കാം .
പ്രധാനമായും കഫിരുകളെ , “ബഹുമാനപ്പെട്ട , ആദരണീയ എന്ന് അഭിസംബോധന ചെയ്യുന്നത് വഴി മുജാഹിദ് ബാലുശ്ശേരി പിഴച്ചു പോയത്രേ ..അവരുടെ വാക്കുകള്‍ നമുക്ക് നോക്കാം .
തരം കിട്ടുമ്പോഴെല്ലാം കാഫിറുകളെ സഹോദരങ്ങളെന്നും, ബഹുമാന്യരെന്നും പുകഴ്ത്തിപ്പറയുകയും ആദരിക്കുകയും ചെയ്യാറുമുണ്ട്. എന്തിനധികം കുഫ്റിന്‍റെ നേതാക്കന്മാരായ സ്വാമിമാരെയും ഫാദര്‍മാരെയും മുജദ്ദിദുകള്‍ എന്നു വിളിക്കുന്ന പ്രഭാഷകര്‍ വരെ വിസ്ഡം കൂട്ടത്തിലുണ്ട്. ഒരിക്കല്‍ നിങ്ങളുടെ സമ്മേളന വേദിയില്‍ പ്രസംഗിച്ചു കൊണ്ടിരുന്ന ഒരു പ്രഭാഷകന്‍ ശ്രോതാക്കളോട് പറഞ്ഞത് അയ്യപ്പഭക്തന്മാരായ നമ്മുടെ സഹോദരങ്ങള്‍ക്ക് നിങ്ങള്‍ വഴിതടസ്സമുണ്ടാക്കാതെ നോക്കണമെന്നാണ്. ഇതിനെല്ലാം ഖുര്‍ആനിലും സുന്നത്തിലും അബ്ദു റഹ്മാന്‍ വല്ല തെളിവും കണ്ടിട്ടുണ്ടോ? “
അമുസ്ലിം നേതാവിനെ ആ മതത്തിന്റെ പരിഷ്കര്‍ത്താവ്‌ എന്ന് വിളിക്കാന്‍ പാടില്ലത്രേ !ഇങ്ങനെ അമ്പലത്തില്‍ പോയി അവരോടൊപ്പം വേദിയില്‍ ഇരുന്നു സംസാരിച്ച മുജാഹിദ് ബാലുശ്ശേരി പഴച്ചു പോയി എന്നാണ് ഇവരുടെ കണ്ടെത്തല്‍ .ഗള്‍ഫ്‌ സലഫികള്‍ക്ക് ഈ രീതി പാടില്ലത്രേ .

ഹുസൈന്‍ സല്ഫിക്ക് എതിരെയുള്ള ഉള്ള ആരോപണം 
*********************************************************************************************
ഹുസൈന്‍ സലഫിയും വലാഅ ബറാഅഎന്ന ഗള്‍ഫ്‌ സലഫി തത്വം വലിചെറിഞ്ഞത്രേ .ഇവരുടെ വാക്കുകള്‍ ശ്രദ്ധിക്കുക
പക്ഷേ, ഏറെ തെറ്റിദ്ധരിക്കപ്പെടാന്‍ മാത്രം ഈ പദം വല്ലാതെയൊന്നും കേട്ടിട്ടില്ലാത്ത ചിലരും നമുക്കിടയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന സത്യം അബ്ദു റഹ്മാന്‍ അറിയുന്നത് നന്നായിരിക്കും. അബ്ദു റഹ്മാന്‍ ചേര്‍ന്നു നില്‍ക്കുന്ന സംഘടനയുടെ വക്താക്കളില്‍ പ്രമുഖനായ ഹുസൈന്‍ സലഫി ഈയടുത്ത് ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്: വലാഉം ബറാഉമെന്നത് ചില രോഗമുള്ളവര്‍ മാത്രം കേട്ടിട്ടുള്ള പദമാണെന്നാണ്.’”
മുഹ്സിന്‍ അയ്ദീടും കൂട്ടരും ഇപ്പോള്‍ പറഞ്ഞു വരുന്നത് , കെ എന്‍ എമ്മില്‍ നിന്ന് വിട്ടു പോകുമ്പോള്‍ യാ ഇബാടള്ളഎന്ന ഹദീസിന്‍റെ കാര്യത്തില്‍ നമുക്ക് സൗദി സലഫി പണ്ഡിതരെ പറയുന്നത് അനുസരിക്കാം എന്ന് അഭിപ്രയപ്പെട്ട ഹുസൈന്‍ സലഫി , ഇപ്പോള്‍ ഗള്‍ഫ്‌ സലഫികള്‍ പറയുന്ന വലാഅ ബറാഅവലിച്ചെറിഞ്ഞു ചില രോഗമുള്ളവര്‍ കേട്ട പദം ആണ് വലാഅ ബറാഅഎന്ന് പറഞ്ഞു വിസ്ഡം അണികളെ വഞ്ചിച്ചു എന്നാണ് . ഇത് കേട്ട് പല വിസ്ഡം അണികള്‍ യഥാര്‍ത്ഥ ഗള്‍ഫ്‌ സലഫിസത്തിനു വേണ്ടി ഹുസൈന്‍ സലഫി യെയും ,മുജാഹിദ് ബാലുസേരിയെയും ഒഴിവക്കിരിക്കിരിക്കുകയാണ് .യഥാര്‍ത്ഥ ബന്ധവും ബന്ധ വിച്ചേധനവും പഠിപ്പിക്കാത്ത ഹുസൈന്‍ സലഫിയും കൂട്ടരും മുനഫിക്കളായി ഇവര്‍ കാണുന്നു . ഇവര്‍ ഉദ്ദേശിക്കുന്ന ബന്ധ വിചെദനം അതായത് കഫിരുകളുടെ നാട്ടില്‍ നിന്ന് ഹിജ്ര പോവല്‍ പുണ്യകരമായ ഹിജ്ര എന്നാണ് . ഇതിനു വേണ്ടി അവര്‍ കൊടുക്കുന്ന ഗള്‍ഫ്‌ സലഫി പണ്ഡിത ഉദ്ധരണി നമുക്ക് നോക്കാം
{
«
أَنَا بَرِىءٌ مِنْ كُلِّ مُسْلِمٍ يُقِيمُ بَيْنَ أَظْهُرِ الْمُشْرِكِينَ، لاَ تَرَاءَى نَارَاهُمَا»
മുശ്രിക്കുകള്‍ക്കിടയില്‍ താമസിക്കുന്ന മുസ്ലിമില്‍ നിന്ന് ഞാനൊഴിവാണ്. അവരുടെ വെളിച്ചം പരസ്പരം കാണാവുന്ന രൂപത്തിലാകരുത്.” (അബൂദാവൂദ്: 2647)
ഈ ഹദീഥിന്‍റെ വിശദീകരണത്തില്‍ ഇബ്നുല്‍ അഥീര്‍ പറഞ്ഞു: മുശ്രികിന്‍റെ ഭവനത്തില്‍ നിന്ന് തന്‍റെ വീട് വിദൂരമാക്കുക എന്നത് മുസ്ലിമിന്‍റെ മേല്‍ നിര്‍ബന്ധമാണ്. അവന്‍റെ വീട്ടില്‍ പ്രകാശം കത്തിച്ചാല്‍ മുശ്രികിന്‍റെ വീട്ടില്‍ അത് കാണുന്ന രൂപത്തിലുള്ള സ്ഥലങ്ങളില്‍ അവന്‍ വീടൊരുക്കരുത്. മറിച്ച് അവന്‍ മുസ്ലിംകളോടൊപ്പമാണ് താമസിക്കേണ്ടത്. ഈ ഹദീഥില്‍ ഹിജ്റക്കുള്ള (പാലായനം) പ്രോത്സാഹനമുണ്ട്.” (ഔനുല്‍ മഅ്ബൂദ്: 7/305)
മാത്രമല്ല, കാഫിറുകളുടെ നാട്ടില്‍ നിന്ന് പാലായനം ചെയ്യുകയെന്നത് ഇസ്ലാമിലെ മഹത്തരമായ ഇബാദതുകളിലൊന്നുമാണ്. വലാഇനെയും ബറാഇനെയും വിശദീകരിക്കവെ മുസ്ലിംകളോടൊപ്പം താമസിക്കല്‍ വലാഉം, മുശ്രിക്കുകളില്‍ നിന്ന് അകന്നു താമസിക്കല്‍ ബറാഅതുമാണെന്ന് പണ്ഡിതന്മാരില്‍ ചിലര്‍ പറഞ്ഞതും മുന്‍പ് നല്‍കിയിരുന്നു.”}
മേല്‍കൊടുത്ത ഓനുല്‍ മബൂദ് എന്ന കിത്താബില്‍ ഉള്ളത് വിസ്ഡം ഗ്രൂപ്പുകാര്‍ പൂഴ്ത്തി വെച്ച് കെ എന്‍ എമ്മ കാര്‍ ചെയ്യുന്നപോലെ തങ്ങള്‍ക് ഇഷ്ടപ്പെട്ട കാര്യം മാത്രം ഗള്‍ഫില്‍ നിന്ന് സ്വീകരിക്കുന്നവര്‍ ആയതുകൊണ്ട് അവര്‍ വഞ്ചകര്‍ ആണെന്നാണ് മുഹ്സിന്‍ അയ്ദീടിന്റെ ആള്‍കാരുടെ വാദം .. കെ എന്‍ എമ്മില്‍ നിന്ന് വിടുകയും ചെയ്തു ഗള്‍ഫ്‌ സലഫി ആവുകയും ചെയ്തില്ല , ഇത്തരം ഒരു മാനസികാവസ്ഥയില്‍/ധര്‍മസങ്കടത്തില്‍ നിന്നാണ് പലായനം ചെയ്യാന്‍ പ്രേരണ ഉണ്ടാവുന്നത് . . മാത്രമല്ല ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം പോയി ജനാധിപത്യം വന്നപ്പോള്‍ മൌദൂദി സാഹിബ്‌ ലാത്ത പോയി മനാത്ത വന്നുഎന്ന് പണ്ട് ജമാതുകാര്‍ പറഞ്ഞത് പറഞ്ഞത് 100 ശതമനം ശരിയാണ് എന്നാണ് ഇക്കൂട്ടരുടെ വാദം . മുഹ്സിന്‍ അയ്ദീടിന്റെ ഓഡിയോ ക്ലിപ്പ് ഇതിനായി കേള്‍ക്കുക .

സിരജുല്‍ ഇസ്ലാം ബാലുശേരിക്ക് എതിരെയുള്ള ആരോപണം
**********************************************************************************
ഇദ്ദേഹവും ഗള്‍ഫ്‌ സലഫികള്‍ പഠിപ്പിച്ച യഥാര്‍ത്ഥ വല ബര മൂടി വെച്ച് ദുര്വ്ഖ്യാനം നല്‍കി ഒപ്പിച്ചു എന്നാണ് പറയുന്നത് ..അവരുടെ ബ്ലോഗ്‌ ഉദ്ധരണി നോക്കാം 
എന്നാല്‍, സിറാജുല്‍ ഇസ്ലാമിനെ പോലുള്ളവരും വിസ്ഡം നേതാക്കന്മാരും പരസ്പരമുള്ള ഇടപാടുകളെയും വലാഅ് ബറാഇനെയും പലപ്പോഴും കൂട്ടിക്കലര്‍ത്താറുള്ളത് കൊണ്ട് ഒന്നും പറയാതെ വിടാനും വയ്യ. കാഫിറുകളോട് ബറാഅത്ത് പ്രഖ്യാപിക്കുക എന്നതും, അവരെ വെറുക്കുക എന്നതുമെല്ലാം നിര്‍ബന്ധമാണെന്ന് പറയുമ്പോള്‍, നബി -- അവരോടൊപ്പം കച്ചവടം ചെയ്തിട്ടുണ്ട്, അവരോട് കരാറിലേര്‍പ്പെട്ടു എന്നിങ്ങനെ പലതും ഇവര്‍ എടുത്തു കൊണ്ടു വരാറുണ്ട്.
കഫിരുകളെ വെറുക്കുക എന്ന തത്വം സിരജുല്‍ ഇസ്ലാം നടപ്പക്കിയില്ലത്രേ ..അതായതു ഇവര്‍ പറയുന്ന വര്‍ഗീയതക്ക് കൂട്ട് നിന്നില്ല എന്നര്‍ത്ഥം .

അബ്ദുല്‍ ജബ്ബാര്‍ മദീനി ക്ക് എതിരെയുള്ള ആരോപണം
*******************************************************************
ഓണാഘോഷം നടക്കുന്ന ദിവസം കാര്‍ പോലും വാടകക്ക് കൊടുക്കാന്‍ പാടില്ല എന്ന തീവ്ര വര്‍ഗീയത് പറഞ്ഞ ഇദ്ദേഹത്തിന്റെ തീവ്രത പോര ഇനിയും തീവ്രത കൂട്ടി , തൊഗാടിയ യോ അശോക്‌ സിന്ഘാല്‍ പറയുന്ന സന്ഘി വര്‍ഗീയത് വേണം എന്നാണ് ഇവരുടെ വരികള്‍ക്ക് ഇടയിലുള്ള ധ്വനി . ഇവരുടെ ഉദ്ധരണി നോക്കാം
“”
എന്നാല്‍ വലാഉം ബറാഉം വിശദീകരിക്കാനെന്നോണം എഴുതിയ ഈ ലേഖനം മുഴുവന്‍ വായിക്കുക! ഈ ലേഖനത്തിലെവിടെയും -ഒരിടത്ത് പോലും- കാഫിര്‍ എന്ന പദമില്ല. വലാഉം ബറാഉം വിശദീകരിക്കുന്ന സ്വാലിഹ് അല്‍-ഫൗസാന്‍റെ പുസ്തകം വിവര്‍ത്തനം ചെയ്ത അബ്ദുല്‍ ജബ്ബാര്‍ മദീനിയും ഇപ്രകാരം തന്നെയാണ് ചെയ്തത്. ആ പുസ്തകത്തിലെവിടെയും കാഫിര്‍ എന്ന പദമില്ല!””
കേരളത്തില്‍ നിന്ന് പലായനം ചെയ്യാന്‍ യുവാക്കളെ പ്രേരിപ്പിച്ച കാരണങ്ങള്‍ 
1)
ജനാധിപത്യം കുഫ്ര്‍ ആണ് , രാഷ്ട്രീയപാര്‍ടിക്ക് സിന്ധാബാദ്‌ വിളിക്കരുത്
2)
കഫിരുകളുടെ നാട്ടില്‍ നിന്ന് പലായനം ചെയ്യല്‍ പുണ്യകരമായ കാര്യം ,ഇങ്ങനെ ഗള്‍ഫ്‌ സലഫികള്‍ പറഞ്ഞിട്ടുണ്ട്
3)
അയല്‍ക്കാര്‍ കാഫിറുകള്‍ ഉള്ള സ്ഥലത്ത് ജീവിക്കരുത് 
4) “
വലാഅ ബറാഅകാര്യങ്ങള്‍ വിസ്ഡം നേതാക്കള്‍ മൂടി വെച്ചിരിക്കുന്നു . കഫിരുകളെ സഹോദര എന്ന് വിളിക്കുന്ന മുജാഹിദ് ബാലുശ്ശേരി പ്രമാണം അറിയാത്ത ആള്‍ ആണ്..ഭാഗ്ത്ഗീത ഉദ്ധരിച്ചു അദ്ദേഹം പ്രസ്ന്ഗിച്ചത് മഹാ അപരാധം ആണ് ..ഇദ്ദേഹത്തിന്റെ പ്രസംഗം കേള്കരുത്
5)
ഹകിമ്യത്തില്‍ ഉള്ള ശിര്‍കിനെ വില കുറച്ചു കണ്ടവര്‍ ആണ് കേരള മുജാഹിദ് പഴയകാല നേതാക്കള്‍ ..യുക്തിവാദിയായ റഷീദ് രിലയുടെ ആള്‍കാര്‍ . അവരെ പോലെ വലാഅ ബറാഅയുടെ കാര്യത്തില്‍ യുക്തിവാദം വിളമ്പുന്ന ഹുസൈന്‍ സലഫി അടക്കം ഉള്ള നേതാക്കള്‍ സലഫികള്‍ അല്ല .
മേല്പറഞ്ഞ കാര്യങ്ങള്‍ ആണ് പാലായനത്തിനു പ്രേരകം ആയതു .മറ്റൊരു രീത്യില്‍ പറഞ്ഞാല്‍ തീവ്ര ഗള്‍ഫ്‌ സലഫിസം ഇറക്കുമതി ചെയതത് കാരണം ഇതൊക്കെ സംഭവിച്ചു .ഇങ്ങനെ വികൃത ആശയം കേരളത്തില്‍ എവിടെയെല്ലാം പഠിപ്പിച്ചു ആരൊക്കെ പഠിപ്പിച്ചു എന്ന് പലായനം ചെയ്ത് ആളുടെ അടുത്ത ബന്ധു മുഹ്സിന്‍ അയ്ദീന്റെ ഫസിബൂക് പേജില്‍ കൊടുത്ത കമ്മന്റ് വായിക്കുക.
ഫേസ്ബുക്ക്‌ കമന്റ്‌ 
***************************
സംസൂ ദ്ധീൻ പാലത്തിനേയും ദമ്മാ ജീ കൂട്ടങ്ങളേയും ന്യയീകരിക്കുന്നവരോട് .?
3 വർഷം മുമ്പ് ഇങ്ങനെ പ്രസംഗിക്കമ്പോ ഇത്ര പുലിവാലാകും ചിലപ്പോൾ ജയിലിൽ ഗോദവിന്റെ ഉണ്ട തിന്നേണ്ടീ യും വരും ,
ബിസ്ഡം സംഗത്തിൽ നിന്ന് മാറി നിന്ന് എന്നീട്ടം ബിസ്ഡം സംഘത്തിനെതിരിൽ പിത്ത് ന ഉണ്ടാക്കിയവർ ഇപ്പോൾ പോലീസിനേയും വിജിലൻസീ നേയും പേടിച്ച് നടക്കേണ്ടി വന്നത് മുജാഹീത് പ്രസ്ഥാനത്തിന് ഇത് വരെ ഇങ്ങനത്തെ വാ തം അറിയില്ലായിരുന്നു ?
എന്റെ അനുഭവം വിവരിക്കാം 
എന്4 മകളുടെ കല്യണം കഴിഞ്ഞു 4 ഉം ബിസ്ഡം പ്രവർത്ഥ കരായിരുന്നു 1 അരവർഷം മുമ്പ് എന്റെ, 2 മക്കൾക്കും ഭർത്ത>ക്കൾക്കും മാറ്റം കണ്ടു തുടങ്ങി
അമുസ്ലീങ്ങളെ സഹോദരങ്ങൾ എന്ന് പറയാൻ പാടില്ലാന്നും അവരുടെ ഓട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ പാടില്ലാ എന്നും ഓട്ടിടാൻ പാടില്ലാ എന്നും ഫലമണ്ഡത്തരവാതങ്ങളും എന്റെ മക്കളെ അടുത്ത് നിന്നും മരുമക്കൾ മറ്റുള്ള കുട്ടുകാരോട് പറഞ്ഞതിൽ നിന്നും കേൾക്കാൽ തൂടങ്ങി എന്റെ ഭാര്യമാർ ചില കാര്യങ്ങൾ എന്നോട് പറയും ഞാൻ പല വിഷയത്തിലും അവരോട് തർക്കിച്ചു പിന്നെ ഞാൻ അവരോട് മിണ്ടാതായി
ഇവർ പോകുന്ന ക്ലാസ്സ് കണ്ണൂർ സിറ്റി മസ്ജിദും ,കാസറഗോഡ് കുനിയ സലഫി മസ്ജിദും , പടന്നയ്ക്കും ,കുഞ്ചത്തൂർ നൗഷാദിന്റെ ക്ലാസും ,B Cറോഡ് സാജിത്കരുവാര കുണ്ടിന്റെ ക്ലാസ്സും ,സംസുദ്ധീൻ പാലത്തിന്റേയും ,സകരിയ സ്വലാഹിന്റേയും മൊഹ്സിൻ ഹൈദീദിന്റേയും ,റഹൂഫ് നദവിന്റേയും ,ക്ലാസ്സുകൾ കേൾക്കാൻ തുടങ്ങിയതിന് ശേശമാണ് ഇവർക്ക് ഈ മാറ്റം തുടങ്ങിയത്
അതു കൊണ്ട് എനിക്ക് പറയാനുള്ളത് ഇവൻമാരെ പിടിച്ചാൽ എന്റെ മരുമകൻ സവാദ് ,ജംഷീർ ' കുനിയ ഹുസ്മാൻ ,കാഞ്ഞങ്ങാട് അസ്കർ ,സമീർ ,നൗഷാദ് ,ശം സു ,കുഞ്ചത്തൂർ നൗഷാദ് ,ഉപ്പള പാകത്ത് കുറച്ചു പേർ ഇവരെ പിടിച്ചാൽ തന്നെ ഇതിന്റെ അടിവേര് കിട്ടും
എന്റെ മക്കളെ വഴിതെറ്റിച്ചവരെ പിടിക്കണം അതിന് എല്ലാ സഹായവും ഞാൻ ചെയ്തു കൊടുക്കും നിയമപാലകർ എന്റെ അടുത്ത് വന്നാൽ പക്ഷേ ഈ വയസ്സ് കാലത്ത് എനിക്ക് പോലീസ് സ്റ്റേഷനിൽ കയറിയുംഇറങ്ങിയും പോകാൻ എന്നെ കൊണ്ടാവില്ല
സംസുദ്ധീൻ പാലത്തിനെപോലോത്തവർ ഇതുപോലെ പ്രസംഗിച്ചത് കൊണ്ടാണ് ജോലി ഉണ്ടായ എന്റെ മകൾ രാജിവച്ചതും എന്റെ മക്കളിൽ നിന്ന് ഇത് പോലത്തെ വാതം വന്നതും
ഞാൻ ഒരു ബിസ്ഡം പ്രവർത്തകനായ സലഫിയാണ് ഞങ്ങൾ ഒരിക്കലും ഇത് പഠിപ്പിക്കുന്നില്ല ഈ വാതത്തിനെതിരിൽ പടപൊരുതുന്നവരാണ് ഞങ്ങൾ 
ദമ്മാ ജീ ക ളായ ഇവർ ഏറ്റവും കൂടുതൽ ജനങ്ങളുടെ ഇടയിൽ പിത്ത്ന ഉണ്ടാക്കുന്നള് വസ് വാസ് ഉണ്ടാക്കുന്നത് ബിസ്ഡം കാരായ സലഫീകളെയാണ്
ഇനി എത്രയോ വിവരിക്കാനുണ്ട് ഈ സാ അല്ലാ വേണ്ടി വന്നാൽ പിന്നെ വിവരിക്കാം അസ്സലാമു അലൈകും
ഒ പിതാവിന്റെ വേദനയാണ് ഇവിടെ വിവരിച്ചത് .?”
മുകളില്‍ ഒരു പിതാവ് എഴുതിയ വേദനാജനകമായ അനുഭവ വിവരണം കണ്ടല്ലോ..ഈ ശസുദ്ദീന്‍ പാലത് ഈ മുഹ്സിന്‍ അയ്ടീദ് സംഘത്തിന്റെ വാടക പ്രസംഗകന്‍ മാത്രമാണ് . പുലികള്‍ ആയ സകരിയ സ്വലഹിയും മുഹ്സിന്‍ അയ്ദീടും ആണ് ചരട് വലിക്കുന്നത് ഇത്തരം പ്രങ്ങകരെ ചോദ്യം ചെയ്‌താല്‍ പലായനം എവിടേക്ക് നടത്തിയത് എന്ന് വിവരം കിട്ടും എന്നാണ് ഈ പിതാവ് പറയുന്നത് (ഇതില്‍ പറയുന്ന നൌഷാദ് , സവാദ് ജംഷീര്‍ ഇവരെ കുറിച്ച് എനിക്ക് യാതൊരു വിവരുമില്ല. അതുകൊണ്ട് അഭിപ്രയം പറയാന്‍ സാധിക്കില്ല) .. പക്ഷെ ..ഈ മുഹ്സിന്‍ അയ്ടീദ് എന്ന ആള്‍ക് രണ്ടു വെബ്സൈറ്റ് ഉണ്ട്. വാടക പ്രസംഗകന്‍ ശംസുദ്ദീന്‍ പാലത് ആണ് അവസാനം കുടുങ്ങിയത് എന്നത് വേറെ കാര്യം .

ഒന്ന് ) http://edawa.net/
രണ്ടു) http://alaswala.com/
വിഷലിപ്തമായ ആശയങ്ങള്‍ ഇതിലൂടെ ആണ് പ്രചരിപ്പിക്കുന്നത്..ഇവര്‍ ഐസ് ഐസ് ഭീകര സംഘടനക്കു എതിരെ പ്രസങ്ങിക്കുന്നു എന്ന് വെറും നാട്യം മാത്രമാണ്..ഐസ് നേക്കാള്‍ വലിയ വിഷം ആണ് വിളമ്പുന്നത് .ഖവരിജുകളെ എതിര്‍ക്കുന്നു എന്ന് പറയുകയും അതെ സമയം കേരളത്തിലെ യഥാര്‍ത്ഥ നവോത്ഥാന നായകരെ അതായത് അവിഭക്ത മുജാഹിദ് നേതാക്കളെ ഹദീസ് നിഷേടി ആക്കി ചിത്രീകരിച്ചു , ജനാധിപത്യം കുഫ്ര്‍ ആണെന്ന് പഠിപ്പിക്കുന്നു..
അബ്ദുര്രഹ്മാന്‍ ആദ്യം വലാഅ ബറാഅവിഷയം എഴുതിയ വെബ്സൈറ്റ്
http://www.fiqhussunna.com/

ഉപസംഹാരം
******************
ഉമര്‍ മൌലവിയുടെ കാലത്ത് തന്നെ ഗള്‍ഫില്‍ ഇഖവ്നി/ഭീകര ചിന്തകള്‍ സലഫികള്‍ക്ക് ഇടയില്‍ കയറ്റി സലഫി പ്രസ്ഥാനത്തെ ആന്തരികമായി ആശയപരമായി നശിപ്പിക്കാന്‍ , ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നു ..അവര്‍ മൌദൂദി ആശയം ഗള്‍ഫ്‌ സലഫികള്‍ക്ക് ഇടയില്‍ പ്രചരിപ്പിച്ചു..ഈ കെണി യില്‍നിന്നു ഉമര്‍ മൌലവി ആണ് ഗള്‍ഫ്‌ സലഫികളെ രക്ഷിച്ചത്‌
.
മൌദൂദി സാഹിബിന്റെ പൊള്ളത്തരങ്ങള്‍ അദ്ദേഹം ഗള്‍ഫ്‌ സലഫികള്‍ക്ക് പഠിപ്പിച്ചു കൊടുത്തു . അക്കാലത്ത് പ്രമാണ വിരുദ്ധമായി ഗള്‍ഫില്‍ ഏതു പണ്ഡിതന്‍ പറഞ്ഞാലും അതിനു പുല്ലു വിലയായിരുന്നു കേരള മുജഹിടുകള്‍ കല്‍പിച്ചിരുന്നത്‌ . ഉമര്‍ മൌലവിക്കു ശേഷം ഈ സംഘം ഇസ്ലാമിക പ്രബോധനം തടയുക എന്ന ലക്ഷ്യത്തോടെ സാകിര്‍ നയിക്നു എതിരായി ഷെയ്ഖ് ഫവ്സനില്‍ നിന്ന് ഒരു ഫത്വ സങ്ങടിപ്പിക്കുന്നു.. അതും സാകിര്‍ നായിക് അമുസ്ലിനിനെ സഹോദരന്‍ എന്ന് വിളിച്ചു എന്ന കാരണം പറഞ്ഞുകൊണ്ട് ..(ഈ ക്ലിപ്പ് ഞാന്‍ മുന്‍പ് എന്റെ ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട് )
ഉമര്‍ മൌലവി ഉള്ളപ്പോള്‍ തന്നെ കേരള മുജഹിടുകള്‍ക്ക് ഇടയില്‍ ചിദ്രതയുടെ വിത്ത് അവര്‍ പാകിയിരുന്നു..ഹുസൈന്‍ മടവൂര്‍ കൂട്ടരും ജമാത്ത് ചായവു ഉള്ളവര്‍ എന്ന വ്യജ പ്രചരണം അവര്‍ നടത്തി ..സാധുക്കളായ പല പണ്ഡിതരും ഈ പ്രചാരണത്തില്‍ കുടുങ്ങുകയും അവസാനം പ്രസ്ഥാനം പിളരുകയും ചെയ്തു .
പിളര്‍പ്പ് തങ്ങളുടെ യഥാര്‍ത്ഥ ജൂത ആശയം (ജനാധിപത്യ വിരുദ്ധത/ഭീകരവാദം ““വലാഅ ബറാഅപറഞ്ഞു ഇസ്ലാമിക പ്രബോധനം തടയുക ) നടപ്പിലാക്കാന്‍ സഹായകമാവും എന്ന് കരുതി , മുജാഹിദ് തൌഹീദ് പൊളിച്ചുകൊണ്ട്‌ , തങ്ങള്‍ ഉദ്ദേശിക്കുന്ന ഹകിമയത/ജമാത്ത് തോഹീദ് നടപ്പിലാക്കാം എന്ന് അവര്‍ കരുതി .
അതിനായി മുന്പേ നിലനില്കുന്ന സിഹ്ര്‍ പ്രശനം വലിച്ചിട്ടു തൌഹീദ് വിഷയത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കി . പിന്നീട് സകരിയ സ്വലഹിയെ ഉപയോഗിച്ച് ജിന്നുവാദം കൊണ്ട് വന്നു കേരള മുജഹിടുകളുടെ തൌഹീദ് തകര്‍ത്തു .. തങ്ങളുടെ ഹുകൂമത്തെ ഇലാഹി അല്ലെങ്കില്‍ ജനാധിപത്യം കുഫ്ര്‍ ആണെന്ന തൌഹീദ് സ്ഥാപിക്കാന്‍ ആയിരുന്നു ഇങ്ങനെ ചെയ്തത്..ആദ്യമൊക്കെ കെ എന്‍ എം പ്രഭാഷകര്‍ ഇതില്‍ കുടുങ്ങി മടവൂര്‍ വിഭാഗത്തെ ആക്ഷേപിച്ചു നാട് നീളെ പ്ര്സങ്ങിച്ചുവെങ്കിലും പിന്നീട് എന്തോ പന്തികേട്‌ തോന്നിയപ്പോള്‍ കെ എന്‍ എം ജിന്നുവാദം ഉപേക്ഷിച്ചു .2012 ഇല്‍ ആണ് സംഭവം നടന്നത് 
.
അപ്പോള്‍ വീണ്ടും പ്രസ്ഥാനത്തെ പിളര്താന്‍ ആ നിഗൂഡ ശക്തികള്‍ ശ്രമിച്ചു .അത് വിജയിക്കുകയും ചെയ്തു . അങ്ങനെ ഹുസൈന്‍ സലഫിയെ കൂട്ടി വിസ്ഡം ഗ്രൂപ്പ്‌ നിലവില്‍ വന്നു . തങ്ങളുട്ടെശിച്ച കാര്യം സാധിച്ചു ഇനിയങ്ങോട്ട് ധൈര്യമായി ജമാതില്‍നിന്നു കടം വാങ്ങിയ ഹാകിമിയത്/ജനാധിപത്യ കുഫ്ര്‍ ആണെന്ന പുതിയ തൌഹീദ് ഉപയോഗിച്ച് ജനാധിപത്യ വിരോധവും വലാഅ ബറാഅഉപയോഗിച്ച് പ്രബോധനം തടയലും ജനങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്യാം എന്ന് അവര്‍ കരുതി. പക്ഷെ പഴയ സംഘടന ബോധം ഉള്ള , സി പി സലീമിന്റെയും ടി കെ അശ്രഫിന്റയും എതിര്‍പ്പ് മൂലം, ആ ശ്രമം തുടക്കത്തിലേ പാളിപ്പോയി ..
നിരാശയില്‍ ആയ അവര്‍ അടങ്ങിയിരുന്നില്ല , പുതിയ സംഘം ഉണ്ടാക്കി ചിദ്ര പ്രവര്‍ത്തനം തുടങ്ങി 
അതിനാല്‍ വിസ്ഡം ഗ്രൂപ്പിന് ഒരു സംഘടന സംവിധാനം ഉണ്ടായി വരുന്നത് തടയാനും , വിസ്ഡം അണികളെ എളുപ്പത്തില്‍ തങ്ങളുടെ ആശയങ്ങളിലേക്ക് കൊണ്ടുപോകാനും അവര്‍ക്ക് കഴിഞ്ഞു . വിസ്ഡം ഗ്രൂപ്പിന് സംഘടന സംവിധാനം ഇല്ലാത്തതും , ഗള്‍ഫ്‌ സലഫി പണ്ടിതരോടുള്ള വിധേയത്വവും ഇവര്‍ നന്നായി മുതലെടുതു . അതിനായി ശംസുദ്ദീന്‍ പാലതു അബുല്‍ റൌഫ് എന്നിവരെ വിസ്ഡം ഗ്രൂപ്പ്‌ല്‍നിന്ന് അടര്‍ത്തി എടുത്തു ഇവര്‍ തങ്ങളുടെ കുടില ആശയങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി ..ചുരുക്കി പറഞ്ഞാല്‍ കുളം കലക്കി തൌഹീദില്‍ ഭിന്നത ഉണ്ടാക്കി പുതിയ ജമാത്ത് തോഹീദ് പഠിപ്പിക്കാന്‍ തുടങ്ങി . കെ എന്‍ എമ്മില്‍ പ്രവര്‍ത്തിക്കുന ആള്‍കാരെ വരെ തങ്ങളുടെ വലയില്‍ അക്പ്പെടുതാന്‍ ഇവര്‍ക്ക് സാധിച്ചു നല്ല പ്രവര്‍ത്തനം നടത്തിയിരുന്ന ഒട്ടു മിക്ക വിസ്ഡം പ്രവര്‍ത്തകരും ഇവരുടെ വലയില്‍ വീണു ..തിരോധാനം ഉണ്ടാക്കാനും കഴിഞ്ഞു . അഥവാ തിരോധാനം ഉണ്ടാവുകയും അവര്‍ ലക്ഷ്യം നേടുകയും ചെയ്തു .!
പക്ഷെ ഗള്‍ഫില്‍ നിന്ന് ഇവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ശക്തികള്‍ ആരാണെന്നു ഇപ്പോഴും അജ്ഞാതമാണ് . ഒരു കാര്യം ഉറപ്പു സാകിര്‍ നയികിനു എതിരെ ഷെയ്ഖ് സ്വലിഹ് ഫോവ്സാനില്‍ നിന്ന് വോയിസ്‌ ക്ലിപ്പ് ഫത്വ ഉണ്ടാക്കി എടുത്തവര്‍ തന്നെ ആണ് അവര്‍ .അവര്‍ തന്നയാണ് സാകിര്‍ നയികിന്റെ ഫൌണ്ടേഷനില്‍ കയറി ക്കൂടി മത പരിവര്‍ത്തനം നടത്തുകയും ,മതം മാറിയവര്‍ പലായനം ചെയ്യുകയും ചെയ്തത് .ഇതോടെ സാകിര്‍ നായികിനെ സംശയത്തിന്റെ നിഴലില്‍ അകപ്പെടുത്താനും , പ്രബോധന പ്രവര്‍ത്തനം താല്‍കാലികമായി സ്തംഭിപ്പിക്കാനും,അവര്‍ക്ക് സാധിച്ചു 
. 
മറ്റൊരു ഫേസ്ബുക്ക്‌ കമന്റ്‌ കൂടി ഈ വിഷയകമായി കൊടുത്ത് കൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ .(കമന്റ്‌ എഴുതിയ ആളുടെ പേര് തല്‍കാലം കൊടുക്കുന്നില്ല )
ഫേസ്ബുക്ക്‌ കമന്റ്‌ -2
സംഘടന പുറത്താക്കിയപ്പോൾ മാത്രം സലഫിയ്യത്ത് തലയില്‍ കയറിയ ചില സലാഹിമാരുണ്ട്....
സംഘടനയുടെ സൌകര്യങ്ങളും സമ്പത്തും അധികാരവും ബന്ധങ്ങളും ഉപയോഗിച്ച് ആളായി...
മരത്തേക്കാൾ വലിയ ശാഖയായി സകരിയ വളർന്നപ്പോൾ അഹങ്കാരം കയറി...
മൂപ്പര് പറയുന്ന ഹവകളെല്ലാം സംഘടനയിൽ ഏകാധിപതിയെ പോലെ നടപ്പാക്കാന്‍ തുനിഞ്ഞു ...
സംഘടന പിടിച്ചു പുറത്താക്കി. ...
പുറത്താക്കിയപ്പോൾ മാത്രം കിട്ടാത്ത മുന്തിരി പുളിച്ച കുറുക്കനെ പോലെ സംഘടന തിന്മയും ശുറൂത്തും ളവാബിത്തും പലതുമായി......
ഇന്നലെ വരെ സുബൈർ മങ്കട പറഞ്ഞ ആശയത്തെ 
"
സംഘടനക്ക് ഒപ്പിച്ചു് " ഒപ്പിച്ചു കൊണ്ടു നടന്ന വിദ്വാന്‍ സലാഹി സംഘടന ചെവിക്ക് പിടിച്ചു വലിച്ചെറിഞ്ഞപ്പോൾ
സുബൈർ മങ്കട പറഞ്ഞതെല്ലാം ഒററ രാത്രി കൊണ്ട് സലഫിയ്യത്തായി മാറി....
എന്തൊരു തഖ്‍വ
എന്തൊരു സത്യസന്ധത! !!
പിന്നീട് സുബൈർ മങ്കടയുമായി യോജിക്കാന്‍ നടന്നു...കൂടെ സാജിദ് എന്ന നന്ദി കെട്ട മുൻ ശിഷ്യൻ ഉളളതിനാൽ സകരിയായെ സുബൈർ മങ്കട അത്തിക്കാട്ടിലെടുത്തില്ല.
സാജിദിനെ കളഞ്ഞ് വന്നാല്‍ എടുക്കാമെന്ന മങ്കടയുടെ ഓഫർ സാജിദില്ലാതെ ജീവിതം അസാദ്യമായ സകരിയാക്ക് ഓർക്കാൻ പോലും കഴിഞ്ഞില്ല.....
എങ്കില്‍ സുബൈർ മങ്കടയെക്കാൾ വലിയ ഗൾഫ് സലഫി തങ്ങളാണെന്ന് കാണിക്കാൻ 
തൂറാത്തവൻ തൂറിയപ്പോൾ തീട്ടം കൊണ്ട് ചാകര എന്ന് പറഞ്ഞ പോലെ ലോകത്തിലെ ഒരു സലഫിയും കാണിക്കാത്തത്ര തീവ്രതയില്‍ മുജാഹിദുകളെയും സുബൈരികളേയും കടത്തി വെട്ടി ഒരു ഭഗീരത യുദ്ധമായിരുന്നു ..കുറച്ച് നാൾ പിന്നിട്ടില്ല സലാഹിയേക്കാളും ബല്ല്യ അഹങ്കാരിയായ സാജിദിന്
സലാഹിയും പോരാതെ വന്നു ..പിന്നെ കുറേ നാൾ സാജിദ് /സലാഹി തർക്കമായിരുന്നു
മാങ്ങയോ മൂത്തത് അല്ല അണ്ടിയോ അതായിരുന്നു തർക്കം....
ഇതെല്ലാം ഒന്നിന് വേണ്ടി മാത്രം ജനങ്ങളുടെ മുമ്പിൽ തങ്ങളാണ് തീവ്ര സലഫിയെന്ന് തെളിയിക്കണം അത്ര തന്നെ .........
അതല്ലാതെ തീവ്രവാദവും ശത്രുതയും വിദ്വേഷവും ഒരു നാട്ടില്‍ നട്ടു വളർത്തി നാട്ടില്‍ എന്നും കലാപവും യുദ്ധവും സൃഷ്ടിക്കാൻ ജൂതപ്പണവും വാങ്ങി ഇറങ്ങിയവർക്ക് എന്ത് വജ്ഹുല്ലാഹ്.....
കുറച്ചു നാൾ കൂടെയുണ്ടായിരുന്നത് കൊണ്ടൊക്കെ തന്നെയാണ് ഇത്ര കൃത്യമായി ഇത് പറയാന്‍ സാധിക്കുന്നത്]

ഈ വിഷയത്തിനുവേണ്ടി വേണ്ടി താഴെ കൊടുത്തിരിക്കുന്ന മുഹ്സിന്‍ അയ്ടീദ് & അബ്ദുര്‍ഹംന്റെ വെബ്സൈറ്റ് ലേഖനങ്ങളുടെ ലിസ്റ്റ്
1)
അബ്ദുര്‍ഹാമന്റെ വല ബറ ലേഖനം
2)
ഈ ലേഖനത്തിന് മുഹ്സിന്‍ അയ്ദീടിന്റെ സുദീര്‍ഗമായ വിയോജനക്കുറിപ്പ്
3)
വിയോജന കുറിപ്പിന്റെ സംക്ഷിപ്ത രൂപം
4 )
വിയോജനക്കുറിപ്പ് നു അബ്ദുര്ര്‍ഹാമന്റെ മറുപടി ഒന്നാം ഭാഗം
5)
വിയോജനക്കുറിപ്പ് നു അബ്ദുര്ര്‍ഹാമന്റെ മറുപടി രണ്ടാം ഭാഗം
വിയോജനക്കുറിപ്പ് നു അബ്ദുര്ര്‍ഹാമന്റെ മറുപടി മൂന്നാം  ഭാഗം

വായനക്കാരുടെ ശ്രദ്ധക്ക് : മുഇഹ്സിന്‍ അയ്ദീടിന്റെ ഗ്രൂപ്പോ വിസ്ഡം ഗ്രൂപ്പോ യഥാര്‍ത്ഥ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല . ഒന്ന് കൂടിയ വിഷം പുഅര്‍ത്തു വിടുന്നു എങ്കില്‍ മറ്റൊന്ന് കുറഞ്ഞ തോതില്‍ വിഷം വമിപ്പിക്കുന്നു .! കൂടാതെ കൂടോത്രം ,കണ്ണേര്‍ തുടങ്ങിയ അന്ധവിശ്വസങ്ങള്‍ പടിപ്പിക്കുന്നവ്രും തീവ്ര സ്ത്രീ വിരുദ്ധ ആശയങ്ങളും പഠിപ്പിക്കുന്നവര്‍ ആണ് ഈ രണ്ടു കൂട്ടരും .. മകളുടെ ജോലി രാജി വെപ്പിചു ദാരിദ്യത്ത്തിലേക്ക് തള്ളിയിട്ടു എന്ന് ആ പിതാവ് ഷംസുദ്ദീന്‍ പാലത്തിനെ കുറിച്ച് പറയുന്നത് വായിക്കുക ..ഇതാണ് സ്ത്രീ വിരുദ്ധത ..ഇത് തന്നെ ഹുസൈന്‍ സലഫിയും പഠിപ്പിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു ..എല്ലാം കടുത്ത പിന്തിര്‍പ്പന്‍ ആശയങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ വിളമ്പുന്നു .
വാല്‍കഷണം :
വരികള്‍ക്ക് ഇടയിലൂടെ മനസ്സിലാകുന്ന മറ്റൊരു കാര്യം ഇവിടെ ഉണ്ട്..ഉമര്‍ മൌലവിയുടെ തൌഹീദ് നിര്‍വചനം പൊളിക്കാന്‍ ഇവര്‍ ഒരു തന്ത്രം പ്രയോഗിച്ചിരുന്നു .. കേരള മുജഹിടുകല്ക് ഇടയില്‍ ഉമര്‍ മൌല്വിയോടുള്ള സ്ഥാനം കാരണം , പ്രത്യക്ഷത്തില്‍ ഈ തൌഹീദ് എതിര്‍ത്തിരുന്നില്ല ..മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഒരല്പം ശിയാക്കളുടെ തകിയത് (മറച്ചു വെക്കാന്‍ നയം )നയം ഇവര്‍ സ്വീകരിച്ചിരുന്നു ..വരികള്‍ക്ക് ഇടയിലൂടെ അബ്ദുരഹ്മന്റെ വിയൊജന കുറിപ്പില്‍ ഉള്ള മറുപടി യില്‍ ഇത് നമുക്ക് വായിക്കാം 
ഇതുവരെ തങ്ങള്‍ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍ തെറ്റായിരുന്നു എന്ന് സാധാരണക്കാരന് സംശയവും ആശയക്കുഴപ്പവും ഉണ്ടായപ്പോഴാണ് വോട്ടിംഗുമായി ബന്ധപ്പെട്ടും, ഒരു ജനാധിപത്യരാജ്യത്ത് ജീവിക്കുന്നയാള്‍ സ്വീകരിക്കേണ്ട നിലപാടും ഈയുള്ളവന്‍ എഴുതിയത്. അതില്‍ പണ്ഡിതന്മാര്‍ നല്‍കിയ ഭാഗം എടുത്ത് കൊടുക്കുക മാത്രമാണ് ഈയുള്ളവന്‍ ചെയ്തത്. ശിര്‍ക്കും കുഫ്റും കടന്നുവരുന്നത് എപ്പോള്‍ എന്നതും ആ ലേഖനങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ആ ലേഖനം വന്നപ്പോള്‍ മുസ്‌ലിമീങ്ങളുടെ ഭൌതികപരവും മതപരവുമായ നേട്ടത്തിന് വേണ്ടി വോട്ട് ചെയ്യല്‍ അനുവദനീയമാണ് എന്ന് പറഞ്ഞ ശൈഖ് ഇബ്നു ബാസും അല്‍ബാനിയും തൗബ ചെയ്യണം എന്ന് വരെ ഒരു സഹോദരന്‍ ക്ലാസെടുത്തു. ഇത് പഴയ മൌദൂദി സാഹിബിന്‍റെ ആശയങ്ങളെ തിരിച്ച് കൊണ്ടുവരല്‍ തന്നെയാണ്. അന്ന് കെ എം മൗലവി (റ) യും, അബ്ദുസ്സമദ് കാത്തിബും (റ) കെ പി മുഹമ്മദ്‌ മൗലവി (റ) യും ഉമര്‍ മൗലവി (റ) യും എന്ത് പറഞ്ഞുവോ അത് തന്നെയാണ് ആ വിഷയത്തില്‍ നമുക്കുള്ള നിലപാട്. അവര്‍ ഒരുവശം മൂടിവച്ച് സംസാരിച്ചിരുന്നവരായിരുന്നോ. ഒരിക്കലും അപ്രകാരം കരുതുന്നില്ല.
ഈ സഹോദരന്‍ എന്ന് പറയുന്ന വ്യക്തി ആരാണെന്നോ അയാളുടെ പേരോ സ്ഥലമോ ഒന്നും തന്നെ അബ്ദുര്രഹ്മന്‍ ഇവിടെ മനപൂര്‍വം വെളിപ്പെടുത്തുന്നില്ല...നിഗൂഡ ആശയങ്ങള്‍ പഠിപ്പിക്കുന്ന അവന്‍ തന്നെ ആണ് പിന്നില്‍ നിന്ന് ചരട് വലിക്കുന്ന വ്യകതികളില്‍ പെട്ട ഒരാള്‍.
.
ഉമര്‍ മൌലവിയുടെ തൌഹീദ് ജനങ്ങള്‍ക്ക് മുന്നില്‍ ശരിയാണന്നു പറയുകയും രഹസ്യമായി എതിര്‍ക്കുകയും കൂടാതെ , ഇബ്നു ബാസിനെയും അലബനിയെയും തള്ളിപ്പറയുകയും ചെയ്ത വ്യക്തി!!...ഇബ്നുബാസ് സെയ്യേദ് റഷീദ് രിളയെ അന്ഗീകരിച്ചതും ഉമര്‍ മൌലവി റഷീദ് റിള യെ തന്‍റെ തൌഹീദില്‍ ഉള്ള ഗുരു ആണെന്ന് പറയുകയും ചെയ്തത് ഇവിടെ വായനക്കാര്‍ ഓര്‍ക്കുക .
നിര്‍ത്തുന്നു...

سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك وأتوب إليك

1)അബ്ദുര്‍ഹാമന്റെ വല ബറ ലേഖനം
****************************************************
വലാഉം ബറാഉം' ഇതര മതസ്ഥരോട് അസഹിഷ്ണുത കാണിക്കലോ ?!.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtNq2iJdcWqOltttXiZYQKupZT6vXl1O0svcRu6vhE4pVLOBJfdXZKfciDlB165qsyaHWiIPp-9vgj1tlL3YCR5lcK0mLQrv6CrzMXjPxPHT9Pp1nVOUxrS2O70DjidLu73YT7zd5-DBs/s400/blog+-+posters.jpg

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

 ലേഖനം പൂർണമായി വായിക്കണേ എന്ന അപേക്ഷയോടെ ആരംഭിക്കട്ടെ .. 'വലാഉം ബറാഉം' ഏറെ തെറ്റിദ്ധരിക്കപ്പെട്ട രണ്ട് പദങ്ങളാണ്. ഈ പദങ്ങളെ പലപ്പോഴും അസഹിഷ്ണുത പ്രേരിപ്പിക്കുന്നവരും, അക്രമ മനോഭാവമുള്ളവരും ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇസ്‌ലാം ഏകദൈവ വിശ്വാസം പഠിപ്പിക്കുന്ന അതിലേക്ക് ക്ഷണിക്കുന്ന മതമാണ്‌. ഇതര മതവിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും  ബഹുദൈവാരാധനയില്‍ നിന്നുമെല്ലാം അത് ഏറെ വ്യത്യസ്ഥമാണ്. അതുകൊണ്ടുതന്നെ ഒരു മുസ്‌ലിമിന് അവന്‍റെ ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത് അവന്‍റെ വിശ്വാസമാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടുന്ന കാര്യങ്ങളില്‍ നിന്നും അവന്‍ വിട്ടു നില്‍ക്കുക സ്വാഭാവികവും അനിവാര്യവുമാണ്‌. തന്‍റെ വിശ്വാസങ്ങള്‍ മറ്റൊരു മതസ്ഥന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുക എന്നത് ഇസ്‌ലാമില്‍ നിഷിധവുമാണ്.  മതപരമായ തന്‍റെ വിശ്വാസങ്ങള്‍ ഇതര മതവിശ്വാസികളുടേതുമായി കൂടിക്കലരാതെ സംരക്ഷിക്കത്തക്കവണ്ണം വിശ്വാസപരമായ അടുപ്പവും അകല്‍ച്ചയും അവന്‍ കാത്തുസൂക്ഷിക്കും. ഇതാണ് ലളിതമായിപ്പറഞ്ഞാല്‍ 'വലാഉം ബറാഉം' അഥവാ അടുപ്പവും അകല്‍ച്ചയും.  

www.fiqhussunna.com

ഇതര മത ആചാരങ്ങളില്‍ നിന്നും, അനുഷ്ടാനങ്ങളില്‍ നിന്നും, എന്തിനധികം വസ്ത്രധാരണത്തില്‍പോലും ഒരു മുസ്‌ലിം വ്യതിരിക്തത പുലര്‍ത്തുന്നു. അത് ഇതര മതസ്ഥരോടുള്ള അസഹിഷ്ണുത കൊണ്ടല്ല. അവന്‍റെ വിശ്വാസം നിഷ്കര്‍ഷിക്കുന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ ഇതര മത ആഘോഷങ്ങളില്‍ നിന്നും അനുഷ്ടാനങ്ങളില്‍ നിന്നും ഒരു മുസ്‌ലിം വിട്ടു നില്‍ക്കുക തന്നെ ചെയ്യും. ഇത് എല്ലാ മതത്തിലുമുണ്ട്. ഉദാ: ഒരു നമ്പൂതിരിയെ ഞാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും അയാള്‍ക്ക് മാംസമടങ്ങിയ ബിരിയാണി തയ്യാറാക്കി നല്‍കിയ ശേഷം നിങ്ങള്‍ കഴിക്കാതിരിക്കുന്നത് എന്നോട് കാണിക്കുന്ന അസഹിഷ്ണുതയാണ് എന്ന് ഞാന്‍ പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കാരണം മാംസാഹാരം ഭക്ഷിക്കാന്‍ അയാളുടെ വിശ്വാസ ആദര്‍ശങ്ങള്‍ അയാളെ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ അയാള്‍ സഹിഷ്ണുതയുള്ളവനാകണമെങ്കില്‍ അയാള്‍ മാംസാഹാരം കഴിച്ചേ തീരൂ എന്ന് ഞാന്‍ വാശി പിടിക്കുന്നുവെങ്കില്‍ അവിടെ ഞാനായിരിക്കും  യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുത കാണിക്കുന്നത്. നിലവിളക്കും ഓണാഘോഷവും എല്ലാം ഈ അര്‍ത്ഥത്തിലേ എടുക്കേണ്ടതുള്ളൂ. ഒരു മുസ്ലിമിന് അത്തരം ആഘോഷങ്ങളോ ആചാരങ്ങളോ അവന്‍റെ വിശ്വാസം അനുവദിക്കാത്തതിനാലാണ് അവന്‍ അതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ആരോടെങ്കിലും അസഹിഷ്ണുത ഉള്ളതുകൊണ്ടല്ല.

എന്നാല്‍ തന്‍റെ വിശ്വാസ ആദര്‍ശങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധം ഭൗതിക കാര്യങ്ങളില്‍ ഇതര മതസ്ഥരുമായി സഹകരിക്കുന്നതിനോ, അവര്‍ക്ക് പുണ്യം ചെയ്യുന്നതിനോ, അവരോടു സഹിഷ്ണുതയോടെ പെരുമാറുന്നതിനോ ഇസ്‌ലാം വിലക്കുന്നില്ല. മറിച്ച് അതാണ്‌ ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നത്. തന്‍റെ ചുറ്റും ജീവിച്ചിരുന്ന ഇതര മതസ്ഥരോട് ഏറെ വിനയത്തോടെയും സഹിഷ്ണുതയോടെയും പെരുമാറിയിരുന്ന ആളായിരുന്നു പ്രവാചകന്‍ (സ). വിശുദ്ധഖുര്‍ആനില്‍ പ്രവാചകനില്‍ ഉണ്ടായിരുന്ന ആ സഹിഷ്ണുതാ മനോഭാവം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല അതാണ്‌ ഏറ്റവും കൂടുതല്‍ ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതും. അല്ലാഹു പറയുന്നു:   

 فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ

"( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു." - [ആലുഇംറാന്‍:159]. 

ചില ആളുകള്‍ ഈ വിഷയത്തില്‍ അതിരുകവിഞ്ഞതിനാല്‍ ഇസ്‌ലാം അനുവദിച്ച കാര്യങ്ങള്‍ പോലും അവര്‍ നിഷിദ്ധമായിക്കാണുന്നു.  ഇതര മതവിശ്വാസികളോടൊപ്പം ഭക്ഷണം കഴിക്കാന്‍ പാടില്ല. അവരോട് പുഞ്ചിരിക്കാന്‍ പാടില്ല. അവരോട് സഹിഷ്ണുതയോടെ പെരുമാറാന്‍ പാടില്ല. അവരോടൊപ്പം ഇരിക്കാന്‍ പാടില്ല. അവരോടൊപ്പം യാത്ര ചെയ്യാന്‍ പാടില്ല എന്ന് തുടങ്ങി ഇസ്‌ലാം ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ 'വലാഇലും ബറാഇലും' ഉള്‍പ്പെടുത്തി ആളുകളെ കുടുസ്സായ മനസ്സിന്‍റെ വക്താക്കളാക്കി മാറ്റുന്ന ചിലരെയെങ്കിലും ഇന്ന് കാണാം. യഥാര്‍ത്ഥത്തില്‍ അവരുടെ പ്രചാരണങ്ങള്‍ക്ക് നബി (സ) യുടെ മാതൃകയില്ല. പലപ്പോഴും സൗദി അറേബ്യ പോലുള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഭരണാധികാരികളെ കാഫിറായി മുദ്ര കുത്താന്‍ ഖവാരിജുകളും ഉപാതിയായി സ്വീകരിച്ചിട്ടുള്ളത്‌ അതിരുവിട്ട ബറാഇനെയാണ്.അമുസ്‌ലിം രാഷ്ട്രങ്ങളുമായും അവരുടെ രാഷ്ട്രത്തലവന്മാരുമായും കൂടിക്കാഴ്ച നടത്തുന്നതും, അവരുമായി വാണിജ്യക്കരാറുകളും, പ്രതിരോധക്കരാറുകളും, സമാധാനക്കാറുകളും എല്ലാം ഒപ്പുവെക്കുന്നത് നിഷിദ്ധമാണ് എന്ന് ഇവര്‍ കരുതുന്നു. അതുകൊണ്ടുതന്നെ ആ പേര് പറഞ്ഞ് മുസ്‌ലിം രാഷ്ട്രത്തിന്‍റെ ഭരണാധികാരികളെ കാഫിറുകളായി മുദ്രകുത്തുകയും ചെയ്യുന്നു. ശൈഖ് സ്വാലിഹ് അസ്സുഹൈമി ഹഫിദഹുല്ലാഹ്  അബ്ദുല്ലത്തീഫ് ആലു ശൈഖിന്‍റെ ഒരു തക്ഫീറിനെ സംബന്ധിച്ച ഒരു രിസാല ഞങ്ങള്‍ക്ക് ദര്‍സെടുക്കുന്ന സമയത്ത് 'ഇന്ന് ലോകത്ത് ഒട്ടുമിക്ക യുവാക്കള്‍ക്കും അനുവദനീയമായ വലാഉം നിഷിദ്ധമായ വലാഉം അറിയില്ല എന്ന് പറഞ്ഞത് ഓര്‍ക്കുന്നു. ശറഇയ്യായ സാങ്കേതിക അർത്ഥത്തിൽ ഉള്ള വാലഅ' അല്ല ഇവിടെ  അനുവദനീയമായ വലാഉ   കൊണ്ട്  ഉദ്ദേശിക്കുന്നത്. ഇതര മതസ്ഥരുമായി അനുവദിക്കപ്പെട്ട ചില ബന്ധങ്ങൾ ഉണ്ട് എന്നതാണ്.  എന്നാൽ ഇതര മതസ്ഥരുമായുള്ള അനുവദിക്കപ്പെട്ട  ബന്ധവും ഉണ്ട് എന്ന് പോലും അപക്വമതികളായ ഈ ആളുകള്‍ക്ക് അറിയില്ല എന്താണ് സത്യം.  പരുഷമായ ഭാഷ മാത്രം ശീലമാക്കുകയും ആളുകളെ അല്ലാഹുവിന്‍റെ ദീനില്‍ നിന്നും അകറ്റുകയും ചെയ്യുന്ന ഇത്തരം ആളുകള്‍ ഏറെ അപകടകാരികളാണ്. പ്രബോധനരംഗത്ത് ഗുണത്തെക്കാള്‍ ഏറെ ദോശമാണ് ഇവര്‍ വരുത്തിവെക്കുന്നത്. അല്ലാഹു പറയുന്നു: 

 ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ

"യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്‍റെ മാര്‍ഗം വിട്ട്‌ പിഴച്ച്‌ പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ." - [നഹ്ല്‍: 125].   

അതത് നാടുകളിലെ ഉത്തരവാദിത്വപ്പെട്ടവരുമായും ഭരണകൂടവുമായും സഹകരിച്ചും, പരസ്പരം നന്മയുടെ വിഷയത്തില്‍ കൈകോര്‍ത്തും യുക്തിദീക്ഷയോടു കൂടിയാണ് ഒരു പ്രബോധകന്‍ പ്രവര്‍ത്തിക്കേണ്ടത്.

ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: 

وهكذا يجب على الدعاة إلى الله سبحانه في جميع الدول أن يعالجوا الأوضاع المخالفة للشرع المطهر بالحكمة والموعظة الحسنة والأسلوب الحسن ، ويتعاونوا مع المسئولين على الخير ويتواصوا بالحق مع الرفق والتعاون مع الدولة بالحكمة حتى لا يؤذي الدعاة وحتى لا تعطل الدعوة ، فالحكمة في الدعوة بالأسلوب الحسن وبالتعاون على البر والتقوى هي الطريق إلى إزالة المنكر أو تقليله وتخفيف الشر
"അതുപോലെത്തന്നെ എല്ലാ നാട്ടിലുമുള്ള പ്രബോധകര്‍ അതത് നാടുകളില്‍ നിലനില്‍ക്കുന്ന അനിസ്‌ലാമിക കാര്യങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ യുക്തിദീക്ഷയോടുകൂടിയും  സദുപദേശം കൊണ്ടും നല്ല രീതിയിലുമാണ് അവരത് നിര്‍വഹിക്കേണ്ടത്. അവര്‍ അതത് നാട്ടിലെ അധികാരികളുമായി നന്മയില്‍ സഹകരിക്കുകയും , സൗമ്യമായ സമീപനത്തോടെയും രാജ്യവുമായി സഹകരിച്ചുകൊണ്ടും  നേരായ കാര്യങ്ങള്‍ അന്യോന്യം  ഉപദേശിക്കുകയാണ് ചെയ്യേണ്ടത്. പ്രബോധകര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാനും, പ്രബോധനം തടസ്സപ്പെടാതിരിക്കാനുമാണത്. പ്രബോധനപ്രവര്‍ത്തനത്തിലെ യുക്തി എന്ന് പറയുന്നത് വളരെ നല്ല രീതിയിലൂടെ നന്മയിലും, തഖ്'വയിലും പരസ്പരം സഹകരിച്ചുകൊണ്ട് തിന്മയെ നീക്കം ചെയ്യാനും, അതല്ലെങ്കില്‍ തിന്മയെ കുറക്കാനും അതുവഴി അതിന്‍റെ ഉപദ്രവം കുറയ്ക്കാനും പരിശ്രമിക്കുക എന്നുള്ളതാണ്." - [ഫതാവ ഇബ്നുബാസ്: 202].

അല്ലാഹുവിന്‍റെ റസൂല്‍ ഇതര മതസ്ഥരോട് സ്വീകരിച്ച സമീപനം എന്തായിരുന്നു ?!. മദീനയിലേക്ക് അല്ലാഹുവിന്‍റെ റസൂല്‍ പാലായനം ചെയ്തപ്പോള്‍ മദീനത്തുള്ള ഒരൊറ്റ ജൂതനും കിടപ്പാടം നഷ്ടപ്പെട്ടില്ല. അവര്‍ അവിടെ നിന്ന് പലായനം ചെയ്യേണ്ടി വന്നില്ല. പിന്നീട് നബി (സ) യെ മക്കയിലെ സ്വവസതിയില്‍ നിന്നും പുറത്താക്കിയ ശത്രുക്കളുമായിച്ചേര്‍ന്ന് ഗൂഡാലോചന നടത്തുകയും കരാര്‍ ലംഘിക്കുകയും ചെയ്യുക വഴി സ്വയം പുറത്ത് പോകാന്‍ വഴിയൊരുക്കുകയാണ് അവര്‍ ചെയ്തത്.

 അല്ലാഹുവിന്‍റെ റസൂല്‍ ഇതര മതസ്ഥരുമായുള്ള കച്ചവടം വിലക്കിയിട്ടില്ല. ഇതര മതസ്ഥര്‍ അയല്‍പക്കങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് പഠിപ്പിച്ചില്ല. മറിച്ച് നിങ്ങളുടെ അയല്‍പക്കക്കാരന്‍ ആരാവട്ടെ അവന്‍ പട്ടിണി കിടക്കെ നിങ്ങള്‍ വയറ് നിറച്ച് ഉണ്ണുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല എന്നാണ് അദ്ദേഹം പഠിപ്പിച്ചത്. അദ്ദേഹം പറയുന്നു: 

 قال رسول الله صلى الله عليه وسلم:  ليس بمؤمن من بات شبعان وجاره إلى جنبه جائع وهو يعلم

 
റസൂല്‍ (സ) പറഞ്ഞു: "തന്‍റെ അരികിലുള്ള അയല്‍പക്കക്കാരന്‍ വിശന്നിരിക്കുന്നത് തനിക്ക് അറിയാമായിരിക്കെ വയറ് നിറച്ച് ഉണ്ണുന്നവന്‍ വിശ്വാസിയല്ല." - [سلسلة الصحيحة : 149, അല്‍ബാനി: സ്വഹീഹ് ].

  നാം ജീവിക്കുന്നത് ഇന്ത്യയെന്ന രാജ്യത്താണ്. വ്യത്യസ്ഥ മതസ്ഥരായ ജനങ്ങള്‍ പരസ്പര ധാരണയോടെയും ഉടമ്പടിയോടെയും കഴിയുന്ന രാജ്യം.  ആരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അക്രമിക്കുകയോ, അനീതി ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്. ഓരോരുത്തര്‍ക്കും അവനവന്‍റെ മതമനുസരിച്ച് ജീവിക്കാം. സമാധാനത്തോടെ അതിലേക്ക് ക്ഷണിക്കാം. വിശ്വാസം, ജീവന്‍, ധനം എന്നിങ്ങനെ ഓരോ ആളുകള്‍ക്കും തങ്ങളുടേതായ അവകാശങ്ങളുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്ര നിയമപ്രകാരം 'ദാറു മുആഹദ' അഥവാ മുസ്ലിമീങ്ങളും അമുസ്ലിമീങ്ങളും  പരസ്പര ധാരണപ്രകാരം ജീവിക്കുന്ന രാഷ്ട്രം എന്ന ഗണത്തിലാണ് നമ്മുടെ രാജ്യം പെടുന്നത്. നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പ്പെടാത്ത ഇതര മതസ്ഥരോട് അനീതിയോ അക്രമമോ ചെയ്യരുത് എന്നതിലുപരി അവരോട് നീതി കാണിക്കുന്നതിനും അവര്‍ക്ക് നന്മ ചെയ്യുന്നതിനും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല എന്ന് കൂടി വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നു: 

 لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

"മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു." - [മുംതഹന: 8]. 

വിവിധ മതവിശ്വാസികള്‍ പരസ്പരം സമാധാനത്തോടെ, വര്‍ഗീയതയോ വിദ്വേഷമോ പ്രച്ചരിപ്പിക്കാതെ കഴിയണം എന്നതാണ് ഈ നാട്ടിലെ ഭരണഘടന നിഷ്കര്‍ഷിക്കുന്നത്.  ഇതൊരു കരാറാണ്. കരാര്‍ ലംഘിക്കുക എന്നത് ഒരു വിശ്വാസിക്ക് ഒരിക്കലും തന്നെ അനുവദനീയമല്ല. ഹുദൈബിയാ സന്ധിയുടെ വേളയില്‍ മക്കയില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച് കൊണ്ട് ആരെങ്കിലും മദീനയിലേക്ക് വന്നാല്‍ അവരെ മക്കയിലേക്ക് തിരിച്ചയക്കണമെന്നും, എന്നാല്‍ മദീനയില്‍ നിന്നും ആരെങ്കിലും മക്കയിലേക്ക് പോയാല്‍ അവരെ തിരിച്ചയക്കില്ല എന്നും മക്കാ മുശ്'രിക്കുകള്‍ ഉപാധി വെക്കുകയുണ്ടായി. തീര്‍ത്തും ഏകപക്ഷീയമായ ആ ഉപാധിയെ സ്വഹാബത്ത് ഒന്നടങ്കം എതിര്‍ത്തിട്ടും അല്ലാഹുവിന്‍റെ റസൂല്‍ അംഗീകരിച്ച് ഒപ്പുവെച്ചു. 

ഒപ്പുവച്ച് കഴിഞ്ഞ ഉടനെ മക്കാ മുശ'രിക്കുകളില്‍ നിന്നും കരാര്‍ എഴുതാന്‍ വേണ്ടി നിയോഗിക്കപ്പെട്ട സുഹൈലിന്‍റെ മകന്‍ അബൂ ജന്‍ദല്‍ (റ) ചങ്ങലകളില്‍ ബന്ധനസ്ഥനായി അല്ലാഹുവിന്‍റെ റസൂലിന്‍റെ മുന്നില്‍ വന്നു വീണു. അല്ലാഹുവിലും റസൂലിലും വിശ്വസിച്ചു എന്നതായിരുന്നു അവര്‍ അദ്ദേഹത്തെ പീഡിപ്പിക്കാനുണ്ടായിരുന്ന ഏക കാരണം. തന്നില്‍ വിശ്വസിച്ചത് കാരണത്താല്‍ അങ്ങേയറ്റം പീഡിപ്പിക്കപ്പെട്ട് അവശനായി തന്‍റെ മുന്നില്‍ വീണ അബൂജന്‍ദല്‍ (റ) വിനെ നോക്കി അല്ലാഹുവിന്‍റെ റസൂല്‍ അങ്ങേയറ്റം ദുഖിതനായി. ഇതേ സമയം സ്വന്തം മകനെ ചൂണ്ടി സുഹൈല്‍ പറഞ്ഞു: 'ഇവന്‍റെ വിഷയത്തിലാണ് ഈ കരാര്‍ ഒന്നാമതായി പാലിക്കപ്പെടേണ്ടത്. നിറകണ്ണുകളോടെ വേദനയില്‍ പുളയുന്ന അബൂജന്‍ദല്‍ റസൂല്‍ കരീം (സ) യെ നോക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: 'അല്ലയോ അല്ലാഹുവിന്‍റെ റസൂലേ, എന്നെ പീഡിപ്പിച്ച് എന്‍റെ വിശ്വാസത്തില്‍ നിന്നും പിന്തിരിപ്പിച്ച് കളയാന്‍ ശ്രമിക്കുന്ന ഈ അവിശ്വാസികളിലേക്ക് അങ്ങെന്നെ വിട്ടുകൊടുക്കുകയാണോ'. അല്ലാഹുവിന്‍റെ റസൂല്‍ ഒന്ന് മൂളിയാല്‍ അബൂ ജന്‍ദലിനെ മോചിപ്പിക്കാന്‍ തയ്യാറായ ആളുകള്‍ അദ്ദേഹത്തിന്‍റെ കൂടെയുണ്ട്. പക്ഷെ അദ്ദേഹം അബൂ ജന്‍ദലിനോട് പറഞ്ഞത്: "ഞാനിതാ ഈ സമൂഹവുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. നാം അവരെ വഞ്ചിക്കുകയില്ല. അബൂ ജന്‍ദല്‍, നീ ക്ഷമിക്കുക. അല്ലാഹുവില്‍ നിന്നും നീ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പ്രതിഫലം കാംക്ഷിക്കുക. അല്ലാഹു നിനക്കും നിന്നോടൊപ്പമുള്ളവര്‍ക്കും ഒരു വഴിയുണ്ടാക്കിത്തരും". 

മാത്രമല്ല മുസ്‌ലിമീങ്ങളുമായി ഉടമ്പടിയില്‍ കഴിയുന്ന ഒരാളെ വധിക്കുന്നവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല എന്നാണ് അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ചത്: 

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : مَنْ قَتَلَ مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ ، وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا .

അബ്ദുല്ലാഹ് ബ്ന്‍ അംറുബ്നുല്‍ ആസ്വ് നിവേദനം: നബി (സ) പറഞ്ഞു: "ആരെങ്കിലും മുസ്‌ലിമീങ്ങളുമായി പരസ്പര ധാരണയോടെ ഉടമ്പടിക്കരാറില്‍ ജീവിക്കുന്ന ഒരാളെ വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല. അവനില്‍ നിന്നും നാല്പത് വര്‍ഷത്തെ വഴിദൂരം അകലെയായിരിക്കും അതിന്‍റെ പരിമളം പോലുമുള്ളത്" - [സ്വഹീഹുല്‍ ബുഖാരി: 3166].
.  
അതെ നാം ചെയ്ത കരാര്‍ നാം ലംഘിക്കുകയില്ല. അതല്ലാഹുവിന്‍റെ റസൂല്‍ നമ്മെ പഠിപ്പിച്ച കാര്യമാണത്. അതുകൊണ്ട് ഈ രാജ്യത്തെ സഹിഷ്ണുതയും, മാനുഷിക മൂല്യങ്ങളും, ഓരോരുത്തര്‍ക്കും തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ജീവിക്കുവാനുള്ള അവകാശവും നിലനിര്‍ത്താന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. അതില്ലാതാക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക അനിവാര്യമാണ്. ഇസ്‌ലാമിന്‍റെ പെരിലാവട്ടെ , ഇതര മതങ്ങളുടെ പേരിലാവട്ടെ അസഹിഷ്ണുതക്ക് വേണ്ടിയോ, വര്‍ഗീയ വിദ്വേഷങ്ങള്‍ക്കോ, കലാപങ്ങള്‍ക്കോ മുറവിളി കൂട്ടുന്നവരെ നിയമനടപടികള്‍ കൊണ്ടും, ആശയ സംഘട്ടനം കൊണ്ടും നേരിടുക... 

അതോടൊപ്പം കുളം കലക്കി മീന്‍പിടിക്കുന്നവരെയും നാം തിരിച്ചറിയുക...  സമാധാനപരമായ ആശയസംവാദങ്ങള്‍ക്കും, ആശയവിനിമയങ്ങള്‍ക്കും മതപ്രബോധനത്തിനും വര്‍ഗീയ പരിവേഷം നല്‍കി തടസ്സം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് അജണ്ടകളെ നാം തിരിച്ചറിയുക... അസഹിഷ്ണുതയുടെ പര്യായമായ അത്തരം പ്രവണതകളെ ചെറുക്കാന്‍ ഒരേ മനസ്സോടെ നമുക്കേവര്‍ക്കും സാധിക്കുമാറാകട്ടെ ...

2)ഈ  ലേഖനത്തിന് മുഹ്സിന്‍ അയ്ദീടിന്റെ സുദീര്‍ഗമായ വിയോജനക്കുറിപ്പ്
***************************************************************************************************

വലാഉം ബറാഉം; അബ്ദു റഹ്മാനോടൊരു വിയോജനക്കുറിപ്പ്

wlbr
الحَمْدُ لِلَّهِ الوَاحِدِ القَهَّارِ، وَالصَّلَاةُ وَالسَّلَامُ عَلَى الرَّسُولِ النَّبِيِّ المُخْتَارِ، وَعَلَى آلِهِ وَأَصْحَابِهِ الأَخْيَارِ، وَبَعْدُ:
വലാഉം ബറാഉമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും മുറുകുന്നതിനിടയിലാണ് അബ്ദു റഹ്മാന്‍ ബ്നു അബ്ദു ലതീഫിന്‍റെ ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനം കണ്ണിലുടക്കിയത്. വലാഉം ബറാഉമായിബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെയൊന്നും ഉയര്‍ന്നു കേള്‍ക്കാത്ത, ഈ വിഷയത്തില്‍ പ്രാവര്‍ത്തിക രംഗത്ത് അബദ്ധങ്ങള്‍ ഏറെ വരുത്തുന്ന ചില പ്രാസംഗികര്‍ അടങ്ങുന്ന ഒരു കക്ഷിയോട് വളരെ അടുത്തു നില്‍ക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ എന്തായിരിക്കും ലേഖനത്തിലുണ്ടായിരിക്കുക എന്ന ഒരു കൗതുകമുണ്ടായിരുന്നു.
കൗതുകം ഇപ്പോഴും കൗതുകമായി തന്നെ ബാക്കി നില്‍ക്കുന്നു. വലാഉം ബറാഉംവിശദീകരിക്കാനെന്നോണം -അല്ലെങ്കില്‍; അതില്‍ ചിലര്‍ക്ക് വരുന്ന അതിരു കവിച്ചില്‍ തിരുത്താനെന്നോണം- എഴുതിയ ലേഖനത്തിലെവിടെയും ബറാഅതിനെ വിശദീകരിക്കുന്ന ഒരു ആയത്തോ ഹദീഥോ പോലുമില്ല. എന്നാല്‍ ബറാഅതിനെ മനസ്സിലാക്കുന്നതില്‍ അബദ്ധം പിണഞ്ഞ, അതില്‍ അതിരു കവിഞ്ഞവര്‍ പലപ്പോഴും ശ്രദ്ധിക്കാറില്ലാത്ത മുആമലാതുകള്‍ -ഇടപാടുകള്‍- പരാമര്‍ശിക്കുന്ന ആയത്തുകളും ഹദീഥുകളും വേണ്ടുവോളമുണ്ട്.
ഇത് പലപ്പോഴും അബ്ദു റഹ്മാന്‍റെ ലേഖനങ്ങളുടെ പൊതുശൈലിയില്‍ പെട്ടതാണെന്നാണ് എന്‍റെ വിലയിരുത്തല്‍. അതബദ്ധമാണെങ്കില്‍ അബ്ദു റഹ്മാന്‍ തന്നെ തിരുത്തട്ടെ.
ജനാധിപത്യ സംവിധാനം കുഫ്റാണെന്നോ, അത് ഇസ്ലാമിന് വിരുദ്ധമാണെന്നോ ഉള്ള പ്രാഥമിക ജ്ഞാനം പോലുമില്ലാത്ത ബഹുഭൂരിപക്ഷ സമൂഹത്തിന് മുന്നില്‍ ലേഖനമെഴുതുമ്പോള്‍ അബ്ദു റഹ്മാന്‍ ജനാധിപത്യത്തെ കുറിച്ചോ, അതിന്‍റെ അപകടങ്ങളെ കുറിച്ചോ വാചലനാകില്ല. എന്തിനധികം ഇസ്ലാമിക ഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളെക്കാള്‍ മഹത്വവും സ്വാതന്ത്ര്യവും സുരക്ഷിതത്വവുമുള്ളത് ജനാധിപത്യ രാജ്യങ്ങളിലാണെന്ന പമ്പരവിഡ്ഢിത്തം പ്രാസംഗകരില്‍ പലരും വിളമ്പുന്നത് കേട്ടാല്‍ പോലും അതിനെതിരെ അബ്ദു റഹ്മാന്‍റെ കീബോര്‍ഡ് ചലിക്കില്ല. സ്റ്റേജുകള്‍ പലതൊരുമിച്ച് പങ്കെടുത്തവരില്‍ ചിലര്‍ ജനാധിപത്യ സംവിധാനത്തിലധിഷ്ഠിതമായ ഭരണസംവിധാനം നിലവില്‍ വന്ന ദിവസം നീതി പുലര്‍ന്ന ദിവസമാണെന്ന്കുഫ്റിന് മാഹാത്മ്യം പാടിയാലും; ഇല്ല! അബ്ദു റഹ്മാന് നോവില്ല.
നിരുപാധം വോട്ടിംഗ് ചെയ്തു കൊണ്ടിരിക്കുന്ന, അത് ഇസ്ലാമിന് വിരുദ്ധമായ സംവിധാനമാണെന്നോ, ഒരു പ്രത്യേക സാഹചര്യത്തില്‍ നമുക്ക് അത് അനുവദിക്കപ്പെട്ടതാണെന്നോ അറിയാത്ത ബഹുഭൂരിപക്ഷം വരുന്ന സമൂഹത്തിന് മുന്‍പില്‍ എഴുതുമ്പോള്‍ വോട്ടിംഗ് ഇവിടെ അനുവദനീയമാണെന്നും -ഒരു വേള; നിര്‍ബന്ധമാണെന്നുമൊക്കെ- എഴുതുന്നതിന് വരികളധികം ചിലവഴിക്കും; തെളിവുകളനവധി ഉദ്ധരിക്കും. എന്നാല്‍ ഈ സംവിധാനത്തിലെ അപാകതകളെയോ, അതിലെ ഇസ്ലാം വിരുദ്ധതയെയോ കുറിച്ചോ നിശബ്ദനായിരിക്കും.
അതെ! നിങ്ങളുടെ ലേഖനത്തില്‍ ഏതു വിഷയത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും, ഏതു തിന്മയെയാണ് കൂടുതല്‍ തിരുത്തേണ്ടതെന്നുമൊക്കെ തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ, സമൂഹത്തില്‍ വ്യാപകമായിരിക്കുന്ന തിന്മകളെ തിരുത്താതെ, അത്തരം വിഷയങ്ങളില്‍ ചുരുങ്ങിയ വാക്കുകളിലൊതുങ്ങുകയോ, നിശബ്ദത പാലിക്കുകയോ ചെയ്യുമ്പോള്‍ വായനക്കാരായ ഞങ്ങളില്‍ ചിലര്‍ക്ക് സംശയിക്കാനും അര്‍ഹതയുണ്ട്. പ്രത്യേകിച്ച്, നിങ്ങള്‍ തിരുത്തുന്ന തിന്മകളെക്കാള്‍ നിങ്ങള്‍ നിശബ്ദനായിരിക്കുന്ന തിന്മകള്‍ക്ക് ഗൗരവമുണ്ടാകുമ്പോള്‍.
വോട്ടിംഗ് ചെയ്യാതെ മാറിനില്‍ക്കുന്നത് -നിങ്ങളുടെ കണക്കില്‍- ഒരു തെറ്റ് തന്നെയാണെന്ന് സമ്മതിച്ചാല്‍ പോലും, അതിനെക്കാള്‍ ഗൗരവമുള്ള തെറ്റാണ് അല്ലാഹുവിന്‍റെ നിയമത്തെക്കാള്‍ നന്മ നിറഞ്ഞതാണ് ഭൗതിക നിയമസംവിധാനങ്ങളെന്ന് വിശ്വസിക്കലും, അതിന്‍റെ നിലനില്‍പ്പില്‍ ഇസ്ലാമിന് യാതൊരു അപകടവുമില്ലെന്ന് ധരിക്കലും. ആദ്യത്തേത് -നിങ്ങളുടെ കണക്കില്‍ പരിഗണിക്കുകയാണെങ്കില്‍- ഒരു ഹറാമാണ് ആകുന്നതെങ്കില്‍, രണ്ടാമത്തേത് ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തു പോകാന്‍ കാരണമായേക്കാവുന്ന കുഫ്റാണ്.
തക്ഫീറിലുണ്ടാകുന്ന (മറ്റുള്ളവരെ കാഫിറാക്കല്‍) അതിരു കവിച്ചില്‍ ഗുരുതരമായ തെറ്റാണെന്നത് ശരി തന്നെ. പക്ഷേ, അനിവാര്യമായും ഉണ്ടായിരിക്കേണ്ട തക്ഫീറില്‍ നിന്ന് അകന്നു നില്‍ക്കുന്നതാകട്ടെ, കുഫ്റും ഇസ്ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമായേക്കാവുന്ന നവാഖിദുല്‍ ഇസ്ലാമുകളില്‍ ഒന്നുമാണ്. തക്ഫീറിന്‍റെ അപകടത്തെയും മറ്റു താക്കീത് ചെയ്യാനും, അതില്‍ ചിലര്‍ക്കെല്ലാം അതിരു കവിഞ്ഞിട്ടുണ്ടെന്നും ആക്ഷേപിക്കാന്‍ കാണിക്കുന്ന ധൃതി കാഫിറുകളെ സഹോദരങ്ങളേ എന്നും, ബഹുമാന്യരേ എന്നുമെല്ലാം വിശേഷിപ്പിച്ച് ഇവരെയൊക്കെ എങ്ങനെ കാഫിറെന്നു വിളിക്കും?’ എന്ന സ്ഥിതിയിലേക്ക് ജനങ്ങളെ എത്തിക്കുന്ന ചില പ്രാസംഗികരെ എതിര്‍ക്കുന്നതില്‍ കാണുന്നില്ല.
ഒന്നാമത്തേത് തിന്മയാണ് -ഹറാമും ബിദ്ത്തുമാണ്-. എന്നാല്‍, രണ്ടാമത്തേത് ചിലപ്പോള്‍ കുഫ്റിലേക്കുള്ള മാര്‍ഗമോ, കുഫ്റോ തന്നെയാണ്.
വലാഉം ബറാഉം ഇത് പോലെ തന്നെ. അതില്‍ അതിരു കവിയുന്ന ചിലരുണ്ടെന്നതില്‍ സംശയമില്ല. അത് തിരുത്തേണ്ടത് തന്നെയാണെന്നതിലും രണ്ട് പക്ഷമില്ല. എന്നാല്‍, വലാഇലും ബറാഇലും അങ്ങേയറ്റം അലസത കാണിക്കുകയും, ‘എന്‍റെ മകള്‍ സുമയ്യയും, എന്‍റെ അയല്‍വാസിയുടെ മകന്‍ ബാലനും കൈപിടിച്ചു നടക്കുന്നത് കാണുമ്പോള്‍ ഞാന്‍ സന്തോഷിക്കുന്നുഎന്ന് വരെ സ്റ്റേജില്‍ വിളിച്ചു പറഞ്ഞ് കാഫിറുകളോടുള്ള ഖല്‍ബില്‍ മുട്ടിയ സ്നേഹം പുറത്തേക്കെടുക്കുന്ന അമ്പലപ്രഭാഷകരെ തിരുത്താന്‍ എന്തേ അബ്ദു റഹ്മാന് കഴിയാതെ പോകുന്നു?
ആദ്യം പറഞ്ഞത് കുഫ്റിനോടുള്ള ദേഷ്യത്തിലുള്ള അതിരു കവിച്ചിലാണെങ്കില്‍, രണ്ടാമത് പറഞ്ഞത് കുഫ്റിനോടുള്ള സ്നേഹവും ഇഷ്ടവും പ്രകടിപ്പിക്കലാണ്. ഏതാണ് കുഫ്റിനോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നത്?! സ്നേഹമോ ദേഷ്യമോ?! ഏതാണ് കൂടുതല്‍ അപകടപകരം?! കുഫ്റിനോടുള്ള അടുപ്പമോ അകല്‍ച്ചയോ?!
തിന്മകളെ തിരുത്തുന്ന സന്ദര്‍ഭത്തില്‍ അതില്‍ ഏറ്റവും ഗുരുതരമായതിനെ തിരുത്തുന്നതിലാണ് ആദ്യം ശ്രദ്ധ പുലര്‍ത്തുകയും, അതിനാണ് കൂടുതല്‍ ഗൗരവം നല്‍കുകയും ചെയ്യേണ്ടത്. മുആദ്-رضي الله عنه-വിനെ നബി -- യമനിലേക്ക് പറഞ്ഞയച്ചപ്പോള്‍ ആദ്യം തൗഹീദാണ് പഠിപ്പിച്ചു നല്‍കാന്‍ പറഞ്ഞത്. ശേഷം മാത്രമാണ് നിസ്കാരത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. ശിര്‍ക്കും നിസ്കാരം ഒഴിവാക്കലും തിന്മകള്‍ തന്നെയാണ്. പക്ഷേ, ഏറ്റവും ഗൗരവമുള്ളത് ശിര്‍ക്കായതിനാല്‍ നബി -- ആദ്യം തിരുത്താന്‍ കല്‍പ്പിച്ചത് അതിനെയാണ്.
ചുരുക്കത്തില്‍, മേല്‍ പറഞ്ഞ വിലയിരുത്തല്‍ -അബ്ദു റഹ്മാന്‍ മിണ്ടേണ്ട പലതിനെയും കുറിച്ച് മിണ്ടാതിരിക്കുന്നുണ്ട് എന്ന വിലയിരുത്തല്‍- അതിലേക്ക് എന്നെ നയിച്ച ചില കാരണങ്ങളാണ് മേലെ നല്‍കിയത്. അത് ഇനിയെങ്കിലും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വലാഇനെയും ബറാഇനെയും കുറിച്ച് അബ്ദു റഹ്മാന്‍ എഴുതിയ ലേഖനം ആരംഭിക്കുന്നത് ഇങ്ങനെയാണ്: വലാഉം ബറാഉം ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദങ്ങളാണ്.
ഈ പറഞ്ഞത് ശരി തന്നെ. വലാഉം ബറാഉമെന്ന് കേള്‍ക്കുമ്പോഴേക്ക് ഇതെന്തോ തീവ്രവാദികള്‍ക്ക് മാത്രം റിസര്‍വ് ചെയ്ത വാക്കാണെന്ന് തെറ്റിദ്ധരിക്കുന്ന വലിയൊരു സമൂഹം നിലനില്‍ക്കുന്നുണ്ട്. വലാഇലും ബറാഇലും സംഭവിക്കുന്ന അബദ്ധങ്ങളെയെല്ലാം കുഫ്റും ഇസ്ലാമില്‍ നിന്നുള്ള രിദ്ദതും (മതഭ്രഷ്ട്) ആയി കാണുന്ന മറ്റൊരു വിഭാഗവും നിലനില്‍ക്കുന്നുണ്ട്.
പക്ഷേ, ഏറെ തെറ്റിദ്ധരിക്കപ്പെടാന്‍ മാത്രം ഈ പദം വല്ലാതെയൊന്നും കേട്ടിട്ടില്ലാത്ത ചിലരും നമുക്കിടയില്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന സത്യം അബ്ദു റഹ്മാന്‍ അറിയുന്നത് നന്നായിരിക്കും. അബ്ദു റഹ്മാന്‍ ചേര്‍ന്നു നില്‍ക്കുന്ന സംഘടനയുടെ വക്താക്കളില്‍ പ്രമുഖനായ ഹുസൈന്‍ സലഫി ഈയടുത്ത് ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്: വലാഉം ബറാഉമെന്നത് ചില രോഗമുള്ളവര്‍ മാത്രം കേട്ടിട്ടുള്ള പദമാണെന്നാണ്.
വലാഉം ബറാഉംഎന്ന വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ ഇവിടെയും മുജാഹിദ് സംഘടനകളുടെ വിമുഘത ആര്‍ക്കും ബോധ്യമാകുന്നതാണ്. മുപ്പത് ദിവസം നീണ്ടു നില്‍ക്കുന്ന റമദാന്‍ ക്ലാസുകളില്‍ വിഷയങ്ങളെല്ലാം തീര്‍ന്നാല്‍ പോലും ഇത്തരം വിഷയങ്ങള്‍ സംഘടനക്കാര്‍ തങ്ങളുടെ മസ്ജിദുകളില്‍ ഉള്‍പ്പെടുത്തില്ല. കാഫിറുകളെ വെറുക്കണം എന്ന് നാവ് തുറന്ന് അബ്ദു റഹ്മാന്‍ പോലും തന്‍റെ ലേഖനത്തില്‍ പറഞ്ഞിട്ടില്ല.
മാത്രമല്ല, തരം കിട്ടുമ്പോഴെല്ലാം കാഫിറുകളെ സഹോദരങ്ങളെന്നും, ബഹുമാന്യരെന്നും പുകഴ്ത്തിപ്പറയുകയും ആദരിക്കുകയും ചെയ്യാറുമുണ്ട്. എന്തിനധികം കുഫ്റിന്‍റെ നേതാക്കന്മാരായ സ്വാമിമാരെയും ഫാദര്‍മാരെയും മുജദ്ദിദുകള്‍ എന്നു വിളിക്കുന്ന പ്രഭാഷകര്‍ വരെ വിസ്ഡം കൂട്ടത്തിലുണ്ട്. ഒരിക്കല്‍ നിങ്ങളുടെ സമ്മേളന വേദിയില്‍ പ്രസംഗിച്ചു കൊണ്ടിരുന്ന ഒരു പ്രഭാഷകന്‍ ശ്രോതാക്കളോട് പറഞ്ഞത് അയ്യപ്പഭക്തന്മാരായ നമ്മുടെ സഹോദരങ്ങള്‍ക്ക് നിങ്ങള്‍ വഴിതടസ്സമുണ്ടാക്കാതെ നോക്കണമെന്നാണ്. ഇതിനെല്ലാം ഖുര്‍ആനിലും സുന്നത്തിലും അബ്ദു റഹ്മാന്‍ വല്ല തെളിവും കണ്ടിട്ടുണ്ടോ?
അഖീദയില്‍ സംഭവിക്കുന്ന ഈ മഹാ അബദ്ധങ്ങള്‍ക്കെതിരെ അബ്ദു റഹ്മാന്‍റെ പേന ചലിക്കുന്നേയില്ല. മാത്രമല്ല, ഇത്തരം അബദ്ധങ്ങളില്‍ വിഹരിക്കുന്ന പലരോടുമൊപ്പം സ്റ്റേജ് പങ്കിടുകയും, അവരുടെ എഴുത്തുകളും പ്രസംഗങ്ങളും ഷെയറും ലൈക്കും ചെയ്ത് പ്രോത്സാഹിപ്പിക്കുകയുമാണ് അബ്ദു റഹ്മാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
അതു കൊണ്ട് തന്നെയാണ് വലാഇനെയും ബറാഇനെയുംകുറിച്ച് അബ്ദു റഹ്മാന്‍റെ പേന ചലിച്ചെന്നു കണ്ടപ്പോള്‍ ഈ ലേഖനമൊന്നു വായിച്ചു നോക്കിയത്.
വലാഉം ബറാഉം വിശദീകരിച്ചു കൊണ്ടെന്നോണം അബ്ദു റഹ്മാന്‍ എഴുതിയ വാക്കുകള്‍ ശ്രദ്ധിക്കുക. മതപരമായ തന്‍റെ വിശ്വാസങ്ങള്‍ ഇതര മതവിശ്വാസികളുടേതുമായി കൂടിക്കലരാതെ സംരക്ഷിക്കത്തക്കവണ്ണം വിശ്വാസപരമായ അടുപ്പവും അകല്‍ച്ചയും അവന്‍ കാത്തു സൂക്ഷിക്കും. ഇതാണ് ലളിതമായിപ്പറഞ്ഞാല്‍ വലാഉം ബറാഉം’. അഥവാ, അടുപ്പവും അകല്‍ച്ചയും.
ഓരോരുത്തരുടെയും മതപരമായ വിശ്വാസങ്ങള്‍ കൂടിക്കലരില്ലെന്ന ഉറപ്പു ലഭിക്കുന്നത് വരെയുള്ള അകല്‍ച്ചയില്‍ നില്‍ക്കല്‍ മാത്രമാണ് ബറാഅതെന്നാണ് ഇത് വായിച്ചാല്‍ തോന്നുക. ഉദാഹരണത്തിന് ഏതെങ്കിലും അന്യ നാട്ടി താമസിക്കുന്ന -വല്ല അമേരിക്കയിലോ, ഉഗാണ്ടയിലോ മറ്റോ ഉള്ള- കാഫിറിന്‍റെ കാര്യത്തിലാണെങ്കില്‍ നമുക്ക് പ്രത്യേകിച്ച് വെറുപ്പും ദേഷ്യവുമൊന്നും അവരോടില്ല. കാരണം അവരുടെ വിശ്വാസവും മറ്റുമൊന്നും എന്തായാലും നമ്മോട് കൂടിക്കലരുകയില്ലെന്ന് ഉറപ്പാണല്ലോ?!
യഥാര്‍ഥത്തില്‍ വലാഅ് എന്ന് പറഞ്ഞാല്‍ മുസ്ലിംകളോടുള്ള സ്നേഹവും അടുപ്പവും, ബറാഅതെന്ന് പറഞ്ഞാല്‍ കാഫിറുകളോടുള്ള വെറുപ്പുമാണ്. ഈ പറഞ്ഞ കാര്യം മനസ്സിലാകുന്ന ഭാഷയില്‍ അബ്ദു റഹ്മാന്‍ ഒരിക്കലും തന്‍റെ ലേഖനത്തില്‍ എഴുതിയതായി കാണുന്നില്ല.
അബ്ദു റഹ്മാന്‍ വലാഉം ബറാഉം നിര്‍വചിച്ചു കൊണ്ടെന്നോണമെഴുതിയ വാക്കുകളും, സലഫി പണ്ഡിതന്മാരുടെ വാക്കുകളും ഒരുമിച്ചു വായിച്ചാല്‍ അബ്ദു റഹ്മാന്‍റെ അത്ര ലളിതമായിട്ടല്ല സലഫി പണ്ഡിതന്മാര്‍ വലാഇനെയും ബറാഇനെയും വിശദീകരിച്ചിരിക്കുന്നത് എന്ന് വേഗം മനസ്സിലാകും. ചില നിര്‍വ്വചനങ്ങള്‍ താഴെ നല്‍കാം.
قَالَ الشَّيْخُ عَبْدُ اللَّطِيفِ بْنُ عَبْدِ الرَّحْمَنِ آلُ الشَّيْخِ: «أَصْلُ المُوَالَاةِ: الحُبُّ، وَأَصْلُ المُعَادَاةِ: البُغْضُ»
ശൈഖ് അബ്ദു ലതീഫ് ബ്നു അബ്ദി റഹ്മാന്‍ പറയുന്നു: വലാഇന്‍റെ അടിസ്ഥാനം സ്നേഹമാണ്. ബറാഅതിന്‍റെ അടിസ്ഥാനം വെറുപ്പും.” (ദുററുസ്സനിയ്യ: 2/157)
قَالَ الشَّيْخُ ابْنُ بَازٍ: «الوَلَاءُ وَالبَرَاءُ مَعْنَاهُ مَحَبَّةُ المُؤْمِنِينَ وَمُوَالَاتُهُمْ وَبُغْضُ الكَافِرِينَ وَمُعَادَاتُهُمْ وَالبَرَاءَةُ مِنْهُمْ وَمِنْ دِينِهِمْ هَذَا هُوَ الوَلَاءُ وَالبَرَاءُ»
ശൈഖ് ഇബ്നു ബാസ് -رحمه الله- പറഞ്ഞു: വലാഅ് എന്നാല്‍ മുഅ്മിനീങ്ങളെ സ്നേഹിക്കലും അവരോട് അടുപ്പം കാണിക്കലുമാണ്. ബറാഅ് എന്നാല്‍കാഫിറീങ്ങളെ വെറുക്കലും അവരോട് ശത്രുത വെച്ചു പുലര്‍ത്തലും, അവരില്‍ നിന്നും അവരുടെ മതത്തില്‍ നിന്നും ബന്ധവിഛേദനം നടത്തലുമാണ്. ഇതാണ് വലാഉം ബറാഉം.” (മജ്മൂഉ ഫതാവ ഇബ്നി ബാസ്: 5/246)
قَالَ الشَّيْخُ صَالِحُ الفَوْزَانُ: «الوَلَاءُ: هُوَ مَحَبَّةُ المُؤْمِنِينَ وَمُنَاصَرَتُهُمْ وَمُعَاوَنَتُهُمْ وَتَوَلِّي شُؤُونِهِمْ، وَالبَرَاءُ: هُوَ البَرَاءَةُ مِنَ المُشْرِكِينَ وَالكُفَّارِ وَالبُعْدُ عَنْهُمْ، وَذَلِكَ بِبُغْضِهِمْ وَعَدَاوَتِهِمْ»
ശൈഖ് സ്വാലിഹ് അല്‍-ഫൗസാന്‍ പറഞ്ഞു: വലാഅ് എന്നാല്‍ മുഅ്മിനീങ്ങളെ സ്നേഹിക്കലും അവരെ സഹായിക്കലും അവരോട് സഹകരിക്കലും, അവരുടെ കാര്യങ്ങള്‍ ഏറ്റെടുക്കലുമെല്ലാമാണ്. ബറാഅതെന്നാല്‍ മുശ്രിക്കുകളില്‍ നിന്നും, കാഫിറുകളില്‍ നിന്നും അകന്നു നില്‍ക്കലും, അവരില്‍ നിന്ന് ബന്ധവിഛേദനം നടത്തലുമാണ്. അവരെ വെറുത്തും, അവരോട് ശത്രുത വെച്ചുമാണത് വേണ്ടത്.” (ശര്‍ഹു രിസാലതുദ്ദലാഇല്‍: 17)
സഊദിയിലെ കുറച്ചധികം പണ്ഡിതന്മാര്‍ അഖീദയുടെ വിഷയത്തില്‍ എഴുതിയ ഉസ്വൂലുല്‍ ഈമാന്‍ എന്ന ഗ്രന്ഥത്തില്‍ ബറാഅത്തിനെ വിശദീകരിച്ചു കൊണ്ടു പറയുന്നു:
«وَالمُرَادُ بِالوَلَاءِ القُرْبُ مِنَ المُسْلِمِينَ بِمَوَدَّتِهِمْ وَإِعَانَتِهِمْ وَمُنَاصَرَتِهِمْ عَلَى أَعْدَائِهِمْ وَالسُّكْنَى مَعَهُمْ، وَالمُرَادُ بِالبَرَاءَةِ قَطْعُ الصِّلَةِ مَعَ الكُفَّارِ فَلَا يُحِبُّهُمْ وَلَا يُنَاصِرُهُمْ وَلَا يُقِيمُ فِي دِيَارِهِمْ إِلَّا لِضَرُورَةٍ»
വലാഅ് എന്നാല്‍ മുസ്ലിംകളെ സ്നേഹിച്ചു കൊണ്ടും, അവരെ സഹായിച്ചു കൊണ്ടും, അവരുടെ ശത്രുക്കള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തു കൊണ്ടും, അവരോടൊപ്പം താമസിച്ചും അവരോട് അടുക്കലാണ്. ബറാഅതെന്നാല്‍ കാഫിറുകളുമായി ബന്ധം വിഛേദിക്കലും, അവരെ സ്നേഹിക്കുകയോ സഹായിക്കുകയോ അനിവാര്യ സാഹചര്യത്തിലല്ലാതെ അവരുടെ നാടുകളില്‍ താമസിക്കാതിരിക്കുകയോ ചെയ്യലാണ്.” (പേജ്: 265)
മേലെ കൊടുത്ത നിര്‍വ്വചനങ്ങളും അബ്ദു റഹ്മാന്‍റെ നിര്‍വ്വചനവും വായിച്ചാല്‍ അത്ര ലളിതമൊന്നുമല്ലകാര്യമെന്ന് വായനക്കാര്‍ക്ക് മനസ്സിലാകും. അബ്ദു റഹ്മാന്‍ ഒരിക്കലും കാഫിറുകളെ വെറുക്കണമെന്ന് ഈ ലേഖനത്തിലെവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല, ചിലയിടത്തെല്ലാം സൂചനയുള്ളത് അങ്ങനെയെങ്ങാനും ആരെങ്കിലും വെറുത്തു കഴിഞ്ഞാല്‍ അത് അസഹിഷ്ണുതയും ഇസ്ലാമിന് വിരുദ്ധവുമാണെന്നാണ്.
വിസ്ഡം പാളയത്തില്‍ പെട്ട സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയും പ്രസംഗത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത് അതാണല്ലോ? ‘അമുസ്ലിംകളെ അന്യായമായി വെറുക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നില്ലയെന്ന് അയാള്‍ പറഞ്ഞത് വ്യത്യസ്തമായ രൂപത്തില്‍ അബ്ദു റഹ്മാന്‍ പറഞ്ഞെന്നു മാത്രം.
കാഫിറുകളെ അവര്‍ കാഫിറുകളായി എന്നത് കാരണത്താല്‍ വെറുക്കുകയും, മുസ്ലിംകളെ അവര്‍ മുസ്ലിംകളാണെന്ന കാരണത്താല്‍ സ്നേഹിക്കുകയും ചെയ്യണമെന്നത് ഇവര്‍ ഒരിക്കലും പറയില്ല. മാത്രമല്ല, കാഫിറുകളെ സ്റ്റേജില്‍ കയറ്റി ആദരിക്കുകയും, ബഹുമാന്യനായ ശ്രീ ഗോപാലനെന്നും ജോസഫെന്നും വിളിക്കുന്ന ഇവര്‍ സഹോദരങ്ങളായ മുസ്ലിംകളെ അതേ സ്റ്റേജില്‍ തന്നെ കേട്ടാലറക്കുന്ന ആരോപണങ്ങള്‍ കൊണ്ട് പൊതിയുകയും ചെയ്യും. ഈ തലതിരിഞ്ഞവലാഅ് ബറാഇനെ അബ്ദു റഹ്മാന്‍ ആക്ഷേപിച്ചിട്ടില്ലെങ്കിലും സലഫി പണ്ഡിതന്മാര്‍ ആക്ഷേപിച്ചിട്ടുണ്ട്.
ശൈഖ് ഇബ്നു ഉഥൈമീന്‍ -رحمه الله- പറഞ്ഞു: ചിലര്‍ തിന്മകള്‍ ചെയ്ത മുസ്ലിമിനെ കാഫിറിനെക്കാള്‍ കൂടുതല്‍ വെറുക്കും. ഇത് വളരെ അത്ഭുതമുള്ള കാര്യമാണ്. കാര്യങ്ങളെ കീഴ്മേല്‍ മറിക്കലാണിത്. കാഫിര്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും മുസ്ലിമീങ്ങളുടെയും ശത്രുവാണ്. അവനെ ഹൃദയം കൊണ്ട് പൂര്‍ണമായി വെറുക്കുക എന്നത് നമ്മുടെ മേല്‍ നിര്‍ബന്ധമാണ്.” (മജ്മൂഅ്: 3/12)
കാഫിറിനെ വെറുക്കുന്നതിനെക്കാള്‍ മുസ്ലിമിനെ വെറുക്കുന്നതിലാണ് ശൈഖിനത്ഭുതം; പക്ഷേ, നമ്മുടെ അത്ഭുതം കാഫിറിനെ ബഹുമാന്യനെന്നും ശ്രീയെന്നും ആദരണീയനെന്നുമൊക്കെ വിളിക്കുന്ന, കാഫിറിന്‍റെ വാക്കുകള്‍ ചെവിയും കണ്ണുമെല്ലാം പൂര്‍ണമായി നല്‍കി, ഖുര്‍ആന്‍ കേള്‍ക്കുന്നത് പോലെ മുന്നോട്ടൊന്ന് കുനിഞ്ഞിരുന്ന്. കാഫിറെന്തെങ്കിലും ചളിഞ്ഞ തമാശ പറഞ്ഞാല്‍ പല്ലു മുപ്പത്തിരണ്ടും പുറത്തു കാട്ടി ചിരിക്കുന്ന, ഇന്‍സൈഡ് ചെയ്ത ഷര്‍ട്ടും പാന്‍റും ധരിച്ച പ്രൊഫഷണല്‍ ദാഇമാരെ കാണുമ്പോഴാണ്. പള്ളി മൂലക്കലിരുന്ന്, ജുബ്ബയും പൈജാമയും ധരിച്ച്, ഖുര്‍ആന്‍ ഓതിയോ, ഹദീഥ് വായിച്ചോ മാറിയിരിക്കുന്ന, അങ്ങാടിയിലേക്കൊന്നും അധികമിറങ്ങാത്ത, താടി നീട്ടിയ, തൊപ്പി ധരിച്ച സഹോദരനെ കണ്ടാലവന് പുഛം! ഇവനവന്‍ പിന്തിരിപ്പനാണത്രെ!
ഈ അസുഖം നിങ്ങള്‍ക്ക് ലഭിച്ചത് നിങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന ഹിസ്ബിയ്യത്’ (കക്ഷിത്വം) എന്ന അസുഖത്തില്‍ നിന്നാണ്. സ്വന്തം കക്ഷിയോട് ചേര്‍ന്നു നില്‍ക്കുന്നവന്‍ -കാഫിറാണെങ്കിലും- അവന്‍ നിങ്ങള്‍ക്ക് പ്രിയങ്കരനാണ്. സ്വന്തം കക്ഷിയെ എതിര്‍ക്കുന്നവന്‍ -അഞ്ചു നേരം നിസ്കരിക്കുന്ന, അല്ലാഹുവിനെ ഭയക്കുന്ന മുഅ്മിനാണെങ്കിലും- നിങ്ങള്‍ക്കവന്‍ സ്വീകാര്യനാവില്ല.
ശൈഖ് അഹ്മദ് അന്നജ്മി -رحمه الله- ഹിസ്ബിയ്യതിന്‍റെഅപകടങ്ങള്‍ വിശദീകരിക്കവെ ഇപ്രകാരം പറഞ്ഞു: കക്ഷികളിലേക്കും കക്ഷിത്വങ്ങളിലേക്കും ചേര്‍ന്നു നില്‍ക്കുന്നവര്‍ വലാഇനും ബറാഇനുമുള്ള (സ്നേഹത്തിനും വെറുപ്പിനുമുള്ള) മാനദണ്ഡമാക്കി നിശ്ചയിക്കുന്നത് തങ്ങളുടെ കക്ഷിയെയാണ്. ഇത് അല്ലാഹുവിനോടും റസൂലിനോടുമുള്ള അനുസരണക്കേടും, ധിക്കാരവുമാണ്. കാരണം അല്ലാഹു -تعالى- വലാഅ് ബറാഇനുള്ള മാനദണ്ഡമാക്കി നിശ്ചയിച്ചിരിക്കുന്നത് ഈമാനിനെയാണ്.” (അല്‍-മൗരിദുല്‍ അസ്ബ്: 107)
ശൈഖ് നജ്മി ഇത് പറഞ്ഞത് മുസ്ലിംകള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുന്നതിനെ കുറിച്ചാണ്. മുസ്ലിംകള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സ്നേഹിക്കുന്നതിലും വെറുക്കുന്നതിലും തങ്ങളുടെ കക്ഷികളെ മാനദണ്ഡമാക്കുന്നതിനെയാണ് അദ്ദേഹം എതിര്‍ത്തത്. എന്നാല്‍ ഇന്നിവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നതോ?! കാഫിറുകളെ വരെ ബഹുമാനിക്കാനും ആദരിക്കാനും കഴിയുന്ന തരത്തിലേക്ക് സംഘടനകള്‍ തരം താഴ്ന്നിരിക്കുന്നു.
ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍.
കാഫിറിനെ വെറുക്കുവാന്‍ കഴിയാത്ത, അവനെ കണ്ടാല്‍ ബഹുമാനവും ആദരവും തികട്ടി വരുന്ന, മുസ്ലിമിനെ വെറുക്കാനും പുഛിക്കാനും കഴിയുന്ന മനസ്സുള്ള ആരുണ്ടെങ്കിലും അവരോടായി പറയട്ടെ: അവനവന്‍റെ ഹൃദയത്തിന്‍റെ ഏറ്റവും താഴേ നെല്ലിപ്പടിയില്‍ പോയി ഈമാനിന്‍റെ അരിമണിയെന്തെങ്കിലുമിനി ബാക്കിയുണ്ടോ എന്ന് തപ്പി നോക്കട്ടെ!
വലാഇനെയും ബറാഇനെയും ലളിതമായിനിര്‍വചിക്കുന്നുവെന്നോണം എഴുതിയ ഈ രണ്ടു വരികളില്‍ മാത്രമല്ല അബ്ദു റഹ്മാന്‍ തന്‍റെ അബദ്ധങ്ങള്‍ ഒതുക്കിയിട്ടുള്ളത്. ഇസ്ലാമിലെ പ്രധാന വിധികളില്‍ ഒന്നായ, കാഫിറുകളോട് അവരുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും എതിരാവുകയെന്ന തത്വത്തെയും അദ്ദേഹം തന്‍റെ എഴുത്തില്‍ തകിടം മറിച്ചിട്ടുണ്ട്.
അബ്ദു റഹ്മാന്‍ പറയുന്നു: ഇതര മത ആചാരങ്ങളില്‍ നിന്നും, അനുഷ്ഠാനങ്ങളില്‍ നിന്നും, എന്തിനധികം വസ്ത്രധാരണത്തില്‍ പോലും ഒരു മുസ്ലിം വ്യതിരിക്തത പുലര്‍ത്തുന്നു. അത് ഇതരമതസ്ഥരോടുള്ള അസഹിഷ്ണുത കൊണ്ടല്ല.
കുറച്ചു താഴെ അബ്ദു റഹ്മാന്‍ പറയുന്നു: ഒരു മുസ്ലിമിന് ഇത്തരം ആഘോഷങ്ങളോ ആചാരങ്ങളോ അവന്‍റെ വിശ്വാസം അനുവദിക്കാത്തതിനാലാണ് അവന്‍ അതില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ആരോടെങ്കിലും അസഹിഷ്ണുത ഉള്ളത് കൊണ്ടല്ല.
കാഫിറുകളോടുള്ള അസിഹ്ഷ്ണുത കൊണ്ടല്ല ഒരു മുസ്ലിം അവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് എതിരാകുന്നതെങ്കില്‍ പിന്നെന്തു കൊണ്ടാണെന്ന് അബ്ദു റഹ്മാന്‍ തന്നെ പറയട്ടെ. കാഫിര്‍ കുറി തൊട്ടിരിക്കുന്നു, അല്ലെങ്കില്‍ അവന്‍ കാവി വസ്ത്രം ധരിച്ചിരിക്കുന്നു; വിശ്വാസപരമായ തനിച്ച നജിസ് (മാലിന്യം) പേറുന്ന കാഫിറിന്‍റെ അതേ കോലം മുസ്ലിമായ എന്‍റെ ശരീരത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നതല്ലാതെ പിന്നെന്താണ് ഇതിന് പിന്നിലുള്ള ഉദ്ദേശം?
ഇനി അസഹിഷ്ണുത എന്ന പദത്തിന്‍റെ അര്‍ഥം എനിക്ക് മനസ്സിലാകാത്തത് കൊണ്ടാണോ എന്ന് അറിയാന്‍ വേണ്ടി ഇതിന്‍റെ അര്‍ഥവുമൊന്ന് തപ്പി നോക്കി. ഇംഗ്ലീഷില്‍ ഇന്‍ടോലറന്‍സ്എന്ന് വിവര്‍ത്തനം ചെയ്യപ്പെടാറുള്ള ഈ വാക്കിന്‍റെ വിശദീകരണമായി ചില ഇംഗ്ലീഷ് ഡിക്ഷണറികളില്‍ കൊടുത്തിട്ടുള്ളതിന്‍റെ ചുരുക്കം ഇതൊക്കെയാണ്: നിങ്ങളുടേതല്ലാത്ത വിശ്വാസങ്ങളോ, സ്വഭാവരീതികളോ അംഗീകരിക്കാന്‍ കഴിയാതെ വരുക, മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കാന്‍ സാധിക്കാതിരിക്കുക’.
അപ്പോള്‍ ഒരു മുസ്ലിമിന് കുഫ്റിനോട് സഹിഷ്ണുതയുണ്ടെന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ഥം അവന് കുഫ്റിനോട് ബഹുമാനവും, അതിനെ അംഗീകരിക്കാനുള്ള മനസ്സുമുണ്ടെന്നാണോ?! ഇതെപ്പോഴാണ് ലളിതമായവലാഉം ബറാഉമായത്?!
അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നവരായി നിങ്ങള്‍ മാറുന്നത് വരെ നമുക്കും നിങ്ങള്‍ക്കുമിടയില്‍ ശത്രുതയും വെറുപ്പും ഉടലെടുത്തിരിക്കുന്നുവെന്നുപറഞ്ഞ ഇബ്രാഹീം നബി--യാണ് ഈ വാദപ്രകാരം ഏറ്റവും വലിയ അസഹിഷ്ണുതാവാദി. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുന്‍ റസൂലുല്ലാഹ് എന്ന് സാക്ഷ്യം വഹിക്കുകയും, നിസ്കരിക്കുകയും, സകാത് കൊടുക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രഖ്യാപിച്ച മുഹമ്മദ് നബി -- യും ഈ വാദപ്രകാരം അസഹിഷ്ണുതയുടെ വക്താവ് തന്നെ.
സഹിഷ്ണുത, അസഹിഷ്ണുതഎന്നീ പദങ്ങളില്‍ അബ്ദു റഹ്മാന്‍ വല്ലാതെ കടിച്ചു തൂങ്ങുന്നുണ്ട്. മലയാളത്തില്‍ വെറുപ്പ്, സ്നേഹം, ദേഷ്യം, ഇഷ്ടം എന്നിങ്ങനെ ഏവര്‍ക്കും മനസ്സിലാക്കുന്ന പദങ്ങള്‍ ഏറെയുള്ളപ്പോള്‍ പല അര്‍ഥസാധ്യതകള്‍ ഒരാളുടെ മനസ്സിലേക്ക് കടന്നു വരാന്‍ കാരണമാകുന്ന ഈ പദം എന്തിനെടുത്തുവെന്ന് മനസ്സിലാകുന്നില്ല.
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رحمه الله- പറഞ്ഞതു പോലെ: അവ്യക്തമായ വാക്കുകള്‍ കൊണ്ട് സംസാരിക്കുക എന്നത് ബിദ്അത്തുകാരുടെ പൊതുസ്വഭാവമാണ്. രണ്ട് അര്‍ഥങ്ങളുള്ള വാക്കുകളായിരിക്കും അവ. അറിവില്ലാത്ത ജനങ്ങളെ ഇത്തരം വാക്കുകള്‍ കൊണ്ടായിരിക്കും അവര്‍ വഞ്ചിക്കുക.” (സ്വവാഇഖുല്‍ മുര്‍സല: 3/925)
സഹിഷ്ണുതയെന്ന വാക്കിന്‍റെ അര്‍ഥത്തില്‍ പിടിച്ചു തൂങ്ങി കൂടുതല്‍ ചോദിക്കാനോ, അതിന് മറുപടി എഴുതാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ആ പദം കൊണ്ട് ഈ പറഞ്ഞതൊന്നുമല്ല താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍; -തെളിച്ചെഴുതുക- എന്താണ് കുഫ്റിനോടും കാഫിറിനോടുമുണ്ടാകേണ്ട സഹിഷ്ണുത?
അല്ലെങ്കില്‍ വേണ്ട! അസഹിഷ്ണുതയെന്ന വാക്ക് നമുക്കൊഴിവാക്കാം. വെറുപ്പ് എന്നു പറഞ്ഞാല്‍ ശരിയാകുമോ? കാഫിറിനോടുള്ള വെറുപ്പ് കൊണ്ടാണ് ഒരാള്‍ അവന്‍റെ ആചാരാനുഷ്ഠാനങ്ങളെ ഒഴിവാക്കുന്നതും, അവയോട് സാദൃശ്യപ്പെടാത്തതും എന്ന് പറഞ്ഞാല്‍ ശരിയാകുമോ?
ചുരുക്കത്തില്‍, കാഫിറുകളുടെ ആചാരാനുഷ്ഠാന രൂപങ്ങള്‍ മുസ്ലിംകള്‍ പിന്തുടരാതിരിക്കുന്നതിന്‍റെ പിന്നിലെ കാരണങ്ങളിലൊന്ന് അവരോടുള്ള വെറുപ്പ് തന്നെയാണ്. ഇത് പണ്ഡിതന്മാരും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رحمه الله- പറഞ്ഞു: മുസ്ലിംകള്‍ കാഫിറുകളുടെ പ്രകടമായ രൂപങ്ങളില്‍ അവരോട് എതിരാകുന്നത് അവരും നമ്മളും തമ്മില്‍ അകല്‍ച്ചയും വേര്‍പ്പെടലും സൃഷ്ടിക്കും. അതാകട്ടെ, അല്ലാഹുവിന്‍റെ കോപവും അവന്‍റെ ദീനില്‍ നിന്നുള്ള വഴിപിഴവും ഉണ്ടാകുന്നതില്‍ നിന്ന് നമ്മെ അകറ്റുകയും, അല്ലാഹുവിന്‍റെ തൃപ്തിയും, അവന്‍റെ സന്മാര്‍ഗവും ലഭിച്ചവരോട് ചേര്‍ന്നിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. മാത്രമല്ല, അല്ലാഹു -تعالى- നിഷിദ്ധമാക്കിയ അവന്‍റെ ശത്രുക്കളോടുള്ള സ്നേഹബന്ധം ഉണ്ടാകുന്നതില്‍ നിന്നത് നമ്മെ തടയുകയും ചെയ്യും.” (ഇഖ്തിദാ: 1/93)
ശൈഖുല്‍ ഇസ്ലാം പറഞ്ഞതിന്‍റെ ഒരെകദേശ ചുരുക്കം ഇതാണ്: അവരോട് പ്രകടമായ വേഷങ്ങളിലും സ്വഭാവത്തിലും ആചാരങ്ങളിലും അനുച്ഠാനങ്ങളിലുമെല്ലാം എതിരായാല്‍ അവരെ നമുക്ക് വെറുക്കാനും, അവരോട് ദേഷ്യമുണ്ടാകാനും അത് കാരണമാകും.
ഈ പറഞ്ഞത് അബ്ദു റഹ്മാന്‍ അംഗീകരിക്കുന്നുണ്ടോ?
എന്തായാലും, പറഞ്ഞു കൊണ്ടിരുന്ന വിഷയത്തിലേക്ക് തിരിച്ചു വരാം. കാഫിറുകളുടെ ആചാരാനുഷ്ഠാനങ്ങളെ ഒരു മുസ്ലിമിന് ഒരിക്കലും മനസ്സില്‍ അംഗീകരിക്കാന്‍ കഴിയില്ല എന്നത് കൊണ്ട് തന്നെയാണ് അവന്‍ അവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും, എന്തിനധികം വസ്ത്രധാരണ രീതികളില്‍ നിന്നും വരെ അകന്നു നില്‍ക്കുന്നത്.
സ്വവര്‍ഗലൈംഗികതയില്‍ ഏര്‍പ്പെടുകയോ, വ്യഭിചാരവും വൃത്തികേടുകളുമായി നടക്കുകയോ ചെയ്യുന്ന ഒരു വിഭാഗം പൊതുവായി ഒരു വസ്ത്രം ധരിക്കുന്നുണ്ടെന്ന് വിചാരിക്കുക. അവരുടെ ആ വസ്ത്രം മാന്യതയും ബുദ്ധിയുമുള്ള ഒരാളും ധരിക്കില്ല. കാരണം ലളിതമാണ്. അവരുടെ കൂട്ടത്തില്‍ പെട്ടവനാണ് താനെന്ന് തോന്നിക്കാന്‍ അയാള്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.
ഇത് പോലെ തന്നെയാണ് -അല്ല! ഇതിനെക്കാള്‍ ശക്തമാണ്- ഒരു മുസ്ലിമിന് കാഫിറിന്‍റെ രീതികളോടും ആചാരങ്ങളോടുമുള്ള വെറുപ്പ്. അവനൊരിക്കലും ഈ കൂട്ടത്തില്‍ പെട്ടവനാണ് താനെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നതോ, അവരോട് പുറമേക്കെങ്കിലും ഒരു സാദൃശ്യമുണ്ടാകുന്നതോ സഹിക്കാന്‍ കഴിയില്ല.
കാലങ്ങളായി ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ; കാഫിറുകളോട് എതിരാകേണ്ടത് അവരുടെ മതപരമായ ആചാരങ്ങളിലും അനുഷഠാനങ്ങളിലും മാത്രമല്ല. മറിച്ച്, അവര്‍ പ്രത്യേകമായി സ്വീകരിച്ചിട്ടുള്ള, അവരുടേതെന്ന് പൊതുവെ അറിയപ്പെട്ട എന്തെല്ലാം കാര്യങ്ങളുണ്ടോ -അത് വേഷമോ, സംസാരമോ, ഭാഷയോ മറ്റെന്തെങ്കിലുമോ ആകട്ടെ- അവയിലെല്ലാം അവരോട് സാദൃശ്യമാകല്‍ വിലക്കപ്പെട്ടത് തന്നെയാണ്.
ചില കാര്യങ്ങള്‍ അവരുടെ മതത്തിന്‍റെ ആചാരങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. ഉദാഹരണത്തിന്, നിലവിളക്ക് കത്തിക്കല്‍, കുരിശ് ധരിക്കല്‍, സൂര്യനമസ്കാരം ചെയ്യല്‍ പോലുള്ളവ. അത്തരം കാര്യങ്ങളില്‍ കാഫിറുകളോട് എതിരാകണമെന്നതില്‍ സംശയത്തിന് യാതൊരു വകുപ്പുമില്ല.
എന്നാല്‍ മറ്റു ചില കാര്യങ്ങള്‍ അവരുടെ മതവുമായി പ്രകടമായ ബന്ധമേ ചിലപ്പോള്‍ വെച്ചു പുലര്‍ത്തുന്നുണ്ടാകില്ല; എന്നാല്‍ അവരുടെ സംസ്കാരങ്ങളിലോ ഭൗതികമായ രീതികളിലോ പെട്ടതായിരിക്കും അവ. അവര്‍ മാത്രമാണ് അത് പ്രവര്‍ത്തിക്കാറുള്ളത് എന്ന് പൊതുവില്‍ സമൂഹത്തില്‍ അറിയപ്പെട്ടിട്ടുണ്ടാകും.
ഉദാഹരണത്തിന്, കാവി വസ്ത്രം ധരിക്കലോ, താടി വടിക്കലോ, മീശ വളര്‍ത്തലോ പോലുള്ള ചില കേവലം ഭൗതികമായ കാര്യങ്ങള്‍. അവയില്‍ പോലും -അത് കേവലം ഭൗതികമായ കാര്യമാണെങ്കില്‍ കൂടി- കാഫിറിനോട് സാദൃശ്യം വെച്ചു പുലര്‍ത്തുക എന്നത് അനുവദനീയമല്ല.
നബി -- കാഫിറുകളിലുണ്ടായിരുന്ന പല കാര്യങ്ങളോടും എതിരാകാന്‍ പറഞ്ഞിട്ടുണ്ട്. അല്ല! അതൊരു പൊതു മര്യാദ പോലെ നബി -- പഠിപ്പിച്ചിട്ടുണ്ട്. അവര്‍ മതപരമായ ഉദ്ദേശം വെച്ചു ചെയ്യുന്നതാണോ, അതല്ല കേവലം അവരുടെ ഭൗതികമായ രീതികളില്‍ പെട്ടതാണോ എന്ന അന്വേഷണമൊന്നും തന്നെ നടത്താതെ നബി -- അവയില്‍ പലതും വിലക്കിയിട്ടുമുണ്ട്. ചില ഉദാഹരണങ്ങള്‍ താഴെ നല്‍കാം.
عَنْ أَبِي هُرَيْرَةَ قَالَ: إِنَّ رَسُولَ اللَّهِ -- قَالَ: «إِنَّ اليَهُودَ، وَالنَّصَارَى لاَ يَصْبُغُونَ، فَخَالِفُوهُمْ» [متفق عليه]
നബി -- പറഞ്ഞു: യഹൂദരും നസ്വ്റാനികളും നരച്ച താടിയുടെ നിറം മാറ്റാറില്ല. നിങ്ങള്‍ അവരോട് എതിരാവുക.” (മുത്തഫഖുന്‍)
عَنْ أَبِي أُمَامَةَ قَالَ: خَرَجَ رَسُولُ اللَّهِ -- عَلَى مَشْيَخَةٍ مِنَ الْأَنْصَارٍ بِيضٌ لِحَاهُمْ فَقَالَ: «يَا مَعْشَرَ الْأَنْصَارِ حَمِّرُوا وَصَفِّرُوا، وَخَالِفُوا أَهْلَ الْكِتَابِ»، قَالَ: فَقُلْنَا: يَا رَسُولَ اللَّهِ، إِنَّ أَهْلَ الْكِتَابِ يَتَسَرْوَلَونَ وَلْا يَأْتَزِرُونَ فَقَالَ رَسُولُ اللهِ --: «تَسَرْوَلُوا وَائْتَزِرُوا وَخَالِفُوا أَهْلَ الْكِتَابِ»، قَالَ: فَقُلْنَا: يَا رَسُولَ اللَّهِ، إِنَّ أَهْلَ الْكِتَابِ يَتَخَفَّفُونَ وَلَا يَنْتَعِلُونَ، قَالَ: فَقَالَ النَّبِيُّ --: «فَتَخَفَّفُوا وَانْتَعِلُوا وَخَالِفُوا أَهْلَ الْكِتَابِ»،  قَالَ: فَقُلْنَا: يَا رَسُولَ اللَّهِ إِنَّ أَهْلَ الْكِتَابِ يَقُصُّونَ عَثَانِينَهُمْ وَيُوَفِّرُونَ سِبَالَهُمْ، فَقَالَ النَّبِيُّ --: «قُصُّوا سِبَالَكُمْ، وَوَفِّرُوا عَثَانِينَكُمْ وَخَالِفُوا أَهْلَ الْكِتَابِ» [أحمد، وحسنه]
താടി നരച്ച വൃദ്ധന്മാരായ ചില അന്‍സ്വാറുകള്‍ക്കിടയിലേക്ക് നബി -- വന്നു. അവിടുന്ന് അവരോട് പറഞ്ഞു: നിങ്ങള്‍ താടി ചുവപ്പിക്കുകയോ, മഞ്ഞ നിറമാക്കുകയോ ചെയ്യുക. വേദക്കാരോട് നിങ്ങള്‍ എതിരാവുകയും ചെയ്യുക.
ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ! വേദക്കാര്‍ സര്‍വാല്‍ (പാന്‍റ് പോലൊരു വസ്ത്രം) ധരിക്കാറുണ്ട്; എന്നാല്‍ മുണ്ട് ധരിക്കാറില്ല.നബി -- പറഞ്ഞു: നിങ്ങള്‍ സര്‍വാലും മുണ്ടും ധരിക്കുക. വേദക്കാരോട് എതിരാവുകയും ചെയ്യുക.
ഞങ്ങള്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ! വേദക്കാര്‍ ഖുഫ്ഫ ധരിക്കുകയും, ചെരിപ്പ് ധരിക്കുകയും ചെയ്യാറില്ല.നബി -- പറഞ്ഞു: നിങ്ങള്‍ ഖുഫ്ഫയും ചെരിപ്പും ധരിക്കുക. വേദക്കാരോട് എതിരാവുക.
ഞങ്ങള്‍ പറഞ്ഞു: വേദക്കാര്‍ അവരുടെ താടി ചെറുതാക്കുകയും, മീശ (വെട്ടാതെ) വെറുതെ വിടുകയും ചെയ്യുന്നു.നബി -- പറഞ്ഞു: നിങ്ങള്‍ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക. വേദക്കാരോട് എതിരാവുകയും ചെയ്യുക.” (അഹ്മദ്, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി)
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ العَاصِ، أَنَّ رَسُولَ اللَّهِ -- قَالَ: «لَيْسَ مِنَّا مَنْ تَشَبَّهَ بِغَيْرِنَا، لاَ تَشَبَّهُوا بِاليَهُودِ وَلاَ بِالنَّصَارَى، فَإِنَّ تَسْلِيمَ اليَهُودِ الإِشَارَةُ بِالأَصَابِعِ، وَتَسْلِيمَ النَّصَارَى الإِشَارَةُ بِالأَكُفِّ» [الترمذي، وحسنه الألباني]
നബി -- പറഞ്ഞു: മുസ്ലിംകളല്ലാത്തവരോട് സാദൃശ്യപ്പെട്ടവന്‍ നമ്മളില്‍ പെട്ടവനല്ല. നിങ്ങള്‍ യഹൂദ-നസ്വ്റാനികളോട് സാദൃശ്യപ്പെടരുത്. യഹൂദരുടെ അഭിവാദ്യം കൈവിരലുകള്‍ കൊണ്ടാണെങ്കില്‍, നസ്വ്റാനികളുടെ അഭിവാദ്യം കൈപത്തി കൊണ്ടാണ്.” (തിര്‍മിദി)
മേലെ നല്‍കിയ ഹദീഥുകളില്‍ നബി -- വിലക്കിയ പല കാര്യങ്ങളും കേവലം അനുവദനീയമായ കാര്യങ്ങളില്‍ പെട്ടതാണ്. തീര്‍ത്തും ഭൗതികമെന്ന് പറയാവുന്ന വിഷയങ്ങള്‍. ഒരാള്‍ പാന്‍റ്സ് മാത്രം ധരിക്കുകയും മുണ്ട് ഒഴിവാക്കുകയും ചെയ്യുന്നതില്‍ എന്ത് മതാചാരാമാണുള്ളത്. യഹൂദരുടെയും നസ്വ്റാനികളുടെ അഭിവാദനരീതികളില്‍ എന്ത് മതാചാരമാണ് കടന്നു കൂടിയിട്ടുള്ളത്; അവരതില്‍ അവരുടെ ദൈവങ്ങളുടെ പ്രീതിയേ ആഗ്രഹിക്കുന്നുണ്ടാാക്കില്ല. എന്നാലും അവ നബി -- നിരോധിച്ചു. ഇതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?
കാഫിറുകളോട് സ്നേഹബന്ധം പുലര്‍ത്തുന്നതിന്‍റെ ചില അടയാളങ്ങള്‍ വിശദീകരിക്കവെ ശൈഖ് സ്വാലിഹ് അല്‍-ഫൗസാന്‍ (ഹഫിദഹുല്ലാഹ്) പറഞ്ഞു: വേഷത്തിലും സംസാരത്തിലും മറ്റുമെല്ലാം അവരോട് സാദൃശ്യപ്പെടുക എന്നത് കാഫിറുകളോട് സ്നേഹം കാണിക്കുന്നതിന്‍റെ രൂപങ്ങളില്‍ പെട്ടതാണ്. കാരണം വേഷത്തിലും സംസാരത്തിലും മറ്റുമെല്ലാം അവരോട് ഒരാള്‍ സാദൃശ്യപ്പെടുന്നുണ്ടെങ്കില്‍ അതറിയിക്കുന്നത് അവന് ആരെയാണോ അനുകരിക്കുന്നത് അവനോട് സ്നേഹമുണ്ടെന്നാണ്… അതിനാല്‍ കാഫിറുകള്‍ക്ക് മാത്രമുള്ളതായ, അവരുടെ ആരാധനാരീതികളിലും, ശൈലികളിലും, അടയാളങ്ങളിലും, സ്വഭാവങ്ങളിലുമൊക്കെ അവരോട് സാദൃശ്യപ്പെടുന്നത് ഹറാമാണ്. താടി വടിക്കുക, മീശ നീട്ടിവളര്‍ത്തുക, ആവശ്യത്തിനല്ലാതെ അവരുടെ ഭാഷയില്‍ ചിലക്കുക, അവരുടെ വേഷവിധാനത്തിലോ, ഭക്ഷണരീതികളിലോ മറ്റോ സാദൃശ്യപ്പെടുക എന്നതെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.” (അല്‍-ഇര്‍ഷാദ്: 309)
മേലെ ശൈഖ് എടുത്തു കൊടുത്ത കാര്യങ്ങള്‍ നോക്കൂ. അതില്‍ പലതും തീര്‍ത്തും ഭൗതിക വിഷയങ്ങള്‍ മാത്രമാണ്. ഉദാഹരണത്തിന്; അന്യമതസ്ഥരുടെ ഭാഷയും, ഭക്ഷണ മര്യാദകളും മറ്റുമൊക്കെ. ഈ പറഞ്ഞ കാര്യങ്ങളിലൊക്കെ ഇസ്ലാം പ്രത്യേകിച്ചൊരു നിയമം പറഞ്ഞിട്ടില്ലാത്ത പല വിഷയങ്ങളുമുണ്ട്. എന്നാല്‍ അവയിലേതെങ്കിലും കാഫിര്‍ പൊതുവെ ചെയ്യുന്നതായി അറിയപ്പെട്ടു കഴിഞ്ഞാല്‍ -അവരത് ചെയ്യുന്നു എന്ന ഒറ്റക്കാരണത്താല്‍- നമുക്ക് നിഷിദ്ധമാകും.
കുറച്ചു കൂടി കാര്യങ്ങള്‍ വിശദമാകുന്നതിന് കാഫിറുകളുടെ ഏതെല്ലാം പ്രവര്‍ത്തികളാണ് ഉപേക്ഷിക്കേണ്ടതെന്നും, ഏതെല്ലാം ഉപേക്ഷിക്കേണ്ടതില്ലെന്നും വിശദീകരിക്കുന്ന ശൈഖ് ഇബ്നു ഉഥൈമീന്‍റെ വാക്കുകള്‍ താഴെ നല്‍കാം.
അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെയും നമ്മുടെയും ശത്രുക്കളായ കാഫിറുകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മൂന്നു രൂപത്തിലാണ്.
ഒന്ന്: ആരാധനകള്‍. ഇവയില്‍ കാഫിറുകളോട് സാദൃശ്യപ്പെടാന്‍ ഒരു മുസ്ലിമിനും പാടില്ലെന്നത് അറിയപ്പെട്ട കാര്യമാണ്. അങ്ങനെ ആരെങ്കിലും സാദൃശ്യപ്പെട്ടാല്‍ അവന്‍ വളരെ അപകടകരമായ അവസ്ഥയിലാണ്. ചിലപ്പോള്‍ അത് അവനെ ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്നതിലേക്കും, കുഫ്റിലേക്കും എത്തിച്ചേക്കാം.
രണ്ട്: വസ്ത്രധാരണവും മറ്റും പോലെയുള്ള ശീലങ്ങള്‍. ഇത്തരം കാര്യങ്ങളിലും മുശ്രിക്കുകളെ പിന്‍പറ്റല്‍ നിഷിദ്ധമാണ് (ഹറാം).
മൂന്ന്: വ്യവസായം, ബിസിനസ് പോലുള്ള കാര്യങ്ങള്‍. ഇത് പൊതുവായി എല്ലാവര്‍ക്കും ഗുണമുള്ള കാര്യങ്ങളാണ്. കാഫിറുകള്‍ നിര്‍മ്മിച്ചെടുത്ത ഇത്തരം കാര്യങ്ങള്‍ നമ്മള്‍ പഠിക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും തെറ്റില്ല. ഇതൊരിക്കലും അവരോട് സാദൃശ്യപ്പെടലുമല്ല.” (മജ്മൂഅ്: 3/40)
ശൈഖ് കാഫിറുകളുടെ പ്രവര്‍ത്തനങ്ങളില്‍ രണ്ടാമത്തെ ഇനമായി എണ്ണിപ്പറഞ്ഞത് ശീലങ്ങാളെയാണ് (ആദതുകള്‍). അവ കാഫിറിന്‍റെ പൊതു സ്വഭാവമായി അറിയപ്പെട്ടിട്ടുണ്ടെങ്കില്‍ പിന്നെ അത് നമുക്കും അനുവദനീയമല്ല. നമ്മുടെ നാട്ടില്‍ തന്നെ എത്രയോ ഉദാഹരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നതായി കാണാന്‍ കഴിയും.
കാഫിറുകളോട് എതിരാകേണ്ടതിന്‍റെ പ്രാധാന്യവും, അപ്രകാരം ചെയ്യാതിരിക്കുന്നതിലെ ദോഷവശങ്ങളും എണ്ണിപ്പറഞ്ഞതിന് ശേഷം ഇബ്നു തൈമിയ്യ -رحمه الله- പറഞ്ഞു: കാഫിറുകളോട് പ്രകടമായ വേഷവിധാനങ്ങളില്‍ സാദൃശ്യമുണ്ടാവുകയെന്നതന്ന് അവരുമായി കൂടിക്കലരാന്‍ കാരണമാകും. മുസ്ലിമിനെയും കാഫിറിനെയും വേര്‍തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ സംജാതമാവുകയും ചെയ്യുംഈ പറഞ്ഞതെല്ലാം കേവലം അനുവദനീയമായ (ഭൗതികമായ) കാര്യങ്ങളിലാണ്.
എന്നാല്‍ ഇതെല്ലാം കുഫ്ര്റിലേക്കെത്തിക്കുന്ന കാര്യങ്ങളില്‍ പെട്ടതോ മറ്റോ ആണെങ്കില്‍ അപ്രകാരം ചെയ്യുന്നത് കുഫ്റിന്‍റെ ഇനങ്ങളില്‍ പെട്ടതാണ്. അക്കാര്യത്തില്‍ അവരെ പിന്‍പറ്റല്‍ അവരുടെ തെറ്റുകളില്‍ പിന്‍പറ്റുന്നത് പോലെയാണ്. ഈ അടിസ്ഥാനം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.” (ഇഖ്തിദാ: 1/93)
ഈ പറഞ്ഞ കാര്യങ്ങളൊയൊന്നും ഞാന്‍ നിഷേധിച്ചിട്ടില്ലയെന്ന് അബ്ദു റഹ്മാന്‍ ചിലപ്പോള്‍ പറഞ്ഞേക്കാം. ശരിയാണ്! നേരെ വാക്ക് കൊണ്ട് നിഷേധിച്ചിട്ടില്ല. പക്ഷേ, സൂചനകള്‍ ധാരാളമുണ്ട്.
അതിനേറ്റവും വലിയ തെളിവ് അബ്ദു റഹ്മാന്‍ തന്നെ എഴുതിയുണ്ടാക്കിയ നമ്പൂതിരിക്കഥയാണ്. ഒരു മുസ്ലിമിന്‍റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വന്ന നമ്പൂതിരി മാംസ ബിരിയാണി കഴിക്കാതെ പോകുന്നത് എന്തു കൊണ്ടാണോ, അത് കൊണ്ടൊക്കെ തന്നെയാണ് മുസ്ലിംകളും ഹിന്ദുക്കളുടെയും മറ്റു കാഫിറുകളുടെയും ആചാരങ്ങളെ പിന്‍പറ്റാതിരിക്കുന്നതെന്നാണ് അബ്ദു റഹ്മാന്‍ പറഞ്ഞത്.
നമ്പൂതിരി മാംസ ബിരിയാണി കഴിക്കാതിരിക്കുന്നത് അയാളുടെ മതത്തില്‍ അത് ഹറമായത് കൊണ്ടാണ്. എന്നാല്‍ നമ്മള്‍ ഈ ഒരു കാരണം കൊണ്ട് മാത്രമാണോ പലതും ഉപേക്ഷിക്കുന്നത്? കാഫിറുകള്‍ക്ക് മാത്രം പ്രത്യേകമായ ഭാഷയോ, സംസാര രീതിയോ, വേഷവിധാനമോ ഒന്നും നമ്മള്‍ സ്വീകരിക്കില്ല. അതിലോരോന്നും വ്യക്തമായ വിലക്ക് വന്നതു കൊണ്ടല്ല. മറിച്ച്, കാഫിറുകളുടെ പൊതുവായ അടയാളം എന്ന ഒരു കാരണം മാത്രമാണ് പലതും നമ്മള്‍ ഒഴിവാക്കാനുള്ള കാരണം.
നമ്പൂതിരി ഒരിക്കലും മാംസം ഭക്ഷിക്കാതിരിക്കുന്നത് എല്ലാ മുസ്ലിംകളും ഭോജിക്കുന്ന ഭക്ഷണം നോം ഭോജിക്കുന്നത് ശരിയല്ലല്ലോഎന്ന ചിന്ത കൊണ്ടൊന്നുമല്ല. അതയാള്‍ക്ക് തിന്നാന്‍ അനുവാദമില്ലെന്ന് അയാളുടെ മതം വ്യക്തമായി പറയുന്നത് കൊണ്ട് മാത്രമാണ്. എന്നാല്‍ മുസ്ലിമിന് അവന്‍റെ മതം -ഇസ്ലാം- പ്രത്യേകം പറഞ്ഞു കൊടുത്ത ചില കാര്യങ്ങളുണ്ട്; അതിലവന്‍ മുശ്രിക്കുകളോട് എതിരാകുന്നു. മറ്റു പലതിലും -മതം പറഞ്ഞിട്ടില്ലാത്തവയാണെങ്കില്‍ കൂടി- മുശ്രിക്കുകളോട് എതിരാകണമെന്ന ഉദ്ദേശത്തോടെ മാത്രം എതിരാകുന്നവയുമുണ്ട്.
ഇത്തരം ഉദാഹരണങ്ങള്‍ നല്‍കുമ്പോള്‍ കാര്യം ആളുകള്‍ക്ക് അവ്യക്തമാകും എന്നതിനാല്‍ വിശദീകരിക്കേണ്ടത് ബാധ്യതയാണ്. കാരണം നമ്പൂതിരി മാംസം ഒഴിവാക്കുന്നത് പോലെ മാത്രമാണ് മുസ്ലിംകള്‍ കാഫിറുകളോട് സാദൃശ്യപ്പെടാതിരിക്കുന്നതെന്ന് ഒരാള്‍ വിചാരിച്ചു കഴിഞ്ഞാല്‍ അത് അബദ്ധമാണ്. ഫിഖ്ഹിലൊക്കെ പറയാറുള്ളത് പോലെ ഇത് ഖിയാസുന്‍ മഅല്‍ ഫവാരിഖ്’ (വ്യത്യസ്തമായ രണ്ടു കാര്യങ്ങളെ പരസ്പരം താരതമ്യം ചെയ്യല്‍) ആണ്.
മാത്രമല്ല, നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം അവന്‍റെ മതം പറയുന്നത് എല്ലാ സംസ്കാരങ്ങളെയും ഉള്‍ക്കൊള്ളാനും സ്വീകരിക്കാനുമെല്ലാമാണ്. ഒരാള്‍ അല്ലാഹുവിനെ മാത്രം ആരാധിച്ചാലോ, അല്ലാഹുവിന് മക്കളുണ്ടെന്ന് പറഞ്ഞാലോ, എല്ലാം അല്ലാഹുവാണെന്ന് പറഞ്ഞാലോ, അല്ലാഹു തന്നെയില്ലെന്ന് പറഞ്ഞാലോ അവന്‍ കുഴപ്പമില്ല. അതെല്ലാം അവന്‍റെ കണക്കില്‍ വ്യത്യസ്ത വഴികളും ചിന്താധാരകളും മാത്രമാണ്. മറ്റു ചിന്താധാരകളെ എല്ലാം ഉള്‍ക്കൊള്ളണമെന്നാണ് ഹിന്ദു സംസ്കാരം പറയുന്നതെന്ന് അവര്‍ തന്നെ പലയിടത്തായി പറഞ്ഞിട്ടുണ്ട്. ഇതു പോലെയാണോ ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും കാര്യം?!
ഇതിനെക്കാള്‍ അപകടകരമായതും അബ്ദു റഹ്മാന്‍ എഴുതുന്നുണ്ട്. ഇസ്ലാമിലെ വലാഇനെയും ബറാഇനെയും ലളിതമായിവിശദീകരിച്ചതിന് ശേഷം അബ്ദു റഹ്മാന്‍ പറയുന്നു: ഇത് (ഈ വലാഉം ബറാഉം) എല്ലാ മതത്തിലുമുണ്ട്.
സുബ്ഹാനല്ലാഹ്! എന്തു മാത്രം അപകടകരമായ വര്‍ത്തമാനമാണിത്. ഇസ്ലാമിന്‍റെ വ്യതിരിക്തകളില്‍ പ്രകടമായി നിലകൊള്ളുന്ന വലാഉം ബറാഉംഒരു മതത്തിലുമില്ല. ഇവിടെ വ്യക്തമായ വിധിവിലക്കുകളുടെ അടിസ്ഥാനത്തിലുള്ള സ്നേഹവും വെറുപ്പുമാണുള്ളത്. എന്നാല്‍ മറ്റു മതങ്ങളിലെല്ലാമുള്ളതാകട്ടെ; തോന്നിയത് പോലുള്ള സ്നേഹവും വെറുപ്പുമാണ്.
ഈ സാമാന്യവല്‍ക്കരണം നിങ്ങളുടെ പ്രബോധകന്മാരുടെയും പൊതുസ്വഭാവമാണ്. ഇസ്ലാമിലെ തൗഹീദിനെ വിശദീകരിച്ചതിന് ശേഷം ചില വിഡ്ഢികള്‍ -ഒരു കാലത്ത് ഞാനും അത്തരക്കാരില്‍ പെട്ടവനായിരുന്നു; അല്ലാഹു പൊറുത്തു തരട്ടെ- പറയും: ഇതേ കാര്യം തന്നെയാണ് ഭഗവത് ഗീതയിലും, ബൈബിളിലും, തല്‍മൂദിലുമൊക്കെ പറഞ്ഞിട്ടുള്ളത്.
എന്നിട്ടവന്‍ കുറേ ഉദ്ധരണികള്‍ വായിക്കും. ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ നിന്ന് ഇവര്‍ വായിക്കുന്ന ഇത്തരം പല ഉദ്ധരണികളും തനിച്ച അദ്വൈത സിദ്ധാന്തമാണ് പ്രചരിപ്പിക്കുന്നതെന്ന് ഈ വിഡ്ഢിക്ക് മനസ്സിലായിട്ടില്ല. ഇതാണോ ഇസ്ലാമിലെ തൗഹീദ്? ബൈബിളാകട്ടെ, വലിയ രൂപത്തില്‍ കൈകടത്തലിന് വിധേയമായ ഗ്രന്ഥവും. അതിലെവിടെയാണ് -ചങ്ങാതീ- അവര്‍ തൗഹീദ് പറയുക?! ശിര്‍ക്ക് സ്ഥാപിക്കാന്‍ വേണ്ടിയെഴുതിയ ഗ്രന്ഥങ്ങളില്‍ തൗഹീദ് തിരയുന്ന ഈ ഗതികേടില്‍ നിന്നെന്നാണ് ഇസ്ലാമിക പ്രബോധകര്‍ രക്ഷപ്പെടുക?!
ഇത്തരം ഗ്രന്ഥങ്ങളില്‍ തൗഹീദിന് അനുകൂലമായ ഒന്നുമില്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ അവ തുലോം തുഛവും, വ്യാഖ്യാനങ്ങള്‍ക്ക് വിധേയവുമാണ്. അതിനാല്‍ അവയൊന്നും ശുദ്ധമല്ല; ദൃഢവിശ്വാസം നല്‍കുന്നതുമല്ല. പിന്നെന്തിനാണ് ഇത്തരം സര്‍കസ്സുകളുടെ പിന്നാലെ പോകുന്നത്?
ഇസ്ലാമിന്‍റെ പരിശുദ്ധമായ തൗഹീദ് ഇക്കണ്ട ഗ്രന്ഥങ്ങളിലൊക്കെയുണ്ടെങ്കില്‍ പിന്നെന്തിനാണ് -ഹേ!- ഇസ്ലാം മാത്രമാണ് ശരിയെന്ന് പറയുന്നത്? പിന്നെ ഇസ്ലാമിനെന്താണൊരു പ്രത്യേകതയുള്ളത്?
ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഇസ്ലാം മാത്രമാണ് ശരി. അതിന് പുറമെയുള്ളതെല്ലാം തനിച്ച അബദ്ധവും അല്ലാഹുവിങ്കല്‍ ഒരിക്കലും സ്വീകാര്യവുമല്ലാത്തതാണ്. അവന്‍റെ കണ്ണില്‍ സൃഷ്ടികളുടെ കൂട്ടത്തില്‍ ഏറ്റവും മോശം കാഫിറുകളാണ്. അവനെങ്ങനെയാണ് നമ്പൂതിരിയെ പോലെ മറ്റു മതങ്ങളെയും അതിന്‍റെ വക്താക്കളെയും മാംസബിരിയാണിനീക്കി വെച്ച് കെട്ടിപ്പിടിക്കാനാവുക?!
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവനേറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് അവനെ സൃഷ്ടിച്ച റബ്ബിനെയാണ്. അവന്‍റെ റബ്ബിന് ഇഷ്ടമില്ലാത്തതൊന്നും അവനും ഇഷ്ടമല്ല. അവന്‍റെ റബ്ബിന് ദേഷ്യമുള്ളവരോടൊക്കെ അവനും ദേഷ്യമുണ്ട്.
നിനക്കൊരു അടുത്ത കൂട്ടുകാരനുണ്ടായിരിക്കുകയും, അയാളെ നീ വളരെ സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്ന് കരുതുക. അവനോടുള്ള നിന്‍റെ സ്നേഹം ആത്മാര്‍ഥമാണെങ്കില്‍ പിന്നെങ്ങനെ നിനക്ക് അവന്‍റെ ശത്രുക്കളെ കണ്ടാല്‍ ചിരിക്കാനും, ബിരിയാണി മാറ്റി വെച്ച് അവനോടൊപ്പം കൂടിയിരിക്കാനും കഴിയും?! ഒന്നല്ലെങ്കില്‍ നീ സമ്മതിക്കുക: നിനക്ക് നിന്‍റെ കൂട്ടുകാരനോട് സ്നേഹമില്ല; അത് കപടമാണ്. അല്ലെങ്കില്‍; നിന്‍റെ കൂട്ടുകാരന്‍റെ ശത്രു നിന്‍റെയും ശത്രുവാകട്ടെ.
ചുരുക്കത്തില്‍, മേലെ പറഞ്ഞ നമ്പൂതിരിക്കഥ ഒരു ഇസ്ലാമിക കഥയല്ല. അത് അബ്ദു റഹ്മാന്‍റെ ലളിതമായ’, ചെളി പുരളാത്ത, വേദനയില്ലാത്ത വലാഉം ബറാഉമാണ്. ഖുര്‍ആനും സുന്നത്തും ഈ നമ്പൂതിരിക്കഥയില്‍ നിന്ന് ബറാഅത്തിലാണ്.
അബ്ദു റഹ്മാന്‍ പറയുന്നു: ഇതര മതസ്ഥരോട് ഏറെ വിനയത്തോടെയും സഹിഷ്ണുതയോടെയും പെരുമാറിയിരുന്ന ആളായിരുന്നു നബി --.
കാഫിറുകളോട് -അബ്ദു റഹ്മാന്‍റെ ഭാഷയില്‍ ഇതരമതസ്ഥരോട്- ഏറെ വിനയത്തോടെ പെരുമാറിയിരുന്ന ആളായിരുന്നു നബി -- എന്ന അബ്ദു റഹ്മാന്‍റെ വാക്കില്‍ ഒരു സൂക്ഷ്മതക്കുറവുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം നബി -- കാഫിറുകളോട് മാന്യമായും അവര്‍ക്ക് അര്‍ഹമായ രൂപത്തിലും പെരുമാറിയിട്ടുണ്ട്. അവര്‍ക്ക് പൊറുത്തു കൊടുക്കുകയും, അവര്‍ക്ക് ഹിദായത്തിന് (സന്മാര്‍ഗം ലഭിക്കുന്നതിന്) വേണ്ടി പ്രാര്‍ഥിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
എന്നാല്‍ എല്ലാ കാഫിറുകളോടും നബി -- വിനയം കാണിച്ചിരുന്നു എന്ന് എവിടെയും ഇതു വരെ വായിക്കുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല; അതിന് വിരുദ്ധമായി ചില പണ്ഡിതന്മാരൊക്കെ പറയുകയും ചെയ്തിട്ടുണ്ട്.
ശൈഖ് ഇബ്നു ഉഥൈമീന്‍ -رحمه الله- പറഞ്ഞു: നീ മുഅ്മിനിനോട് വിനയം കാണിക്കുക; കാരണം അവന്‍ അതിന് അര്‍ഹനാണ്. എന്നാല്‍ കാഫിറിനോടോ? അല്ലാഹു -- അവരുടെ കാര്യത്തില്‍ പറഞ്ഞതിപ്രകാരമാണ്:
«يَاأَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ الْمَصِيرُ»
നബിയേ, കാഫിറുകളോടും മുനാഫിഖുകളോടും (കപടവിശ്വാസികള്‍), ജിഹാദ് ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.” (തൗബ: 73, തഹ്രീം: 9)
പ്രസന്നവദനായും പുഞ്ചിരിച്ചും സ്വീകരിക്കേണ്ടത് മുഅ്മിനിനെ മാത്രമാണ്. എന്നാല്‍ കാഫിറായ വ്യക്തിയാണെങ്കിലോ; അവന്‍ ഇസ്ലാം സ്വീകരിക്കുമെന്ന് നിനക്ക് പ്രതീക്ഷയുണ്ടെങ്കില്‍ അവനോട് അപ്രകാരമെല്ലാം ചെയ്യാം. അവനോട് അപ്രകാരം ചെയ്യാനുള്ള കാരണം അവന്‍ ഇസ്ലാം സ്വീകരിക്കുമെന്ന പ്രതീക്ഷ മാത്രമാണ്.
എന്നാല്‍ മുസ്ലിമിന് മേല്‍ കൂടുതല്‍ ഔന്നത്യം കാണിക്കാനും, അഹങ്കാരം കാണിക്കാനുമാണ് അത് കാരണമാവുകയെങ്കില്‍ അവനെ ഇപ്രകാരമൊന്നും സ്വീകരിക്കേണ്ടതില്ല.” (ശര്‍ഹു രിയാദിസ്സ്വാലിഹീന്‍: 4/61-62)
തെളിച്ച് പറഞ്ഞാല്‍; ഇസ്ലാം സ്വീകരിക്കുമെന്ന് പ്രതീക്ഷയുള്ള, അതിനോട് അടുപ്പം കാണിക്കുന്നവരോട് നീ നല്ല രൂപത്തില്‍ പെരുമാറുക. എന്നാല്‍, ഇസ്ലാമിനെ തകര്‍ക്കാനുദ്ദേശിക്കുന്ന, ബിജെപിയെയും ആര്‍എസ്എസിനെയും പോലുള്ള സംഘടനകളിലും മറ്റുമൊക്കെ ഉള്ളവരോട് നീ വിനയം കാണിക്കേണ്ടതുമില്ല. അവരോട് നീ -വിസ്ഡം നേതാക്കന്മാര്‍ ചെയ്യുന്നത് പോലെ, കുനിഞ്ഞിരുന്ന്, കണ്ണും കാതും കൂര്‍പ്പിച്ച്, എഴുതിയെടുക്കാന്‍ പേനയും പേപ്പറും കയ്യില്‍ പിടിച്ച്- വിനയാന്വിതനും നിഷ്കളങ്കനുമായി നില്‍ക്കുകയും വേണ്ട.
അബ്ദു റഹ്മാന്‍റെ സന്തതസഹചാരിയായ റുസ്തം ഉഥ്മാന്‍ ബിജെപി നേതാവ് സുരേന്ദ്രനുമായി കൂടിയാലോചന നടത്തുന്ന ഒരു ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും, ബിജെപിയുടെയും ആര്‍ എസ് എസിന്‍റെയും നേതാക്കന്മാര്‍ മുസ്ലിം സഹോദരങ്ങളുടെ മുന്നില്‍ ഞെളിഞ്ഞിരുന്ന്, പ്രസംഗ പീഠത്തില്‍ കയറി മുസ്ലിംകളെ ഉപദേശിച്ചു കൊടുക്കുമ്പോള്‍ വിസ്ഡം നേതാക്കന്മാര്‍ ഇരിക്കുന്ന വിനയാന്വിതമായ ഇരുത്തവുമൊക്കെയാണ് ഇതെഴുതുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത്.
ഇത്തരം തിന്മകളോക്കെ കാണുമ്പോഴും പേന ചലിപ്പിക്കാതിരിക്കുന്നത് കൊണ്ടാണ് അബ്ദു റഹ്മാന്‍റെ വാക്കുകളെ ഇത്ര സൂക്ഷ്മമായി വായിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നത്. നബി -- കാഫിറുകളോട് വിനയത്തോടെ പെരുമാറി എന്ന ഒരൊറ്റ വാക്കില്‍ നിന്ന് ഒരു സലഫിക്ക് മനസ്സിലാക്കാവുന്നത് നേരത്തെ പറഞ്ഞ പോലെ ഇസ്ലാം സ്വീകരിക്കാനാഗ്രഹിക്കുന്നവരോട് വിനയത്തില്‍ പെരുമാറിഎന്നായിരിക്കും. എന്നാല്‍ ഒരു വിസ്ഡം പ്രവര്‍ത്തകനായ സാധാരണക്കാരന് അതില്‍ നിന്ന് മനസ്സിലാകുക സുരേന്ദ്രനെയും ശശികലയെയും ശ്രീധരന്‍പിള്ളയെയും പോലെയുള്ളവരോട് നമ്മുടെ നേതാക്കന്മാരൊക്കെ കാണിക്കുന്ന ബഹുമാനം പോലെഎന്നുമായിരിക്കും.
അബ്ദു റഹ്മാന്‍റെ വാക്കില്‍ നിന്ന് രണ്ടും കിട്ടും. ഇതിലേതാണ് ശരി, ഏതെല്ലാം തെറ്റ് എന്നൊന്ന് അദ്ദേഹം പറഞ്ഞാല്‍ പ്രശ്നം തീരും. അതദ്ദേഹത്തിന്‍റെ ലേഖനത്തില്‍ പലയിടത്തും കാണുന്നില്ല എന്നത് കൊണ്ടാണ് അബ്ദു റഹ്മാന്‍റെ ലേഖനങ്ങള്‍ക്ക് താഴെയും, ഇന്‍ബോക്സിലുമൊക്കെയായി പലപ്പോഴും സലഫി സഹോദരങ്ങള്‍ കമന്‍റുകള്‍ ഇടുന്നത്. അല്ലെങ്കില്‍ ഇങ്ങനെയുള്ള മറുപടികള്‍ അവര്‍ക്ക് എഴുതേണ്ടി വരുന്നത്.
അബ്ദു റഹ്മാന്‍ പറയുന്നു: വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകനില്‍ ഉണ്ടായിരുന്ന ആ സഹിഷ്ണുതാ മനോഭാവം പ്രത്യേകം എടുത്തു പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല, അതാണ് ഏറ്റവും കൂടുതല്‍ ആളുകളെ ഇസ്ലാമിലേക്ക് ആകര്‍ശിച്ചതും.
അല്ലാഹു പറയുന്നു:
«فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ»
“(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു.” (ആലു ഇംറാന്‍: 159)”
നബി -- കാഫിറുകളോട് വളരെ സഹിഷ്ണുതയുള്ളവരായിരുന്നു എന്ന് പറയുന്നതിന് വേണ്ടി അബ്ദു റഹ്മാന്‍ എന്തിനാണ് ഈ ആയത്ത് എടുത്തു കൊടുത്തതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. കാരണം ഈ ആയത്ത് മുഅ്മിനീങ്ങളോടുള്ള നബി--യുടെ പെരുമാറ്റം വിശദീകരിക്കുന്ന ആയത്താണ്. ഈ ആയത്തിന്‍റെ പൂര്‍ണമായ രൂപം വായിച്ചാല്‍ ഏതൊരാള്‍ക്കും അത് മനസ്സിലാവുകയും ചെയ്യും.
«فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ»
“(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.” (ആലു ഇംറാന്‍: 159)
ഈ ആയത്തില്‍ അല്ലാഹു നബി--യോട് അവര്‍ക്ക് വേണ്ടി പാപമോചനം തേടാനും, അവരോട് കാര്യങ്ങളില്‍ കൂടിയാലോചിക്കാനും കല്‍പ്പിച്ചിട്ടുണ്ട്. ഇനി കാഫിറുകള്‍ക്ക് വേണ്ടി നബി -- പാപമോചനം തേടിയിരുന്നെന്നും, അവരോട് കാര്യങ്ങളെല്ലാം കൂടിയാലോചിച്ചിരുന്നുവെന്നും കൂടി നാളെ അബ്ദു റഹ്മാന്‍ പറയുമോ?
ഇത് ഏറ്റവും ലളിതമായിപറഞ്ഞാല്‍ ദുര്‍വ്യാഖ്യാനമാണ്. അല്ലെങ്കില്‍, എഴുതുന്ന സന്ദര്‍ഭത്തിലുള്ള സൂക്ഷ്മതക്കുറവില്‍ നിന്നുണ്ടായ അബദ്ധം. രണ്ടാണെങ്കിലും ഉടനെ തിരുത്തേണ്ടതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇത്തരം അബദ്ധങ്ങള്‍ ഒരാളുടെ വൈജ്ഞാനികമായ വിശ്വസ്തതയില്‍ സംശയം ജനിപ്പിക്കുകയും, ഇതില്‍ തുടര്‍ന്നു പോകുന്നത് അദ്ദേഹത്തെ അസ്വീകരാന്യാക്കുകയും ചെയ്തേക്കാം. അല്ലാഹു നമ്മെ കാക്കട്ടെ.
പിന്നീട് അനേകം വിഷയങ്ങള്‍ ബറാഅതിലുള്ള അതിരു കവിച്ചിലായി അബ്ദു റഹ്മാന്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. അമുസ്ലിം രാഷ്ട്രങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുന്നതും, അവരുമായി വാണിജ്യ കരാറുകളില്‍ ഏര്‍പ്പെടുന്നതും, പ്രതിരോധ കരാറുകളും സമാധാന കരാറുകളും ഒപ്പു വെക്കുന്നതുമെല്ലാം നിഷിദ്ധമാണെന്ന് കരുതുന്ന ഒരു വിഭാഗം അതിരു കവിഞ്ഞവരാണെന്ന് അബ്ദു റഹ്മാന്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. കാഫിറുകളോടൊപ്പം ഭക്ഷണം കഴിക്കാന്‍ പാടില്ല, അവരോടൊപ്പം ഇരിക്കാന്‍ പാടില്ല എന്നിങ്ങനെ ഇസ്ലാം ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ ഇവര്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നും അബ്ദു റഹ്മാന്‍ വിശദീകരിച്ചിട്ടുണ്ട്. ഈ പറഞ്ഞതിലൊന്നും നമുക്ക് വിയോജിപ്പില്ലാത്തത് കൊണ്ടും, ഇത് വലാഅ് ബറാഇല്‍ പെട്ടതല്ല യഥാര്‍ഥത്തില്‍, മറിച്ച് പരസ്പരമുള്ള -ഇടപാടുകളില്‍ പെട്ടതാണ്- എന്നത് കൊണ്ടും അതിനെ കുറിച്ച് അധികമൊന്നും പറയാന്‍ മുതിരുന്നില്ല.
എന്നാല്‍, സിറാജുല്‍ ഇസ്ലാമിനെ പോലുള്ളവരും വിസ്ഡം നേതാക്കന്മാരും പരസ്പരമുള്ള ഇടപാടുകളെയും വലാഅ് ബറാഇനെയും പലപ്പോഴും കൂട്ടിക്കലര്‍ത്താറുള്ളത് കൊണ്ട് ഒന്നും പറയാതെ വിടാനും വയ്യ. കാഫിറുകളോട് ബറാഅത്ത് പ്രഖ്യാപിക്കുക എന്നതും, അവരെ വെറുക്കുക എന്നതുമെല്ലാം നിര്‍ബന്ധമാണെന്ന് പറയുമ്പോള്‍, നബി -- അവരോടൊപ്പം കച്ചവടം ചെയ്തിട്ടുണ്ട്, അവരോട് കരാറിലേര്‍പ്പെട്ടു എന്നിങ്ങനെ പലതും ഇവര്‍ എടുത്തു കൊണ്ടു വരാറുണ്ട്.
യഥാര്‍ഥത്തില്‍ ബറാഅതിന്‍റെ വിഷയം വേറെ. മുആമലതിന്‍റെ -ഇടപാടുകളുടെ- വിഷയം വേറെ. നീ കാഫിറായ ഒരുത്തന്‍റെ കയ്യില്‍ നിന്ന് ഒരു കിലോ പഞ്ചസാര അന്‍പത് രൂപ കൊടുത്ത് വാങ്ങിച്ചാല്‍ അതില്‍ സ്നേഹത്തിനും വെറുപ്പിനുമെല്ലാമെന്ത് സ്ഥാനം?
പത്ത് കൊല്ലം പരസ്പരം നമ്മള്‍ യുദ്ധം ചെയ്യില്ല എന്ന് ഹുദൈബിയ്യ സന്ധിയില്‍ നബി -- കരാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ സ്നേഹത്തിനെന്തു പങ്കാണുള്ളത്? യഥാര്‍ഥത്തില്‍ അവര്‍ പരസ്പരം വെറുപ്പിലും ദേഷ്യത്തിലുമായിരുന്നു എന്നാണ് അതില്‍ സൂചനയുള്ളത്. കാരണം ഈ കരാറില്ലെങ്കില്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അവര്‍ യുദ്ധം ചെയ്തേനേ. കരാര്‍ കാലാവധി കഴിഞ്ഞാലും അവര്‍ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്യും. അപ്പോള്‍ പിന്നെ കരാറിലെന്തു സ്നേഹമാണ് ബാക്കിയുള്ളത്?
ഇതിനൊന്നും വലാഉം ബറാഉമായി പ്രത്യക്ഷ ബന്ധമില്ല. ഇത്തരം കാര്യങ്ങളെല്ലാം നിഷിദ്ധമാണെന്ന് പറയുന്നവര്‍ക്ക് മറുപടി പറയുമ്പോള്‍ പണ്ഡിതന്മാര്‍ പോലും പറയാറുള്ളത്: ഇതൊന്നും വലാഇലോ ബറാഇലോ പെട്ടതല്ല; അവയെല്ലാം കേവല ഇടപാടുകള്‍ മാത്രമാണെന്നാണ്.
കാഫിറുകളോടൊപ്പം ഇരിക്കുന്നതിനെയും, അവരോട് പുഞ്ചിരിക്കുന്നതിനെയും വിലക്കുന്നവരും ബറാഅതില്‍ അതിരു കവിഞ്ഞവരാണെന്ന് അബ്ദു റഹ്മാന്‍ പറഞ്ഞിട്ടുണ്ട്. അതിലും ചില അവ്യക്തതകള്‍ ബാക്കിയുണ്ട്.
കാഫിറുകളോടൊപ്പം കൂട്ടുകൂടി വഴിവക്കിലെ കലുങ്കില്‍ സൊറയും പറഞ്ഞിരിക്കുന്നതാണ് അബ്ദു റഹ്മാന്‍ ഉദ്ദേശിച്ചതെങ്കില്‍ ആ ഇരുത്തം അത്ര പറ്റിയതല്ല. അതേ പോലെ കാഫിറും മുസ്ലിമും ഒരുമിച്ച്, തോളോടു തോളും ചേര്‍ന്ന്, അവനിങ്ങോട്ട് പുടവയണിച്ചും, ഇവിടുന്നങ്ങളോട്ട് കെട്ടിപ്പിടിച്ചും -നിങ്ങളുടെ നേതാക്കള്‍ ചെയ്യുന്നത് പോലെ- സ്റ്റേജില്‍ ഇരിക്കുന്നതാണ് ഉദ്ദേശമെങ്കിലും അതത്ര പന്തിയില്ല.
എന്നാല്‍ ബസ്സില്‍ കയറിയപ്പോള്‍ ഒഴിഞ്ഞ സീറ്റില്‍ ഇരിക്കുമ്പോള്‍ കാഫിറാണോ മുസ്ലിമാണോ അടുത്തിരിക്കുന്നതെന്ന് നോക്കണമെന്നൊന്നും പറയാന്‍ പാടില്ലെന്നാണ് അബ്ദു റഹ്മാന്‍റെ ഉദ്ദേശമെങ്കില്‍ -അതെ!- അബ്ദു റഹ്മാന്‍ പറഞ്ഞത് ശരിയാണ്. ഇത് പോലെ തന്നെയാണ് ചിരിയും മറ്റുമൊക്കെ. ശൈഖ് ഇബ്നു ഉഥൈമീന്‍റെ -رحمه الله- വാക്കുകള്‍ മേലെ ഉദ്ധരിച്ചതിനാല്‍ വീണ്ടും അക്കാര്യം ആവര്‍ത്തിക്കുന്നില്ല.
അബ്ദു റഹ്മാന്‍ പറയുന്നു: ശൈഖ് സ്വാലിഹ് അസ്സുഹൈമി അബ്ദുല്ലതീഫ് ആലു ശ്ശൈഖിന്‍റെ ഒരു തക്ഫീറിനെ സംബന്ധിച്ച ഒരു രിസാല ഞങ്ങള്‍ക്ക് ദര്‍സെടുക്കുന്ന സമയത്ത് ഇന്ന് ലോകത്ത് ഒട്ടു മിക്ക യുവാക്കള്‍ക്കും അനുവദനീയമായ വലാഉം ബറാഉം നിഷിദ്ധമായ വലാഉം ബറാഉം അറിയില്ലഎന്ന് പറഞ്ഞത് ഓര്‍ക്കുന്നു.
അബ്ദു റഹ്മാന്‍ ശൈഖിന്‍റേതായി ഉദ്ധരിച്ച വാക്ക് വളരെ സത്യമാണ്. നമ്മുടെ നാട്ടിലും ഈ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. എങ്ങനെ നിലനില്‍ക്കാതിരിക്കും? ഹുസൈന്‍ സലഫിയെ പോലുള്ള പ്രാസംഗികര്‍ തങ്ങളുടെ ക്ലാസുകളില്‍ പറഞ്ഞു കൊടുക്കുന്നത് ചില രോഗമുള്ളവര്‍ മാത്രമേ വലാഅ് ബറാഅ് പോലുള്ള പദങ്ങള്‍ കേള്‍ക്കുകയുള്ളൂഎന്നാണ്. രോഗമുള്ളവര്‍ മാത്രം കേള്‍ക്കേണ്ട ഒരു പദം പിന്നെന്തിനാണ് വിസ്ഡം പോലെ ആഗോള തലത്തില്‍ തന്നെ (കേരളീയ) ഇസ്ലാമിനെ കയറ്റി അയക്കുന്ന ഒരു വിഭാഗത്തിന്‍റെ പ്രവര്‍ത്തകര്‍ കേള്‍ക്കുന്നത്?
അനുവദനീയവും നിഷിദ്ധവുമൊക്കെ പോയിട്ട് വലാഅ് ബറാഅ്എന്ന വാക്ക് തന്നെ അവര് കേട്ടിട്ടില്ല. അതിന് കാരണമായിട്ടുള്ളത് അബ്ദു റഹ്മാനും സംഘവും ചേര്‍ന്നൊട്ടി നില്‍ക്കുന്ന വിസ്ഡം പോലുള്ള കക്ഷികളുടെ പ്രവര്‍ത്തനങ്ങളാണെന്ന് പറയുന്നത് ഒരിക്കലും അധികമാവുകയില്ല.
വലാഇലും ബറാഇലും അതിരുകവിയുന്ന ചിലരെ ആക്ഷേപിച്ചു കൊണ്ട് അബ്ദു റഹ്മാന്‍ പറയുന്നു: പരുഷമായ ഭാഷ മാത്രം ശീലമാക്കുകയും, ആളുകളെ അല്ലാഹുവിന്‍റെ ദീനില്‍ നിന്ന് അകറ്റുകയും ചെയ്യുന്ന ഇത്തരം ആളുകള്‍ ഏറെ അപകടകാരികളാണ്. പ്രബോധന രംഗത്ത് ഗുണത്തെക്കാളേറെ ദോഷമാണ് ഇവര്‍ വരുത്തി വെക്കുന്നത്.
അബ്ദു റഹ്മാന്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. വലാഇലും ബറാഇലുമുള്ള അപക്വമായ ചിലരുടെ ഇടപെടലുകള്‍ -കാഫിറുകളും മുസ്ലിംകളും ഇടകലര്‍ന്ന് താമസിക്കുന്ന ഇതു പോലൊരു നാട്ടില്‍ പ്രത്യേകിച്ച്- വലിയ പ്രശ്നങ്ങളും പ്രയാസങ്ങളുമുണ്ടാക്കുമെന്നതില്‍ സംശയമില്ല. ഇസ്ലാമിനെയും മുസ്ലിമീങ്ങളെയും തെറ്റിദ്ധരിക്കുന്നതിലേക്കും, ചിലപ്പോഴെല്ലാം അതില്‍ നിന്ന് ജനങ്ങള്‍ അകന്നു പോകുന്നതിലേക്കും വരെ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായേക്കാം.
പക്ഷേ, ഇതിന്‍റെ നേര്‍വശവും നാം കാണാതെ പോകരുത്. കാഫിറുകളും മുസ്ലിമീങ്ങളും ഇടകലര്‍ന്ന് താമസിക്കുന്ന ഇതു പോലുള്ളൊരു നാട്ടില്‍ ഇസ്ലാമിക അഖീദയുടെ നെടുന്തൂണുകളിലൊന്നായ വലാഉം ബറാഉം പഠിപ്പിച്ചു നല്‍കിയിട്ടില്ലെങ്കിലുണ്ടാകുന്ന അപകടവും ഭീകരം തന്നെയാണ്. ദുനിയാവില്‍ അങ്ങേയറ്റത്തെ അപമാനം പേറി ജീവിക്കുന്നതിലേക്കും, ചിലപ്പോള്‍ കാഫിറുകളുമായി കൂടിക്കലര്‍ന്ന് കുഫ്റില്‍ എത്തിച്ചേര്‍ന്ന്, മരണശേഷം ശാശ്വതമായ നരകവാസത്തിലേക്കുമാണ് ഈ വിഷയത്തിലുള്ള നിശബ്ദത ജനങ്ങളെ എത്തിക്കുകയെന്നതും അബ്ദു റഹ്മാന്‍ പറയാതെ പോകരുത്.
എന്തായാലും അബ്ദു റഹ്മാന്‍ അക്കാര്യം പറയാതെ വിട്ടു പോയത് കൊണ്ട് ചിലതെല്ലാം ഞാന്‍ ഓര്‍മ്മപ്പെടുത്താം. വലാഉം ബറാഉമെന്ന വിഷയത്തിന് ഇസ്ലാമില്‍ എന്തു മാത്രം പ്രാധാന്യമുണ്ടെന്ന് അതില്‍ നിന്ന് വായനക്കാര്‍ക്ക് മനസ്സിലാകുമല്ലോ?
അല്ലാഹുവിന്‍റെ മാര്‍ഗത്തിലുള്ള സ്നേഹവും, അവന്‍റെ മാര്‍ഗത്തിലുള്ള വെറുപ്പുമാണ് വലാഉം ബറാഉമെന്ന്മുന്‍പ് പറഞ്ഞല്ലോ. അതിനാല്‍ കാഫിറുകളെ വെറുക്കുകയും, അവരോട് അകല്‍ച്ചയില്‍ നില്‍ക്കുകയും, അവരുടെ വിശ്വാസത്തില്‍ നിന്നും അവരില്‍ നിന്നുമെല്ലാം ബന്ധവിഛേദനം പ്രഖ്യാപിക്കുകയും വേണം. ഈ പറഞ്ഞ കാര്യം ഇസ്ലാമിന്‍റെ അടിത്തറകളിലൊന്നാണ്. അല്ല! ശഹാദത് കലിമയുടെ തേട്ടങ്ങളില്‍ പെട്ടതാണത്.
അപ്രകാരം കാഫിറുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനും, അവരോടുള്ള ശത്രുത വെളിവാക്കുന്നതിനും നമുക്കുള്ള മാതൃക ഇബ്രാഹീം നബി -عليه السلام- യിലാണ്.
«قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنْكُمْ وَمِمَّا تَعْبُدُونَ مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ»
നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു.” (മുംതഹന: 4)
ശൈഖ് നാസ്വിര്‍ അസ്സഅ്ദി ഈ ആയത്തിന്‍റെ തഫ്സീറില്‍ പറഞ്ഞു: നമുക്കും നിങ്ങള്‍ക്കുമിടയില്‍ ഹൃദയത്തില്‍ വെറുപ്പുടലെടുക്കുകയും, പരസ്പരമുള്ള സ്നേഹം ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. നമ്മുടെ ശരീരങ്ങള്‍ പരസ്പരം ശത്രുതയിലാണ്. ഈ ശത്രുതയും വെറുപ്പും ഒരിക്കലും അവസാനിക്കില്ല; നിങ്ങള്‍ നിങ്ങളുടെ കുഫ്റില്‍ തുടരുന്നത് വരെ. എന്നാല്‍ നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിച്ചു കഴിഞ്ഞാല്‍ നമുക്കിടയിലെ ശത്രുത ഇല്ലാതെയാവുകയും, അത് സ്നേഹമായി മാറുകയും ചെയ്യും.” (തഫ്സീറുസ്സഅ്ദി: 854)
ഇബ്രാഹീം നബി-عليه السلام-യുടെ മാര്‍ഗമാണിത്. ഇതില്‍ നിങ്ങള്‍ക്ക് മാതൃകയുണ്ടെന്നാണ് അല്ലാഹു -تعالى- പറയുന്നത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ വിസ്ഡം പ്രഭാഷകരിലെ ഒരു പ്രസിദ്ധ ദേഹം പറഞ്ഞത്: ഇതൊന്നും ന്യൂനപക്ഷ സമൂഹത്തില്‍ പറയാന്‍ പറ്റില്ലെന്നാണ്’.
ഈ വിഡ്ഢിക്കറിയുമോ ചരിത്രം?!
ഇബ്രാഹീം നബി-عليه السلام-യെക്കാള്‍ ന്യൂനപക്ഷമായ ഒരു സമൂഹത്തെ നിനക്കറിയുമോ? നാട്ടുകാരെല്ലാം കല്ലെറിഞ്ഞോടിക്കുകയും, തീകുണ്ഡത്തിലെറിയുകയും ചെയ്തപ്പോഴും ഒറ്റക്ക് നിന്ന മഹാനായ ഇബ്രാഹീം നബി -عليه السلام- ന്യൂനപക്ഷമല്ലെങ്കില്‍ പിന്നെന്താണ്?
ന്യൂനപക്ഷമാണെങ്കില്‍ കൂടി വലാഉം ബറാഉം പഠിപ്പിക്കുന്നതിലും, പ്രഖ്യാപിക്കുന്നതിലും പിന്നോട്ട് പോകരുതെന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ ഖുര്‍ആന്‍ ആയത്ത്. അത് കൊണ്ട് വിസ്ഡം പ്രഭാഷകരുടെ തെറ്റിദ്ധരിപ്പിക്കലുകളില്‍ വഞ്ചിതരായിട്ടുള്ള നിഷ്കളങ്കരായ സഹോദരങ്ങളെ ഓര്‍മ്മപ്പെടുത്താനുള്ളത്; നിങ്ങള്‍ ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും മാര്‍ഗത്തിലേക്ക് തിരിച്ചു വരണമെന്നും, ഇവരുടെ ഇത്തരം തെറ്റിദ്ധരിപ്പിക്കലുകളെ അകലേക്ക് വലിച്ചെറിയണമെന്നുമാണ്.
കാഫിറുകളെ കരുതിയിരിക്കുകയും, അവരെ അകറ്റി നിര്‍ത്തുകയും ചെയ്തില്ലെങ്കില്‍ നമ്മുടെ ദീനില്‍ നിന്ന് നാം അറിയാതെ വ്യതിചലിച്ചു പോകുന്നതിനും, അങ്ങനെ ശാശ്വത നരകവാസികളില്‍ നമ്മള്‍ അകപ്പെടാനുമത് കാരണമായേക്കാം. കാരണം നമ്മെ -മുസ്ലിംകളെ- കുഫ്റിലേക്കും ശിര്‍ക്കിലേക്കും എത്തിക്കുക എന്നത് കാഫിറുകള്‍ അങ്ങേയറ്റം ആഗ്രഹിക്കുകയും, അതിനായി വ്യത്യസ്ത തരത്തിലുള്ള പരിശ്രമങ്ങള്‍ അവര്‍ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്.
«وَدُّواْ لَوْ تَكْفُرُونَ كَمَا كَفَرُواْ فَتَكُونُونَ سَوَاءً فَلاَ تَتَّخِذُواْ مِنْهُمْ أَوْلِيَاء حَتَّىَ يُهَاجِرُواْ فِي سَبِيلِ اللَّهِ»
അവര്‍ കാഫിറായത് പോലെ നിങ്ങളും കാഫിറാവുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര്‍ കൊതിക്കുന്നത്.” (നിസാഅ്: 89)
«يَاأَيُّهَا الَّذِينَ آمَنُوا إِنْ تُطِيعُوا فَرِيقًا مِنَ الَّذِينَ أُوتُوا الْكِتَابَ يَرُدُّوكُمْ بَعْدَ إِيمَانِكُمْ كَافِرِينَ»
മുഅ്മിനീങ്ങളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ ഈമാന്‍ സ്വീകരിച്ചതിന് ശേഷം അവര്‍ നിങ്ങളെ കാഫിറുകളാക്കി മാറ്റിയേക്കും.” (ആലു ഇംറാന്‍: 100)
«وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّى يَرُدُّوكُمْ عَنْ دِينِكُمْ إِنِ اسْتَطَاعُوا وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ»
അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്‍മാറി കാഫിറായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.” (ബഖറ: 217)
ചുരുക്കത്തില്‍, മുഅ്മിനീങ്ങളോട് ചേര്‍ന്നു നില്‍ക്കുകയും കാഫിരീങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുക എന്ന ഈ പരമപ്രധാനമായ അടിസ്ഥാനം ഓരോ വിശ്വാസിയുടെയും മനസ്സില്‍ ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ മേല്‍ പറഞ്ഞതും, അതല്ലാത്തതുമായ അനേകം കുഴപ്പങ്ങള്‍ മുസ്ലിം ഉമ്മത്തില്‍ ഉടലെടുത്തേക്കാം.
ഈ പ്രധാനപ്പെട്ട അടിസ്ഥാനത്തില്‍ ഇന്നുള്ള മുജാഹിദ് സംഘടനകള്‍ക്ക് വലിയ പിഴവുണ്ടെന്ന് തെളിയിക്കാന്‍ അധികമൊന്നും പരതേണ്ടതില്ല. ഈ വിഭാഗം കാഫിറുകളുടെയും മുശ്രിക്കുകളുടെയും അബദ്ധവാദങ്ങള്‍ക്കും ജല്‍പ്പനങ്ങള്‍ക്കും -എന്തിനധികം! അല്ലാഹുവിനെയും റസൂലിനെയും അവര്‍ ചീത്ത വിളിക്കുന്നതിന് പോലും- മറുപടി പറയുമ്പോള്‍ പാലിക്കുന്ന സൂക്ഷ്മതയും, വാക്കുകളിലെ തേനൊലിപ്പിക്കലും ആര്‍ക്കും പ്രകടമാണ്.
എന്നാല്‍ ഇതേ മനുഷ്യന്‍ തന്നെ, അവന്‍റെ മുസ്ലിം സഹോദരനെ -സംഘടനാപരമോ മറ്റെന്തെങ്കിലുമോ കാരണങ്ങളുടെ പേരില്‍ ആക്ഷേപിക്കുകയാണെങ്കിലോ! സുബ്ഹാനല്ലാഹ്! മനുഷ്യരൊന്നടങ്കം ലജ്ജിക്കുന്ന പദപ്രയോഗങ്ങളും, വൃത്തികെട്ട സൂചനകളും മറ്റും കൊണ്ട് നിറഞ്ഞതായിരിക്കും അവന്‍റെ സംസാരം.
കേരളത്തിലെ മുസ്ലിം സംഘടനകള്‍ പരസ്പരം വിമര്‍ഷിക്കുമ്പോള്‍ പറയാറുള്ള പലതിന്‍റെയും ആയിരത്തില്‍ ഒരംശമെങ്കിലും കാഫിറുകളെ ആക്ഷേപിച്ചു കൊണ്ട് ഇവര്‍ പറയുന്നുണ്ടാകില്ല.
അബ്ദു റഹ്മാന്‍റെ തന്നെ കാര്യം നോക്കൂ! ജനാധിപത്യ വിഷയത്തില്‍ ചിലതെല്ലാം സംസാരിക്കുകയും വോട്ടിംഗിന്‍റെ വിഷയത്തില്‍ എതിര്‍ത്തു സംസാരിക്കുകയും ചെയ്ത ചിലരെ ഉടനെ അദ്ദേഹം ഖവാരിജുകളോട് സാദൃശ്യമുള്ളവരും മറ്റുമൊക്കെയാക്കി.
എന്നാല്‍ വലാഉം ബറാഉം വിശദീകരിക്കാനെന്നോണം എഴുതിയ ഈ ലേഖനം മുഴുവന്‍ വായിക്കുക! ഈ ലേഖനത്തിലെവിടെയും -ഒരിടത്ത് പോലും- കാഫിര്‍ എന്ന പദമില്ല. വലാഉം ബറാഉം വിശദീകരിക്കുന്ന സ്വാലിഹ് അല്‍-ഫൗസാന്‍റെ പുസ്തകം വിവര്‍ത്തനം ചെയ്ത അബ്ദുല്‍ ജബ്ബാര്‍ മദീനിയും ഇപ്രകാരം തന്നെയാണ് ചെയ്തത്. ആ പുസ്തകത്തിലെവിടെയും കാഫിര്‍ എന്ന പദമില്ല!
സലഫി ആദര്‍ശം പിന്‍പറ്റുന്ന സഹോദരങ്ങളെ ദമ്മാജികളെന്നും, പിന്തിരിപ്പന്മാരെന്നും, ഇടുങ്ങിയ മനസ്സുള്ളവരെന്നും വിശേഷിപ്പിക്കുന്നവര്‍ ഇന്നു വരെ കുഫ്റിന്‍റെയും ശിര്‍ക്കിന്‍റെയും നേതാക്കന്മാരെ കുറിച്ച് -അവരെ നോവിച്ചെന്തെങ്കിലും- പറഞ്ഞിട്ടുണ്ടോ?
എല്ലാം പോട്ടെ! അല്ലാഹു അവര്‍ക്ക് നല്‍കിയ പേരായ കാഫിര്‍ എന്ന പദം പോലും ഇവരുടെ പ്രസംഗങ്ങളിലോ ലേഖനങ്ങളിലോ എവിടെയും സാധാരണ കാണാറില്ല! അല്ല! ഇനി കാഫിറുകളെല്ലാം ഭൂമിയില്‍ വംശനാശമെങ്ങാനും സംഭവിച്ചു പോയോ?
അതും പോട്ടെ! നിങ്ങളുടെ സംഘടനയെ എതിര്‍ത്തു എന്നതിന്‍റെ പേരില്‍ പല പ്രാസംഗികരെയും നിങ്ങള്‍ വേദികളില്‍ അടുപ്പിക്കാറേയില്ല. അവരില്‍ പലരും കാലങ്ങളോളം നിങ്ങളോടൊപ്പം നിന്നിരുന്നവരും, ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നവരുമായിരുന്നല്ലോ? അവരില്‍ ആരെയെങ്കിലും നിങ്ങള്‍ നിങ്ങളുടെ വേദികളില്‍ ക്ഷണിച്ചു വരുത്തുമോ? ഒന്നും വേണ്ട നിങ്ങള്‍ക്ക് സ്വാധീനമുള്ള മസ്ജിദുകളിലെവിടെയെങ്കിലും ഒരു അഞ്ചു മിനിട്ട് തസ്കിയത് ക്ലാസെങ്കിലുമെടുക്കാന്‍ സമ്മതിക്കുമോ?
എന്നാല്‍ ഇതേ ആളുകള്‍ തന്നെ ഇസ്ലാമിനെയും മുസ്ലിമീങ്ങളെയും നശിപ്പിക്കണമെന്ന ഉദ്ദേശത്തോടെ നടക്കുന്ന വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ തങ്ങളുടെ സ്റ്റേജുകളില്‍ കയറ്റിയിരുത്തി ആദരിച്ചും, തണുത്ത ജ്യൂസും തിന്നാന്‍ ഈത്തപ്പഴവുമെല്ലാം നല്‍കി ആദരിക്കുന്നു. ഒരു വേള, അവരെ സാക്ഷിയാക്കി തങ്ങളുടെ മുസ്ലിം സഹോദരങ്ങളെ ഭീകരവാദികളെന്നും തീവ്രവാദികളെന്നും മുദ്രകുത്തുന്നു.
ആരോടാണ് നിങ്ങള്‍ക്ക് കൂറ്? ഇസ്ലാമിനോടും മുസ്ലിംകളോടുമോ, അതല്ല കുഫ്റിനോടും കാഫിറുകളോടുമോ?
കാസര്‍ഗോഡ് വിസ്ഡം ഗ്രൂപ്പുമായി ബന്ധമുള്ള ചിലര്‍ ഈയടുത്ത് സലഫിയ്യത്ത് മനസ്സിലാക്കിയ ചില സഹോദരങ്ങള്‍ ഐഎസില്‍ ഉള്‍പ്പെട്ടവരാണെന്ന് സംശയമുണ്ടെന്നും പറഞ്ഞ് പോലീസില്‍ പരാതി നല്‍കി. പോലീസ് അവരെ വിളിപ്പിച്ചു സംസാരിച്ചപ്പോള്‍ അവര്‍ക്ക് സത്യാവസ്ഥ മനസ്സിലായി. എന്നാല്‍ ഇന്നാ കുട്ടികളുടെ വീട്ടിലെ സ്ഥിതിയറിയുമോ അബ്ദു റഹ്മാന്? അവന്‍റെ പ്രയാസവും വേദനയും, അവന്‍റെ ഉമ്മയുടെ മനസ്സിലെ തീയും ഈ നേതാക്കന്മാര്‍ എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?
നിയാഫ് ബിന്‍ ഖാലിദ് എന്ന സലഫി സഹോദരന്‍റെ ക്ലാസുകളില്‍ നിന്ന് ക്ലിപ്പുകള്‍ കട്ട് ചെയ്തു കൊണ്ടു പോയി പോലീസ് ഉദ്ധ്യോഗസ്ഥര്‍ക്ക് കേള്‍പ്പിച്ചു കൊടുത്ത് ഇത് തീവ്രവാദമല്ലേ സാറേ! ഇത് തീവ്രവാദമല്ലേഎന്ന് ചോദിച്ചു നാണമില്ലാതെ ചെന്നത്രെ ചില വിസ്ഡം പ്രവര്‍ത്തകര്‍. ലോകോത്തര ദഅ്വത്തിന്‍റെ ചില മുഖങ്ങളാണിതൊക്കെ!
കഥകളേറെ പറയാനുണ്ട്; പക്ഷേ പലതും അല്ലാഹുവിലേക്ക് വിടുന്നു. അവന്‍ ഏറ്റവും നന്നായി കണക്കു നോക്കുന്നവനത്രെ.
ശരിയാണ് അബ്ദു റഹ്മാന്‍! ഇവിടെ പലര്‍ക്കും ശരിയായ വലാഉം ബറാഉമറിയില്ല. അവര്‍ക്ക് വലാഇനോടടുത്ത സ്നേഹമുള്ളത് കാഫിറുകളോടും, ബറാഅതിനോടടുത്ത ദേഷ്യമുള്ളത് മുസ്ലിംകളോടുമാണെന്നവരുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു. ഇടക്കൊക്കെ ഇതിനെതിരെയും ചിലതൊക്കെ എഴുതണം എന്നേ ഈ സന്ദര്‍ഭത്തില്‍ പറയാനുള്ളൂ. അല്ലാഹുവാണ് വഴി കാണിക്കുന്നവന്‍.
അതത് നാടുകളിലെ ഉത്തരവാദിത്തപ്പെട്ടവരുമായും, ഭരണകൂടവുമായും സഹകരിച്ചും, പരസ്പരം നന്മയുടെ വിഷയത്തില്‍ കൈകോര്‍ത്തും യുക്തിദീക്ഷയോടും കൂടെയാണ് ഒരു പ്രബോധകന്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് അബ്ദു റഹ്മാന്‍ പറഞ്ഞു വെക്കുന്നുണ്ട്.
ചുരുക്കത്തില്‍, ഇസ്ലാമിക ഭരണകൂടം നിലനില്‍ക്കാത്ത ഈ നാട്ടില്‍, കാഫിറുകള്‍ ഭരിക്കുന്ന ഈ നാട്ടില്‍, അവരുടെ ദീനിന് കടകവിരുദ്ധമായ ഇസ്ലാം പ്രബോധനം ചെയ്യാന്‍ അവരോട് സഹകരിച്ചും, അവരുമായി കൈകോര്‍ത്തും ശ്രമിക്കണമെന്നാണ് അബ്ദു റഹ്മാന്‍ പറയുന്നത്. എങ്ങനെയാണ് ഇത് സാധിക്കുക എന്ന് അബ്ദു റഹ്മാന്‍ പറഞ്ഞിട്ടില്ലെന്നത് കൊണ്ട് ഞാന്‍ അതിലേക്ക് കടക്കുന്നില്ല.
ഇതിന് തെളിവായി അബ്ദു റഹ്മാന്‍ ശൈഖ് ഇബ്നു ബാസ് -رحمه الله- യുടെ ചില വാക്കുകളും എടുത്തു കൊടുക്കുന്നുണ്ട്. അബ്ദു റഹ്മാന്‍ നല്‍കിയ ഭാഗം ആദ്യം വായിക്കുക:
അതു പോലെ തന്നെ എല്ലാ നാട്ടിലുമുള്ള പ്രബോധകര്‍ അതത് നാടുകളില്‍ നിലനില്‍ക്കുന്ന അനിസ്ലാമിക കാര്യങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ യുക്തിദീക്ഷയോടു കൂടിയും സദുപദേശം കൊണ്ടും നല്ല രീതിയിലുമാണ് അവരത് നിര്‍വ്വഹിക്കേണ്ടത്. അവര്‍ അതത് നാട്ടിലെ അധികാരികളുമായി നന്മയില്‍ സഹകരിക്കുകയും, സൗമ്യമായ സമീപനത്തോടെയും രാജ്യവുമായി സഹകരിച്ചു കൊണ്ടും, നേരായ കാര്യങ്ങള്‍ അന്യോന്യം ഉപദേശിക്കുകയാണ് ചെയ്യേണ്ടത്. പ്രബോധകര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാനും, പ്രബോധനം തടസ്സപ്പെടാതിരിക്കാനുമാണത്. പ്രബോധനപ്രവര്‍ത്തനത്തിലെ യുക്തി എന്ന് പറയുന്നത് വളരെ നല്ല രീതിയിലൂടെ നന്മയിലും, തഖ്വയിലും പരസ്പരം സഹകരിച്ചു കൊണ്ട് തിന്മയെ നീക്കം ചെയ്യാനും, അതല്ലെങ്കില്‍ തിന്മയെ കുറക്കാനും, അതു വഴി അതിന്‍റെ ഉപദ്രവം കുറക്കാനും പരിശ്രമിക്കുക എന്നുള്ളതാണ്.” (ഫതാവ ഇബ്നു ബാസ്: 7/300)
മേല്‍ കൊടുത്ത ഉദ്ധരണി വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ വന്നത് മേല്‍ പറഞ്ഞ കാര്യം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും, ഇസ്ലാമികമെന്നോ അനിസ്ലാമികമെന്നോ അതില്‍ വ്യത്യാസമില്ലെന്നുമൊക്കെയാണ്. ഓരോ നാട്ടിലുമുള്ള ഭരണകൂടങ്ങളോട് -അതിനി കാഫിറുകളുടെ ഭരണകൂടമാണെങ്കിലും, ഇസ്ലാമിക ഭരണകൂടമാണെങ്കിലും ശരി; അവരോടെല്ലാം- സഹകരിച്ചു കൊണ്ട് പ്രബോധനം ചെയ്യണമെന്നാണ് ശൈഖ് ഉദ്ദേശിക്കുന്നതെന്നാണ് എനിക്ക് അബ്ദു റഹ്മാന്‍റെ എഴുത്തില്‍ നിന്ന് മനസ്സിലായത്.
അബ്ദു റഹ്മാനും അങ്ങനെ തന്നെയാണ് മനസ്സിലായതെന്ന് ഞാന്‍ കരുതുന്നു; അല്ലാതെ വഴിയില്ല. കാരണം, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇബ്നു ബാസിന്‍റെ ഈ വാക്കുകള്‍ ഇങ്ങനെ വിവര്‍ത്തനം ചെയ്തിടണമെങ്കില്‍ അതെല്ലാവര്‍ക്കും ബാധകമാണെന്നാണല്ലോ മനസ്സിലാക്കേണ്ടത്. അബ്ദു റഹ്മാന്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ പറഞ്ഞതും അപ്രകാരം തന്നെയാണ്: എല്ലാ നാട്ടിലുമുള്ള പ്രബോധകര്‍ ചെയ്യേണ്ടതെന്താണെന്നാണ് അബ്ദു റഹ്മാന്‍ തന്നെ എഴുതിയിരിക്കുന്നത്.
ഇത്രയും മനസ്സിലായെങ്കില്‍, അബ്ദു റഹ്മാന്‍ വിവര്‍ത്തനം ചെയ്തതിന്‍റെ മുകളിലുള്ള -തൊട്ടു മുകളിലുള്ള- ചില വരികള്‍ വായിക്കുക.
ശൈഖ് പറയുന്നു: നാം -അല്‍ഹംദുലില്ലാഹ്- ഒരു ഇസ്ലാമിക നാട്ടിലാണ്. ഈ നാട് നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. അതിനാല്‍ നന്മ (സ്ഥാപിക്കുന്നതിലും) തിന്മ ഇല്ലാതെയാക്കുന്നതിലും ഈ നാടിനോട് സഹകരിക്കുകയെന്നത് നിര്‍ബന്ധമാണ്. ഇഖലാസും സത്യസന്ധതയും അക്കാര്യത്തില്‍ വേണ്ടതുണ്ട്.
(സമൂഹത്തില്‍) ചികിത്സിച്ചു മാറ്റേണ്ടതായിട്ടുള്ള കാര്യങ്ങള്‍ ചികിത്സിക്കുന്നതിന് ഭരണാധികാരികളുമായി എഴുത്തിലൂടെയും നേരില്‍ കണ്ട് സംസാരിച്ചും പണ്ഡിതന്മാരുമായി സഹകരിച്ചുമൊക്കെ നാം ശ്രമിക്കണം. ഇപ്രകാരം എല്ലാ നാട്ടിലുമുള്ള പ്രബോധകര്‍ …” പിന്നീടങ്ങോട്ട് അബ്ദു റഹ്മാന്‍റെ വിവര്‍ത്തനവും കൂട്ടി വായിക്കുക!
ഇപ്പോള്‍ കാര്യമാകെ മാറിമറിഞ്ഞു! ഇസ്ലാമിക രാജ്യത്ത് പാലിക്കേണ്ട മര്യാദകളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ശൈഖ് പറഞ്ഞ ചില വാചകങ്ങളാണ് അബ്ദു റഹ്മാന്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്തെന്നോണം ഇവിടെ വിവര്‍ത്തനം ചെയ്തിട്ടിരിക്കുന്നത്. ഇത് തട്ടിപ്പല്ലാതെ മറ്റെന്താണ്?!
ഭരണകൂടവുമായി സഹകരിക്കുകയെന്നത് കൊണ്ട് ശൈഖ് ഉദ്ദേശിക്കുന്നത് ഇസ്ലാമിക ഭരണകൂടമാണെന്ന് കരുതാന്‍ കാരണങ്ങള്‍ വേറെയുമുണ്ട്. കാരണം സഊദി പോലുള്ള രാജ്യങ്ങളില്‍ മത നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും മറ്റും ഉറപ്പാക്കാന്‍ നിശ്ചയിക്കപ്പെട്ട പോലീസും കോടതിയുമെല്ലാമുണ്ട്. അവരുമായി സഹകരിച്ചാല്‍ നാട്ടിലെ തിന്മകള്‍ നീക്കം ചെയ്യാന്‍ കഴിയുമെന്നാണ് ശൈഖ് ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് പിന്നീടുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ വായിച്ചാലും മനസ്സിലാകുന്നത്. കാര്യം അങ്ങനെയല്ലെങ്കില്‍ അബ്ദു റഹ്മാന്‍ തന്നെ അത് തെളിയിക്കട്ടെ.
രസകരമായ കാര്യം അതല്ല. അബ്ദു റഹ്മാന്‍ വിവര്‍ത്തം അവസാനിപ്പിച്ചിടത്തുമുണ്ട് ചെറിയൊരു തരികിട. തിന്മ കുറക്കാനോ, അതിനെ ഇല്ലാതെയാക്കാനോ ശ്രമിക്കണമെന്നെല്ലാം പറഞ്ഞതിന് തൊട്ടു ശേഷം ശൈഖ് പറഞ്ഞ വാക്കുകളിതാണ്: “(മേല്‍ പറഞ്ഞ പ്രബോധന പ്രവര്‍ത്തനങ്ങളില്‍) ഏറ്റവും പ്രധാനമായിട്ടുള്ളത് ഇസ്ലാമിക നിയമങ്ങള്‍ കൊണ്ട് വിധിക്കാന്‍ വേണ്ടി പ്രബോധനം ചെയ്യലാണ്.
ഈ പറഞ്ഞത് അബ്ദു റഹ്മാന്‍ പൊടുന്നനെ വിഴുങ്ങുകയും ചെയ്തു! എന്തിനാണ് അബ്ദു റഹ്മാന്‍ അതൊഴിവാക്കിയത്?!
ഇസ്ലാമിക നിയമങ്ങള്‍ കൊണ്ട് ഇവിടെയുള്ള ഭരണകൂടം വിധിക്കണമെന്നത് പ്രബോധനം ചെയ്യാനാണ് ശൈഖ് പറഞ്ഞിട്ടുള്ളത്. രസകരമായ കാര്യം, അല്ലാഹു അവതരിപ്പിച്ചതിന് പുറമെയുള്ളത് കൊണ്ട് വിധിക്കല്‍ കുഫ്റാണെന്ന് പറഞ്ഞതിന്‍റെ പേരില്‍ തന്നെ അബ്ദു റഹ്മാന്‍റെ സംഘടനാ സുഹൃത്തുക്കള്‍ ഉണ്ടാക്കാത്ത കുഴപ്പങ്ങളില്ല. ഇനി -ഈ രാജ്യത്ത്- അല്ലാഹുവിന്‍റെ വിധി കൊണ്ടേ വിധിക്കാന്‍ പാടുള്ളൂ എന്നും കൂടി പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ?
തങ്ങള്‍ക്ക് വേണ്ടതെല്ലാം വിവര്‍ത്തനം ചെയ്യുകയും, തങ്ങള്‍ക്ക് യോജിക്കാത്ത വരികളോട് അസഹിഷ്ണുത കാണിക്കുകയും ചെയ്യുന്ന അബ്ദു റഹ്മാന്‍റെ രീതി വളരെ മോശമായി പോയി. നേരത്തെ അബ്ദു റഹ്മാന്‍ ആക്ഷേപിച്ച ഇടുങ്ങിയ മനസ്സ് എന്നൊക്കെ പറയുന്നത് കുറച്ചു കൂടി യോജിക്കുക ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണ്.
അബ്ദു റഹ്മാന്‍റെ ലേഖനത്തിലെ തിരിമറികള്‍ ഇവിടെയും അവസാനിക്കുന്നില്ല. അദ്ദേഹം പറയുന്നു: അല്ലാഹുവിന്‍റെ റസൂല്‍ ഇതര മതസ്ഥരോട് സ്വീകരിച്ച സമീപനം എന്തായിരുന്നു?! മദീനയിലേക്ക് അല്ലാഹുവിന്‍റെ റസൂല്‍ പാലായനം ചെയ്തപ്പോള്‍ മദീനത്തുള്ള ഒരൊറ്റ ജൂതനും കിടപ്പാടം നഷ്ടപ്പെട്ടില്ല. അവര്‍ അവിടെ നിന്ന് പാലായനം ചെയ്യേണ്ടി വന്നില്ല.
നബി--യുടെ ഹദീഥ് മറന്നു കൊണ്ടാണോ, അതല്ല മറന്നുവെന്ന് നടിച്ചു കൊണ്ടാണോ അബ്ദു റഹ്മാന്‍ മേലെ പറഞ്ഞതെല്ലാം എഴുതിയതെന്ന് എനിക്കറിയില്ല.
«أَخْرِجُوا المُشْرِكِينَ مِنْ جَزِيرَةِ العَرَبِ، وَأَجِيزُوا الوَفْدَ بِنَحْوِ مَا كُنْتُ أُجِيزُهُمْ»
നബി -- അവിടുത്തെ വഫാതിന്‍റെ സന്ദര്‍ഭത്തില്‍ പറഞ്ഞതിപ്രകാരമാണ്: നിങ്ങള്‍ മുശ്രികീങ്ങളെ ജസീറതുല്‍ അറബില്‍ നിന്ന് പുറത്താക്കുക. ഞാന്‍ നിവേദകസംഘങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നത് പോലെ നിങ്ങളും ചെയ്യുക.” (ബുഖാരി: 3053, മുസ്ലിം: 1637)
«لَأُخْرِجَنَّ الْيَهُودَ، وَالنَّصَارَى مِنْ جَزِيرَةِ الْعَرَبِ حَتَّى لَا أَدَعَ إِلَّا مُسْلِمًا»
നബി -- പറഞ്ഞു: യഹൂദികളെയും നസ്വ്റാനികളെയും ഞാന്‍ ജസീറതുല്‍ അറബില്‍ നിന്ന് പുറത്താക്കുക തന്നെ ചെയ്യും. അവിടെ മുസ്ലിമിനെയല്ലാതെ ഞാന്‍ ബാക്കി വെക്കുകയില്ല.” (മുസ്ലിം: 1767)
ജസീറതുല്‍ അറബ് എന്നത് കൊണ്ടുള്ള ഉദ്ദേശം മക്കയും മദീനയും മാത്രമാണോ, അതിന് പുറമെയുള്ളതും അതില്‍ പെടുമോ എന്നെല്ലാം പണ്ഡിതന്മാര്‍ക്ക് ചര്‍ച്ചയുണ്ട്. മാത്രമല്ല, ഒരു യഹൂദനെയും നസ്വ്റാനിയെയും ബാക്കി വെക്കാതെ എല്ലാവരെയും പുറത്താക്കണമെന്നല്ല, മറിച്ച് അവര്‍ക്ക് സ്വാധീനം ഉണ്ടാകുന്ന രൂപത്തില്‍ അവരെ ബാക്കി വെക്കരുതെന്നാണ് ഹദീഥിന്‍റെ ഉദ്ദേശമെന്നുമുള്ള ചര്‍ച്ചകളൊക്കെ അവിടെ നില്‍ക്കട്ടെ.
അബ്ദു റഹ്മാന്‍ പറഞ്ഞത്: നബി -- പാലായനം ചെയ്തപ്പോള്‍ മദീനത്തുള്ള -ശ്രദ്ധിക്കുക!- ഒരൊറ്റ ജൂതനുംകിടപ്പാടം നഷ്ടപ്പെട്ടിട്ടില്ലഎന്നാണ്. ഇതും റസൂലുല്ല പറഞ്ഞ ഹദീഥുമെവിടെ?!
യഹൂദന്മാരെ നബി -- പുറത്താക്കിയിട്ടുണ്ട്. അവരെ പുറത്താക്കാന്‍ കഴിഞ്ഞു എന്നത് അല്ലാഹുവില്‍ നിന്നുള്ള അപാരമായ സഹായമായി അല്ലാഹു ഖുര്‍ആനില്‍ എണ്ണിപ്പറയുകയും ചെയ്തിട്ടുണ്ട്.
ഈ പറഞ്ഞ സംഭവത്തെ കുറിച്ചും അബ്ദു റഹ്മാന്‍ എഴുതിയിട്ടുണ്ട്. അതിപ്രകാരമാണ്: നബി--യെ മക്കയിലെ സ്വവസതിയില്‍ നിന്നും പുറത്താക്കിയ ശത്രുക്കളുമായിച്ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും, കരാര്‍ ലംഘിക്കുകയും ചെയ്യുക വഴി സ്വയം പുറത്ത് പോകാന്‍ വഴിയൊരുക്കുകയാണ് അവര്‍ (യഹൂദന്മാര്‍) ചെയ്തത്.
അതായത്, യഹൂദര്‍ സ്വയം പുറത്തു പോകാന്‍ കാരണമുണ്ടാക്കിയത് കൊണ്ട് മാത്രം പുറത്തു പോയതാണ്. അല്ലാതെ, നബി -- അവരെ പുറത്താക്കിയിട്ടില്ലെന്നല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. എന്നാല്‍ മേലെ നല്‍കിയ ഹദീഥില്‍ യഹൂദരെയും നസ്വ്റാനികളെയും പുറത്താക്കാന്‍ നബി -- കല്‍പ്പന നല്‍കിയത് കരാര്‍ ലംഘിച്ചതു കൊണ്ടാണോ?!
ചുരുക്കത്തില്‍, നബി -- കരാര്‍ പാലിക്കാത്തതിന്‍റെ പേരിലല്ലാതെ തന്നെ യഹൂദരെയും നസ്വാറാക്കളെയും ജസീറതുല്‍ അറബില്‍ നിന്ന് പുറത്താക്കാന്‍ കല്‍പ്പിച്ചിട്ടുണ്ട്.
അബ്ദു റഹ്മാന്‍ പറയുന്നു: ഇത മതസ്ഥര്‍ അയല്‍പക്കങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് നബി -- പഠിപ്പിച്ചിട്ടില്ല.
അയല്‍പക്കങ്ങളില്‍ ഏതെങ്കിലും ഒന്നോ രണ്ടോ കാഫിറുകള്‍ താമസിക്കുന്നതിനെ നബി -- വിലക്കിയിട്ടില്ലായിരിക്കാം. എന്നാല്‍ കാഫിറുകളുടെ തിങ്ങിത്താമസിക്കുന്ന ഇടങ്ങളിലും, അവരുടെ നാടുകളിലും താമസിക്കരുതെന്ന് നബി -- പറഞ്ഞിട്ടുണ്ട്.
«أَنَا بَرِىءٌ مِنْ كُلِّ مُسْلِمٍ يُقِيمُ بَيْنَ أَظْهُرِ الْمُشْرِكِينَ، لاَ تَرَاءَى نَارَاهُمَا»
മുശ്രിക്കുകള്‍ക്കിടയില്‍ താമസിക്കുന്ന മുസ്ലിമില്‍ നിന്ന് ഞാനൊഴിവാണ്. അവരുടെ വെളിച്ചം പരസ്പരം കാണാവുന്ന രൂപത്തിലാകരുത്.” (അബൂദാവൂദ്: 2647)
ഈ ഹദീഥിന്‍റെ വിശദീകരണത്തില്‍ ഇബ്നുല്‍ അഥീര്‍ പറഞ്ഞു: മുശ്രികിന്‍റെ ഭവനത്തില്‍ നിന്ന് തന്‍റെ വീട് വിദൂരമാക്കുക എന്നത് മുസ്ലിമിന്‍റെ മേല്‍ നിര്‍ബന്ധമാണ്. അവന്‍റെ വീട്ടില്‍ പ്രകാശം കത്തിച്ചാല്‍ മുശ്രികിന്‍റെ വീട്ടില്‍ അത് കാണുന്ന രൂപത്തിലുള്ള സ്ഥലങ്ങളില്‍ അവന്‍ വീടൊരുക്കരുത്. മറിച്ച് അവന്‍ മുസ്ലിംകളോടൊപ്പമാണ് താമസിക്കേണ്ടത്. ഈ ഹദീഥില്‍ ഹിജ്റക്കുള്ള (പാലായനം) പ്രോത്സാഹനമുണ്ട്.” (ഔനുല്‍ മഅ്ബൂദ്: 7/305)
മാത്രമല്ല, കാഫിറുകളുടെ നാട്ടില്‍ നിന്ന് പാലായനം ചെയ്യുകയെന്നത് ഇസ്ലാമിലെ മഹത്തരമായ ഇബാദതുകളിലൊന്നുമാണ്. വലാഇനെയും ബറാഇനെയും വിശദീകരിക്കവെ മുസ്ലിംകളോടൊപ്പം താമസിക്കല്‍ വലാഉം, മുശ്രിക്കുകളില്‍ നിന്ന് അകന്നു താമസിക്കല്‍ ബറാഅതുമാണെന്ന് പണ്ഡിതന്മാരില്‍ ചിലര്‍ പറഞ്ഞതും മുന്‍പ് നല്‍കിയിരുന്നു.
വലാഇലും ബറാഇലുംഅതിരു കവിഞ്ഞ് പല അനുവദനീയങ്ങളായ കാര്യങ്ങളെയും ബറാഅതില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് മറുപടിയെഴുതിയപ്പോള്‍ അബ്ദു റഹ്മാന്‍ അതിന്‍റെ നേര്‍വിപരീതത്തില്‍ ചെന്ന് ചാടുകയാണുണ്ടായിരിക്കുന്നതെന്ന് തോന്നുന്നു. അല്ലാഹുവോ റസൂലോ അനുവദിക്കാത്ത പലതും മുആമലതിന്‍റെ -ഇടപാടുകളുടെ- പട്ടികയില്‍ പെടുത്തി അനുവദനീയമാക്കാനുള്ള ഈ ശ്രമം ഒരു നിലക്ക് പറഞ്ഞാല്‍ -ഒരു ബിദ്അത്തിനെ മറ്റൊരു ബിദ്അത്ത് കൊണ്ടെതിര്‍ക്കലാണ്-.
ഇതര മതസ്ഥര്‍ അയല്‍പക്കങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് നബി -- പഠിപ്പിച്ചിട്ടില്ലെന്നഅബ്ദു റഹ്മാന്‍റെ പ്രസ്താവനയോട് പൂര്‍ണമായി ഞാന്‍ എതിരല്ലെങ്കിലും, ഇവിടെയുള്ള പലരും ഒളിഞ്ഞും തെളിഞ്ഞുമെതിര്‍ക്കുന്ന ഹിജ്റയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മറക്കാതെ പോകരുതെന്നോര്‍മ്മപ്പെടുത്താനുമുണ്ട്. കാരണം, നേരത്തെ പറഞ്ഞതു പോലെ കാഫിറുകള്‍ക്കിടയില്‍ പോയി താമസിക്കുകയെന്നതും മറ്റുമൊക്കെ നബി -- വിലക്കിയ കാര്യങ്ങളില്‍ പെട്ടതാണ്.
പിന്നീട് അബ്ദു റഹ്മാന്‍ മുസ്ലിംകള്‍ കരാര്‍ പാലിക്കേണ്ടവരാണെന്നും, നമ്മള്‍ താമസിക്കുന്നത് മുസ്ലിംകളുമായി കരാറിലേര്‍പ്പെട്ട ഒരു രാജ്യത്തിലാണെന്നും, ഇവിടെ മറ്റു മതസ്ഥരുടെ മേല്‍ അതിക്രമം അഴിച്ചു വിടരുതെന്നുമെല്ലാം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. മക്കയില്‍ പീഢനങ്ങളേറെ സഹിച്ച് ജീവിക്കേണ്ടി വന്ന അബൂ ജന്ദലിനെ നബി -- മുശ്രിക്കുകളിലേക്ക് തന്നെ തിരിച്ചയച്ച സംഭവവും മറ്റും ഈ വിഷയ സംബന്ധമായി അബ്ദു റഹ്മാന്‍ എടുത്തു കൊടുത്തിട്ടുണ്ട്.
ആ പറഞ്ഞ കാര്യങ്ങളില്‍ അബ്ദു റഹ്മാനോട് പൂര്‍ണമായി യോജിക്കുന്നു. നമ്മോട് നല്ല രൂപത്തില്‍ വര്‍ത്തിക്കുന്ന ഏതൊരു കാഫിറിനോടും തിരിച്ചും അപ്രകാരം തന്നെ നന്മയില്‍ വര്‍ത്തിക്കുകയെന്നതും, അവനെ ഇസ്ലാമിലേക്ക് നിരന്തരം ക്ഷണിച്ചു കൊണ്ടിരിക്കുകയെന്നതും, നമ്മളാല്‍ കഴിയുന്ന സഹായങ്ങള്‍ അവന് ചെയ്യുകയെന്നതും അനിവാര്യമാണ്. ഈ വിഷയത്തില്‍ മാലികി പണ്ഡിതനായ ഇമാം ഖറാഫിയുടെ ചില വാക്കുകള്‍ ഞാന്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു.
സമൂഹത്തില്‍ വിവരമില്ലാത്ത ചിലര്‍ വലാഇനെയും ബറാഇനെയും മനസ്സിലാക്കുന്നതില്‍ അതിരു കവിയുകയും, കാഫിറുകളോട് തങ്ങള്‍ക്കുള്ള ബാധ്യതകള്‍ വിസ്മരിക്കുകയും ചെയ്തിട്ടുണ്ടെന്നതില്‍ സംശയമില്ല. കാഫിറിനെ കണ്ടാല്‍ ഉടന്‍ മുഖത്ത് നോക്കി തുപ്പണമെന്നും, കരാറിലേര്‍പ്പെട്ട കാഫിറിനെ തരം കിട്ടിയാല്‍ വധിച്ചു കളയണമെന്നുമെല്ലാം ധരിച്ചു വെച്ചിരിക്കുന്ന ചിലര്‍ അഖീദയിലെ ഈ പ്രധാനപാഠം പഠിക്കുന്നതില്‍ അബദ്ധം വരുത്തിയിരിക്കുന്നു.
അവരുടെ ചെയ്തികള്‍ക്ക് മറ്റുള്ള മുസ്ലിംകളാണ് പലപ്പോഴും ഉത്തരം പറയേണ്ടി വരിക. ഇസ്ലാമിക പ്രബോധനത്തെയും, അല്ലാഹു കനിഞ്ഞരുളിയ സ്വസ്ഥ ജീവിതത്തെയും തകര്‍ക്കുന്ന ഇത്തരം അപക്വമതികള്‍ തങ്ങളുടെ അബദ്ധത്തിന്‍റെ ഗൗരവം മനസ്സിലാക്കുന്നില്ല. ഇവര്‍ അല്ലാഹുവിന്‍റെ ദീന്‍ പഠിക്കുന്നതിലേക്കും, പണ്ഡിതന്മാരുടെ സദസ്സുകളില്‍ നിന്ന് ദീന്‍ മനസ്സിലാക്കുന്നതിലേക്കും മാറിയിരുന്നില്ലെങ്കില്‍ എന്തു മാത്രം വലിയ പിഴവുകളിലേക്കാണ് ഇനിയും അവര്‍ എത്തിപ്പെടുകയെന്നത് പറയാന്‍ കഴിയില്ല.
കാഫിറുകളെ വെറുക്കുകഎന്ന് മാത്രം പറഞ്ഞൊഴിവാക്കിയാല്‍ ഈ പറഞ്ഞ അബദ്ധങ്ങളില്‍ ചിലര്‍ ചെന്നു ചാടാന്‍ സാധ്യതയുണ്ട്. അതിനാല്‍, അവരുമായി അല്ലാഹു അനുവദിച്ചിട്ടുള്ള ഇടപാടുകളെന്തെല്ലാമാണെന്നും മറ്റുമെല്ലാം പഠിപ്പിക്കേണ്ടതുണ്ട്. പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ചെയ്തത് പോലെ.
അബ്ദു റഹ്മാന്‍ പറഞ്ഞതു പോലെ: നബി -- യുടെ നല്ല സ്വഭാവവും മറ്റും കണ്ടനേകം പേര്‍ ഇസ്ലാമിലേക്ക് വന്നിട്ടുണ്ട്.ശരിയാണ്. അവിടുത്തെ സ്നേഹവും ഇഷ്ടവും പൂര്‍ണമായി ലഭിക്കണമെങ്കില്‍, ആ സ്വഭാവത്തിന്‍റെ പൂര്‍ണമാഹാത്മ്യം അനുഭവിച്ചറിയണമെങ്കില്‍ മുസ്ലിമായാല്‍ മതി എന്നവര്‍ക്ക് മനസ്സിലായിരുന്നു. ഇസ്ലാമിലേക്ക് വരാന്‍ അര്‍ഹമായ കാരണം തന്നെയാണത്.
ഇതു പോലെ തന്നെയായിരിക്കണം നമ്മളും. കാഫിറിനെ നാം മനസ്സു കൊണ്ട് വെറുക്കുന്നു. എന്നാല്‍ അവനോട് നാം നല്ല രൂപത്തില്‍ പെരുമാറുകയും, അവനോട് കാരുണ്യം കാണിക്കുകയുമെല്ലാം ചെയ്യും. എന്നാല്‍ അവനെ നമ്മളൊരിക്കലും കൂട്ടുകാരനാക്കില്ല; നമ്മുടെ സ്നേഹവും ബഹുമാനവും അവന് ലഭിക്കില്ല. അതവന് ലഭിക്കണമെന്നുണ്ടെങ്കില്‍, നമ്മുടെ സ്വന്തം സഹോദരനെ പോലെ -അല്ലെങ്കില്‍ അതിലും മീതെ- സ്നേഹിക്കപ്പെടണമെന്നവന് ആഗ്രഹമുണ്ടെങ്കില്‍ അവന്‍ ഇസ്ലാം സ്വീകരിക്കട്ടെ.
ഇതേറ്റവും നല്ല ഒരു ഓഫറാണ്. ഏതൊരാള്‍ക്കും ഇസ്ലാമിലേക്ക് ആകൃഷ്ടനാകാന്‍ ഇത് തന്നെ ധാരാളം മതിയായതാണ്. ധനത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും മറ്റു ഐഹിക മേന്മകളുടെയും പേരില്‍ നിന്നെ സ്നേഹിക്കാന്‍ പലരെയും നിനക്ക് ലഭിക്കും. പക്ഷേ അതിലൊരു കുറവു വന്നാല്‍ അവന്‍റെ സ്നേഹവും കുറയും. എന്നാലിതാ ഞങ്ങള്‍ മുസ്ലിമീങ്ങള്‍- അല്ലാഹുവിന്‍റെ മാര്‍ഗത്തിലാണ് സ്നേഹിക്കുന്നത്. എന്നെന്നും ജീവിക്കുന്നവനായ, ഒരിക്കലും മരിക്കാത്തവനായ, നിന്‍റെയും എന്‍റെയും സ്രഷ്ടാവാണവന്‍.
ഈ സ്നേഹം ഒരിക്കലും അവസാനിക്കില്ല. മരണ ശേഷവും നാം സഹോദരങ്ങളായിരിക്കും. അങ്ങേയറ്റത്തെ സുഖാനുഭൂതികളിലും സ്വര്‍ഗീയാരാമങ്ങളിലുമായിരിക്കും.
ഒരു നിലക്ക് നോക്കിയാല്‍ കാഫിറിനെ നാം വെറുക്കുന്നത് അവനെ സ്നേഹിക്കുന്നതിന് വേണ്ടിയാണ്; പക്ഷെ അതവന്‍ മുസ്ലിമായാലാണെന്ന് മാത്രം. അല്ല! ശരിക്കു പറഞ്ഞാല്‍ അവന്‍റെ അഛനെക്കാളും അമ്മയെക്കാളും അവന് നന്മ ലഭിക്കണമെന്നാഗ്രഹിക്കുന്നത് മുസ്ലിമീങ്ങളാണ്. അവരെല്ലാം ഭൂമിയിലെ പ്രയാസങ്ങളില്‍ നിന്നാണവനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍, മുസ്ലിമീങ്ങള്‍ അവനെ അകറ്റുന്നത് അവസാനിക്കാത്ത അഗ്നിനാളങ്ങളില്‍ നിന്നാണ്. ഏതാണ് ഉത്തമം? ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ!
ചുരുക്കത്തില്‍, വലാഉം ബറാഉം ദഅ്വത്താണ്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വെറുക്കല്‍ ദഅ്വത്താണ്. ഈ സ്നേഹത്തിനും വെറുപ്പിനുമുള്ള മാനദണ്ഡം സത്യവും നീതിയുമാണ്; അല്ലാതെ കേവല ഐഹിക നേട്ടങ്ങളല്ല.
ഇവിടെ ചെറുപ്രായം തൊട്ട് ഇന്ത്യക്കാരെല്ലാം എന്‍റെ സഹോദരീ സഹോദരങ്ങളാണ്എന്ന് പ്രതിജ്ഞ ചൊല്ലി തുടങ്ങുന്ന കുട്ടികള്‍ പ്രായമാകുമ്പോള്‍ പണത്തിനും അധികാരത്തിനും മറ്റു നേട്ടങ്ങള്‍ക്കുമായി എന്തെന്തു വലിയ ക്രൂരതകളാണ് ചെയ്തു കൂട്ടുന്നത്?! രാജ്യത്തിന്‍റെ കാവലാളുകളെന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കൊന്നൊടുക്കുന്നത് നിരപരാധികളായ എത്രയധികം ജീവനുകളെയാണ്?!
ഈ കാപട്യം ഒരു മുസ്ലിമിലുമുണ്ടാകേണ്ടതില്ല. ഞങ്ങളുടെ ദീന്‍ സ്വീകരിച്ചവരെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്; അത് സ്വീകരിച്ചിട്ടില്ലാത്തവരെ ഞങ്ങള്‍ വെറുക്കുകയും ചെയ്യും. അതിന് കാരണങ്ങളുണ്ട്. അന്ധമായ വെറുപ്പിന്‍റെ പ്രത്യയശാസ്ത്രമൊന്നുമല്ലയിത്. നിന്നെയും എന്നെയും പടച്ച സ്രഷ്ടാവിന് വേണ്ടിയാണ് ഈ ചേരിതിരിവ്. അവന് വേണ്ടിയല്ലെങ്കില്‍ പിന്നെയാര്‍ക്ക് വേണ്ടിയാണ് നീ ചേരിതിരിയേണ്ടത്?!
ചുരുക്കട്ടെ -ദൈര്‍ഘ്യം ഇപ്പോള്‍ തന്നെ കൂടുതലാണ്-; വലാഉം ബറാഉം ദഅ്വത്തിനെ മുടക്കാനുള്ളതല്ല. മറിച്ച്, അത് ശരിയായ ദഅ്വത്താണ്. ഇബ്രാഹീം നബി-عليه السلام- യും അദ്ദേഹത്തോടൊപ്പമുള്ളവരും തങ്ങളുടെ ജനതയോട് വിളിച്ചു പറഞ്ഞതു തന്നെ നമുക്കും പറയാനുള്ളത്:
«إِنَّا بُرَآءُ مِنْكُمْ وَمِمَّا تَعْبُدُونَ مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ»
നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു.” (മുംതഹന: 4)
വാല്‍ക്കഷ്ണം:
ഇത്രയും ദീര്‍ഘിച്ച ഒരു ലേഖനത്തിന് ഇങ്ങനെയൊരു വാല് അനൗചിത്യമുണ്ടാക്കുന്നതാണെങ്കിലും ഇത് കൂടി എഴുതുന്നത് നന്നാകുമെന്ന് തോന്നുന്നു.
വിസ്ഡം ഗ്രൂപ്പ് പോലൊരു വലിയ സംഘടന സംവിധാനത്തിനിടയില്‍ നിന്ന് പലപ്പോഴും സലഫി പണ്ഡിതന്മാരുടെ പല വിഷയങ്ങളിലുള്ള നിലപാടുകളും വിവര്‍ത്തനം ചെയ്തിടുകയും, കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും മറ്റും ക്രോഡീകരിച്ച് ചെറു കുറിപ്പുകള്‍ എഴുതുകയും ചെയ്യാറുള്ള അബ്ദു റഹ്മാന്‍റെ സേവനത്തെ നിസ്സാരമാക്കി കാണുന്നത് കൊണ്ടോ അല്ല മേലെയുള്ള വിയോജനക്കുറിപ്പെഴുതിയത്.
മറിച്ച്, സലഫി അഖീദയില്‍ നമ്മളെല്ലാം ഒരുമിച്ചു നില്‍ക്കണമെന്നും, അതിന് സംഘടനയിലുണ്ടെന്നതോ ഇല്ലെന്നതോ നമുക്ക് തടസ്സമാകരുതെന്നുമുള്ള ആഗ്രഹവും കൊണ്ടാണിത്.
നമുക്കേറ്റവും വലുത് ഹഖ്എന്താണെന്നുള്ളതാണ്. അതിനെക്കാള്‍ വലുതല്ല നമുക്ക് വ്യക്തികളും സംഘടനകളും മറ്റു ഐഹിക വിഭവങ്ങളുമൊന്നും. വലാഇനെയും ബറാഇനെയും തകിടം മറിക്കുന്ന സംഘടനാ നേതാക്കളുടെ തെറ്റുകള്‍ക്ക് ന്യായീകരണം കണ്ടെത്തേണ്ട ബാധ്യത നമുക്കില്ലല്ലോ? അതിനാല്‍ സത്യം വെളിവാക്കുക.
ഈ വിഷയത്തില്‍ അതിരു കവിഞ്ഞവരെ തിരുത്തി ലേഖനമെഴുതിയ അബ്ദു റഹ്മാന്‍റെ ഉദ്ദേശശുദ്ധിയെയോ മറ്റോ ഞാന്‍ ആക്ഷേപിക്കുന്നില്ല. എന്നാല്‍ അതിലെഴുതിയ പല കാര്യങ്ങളിലും അബദ്ധമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
എനിക്ക് തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുക. ഞാന്‍ തിരുത്താന്‍ തയ്യാറായിരിക്കും. അങ്ങനെയല്ല ഞാനുള്ളതെങ്കില്‍ എനിക്ക് തന്നെയാണ് നഷ്ടം. അല്ലാഹുവിന്‍റെ അടുക്കല്‍ എന്‍റെ നാവോ പേനയോ എന്നെ രക്ഷിക്കാനുണ്ടാവില്ല.
തെറ്റ് അബ്ദു റഹ്മാന്‍റെ പക്കലാണെങ്കില്‍ നിങ്ങളും തിരുത്തുക. അത് പ്രതാപവും ആദരവുമല്ലാതെ വര്‍ദ്ധിപ്പിക്കില്ല. ശരി കാണിച്ചു കൊടുത്തവന് അബദ്ധം സംഭവിച്ചവനെക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ല. തഖ്വയുടെ അടിസ്ഥാനത്തിലല്ലാതെ.
അല്ലാഹുവാണ് നമ്മുടെ മനസ്സ് കാണുന്നവന്‍.
وصلى الله وسلم وبارك على نبينا محمد، وعلى آله وصحبه وسلم.
كتبه: أبو تراب عبد المحسن بن سيد علي عيديد -غفر الله له-
വിയോജനക്കുറിപ്പ് സംക്ഷിപ്തം അബ്ദുറഹ്മാന്‍ ന്‍റെ ആദ്യ മറുപടിക്ക് ശേഷം
*************************************************
അബ്ദു റഹ്മാന്‍റെ മറുപടിയിലില്ലാത്തത്...
----------------------------------------------
അബ്ദു റഹ്മാന്‍റെ ലേഖനത്തെ കുറിച്ച് ഞാന്‍ എഴുതിയ വിയോജനക്കുറിപ്പിന് അബ്ദു റഹ്മാന്‍ തിരിച്ചെഴുതിയ മറുപടി വായിച്ചു.
ഞാന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ -ഒന്ന്: കാഫിറിനെ സഹോദരനെന്നും ബഹുമാന്യനെന്നും വിളിക്കുന്നത്, രണ്ട്: വിസ്ഡം പ്രഭാഷകരിലൊരാളെ അമ്പലപ്രാസംഗികനെന്നു വിളിച്ചതിനും- അദ്ദേഹം വിശദമായ മറുപടി നല്‍കിയിട്ടുണ്ട്.
അമ്പലത്തില്‍ ഇസ്ലാമിക പ്രബോധനത്തിന് പോകുന്നത് അനുവദനീയമാണെന്ന് തെളിയിച്ചു കൊണ്ടും, കാഫിറുകളെ സഹോദരന്‍ എന്നും ബഹുമാന്യന്‍ എന്നും വിളിക്കുന്നത് ചില സന്ദര്‍ഭങ്ങളില്‍ അനുവദനീയമാണെന്ന് തെളിയിച്ചു കൊണ്ടും ഇബാറതുകള്‍ അറബിയില്‍ നല്‍കി വിവര്‍ത്തനം ചെയ്തു കൊണ്ട് തന്നെ അബ്ദു റഹ്മാന്‍ മറുപടിയെഴുതിയിട്ടുണ്ട്. പക്ഷേ, എന്‍റെ വിയോജന കുറിപ്പിലെ പ്രധാന വിഷയങ്ങള്‍ ഇതായിരുന്നില്ല. ഈ പറഞ്ഞ രണ്ടു കാര്യങ്ങളും എഴുത്തിനിടയില്‍ കയറി വന്നതാണ്.
സൈറ്റിലെ സാങ്കേതിക ക്രമീകരണം കാരണം എന്‍റെ ലേഖനം അബ്ദു റഹ്മാന്‍ മനപ്പൂര്‍വമല്ലെങ്കില്‍ കൂടി പൂര്‍ണമായി വായിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് കൊണ്ട് ലേഖനം പൂര്‍ണമായി വായിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ട്, കുറച്ചധികം ദൈര്‍ഘ്യമുള്ള എന്‍റെ കുറിപ്പിലെ പ്രധാന വിഷയങ്ങള്‍ ചുരുക്കി താഴെ നല്‍കുന്നു.
1- വലാഇനെയും ബറാഇനെയും നിര്‍വ്വചിച്ചു കൊണ്ടെന്നോണം അബ്ദു റഹ്മാന്‍ എഴുതിയ വരികള്‍ സലഫി പണ്ഡിതന്മാര്‍ നല്‍കിയ നിര്‍വ്വചനങ്ങളുടെ സത്തയോട് യോജിക്കുന്നില്ല. അബ്ദു റഹ്മാന്‍ 'വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള അടുപ്പവും അകല്‍ച്ചയുമെന്നെ'ഴുതുമ്പോള്‍ സലഫി പണ്ഡിതന്മാര്‍ 'കാഫിറുകളെ വെറുക്കലും, അവരോട് ശത്രുത പ്രകടിപ്പിക്കലും, അവരോടൊപ്പം താമസിക്കാതിരിക്കലുമെ'ന്നൊക്കെയാണ് നിര്‍വ്വചിച്ചിരിക്കുന്നത്. ഇത് വലാഇലും ബറാഇലുമുള്ള വെള്ളം ചേര്‍ക്കലല്ലേ?
2- ബറാഅതെന്നാല്‍ അന്യമതസ്ഥരോടുള്ള അസഹഷ്ണുതയല്ലെന്ന് അബ്ദു റഹ്മാന്‍ പലയിടത്തും പറയുന്നുണ്ട്; അസഹിഷ്ണുതയെന്നത് പല ആര്‍ഥകല്‍പ്പനകള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ അത് വിഷയത്തില്‍ അവ്യക്തതയുണ്ടാക്കുന്നു. അതിനാല്‍ ബറാഅതെന്നാല്‍ അത് അന്യമതസ്ഥരെ വെറുക്കലാണെന്ന് പറയാന്‍ കഴിയുമോ?
3- കാഫിറുകളോട് സാദൃശ്യപ്പെടുന്നത് വിലക്കിയിട്ടുള്ളത് അവരോടുള്ള വെറുപ്പ് (അബ്ദു റഹ്മാന്‍റെ ഭാഷയില്‍ അസഹിഷ്ണുത) കാരണത്താലല്ല എന്ന പരാമര്‍ശം തെറ്റാണ്. കാരണം ഈ മതവിധി നിശ്ചയിച്ചതിന് പിന്നിലുള്ള കാരണങ്ങളിലൊന്നായി പണ്ഡിതന്മാ(രില്‍ പലരും ഇക്കാര്യവും എണ്ണിയിട്ടുണ്ട്. ഇത് മതവിഷയങ്ങളില്‍ സ്വാഭിപ്രായം പറയലാണ്.
4- എല്ലാ മതത്തിലും വലാഉം ബറാഉമുണ്ടെന്നും, മാംസ ബിരിയാണി കഴിക്കാതിരിക്കുന്ന നമ്പൂതിരിയുടെ നിലപാട് പോലെ തന്നെയാണ് നമ്മുടെയും നിലപാടെന്നുമുള്ള അബ്ദു റഹ്മാന്‍റെ വാദം ബറാഅതിന്‍റെ അഖീദയെ തകിടം മറിക്കുന്നതാണ്. നമ്പൂതിരി മാംസം കഴിക്കാതിരിക്കുന്നത് അയാളുടെ ദീനില്‍ അത് ഹറാമായത് കൊണ്ടാണ്. എന്നാല്‍ ഒരു മുസ്ലിം കാഫിറിനോട് എതിരാകുന്നത് എല്ലാ ഓരോ വിഷയങ്ങളിലും ഹറാം എന്ന കല്‍പ്പന ഉള്ളതു കൊണ്ടല്ല; മറിച്ച് അത് കാഫിറിന്‍റെ പൊതുസ്വഭാവമാണെന്നത് കൊണ്ടു മാത്രം പല കാര്യങ്ങളും അവന്‍ ഒഴിവാക്കിയേക്കാം. ചുരുക്കത്തില്‍, അബ്ദു റഹ്മാന്‍ നല്‍കിയ ഈ ഉദാഹരണം സന്ദര്‍ഭത്തിന് ഒരിക്കലും യോജിച്ചതല്ല. അക്കാരണം കൊണ്ട് തന്നെ വലാഇന്‍റെയും ബറാഇന്‍റെയും അഖീദയെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
5- ഇസ്ലാമിലെ വലാഇലെയും ബറാഇനെയും വിശദീകരിച്ചതിന് ശേഷം 'ഇത് എല്ലാ മതത്തിലുമുണ്ട്' എന്ന അബ്ദു റഹ്മാന്‍റെ വാക്കുകള്‍ തെറ്റാണ്. മറ്റു മതങ്ങളിലെല്ലാമുള്ളത് കേവലം വെറുക്കുകയെന്നത് മാത്രമാണെങ്കില്‍, ഇസ്ലാമിലുള്ളത് അല്ലാഹു നിശ്ചയിച്ച വ്യക്തമായ കാരണങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലുള്ള വെറുപ്പാണ്. വലാഉം ബറാഉം ഇസ്ലാമിന്‍റെ മാത്രം പ്രത്യേകതയാണ്. അത് മറ്റു മതങ്ങളിലുമുണ്ടെന്ന സാമാന്യവല്‍ക്കരണം ഇസ്ലാമിനെ അപമാനിക്കലാണ്.
6- കാഫിറുകളോട് നബി -- വിനയത്തില്‍ പെരുമാറിയിരുന്നു എന്ന അബ്ദു റഹ്മാന്‍റെ പ്രസ്താവന ഇസ്ലാമികാധ്യാപനങ്ങളോട് യോജിക്കുന്നതല്ല. കാഫിറുകളോട് നല്ല രൂപത്തില്‍ പെരുമാറുകയും അവരോട് നډ കാണിക്കുകയുമൊക്കെ ചെയ്തിരുന്നെങ്കിലും നബി -- അവരോടെല്ലാവരോടും വിനയം കാണിച്ചിരുന്നില്ല. ഈ വിഷയത്തിലുള്ള പണ്ഡിതാഭിപ്രായങ്ങളും അത് തന്നെയാണ് ബോധ്യപ്പെടുത്തുന്നത്.
7- നബി -- കാഫിറുകളോട് സഹിഷ്ണുത കാണിച്ചിരുന്നുവെന്നതിന് തെളിവായി ആലു ഇംറാനിലെ 159 ാം ആയത്ത് നല്‍കിയത് ദുര്‍വ്യാഖ്യാനമാണ്. കാരണം മുഅ്മിനീങ്ങളോടുള്ള നബി--യുടെ പെരുമാറ്റരീതികളെ സൂചിപ്പിക്കുന്ന ആയത്താണത്. ആയതിന്‍റെ പൂര്‍ണരൂപം വായിച്ചാല്‍ അത് മനസ്സിലാവുകയും ചെയ്യും. എന്നാല്‍ തനിക്കാവശ്യമുള്ളിടം വരെ മാത്രമാണ് അബ്ദു റഹ്മാന്‍ നല്‍കിയിട്ടുള്ളത്. അതിന് തൊട്ടു ശേഷമുള്ള ഭാഗം വായിച്ചാല്‍ അക്കാര്യം മനസ്സിലാവുകയും ചെയ്യും.
8- ശൈഖ് ഇബ്നു ബാസ് ഇസ്ലാമിക രാജ്യങ്ങളോട് ദഅ്വത്തില്‍ സഹകരിക്കണമെന്ന് പറഞ്ഞ ഉദ്ധരണി സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയെടുത്ത് ഇസ്ലാമികെന്നോ അനിസ്ലാമികെന്നോ വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്ന രൂപത്തിലാണ് അബ്ദു റഹ്മാന്‍ നല്‍കിയിരിക്കുന്നത്. അബ്ദു റഹ്മാന്‍ വിവര്‍ത്തനം നല്‍കിയ ഭാഗത്തിന് തൊട്ടു മുന്‍പും പിന്‍പുമുള്ളതും വായിച്ചാല്‍ തന്നെ അക്കാര്യം ബോധ്യമാകും. എന്നാല്‍ ഇബാറത് കട്ടുമുറിച്ചെന്നോണം വിവര്‍ത്തനം ചെയ്തിട്ടത് വൈജ്ഞാനികമായ സത്യസന്ധതക്ക് ചേര്‍ന്നതല്ല.
9- മദീനയില്‍ നിന്ന് ഒരൊറ്റ യഹൂദനെയും നബി -- പുറത്താക്കിയിട്ടില്ലെന്ന അബ്ദു റഹ്മാന്‍റെ പ്രസ്താവന ഹദീഥുകള്‍ക്കെതിരാണ്. 'ജസീറതുല്‍ അറബി' നിന്ന് യഹൂദ-നസ്വ്റാനികളെയും മുശ്രിക്കുകളെയും പുറത്താക്കുമെന്ന നബി -- വ്യക്തമായ ഹദീഥ് നിലനില്‍ക്കെ അവിടുന്ന് ആരെയും പുറത്താക്കിയിട്ടില്ലെന്ന് എങ്ങനെ പറയും?!
10- ഇതരമതസ്ഥര്‍ അയല്‍പ്പക്കങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് നബി -- പഠിപ്പിച്ചിട്ടില്ലെന്ന അബ്ദു റഹ്മാന്‍റെ പ്രസ്താവനയില്‍ സൂക്ഷ്മതക്കുറവുണ്ട്. കാരണം കാഫിറുകള്‍ തിങ്ങിത്താമസിക്കുന്നിടത്ത് നിന്ന് അകന്നു പോകണമെന്ന് നബി--യുടെ ഹദീഥില്‍ വന്നിട്ടുണ്ട്.
മേല്‍ പറഞ്ഞ വിഷയങ്ങള്‍ എന്‍റെ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രധാന വിഷയങ്ങളാണ്. അവ ഇവിടെ ചുരുക്കി എഴുതിയെന്ന് മാത്രം. ഇതിന്‍റെ വിശദാംശങ്ങളും തെളിവുകളും വായിക്കേണ്ടവര്‍ ലേഖനം പൂര്‍ണമായി വായിക്കുക. ഇവക്ക് അബ്ദു റഹ്മാന്‍ മറുപടിയെഴുതിയാല്‍ മാത്രമേ ഇനിയൊരു എഴുത്ത് ഈ വിഷയത്തില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ.
അബ്ദു റഹ്മാന്‍ എഴുതിയ മറുപടിയില്‍ അവസാനം പറഞ്ഞതു പോലെ 'അടിയറവ് സമ്മതിക്കാനും' വിജയം പ്രഖ്യാപിക്കാനും ഇതൊരു കായിക മത്സരമൊന്നുമല്ല. ഒരു ആശയ സംവാദത്തില്‍ ഒന്നല്ലെങ്കില്‍ തെറ്റുകള്‍ ബോധ്യപ്പെട്ടെന്നോ, അല്ലെങ്കില്‍ ഞാന്‍ ശരിയില്‍ തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നോ മറ്റോ ആണ് പറയേണ്ടത്. അല്ലാതെയുള്ള പ്രയോഗങ്ങള്‍ -പ്രത്യേകിച്ച് മതവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍- ഉപയോഗിക്കുന്നത് ആശ്വാസ്യമല്ല.
.വിയോജനക്കുറിപ്പ് നു അബ്ദുര്‍ഹംന്റെ മറുപടി ഒന്നാം ഭാഗം
********************************************************************************
വിയോജനക്കുറിപ്പ്‌ എഴുതിയ സഹോദരന് സ്നേഹപൂര്‍വ്വം..
السلام عليكم ورحمة الله وبركاته

بسم الله الرحمن الرحيم

എന്നോടുള്ള വിയോജനക്കുറിപ്പ് എന്ന പേരില്‍ ബഹുമാന്യ സഹോദരന്‍ എഴുതിയ ലേഖനം വായിച്ചു. ഞാന്‍ ഒരിക്കലും പരിപൂര്‍ണനല്ല. അതുകൊണ്ടുതന്നെ യോജിപ്പും വിയോജിപ്പും ഉണ്ടാവുക സ്വാഭാവികമാണ്. എന്‍റെ പക്കല്‍ വീഴ്ചകള്‍ വന്നുപോയിട്ടുണ്ട് എങ്കില്‍ അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കുന്നു. തെറ്റുകള്‍ ബോധ്യപ്പെട്ടാല്‍ തിരുത്താനുള്ള മനസും ഇഖ്'ലാസും അവന്‍ പ്രധാനം ചെയ്യട്ടെ. നസ്വീഹത്ത് ഉദ്ദേശിച്ചവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ.

എന്‍റെ ലേഖനങ്ങളെക്കുറിച്ച് പലര്‍ക്കും പല  രൂപത്തിലുള്ള  അഭിപ്രായമായിരിക്കും ഉണ്ടാവുക. എല്ലാവരുടെയും അഭിപ്രായപ്രകടനങ്ങളെ ആധാരമാക്കി അല്ല ലേഖനങ്ങള്‍ എഴുതാറുള്ളത്. മറിച്ച് ഓരോ ലേഖനം എഴുതുമ്പോഴും അതിന്‍റെതായ സാഹചര്യങ്ങളും കാരണങ്ങളും ഉണ്ടാകാറുണ്ട്. എഴുതുന്ന കാര്യങ്ങള്‍ അല്ലാഹുവിന്‍റെ പക്കല്‍ സ്വീകാര്യമാകുക എന്നത് മാത്രമാണല്ലോ ആത്യന്തികമായി അടിസ്ഥാനം. അല്ലാഹു സ്വീകരിക്കുമാറാകട്ടെ.. 

പരാമര്‍ശവിധേയമായ എന്‍റെ ലേഖനങ്ങള്‍ എല്ലാം ഞാന്‍ എഴുതിയത് ആളുകളെ ആശയക്കുഴപ്പത്തിലാക്കും വിധം തത് വിഷയങ്ങളില്‍ പ്രചരണങ്ങള്‍ നടന്നപ്പോഴാണ്. വോട്ട് ചെയ്യല്‍ ശിര്‍ക്കും കുഫ്റുമാണ് എന്ന് എല്ലാ തിരഞ്ഞെടുപ്പ് വേളകളിലും പോസ്റ്ററുകള്‍ പ്രച്ചരിപ്പിക്കുകയും, അതുമൂലം ഇതുവരെ തങ്ങള്‍ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍ തെറ്റായിരുന്നു എന്ന് സാധാരണക്കാരന് സംശയവും ആശയക്കുഴപ്പവും ഉണ്ടായപ്പോഴാണ് വോട്ടിംഗുമായി ബന്ധപ്പെട്ടും, ഒരു ജനാധിപത്യരാജ്യത്ത് ജീവിക്കുന്നയാള്‍ സ്വീകരിക്കേണ്ട നിലപാടും ഈയുള്ളവന്‍ എഴുതിയത്. അതില്‍ പണ്ഡിതന്മാര്‍ നല്‍കിയ ഭാഗം എടുത്ത് കൊടുക്കുക മാത്രമാണ് ഈയുള്ളവന്‍ ചെയ്തത്. ശിര്‍ക്കും കുഫ്റും കടന്നുവരുന്നത് എപ്പോള്‍ എന്നതും ആ ലേഖനങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ആ ലേഖനം വന്നപ്പോള്‍ മുസ്‌ലിമീങ്ങളുടെ ഭൌതികപരവും മതപരവുമായ നേട്ടത്തിന് വേണ്ടി വോട്ട് ചെയ്യല്‍ അനുവദനീയമാണ് എന്ന് പറഞ്ഞ ശൈഖ് ഇബ്നു ബാസും അല്‍ബാനിയും തൗബ ചെയ്യണം എന്ന് വരെ ഒരു സഹോദരന്‍ ക്ലാസെടുത്തു. ഇത് പഴയ മൌദൂദി സാഹിബിന്‍റെ ആശയങ്ങളെ തിരിച്ച് കൊണ്ടുവരല്‍ തന്നെയാണ്. അന്ന് കെ എം മൗലവി (റ) യും, അബ്ദുസ്സമദ് കാത്തിബും (റ) കെ പി മുഹമ്മദ്‌ മൗലവി (റ) യും ഉമര്‍ മൗലവി (റ) യും  എന്ത് പറഞ്ഞുവോ അത് തന്നെയാണ് ആ വിഷയത്തില്‍ നമുക്കുള്ള നിലപാട്. അവര്‍ ഒരുവശം മൂടിവച്ച് സംസാരിച്ചിരുന്നവരായിരുന്നോ. ഒരിക്കലും അപ്രകാരം കരുതുന്നില്ല. സ്വേച്ഛാധിപത്യ ഭരണമുള്ളിടത്ത് ആ ഭരണത്തെ മാറ്റി തങ്ങള്‍ക്ക് കൂടി അഭിപ്രായം പറയാന്‍ സാധിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രമാക്കി മാറ്റാന്‍ തങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ അതിന് വേണ്ടി പ്രയത്നിക്കല്‍ ഒരുപക്ഷെ മുസ്‌ലിമിന് നിര്‍ബന്ധമാകും എന്ന് വരെ പറഞ്ഞ ശൈഖ് അബ്ദുറഹ്മാന്‍ സഅദി സഹോദരന്‍റെ ഭാഷയില്‍ ലാത്തയെ മാറ്റി മനാത്തയെ സ്ഥാപിക്കാന്‍  ആഹ്വാനം നടത്തിയതല്ല. അവര്‍ സാധാരണക്കാര്‍ക്ക് നേര്‍ക്ക് നേരെ  തങ്ങള്‍ സ്വീകരിക്കേണ്ട നിലപാട് എന്ത് എന്നത് വ്യക്തമാക്കികൊടുക്കുകയാണ് ചെയ്തത്. ഉമര്‍ മൗലവി ഈ വിഷയത്തില്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചാല്‍ തന്നെ അത് മതിയാവുന്നതാണ്, പിന്നെ മുറി വൈദ്യന്മാരായ ഞാനോ വിയോജനക്കുറിപ്പെഴുതിയ സഹോദരനോ ഒന്നും ഈ വിഷയത്തില്‍ സംസാരിക്കേണ്ടതില്ല. അത്രമാത്രം പഠനം അദ്ദേഹം ഈ വിഷയസംബന്ധമായി നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഈ വിഷയത്തിലെ അറിവ് പണ്ഡിത ലോകത്ത് അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇനി അദ്ദേഹം പറഞ്ഞതില്‍ പ്രമാണബദ്ധമായി തെറ്റുകള്‍ ഉണ്ട് എങ്കില്‍ അത് പ്രമാണമുദ്ധരിച്ച് വ്യക്തമാക്കേണ്ടതുണ്ട്. എങ്കില്‍ ആളുകള്‍ക്ക് കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാകും. 

അതുപോലെത്തന്നെയാണ് വിമര്‍ശന വിധേയമായ വലാഉം ബറാഉം സംബന്ധിച്ചുള്ള എന്‍റെ ലേഖനവും. ഇപ്പോഴുണ്ടായ വിവാദത്തില്‍ എഴുതിയ ഒന്നല്ല അത്. മറിച്ച് രണ്ട് മാസം മുന്‍പ് പ്രസിദ്ധീകരിച്ച ലേഖനമാണ്. വിവാദങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവുക എന്ന നമ്മുടെ നാട്ടിലെ പൊതു തത്വപ്രകാരം ഇപ്പോള്‍ വീണ്ടും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു എന്നേയുള്ളൂ. ഞാന്‍ അതെഴുതിയതിന് വ്യക്തമായ കാരണം ഉണ്ട്. ഒന്ന് എന്‍റെ നാട്ടിലെ ഒരു സഹോദരന്‍ അവന്‍റെ അയല്‍ക്കാരനായ ഇതര മതസ്ഥനോടൊപ്പം ഇരുന്ന സമയത്ത്, മറ്റൊരു സഹോദരന്‍ അവനെ അടുത്ത് വിളിച്ച് അവന്റെ കൂടെ ഇരിക്കുന്ന സമയം മുഴുവന്‍ നീ നരകത്തിലാണ് എന്ന് പറഞ്ഞതായിരുന്നു ഒരു കാരണം.    രണ്ടാമത്തെസംഭവം എന്‍റെ അടുത്ത സുഹൃത്തായ ഒരു ഡോക്ടര്‍, അദ്ദേഹം ഈകഴിഞ്ഞ റമദാനില്‍ ഇഅതികാഫ് ഇരുന്ന സമയത്ത്, അവിടെയുണ്ടായിരുന്ന ചില പുതുമുസ്ലിംകളോട് നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ സന്ദര്‍ശിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അതിന് അവരൊക്കെ കാഫിരീങ്ങളല്ലേ എന്ന് നല്‍കിയ മറുപടി എന്നോട് അദ്ദേഹം പങ്കു വെച്ചതാണ്. ഈ രണ്ട് സംഭവത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഈയുള്ളവന്‍ (വലാഉം ബറാഉം ഇതര മതസ്ഥരോട് അസഹിഷ്ണുത കാണിക്കലോ) എന്ന ലേഖനം എഴുതിയത്. അവിടെ നിഷിദ്ധമായ വലാഇല്‍ പെട്ടതാണ് എന്ന് അവര്‍ തെറ്റിദ്ധരിച്ച എന്നാല്‍ ശറഅ് അനുവദനീയമാക്കിയ ബന്ധങ്ങള്‍ എന്ത് എന്നത് വിശദീകരിക്കലാണ് എന്‍റെ വിഷയം. തീര്‍ത്തും തെറ്റിദ്ധാരണാജനകമായി ഈ വിഷയം പലരും കരുതുന്നു എന്ന് നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചത് ആയിരുന്നു ആ ലേഖനത്തിന്‍റെ അടിസ്ഥാനം. ഇതാണ് 'തെറ്റിദ്ധരിക്കപ്പെട്ട പദങ്ങള്‍' എന്നതുകൊണ്ട്‌ ലേഖനത്തില്‍ ഉദ്ദേശിച്ചതും. എന്നാല്‍ മേല്‍ ലേഖനം തത് വിഷയത്തില്‍ അതിരുകടന്ന്‍  സംസാരിച്ച പലരെയും അസ്വസ്ഥരാക്കി. അതല്ലെങ്കില്‍ തങ്ങള്‍ക്ക് പ്രത്യേകമായി എഴുതിയ മറുപടിയാണ് എന്ന് അവര്‍ സ്വയം കരുതി. അതിന്‍റെ പേരില്‍ വാട്ട്സാപ്പിലൂടെ ജൂതചാരന്‍ എന്ന് വരെ വ്യക്തിപരമായി അധിക്ഷേപിച്ചവരുണ്ട്‌.  അല്ലാഹു പൊറുത്ത് കൊടുക്കട്ടെ.  

ഇപ്പോള്‍ എഴുതപ്പെട്ട കുറിപ്പിനെ സംബന്ധിച്ച് പറഞ്ഞതല്ല കെട്ടോ. ഇനി അങ്ങനെ ആരും വായിച്ചെടുക്കേണ്ടതില്ല.

ഇനി അവിശ്വാസികളെ 'സഹോദരാ' എന്ന് അഭിസംബോധനം ചെയ്യുന്നത് വളരെ വലിയ അപരാധമാണ് എന്നതാണല്ലോ മറ്റൊരു വലിയ തെറ്റായി വിലയിരുത്തപ്പെട്ടത്. അതുപോലെ 'ബഹുമാനപ്പെട്ട' എന്നും പറയാന്‍ പാടില്ല. അത് വലാഇല്‍ പെട്ടതും നിഷിദ്ധവുമാണ് എന്നതാണ് സഹോദരന്‍ ഉദ്ദേശിച്ചിരിക്കുക. യഥാര്‍ത്ഥത്തില്‍ അത് പറയപ്പെടുന്ന സന്ദര്‍ഭങ്ങളും ഹുക്മും തമ്മില്‍ ബന്ധമുണ്ട്. ഒരേ നാട്ടുകാരന്‍ എന്ന നിലക്കോ, കേവല അഭിസംബോധനമെന്ന നിലക്കോപ്രബോധന വേളയില്‍ 'തഅ്'ലീഫ്' എന്ന അര്‍ത്ഥത്തിലോ 'സഹോദരാ' എന്ന് വിളിക്കുന്നതും, അവരില്‍ ആകൃഷ്ടനായതിനാലോ അവരുടെ ആചാരാനുഷ്ടാനങ്ങളെ ശരിവച്ചുകൊണ്ടോ വിശ്വാസപരമായ സാഹോദര്യബന്ധം എന്ന നിലക്കോ സഹോദരന്‍ എന്ന് വിളിക്കുന്നതും വ്യത്യാസമുണ്ട്. 
അഥവാ 'സത്യനിഷേധിയായ ഒരാള്‍ എന്‍റെ സഹോദരനാണ്' എന്ന് പറയുന്നതും, പ്രബോധനവേളയില്‍ 'അല്ലയോ സഹോദരാ' , 'സഹോദരങ്ങളേ' , 'ഇതര മത സുഹൃത്തുക്കളേഎന്നെല്ലാം പറയുന്നതും വ്യത്യാസമുണ്ട്. ഒന്ന് തഅ്'ലീഫ് ഉദ്ദേശിച്ചുകൊണ്ടുള്ള അഭിസംബോധനമാണ് എങ്കില്‍ മറ്റൊന്ന് വിശ്വാസപരമായ അടുപ്പവും മവദ്ദത്തും സൂചിപ്പിക്കുന്നതാണ്. ഒന്ന് അനുവദനീയവും മറ്റൊന്ന് നിഷിദ്ധവും ആണ്.

ഇമാം ഖുര്‍ത്തുബി അദ്ദേഹത്തിന്‍റെ തഫ്സീറില്‍ ഇപ്രകാരം പറയുന്നു: 


إذ قال لهم أخوهم نوح - أي ابن أبيهم وهى أخوة نسب لا أخوة دين. وقيل: هي أخوة المجانسة. وقيل: هو من قول العرب يا أخا بنى تميم.

 "അവരുടെ സഹോദരന്‍ നൂഹ് അവരോട് പറഞ്ഞ സന്ദര്‍ഭം" - അഥവാ അവരുടെ പിതാവിന്‍റെ പുത്രന്‍, അത് കുടുംബപാരമ്പര്യം വഴിയുള്ള സാഹോദര്യം ആണ്. ദീനിലെ സാഹോദര്യബന്ധം അല്ല. അതുപോലെ ഒരേ (ജിന്‍സ്) വിഭാഗക്കാര്‍ എന്ന അര്‍ത്ഥത്തിലുള്ള സാഹോദര്യബന്ധം എന്നും 'യാ അഖാ ബനീ തമീം' എന്ന് പറയുന്നത് പോലെയുള്ള  അറബി ഭാഷയിലെ പ്രയോഗമാണത് എന്നും പറയപ്പെട്ടിട്ടുണ്ട്. - [തഫ്സീര്‍ ഖുര്‍ത്തുബി: വോ: 13 പേജ്: 119].

ഇവിടെ മതപരമായ സാഹോദര്യബന്ധമല്ല നൂഹ് (അ) നബിയും  അവിശ്വാസികളായ ജനതയും തമ്മില്‍ എന്ന് വ്യക്തമാക്കിയ ശേഷം അദ്ദേഹം സാഹോദരന്‍ എന്ന് വിളിക്കപ്പെടാന്‍ ഇടയുള്ള മറ്റ് മൂന്ന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഒന്ന് : കുടുംബബന്ധത്തിലെ സാഹോദര്യം, മറ്റൊന്ന് കേവല ഭാഷാ അഭിസംബോധനപ്രയോഗം, മൂന്ന്‍ ഒരേ ജിന്‍സില്‍ പെട്ടവര്‍ അഥവാ (മനുഷ്യര്‍, ഒരേ നാട്ടുകാര്‍) തുടങ്ങിയ അര്‍ത്ഥതലങ്ങളില്‍ പ്രയോഗിക്കപ്പെട്ടത്. ഇവിടെയാണ്‌ അഭിസംബോധനപ്രയോഗത്തില്‍ വരുന്നതും, അല്ലാതെ അവരെ തന്റെ സഹോദരനാണ് എന്ന് പറയുന്നതും തമ്മിലുള്ള വ്യത്യാസം.ഒരുപക്ഷെ ഭാഷയുടെ സ്വാധീനം, ഒരു വ്യക്തി എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന പ്രയോഗം എല്ലാം ഇവിടെ ബാധകം തന്നെ. ഇമാം ഖുര്‍ത്തുബി തന്നെ മറ്റൊരിടത്ത് 'ആദം സന്തതി എന്ന നിലക്കുള്ള സാഹോദര്യ ബന്ധം' എന്ന അര്‍ത്ഥത്തിലും വിശദീകരണം രേഖപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ ഒരു പ്രദേശക്കാരന്‍ എന്ന നിലക്കും സഹോദരന്‍ എന്ന് പ്രയോഗക്കപ്പെടും 'മദ്‌യനിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചു' എന്നതിന്‍റെ വിശദീകരണത്തില്‍ പല മുഫസിരീങ്ങളും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.  അവിടെയുള്ള ശിര്‍ക്ക് ചെയ്യുന്ന ആളുകളിലേക്ക് അവരുടെ തന്നെ സഹോദരനായ ശുഐബിനെ നിയോഗിച്ചു എന്നതുകൊണ്ട്‌അവരുടെ പാരമ്പര്യത്തിലുള്ള, അവരുടെ നാട്ടുകാരനായ, അവരുടെ ദേശക്കാരനായ  തുടങ്ങിയ അര്‍ത്ഥങ്ങളാണ്ഉദ്ദേശിക്കുന്നത്. മതപരമായതോ വിശ്വാസപരമായതോ ആയ സാഹോദര്യ ബന്ധമല്ല. മതപരമായ സാഹോദര്യ ബന്ധം വിശ്വാസികളും അവിശ്വാസികളും തമ്മില്‍ ഒരിക്കലും  ഉണ്ടാവുകയില്ല. ഒരു സത്യനിഷേധിയെ സംബന്ധിച്ച് അവന്‍ എന്‍റെ സാഹോദരനാണ് എന്ന് പറയാന്‍ പാടില്ല എന്നതുകൊണ്ട്‌ പണ്ഡിതന്മാര്‍ ഉദ്ദേശിക്കുന്നതും അതാണ്‌. 'വിശ്വാസം' , 'കുടുംബബന്ധം' എന്നീ അര്‍ത്ഥങ്ങളില്‍ മാത്രമേ സഹോദരന്‍ എന്ന് വിളിക്കപ്പെടൂ എന്ന് രേഖപ്പെടുത്തിയ പണ്ഡിതന്മാരും ഉണ്ട്. പക്ഷെ അത് അവരുടെ ഇജ്തിഹാദ് ആണ്.
لا إنكار في مسائل الإجتهاد
എന്നത് സ്പഷ്ടവും സുവ്യക്തവുമായ പ്രമാണം വന്നിട്ടില്ലാത്തതും ചര്‍ച്ചയുള്ളതുമായ വിഷയങ്ങളില്‍ പാലിക്കപ്പെടേണ്ട ഉസ്വൂലുല്‍ ഫിഖ്ഹിലെ ഒരു ഖാഇദയാണ്.

ഭാഷാപരമായും പ്രയോഗങ്ങള്‍ക്കനുസരിച്ച് വാക്കുകളുടെ അര്‍ത്ഥത്തില്‍ വ്യത്യാസമുണ്ട്. 'കള്ളു കിടിക്കരുത് സഹോദരാ' എന്നൊരാള്‍ കുടിയനോട് പറഞ്ഞാല്‍ അത് കേവല അഭിസംബോധനമാണ്. കള്ളു കുടിക്കുന്നവന്‍ തന്‍റെ സഹോദരനാണ് എന്ന് അയാള്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അതെ സമയം 'കള്ളു കുടിക്കുന്നവന്‍ തന്‍റെ സഹോദരനാണ്' എന്ന് പറഞ്ഞാല്‍ അത് കള്ളുകുടിയോട് പിന്തുണ പ്രഖ്യാപിക്കലാണ്. ഇനി 'എന്‍റെ സഹോദരന്‍ കള്ളുകുടിക്കുന്നവനാണ്' എന്നൊരാള്‍ പറഞ്ഞാല്‍ അവിടെ തന്‍റെ സഹോദരന്‍റെ ഒരു സ്വഭാവദൂഷ്യം അയാള്‍ പറയുന്നു എന്നാണ് ഒരാള്‍ മനസ്സിലാക്കുക.  ഇതെല്ലാം സഹോദരന്‍ എന്ന പദം ഉപയോഗിക്കുമ്പോള്‍ തന്നെ പ്രയോഗം കാരണം വരുന്ന അര്‍ത്ഥവ്യത്യാസങ്ങളാണ്. ഇനി അറബി ഭാഷയിലെ (യാ അഖീ, അഖീ) തുടങ്ങിയ പദപ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന എല്ലാ തലങ്ങളും മലയാള ഭാഷ ഉള്‍ക്കൊള്ളണം എന്നില്ല. തിരിച്ചും അതുപോലെത്തന്നെ. അതുകൊണ്ട് സത്യനിഷേധിയായ ഒരാള്‍ എന്‍റെ സഹോദരനാണ് എന്ന് പറയാമോ എന്നൊരാള്‍ ചോദിച്ചാല്‍ തീര്‍ത്തും പാടില്ല എന്നേ പറയാന്‍ സാധിക്കൂ. എന്നാല്‍ കേവല അഭിസംബോധനം എന്ന നിലക്ക് വാക്കുകളില്‍ പ്രയോഗിക്കപ്പെടുന്ന 'സഹോദരാ, സഹോദരീ' പ്രയോഗങ്ങള്‍ സാഹോദര്യ ബന്ധം എന്ന അര്‍ത്ഥതലം ഭാഷയില്‍പോലും ഉള്‍ക്കൊള്ളുന്നില്ല.

സത്യവിശ്വാസികള്‍ക്ക് സത്യനിഷേധത്തെയോ അതിന്‍റെ വക്താക്കളെയോ സ്നേഹിക്കുവാനോ അവരോട് മാനുഷികമായ ബന്ധത്തിനപ്പുറമുള്ള  ആത്മബന്ധമോ സാഹോദര്യബന്ധമോ സ്ഥാപിക്കുവാനോ സാധിക്കുകയില്ല. കാരണം അവന്‍ അവന്‍റെ നഫ്സിനേക്കാള്‍ സ്നേഹിക്കുന്നത് അല്ലാഹുവിനെയാണ്.  ആ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക എന്നതാകുന്നു അവര്‍ ഏറ്റവും വെറുക്കുന്നതും. അതുകൊണ്ടും അവ രണ്ടും ഒരു ഹൃദയത്തില്‍ സംഗമിക്കുകയില്ല.  എന്നാല്‍ അതേ സമയം മാന്യമായ മാര്‍ഗത്തിലൂടെയും സദുപദേശത്തിലൂടെയും അവര്‍ അവിശ്വാസികളോട് കാരുണ്യത്തോടെ വര്‍ത്തിക്കുന്നതും സൗമ്യമായി അവരെ നേര്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നതും ഗുണകാംഷയുടെയും സദുപദേശത്തിന്റെയും ഭാഗമാണ്. അവിടെയാണ് വിശ്വാസത്തിന് കോട്ടം തട്ടുന്ന എല്ലാ ബന്ധങ്ങളും വിചേദിക്കുന്നതോടൊപ്പം, വിശ്വാസത്തെ ബാധിക്കാത്ത മാനുഷികമായ ബന്ധങ്ങള്‍ നിലനിര്‍ത്തുകയും, അതോടൊപ്പം അവരെ സന്മാര്‍ഗത്തിലേക്ക്  ക്ഷണിക്കുകയും ചെയ്യുന്നത് ഒത്തുവരുന്നത്.

'
ബഹുമാനപ്പെട്ട' എന്ന പ്രയോഗവും ഭാഷാപരമായ അഭിസംബോധനത്തിലെ ഒരു മാന്യമായ രീതി എന്ന നിലക്കേ നാം കണക്കാക്കിയിട്ടുള്ളൂ.   സമൂഹത്തില്‍ പദവിയും സ്ഥാനവും വഹിക്കുന്നവരോട് സംഭാഷണം നടത്തുമ്പോള്‍ ആ മാന്യത കാത്തുസൂക്ഷിക്കുക എന്നേ അതര്‍ത്ഥമാക്കുന്നുള്ളൂ അല്ലാതെ സ്ത്യനിഷേധിയെയോ അയാളുടെ സത്യനിഷേധത്തെയോ ആദരിക്കുക എന്നതല്ല ആ പ്രയോഗത്തിന്‍റെ  ഉദ്ദേശം:

നബി (സ) ഹിറഖല്‍ രാജാവിന് കത്തയച്ചപ്പോള്‍ അതില്‍ എഴുതിയത് : (ഇലാ അളീമി റൂം) എന്നായിരുന്നു. അതിന്‍റെ വിവക്ഷ ആ ഹദീസിനെ ശറഹ് ചെയ്ത ഒട്ടനേകം മുഹദ്ദിസീങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇമാം ബഗവി അദ്ദേഹത്തിന്‍റെ ശറഹുസുന്നയില്‍ നല്‍കിയ വിശദീകരണം:
" إلى عظيم الروم " أي : من يعظمه الروم أخذ بأدب الله في تليين
"(ഇലാ അളീമി-റൂം) അഥവാ റോമുകാര്‍ ബഹുമാനിക്കുന്നവന്‍ (ആദരിക്കുന്നവന്‍) എന്നര്‍ത്ഥം. അദ്ദേഹം സൗമ്യമായി അഭിസംബോധനം ചെയ്യുക എന്നാ അല്ലാഹു പഠിപ്പിച്ച അദബാണ് ഇവിടെ സ്വീകരിച്ചത്." - [ശറഹുസ്സുന്ന - ബഗവി :  വോ: 12 പേജ്: 277]. ഇമാം ബഗവിയുടെ വിശദീകരണത്തിന്‍റെ സ്ഥാനവും മഹത്വവും ഞാന്‍ വിശദീകരിക്കേണ്ടതില്ല. അത്രമാത്രം സുപരിചിതനും പ്രസിദ്ധി ആര്‍ജിച്ച ഇമാമുമാണ് അദ്ദേഹം.

അതുപോലെ ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു:
"ولم يقل إلى هرقل فقط بل أتى بنوع من الملاطفة، فقال: عظيم الروم أي الذي يعظمونه ويقدمونه ، وقد أمر الله تعالى بالانة القول لمن يدعى إلى الإسلام، فقال تعالى: ادع إلى سبيل ربك بالحكمة والموعظة الحسنة ، وقال تعالى : فقولا له قولا لينا ...

"
അദ്ദേഹം ഹിറഖലിന് എന്ന് മാത്രം പറഞ്ഞ് നിര്‍ത്തിയില്ല, മറിച്ച് വിനയപുരസരമുള്ള ഒരു പ്രയോഗം ഉപയോഗിച്ചുകൊണ്ട് 'അളീമി - റൂം' എന്ന് പറഞ്ഞു. അഥവാ അവര്‍ (റോമുകാര്‍) ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന  വ്യക്തി എന്നര്‍ത്ഥം. ഇസ്ലാമിലേക്ക് ക്ഷനിക്കപ്പെടുന്നയാളെ ഇപ്രകാരം സൗമ്യമായി അഭിസംബോധനം ചെയ്യുക എന്നത് അല്ലാഹു കല്പിച്ചിട്ടുള്ളതാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: "യുക്തിദീക്ഷയോടെയും സദുപദേശം കൊണ്ടും നീ നിന്റെ റബ്ബിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷനിക്കുക". അതുപോലെ അവന്‍ പറഞ്ഞു: "നിങ്ങള്‍ ഇരുവരും അവനോട് (ഫിര്‍ഔനോട്) സൗമ്യമായ രീതിയില്‍ സംഭാഷണം നടത്തുക".  - [ശറഹു മുസ്‌ലിം: വോ: 12 പേജ്: 108].

തഅല്ലുഫിന് വേണ്ടി, അഥവാ പറയുന്ന കാര്യം അവര്‍ സ്വീകരിക്കാന്‍ സൗമ്യവും വിനയവും ഉള്‍ക്കൊള്ളുന്ന, ആളുകള്‍ പൊതുവായി സ്വീകരിച്ചിട്ടുള്ള മാന്യമായ സംഭാഷണ ശൈലി ഉപയോഗിക്കുക എന്നത് ശറഇയ്യായ അദബില്‍ പെട്ടതാണ്. അതുകൊണ്ട് കേവലം ബഹുമാനപ്പെട്ട എന്ന് പറഞ്ഞാല്‍ സമയവും സന്ദര്‍ഭവും നോക്കാതെ അവിടെ കാഫിറിനോട് 'വലാഅ്' കാണിച്ചു എന്നെല്ലാം പറയുന്നത് വര്‍ഗീയ വിദ്വേഷം പടര്‍ത്താനും സത്യത്തില്‍ നിന്നും അവരെ കൂടുതല്‍ അകറ്റാനും മാത്രമെ ഉപകരിക്കൂ.

ഇനി അമ്പലപ്രാസംഗികന്‍ എന്ന് മറ്റൊരു വ്യക്തിയെ സംബന്ധിച്ചുള്ള പ്രയോഗം കണ്ടു. മറ്റാരെയും പോലെ 100 % തെറ്റുകളില്‍ നിന്ന് അദ്ദേഹവും മുക്തനല്ല. അദ്ദേഹത്തിന്‍റെ വാക്കുകളില്‍ അപാകതകള്‍ വന്നുപോയിട്ടുണ്ട് എങ്കില്‍ അത് പ്രമാണബദ്ധമായി എതിര്‍ക്കുകയോ അദ്ദേഹത്തെ ഉപദേശിക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. എന്നാല്‍ അമ്പലപ്രാസംഗികന്‍ എന്ന് പരിഹസിക്കുന്നത് ശരിയല്ല. അതില്‍ അമ്പലത്തില്‍ കയറി പ്രസംഗിക്കുക എന്നത് ഒരു അപരാധമാണ് എന്നാ ധ്വനിയുണ്ട്. മാത്രമല്ല പല ഇടങ്ങളില്‍ നിന്നും അത് ആവര്‍ത്തിച്ച് കേള്‍ക്കാറും ഉണ്ട്. തൗഹീദ് പറയാനും ശിര്‍ക്കിനെ എതിര്‍ക്കാനും ഇതരമതസ്ഥരുടെ ആരാധനാലയങ്ങളില്‍ പോകുക  എന്നത് നിഷിദ്ധമല്ല. ലജ്നതുദ്ദാഇമയുടെ ഒരു ഫത്'വയില്‍ ഇപ്രകാരം കാണാം:
"إن كان ذهابك إلى الكنيسة لمجرد إظهار التسامح والتساهل : فلا يجوز ، وإن كان ذلك تمهيدا لدعوتهم إلى الإسلام وتوسيع مجالها ، وكنت لا تشاركهم في عبادتهم ، ولا تخشى أن تتأثر بعقائدهم ولا عاداتهم وتقاليدهم : فذلك جائز"
"നീ ചര്‍ച്ചിലേക്ക് പോകുന്നത് വിട്ടുവീഴ്ചയും അവരോടുള്ള നല്ല നിലപാടും കാണിക്കാന്‍ വണ്ടി മാത്രമാണ് എങ്കില്‍ അത് അനുവദനീയമല്ല. എന്നാല്‍ അത് അവരെ പ്രബോധനം ചെയ്യാനുള്ള തുടക്കം എന്ന നിലക്കും, അതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാനും വേണ്ടി ആയിരിക്കുകയും, അവരുടെ ആരാധനകളില്‍ നീ പങ്കാളിയാകാതിരിക്കുകയും, അവരുടെ വിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും നിന്നെ സ്വാധീനിക്കുന്നതിനെ നീ ഭയപ്പെടാതിരിക്കുകയും ചെയ്‌താല്‍ അത് അനുവദനീയമാണ്". - [ഫതാവ ലജ്നതുദ്ദാഇമ  : 2/ 115].
അതുകൊണ്ട് അമ്പലത്തില്‍ പ്രസംഗിക്കുക എന്നത് ഒരു അപരാധമല്ല. അദ്ദേഹത്തിന് അത് സാധിച്ചതില്‍ അല്ലാഹുവിനെ സ്തുതിക്കുകയും തൗഫീഖിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അല്ലാഹു എളുപ്പമാക്കിക്കൊടുക്കട്ടെ. എം എം അക്ബര്‍ സാഹിബാണെങ്കിലും അദ്ദേഹവുമായി ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായഭിന്നത ഉണ്ടായി എന്നതിന്‍റെ പേരില്‍ അദ്ദേഹം നിര്‍വഹിച്ച പ്രബോധന ദൗത്യ നിര്‍വഹണത്തെ മൊത്തം തള്ളിക്കളയാന്‍ ഒരിക്കലും സാധിക്കില്ല.  സ്വാഭാവികമായും വീഴ്ചകള്‍ നമ്മെപ്പോലെ അവര്‍ക്കെല്ലാം  സംഭവിച്ചിരിക്കാം. അത് പ്രമാണബദ്ധമായി തിരുത്താവുന്നതും വിമര്‍ശനവിധേയമാക്കാവുന്നതും ആണ്. പക്ഷെ അവര്‍  ചെയ്യുന്ന പ്രവര്‍ത്തിയെ മുഴുവന്‍ അനര്‍ഹമായി അടച്ചാക്ഷേപിക്കുന്നതും അമ്പലപ്രാസംഗികന്‍ എന്ന് പരിഹസിക്കുന്നതും ഉചിതമാണ് എന്ന് തോന്നുന്നില്ല. ഇവിടെയുള്ള അനേകായിരം ഇതര മതസ്ഥര്‍ക്ക് ലളിതമായി തൗഹീദിനെക്കുറിച്ച് പറഞ്ഞ് കൊടുക്കാന്‍ അവര്‍ക്കൊക്കെ സാധിച്ചു എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. ഇതര മതസ്ഥരെ ഈ ദീനിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് എടുത്ത് പറയപ്പെടാവുന്ന വല്ലതും എനിക്ക് ചെയ്യാന്‍ സാധിച്ചതായി ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ അത് നിര്‍വഹിക്കുന്നവരെ ബഹുമാനത്തോടുകൂടിയാണ് കാണുന്നതും. തെറ്റുകള്‍ തിരുത്തപ്പെടേണ്ടവ തന്നെയാണ്.  എന്നാല്‍ അവ എനിക്കും അവര്‍ക്കും സംഭവിക്കാം എന്നുള്ള പൂര്‍ണബോധ്യത്തോടെത്തന്നെ.

 
അപാകതകള്‍ പരിശോധിക്കപ്പെട്ടാല്‍ താന്‍ അപാകതകളില്‍ നിന്നും സമ്പൂര്‍ണ മുക്തനാണ് എന്ന് മാന്യസാഹോടരന് പറയാന്‍ പറ്റുമോ ?!. പരിപൂര്‍ണത അല്ലാഹുവിന് മാത്രമുള്ളതാണ്. നാമെല്ലാം കുറ്റവും കുറവും ഉള്ളവരാണ്. ന്യൂനതകള്‍ അല്ലാഹു പൊറുത്ത് തരട്ടെ...


ഏതായാലും പ്രശ്നകലുശിതമായ ഈ ഒരന്തരീക്ഷത്തില്‍ ഒരിക്കലും ഇങ്ങനെയൊരു എഴുത്ത്കുത്ത് കൂടി ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇപ്പോള്‍ തന്നെ ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള വിവാദങ്ങള്‍ ഉണ്ട്. മാത്രമല്ല ചര്‍ച്ചകള്‍ വിഷയാധിഷ്ടിതം എന്നതിലുപരിയായി വ്യക്തിപരം എന്ന നിലക്ക് വഴിമാറുമ്പോള്‍ സ്വാഭാവികമായും മനുഷ്യന്‍ എന്ന നിലക്കുള്ള ന്യൂനതകള്‍ സ്വാധീനിക്കും എന്നത് ഉറപ്പാണ്. എന്‍റെ കാര്യമാണ് ഞാന്‍ പറഞ്ഞത്. എന്‍റെ എഴുത്തുകളില്‍ വിഷയങ്ങളോട് നീതി പുലര്‍ത്തുന്നില്ല എന്ന വിമര്‍ശനത്തെ ഗൗരവത്തോടെത്തന്നെ സ്വീകരിക്കുന്നു. എഴുതാനുണ്ടായ കാരണങ്ങള്‍ ആണല്ലോ അതിലെ വരികളെ സ്വാധീനിക്കുന്നത്. അതുകൊണ്ടായിരിക്കാം. ഒരുപക്ഷെ   ഈ ലേഖനത്തിലും അതുണ്ടാകാം. അതെന്‍റെ ന്യൂനതയായി മനസ്സിലാക്കുന്നു. ഒരിക്കലും ഞാനല്ലല്ലോ എന്‍റെ ലേഖനങ്ങളെ വിലയിരുത്തേണ്ടത്. വിലപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് നന്ദി. അല്ലാഹു പ്രതിഫലം തരട്ടെ..

ഏതായാലും ഞാന്‍ ഈ എഴുത്തുകുത്ത് ഇവിടെ അവസാനിപ്പിക്കുന്നു. അതിലാണ് നന്മയുള്ളത് എന്ന് മനസ്സിലാക്കുന്നു. വിയോജനക്കുറിപ്പ്‌ എഴുതിയ സഹോദരന് മുന്നില്‍ അടിയറവ് പറഞ്ഞുകൊണ്ടുതന്നെ... അല്ലാഹു അനുഗ്രഹിക്കട്ടെ ... 
سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك وأتوب إليك

അബ്ദുര്രഹംന്റെ മറുപടി  രണ്ടാം  ഭാഗം
***************************************************
വിയോജനക്കുറിപ്പിനോടുള്ള പ്രതികരണം. ഭാഗം രണ്ട്.
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد ؛

السلام عليكم ورحمة الله
സ്നേഹപൂര്‍വ്വം ...

വിയോജനക്കുറിപ്പിലെ പല കാര്യങ്ങളും ഇപ്പോഴാണ് ശ്രദ്ധിച്ചത്. കാര്യങ്ങള്‍ പലതും ഇടകലര്‍ത്തി എഴുതിയിട്ടുണ്ട്. കൂടെ അറിഞ്ഞോ അറിയാതെയോ പല കാര്യങ്ങളും അമിതമായി ഗവേഷണം നടത്തി ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത അര്‍ത്ഥ തലങ്ങളിലേക്ക് കൊണ്ടുപോയി വിമര്‍ശിക്കുന്നുമുണ്ട്. നല്ല ഉദ്ദേശത്തോടെ എഴുതിയതാവാം, പക്ഷെ പൊതുവിഷയമായതു കൊണ്ട് പദപ്രയോഗങ്ങളുടെയും തന്‍റെ ലേഖനത്തിലെ അപാകതകളുടെയും വില നല്‍കേണ്ടി വരുന്നത് മുഴുവന്‍ മുസ്‌ലിം സമൂഹമായിരിക്കും എന്നത് ഞാനും ലേഖകനും തീര്‍ച്ചയായും ചിന്തിക്കേണ്ടതാണ്.

ഇതരമതസ്ഥരോട് 'സഹോദരാ , ബഹുമാനപ്പെട്ട' തുടങ്ങിയ പദങ്ങളെ സംബന്ധിച്ചുള്ള പരാമര്‍ശം ലേഖനത്തില്‍ കടന്നുവന്നതാണ്. അഥവാ മനപ്പൂര്‍വം ഉദ്ദേശിച്ചതല്ല എന്നതാണ് സഹോദരന്‍റെ വിശദീകരണം..  ആയിരിക്കാം.. പക്ഷെ സമൂഹത്തില്‍ അതുണ്ടാക്കുന്ന ഇമ്പാക്റ്റ് ഊഹിച്ചിട്ടുണ്ടോ ?. നിങ്ങള്‍ എഴുതുന്ന ലേഖനങ്ങള്‍ വായിക്കുന്നത് നിങ്ങളുടെ ചുറ്റും കൂടിയിട്ടുള്ള ഒരുപറ്റം ആളുകള്‍ മാത്രമാണോ ?!. ഒരിക്കലുമല്ല.   ഒരുപക്ഷെ സഹോദരന്‍ ശ്രദ്ധിചിട്ടുണ്ടാവില്ല, താങ്കളുടെ കൂടെയുള്ള പലരും ആ കാര്യമാണ് 'വലാഉം ബറാഉം' പാലിക്കുന്നവനും പാലിക്കാത്തവനും തമ്മിലുള്ള അളവുകോലായി കണക്കാക്കുന്നത്. അത് ഏത് സാഹചര്യത്തില്‍ എന്ത് അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു എന്ന സാമാന്യമായ പരിഗണന പോലും ഇവര്‍ നല്‍കാറില്ല. ധനമന്ത്രി തോമസ്‌ ഐസക് സാറിന്‍റെ സാമ്പത്തിക വിഷയത്തിലെ ഒരു ലേഖനത്തിന് നിരൂപണം എഴുതിയപ്പോള്‍ അതില്‍ 'ബഹുമാനപ്പെട്ട' എന്ന് എഴുതിയതിന് താങ്കളുടെ അനുഭാവികളും, ഇന്ന് താങ്കളുടെ എഴുത്തുകളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നവരുമായ ആളുകള്‍ എനിക്കയച്ച മെസേജുകള്‍ അതിന്‍റെ ഒരുദാഹരണം മാത്രമായിരുന്നു. അതെല്ലാം താങ്കളുടെ മേല്‍ കെട്ടിവെക്കുകയോ, അതിനെല്ലാം ഉത്തരവാദി താങ്കളാണ് എന്ന് പറയുകയോ അല്ല, മറിച്ച് ഇതൊരു സാമൂഹിക പ്രശ്നമാണ്. താങ്കള്‍ തന്നെ തുറന്നെഴുതിയ അതിരുകവിയല്‍. അതിന്‍റെ ഉപോല്‍ഭലകമായി തങ്ങള്‍ക്ക് അനുകൂലിക്കാന്‍ സാധിക്കാത്തവരുടെ ന്യൂനതകള്‍ മാത്രം പ്രബോധന വിഷയമാകുന്നു. വാക്കുകള്‍ അത് പരാമര്‍ശിച്ച തലങ്ങളില്‍ നിന്നും മാറ്റി വ്യാഖ്യാനിക്കപ്പെടുന്നു. ശേഷം, ജൂതചാരന്‍, സ്വാഹിബുല്‍ ഹവ, മുബ്തദിഅ്, ഹിസ്ബി തുടങ്ങിയ വാല്‍ക്കഷ്ണങ്ങള്‍ പിറകെ വരുന്നു.   അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ. ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്നവരോടാണ് കൂടുതല്‍ അടുപ്പം ഉണ്ടാകേണ്ടത് എന്നാ താങ്കളുടെ നിര്‍ദേശം വിശാലമനസ്കതയോടെ സ്വീകരിക്കുന്നു. പാലിക്കാന്‍ ശ്രമിക്കാറുമുണ്ട്. അത് എന്നോട് ആവശ്യപ്പെട്ടത് പോലെ കൂടെയുള്ളവര്‍ക്ക് കൂടി പറഞ്ഞു കൊടുക്കണം എന്ന് അപേക്ഷ.  

ഞാന്‍ കൂടെയുള്ള പലരെയും വിമര്‍ശിക്കുന്നില്ല എന്നതാണ് ലേഖനത്തിലെ മറ്റൊരു വലിയ പരാതി. ഈ വിഷയത്തില്‍ അതിര് കവിഞ്ഞവര്‍ ഉണ്ട് എന്നത് സഹോദരന്‍ ലേഖനത്തില്‍ സമ്മതിക്കുകയും ചെയ്യുന്നു. സഹോദരന്‍ ഉദ്ദേശിച്ചവര്‍ ആരൊക്കെയാണ് ?!. അതില്‍ അലസത വരുത്തി എന്ന പേരില്‍ താന്‍ അംഗീകരിക്കാത്തവരുടെയെല്ലാം പേരുകള്‍ പരാമര്‍ശിച്ച് എഴുതിയ തന്‍റെ ലേഖനത്തില്‍ ഈ അതിര് കവിച്ചിലുകാരുടെ ആരുടേയും പേരില്ല. അവര്‍ സ്വന്തം ഭാഗത്ത് ഉള്ളവരാണ് എന്നതിനാലാണോ ?!. അറിയില്ല. ഏതായാലും ഈ അതിരുകവിച്ചില്‍ ഒരു പ്രശ്നമാണ്. പ്രബോധനത്തെ മുടക്കുന്ന ഇസ്‌ലാമിന്‍റെ യഥാര്‍ത്ഥ സന്ദേശത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രശ്നം. ഒരുവശത്ത് ബഹുദൈവാരാധനകളോടും, ആചാരങ്ങളോടും, ആഘോഷങ്ങളോടുമെല്ലാം സമരസപ്പെടുമ്പോള്‍ മറ്റൊരു വശത്ത് ഇസ്‌ലാം പഠിപ്പിച്ച മാനുഷിക മൂല്യങ്ങള്‍ വരെ നിരാകരിക്കപ്പെടുന്നു. രണ്ടും എതിര്‍ക്കപ്പെടേണ്ടത് തന്നെ.

സ്നേഹം എന്നത് വിവിധ തലങ്ങളില്‍ ഉണ്ട്. അത് ആ പദത്തിന്‍റെ വ്യാപ്തിയാണ്. അതില്‍ മനുഷ്യ സൃഷ്ടിപ്പില്‍ത്തന്നെ അടങ്ങിയതായ طبعي ആയ അഥവാ പ്രകൃതിപരമായി മനുഷ്യന്‍റെ സൃഷ്ടിപ്പില്‍ അടങ്ങിയ അടുപ്പം ഉണ്ട്. തന്‍റെ ജന്മനാട്, തന്‍റെ അയല്‍വാസികള്‍, താന്‍ കച്ചവടത്തിലോ മറ്റോ ഇടപഴകുന്നവര്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, തന്‍റെ ഗോത്രം, ഒരേ ഭാഷക്കാര്‍ ദേശക്കാര്‍, ഒപ്പം ജോലി ചെയ്യുന്നവര്‍, ഇങ്ങനെ ഇവര്‍ പരസ്പരം ഉണ്ടാകുന്ന മാനുഷികമായ അടുപ്പം ഈ പറഞ്ഞ അടുപ്പമാണ്. വിശ്വാസത്തിന് കോട്ടം തട്ടാത്ത രൂപത്തില്‍ ഉണ്ടാകുന്ന ഈ മാനുഷിക ബന്ധം ഇസ്‌ലാം വിലക്കിയിട്ടില്ല. അഥവാ ഇസ്‌ലാം വിലക്കിയ സ്നേഹവും അടുപ്പവും അതല്ല. മതപരമായി ഉണ്ടാകേണ്ട 'അടുപ്പത്തിനും അകല്‍ച്ചക്കും' ഈ സ്വാഭാവിക ബന്ധങ്ങള്‍ കോട്ടം തട്ടിക്കുംമ്പോള്‍ മാത്രമാണ് അവ വിരോധിക്കപ്പെടുന്നത്. നബി (സ) ക്ക് തന്‍റെ പിതൃവ്യനോട് ഉണ്ടായിരുന്നത് ഈ അടുപ്പമായിരുന്നു. 

إنك لا تهدي من أحببت "താങ്കള്‍ ഇഷ്ടപ്പെടുന്നവരെ താങ്കള്‍ക്ക് ഹിദായത്തിലാക്കാന്‍ കഴിയില്ല" എന്ന ആയത്തിന്‍റെ പശ്ചാത്തലത്തില്‍ നബി (സ) കാഫിറിനെ സ്നേഹിച്ചു എന്നല്ല പഠിപ്പിക്കുന്നത്, മറിച്ച് അദ്ദേഹത്തിന്‍റെ പിതൃവ്യന്‍ എന്ന നിലക്ക് അദ്ദേഹത്തിന് അബൂ ത്വാലിബിനോടുള്ള സ്നേഹം അതാണ്‌ അവിടെ പരാമര്‍ശിച്ചിരിക്കുന്നത്. മാത്രമല്ല അബൂ ത്വാലിബ്‌ നബി (സ) യെ സംരക്ഷിച്ചതിലുള്ള സ്നേഹവും കടപ്പാടും അദ്ദേഹത്തോട് നബി (സ) ക്ക് ഉണ്ടായിരുന്നു. ഇത് മനുഷ്യന് മനുഷ്യനോട് ഉണ്ടാകുന്ന സ്വാഭാവിക ബന്ധമാണ്. 

"അബൂത്വാലിബ്‌ മരിച്ചപ്പോള്‍ ഖുറൈശികള്‍ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ മടിച്ചിരുന്ന പല രൂപത്തിലുള്ള ഉപദ്രവങ്ങളും നബി (സ) ക്ക് നേരെ നടത്തി." - [സീറതു ഇബ്നു ഹിഷാം: 2/46].

ഇവിടെ അബൂത്വാലിബിനോട് നബി (സ) ക്കും തിരിച്ച് അബൂത്വാലിബിന് നബിയോടും ഉണ്ടായിരുന്ന സ്നേഹം പ്രകൃതിപരമായ സ്നേഹമായിരുന്നു. ശറഇയ്യായ വിശ്വാസത്തിന്‍റെ പേരിലുള്ള സ്നേഹം ആയിരുന്നില്ല. ഇത് ഇമാം ഇബ്നു കസീര്‍ (റ) വ്യക്തമാക്കുന്നുണ്ട്: "അബൂത്വാലിബ്‌ നബി (സ) സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തോട് കഠിനമായ സ്നേഹവും അദ്ദേഹത്തിന്‍റെ കൂടെ നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് പ്രകൃതിപരമായ സ്നേഹമായിരുന്നു. ശറഇയായ സ്നേഹമായിരുന്നില്ല." - [ഇബ്നു കസീര്‍: അല്‍ഖസസ്: 56].

എന്നാല്‍ ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയും തമ്മിലുള്ള സ്നേഹബന്ധവും, അടുപ്പവും അതിലുപരി കടപ്പാടുകളും എല്ലാം ഇതിലും എത്രയോ വലുതാണ്‌. അവര്‍ ഒരൊറ്റ ശരീരം പോലെയാണ് എന്നതാണ് നബി (സ) പഠിപ്പിച്ചത്. അത് കൂടി മനസ്സിലാക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഈ കാര്യം കൂടി മനസ്സിലാക്കാന്‍ സാധിക്കൂ.

തന്‍റെ ആദര്‍ശത്തോട് ശത്രുതയും അനീതിയും വച്ച് പുലര്‍ത്താതിരുന്ന അബൂത്വാലിബിനോട് സ്വീകരിച്ച സമീപനം ആയിരുന്നില്ല അബൂലഹബിനോടും അബൂ ജഹലിനോടും ഉണ്ടായിരുന്നത്. അവര്‍ ശത്രുതയും അനീതിയും വച്ച് പുലര്‍ത്തിയിരുന്നവരായിരുന്നു. എല്ലാവരോടും ഒരേ സമീപനമല്ല സ്വീകരിക്കേണ്ടത് എന്നത് ഇതില്‍ നിന്നുതന്നെ മനസ്സിലാക്കാം.

വിശ്വാസത്തിന്‍റെ പേരില്‍ ഉണ്ടാകുന്ന സ്നേഹബന്ധവും അകല്‍ച്ചയും, മാനുഷികമായി ഉണ്ടാകുന്ന ബന്ധവും അകല്‍ച്ചയും തമ്മില്‍ ഉള്ള വ്യത്യാസം മനസ്സിലാക്കാത്തതാണ് ലേഖകന്‍റെ കുഴപ്പം. ഒന്ന് അവന്‍റെ സൃഷ്ടിപ്പില്‍ തന്നെ അടങ്ങിയതാണ്. മൃഗങ്ങള്‍ക്കിടയില്‍ പോലും അതുണ്ട്. ആ പ്രകൃതിപരമായ സ്നേഹം തന്നെയാണ് മറ്റൊരര്‍ത്ഥത്തില്‍ കാരുണ്യം എന്നും പറയപ്പെടുന്നത്. അല്ലാഹു ജീവജാലങ്ങള്‍ക്ക് നല്‍കിയ ഗുനവിശേഷണങ്ങളില്‍ ഒന്നാണത്.  മറ്റൊന്ന് അവന്‍റെ വിശ്വാസത്തിന്‍റെയും ഈമാനിന്‍റെയും ഭാഗമായി ആര്‍ജിക്കുന്നതാണ്.  ഒന്ന് അവിശ്വാസികളുമായി ഉണ്ടാകുന്നതിനെ ഇസ്‌ലാം വിലക്കുന്നുവെങ്കില്‍, മറ്റൊന്ന് അവരുമായി ഉണ്ടാകുന്നത് വിശ്വാസത്തിന് കോട്ടം തട്ടാത്തിടത്തോളം വിലക്കുന്നില്ല. അതുകൊണ്ടുതന്നെ അവനോടുള്ള വെറുപ്പും വിയോജിപ്പും ആദര്‍ശതലത്തിലാണ്. അവനില്‍ നിന്ന് എപ്പോള്‍ കുഫ്ര്‍ നീങ്ങുന്നുവോ അപ്പോള്‍ ആ വിയോജിപ്പ്‌ നീങ്ങുകയും ചെയ്യും. അതല്ലാതെ മാനുഷികമായ അര്‍ത്ഥതലത്തിലും അത് ബാധകമാണ് എങ്കില്‍ അവന് പുണ്യം, ചെയ്യുന്നതും അവനോട് നല്ല രൂപത്തില്‍ വര്‍ത്തിക്കുന്നതും അവനോട് കരുണ കാണിക്കുന്നതും എല്ലാം വിലക്കപ്പെടുമായിരുന്നു.
ഇവിടെയാണ്‌ പൊതുസമൂഹം ഇസ്‌ലാമിനെയും അതിന്‍റെ ആദര്‍ശത്തെയും തെറ്റിദ്ധരിക്കും വിധം സഹോദരന്‍ കാര്യങ്ങള്‍ കൂട്ടിക്കുഴക്കുന്നത്. സ്വാഭാവിക മനുഷ്യബന്ധങ്ങളെയും വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള ബന്ധങ്ങളെയും ഒരേ നാണയത്തില്‍ അളക്കുന്നത് ആണ് പ്രശ്നം. സത്യനിഷേധത്തെയും സത്യനിഷേധികളെയും അവരിലുള്ള നിഷേധത്തിന്‍റെ പേരിലാണ് വെറുക്കുന്നത്. ആ വിയോജിപ്പും വെറുപ്പും സ്ഥായിയാണ്. എന്നാല്‍ അത് മാനുഷികബന്ധങ്ങളില്‍ വെറുപ്പ് കാണിക്കാനോ, അവരോട് മോശമായി പെരുമാറാനോ കാരണമാകുന്നില്ല. ഇത് കാപട്യമില്ലാത്ത നിലപാടാണ്. എന്നാല്‍ മനസ്സില്‍ ഒന്നും , പുറത്ത് വേറൊന്നും കാണിക്കുക എന്ന സഹോദരന്‍ സൂചിപ്പിച്ച നിലപാട് ഒരര്‍ത്ഥത്തില്‍ വഞ്ചനയാണ്. അതിലുപരി അത് എല്ലാവര്‍ക്കും സാധിക്കുകയുമില്ല. അതുകൊണ്ടുതന്നെയാണ് നേര്‍ക്കുനേരെയുള്ളവര്‍ സഹോദരനെപ്പോലെയുള്ളവരുടെ ക്ലാസുകള്‍ കേട്ട് അതിരുകവിയുന്നതും.

സാന്ദര്‍ഭികമായി സൂചിപ്പിക്കേണ്ട ഒരു വിഷയം പ്രകൃതിപരമായ ബന്ധങ്ങള്‍ കാരണം ഉണ്ടാകുന്ന കാര്യങ്ങളും, വിശ്വാസപരമായ കാര്യങ്ങളും പരസ്പരം കലര്‍ത്തി മഹതി ഉമ്മുല്‍ മുഅമിനീന്‍ ആഇശാ (റ) ക്കെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ശിയാക്കള്‍ ശ്രമിച്ചിട്ടുണ്ട്. ഭാര്യാഭര്‍തൃ ബന്ധം എന്ന നിലക്ക് നബി (സ) യോട് ആഇശാ (റ) ക്കുണ്ടായ ചില സന്ദര്‍ഭങ്ങളെ പ്രവാചകനോട് അങ്ങനെ ചെയ്യുക എന്നത് കുഫ്ര്‍ ആണ്, അതുകൊണ്ട് അവര്‍ കാഫിറാണ് എന്ന് ദുര്‍വ്യാഖ്യാനിക്കുകയാണ് ശിയാക്കള്‍ ചെയ്തത്. യഥാര്‍ത്ഥത്തില്‍ ആ കാര്യങ്ങള്‍ ഒരു വിശ്വാസി പ്രവാചകനോട് ഉണ്ടായ സമീപനം എന്ന നിലക്കല്ല, ഭാര്യ ഭര്‍ത്താവിനോട് എന്ന നിലക്കാണ് വായിക്കേണ്ടത്. അയല്‍പക്കം, കൂടെ ജോലി ചെയ്യുന്നവര്‍ എല്ലാവരുമായി ഉണ്ടാകുന്ന മനുഷ്യസഹചമായ ഇടപെടലുകള്‍ എടുക്കേണ്ടതും, വിശ്വാസിയും കാഫിറും എന്ന നിലക്കല്ല, കച്ചവടക്കാരനും കച്ചവടക്കാരനും, അയല്‍വാസിയും അയല്‍വാസിയും, മലയാളിയും മലയാളിയും എന്നീ അര്‍ത്ഥതലങ്ങളിലാണ്. എന്നാല്‍ അവിടെ വിശ്വാസപരമായ കാര്യങ്ങളില്‍ ഉള്ള അകല്‍ച്ചയും ബന്ധവിച്ചേദനവും നിലനിര്‍ത്തുകയും വേണം. വിശ്വാസപരമായ ബന്ധവും മാനുഷികമായ ബന്ധവും വൈരുദ്ധ്യാധിഷ്ടിതമായി വരുമ്പോള്‍ അവിടെ വിശ്വാസപരമായ ബന്ധത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യണം.

വിശ്വാസത്തിന് കോട്ടം തട്ടുന്ന ആത്മബന്ധം ഒരു വിശ്വാസിയും അവിശ്വാസിയും തമ്മില്‍ ഉണ്ടാകാന്‍ പാടില്ല. "ഒരാള്‍ തന്‍റെ ഉറ്റമിത്രത്തിന്‍റെ മതത്തിലായിരിക്കും, അതുകൊണ്ട് ഉറ്റമിത്രമായി സ്വീകരിക്കുന്നത് ആരെയെന്ന് ഓരോരുത്തരും നോക്കിക്കൊള്ളട്ടെ". - [മുസ്നദ് അഹ്മദ്: 8015]. ഇവിടെ മാനുഷികമായ ബന്ധം വിശ്വാസത്തിന് വരെ കോട്ടം തട്ടുന്ന ആത്മബന്ധമായി മാറരുത് എന്ന് നബി (സ) പഠിപ്പിക്കുന്നു. ബഹുദൈവരാധന എന്ന മഹാപാപത്തില്‍ നിന്നും ഭയക്കുന്ന വിശ്വാസിക്ക് ആദര്‍ശപരമായി സമരസപ്പെടുന്ന ബന്ധം ഒരിക്കലും അവരുമായി ഉണ്ടായിക്കൂട. അതിന് തന്‍റെ ബന്ധങ്ങള്‍ ഇടവെക്കാനും പാടില്ല. അത് മാതാപിതാക്കള്‍ ആണെങ്കിലും സഹോദരങ്ങള്‍ ആണെങ്കിലും. അവര്‍ ശിര്‍ക്ക്, അധര്‍മ്മം തുടങ്ങിയവ  ചെയ്യാന്‍ കല്‍പിച്ചാല്‍ ചെയ്യരുത് അതിനി മുസ്‌ലിംകളായ മാതാപിതാക്കളാണ് അധര്‍മ്മത്തിന് പ്രേരിപ്പിക്കുന്നത് എങ്കിലും അപ്രകാരം തന്നെഎന്നാല്‍ ഭൗതിക കാര്യങ്ങളില്‍ അവരോട് നല്ല നിലക്ക് അനുവര്‍ത്തിക്കുക എന്ന വിശുദ്ധ ഖുര്‍ആനിന്‍റെ അധ്യാപനം ഇവിടെ പ്രസക്തമാണ്.

സഹിഷ്ണുത, അസഹിഷ്ണുത എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത് എന്ത് എന്ന് ആര്‍ക്കും മനസ്സിലാകും. ഇനി മനസ്സിലായില്ലെങ്കില്‍ ഞാന്‍ ഉദ്ദേശിച്ചത് അവരുമായി മാനുഷികമായി ഉണ്ടാകേണ്ട ബന്ധം വിച്ചേദിക്കുക, അതല്ലെങ്കില്‍ അവരോട് ഉണ്ടായിരിക്കണം എന്ന് ശറഅ് കല്പിച്ച സമീപനങ്ങളും കടപ്പാടുകളും പോലും നിഷേധിക്കുക എന്നതാണ്. ആ പദത്തെ ഇംഗ്ലീഷിലേക്ക് മാറ്റി, അതിന്‍റെ അര്‍ത്ഥ തലങ്ങളെല്ലാം ലേഖനത്തിന്‍റെ പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്ന് പിന്നെ അതിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക എന്നത് ഒരിക്കലും ലേഖകനെപ്പോലുള്ള ഒരാള്‍ക്ക് ചേര്‍ന്നതല്ല. അതുപോലെത്തന്നെയാണ് നമ്പൂരിയുടെ ഉദാഹരണത്തെക്കുറിച്ച് ഉള്ള വിശദീകരണവും. സഹോദരന്‍ സൂചിപ്പിച്ച അര്‍ത്ഥത്തിലാണ് എങ്കില്‍ അതൊരു വീഴ്ച തന്നെയാണ്. എന്നാല്‍ ഓരോ ആളുകള്‍ക്കും അവരുടെ വിശ്വാസത്തിനും അതില്‍ അധിഷ്ടിതമായ കര്‍മ്മങ്ങളോടും തങ്ങളുടേതായ നിലപാടുകള്‍ ഉണ്ട്. ആ നിലപാടുകള്‍ അസഹിഷ്ണുത കൊണ്ട് ഉണ്ടാകുന്നതല്ല താന്‍ ഉള്‍ക്കൊള്ളുന്ന ആദര്‍ശത്തില്‍ നിന്നും ഉടലെടുക്കുന്നതാണ് എന്നെ ഉദ്ദേശിച്ചുള്ളൂ. അതല്ലാതെ നമ്പൂരിയായ ആള്‍ക്കും 'വലാഉം ബറാഉം' ഉണ്ട് എന്നും, മുസ്‌ലിമിന്‍റെ 'വലാഉം ബറാഉം' അതേ അര്‍ത്ഥത്തില്‍ ഉള്ളതാണ് എന്നും സൂചിപ്പിക്കാന്‍ വേണ്ടിയല്ല. സാധാരണക്കാരന് ലളിതമായി മനസ്സിലാവാന്‍ ഒരു ഉദാഹരണം പറഞ്ഞു എന്നേ ഉള്ളൂ. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

സഹോദരന്‍റെ ലേഖനത്തിലെയും, പ്രസംഗങ്ങളിലെയും ഓരോ പരാമര്‍ശങ്ങളും എടുത്ത് അതിലെ ന്യായാന്യായങ്ങള്‍ സൂക്ഷ്മമായി ഇഴകീറി പരിശോധിച്ച് എഴുതാനും, അതിലെ കുഴപ്പങ്ങള്‍ കാണിക്കാനും അറിയാത്തത് കൊണ്ടല്ല. സമൂഹത്തിന്‍റെ പൊതുനന്മ ആഗ്രഹിക്കുന്നതിനാലും, ഇത്രയും പ്രശ്നകലുഷിതമായ ഒരു സാഹചര്യത്തില്‍ ഉണ്ടാകേണ്ടതല്ല എന്ന തിരിച്ചറിവ് ഉള്ളതിനാലും ആണ് അതിന് പരിശ്രമിക്കാത്തത്.

അല്ലാഹുവിന്‍റെ റസൂല്‍ (സ) ബഹുസ്വര സമൂഹത്തിലാണ് ജീവിച്ചത്, അദ്ദേഹം അവിശ്വാസികളുമായി വിശ്വാസ തലത്തില്‍ അകന്നപ്പോഴും, അവരോടുള്ള വിയോജിപ്പ്‌ പ്രത്യക്ഷമായി വ്യക്തമാക്കിയപ്പോഴും മാനുഷികവും സാമൂഹികവുമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ പോലും അവരില്‍ നിന്നും വിശ്വസ്ഥരായ ആളുകളുടെ സഹായം സ്വീകരിച്ചിരുന്നു. ഹിജ്റ പോകുന്ന വേളയില്‍ നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചിരിക്കെ, ആ പ്രഖ്യാപനം അറിഞ്ഞിട്ടും ഒറ്റികൊടുക്കാതെ അദ്ദേഹത്തിനും അബൂബക്കര്‍ (റ) വിനും മദീനയിലേക്ക് വഴി കാണിച്ചത് ഒരു അവിശ്വാസി ആയിരുന്നു. അവിശ്വാസികള്‍ അദ്ദേഹത്തെ വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു, അവിശ്വാസിയായ സ്ത്രീയുടെ വെള്ളപ്പാത്രത്തില്‍ നിന്നും വുളു എടുത്ത നബി (സ) അവര്‍ക്ക് പാരിതോഷികം നല്‍കി യാത്രയാക്കിയിരുന്നു. അപ്പോഴെല്ലാം 'ഞാന്‍ നിന്നെ വെറുക്കുന്നു പക്ഷെ പാരിതോഷികം നല്‍കുന്നു' എന്ന് പറഞ്ഞുകൊണ്ടല്ല നബി (സ) അത് ചെയ്തത്. ഇനി അത് കണ്ടു നിന്ന സ്വഹാബത്തിനോടും, ഞാന്‍ അവര്‍ക്ക് പാരിതോഷികം നല്‍കി എന്നതുകൊണ്ട്‌ അവരോട് ഞാന്‍ 'വലാഅ്' കാണിച്ചു എന്ന് കരുതേണ്ട, കാരണം മനസ്സില്‍ വെറുപ്പ് തന്നെയാണ് ഉള്ളത് എന്നും നബി (സ) പറഞ്ഞില്ല. മറിച്ച് അവരുടെ ആശയത്തോടും ബഹുദൈവാരാധനയോടും ഉള്ള നിലപാടും വിയോജിപ്പും എന്ത് എന്ന് പ്രഖ്യാപിച്ചതോടൊപ്പം, സാമൂഹികമായ പെരുമാറ്റം എന്ത് എന്ന് അദ്ദേഹം അവരെ പഠിപ്പിച്ചിരുന്നു. വിശ്വാസത്തിന് കോട്ടം തട്ടാന്‍ സാമൂഹിക ബന്ധങ്ങള്‍ ഇടവരുന്നതായ സാഹചര്യം ഉണ്ടായാല്‍ അവിടെ അത് വിലക്കപ്പെടും എന്ന് മാത്രം. അതാകട്ടെ ആപേക്ഷികമാണ്താനും. വിശ്വാസപരമായതും മാനുഷികമായതും വേര്‍തിരിക്കുകയായിരുന്നില്ല, മറിച്ച് മനസില്‍ ഒന്നും പ്രവര്‍ത്തനത്തില്‍ മറ്റൊന്നും ചെയ്യുകയാണ് അദ്ദേഹം ചെയ്തത് എങ്കില്‍ അതിന് അദ്ദേഹത്തിന്‍റെ വാക്കോ പ്രവര്‍ത്തിയോ പ്രമാണം ഹാജരാക്കണം.

ഇനി അവിശ്വാസികളായ ആളുകള്‍ എല്ലാം ഒരേ തട്ടിലല്ല, അക്രമവും അനീതിയും ചെയ്യാത്തവരായ അവിശ്വാസികളോട് പുണ്യം ചെയ്യുകയും അവരോട് നീതി പുലര്‍ത്തുകയും ചെയ്യുന്നതിനെ അല്ലാഹു വിലക്കുന്നില്ല. എന്നാല്‍ അക്രമവും അനീതിയും ചെയ്യുന്നവര്‍ക്ക് പുണ്യം ചെയ്യേണ്ടതില്ല. സഹോദരന്‍റെ രീതിശാസ്ത്രപ്രകാരം മലയാള ഭാഷാ നിഘണ്ടുകള്‍ പരിശോധിച്ചാല്‍ പുണ്യം ചെയ്യുക എന്നതും (സ്നേഹം, സ്നേഹബന്ധം) എന്നതിന്‍റെ പരിതിയില്‍ വരാം. പക്ഷെ ശറഇന്‍റെ ഭാഷയില്‍ പുണ്യം ചെയ്യുക എന്നത് വിലക്കപ്പെട്ട സ്നേഹബന്ധത്തിന്‍റെ പരിധിയില്‍ വരുന്നതല്ല. അതുകൊണ്ട് ശറഅ് എന്ത് നിഷ്കര്‍ഷിച്ചു എന്നത് മാത്രമാണ് അതില്‍ പ്രധാനം. അവിശ്വാസികളില്‍ നിന്ന് വിശ്വാസികളോട് അടുപ്പമുള്ളവര്‍ ഉണ്ട്, അഹലു കിതാബ് ഉണ്ട് .. എല്ലാവരോടും ഒരേ സമീപനമല്ല. നജ്ജാശി രാജാവിന്‍റെ പക്കലേക്ക് നബി (സ) ആളുകളെ പറഞ്ഞയച്ചപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ മനസുകൊണ്ട് വെറുക്കണം എന്നും, സമീപനം നന്നാക്കിയാല്‍ മതി എന്നും നബി (സ) പഠിപ്പിച്ചില്ല. മറിച്ച് അദ്ദേഹം ഒരു നീതിമാനായ ഭരണാധി കാരിയായിരുന്നു അതിനാല്‍ അവിടെ അവര്‍ക്ക് അദ്ദേഹത്തില്‍ നിന്നും നല്ല സമീപനം ലഭിക്കും. അതുകൊണ്ട് അവരെ പറഞ്ഞയച്ചു. അവരുടെ പെരുമാറ്റത്തില്‍ നിന്നും, വിശ്വാസത്തെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കിയും അദ്ദേഹവും ഇസ്‌ലാമിലേക്ക് കടന്നുവന്നു.

നബി (സ) പ്രബോധനത്തിന് വേണ്ടി ആളുകളെ പറഞ്ഞയച്ചപ്പോഴെല്ലാം ആ പ്രബോധകര്‍ സ്വീകരിച്ച സമീപനം ഇതായിരുന്നു. അവര്‍ അവിടെ ചെന്നു. തങ്ങളുടെ വിശ്വാസാദര്‍ശങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ട്‌ മാനുഷികമൂല്യങ്ങള്‍ക്ക് വിലനല്‍കി അവര്‍ ആളുകളെ ക്ഷണിച്ചു.

ادع إلى سبيل ربك بالحكمة والموعظة الحسنة

"യുക്തിദീക്ഷ്യോടെയും സദുപദേശം കൊണ്ടും നീ നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുക"

എന്ന വചനം പ്രധാനമാകുന്നത് അവിടെയാണ്. എന്നാല്‍ സത്യത്തില്‍ നിന്നും ആളുകളെ അകറ്റുന്ന രീതിയാണോ അടുപ്പിക്കുന്ന രീതിയാണോ തങ്ങള്‍ ചെയ്യുന്നത് എന്ന് സ്വയം വിലയിരുത്തുക. "നിങ്ങള്‍ ആളുകളെ അകറ്റിക്കളയരുത്, അവരോട് സന്തോഷവാര്‍ത്ത അറിയിക്കുക, നിങ്ങള്‍ എളുപ്പമാക്കുക പ്രയാസപ്പെടുത്തരുത്" എന്നെല്ലാം നബി (സ) നിര്‍ദേശിച്ചത് ഇവിടെ ബാധകമാണ്. അവതരണ ശൈലിയില്‍ വരുന്ന അപാകതകളും, വിഷയങ്ങള്‍ പ്രമാണസഹചമാകുന്നതോടൊപ്പം തന്നെ  യുക്തിദീക്ഷയോടുകൂടിയും അവതരിപ്പിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍  ഒരുപക്ഷെ അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. സമയവും സന്ദര്‍ഭവും എല്ലാം അതില്‍ പ്രധാനം തന്നെ. മുസ്‌ലിം ഉമ്മത്ത്‌ ഏറെ പരീക്ഷണം നേരിടുന്ന ഈ സമയത്ത് പ്രത്യേകിച്ചും. വിശ്വാസപരമായി ഉണ്ടായിരിക്കേണ്ട അകല്‍ച്ചക്കൊപ്പം നബി (സ) സമൂഹത്തില്‍ എങ്ങനെ ജീവിച്ചുകാണിച്ചു എന്ന വസ്തുതകളെക്കുറിച്ചും ചരിത്രസംഭവങ്ങളെക്കുറിച്ചും, തന്‍റെ സഹജീവികളായ അവിശ്വാസികളോട് അദ്ദേഹം എങ്ങനെ വര്‍ത്തിച്ചു എന്നതും ആവശ്യത്തിന് പരാമര്‍ശിക്കാതെ പോയതും, ഉചിതമായ പദപ്രയോഗങ്ങള്‍ സ്വീകരിക്കാതെ പോയതുമാണ് ഇന്നത്തെ പലവിവാദങ്ങള്‍ക്കും കാരണം.

കേരളത്തിലെ ഒട്ടനേകം മുസ്ലിമീങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തെ, നാട്ടിലെ മുസ്ലിമീങ്ങളുടെ ചരിത്രം, അവര്‍ നേരിടുന്ന പ്രതിസന്ധികള്‍, അതിന്‍റെ വരുംവരായികകള്‍ തുടങ്ങിയവ കൃത്യമായി ബോധ്യമില്ലാത്ത ചെറുപ്രായത്തിലുള്ള ഞാന്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചക്ക് ഇല്ല എന്നതാണ് അടിയറവ് പറയുന്നു എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. അതുപോലെ  പെരുന്നാള്‍, ദുല്‍ഹിജ്ജ പത്ത്, അറഫാ ദിനം തുടങ്ങിയ ദിവസങ്ങളുടെ പവിത്രതയിലും സന്തോഷത്തിലും ഒരു വിവാദത്തിന് കൂടി തിരികൊളുത്തി പ്രയാസപ്പെടുത്തേണ്ട എന്നും കരുതി. 

എന്നാല്‍ എന്‍റെ ലേഖനങ്ങള്‍ വന്ന സാഹചര്യം എന്ത് എന്നതും, അവ എപ്പോള്‍ എഴുതപ്പെട്ടു എന്നതും ഈയുള്ളവന്‍ വിശദീകരിച്ചു. അതിനെ ആ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി ചര്‍ച്ചക്ക് വിധേയമാക്കുന്നത് തെറ്റിദ്ധാരണകള്‍ക്കേ ഉപകരിക്കൂ. കൂടെ ഞാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു, ജനാധിപത്യമാകട്ടെ, വലാഉം ബറാഉം ആകട്ടെ ഈ വിഷയങ്ങള്‍ കേരളത്തിലെ പ്രഗല്‍ഭരായ മുന്‍ഗാമികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.  ജനാധിപത്യ വിഷയത്തില്‍ ഉമര്‍ മൗലവി (റ) ക്കും കെ എം മൌലവിക്കുമൊക്കെ തെറ്റുപറ്റിയിട്ടുണ്ട് എന്ന വാദം ഉന്നയിക്കുന്ന ചിലരുടെ നിലപാട് സഹോദരനും ഉണ്ടോ എന്നറിയില്ല, ഇല്ലെങ്കില്‍ ഇത്തരം സമൂഹത്തെ മുഴുവനും ബാധിക്കുന്ന ഒരു വിഷയത്തില്‍ മുറിവൈദ്യന്മാരായ നമ്മള്‍ ചര്‍ച്ച ചെയ്യാതെ അവര്‍ പറഞ്ഞത് സ്വീകരിക്കാം.  അതല്ല അവര്‍ പറഞ്ഞത് പ്രമാണവിരുദ്ധമാണ് എന്നതാണ് പക്ഷം എങ്കില്‍ ആ വിയോജിപ്പുകള്‍ സഹോദരന്‍ വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ആളുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അതെളുപ്പമാകും.  അല്ലാഹു അനുഗ്രഹിക്കട്ടെ ... അല്ലാഹു നമ്മെയെല്ലാം അവന്‍റെ മാര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ.. അപാകതകള്‍ പൊറുത്ത് തരട്ടെ ... 

നിര്‍ത്തുന്നു...
سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك وأتوب إليك
سبحانك اللهم وبحمدك أشهد أن لا إله إلا أنت أستغفرك وأتوب إليك


വലാഅ് ബറാഅ്' വിശുദ്ധഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചു, ഹദീസ് ദുര്‍വ്യാഖ്യാനിച്ചു, ഇബ്നു ബാസ് (റ) യുടെ ഉപദേശം കോട്ടിമാറ്റി തുടങ്ങിയ ആരോപണങ്ങള്‍ - വസ്തുതയെന്ത് ?.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

ക്ഷമിക്കണം അല്പം ദൈര്‍ഘ്യമുണ്ട്.. രണ്ട് ഗുരുതരമായ ആരോപണമാണ് എന്നെക്കുറിച്ച് ചില സഹോദരങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒന്ന് ഞാന്‍ വിശുദ്ധഖുര്‍ആന്‍ ദുര്‍വ്യാഖാനിച്ചു. മറ്റൊന്ന് ഹദീസിനെ ദുര്‍വ്യാഖ്യാനിച്ചു. രണ്ടും അത്യധികം ഗുരുതരമായ ആരോപണങ്ങള്‍. അതോടോപ്പം ശൈഖ് ഇബ്നു ബാസ് (റ)  യുടെ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ വിഷയത്തില്‍ ഉള്ള ഉപദേശം തിരിമറി നടത്തി എന്ന ആരോപണവും ഉണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ച സഹോദരങ്ങള്‍ക്കും എന്‍റെ പക്കല്‍ വല്ല അപാകതകള്‍ വന്നുപോയിട്ടുണ്ട് എങ്കില്‍ എനിക്കും  അല്ലാഹു പൊറുത്ത് തരട്ടെ.  തീര്‍ച്ചയായും ഇത് സംബന്ധമായ വസ്തുതകള്‍ വിശദീകരിക്കേണ്ട ബാധ്യത എനിക്കുണ്ട്. 
അല്ലാഹുവാണ് സത്യം, വിശുദ്ധഖുര്‍ആനോ തിരുസുന്നത്തോ ഒരിക്കലും തന്നെ ഈയുള്ളവന്‍ ദുര്‍വ്യാഖ്യാനിച്ചിട്ടില്ല. അപ്രകാരം ചെയ്യുന്നുവെങ്കില്‍ ഇഹത്തിലും പരത്തിലും നഷ്ടക്കാരില്‍ പെട്ടവനായിരിക്കും എന്ന ബോധ്യവും ഉണ്ട്. എന്നാല്‍ ദുര്‍വ്യാഖ്യാനം എന്ന് പറയാവും വിധമുള്ള  അപാകത എഴുത്തുകളില്‍ സംഭവിക്കുക എന്നത് സാധ്യതയുള്ള ഒരു കാര്യമാണ്. പക്ഷെ ആരോപിക്കപ്പെട്ട രണ്ട് വിഷയങ്ങളില്‍ അപ്രകാരം ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നില്ല. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍..

ഒന്ന്: വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചു എന്ന് പറയാന്‍ ഉണ്ടായ കാരണം  എന്‍റെ എഴുത്തിലെ ഈ പരാമര്‍ശമാണ്: 
[എന്നാല്‍ തന്‍റെ വിശ്വാസ ആദര്‍ശങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധം ഭൗതിക കാര്യങ്ങളില്‍ ഇതര മതസ്ഥരുമായി സഹകരിക്കുന്നതിനോ, അവര്‍ക്ക് പുണ്യം ചെയ്യുന്നതിനോ, അവരോടു സഹിഷ്ണുതയോടെ പെരുമാറുന്നതിനോ ഇസ്‌ലാം വിലക്കുന്നില്ല. മറിച്ച് അതാണ്‌ ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നത്. തന്‍റെ ചുറ്റും ജീവിച്ചിരുന്ന ഇതര മതസ്ഥരോട് ഏറെ വിനയത്തോടെയും സഹിഷ്ണുതയോടെയും പെരുമാറിയിരുന്ന ആളായിരുന്നു പ്രവാചകന്‍ (സ). വിശുദ്ധഖുര്‍ആനില്‍ പ്രവാചകനില്‍ ഉണ്ടായിരുന്ന ആ സഹിഷ്ണുതാ മനോഭാവം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല അതാണ്‌ ഏറ്റവും കൂടുതല്‍ ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതും. അല്ലാഹു പറയുന്നു:   

 فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ
 
"( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു." - [ആലുഇംറാന്‍:159]. ] - (വലാഉം ബറാഉം ഇതരമതസ്ഥരോട് അസഹിഷ്ണുത കാണിക്കലോ ?!. എന്ന എന്‍റെ ലേഖനം 11/6/2016).

ഇവിടെ വിശ്വാസികളെ സംബന്ധിച്ചുള്ള ആയത്തിനെ അമുസ്‌ലിംകളോടുള്ള സമീപനത്തെ വിശദീകരിക്കുന്ന ആയത്തായി വളച്ചൊടിച്ചു എന്നതാണ് ആരോപണം.

സത്യത്തില്‍ കാര്യങ്ങളെ വിമര്‍ശനചിന്താഗതിയോടുകൂടി മാത്രം സമീപിക്കുന്നതായിരിക്കാം ഒരുപക്ഷെ ഈ തെറ്റിധാരണ ഉണ്ടാകാന്‍ കാരണമായത്. ആ ആയത്ത് വിശ്വാസികളെ സംബന്ധിച്ചാണ് എന്നത് ആയത്തിന്‍റെ പൂര്‍ണരൂപം നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാം, കാരണം "അതില്‍ അവര്‍ക്ക് വേണ്ടി ഇസ്തിഗ്ഫാര്‍ ചെയ്യുകയും ചെയ്യുക" എന്നത് പ്രത്യക്ഷമായിത്തന്നെ കാണാം. എന്നാല്‍ ഇവിടെ ആ ആയത്ത് ഞാന്‍ എടുത്ത് കൊടുത്തത് പ്രബോധനത്തില്‍ സ്വീകരിച്ച സൗമ്യവും വിനയസമ്പുഷ്ടവുമായ പ്രാച്ചകന്‍റെ സ്വഭാവഗുണത്തെ വിശുദ്ധഖുര്‍ആന്‍ പ്രത്യേകം എടുത്ത് പറഞ്ഞു എന്നത് സൂചിപ്പിച്ചു കൊണ്ടാണ്. നബി (സ) യില്‍ വിശ്വസിച്ച അധികപേരും കുഫ്ര്‍ കൈവെടിഞ്ഞ് ഇസ്‌ലാമിലേക്ക് കടന്നുവന്നവരായിരുന്നു. പരുഷമായ സമീപനത്തിന്‍റെ ഉടമയാണ് താങ്കള്‍ എങ്കില്‍ അവര്‍ ആ കുഫ്റിലേക്ക് തന്നെ മടങ്ങുകയും, ആദര്‍ശത്തില്‍ നിന്നും പിരിഞ്ഞു പോകുകയും ചെയ്യുമെന്നും അല്ലാഹു പ്രസ്ഥാവിക്കുന്നു. കുഫ്ര്‍ വെടിഞ്ഞ് വിശ്വാസം സീകരിക്കാനും  അദ്ദേഹത്തിന്‍റെ കൂടെ വിശ്വാസത്തില്‍ അടിയുറച്ച് നിലകൊള്ളാനും  സൗമ്യമായ സമീപനം കാരണമായിട്ടുണ്ട് എന്നത് ഇതില്‍ പ്രകടമായ കാര്യമാണ്.  

ഇനി വിശുദ്ധഖുര്‍ആനോ   തിരുസുന്നത്തോ അംഗീകരിക്കാത്ത ഒരു ആശയമാണ് എങ്കിലാണ് അതൊരു ദുര്‍വ്യാഖ്യാനം ആകുന്നത്. " لنت لهم താങ്കള്‍ അവരോട് സൗമ്യമായി പെരുമാറിയത്", لين ' എന്ന പദം എളിമ, വിനയം, സൗമ്യത' എന്നീ അര്‍ത്ഥ തലങ്ങള്‍ ഉള്ള പദമാണ്. ആ സദ്ഗുണം  പ്രബോധനമേഖലയില്‍ സ്വീകരിക്കപ്പെടേണ്ട പൊതുസമീപനമായി വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഫിര്‍ഔനോട് പ്രബോധനം നടത്താന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ അല്ലാഹു മൂസ (അ) മിന് നല്‍കിയ കല്പന കാണുക: 

فقولا له قولا لينا لعله يتذكر أو يخشى

"എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം." - [ത്വാഹാ: 44].

ഒരിക്കലും ഫിര്‍ഔന്‍ സ്വീകരിക്കുകയില്ല എന്നതും അവന്‍ നിഷേധിച്ച് പിന്തിരിഞ്ഞു കളയുമെന്നതും മൂസ നബി (അ) ക്ക് അറിയാമായിരുന്നില്ലെങ്കിലും, ഈ കല്പന കല്പിച്ച അല്ലാഹുവിന് കൃത്യമായി അറിയാമായിരുന്നു. താന്‍ ആരെയാണോ ക്ഷണിക്കുന്നത് അവന്‍ അത് നിഷേധിക്കും എന്ന് ഉറപ്പുണ്ടെങ്കിലും സൗമ്യമായി അവനെ ക്ഷണിക്കുക എന്നതാണ് പ്രബോധകന്‍റെ ബാധ്യത എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. സൗമ്യത, സഹിഷ്ണുത എന്നതിലുപരി തങ്ങളോട് യുദ്ധം ചെയ്യാത്ത തങ്ങളെ ആക്രമിക്കാത്ത ആളുകള്‍ക്ക് പുണ്യം ചെയ്യുന്നതും, അവരോട് കരുണ കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല എന്ന് പഠിപ്പിക്കുമ്പോള്‍ അല്ലാഹുവില്‍ നിന്നുമുള്ള അനുഗ്രഹത്താല്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന ആ സഹിഷ്ണുതാമനോഭാവം വിശുദ്ധഖുര്‍ആന്‍ പ്രശംസിച്ചു എന്നും    അതാണ്‌ ആളുകളെ ഏറ്റവും കൂടുതല്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത് എന്നും പറയുമ്പോള്‍ അതില്‍ എവിടെയാണ് ദുര്‍വ്യാഖ്യാനമുള്ളത്

(തന്‍റെ ചുറ്റും ജീവിച്ചിരുന്ന ഇതര മതസ്ഥരോട് ഏറെ വിനയത്തോടെയും സഹിഷ്ണുതയോടെയും പെരുമാറിയിരുന്ന ആളായിരുന്നു പ്രവാചകന്‍ (സ). വിശുദ്ധഖുര്‍ആനില്‍ പ്രവാചകനില്‍ ഉണ്ടായിരുന്ന ആ സഹിഷ്ണുതാ മനോഭാവം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല അതാണ്‌ ഏറ്റവും കൂടുതല്‍ ആളുകളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതും). [അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. ശേഷമാണ് വിശുദ്ധഖുര്‍ആനിലെ ആയത്ത് നല്‍കിയത്: 

 فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لَانْفَضُّوا مِنْ حَوْلِكَ

"(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു." - [ആലുഇംറാന്‍:159]. ഇവിടെ നബി (സ) യുടെ സൗമ്യമായ സമീപനം സത്യത്തിലേക്ക് ആകൃഷ്ടരാകാന്‍  അവര്‍ക്ക് സഹായകമായി എന്നു ഞാന്‍ പറഞ്ഞതില്‍ ദുര്‍വ്യാഖ്യാനം ഉണ്ടോ എന്നത് ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ. 


അക്രമമോ അനീതിയോ ചെയ്യാത്ത അവിശ്വാസികളായ ആളുകളോട് സൗമ്യമായ സമീപനം സ്വീകരിക്കുകയും, സൗമ്യമായ സമീപനത്തോടെ അവരെ പ്രബോധനം ചെയ്യുക എന്നതിന് ഈ ആയത്ത് തെളിവ് പിടിച്ചത് ഞാന്‍ മാത്രമാണോ ?!.

ശൈഖ് ഇബ്നു ബാസ് (റ) ഒട്ടനേകം സ്ഥലങ്ങളില്‍ കുഫാറുകളോടും, മഅസിയത്തുകള്‍ ചെയ്യുന്നവരോടും സൗമ്യമായും നല്ല രൂപത്തിലും പ്രബോധനം ചെയ്യണം എന്നും, അതാണ്‌ നബി (സ) യുടെ മാതൃക എന്നും സൂചിപ്പിച്ചതിന് ശേഷം പ്രബോകന്‍ സ്വീകരിക്കേണ്ട  لين സൗമ്യത, رفق നല്ല സമീപനം തുടങ്ങിയവക്ക് തെളിവായി ഈ ആയത്ത് എടുത്ത് കൊടുത്തിട്ടുണ്ട്. അതില്‍ അദ്ദേഹവും ഞാന്‍ ഉദ്ദരിച്ച ആ ഭാഗം വരെ മാത്രമേ ആയത്ത് നല്‍കിയിട്ടുള്ളൂ . അദ്ദേഹവും ആയത്തിനെ കട്ട് മുറിച്ചതാണോ ?. നഊദു ബില്ലാഹ്. അദ്ദേഹം പറയുന്നത് കാണുക:

وقد أثنى الله على النبي صلى الله عليه وسلم في أمر الدعوة فقال جل وعلا : فَبِمَا رَحْمَةٍ مِنَ اللَّهِ لِنْتَ لَهُمْ وَلَوْ كُنْتَ فَظًّا غَلِيظَ الْقَلْبِ لانْفَضُّوا مِنْ حَوْلِكَ ونبينا أكمل الناس في دعوته وأكمل الناس في إيمانه لو كان فظا غليظ القلب لانفض الناس من حوله وتركوه فكيف أنت ، فعليك أن تصبر وعليك أن تتحمل ولا تعجل بسب أو كلام سيئ أو غلظة ، وعليك باللين والرحمة والرفق.ولما بعث الله موسى وهارون لفرعون ماذا قال لهما ، قال سبحانه : فَقُولا لَهُ قَوْلًا لَيِّنًا لَعَلَّهُ يَتَذَكَّرُ أَوْ يَخْشَى فأنت كذلك لعل صاحبك يتذكر أو يخشى وفي الصحيح عن عائشة رضي الله عنها عن النبي صلى الله عليه وسلم أنه قال : ((اللهم من ولي من أمر أمتي شيئا فرفق بهم فارفق به اللهم من ولي من أمر أمتي شيئا فشق عليهم فاشقق عليه)) وهذا وعد عظيم في الرفق ووعيد عظيم في المشقة ويقول عليه الصلاة والسلام : ((من يحرم الرفق يحرم الخير كله))ويقول صلى الله عليه وسلم : ((عليكم بالرفق فإنه لا يكون في شيء إلا زانه ولا ينزع من شيء إلا شانه)) فالواجب على الداعي إلى الله أن يتحمل وأن يستعمل الأسلوب الحسن الرفيق اللين في دعوته للمسلمين والكفار جميعا ، لا بد من الرفق مع المسلم ومع الكافر ومع الأمير وغيره ولا سيما الأمراء والرؤساء والأعيان فإنهم يحتاجون إلى المزيد من الرفق والأسلوب الحسن لعلهم يقبلون الحق ويؤثرونه على ما سواه ، وهكذا من تأصلت في نفسه البدعة أو المعصية ومضى عليه فيها السنون يحتاج إلى صبر حتى تقتلع البدعة وحتى تزال بالأدلة ، وحتى يتبين له شر المعصية وعواقبها الوخيمة فيقبل منك الحق ويدع المعصية .

"ദഅവത്തിന്‍റെ കാര്യത്തില്‍ അല്ലാഹു നബി (സ) യെ പ്രശംസിച്ചു. അല്ലാഹു പറയുന്നു: 
"( നബിയേ, ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ്‌ നീ അവരോട്‌ സൗമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ്‌ പോയിക്കളയുമായിരുന്നു." - [ആലുഇംറാന്‍:159].  നമ്മുടെ നബി (സ) തന്‍റെ പ്രബോധനത്തിലും ഈമാനിലും മനുഷ്യരില്‍വെച്ച് ഏറ്റവും പരിപൂര്‍ണനാണ് . അദ്ദേഹം കഠിന ഹൃദയനായിരുന്നുവെങ്കില്‍ ആളുകള്‍ അദ്ദേഹത്തില്‍ നിന്നും അകലുകയും ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു. പിന്നെ നിന്‍റെ അവസ്ഥ പറയേണ്ടതുണ്ടോ ?!. അതുകൊണ്ട് നീ ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുക.  അസഭ്യം പറയാനോ, മോശമായ   സംസാരത്തിനോ, പരുഷമായ വാക്കുകള്‍ക്കോ നീ മുതിരരുത്. നീ സൗമ്യതയും, കാരുണ്യവും മൃദുല സമീപനവും നിലനിര്‍ത്തുക. മൂസ (അ) നെയും ഹാറൂന്‍ (അ) നെയും ഫിര്‍ഔന്‍റെ അരികിലേക്ക് അയച്ചപ്പോള്‍ അല്ലാഹു കല്പിച്ചത് എന്താണ്: "നിങ്ങള്‍ രണ്ട് പേരും അവനോട് സൗമ്യമായ ഭാഷയില്‍ സംസാരിക്കുക. അവന്‍ ചിന്തിക്കുകയോ അല്ലാഹുവിനെ ഭയപ്പെദുകയോ ചെയ്യുന്നതിന്  വേണ്ടി". നീയും അതുപോലെത്തന്നെ. നിന്‍റെയാളും ചിന്തിക്കുകയോ അല്ലാഹുവിനെ ഭയപ്പെടുകയോ ചെയ്തേക്കാം. സ്വഹീഹായ ഹദീസില്‍ ഇപ്രകാരം കാണാം: "അല്ലാഹുവേ എന്‍റെ ഉമ്മത്തിന്‍റെ ഒരുകാര്യം ആരെങ്കിലും ഏല്പ്പിക്കപ്പെട്ടാല്‍, അവന്‍ അവരോട് 'രിഫ്ഖ്' മൃദുസമീപനം കാണിച്ചാല്‍ അവനോട് നീയും മൃദു സമീപനം കാണിക്കേണമേ. ആരെങ്കിലും എന്‍റെ ഉമ്മത്തിന്‍റെ ഒരു കാര്യം ഏല്‍പ്പിക്കപ്പെടുകയും  അവന്‍ അവരുടെ മേല്‍ പ്രയാസമാക്കുകയും ചെയ്‌താല്‍ അവന്‍റെ മേല്‍ നീയും പ്രയാസമാക്കേണമേ". നല്ല സമീപനം സ്വീകരിക്കുന്നതില്‍ ഉള്ള വാഗ്ദാനവും കഠിനമായ സമീപനം സ്വീകരിക്കുന്നതില്‍ ഉള്ള താക്കീതും ആണ് ഈ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടത്. നബി (സ) പറഞ്ഞു "ആരെങ്കിലും 'രിഫ്ഖ്' നല്ല സമീപനത്തില്‍ നിന്നും വിലക്കപ്പെട്ടാല്‍ അവന്‍ സര്‍വ നന്മയില്‍ നിന്നും വിലക്കപ്പെട്ടിരിക്കുന്നു". നബി (സ) പറഞ്ഞു: "നിങ്ങള്‍ 'രിഫ്ഖ്' നല്ല സൗമ്യമായ സമീപനം എല്ലാ കാര്യത്തിലും പുലര്‍ത്തുക. അത് ഏത് കാര്യത്തില്‍ ഉണ്ടോ അത് അലംകൃതമാകാതിരിക്കുകയില്ല. അത് ഏതില്‍ നിന്നും തടയപ്പെടുന്നുവോ അത് വികൃതമാകാതിരിക്കുകയുമില്ല. അതുകൊണ്ട് അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുന്ന ഒരു ദാഇയുടെ (പ്രബോധകന്‍) മേല്‍ നിര്‍ബന്ധമായിട്ടുള്ളത് സഹിക്കുകയും ഏറ്റവും നല്ല, സൌമ്യവും മൃദുലവുമായ സമീപനം തന്‍റെ പ്രബോധനത്തില്‍ സ്വീകരിക്കുക എന്നതാണ്. അത് കുഫാറുകളോട് ആയാലും മുസ്‌ലിംകളോട് ആയാലും. മുസ്‌ലിമിനോടും കാഫിറിനോടും ഭരണാധികാരികളോടും അല്ലാത്തവരോടും 'രിഫ്ഖ്' (സൗമ്യമായ) രീതിയില്‍ പ്രബോധനം ചെയ്യണം.  ഭരണകര്‍ത്താക്കളും, രാഷ്ട്രനേതാക്കളും, പ്രത്യേക വ്യക്തികളും ആണെങ്കില്‍ അവരോടുള്ള ശൈലിയിലും കൂടുതല്‍ സൗമ്യവും കൂടുതല്‍ നല്ല രീതിയും ആണ് ഉപയോഗിക്കേണ്ടത്. അവര്‍ സത്യം സ്വീകരിക്കട്ടെയെന്നും അവര്‍ മറ്റെന്തിനെക്കാളും സത്യത്തിന് മുന്‍ഗണന നല്‍കട്ടെ എന്നുമുള്ള അര്‍ത്ഥത്തിലാണ് അത്. ഇതുപോലെത്തന്നെയാണ് തന്‍റെ നഫ്സില്‍ ബിദ്അത്തും തിന്മയുമെല്ലാം കുടിയിരിക്കുന്ന അതില്‍ ധാരാളം വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടിയ ആളുകളും, അവരില്‍ നിന്നുമാ ബിദ്അത്തിനെ പിഴുതെടുക്കാനും പ്രമാണങ്ങള്‍ കൊണ്ടതിനെ നീക്കം ചെയ്യാനും ക്ഷമ ആവശ്യമാണ്‌. പാപത്തിന്‍റെ ഗൗരവം അവന് ബോധ്യപ്പെടാനും അതിന്‍റെ മോശമായ പര്യവസാനം തിരിച്ചറിയാനും നിന്നില്‍ നിന്നും സത്യം മനസ്സിലാക്കി പാപത്തെ വെടിയാനും വേണ്ടി." - [http://www.binbaz.org.sa/article/185]. ശൈഖ് ഇബ്നു ബാസ് (റ) പഠിപ്പിച്ച ഈ ശൈലിയും തങ്ങളുടെ  പ്രബോധന ശൈലിയും തമ്മില്‍ വല്ല ബന്ധവുമുണ്ടോ എന്ന് ഞാനടക്കമുള്ളവര്‍ തീര്‍ച്ചയായും വിലയിരുത്തേണ്ടതുണ്ട്. പ്രബോധിത സമൂഹം സത്യം അംഗീകരിക്കുക എന്നതാകട്ടെ നമ്മുടെ ലക്‌ഷ്യം. അപാകതകള്‍ അല്ലാഹു പൊറുത്ത് തരട്ടെ.. ഇനി ഞാന്‍ എന്‍റെ ലേഖനത്തില്‍ ഇതൊരു കാര്യം സൂചിപ്പിച്ചുവോ അതേ രൂപത്തില്‍ ആ ആയത്തിന്‍റെ അത്രഭാഗം മാത്രം നല്‍കിക്കൊണ്ട് തന്നെ പണ്ഡിതന്മാര്‍ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ അനേകം കാണാം. ദൈര്‍ഘ്യം കാരണത്താല്‍ നല്‍കുന്നില്ല. 

ഇനി ഒരിക്കലും തന്നെ ഈ ചര്‍ച്ചകളില്‍ എവിടെയും എല്ലാ സമയത്തും സന്ദര്‍ഭങ്ങളിലും സൗമ്യമായ സമീപനം മാത്രമാണ് ഉള്ളത് എന്ന് എവിടെയും ഞാന്‍ പറഞ്ഞിട്ടില്ല. സൗമ്യമായ സമീപനം ആവശ്യമായിടത്ത് അതും കടുത്ത നിലപാട് ആവശ്യമുള്ളിടത്ത് അതും നബി (സ) പ്രയോഗിച്ചിട്ടുണ്ട്. യുദ്ധം ഉണ്ടായിട്ടുണ്ട്. സന്ധികളും ഉണ്ട്. എന്നാല്‍ മുഹാരിബല്ലാത്ത മുസാലിമായ അവിശ്വാസിയോട് എങ്ങനെ പെരുമാറണം. മാനുഷികമായ ബന്ധങ്ങളും ശറഇയ്യായ ബന്ധങ്ങളും ഇതില്‍ വ്യതിരിക്തമാകുന്നത് എവിടെ തുടങ്ങിയവയാണ് ഇവിടെ പ്രധാനം. 

ഇനി ഈ വിഷയത്തില്‍ ഞാന്‍ പറഞ്ഞ ആശയം ശരിയും എന്നാല്‍ അതിന് ഉദ്ദരിച്ച തെളിവ് അനുയോജ്യമല്ല എന്നുമാണ് പ്രശ്നമെങ്കില്‍ അത് 'ഇസ്തിദ്'ലാലില്‍' വന്ന പിഴവ് അഥവാ തെളിവ് ഉദ്ദരിക്കുന്നതില്‍ വന്ന അപാകത എന്ന നിലക്കാണ് ഫിഖ്ഹില്‍ വിലയിരുത്തപ്പെടുക. 'അതിന് കൂടുതല്‍ അനുയോജ്യമായ തെളിവ് മറ്റൊന്നാണ്', അതല്ലെങ്കില്‍ 'ആ തെളിവ് ആ സാഹചര്യത്തോട് ഇന്നയിന്ന തലങ്ങളില്‍ വിയോജിക്കുന്നു' തുടങ്ങിയ ചര്‍ച്ചകള്‍ ശ്ലാഘനീയമാണ്. അപ്രകാരമുള്ള ആരോഗ്യകരമായ ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഞാന്‍ ഉദ്ദരിച്ച ആയത്തും പറയുന്ന വിഷയവും തമ്മില്‍ ആശയക്കുഴപ്പം ഉണ്ടാകാനിടയുണ്ട് എന്ന നിരീക്ഷണത്തെ  അംഗീകരിക്കുകയും ചെയ്യുന്നു. ഏത് തലത്തിലാണ് ഞാന്‍ അത് നല്‍കിയത് എന്നത് വ്യക്തമാക്കുകയും ചെയ്തു. അതിന് ദുര്‍വ്യാഖ്യാനം എന്ന് പറയുകയില്ല.

(തന്‍റെ ചുറ്റും ജീവിച്ചിരുന്ന ഇതര മതസ്ഥരോട് ഏറെ വിനയത്തോടെയും സഹിഷ്ണുതയോടെയും പെരുമാറിയിരുന്ന ആളായിരുന്നു പ്രവാചകന്‍ (സ).) എന്ന ലേഖനത്തിലെ പരാമര്‍ശം ശറഇയ്യായി യോജിക്കാന്‍ പറ്റാത്ത ഒരു കാര്യമാണെങ്കില്‍ അവിടെ അതൊരു ദുര്‍വ്യാഖ്യാനമാണ് എന്ന് പറയേണ്ടി വരും. പക്ഷെ അപ്രകാരം ആരും പറയുമെന്ന് തോന്നുന്നില്ല. സഹോദരന്‍ വിമര്‍ഷനത്തില്‍ എഴുതിയ പോലെ സഹിഷ്ണുത, വിനയം തുടങ്ങിയ പദങ്ങള്‍ ആണ്  പ്രശ്നം എങ്കില്‍ 'വിശ്വാസപരമായ വിയോജിപ്പ്‌ പ്രകടമായും സ്ഥൈര്യത്തോടെയും നിലനിര്‍ത്തുന്നതോടൊപ്പം, അക്രമവും അനീതിയും ചെയ്യാത്ത ഇതര മതസ്ഥരോട് മാനുഷികമായ തലങ്ങളില്‍ മാന്യമായി സഹവര്‍ത്തിക്കുക' എന്നതാണ് അതുകൊണ്ട് ഉദ്ദേശിച്ചത് എന്നത് ലേഖനം വായിക്കുന്ന ആര്‍ക്കും വ്യക്തവുമാണ്. 

അബൂത്വാലിബിനോട് നബി (സ) തന്‍റെ പിതൃവ്യന്‍ എന്ന നിലക്കും തന്നെ സംരക്ഷിച്ച വ്യക്തി എന്ന നിലക്കും, ആദര്‍ശപരമായി വിയോജിച്ചുകൊണ്ടും അദ്ദേഹം ചെയ്യുന്ന കുഫ്റിനോട് വെറുപ്പും അനിഷ്ടവും പ്രകടിപ്പിച്ചുകൊണ്ടിക്കെത്തന്നെ പ്രകൃതിപരമായും മാനുഷികമായുമുള്ള സ്നേഹം പുലര്‍ത്തി. ഈ പ്രകൃതിപരമായ സ്നേഹം ഉണ്ടായിരുന്നില്ല എന്ന് പോലും ഇന്ന് മറ്റു ചില സഹോദരങ്ങള്‍ പറയുന്നുണ്ട്. 

إنك لا تهدي من أحببت എന്ന ആയത്തിന് "താങ്കള്‍ ആരുടെ ഹിദായത്ത് ആണോ ഇഷ്ടപ്പെട്ടത്, അയാളെ ഹിദായാത്തിലാക്കാന്‍ താങ്കള്‍ക്ക് സാധിക്കുകയില്ല" എന്ന് ഇമാം ത്വബരി  (റ) അര്‍ഥം വച്ചിട്ടുണ്ട്. അതുകൊണ്ട് അവിടെ അയാള്‍ ഹിദായത്തില്‍ ആകുന്നതിനെയാണ് ഇഷ്ടപ്പെട്ടത് അബൂത്വാലിബിനെ അല്ല എന്നതാണ് അവരുടെ പക്ഷം. ഇമാം ത്വബരി മേല്‍പറഞ്ഞ വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും അബൂ ത്വാലിബിനെ നബി (സ) സ്നേഹിച്ചിട്ടില്ല എന്ന് ത്വബരി (റ) എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല അബ്ദുറഹ്മാന്‍ സഅദി (റ) അദ്ദേഹത്തിന്‍റെ തഫ്സീറില്‍ പറഞ്ഞത്: "താങ്കള്‍ അധികഠിനമായി സ്നേഹിക്കുന്നവര്‍ ആണെങ്കില്‍ പോലും താങ്കള്‍ക്ക് അവരെ ഹിദായത്തില്‍ ആക്കാന്‍ കഴിയുകയില്ല" എന്നതാണ് ആയത്തിന്‍റെ വിവക്ഷ എന്നതാണ്. മറ്റനേകം മുഫസിരീങ്ങളും ഇപ്രകാരം പറഞ്ഞിട്ടുണ്ട്. ഇവിടെ പ്രകൃതിപരമായ സ്നേഹമാണ് ഉദ്ദേശിക്കുന്നത്. പിതൃവ്യന്‍ എന്ന നിലക്കും തന്നെ സംരക്ഷിച്ചയാള്‍ എന്ന നിലക്കും ഉണ്ടായ സ്വാഭാവിക ഇഷ്ടം. സൃഷ്ടിജാലങ്ങള്‍ക്ക് അല്ലാഹു ഇട്ടുകൊടുത്ത കാരുണ്യം. ശറഇയ്യായി വിശ്വാസികള്‍ പരസ്പരം ഉണ്ടാകേണ്ട സ്നേഹമല്ല അവിടെ ഉദ്ദേശം. എന്നാല്‍ തന്നെ ആക്രമിക്കുകയും ആദര്‍ശപരമായി തന്നോട് വിരോധവും ശത്രുതയും വച്ച് പുലര്‍ത്തിയ അബൂലഹബിനോട് സ്വീകരിച്ച സമീപനം ഇതായിരുന്നില്ലതാനും. ഈ രണ്ട് സമീപനവും വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ത്തന്നെ മാനുഷിക ബന്ധങ്ങളെ എങ്ങനെ ക്രമീകരിക്കണം എന്ന വലിയ സന്ദേശം നമുക്ക് നല്‍കുന്നു.

എന്നാല്‍ കുഫ്റിനോടുള്ള ഒരു വിശ്വാസിയുടെ വെറുപ്പ്, വിയോജിപ്പ്‌, കുഫ്റിനെ അംഗീകരിക്കുകയോ സഹകരിക്കുകയോ ചെയ്യാത്ത അവന്‍റെ സമീപനം ഇവയില്‍ അബൂത്വാലിബും അബൂലഹബും ഒരുപോലെയാണ്. إن الله لا يحب الكافرين "അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നില്ല". ഇവിടെ പ്രകൃതിപരമായ ബന്ധവും വിശ്വാസത്തില്‍ അധിഷ്ടിതമായ ബന്ധവും വേര്‍തിരിച്ച് മനസ്സിലാക്കാതിരിക്കുന്നത് വിശുദ്ധഖുര്‍ആനിലെ  ആയത്തുകളെ പരസ്പരം വൈരുദ്ധ്യമാണ് എന്ന് ചിത്രീകരിക്കാന്‍ ഇടവരുത്തും. ഒരു വിശ്വാസി ഒരിക്കലും കുഫ്റിനെയോ കുഫ്റിന്‍റെ വക്താക്കളെയോ ഇഷ്ടപ്പെടുന്നില്ല. ഇഷ്ടപ്പെടുകയുമില്ല. എന്നാല്‍ മാനുഷികമായ ബന്ധങ്ങള്‍ കാരണം ശറഅ് വിലക്കാത്ത രൂപത്തില്‍ അവരുമായി ഉണ്ടാകുന്ന കേവല മാനുഷികമായ അടുപ്പങ്ങളെ കുഫ്റിനോടോ അതിന്‍റെ വക്താക്കളോടോ ഉള്ള അടുപ്പം എന്ന അര്‍ത്ഥത്തില്‍ വായിച്ചെടുക്കാനും പാടില്ല. ഇതാണ് കഴിഞ്ഞ ലേഖനങ്ങളിലും ആവര്‍ത്തിച്ചത്. 


എന്റെ ലേഖനത്തില്‍ നിന്നും അവഗണിക്കപ്പെട്ട ചില ഭാഗങ്ങള്‍: ( ഇസ്‌ലാം ഏകദൈവ വിശ്വാസം പഠിപ്പിക്കുന്ന അതിലേക്ക് ക്ഷണിക്കുന്ന മതമാണ്‌. ഇതര മതവിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും  ബഹുദൈവാരാധനയില്‍ നിന്നുമെല്ലാം അത് ഏറെ വ്യത്യസ്ഥമാണ്. അതുകൊണ്ടുതന്നെ ഒരു മുസ്‌ലിമിന് അവന്‍റെ ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളത് അവന്‍റെ വിശ്വാസമാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടുന്ന കാര്യങ്ങളില്‍ നിന്നും അവന്‍ വിട്ടു നില്‍ക്കുക സ്വാഭാവികവും അനിവാര്യവുമാണ്‌. തന്‍റെ വിശ്വാസങ്ങള്‍ മറ്റൊരു മതസ്ഥന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുക എന്നത് ഇസ്‌ലാമില്‍ നിഷിധവുമാണ്.  മതപരമായ തന്‍റെ വിശ്വാസങ്ങള്‍ ഇതര മതവിശ്വാസികളുടേതുമായി കൂടിക്കലരാതെ സംരക്ഷിക്കത്തക്കവണ്ണം വിശ്വാസപരമായ അടുപ്പവും അകല്‍ച്ചയും അവന്‍ കാത്തുസൂക്ഷിക്കും )...................
..................(ഇതര മത ആചാരങ്ങളില്‍ നിന്നും, അനുഷ്ടാനങ്ങളില്‍ നിന്നും, എന്തിനധികം വസ്ത്രധാരണത്തില്‍പോലും ഒരു മുസ്‌ലിം വ്യതിരിക്തത പുലര്‍ത്തുന്നു. അത് ഇതര മതസ്ഥരോടുള്ള അസഹിഷ്ണുത കൊണ്ടല്ല. അവന്‍റെ വിശ്വാസം നിഷ്കര്‍ഷിക്കുന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ ഇതര മത ആഘോഷങ്ങളില്‍ നിന്നും അനുഷ്ടാനങ്ങളില്‍ നിന്നും ഒരു മുസ്‌ലിം വിട്ടു നില്‍ക്കുക തന്നെ ചെയ്യും).

മറ്റൊരു സഹോദരന്‍ ഉന്നയിച്ച ആരോപണം സുന്നത്തിനെ ദുര്‍വ്യാഖ്യാനിച്ചു എന്നതാണ്. വിയോജിപ്പിന് നല്‍കിയ ടൈറ്റില്‍ തന്നെ:(നബിചര്യയെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടുള്ള കാഫിര്‍ പ്രീണനം) എന്നതാണ്. നബിചര്യയെ ദുര്‍വ്യാഖ്യാനിക്കുക എന്നത് തന്നെ അതിഗൗരവമുള്ള കാര്യമാണ്. അത് കാഫിറിനെയും കുഫ്റിനെയും പ്രീണിപ്പിക്കാന്‍ വേണ്ടി എന്നാകുമ്പോള്‍ അതിന്‍റെ കാഠിന്യം വര്‍ദ്ധിക്കുന്നു. കുഫ്റിനെ പ്രീണിപ്പിക്കുക എന്നതും അത്യധികം ആപല്കരം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. സഹോദരന് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ.  

നബി (സ) ഹിറഖല്‍ ചക്രവര്‍ത്തിക്ക് അയച്ച സന്ദേശത്തില്‍ അയാളുടെ പേരിനോടൊപ്പം  'ഇലാ അളീമി റൂം' എന്ന് ചേര്‍ത്തു എന്നത്, പ്രബോധന സമയത്തെ സൗമ്യമായ ശൈലി എന്ന അര്‍ത്ഥത്തിലും, പ്രബോധിതന്‍ തന്‍റെ സംഭാഷണം സ്വീകരിക്കാന്‍ അനുയോജ്യമായതും അയാളുടെ സ്ഥാനത്തിന് ചേര്‍ന്നതുമായ അഭിസംബോധനം സ്വീകരിക്കുക എന്നതുമാണ്‌ അത് സൂചിപ്പിക്കുന്നത് എന്ന് പറഞ്ഞിരുന്നു. ഇത് ഇമാം നവവി (റ) നല്‍കിയ വിശദീകരണമാണ്. ഇമാം നവവി (റ) പറയുന്നു: 


"ولم يقل إلى هرقل فقط بل أتى بنوع من الملاطفة، فقال: عظيم الروم أي الذي يعظمونه ويقدمونه ، وقد أمر الله تعالى بالانة القول لمن يدعى إلى الإسلام، فقال تعالى: ادع إلى سبيل ربك بالحكمة والموعظة الحسنة ، وقال تعالى : فقولا له قولا لينا ...

"അദ്ദേഹം ഹിറഖലിന് എന്ന് മാത്രം പറഞ്ഞ് നിര്‍ത്തിയില്ല, മറിച്ച് വിനയപുരസരമുള്ള ഒരു പ്രയോഗം ഉപയോഗിച്ചുകൊണ്ട് 'അളീമി - റൂം' എന്ന് പറഞ്ഞു. അഥവാ അവര്‍ (റോമുകാര്‍) ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന  വ്യക്തി എന്നര്‍ത്ഥം. ഇസ്ലാമിലേക്ക് ക്ഷനിക്കപ്പെടുന്നയാളെ ഇപ്രകാരം സൗമ്യമായി അഭിസംബോധനം ചെയ്യുക എന്നത് അല്ലാഹു കല്പിച്ചിട്ടുള്ളതാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: "യുക്തിദീക്ഷയോടെയും സദുപദേശം കൊണ്ടും നീ നിന്റെ റബ്ബിന്‍റെ മാര്‍ഗത്തിലേക്ക് ക്ഷനിക്കുക". അതുപോലെ അവന്‍ പറഞ്ഞു: "നിങ്ങള്‍ ഇരുവരും അവനോട് (ഫിര്‍ഔനോട്) സൗമ്യമായ രീതിയില്‍ സംഭാഷണം നടത്തുക".  - [ശറഹു മുസ്‌ലിം: വോ: 12 പേജ്: 108]. 


എല്ലാ അവസരത്തിലും എല്ലാ അവിശ്വാസികളെയും ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ അഭിസംബോധനം ചെയ്യാവൂ എന്നല്ല ഇവിടെ സൂചിപ്പിച്ചത്. മറിച്ച് സമൂഹത്തില്‍ പ്രത്യേകമായ സ്ഥാനമാനങ്ങള്‍ വഹിക്കുന്ന ആളുകളെ, പൊതു മസ്ലഹത്തിന് വേണ്ടിയോ, അയാളെ കൂടുതല്‍ സത്യത്തിലേക്ക് അടുപ്പമുള്ളവനാക്കുന്നതിന് വേണ്ടിയോ, അയാളില്‍ നിന്നും ഫിത്ന ഭയപ്പെടുന്നത് കൊണ്ടോ അപ്രകാരം ഉപയോഗിച്ചാല്‍ അതില്‍ തെറ്റില്ല. അല്ലാതെ അവിശ്വാസി എന്ന അര്‍ത്ഥത്തില്‍ അയാളെ ആദരിക്കുന്നു എങ്കില്‍ അത് തന്‍റെ വിശ്വാസത്തെ തന്നെ ബാധിക്കുന്ന വീഴ്ചയാണ്താനും. മുശ്രിക്കായ എല്ലാ ഭരണകര്‍ത്താക്കളെ അഭിസംബോധനം ചെയ്യുമ്പോഴും ഇതേ ശൈലി സ്വീകരിക്കണം എന്ന ഇമാം നവവി (റ) യുടെ അഭിപ്രായത്തെ ഘണ്ടിച്ച ശേഷം ഇമാം ഇബ്നു ഹജര്‍ (റ) രേഖപ്പെടുത്തുന്നു:


  فَعَلَى هَذَا فَلَا يُحْتَجّ بِهِ عَلَى جَوَاز الْكِتَابَة لِكُلِّ مَلِك مُشْرِك بِلَفْظِ عَظِيم قَوْمه إِلَّا إِنْ احْتِيجَ إِلَى مِثْل ذَلِكَ لِلتَّمْيِيزِ ، وَعَلَى عُمُوم مَا تَقَدَّمَ مِنْ التَّأَلُّف أَوْ مِنْ خَشْيَة الْفِتْنَة يَجُوز ذَلِكَ بِلَا تَقْيِيد وَاللَّهُ أَعْلَمُ

"ഈ ഹദീസില്‍ നിന്നും എല്ലാ മുശ്'രിക്കായ രാജാക്കന്മാരെയും 'അളീമുല്‍ ഖൗം' (ആ സമൂഹത്തിലെ മഹാന്‍) എന്ന് വിളിക്കണം എന്നതിന് തെളിവ് പിടിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ അഭിസംബോധനം ചെയ്യുന്ന ആളെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ വേണ്ടിയോ, നേരത്തെ സൂചിപ്പിച്ചത് പോലെ അയാളെ അടുപ്പമുള്ളവാനാക്കുവാനോ, ഫിത്ന ഭയപ്പെടുന്നത് കൊണ്ടോ നിരുപാധികം അത് അനുവദനീയമാണ്താനും. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍" - [ഫത്ഹുല്‍ബാരി: 17/ 414].

അഥവാ ബഹുമാനപ്പെട്ട എന്ന് ഒരാളെ സംബന്ധിച്ച് പറഞ്ഞാല്‍ നിരുപാധികം എതിര്‍ക്കപ്പെടേണ്ട ഒന്നല്ല അത്. അതിന്‍റെ സന്ദര്‍ഭവും സമയവും പ്രധാനമാണ്. അഭിസംബോധനം ചെയ്യുന്ന ആളുടെ ഉദ്ദേശവും, അയാള്‍ അത് പ്രയോഗിക്കാന്‍ ഇടയായ കാരണവും എല്ലാം അതിന്‍റെ ഹുക്മിനെ ബാധിക്കും. ഉസൂലുല്‍ ഫിഖ്ഹില്‍ ഒരു അടിസ്ഥാന തത്വമുണ്ട്: الحكم يدور مع علته وجودا وعدما , "ഒരു കാര്യത്തിലെ വിധി, ആ വിധിയുടെ കാരണത്തിന് ആപേക്ഷികമായി നിലകൊള്ളുന്നു. കാരണം ഉണ്ടാകുമ്പോള്‍ അതുണ്ടാകും കാരണം ഇല്ലാതാകുമ്പോള്‍ അതില്ലാതാകും".

നിങ്ങള്‍ രാഷ്ട്രീയ നേതാക്കളെ 'ബഹുമാനപ്പെട്ട' എന്ന് പറയുകയല്ലാതെ അവര്‍ക്ക് ദീന്‍ പറഞ്ഞുകൊടുക്കാറുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. ഉണ്ട് എന്നതാണ് എന്‍റെ അറിവ്. നേരിട്ട് കണ്ടിട്ടുമുണ്ട്. അവരുടെ തെറ്റിധാരണകളെ അവര്‍ ഉള്ള സദസില്‍ വച്ച് തന്നെ തിരുത്തികൊടുക്കാന്‍ അവസരം കിട്ടിയിട്ടും ഉണ്ട്. ഇതിന്‍റെയെല്ലാം അര്‍ഥം ഈ വിഷയത്തില്‍ അപാകതകള്‍ ഒന്നും തന്നെ സംഭവിക്കുകയില്ല എന്നോ, അപാകതകള്‍ സംഭാവിച്ചിട്ടുണ്ടാവുകയില്ല എന്നോ അല്ല. വ്യക്തികള്‍ ആയാലും സംഘടന ആയാലും അപാകതകളില്‍ നിന്നും ആരും മുക്തരല്ല. അതുകൊണ്ട് അപാകതകളെ സൂക്ഷിക്കുകയും ബോധ്യപ്പെട്ടാല്‍ തിരുത്തുകയും ചെയ്യണം.

ഇനി മുനാഫിഖിനെ സയ്യിദ് എന്ന് വിളിക്കരുത് എന്ന ഹദീസ്. ആ ഹദീസ് വിശദീകരിക്കപ്പെടേണ്ടതുണ്ട്. അല്ലാഹു നിന്ദിച്ചവരായ ഫാസിഖുകളെയും (തെമ്മാടികള്‍, അധര്‍മ്മകാരികള്‍) , മുനാഫിഖുകളെയും (കപടവിശ്വാസികള്‍) സയ്യിദ് (നേതാവ്) അവരെ വാഴ്ത്തുക എന്ന അര്‍ത്ഥത്തില്‍ സയ്യിദ് (നേതാവ്) എന്ന് അഭിസംബോധനം ചെയ്യാന്‍ പാടില്ല.  ഖതാദ, ഇബ്നു ബുറൈദയില്‍ നിന്നും കേട്ടിട്ടില്ല എന്ന കാരണത്താല്‍  ഈ ഹദീസിന്‍റെ സ്വിഹത്തില്‍ പല ഇമാമീങ്ങളും ചര്‍ച്ച നടത്തിയിട്ടുണ്ട് എങ്കിലും പല ഇമാമീങ്ങളും ഈ ഹദീസ് സ്വഹീഹാണ് എന്ന് പ്രസ്ഥാവിച്ചിട്ടുണ്ട്. ശൈഖ് അല്‍ബാനി (റ) ഈ ഹദീസ് സ്വഹീഹാണ് എന്ന് പഠിപ്പിച്ചിട്ടും ഉണ്ട്.

എന്നാല്‍ നിരുപാധികം എല്ലാ സമയത്തും കാഫിറായ ഒരാളെയും 'സയ്യിദ്' എന്ന പദപ്രയോഗം കൊണ്ട് അഭിസംബോധനം ചെയ്യാന്‍ പാടില്ല എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല എന്ന് ശാരിഹീങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

മുല്ലാ അലീ അല്‍ ഖാരി (റ) ശൈഖ് വലിയ്യുദ്ദീന്‍ അത്തബ്രീസി (റ) വാക്കുകള്‍ എടുത്ത് കൊടുക്കുന്നു:

وفيه إن قول الناس لغير الملة كالحكماء والأطباء مولانا داخل في هذا النهي والوعيد بل هو أشد لورود قوله تعالى مولانا في التنزيل دون السيد

"മില്ലത്തില്‍ പെടാത്ത ചിന്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ചിലര്‍ 'മൗലാനാ' എന്ന് പ്രയോഗിക്കുന്നത് ഈ (ഹദീസിലെ) വിളക്കിലും താക്കീതിലും ഉള്‍പ്പെടുന്നു.  'സയ്യിദ്' എന്ന പദത്തില്‍ നിന്നും വ്യത്യസ്ഥമായി 'മൗലാനാ' എന്ന പദം അല്ലാഹുവിന്‍റെ വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടത് കൊണ്ട് അത് കൂടുതല്‍ ഗൗരവപരമാണ്"

ശേഷം മുല്ലാ അലീ അല്‍ ഖാരി (റ) വിശദീകരിക്കുന്നു: 

قلت: إذا كان المراد به تعظيمه فلا شك في عدم جوازه وأما إذا أريد به أحد معاني المولى مما سبق فلا يبعد جوازه لا سيما عند الحاجة والضرورة والمخلص أن يكون على سبيل التورية

"എന്നാല്‍ ഞാന്‍ പറയുന്നത്: അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അവരെ മഹത്വപ്പെടുത്തുക എന്നതാണ് എങ്കില്‍ അത് നിഷിദ്ധമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ നേരത്തെ പറയപ്പെട്ട 'മൗലാ' എന്ന പദത്തിന്‍റെ അര്‍ത്ഥങ്ങളില്‍ വല്ലതുമാണ് (ഡോക്ടര്‍, ചിന്തകന്‍) ഉദ്ദേശിക്കപ്പെടുന്നത് എങ്കില്‍ അത് അനുവദനീയമാണെന്നത് നിരാകരിക്കാന്‍ സാധിക്കുകയില്ല. പ്രത്യേകിച്ച് അപ്രകാരം പ്രയോഗിക്കേണ്ട ആവശ്യമോ, അനിവാര്യതയോ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍. അത് 'തൗരിയ' എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നതാണ് ശരി" - [مرقاة المفاتيح  : 14 /48]. (തൗരിയ എന്നാല്‍ കേള്‍ക്കുന്നയാള്‍ക്ക് യഥാര്‍ത്ഥ ഉദ്ദേശം വ്യക്തമാകാത്ത രൂപത്തില്‍ പ്രയോഗിക്കപ്പെടുന്ന പ്രയോഗം).

ഇനി 'സയ്യിദ്' പ്രയോഗിക്കുന്നത് സംബന്ധമായ വിലക്ക് 'കറാഹത്ത്' ആണോ അതോ 'ഹറാം' ആണോ എന്നതും ഇമാമീങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.  ഇമാം നവവി (റ) പറയുന്നു:

 " الجمع بين هذه الأحاديث أنه لا بأس بإطلاق " فلان سيد " ، و " يا سيدي " ، وشبه ذلك ، إذا كان المسود فاضلا خيرا ، إما بعلم ، وإما بصلاح ، وإما بغير ذلك . وإن كان فاسقا ، أو متهما في دينه ، أو نحو ذلك : كُره أن يقال " سيد "


"ഈ ഹദീസുകള്‍ പരസ്പരം സംയോജിപ്പിച്ചുകൊണ്ട് മനസ്സിലാക്കാവുന്നത്, ഇന്നയാള്‍ സയ്യിദാണ് (നേതാവ്), യാ സയ്യിദീ (എന്‍റെ നേതാവേ) തുടങ്ങിയ അര്‍ത്ഥ തലങ്ങളില്‍ വിളിക്കപ്പെടുന്നയാള്‍ അറിവുകൊണ്ടോ സല്‍പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ നല്ലയാളും ശ്രേഷ്ഠനും ആണെങ്കില്‍ അതില്‍ തെറ്റില്ല.  എന്നാല്‍ ഫാസിഖോ , ദീനിന്റെ വിഷയത്തില്‍ ആക്ഷേപിക്കപ്പെട്ടവനോ ആണെങ്കില്‍ അവനെ 'സയ്യിദ്' എന്ന് വിളിക്കല്‍ വെറുക്കപ്പെട്ടതാണ്" - [അല്‍അദ്കാര്‍: പേ: 362 ]. അറബി ഭാഷയിലെ സയ്യിദ് എന്ന പദത്തിന്‍റെ വിവിധമായ അര്‍ത്ഥ തലങ്ങളും വിവിധ ഉദ്ദേശങ്ങളും ഇമാം നവവി (റ) വ്യകതമാക്കിയിട്ടും ഉണ്ട്. 

തിന്മയില്‍ മുഴുകിയ അധര്‍മ്മകാരികളെയും ദീനിനോടുള്ള കൂറില്‍ സംശയിക്കപ്പെടുന്നവരെയും സയ്യിദ്  (നേതാവ്) എന്ന് വിളിച്ച് അവരെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യരുത് എന്നതാണ് ഇതിന്‍റെ ഉദ്ദേശം. കാരണം അത് അവരിലെ തിന്മ വ്യാപിക്കാനും കാരണമാകും. അല്ലാഹു നിന്ദിച്ചവരെ മഹത്വവല്‍ക്കരിക്കുവാനും കാരണമാകും. മാത്രമല്ല ശറഇയ്യായി വിയോജിപ്പുള്ള ആളുകളോട് പ്രയോഗിക്കുന്ന വാക്കുകളില്‍ സൂക്ഷ്മത പാലിക്കണം എന്നും ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. 

എന്നാല്‍ അതെ സമയം മഫ്സദത്ത് (ഉപദ്രവം) തടയുന്നതിനോ, പൊതു മസ്ലഹത്തിന് വേണ്ടിയോ സമൂഹത്തില്‍ സ്ഥാനമാനമുള്ള ആളുകളെ 'തലത്തുഫ്' , 'തഅല്ലുഫ്' അഥവാ അവരെ ആകര്‍ഷിക്കുകയും സൗമ്യമായ അഭിസംബോധനം സ്വീകരിക്കുകയും ചെയ്യുക എന്ന അര്‍ത്ഥത്തില്‍ അപ്രകാരം പ്രയോഗിക്കുന്നതില്‍ തെറ്റില്ല താനും. 'ഇലാ അളീമി റൂം' എന്ന വിഷയത്തിന്‍റെ വിശദീകരണത്തില്‍ പണ്ഡിതന്മാര്‍ അത് രേഖപ്പെടുത്തിയത് നാം സൂചിപ്പിച്ചുതാനും.

ഒഫീഷ്യല്‍ കത്തിടപാടുകളിലും, ഇന്ന സ്ഥാപനത്തിന്‍റെ നേതാവ്, ഇന്ന പാര്‍ട്ടിയുടെ നേതാവ്, ഇന്ന കമ്പനിയുടെ നേതാവ് തുടങ്ങിയ അര്‍ത്ഥത്തിലും  'تمييز' (വേര്‍തിരിവിനു) വേണ്ടിയോ, പോലെ സമൂഹത്തില്‍ പ്രയോഗിച്ചുവരുന്ന സ്ഥാനപ്പേര് എന്ന നിലക്കോ, പ്രബോധിതനോടുള്ള 'തലത്ത്വുഫ്', 'തഅല്ലുഫ്'  എന്ന നിലക്കോ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടിയല്ലാതെ ഒരാള്‍ അപ്രകാരം പ്രയോഗിക്കുന്നതില്‍ തെറ്റില്ലതാനും. മുല്ലാ അലീ അല്‍ ഖാരി (റ) യുടെ വിശദീകരണത്തിലും അതാണ്‌ സൂചിപ്പിച്ചത്. 

تمييز എന്ന അര്‍ത്ഥത്തില്‍ 'സയ്യിദ്' എന്ന പ്രയോഗം ഹദീസുകളില്‍ തന്നെ വന്നിട്ടുമുണ്ട്. സ്വഹാബത്തിനെ അതിഥികളായി സ്വീകരിക്കാതിരുന്ന, കുഫാറുകളുടെ ഗോത്രത്തലവനെ തേള്‍ കുത്തിയ സംഭവം ഉദ്ദരിക്കുന്നതില്‍  "അവരുടെ സയ്യിദിനെ തേള്‍ കുത്തി" എന്ന് സ്വഹാബത്ത് ഉദ്ദരിച്ചതായിക്കാണാം. അവരുടെ ഗോത്ര നേതാവ് എന്നതാണ് ഇവിടെ ഉദ്ദേശിച്ചത് تمييز എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്.

ശൈഖ് ഇബ്നു ബാസ് (റ) തുണീശ്യയിലെ ഭരണാധികാരിയായിരുന്ന അല്‍ഹബീബ് ബൂറുഖൈബയില്‍  നിന്നും വിശുദ്ധഖുര്‍ആനിനെയും നബി (സ) യെയും അവഹേളിക്കുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ കടന്നുവന്നപ്പോള്‍ അദ്ദേഹത്തിന് എഴുതിയ കത്ത് പ്രസിദ്ധമാണ്. അതില്‍ അദ്ദേഹം സ്വീകരിച്ച അഭിസംബോധനത്തില്‍ : അസ്സയ്യിദ് അല്‍ഹബീബ് ബൂറുഖൈബ   എന്നായിരുന്നു പ്രയോഗിച്ചിരുന്നത്. അല്‍ഹബീബ് ബൂറുഖൈബ ഇസ്‌ലാമിക നിയമപ്രകാരം ഭരിച്ചിരുന്ന ആളായിരുന്നില്ല എന്ന് മാത്രമല്ല വിശുദ്ധഖുര്‍ആനിനെയും നബി (സ) യെയും അവഹേളിക്കുന്ന അയാളുടെ പ്രസ്ഥാവന തുനീഷ്യന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ് അദ്ദേഹം ആ കത്ത് എഴുതിയത്. അവിടെ (സയ്യിദ്, മിസ്റ്റര്‍) എന്ന പ്രയോഗത്തിലൂടെ അദ്ദേഹം ഒരിക്കലും ആ വ്യക്തിയെ മഹത്വവല്‍ക്കരിക്കുക എന്നതല്ല ഉദ്ദേശിച്ചത്. മറിച്ച് 'തലത്ത്വുഫ്' പ്രബോധിതനോടുള്ള സൗമ്യമായ അഭിസംബോധനം എന്നത് മാത്രമാണ്. അതില്‍ അദ്ദേഹത്തോട് തന്‍റെ പേരില്‍ വന്ന ആ പ്രസ്ഥാവനകള്‍ പിന്‍വലിക്കണം എന്നും, തൗബ ചെയ്യണം എന്നും, ഇല്ലയെങ്കില്‍ അതിന്‍റെയും അത് പിന്തുടരുന്നവരുടെയും പാപം ചുമക്കേണ്ടി വരുമെന്നും, കുഫ്റിലേക്ക് പുറം കടക്കാന്‍ കാരണമാകുമെന്നും അദ്ദേഹം ഉണര്‍ത്തുന്നുമുണ്ട്. 

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) ക്ക് തന്‍റെ നന്ദി അറിയിച്ചുകൊണ്ട്‌ സൗദിയിലെ തുനീഷ്യന്‍ അംബാസഡര്‍ വഴി ഒഫീഷ്യലായിത്തന്നെ ബൂറുഖൈബയുടെ മറുപടിയും വന്നു. ഇതാണ് വളരെ വലിയ തിന്മകളെപ്പോലും എതിര്‍ക്കാന്‍ പണ്ഡിതന്മാര്‍ സ്വീകരിച്ചിരുന്ന ശൈലി. അതുകൊണ്ടുതന്നെ ഇത്തരം പദപ്രയോഗങ്ങള്‍ ഉപയോഗിക്കപ്പെടുന്ന സാഹചര്യങ്ങള്‍ നിര്‍ബന്ധമായും പരിഗണിക്കേണ്ടതുണ്ട്. അതോടൊപ്പം അനാവശ്യമായി ഉപയോഗിക്കുകയും, മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി പ്രയോഗിക്കുകയും ചെയ്യുന്നതിനെ  സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. 

മറ്റൊരു ആരോപണം, ഞാന്‍ ഇബ്നു ബാസ് (റ) യുടെ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ വിഷയത്തില്‍ ഉള്ള ഉപദേശം കോട്ടിമാറ്റി എല്ലാവര്‍ക്കും ബാധകമാക്കി എന്നതാണ്. വിശുദ്ധഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ചു എന്ന ആരോപണം ഉന്നയിച്ച സഹോദരന്‍റേതു തന്നെയാണ് ഇതും. അല്ലാഹു പൊറുത്ത് കൊടുക്കട്ടെ.  സഹോദരന്‍ എന്‍റെ മേല്‍ കളവ് പറഞ്ഞു എന്ന് ഞാന്‍ കരുതുന്നില്ല. മറിച്ച് ഇത് സഹോദരന്‍റെ വിമര്‍ശനവായനയില്‍ ഉണ്ടായ മറ്റൊരു തെറ്റിദ്ധാരണയാണ്  എന്നും തിരുത്തുമെന്നും ഞാന്‍ മനസ്സിലാക്കുന്നു. ശൈഖ് ഇബ്നു ബാസിന്‍റെ വളരെ ദൈര്‍ഘ്യമുള്ള ഒരു പ്രഭാഷണത്തിലെ സംക്ഷിപ്തമായ ഒരു ഭാഗമാണ് ഞാന്‍ നല്‍കിയിട്ടുള്ളത്. ദാഇമാരെ അഭിസംബോധനം ചെയ്ത് മസ്ജിദുല്‍ ഹറാമില്‍ വെച്ച് സംസാരിച്ച സംസാരം. അതില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളെയും പൊതുവായ നിലക്കും  അഭിസംബോധനം ചെയ്യുന്നുണ്ട്. ഞാന്‍ പറഞ്ഞ ഭാഗം എല്ലാ രാജ്യക്കാരെയും ഉദ്ദേശിച്ചുള്ള ഭാഗമാണ്. അത് അതില്‍ത്തന്നെ വ്യക്തമാണ്: 

وهكذا يجب على الدعاة إلى الله سبحانه في جميع الدول أن يعالجوا الأوضاع المخالفة للشرع المطهر بالحكمة والموعظة الحسنة والأسلوب الحسن ، ويتعاونوا مع المسئولين على الخير ويتواصوا بالحق مع الرفق والتعاون مع الدولة بالحكمة حتى لا يؤذي الدعاة وحتى لا تعطل الدعوة ، فالحكمة في الدعوة بالأسلوب الحسن وبالتعاون على البر والتقوى هي الطريق إلى إزالة المنكر أو تقليله وتخفيف الشر 

"അതുപോലെത്തന്നെ എല്ലാ നാട്ടിലുമുള്ള പ്രബോധകര്‍ അതത് നാടുകളില്‍ നിലനില്‍ക്കുന്ന അനിസ്‌ലാമിക കാര്യങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ യുക്തിദീക്ഷയോടുകൂടിയും  സദുപദേശം കൊണ്ടും നല്ല രീതിയിലുമാണ് അവരത് നിര്‍വഹിക്കേണ്ടത്. അവര്‍ അതത് നാട്ടിലെ അധികാരികളുമായി നന്മയില്‍ സഹകരിക്കുകയും , സൗമ്യമായ സമീപനത്തോടെയും രാജ്യവുമായി സഹകരിച്ചുകൊണ്ടും  നേരായ കാര്യങ്ങള്‍ അന്യോന്യം  ഉപദേശിക്കുകയാണ് ചെയ്യേണ്ടത്. പ്രബോധകര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാനും, പ്രബോധനം തടസ്സപ്പെടാതിരിക്കാനുമാണത്. പ്രബോധനപ്രവര്‍ത്തനത്തിലെ യുക്തി എന്ന് പറയുന്നത് വളരെ നല്ല രീതിയിലൂടെ നന്മയിലും, തഖ്'വയിലും പരസ്പരം സഹകരിച്ചുകൊണ്ട് തിന്മയെ നീക്കം ചെയ്യാനും, അതല്ലെങ്കില്‍ തിന്മയെ കുറക്കാനും അതുവഴി അതിന്‍റെ ഉപദ്രവം കുറയ്ക്കാനും പരിശ്രമിക്കുക എന്നുള്ളതാണ്." - [ഫതാവ ഇബ്നുബാസ്: 202].
وهكذا يجب على الدعاة إلى الله سبحانه في جميع الدول

'ഇപ്രകാരമാണ് എല്ലാ രാജ്യങ്ങളിലുമുള്ള പ്രബോധകര്‍ ചെയ്യേണ്ടത്' എന്നദ്ദേഹം പറഞ്ഞത് ഇസ്‌ലാമിക രാഷ്ട്രങ്ങളെക്കുറിച്ച് മാത്രമാണ് എന്ന സഹോദരന്‍റെ കണ്ടെത്തല്‍ ശരിയല്ല. അപ്രകാരം അദ്ദേഹത്തിന്‍റെ സംസാരത്തില്‍ നിന്നും ലഭിക്കുകയുമില്ല. മറിച്ച് അത് എല്ലാ നാട്ടിലുമുള്ള പ്രബോധകര്‍ക്ക് കൂടുതല്‍ സമാധാനപരമായും, സുരക്ഷയോടെയും പ്രബോധനം ചെയ്യാന്‍ ശൈഖ് നല്‍കുന്ന ഉപദേശമാണ്. ഇനി ശൈഖ് ഈ ഒരു സന്ദര്‍ഭത്തില്‍ മാത്രമല്ല ഈ ഒരുപദേശം നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്‍റെ മുസ്‌ലിം ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിക്കുന്നതായ മറ്റൊട്ടനേകം സംസാരങ്ങളിലും ഇത് കാണാം. ഈയടുത്ത് ശൈഖ് അബ്ദുല്‍ അസീസ്‌ ആലു ശൈഖ് (ഹഫിദഹുല്ലയും) ഇത് വ്യക്തമാക്കിയിട്ടുണ്ട്.  മാത്രമല്ല ആരോപണവിധേയമായ ശൈഖിന്‍റെ സംസാരത്തില്‍ അവസാനഭാഗത്ത് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ കൂടി നോക്കുക: 

الذي أنصح به إخواني في هذه البلاد وفي كل مكان أن يتحروا طريقة المصطفى عليه الصلاة والسلام ، وطريقة أصحابه رضي الله عنهم في القول والعمل ، ويكونوا أسوة صالحه في أقوالهم وأعمالهم وأن يبدءوا بأنفسهم في كل خير وفي ترك كل شر حتى يكونوا قدوة عملية في أعمالهم وأحوالهم وأخلاقهم ورفقهم ورحمتهم وإحسانهم ، وأن يحرصوا دائما أن يتحروا في الأمر ، وأن يكون خطؤهم في العفو والرفق أولى من خطئهم في الشدة. 

"ഈ രാജ്യത്തും, എല്ലാ നാടുകളിലുമുള്ള എന്‍റെ സഹോദരങ്ങളെ ഞാന്‍ ഉപദേശിക്കുന്നത് നബി (സ) യുടെ രീതി സ്വാംശീകരിക്കാനാണ്. അദ്ദേഹത്തിന്‍റെ സ്വഹാബത്തിന്‍റെയും. അത് വാക്കിലാകട്ടെ, പ്രവര്‍ത്തിയിലാകട്ടെ. തങ്ങളുടെ വാക്കുകളിലും പ്രവര്‍ത്തികളിലും അവര്‍ നല്ല മാതൃകയാകണം. നന്മ ചെയ്യുന്നതിലും, തിന്മ വര്‍ജിക്കുന്നതിലും അവര്‍ സ്വന്തത്തില്‍ നിന്നും തുടങ്ങട്ടെ. തങ്ങളുടെ പ്രവര്‍ത്തനങ്ങളിലും, അവസ്ഥയിലും, സ്വഭാവത്തിലും, സൗമ്യമായ സമീപനത്തിലും, കാരുണ്യത്തിലും, നന്മ ചെയ്യുന്നതിലും അവര്‍ പ്രായോഗിക തലത്തിലുള്ള മാതൃകയാവട്ടെ. ഈ കാര്യത്തില്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്താന്‍ അവര്‍ അങ്ങേയറ്റം പ്രയത്നിക്കട്ടെ. സൗമ്യമായ  സമീപനവും വിട്ടുവീഴ്ചയും സ്വീകരിക്കുക വഴി വീഴ്ച സംഭവിക്കുന്നതാണ്, കഠിനമായ സമീപനം സ്വീകരിക്കുക വഴി വീഴ്ച സംഭവിക്കുന്നതിനേക്കാള്‍ അവര്‍ക്ക്  നല്ലത്." - [http://www.binbaz.org.sa/article/202]. ഇനി അതിന്‍റെ അവസാനത്തില്‍ പ്രാര്‍ഥിക്കുമ്പോഴും "എല്ലാ നാട്ടിലുള്ള പ്രബോധകരെയും പണ്ഡിതന്മാരെയും ഏറ്റവും നല്ലതും ഏറ്റവും സന്മാര്‍ഗപൂരിതവുമായ മാര്‍ഗത്തിലേക്ക് അല്ലാഹു തൗഫീഖ് നല്‍കട്ടെ എന്ന് അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഞാന്‍ എടുത്ത് കൊടുത്ത ഭാഗം അദ്ദേഹം ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ മാത്രം വിഷയത്തില്‍ മാത്രം പറഞ്ഞതല്ല. അത് ആര്‍ക്കും പരിശോധിക്കാവുന്നതുമാണ്. 

ഇന്‍ ശാ അല്ലാഹ് അല്ലാഹു തൗഫീഖ് ചെയ്യുകയാണ് എങ്കില്‍ ആ പ്രഭാഷണം മുഴുവന്‍ വിവര്‍ത്തനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. കാരണം ഒരുപാട് കാര്യങ്ങള്‍ അതില്‍ പഠിക്കേണ്ടതായുണ്ട്.

ഏതായാലും ഇതരമതസ്ഥരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ആഘോഷങ്ങളുമെല്ലാം  ആശംസിക്കുകയും അതിനോട് കൂറ് പുലര്‍ത്തുകയും   ചെയ്തുകൊണ്ട് ശറഇന്‍റെ അതിര്‍വരമ്പുകളെ കാറ്റില്‍ പറത്തുന്നവര്‍ ഒരുവശത്തും , മറുപടി എഴുതിയ സഹോദരന്‍ തന്നെ സൂചിപ്പിച്ചത് പോലെ മാനുഷികമായ ബന്ധങ്ങള്‍ പോലും വിച്ചേദിക്കപ്പെടുമാറ് ചിലര്‍ അതിരുകവിയുകയും ചെയ്യുമ്പോള്‍ അവിടെ തിരോധാനം ചെയ്യപ്പെടുന്നത് തങ്ങളെ അക്രമിക്കുകയോ, തങ്ങളോട് അനീതി കാണിക്കുകയോ ചെയ്യാത്തവരോട്  മാനുഷികമായ കാരുണ്യവും, നന്മയും ചെയ്യുന്നതോടൊപ്പം വിശ്വാസപരമായ കാര്യങ്ങളില്‍ ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തുക എന്ന നീതിപൂര്‍വകമായ തത്വമാണ്. അല്ലാഹു യുക്തിദീക്ഷയോടെയും സടുപദേശത്തോടെയും പ്രബോധനം ചെയ്യുന്നവരില്‍ നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ. തെറ്റിദ്ധരിക്കപ്പെട്ടവരോ അറിവില്ലാത്തവരോ ആയ ബഹുദൈവാരാധനയില്‍ അകപ്പെട്ടുപോയ ആളുകള്‍ക്ക്  സത്യത്തിന്‍റെയും ഏകദൈവവിശ്വാസത്തിന്‍റെയും മധുരം സൗമ്യമായ ഭാഷയില്‍ പകര്‍ന്നു നല്‍കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ..