Sunday, December 29, 2013

സംഘടന :: സകരിയയുടെ പൊട്ടത്തരങ്ങളെ പ്രമുഖ ജിന്നൂരി മദീനി ശക്തമായി വിമര്‍ശിക്കുന്നു ..!!!

അസ്സലാമു അലൈകും ,

കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനത്തെ തകര്‍കുക എന്നാ ഒറ്റലക്ഷ്യം മാത്രം ഉണ്ടായിരുന്ന സകരിയ അതിനായി തന്ത്രപരമായി കരുക്കള്‍ നീക്കി .. ആദര്‍ശപരമായ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് വരുത്തി തീര്‍ത്തു ..പലതും പണ്ഡിതന്മാര്‍ക്കിടയില്‍ വിഭിന്ന വീക്ഷണങ്ങള്‍ ഉണ്ടായിരുന്ന (സിഹ്ര്‍ ,കണ്ണേറ് ) വിഷയങ്ങള്‍ എടുത്തിട്ട് പല പണ്ഡിതരെയും കരി വാരിതേച്ച്, രംഗം മലീമസമാക്കി..

ഈ ആദര്‍ശ വിശദീകരണങ്ങള്‍ കേട്ട പലരും ഇത് സത്യമാണെന്ന് കരുതി ഒപ്പം കൂടി ..! ഒരു കൂട്ടായ്മ ഉണ്ടാക്കി..വെറും ഫിത്ന മാത്രം ഉദ്ദേശിച്ച സകരിയ അവിടെയും അവര്‍ക്ക് (ജിന്നോരികള്‍ക്ക്) ആധ്ര്‍ഷ പ്രശ്നം ഉണ്ട്നെന്നു പറഞ്ഞു , ഈ കൂട്ടായ്മക്ക് എതിരെ  ആളുകളെ ഉണ്ടാക്കി..അതിനു വേണ്ടി ദുര്‍വ്യാഖ്യാനം ചെയ്ത ഉണ്ടാക്കിയ ആശയങ്ങള്‍ എന്താണെന്നു നമുക്ക് നോക്കാം

സംഘടന  ഇസ്ലാമികം ആവനമെന്കില്‍ അതിനു ചില ശര്തുകള്‍ ഉണ്ട്..നേതൃത്വം പറയുന്നത് അണികള്‍ അന്ഗീകരിക്ക്ണ്ടാതില്ല...!!!! ഇങ്ങനെ പഠിപ്പിക്കുന്നത്‌ സംഘടനയില്‍ അച്ചടക്കത്തോടെ കഴിയുന്ന ആളുകളെ നേതൃത്വത്തിന് എtതിരെ തിരിക്കാന്‍ ആണ് ..!൧ ,,ഈ അപകടകരമായ ആശയം തികച്ചും പോട്ടതരവും ,ചിദ്രത ഉണ്ടാക്കാനും ഉള്ളതാണ് എന്ന് ഇപ്പോള്‍ ആണ് ജനാബ മദീനിക്ക് മനസിലായത് ..ഈ വീഡിയോ കേട്ട് നോക്കുക ..
 മേല്ഘ്ടകം പറഞ്ഞത് കീഴ ഘടകം അനുസരിക്കെണ്ടാതില്ല എന്ന് പറഞ്ഞാല്‍ പിന്നെ സംഘടന എന്തിനാണ്????സംഘടനയെ പൊളിക്കണം അതാണ്‌ ലക്ഷ്യം ..
സത്യത്തില്‍, നെതൃത്വം ഉള്ള കൂഅട്ടായ്മയെ ഖുര്‍ആന്‍ അംഗീകരിക്കുന്നു..ഐക്യവും സംഗബലവും ആണ് ഇസ്ലാമിന് വിജയം നേടിത്തരുന്നത്‌ ..ഇതൊക്കെ നിരാകരിക്കാന്‍ ആവശ്യപ്പെടുന്ന തത്വശ്സ്ത്രം ഒരിക്കലും ഇസ്ലാമികമല്ല ..അത് തിരുത്തല്‍വാദം ആണ് ,..

ഇതോടുകൂടി സകരിയക്കൊപ്പം കൂടിയ ജിന്നോരികള്‍ തന്നെ ആകെ ആശയക്കുഴപ്പത്തില്‍ ആയിരിക്കുന്നു...നവ യാഥാസ്തിക വാദങ്ങള്‍ക്ക് ആശയപരമായ നില നില്പ്‌ു ഭീഷണി നേരിടുന്നു ..ദീന്‍ വിരോധികള്‍ ആരെന്നു പലര്‍ക്കും മനസ്സിലായി വരുന്നു..ലബ്ബ ദാരിമി യും ,നാസിരുദ്ദീന്‍ രഹമനിയും ജിന്നോരിസം വിട്ട ശേഷം ജിന്നോരിസം ഉണ്ടാക്കിയ മുഖ്യ ആള്‍ സകരിയ തന്നെ ആദര്‍ശ പ്രശനം പറഞ്ഞു പുറത്തുപോവുന്നത്  ഉണ്ടാക്കാവുന്ന അങ്കലാപ്പുകള്‍ ചെറുതല്ല ..!


ഒരു കാര്യം ശ്രദ്ധിക്കുക ,ദാമ്മജിലെ സലഫികളുടെ കേരള പതിപ്പ് മൂനായി പിരിയാന്‍ കാരണം ,ഈ പരസ്പരം ഉള്ള "ഹിസ്ബിയത്" ആരോപണം ആണ് ..ആര്‍കും വേണ്ട രീത്യില്‍ വ്യാഖനിക്കാവുന്ന തരത്തില്‍ ഹിസ്ബിയത് എന്നതിനു നിര്‍വചനം നല്‍കുന്നു ..പരസ്പരം അകലാന്‍ ഒരു ഗ്രൂപ്പ്‌ മറ്റുള്ളവരുടെ മേല്‍ ഹിസ്ബിയത് ആരോപിക്കുന്നു..തങ്ങളാണ് യഥാര്‍ത്ഥ സലഫികള്‍ ആണ് എന്ന് അവകാശപ്പെടുന്നു .!ഹൈന്ദവ വിശ്വസം ആയ കൂടോത്ര മാരണ വിശ്വസം ഇസ്ലാമിക സലഫി വിശ്വാസമായി അവ്തരിപ്പിച്ചതിനുള്ള ശിക്ഷ ആണെന്ന് തോന്നുന്നു ..!ഇങ്ങനെയൊക്കെ ആയിത്തീരുന്നത് ..

Friday, December 20, 2013

അങ്ങനെ ഇദ്ദേഹവും കാഫിര്‍ ആയി .! യുസിഫ് എസ്ടസിനെ കാഫിരക്കിക്കൊണ്ട് ആഗോള വ്യാജ സലഫികള്‍ !

നിസ്സാര കാരണങ്ങളുടെ പേരില്‍ പരസ്പരം കാഫിറ ആക്കുക എന്നത് ഈ ആഗോള വ്യജ(ജിന്ന് ) സലഫികളുടെ ഒരു ഹോബി ആണ്..അമേരിക്കന്‍ ചാരനമാരായ ഇവര്‍ ഇസ്ലാമിക പ്രബോധനം തടയാന്‍ ആണ് ഈ ക്രൂര കൃത്യം ചെയ്യുന്നത്..ഇതൊക്കെ സലഫി മന്ഹാജു എന്ന ഒമാന പേരു ഇട്ടാണ് ചെയ്യുന്നത്..

കേരള ഇസ്ലാഹി പ്രസ്ഥാനത്തെ യെമെനിലെ സലഫികളുടെ പേരും പറഞ്ഞ സുബൈര്‍ മങ്കട പിളര്‍ത്തി..കാരണം നിസ്സാരം!!.. സംഘടന പാടില്ലത്രേ..ആ ദാമ്മജില്‍ ഇപ്പോള്‍ ഇവര്‍ തീവ്രവാദ നിലപാടുകള്‍ സ്വീകരിച്ച കാരണം ശിയാക്കള്‍ ഇവരെ ആക്രമിക്കുന്നു  ..പരസ്പരം പോരടിക്കുന്നു...കേരളത്തില്‍ സുബൈര്‍ മങ്കട ഗ്രൂപ്പ്‌ മൂന്നായി പിളര്നിരിക്കുന്നു...

ഇദ്ദേഹത്തെ കൂടെ ഭാഗികമായി സപ്പോര്‍ട്ട് ചെയ്യുന്ന സകരിയ സലഹി വീണ്ടും  ഇസ്ലാഹി പ്രസ്ഥാനത്തെ പിളര്തുകയും   കൂടെ ഉള്ള ടീമിനെ വരെ പരസ്പരം അകറ്റി വീണ്ടും പിളര്താന്‍ ശ്രമിക്കുന്നു...ഇവരില്‍ നിന്ന് ഉരുത്തിരിഞ്ഞ പുതിയ ഗ്രൂപ്പ്‌ പുതിയ ബൈലക്സ് ക്ലാസ് റൂം ,തുട ങ്ങിയിരിക്കുന്നു!!!!!!!..

ഭൂമിയില്‍ അക്രമം ഉണ്ടാക്കരുത് എന്നതിന് കടക വിരുദ്ധം ആയാണ് ദാമ്മാജ് സലഫ്കള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കാണാം..(അനാവശ്യ ജിഹാദിന് ആഹ്വാനം ചെയ്തു ഇപ്പോള്‍ ആകെ ഉള്ള ദാറുല്‍ ഹദീസ് എന്നെ സ്ഥാപനതെക് ഭക്ഷണം കൊണ്ട് വരാന്‍ പോലും  അല ഹൌതി ഷിയാ റിബലുകള്‍ സമ്മതിക്കുന്നില്ല ...)

ലോകത്ത് ഇസ്ലാമിക പ്രവര്‍ത്തനം ,സാകിര്‍ നായികിന്റെ കൂടെ നടത്തുന്ന യുസിഫ് എസ്റെസ് എന്നാ സാത്വികനായ  പണ്ഡിതനെ ആണ് ഇപ്പോള്‍ ഇവര്‍ കാഫിര്‍ ആക്കിയിരിക്കുന്നത്..

എന്തിനു?.. നിസ്സാര കാര്യത്തിനു,,സാദാരണ അര്‍ത്ഥത്തില്‍ ഖുര്‍ആന്‍ സൃഷ്ടി ആണ് എന്ന് പറഞ്ഞതിനു !൧. സലഫി മന്ഹജ് എന്ന പേരില്‍ ഹമ്ബലി മദ്ഹബിനു  അമിത പിന്തുണ നല്‍കുന്നത് കൊണ്ടാണ് ഇദ്ദേഹത്തെ ഇവര്‍ക്ക് കാഫിര്‍ ആക്കേണ്ടി വരുന്നത് .! ഇമാം ആഹ്മടിനു  മുന്‍പ് ഖുര്‍ആന്‍ സൃഷ്ടി ആണെന്നോ അല്ലെന്നോ ഹദീസിലോ ഖുരനിലോ കാണാന്‍ കഴ്യില്ല...കാട് കയറി ചിന്തിചിട്ടാണ് ഖുര്‍ആന്‍ സൃഷ്ടി അല്ലാത്തക്കുന്നത് ((കലാം ആണ് കലാമിന് ആദ്യമില്ല അന്ത്യമില്ല..).ഇങ്ങനെ കൂടുതല്‍ ഒന്നും ചിന്തിക്കാതെ ഖുറാന്‍ സൃഷ്ടി ആണെന്ന് പറയുന്നത് ഖുരാണിക വിരുദ്ധം അല്ല.. പണ്ട് കാലത്തെ ഉസ്മാന്‍ ദാരിമിയുടെ രട്ദുല്‍ ജഹ്മിയ്യ എന്ന കിതാബ് ആണ് മറ്റുള്ളവരെ മൊത്തം "കാഫിര്‍ സിന്ദീക് "എന്നെ രൂക്ഷ വിമര്‍ശനം നടത്തുന്നത്തിനു ഇവരെ പ്രേരിപ്പിക്കുന്നത് ..

യുസുഫ് എസ്റെസിനെ കാഫിര ആക്കാന്‍ നിരത്തുന്ന ഇവരുടെ വാദങ്ങള്‍ താഴെ വായിക്കുക..സാകിര നായിക്ന്റെ കൂടെ നടക്കുന്ന ഒരു പണ്ഡിതനെ ആണ് ഇങ്ങനെ അവഹേളിക്കുന്നത്
.!!

Thursday, October 31, 2013

ആദ്യകാല മുസ്ലിങ്ങള്‍ പിശാചിനെ കുറിച്ച് ഉണ്ടാക്കിയ കള്ളക്കഥയും അതിനെ എതിര്‍ത്ത പണ്ഡിതന്മാരും ,സിഹ്ര്‍ വിഷയത്തിന് ഘരാനിക് കഥയുമായി ഉള്ള ബന്ധവും .

അസ്സലാമു അലൈകും,

وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلاَ نَبِيٍّ إِلاَّ إِذَا تَمَنَّىٰ أَلْقَى ٱلشَّيْطَانُ فِيۤ أُمْنِيَّتِهِ فَيَنسَخُ ٱللَّهُ مَا يُلْقِي ٱلشَّيْطَانُ ثُمَّ يُحْكِمُ ٱللَّهُ آيَاتِهِ وَٱللَّهُ عَلِيمٌ حَكِيمٌ
(22:52)
"താങ്കൾക്ക് മുൻപ് ഒരു പ്രവാചനെയും,ദൂതനെയും അയച്ചിട്ടില്ല,പിശാച് അവരുടെ പ്രബോധനത്തിൽ കൈകടത്താൻ ആഗ്രഹിച്ചിട്ടല്ലാതെ.അങ്ങനെ പിശാച് കൈകടത്താനുള്ള ആഗ്രഹത്തെ നാം നീക്കുകയും,അല്ലാഹുവിന്റെ വചനങ്ങളെ യാതാർഥ്യമാക്കുകയും ചെയ്യം."
ഈ ആയതിനെ അവതരണ പശ്ചാത്തല വിവരിക്കുന്ന സമയത്ത, ഇമാം തബരി( ഹിജറ 224) ഇല പറഞ്ഞു ..പ്രവാചകന്‍ ഈ ഖുറാന്‍ ആയതു ഒര്തിക്കഴിഞ്ഞ ശേഷം ഇങ്ങനെ രണ്ടു ആയതു കൂടി ഓതി.!
നിങ്ങള്‍ ലാത്ത ഉസ്സ പിന്നെ മൂനാമത്തെ മനാത്ത വിഗ്രഹങ്ങളെ പരിഗനിചില്ലേ അവരല്ലാം ഉന്നത സ്ഥാനീയര്‍ ആണ് !!!! അവര്‍ നിങ്ങള്‍ക്കുള്ള ശുപാര്‍ശ ചെയ്യുന്നവര്‍ ആണ്!!.പിന്നീടു ജിബ്രീല്‍ വന്നു നബിയോട് പറഞ്ഞത്രേ അതൊന്നും ഒതെണ്ട ,അത് ഇബ്ലീസിന്റെ വചനം ആണ് ..!

പിശാചിന്റെ കഴിവുകള്‍ പര്വതീകരിക്കാന്‍ ആണ് ആദ്യകാല മുസ്ലിങ്ങള്‍ ഈ വൃത്തികെട്ട പണി ചെയ്തത്..ഈ കള്ളക്കഥ തബരി അദ്ദേഹത്തിന്റെ തഫ്സീര്‍ ഇല ഉദ്ധരിച്ചു.. സുയൂതിക്കും ഈ കഥ വല്ലാതെ ഇഷ്ടപ്പെട്ടു അങ്ങനെ അദ്ദേഹത്തിന്റെ ടാഫ്സ്സേരില്‍ ജലാലയ്നി യില്‍ ഉദ്ധരിച്ചു..!!

എന്ത് പ്രവചകന്‍ പിശാചിന്റെ വചനങ്ങള്‍ ഒതുകയോ??? പ്രവാചകന്‍ തന്നിഷ്ടം അനുസരിച്ച് പ്രവര്തിക്കൂല്ല എന്ന് ഖുറാനില്‍ പറഞ്ഞിട്ടില്ലേ??ഇക്കഥ കള്ളക്കഥ ആണ് എന്ന് തബരിയുടെ അതെ കാലഘട്ടത്തില്‍ ജീവിച്ച ഇമാം മുഹമ്മദ്‌ കുഴൈമ പറഞ്ഞു ...അങ്ങനെ ആദ്യകാലത്തു ഖുറാന്‍ വിരുദ്ധം ആണെന്ന് പറഞ്ഞു തള്ളുന്ന ആദ്യത്തെ സംഭവം ആണിത്..അതിനു ശേഷം ഇമാം ബൈഹകി ഈ കഥ വലിച്ചു തോട്ടിലെറിഞ്ഞു എന്ന് മാത്രമല്ല .കള്ളന്മാര്‍ ആയ ഇസ്ലാം വിരുദ്ധര്‍ ആണ് ഈ കഥ ഉണ്ടാക്കിയത് എന്ന് പറഞ്ഞു..ബൈഹകിക്ക് ശേഷം വന്ന ബുഖാരിയും മറ്റും ഈ കഥ കണ്ട ഭാവം നടിച്ചില്ല...

ശേഷം വന്ന ഇമാം രാശി രൂക്ഷമായ ഭാഷയില്‍ ഇതിനെ ഖണ്ഡിച്ചു,...ഇതെല്ലം കേട്ട ഇബ്നു കസീര്‍ ,തബരിയെ കോപ്പി ചെയ്ത ആള്‍ ആണെങ്കിലും ഈ കഥയെ തള്ളാന്‍ മറന്നില്ല..

പക്ഷെ ഇമാം തബരി സിഹ്ര്‍ ഫലിപ്പിക്കാന്‍ വേണ്ടി സൂറത്ത് ബകരക്ക് കള്ളാ കഥ മെനഞ്ഞത് ആരും ഖണ്ടിച്ചില്ല ..നിര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍..കാരണം മുന്പേ നബിക്ക് സിഹ്ര്‍ ബാധിച്ച്ട്ടില്ല എന്ന് പറഞ്ഞ ഖുരാനിനു എതിരെ നബിക്ക് ജൂതന്‍ സിഹ്ര്‍ ചെയ്തു ഫലിച്ചു എന്ന് കള്ളാ ഹദീസ് ഉണ്ടാക്കിയിരുന്നു..ഇത് ഖുറാന്‍ വിരുദ്ധം ആണെന്ന് പറഞ്ഞു തള്ളിയത് അല ജ്സ്സാസ മറ്റു ചില നല്ലവരായ സലഫി പണ്ഡിതരും മാത്രം ..
ഇത് കാരണം ഈ കള്ളാ ഹദീസ് ബുഖരിയിലും മറ്റും സ്ഥാനം പിടിച്ചു.. എന്തായാലും തബര്യുടെ ഘരനീക്(ലാതയുടെ കഥ) കഥ ഖുര്‍ആന്‍ ആയതിനു വിരുദ്ധം എന്ന് കരുതുന്നു എങ്കില്‍ നബ്ക്ക് സിഹ്ര്‍ ബാധിച്ച കഥയും ഖുര്‍ആന്‍ വിരുദ്ധം ആണ് .അതില്‍ സംശയം ഇല്ല

ഇതിന്റെ ഗൌരവം മനസ്സിലാക്കിയ ജിന്ന് വാദി ഹിഫ്ലു റഹ്മാന്‍,,അതായത് ഈ കഥ തള്ളാന്‍ ,കാരണമായ ഖുറാന്‍ ആശയം അതായത് പിശാചി നബിയെ ഇങ്ങനെ സ്വാധീനിച്ചു സംസാരിപ്പിക്കാന്‍ കഴ്യില്ല എന്നത് പിശാചിനെ ഉപയോഗിച്ച് ലബെടിനെ നബിക്ക് സിഹ്ര്‍ ചെയ്തു ബാധിപ്പിക്കാന്‍ കഴ്യില്ല എന്നതും ഒരേ കാര്യം ആണ്നല്ലോ . ഇത് മനസ്സിലാക്കിയ ഹിഫ്ലു ഈ പണ്ഡിതര്‍ ഇ കഥയെ തള്ളിയത് അന്ഗീകരിക്കുന്നില്ല...

കാരണം വ്യക്തം ഈ കള്ളക്കഥ ഉറപ്പിച്ചാല്‍ ജിന്നുവടങ്ങള്‍ക്ക് അടിസ്ഥാനം ഉണ്ടാകും..ഇദ്ദേഹത്തെ ഹിഫ്ലു രഹമനെ ഞാന്‍ ഇങ്ങനെ ഉപമിപ്പിക്കട്ടെ.
റോമില്‍ പഴി കാല ഗ്രീക്ക് ദേവതകളെ ആരാധിക്കാന്‍ ഇപ്പോള്‍ ചിലര്‍ ക്രിസ്തുമതം വിട്ടു ഗ്രീക്ക് ദേവതകളെ ആരാധിക്കാന്‍ തുടങ്ങിയിട്ടുണ്ട് അതുപോലെ ആണ് ഹിഫ്ലു രഹമാന്‍!!


ഈ കഥ ഖുരാണിക വിരുദ്ധം എന്ന് പറയുന്നതിന് ഉള്ള തെളിവുകള്‍


هذا رواية عامة المفسرين الظاهريين، أما أهل التحقيق فقد قالوا هذه الرواية باطلة موضوعة واحتجوا عليه بالقرآن والسنة والمعقول. أما القرآن فوجوه: أحدها: قوله تعالى:

{ وَلَوْ تَقَوَّلَ عَلَيْنَا بَعْضَ ٱلأَقَاوِيلِ * لأَخَذْنَا مِنْهُ بِٱلْيَمِينِ * ثُمَّ لَقَطَعْنَا مِنْهُ الوتين }
[الحاقة: 44 ـ 46]، وثانيها: قوله:
{ قُلْ مَا يَكُونُ لِى أَنْ أُبَدّلَهُ مِن تِلْقَاء نَفْسِي إِنْ أَتَّبِعُ إِلاَّ مَا يُوحَى إِلَيَّ }
[يونس: 15] وثالثها: قوله:
{ وَمَا يَنطِقُ عَنِ ٱلْهَوَىٰ إِنْ هُوَ إِلاَّ وَحْيٌ يُوحَىٰ }
{ النجم: 3] فلو أنه قرأ عقيب هذه الآية تلك الغرانيق العلي لكان قد ظهر كذب الله تعالى في الحال وذلك لا يقوله مسلم ورابعها: قوله تعالى:
{ وَإِن كَادُواْ لَيَفْتِنُونَكَ عَنِ ٱلَّذِى أَوْحَيْنَا إِلَيْكَ لِتفْتَرِىَ عَلَيْنَا غَيْرَهُ وَإِذاً لاَّتَّخَذُوكَ خَلِيلاً }
[الإسراء: 73] وكلمة كاد عند بعضهم معناه قرب أن يكون الأمر كذلك مع أنه لم يحصل وخامسها: قوله: { وَلَوْلاَ أَن ثَبَّتْنَـٰكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْئًا قَلِيلاً } [الإسراء: 74] وكلمة لولا تفيد انتفاء الشيء لانتفاء غيره فدل على أن ذلك الركون القليل لم يحصل وسادسها: قوله:
{ كَذٰلِكَ نُثَبّتُ بِهِ فُؤَادَكَ }
[الفرقان: 32]. وسابعها: قوله:
{ سَنُقْرِئُكَ فَلاَ تَنسَىٰ }
[الأعلى: 6]. وأما السنة فهي ما روي عن محمد بن إسحق بن خزيمة أنه سئل عن هذه القصة فقال هذا وضع من الزنادقة وصنف فيه كتاباً.
وقال الإمام أبو بكر أحمد بن الحسين البيهقي هذه القصة غير ثابتة من جهة النقل ثم أخذ يتكلم في أن رواة هذه القصة مطعون فيهم، وأيضاً فقد روى البخاري في صحيحه أن النبي عليه السلام قرأ سورة النجم وسجد فيها المسلمون والمشركون والإنس والجن وليس فيه حديث الغرانيق. وروي هذا الحديث من طرق كثيرة وليس فيها ألبتة حديث الغرانيق
وأما المعقول فمن وجوه: أحدها: أن من جوز على الرسول صلى الله عليه وسلم تعظيم الأوثان فقد كفر لأن من المعلوم بالضرورة أن أعظم سعيه كان في نفي الأوثان وثانيها: أنه عليه السلام ما كان يمكنه في أول الأمر أن يصلى ويقرأ القرآن عند الكعبة آمناً أذى المشركين له حتى كانوا ربما مدوا أيديهم إليه وإنما كان يصلي إذا لم يحضروها ليلاً أو في أوقات خلوة وذلك يبطل قولهم وثالثها: أن معاداتهم للرسول كانت أعظم من أن يقروا بهذا القدر من القراءة دون أن يقفوا على حقيقة الأمر فكيف أجمعوا على أنه عظم آلهتهم حتى خروا سجداً مع أنه لم يظهر عندهم موافقته لهم ورابعها: قوله: { فَيَنسَخُ ٱللَّهُ مَا يُلْقِى ٱلشَّيْطَـٰنُ ثُمَّ يُحْكِمُ ٱللَّهُ ءَايَـٰتِهِ } وذلك لأن إحكام الآيات بإزالة ما يلقيه الشيطان عن الرسول أقوى من نسخه بهذه الآيات التي تبقى الشبهة معها، فإذا أراد الله إحكام الآيات لئلا يلتبس ما ليس بقرآن قرآناً، فبأن يمنع الشيطان من ذلك أصلاً أولى وخامسها: وهو أقوى الوجوه أنا لو جوزنا ذلك ارتفع الأمان عن شرعه وجوزنا في كل واحد من الأحكام والشرائع أن يكون كذلك ويبطل قوله تعالى:
{ يَـٰأَيُّهَا ٱلرَّسُولُ بَلّغْ مَا أُنزِلَ إِلَيْكَ مِن رَّبّكَ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ وَٱللَّهُ يَعْصِمُكَ مِنَ ٱلنَّاسِ }
[المائدة: 67] فإنه لا فرق في العقل بين النقصان عن الوحي وبين الزيادة فيه فبهذه الوجوه عرفنا على سبيل الإجمال أن هذه القصة موضوعة أكثر ما في الباب أن جمعاً من المفسرين ذكروها لكنهم ما بلغوا حد التواتر، وخبر الواحد لا يعارض الدلائل النقلية والعقلية المتواترة، ولنشرع الآن في التفصيل
(തഫ്സീറുൽ കബീർ 49:23)

Monday, October 21, 2013

മലാല യുസുഫ് സായിയെ വെടി വെച്ച് കൊല്ലാന്‍ താലിബാന്‍ ആള്കാര്‍ക്ക് പ്രേരണ നല്‍കിയ വസ്തുതകള്‍ ..അതിന്റെ യാതാര്‍ത്ഥ കാരണങ്ങള്‍ .=ഒരു അന്വേഷണം .


മലാല യുസുഫ് സായിക്ക് വെടിയെട്ടിട്ടു ഒരു വര്ഷം കഴിയുന്നു ..ഇപ്പോള്‍ മലാല യുടെ കഥ ലോകം ഒട്ടാകെ പ്രചരിച്ചു കഴിഞ്ഞു . മലാലക്ക് നോബല്‍ സമ്മാനം കിട്ടുമെന്ന സ്ഥിതി വരെ ആയിരുന്നു .ലണ്ടനിലും അമേരിക്കയിലും പറക്കുകയാണ് ഇപ്പോള്‍ മലാല 
.!മലാല സ്വന്തം ജീവിത കഥ പുസ്തകം ആക്കി . ആ ബുക്കിന്റെ പേര് " I AM MALALA ".ഇപ്പോള്‍ അതിനു വന്‍ പ്രചാരം ആണ് ഉള്ളത്. പക്ഷെ എന്തിനാണ് വെടിയേറ്റത് ?? പെണ്‍കുട്ടികളുടെ വിദ്യാഭ്യാസതിനുവേണ്ടി പോരാടിയതാണ് മലാലക്ക് വെടിയുണ്ട എല്കേണ്ടി വന്നത് . വെടി വെച്ചത് ആരാണ് ?താലിബാന്‍ !.അവരും മുസ്ലിങ്ങള്‍ അല്ലെ??അവരും നമ്സകരിക്കുന്നവര്‍ അല്ലെ?? ആണ് .പക്ഷെ പിന്നെ എന്തിനെ ഈ പെണ്‍കുട്ടിയെ അവര്‍ കൊല്ലാന്‍ ശ്രമിച്ചു .ഇതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ അന്വേഷിക്കുകയാണ് ഇവിടെ..
താലിബാനെ ഇതിനു പ്രേരിപ്പിച്ച കാരണങ്ങള്‍ എന്തൊക്കെ ??അവരും സ്നേഹവും സാഹോദര്യവും ഉള്ള മനുഷ്യര്‍ അല്ലെ ??ഖുറാന്‍ വായിക്കുന്നവര്‍ അല്ലേ?? ഇതിന്റെ  യഥാര്‍ത്ഥ കാരണങ്ങള്‍ സ്ത്രീകളെ കുറിച്ചുള്ള ചില ഹദീസുകള ആണ് 
പരിശുദ്ധ ഖുറാനില്‍ സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനം നല്‍കുന്നുവെങ്കിലും ,പെണ്കുട്ടികളെ കൊന്ന അറബി സംസ്കാരത്തെ നിശിതമായി വിമര്‍ശിക്കുന്നു എങ്കിലും പിന്നീടു വന്ന അറബി തലമുറ എല്ലാം വളച്ചൊടിച്ചു .
അവരുടെ മുമ്പുള്ള മുശ്രിക് അറബികള്‍ പെണ്‍കുട്ടികളെ  ജീവനോടെ കുഴിച്ചു മൂടി എങ്കില്‍ പിന്നീടു ഇസ്ലാമിന്റെ പേരില്‍ വന്ന തലമുറ പെണ്‍കുട്ടികളെ കൊല്ലാക്കോല ചെയ്യാനുള്ള നിയമങ്ങള്‍ ഹദീസ് എന്നാ വ്യാജേന മാര്‍കെറ്റില്‍ ഇറക്കി!..ഇങ്ങനെ ഉള്ള ഓരോ ഹദീസുകളെയും നമുക്ക് പരിശോധിക്കാം . അതോടൊപ്പം ഈ ഹദീസുകള്‍ താലിബാന്‍ ആള്കാരില്‍ എങ്ങനെ സ്വാധീനം ചെലുത്തി എന്നും നോക്കാം .

(
ഹദീസ് ഒന്ന് ) ആദ്യമായി ഇത് വായിക്കുന്ന നിങ്ങള്‍ എല്ലാവരും ബുഖാരിയുടെ പരിഭാഷ എടുക്കുക ,.എന്നീടു അതില്‍ "{ സ്ത്രീയുടെ ദുശകുനം സൂക്ഷിക്കാന്‍ ഉള്ള അദ്ധ്യായം "" എന്നാ അധ്യായം തുറക്കുക ..സ്ത്രീകള്‍ ദുശകുനം ,അതായത് പെണ്‍കുഞ്ഞു പിറന്നാള്‍ അത് ദുശകുനം ആയി കാണണം എന്ന് ബുഖാരി പറയുന്നു ! പതിനെട്ടാം അധ്യായം ആണ് ഇത് .18- باب مَا يُتَّقَى مِنْ شُؤْمِ الْمَرْأَةِ...(

‎5093- حَدَّثَنَا إِسْمَاعِيلُ ، قَالَ : حَدَّثَنِي مَالِكٌ ، عَنِ ابْنِ شِهَابٍ عَنْ حَمْزَةَ وَسَالِمٍ ابْنَيْ عَبْدِ اللهِ بْنِ عُمَرَ ، عَنْ عَبْدِ اللهِ بْنِ عُمَرَ ، رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ : الشُّؤْمُ فِي الْمَرْأَةِ وَالدَّارِ وَالْفَرَسِ.

സ്ത്രീകള്‍ ,കുതിര  വീട് ഇതൊക്കെ ദുഷകുനങ്ങള്‍ എന്ന് ഈ ഹദീസില്‍ പറയുന്നു..ഈ ഹദീസ് സഹേഹ് ആണ് ..ഈ ഹദീസിനു വിരുദ്ധമായി വേറെ ഹദീസ് കിത്താബില്‍ ആയിധ ബീവി ഇങ്ങനെ സ്ത്രീകള്‍ ദുശകുനം ആണെന്ന് പറയാല യഹൂദി വിശ്വാസം ആണെന്ന്  പറഞ്ഞു തള്ളിക്കലയുന്നുണ്ട്..പക്ഷെ ബുഖാരി ഹദീസ് ഗ്രനതത്തിന്റെ പ്രസിദ്ധി കാരണം മറ്റു വിരുദ്ധ ഹദീസുകള്‍ മുങ്ങിപ്പോയി !
ഇത്തരം ഹദീസുകള്‍ പാകിസ്താനിലെ സ്വാത എന്നാ മനോഹരമായ താഴവാരത്തില്‍ പ്രചരിച്ചപ്പോള്‍ ,പാവങ്ങളായ താലിബാന്‍ മൌലവിമാര്‍ ഇതൊക്കെ സത്യം ആന്നെനു പ്രചരണം നല്‍കിയപ്പോള്‍ ,പാവപ്പെട്ടവര്‍ അത് വിശ്വസിച്ചു...ഇതുകൊണ്ടാണ് മലാല സ്വന്തം ജീവ ചരിത്രത്തില്‍ ഇങ്ങനെ എഴുതുന്നത്‌ "" ഞാന്‍ ജനിച്ച ദിവസം എന്റെ വാപ്പയെ ആരും ആശംസിച്ചില്ല എന്റെ ഉമ്മയെ അഭിനന്ടിച്ചില്ല .അവരുടെ മുകാഹം മ്ലാനമായിരുന്നു..ഇങ്ങനെ മലാല എഴുതാന്‍ കാരണം ??വേറെ ഒന്നും അല്ല ബുഖാരി സ്ത്രീ ദുശകുനം ആണെന്നല്ലോ പറഞ്ഞിരിക്കുന്നത്..ദുശകുനം ജനിച്ചാല്‍ എന്തിനു സന്തോഷിക്കണം?? കൂടാതെ നരകത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ആണെന്ന് മറ്റൊരു ഹദീസ് കൂടി ഉണ്ട്..എങ്ങനെ വളര്‍ത്തിയാലും നരകത്തില്‍ ഭൂരിഭാഗവും ഇവറ്റകള്‍ അല്ലെ പാവം ആ മാതാപിതാക്കള്‍ വിചാരിച്ചു കാണും !!


ഹദീസ് രണ്ടു ) നരകത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ആണ് ..ഈ ഹദീസ് സഹീഹ ആണ്..മലയാളികള്‍ക്ക് അറിയാവുന്ന ഹദീസ് ആയതുകൊണ്ട് അറബി മൂലം കൊടുക്കുന്നില്ല..ഈ ഹദീസിനു വിരുദ്ധമായി ആണുങ്ങള്‍ ആണ് നരകത്തില്‍ കൂടുതല്‍ എന്നാ ഒരു ഹദീസ് ഉണ്ട് ..ആ ഹദീസും സഹേഹ് ആണ്..ഇതുകൊണ്ട് വിശ്വ്സകള്‍ ഏതു തള്ളണം ഏതു കൊള്ളണം എന്നാ കാര്യത്തില്‍ ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല !

ഹദീസ് മൂന്ന് )ഇബ്നു അബ്ബാസില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന മറ്റിരു ഹദീസ് 
നിങ്ങള്‍ ആരും തന്നെ സ്ത്രീകള്‍ക്ക് എഴുത്ത് പഠിപ്പിക്കാന്‍ പാടില്ല ..കൂടാതെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ അവരെ ഇരിക്കാനും അനുവദിക്കരുത് .! = യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് എഴുത്ത് പടിക്കല കരാഹത് ആണ് എന്ന് പണ്ട് സമസ്ത പറയാന്‍ കാരണം ഈ ഹദീസ് ആണ് .താലിബാന്‍ ആള്‍കാര ഇപ്പോഴും സ്ത്രീ വിധാഭ്യാസം എതിര്‍ക്കുന്നത് ഈ ഹദീസിന്റെ കാരണത്താല്‍ ആണ് ..ഈ ഹദീസ് സഹേഹ് അല്ല എങ്കിലും ലയെഫായ ഹദീസ് കൊണ്ടി അമല്‍ ചെയ്യാം എന്ന് തബ്ലീഗ് ആള്കാരും (പല താലിബാന്‍ കാരും തബ്ലീക് ആള്‍കാര്‍ ആണ്) കേരള സുന്നികളും വിശ്വസിക്കുന്നു..പോട്ടെ ജിന്നോരികള്‍ തന്നെ യാ ഇബാടല്ല എന്നാ ലയീഫായ ഹദീസ് പേരും പറഞ്ഞിട്ടാണ് സംഘടന പിളര്‍ത്തി പോയത് ..എന്തായാലും മലബാറില്‍ ഇന്നും ജീവിച്ചിരിക്കുന്ന മുസ്ലിം സ്ത്രീ തലമുറയ്ക്ക് വിധാഭ്യാസം നിഷേധിക്കാന്‍ ഈ ഹദീസ് സ്വാധീനം ചെലുത്തി..!

ഹദീസ് നാല് )ഇമാം ശൌകാനി അദ്ദേഹത്തിന്റെ കിത്താബില്‍ എഴുതുന്നു " സ്ത്രീകളെ അവര്‍ക്ക് സൌകര്യപ്രദമായി തോന്നുന്ന സീറ്റുകളില്‍ ഇരുത്തരുത് .Shawkani, al-Fawaid, p.126, h.355/27
ഇനി വീണ്ടും ശൌകാനി എഴുതുന്നു ."നിങ്ങളുടെ വീടുകളില്‍ സ്ത്രീകള്‍ കാണുന്ന പോലെ നല്ല വടികള്‍ തൂക്കി ഇടണം .അടിച്ചു മര്യാദ പഠിപ്പിക്കാന്‍ ഇത് ഉത്തമമാണ് ."" മലബാറില്‍ എന്നല്ല പല ഇടതും ഈ കിതാബുകളുടെ അടിസ്ഥാനത്തില്‍ പണ്ട് കാലത്ത് ഇങ്ങനെ അടിച്ചു മര്യാദ പഠിപ്പിക്കല്‍ സാദാരണ ആയിരുന്നു..താലിബാന്‍ ആള്‍കാര്‍ ഇപ്പോഴും അങ്ങനെ ചെയ്യുഉന്നു...പെണ്‍കുട്ടിയെ കെട്ടി കൊണ്ട് പോയാല്‍ കുട്ടിയുടെ വാപ്പ ഒരിക്കല്‍ പോലും വരന്റെ വീട്ടില്‍ പോകാറില്ല..ഇത് എന്റെ കമ്പനിയില്‍ സ്ടാഫ്ഫ് ആയ ഒരു പട്ടാണി പറഞ്ഞാതാണ് !!!

ഹദീസ് അഞ്ചു )മുആവിയ പറയുന്നു : പെണ്ണുങ്ങളുടെ അടുത്ത ഇല്ല ഇല്ല പറ്റില്ലാ എന്നാ വാക്ക് പതിവക്കുക .കാരണം അവരെ നിങ്ങള്‍ അനിസരിച്ചാല്‍ നിങ്ങള്ക്ക് ഒരിക്കലും ജീവിത വിജയം കൈവരിക്കാന്‍ സാധ്യമല്ല .!!..സ്ത്രീകളോട് പരുഷമായി പെരുമാറാന്‍ ഈ ഹദീസുകള്‍ ഒരു കാരണം ആയി..ഈ ഹദീസ് സഹേഹ് അല്ല.

ഹദീസ് ആറു )ഇമാം ഇബ്നു ഹജറുല്‍ അസ്കലാനി പറയുന്നു അദ്ദേഹത്തിന്റെ കിത്താബില്‍ "" സ്ത്രീകളുടെ ഏറ്റവും വൃത്തികെട്ട ഗുണം ഏതെന്നു ചോദിച്ചാല്‍ പ്രസവിക്കതിരിക്കുക എന്നതാണ്..ശാരീരിക കാരണങ്ങളാല്‍ പ്രസവിക്കാത്ത പെണ്ണിനെ ഏറ്റവും ദുര്ഗുണമായി ഇവിടെ കാണുന്നു...മുന്പേ ബുഖാരി പറഞ്ഞിട്ടുണ്ടല്ലോ സ്ത്രീ ദുശകുനം ആണെന്ന്..വന്ധ്യ ആയാല്‍ പിന്നെ കഥ തീര്‍ന്നു..!!!

ഹദീസ് ഏഴു ):" സ്ത്രീകള്‍  ഏതെങ്കിലും രാജ്യത്ത് അവിടുത്തെ ഭരണത്തിന്റെ തലപ്പത്  ഇരുന്നാല്‍ ആ ആ നാട് നശിക്കും "" ഈ ഹദീസ് ആണ് ഇന്നും സുന്നികളെ സ്ത്രീകല്‍ ഒരു പഞ്ചായത്ത് പ്രസിടന്റ്റ് ആകുന്നതിനെ എതിര്‍ക്കാന്‍ കാരണം..സ്ത്രീകള്‍ക്ക് രാഷ്ട്രീയം പാടില്ല എന്ന് പറയാന്‍ ഇത് കാരണമായി ..ഈ ഹദീസ് സഹേഹ് ആണ്  . താലിബാന്‍ ആള്കരില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്‌ ബേനസീര്‍ ഭുട്ടോയെ ബോംബു വെച്ച് കൊല്ലാന്‍ അക്രമികളെ പ്രേരിപ്പിച്ചതിള്‍  ഈ ഹദീസിന്റെ പങ്കു തള്ളിക്കളയാന്‍ കഴ്യില്ല..ബേനസീര്‍ ഉണ്ടെങ്കില്‍ രാജ്യ പുരോഗതി ഉണ്ടാവല്ല എന്ന് അവര്‍ ധരിച്ചു..!

ഹദീസ് എട്ടു )സ്ത്രീകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ അള്ളാഹു വളരെ നല്ല രീത്യില്‍ ആരധിക്കപെടുമായിരുന്നു !! ..ഈകള്ളാ ഹദീസ് ഉണ്ടാക്കിയവര്‍ ഉദ്ദേശിച്ചത് ഇസ്ലാമിനെ അന്ധകാര യുഗത്തിലേക്ക് കൊണ്ട് പോകാന്‍ ആയിരുന്നു..സ്ത്രീകള്‍ക്ക് വീടാണ് ഉത്തമം നമസ്കരിക്കാന്‍ എന്ന് ഒരു ഹദീസും ,പള്ളിയില്‍ പോകാന്‍ ആവശ്യപ്പെടുന്ന വിരുദ്ധ ഹദീസും ഉണ്ടാവാന്‍ കാരണം ഇതെക്കെ തന്നെ ആണ്.

ഹദീസ് ഒന്‍പതു )പെണ്ണുങ്ങളുടെ ഉപദേശം സ്വീകരിക്കുക എന്നിട്ട് അതിനു വിപരീതം പറവര്തിക്കുക...നമ്മുടെ നാട്ടില്‍ പെണ്ണുങ്ങളുടെ വാക്ക് കേള്‍ക്കരുത്‌ എന്നാ ചൊല്ല് തന്നെ ഉണ്ടാവാന്‍ കാരണം ഈ ഹദീസ് ആണ്. .ഇത് സഹേഹ് അല്ല,

മുകളില്‍ ഉള്ള ഹദീസുകള്‍ അന്ധമായി പിന്തുടരുന്ന താലിബാന്‍ മൌലവിമാര്‍ സ്ത്രീ വിദ്യാഭ്യാസം നിഷേധിച്ചു..സ്കൂള്‍കല്‍ ബോംബിട്ടു തകര്‍ത്തു..ഇതൊക്കെ കാണുന്ന മത നേതൃത്വം ഇങ്ങനെ പല ഹദീസുകളെയും വെള്ള പൂശി  ന്യായെകരിക്കാന്‍ ശ്രമിക്കുന്നുണ്ട് ..അത് വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോയി എന്നാ ചൊല്ലിനെ ഓര്‍മിപ്പിക്കുന്ന രീത്യില്‍ ആയി!..അടുത്ത കാലം വരെ  അവരെ ഇന്റര്‍നെറ്റ് ഇല ഉള്ള ബുഖാരിയുടെ ഇംഗ്ലീഷ് പരിഭാഷ EVIL OMEN (ദുശകുനം ) എന്നു തന്നെ ആണ് അര്‍ഥം കൊടുത്തത്..ചിലര്‍ ഇതിനെ ന്യായെകരിക്കാന്‍ ഏഷണി പറയുന്ന സ്ത്രീകള്‍ ആണ് ദുശകുനം എന്നാ അര്‍ഥം പറയുന്നു..അപ്പോള്‍ ഏഷണി പറയുന്ന പുരുഷന്‍ ദുശകുനം അല്ലെ എന്നെ ചോദ്യത്തിന് ഉത്തരം ഇല്ല !!.ഇത് കൊണ്ട് ബുഖരിയിലെ ഹദീസുകള്‍ മുഴുവന വ്യാജം ആണെന്ന് നമ്മള്‍ പരയുനില്ല..കല്ലും മുള്ളും വേര്‍തിരിച്ചു മന്സ്സിക്കി ശരിയല്ലാത്ത ഹദീസുകള തള്ളി കളയാതെ വീണ്ടും ന്യായെകരിച്ചു നടന്നാല്‍ , അത് താലിബാന്‍ ആള്‍കാരുടെ പുഷ്തു ഭാഷയിഉല്‍ ബുഖാരി പരിഭാഷ നല്‍കുമ്പോള്‍ ,അത്തരം ന്യായീകരണത്തിന് പ്രസക്തി ഇല്ല..ബൈബിളില്‍ മനുഷ്യ പുത്രന്‍ എന്ന് വിശേഷ്പ്പിച്ച യേശുവിനെ ദൈവ പുത്രന്‍ ആക്കി അവര്‍ വ്യാഖ്യാനം  നല്‍കുമ്പോള്‍ ,അതിനെ എതിര്കുന്ന നമ്മള്‍ , "ദുശകുനം" എന്നെ വാക്കിനു വേറെ അര്‍ഥം കണ്ടെത്താന്‍ ശ്രമിക്കുന്നത് കാപട്യമാണ് ..
താടി വടിക്കല്‍ ഹറാമായ കാര്യം എന്നാ പഴയ ഇമാമീങ്ങളുടെ ഫത്വ പിന്ത്ടര്‍ന്നു ആണ് താലിബാന്‍ ബാര്‍ബര്‍ ഷോപ്പ് വരെ നിയനത്രണം എര്പെടുതാന്‍ തുനിഞ്ഞത് !!
ഇത്തരം ഹദീസുകള്‍ ഇസ്ലാമിക ലോകത്തു വരാന്‍ /കിതബുകളില്‍ കാണപ്പെടാന്‍  ഉണ്ടായ കാരണങ്ങള്‍
അന്ത്യ പ്രവാചകന്‍ ആയ മുഹമ്മാദ് നബിയുടെ വഫാതിനു ശേഷം ഖിലാഫത്തിന്റെ കാര്യടഹില്‍ ഭിന്നത ഉടലെടുത്തു..ആറു മാസത്തിനു ഉള്ളില്‍ തിരുനബിയുടെ പ്രിയപ്പെട്ട മകള ഫാത്തിമ വീടിനു തീ പിടിച്ചു കൊല്ലപ്പെട്ടു..മുസ്ലിങ്ങള്‍ ത്നനുയാണ് ഇതിനു പിന്നില..ഇത് ആയിഷ ബീവിയുടെ മന്‍സ്സില വളരെ വേദന ഉണ്ടാക്കിയിരിക്കണം..പിന്നീട് ഉണ്ടായ അസ്വാരസ്യങ്ങള്‍ പല പ്രശ്നങ്ങളും ഗ്രൂപ്പുകളും ഉണ്ടാക്കി..അവസാനം ആയുഷ ബീവിയുടെ നേതൃത്വത്തില്‍ ജമാല്‍ യുദ്ധം നടന്നു...ഇത് എതിര്‍ ചേരിയില്‍ വളരെ കഖ്ഷിത്വതിനു വഴി വെച്ച്,..ആയിഷക്കു എതിരെയും സ്ത്രീകള്‍ക്ക് എതിരെയും വളരെ അധികം ഹദീസുകള്‍ രചിക്കപ്പെട്ടു..ഇതില്‍ പ്രധാനമായത് ആയിഷയെ വളരെ അധികം എതിര്‍ക്കുന്ന ശിയാക്കള്‍ ചെയ്തത് ആണ്..അവര്‍ ആയിഷക്കു നേരെ ഉണ്ടായ അപവാദ പ്രചരണം എതിര്‍ത്ത അല്ലാഹുവിന്റെ വചനത്തെ അട്ടിമറിച്ചു ആ വചനം ആയിഷ കുറിച്ച് അല്ല എന്ന് വരുത്തി  തീര്‍ത്തു..ഫലമോ ആയിഷ ബീവി ഇന്നും ശിയാക്കളുടെ മന്‍സ്സില അപവാദത്തില്‍ന്നു മോചിതയല്ല !!സ്ത്രീകള്‍ക്ക്ഹ വിരുദ്ധമായ ഹദീസുകളുടെ ഒരു നിര തന്നെ തുടങ്ങുന്നത് ഈ പശ്ചാത്തലത്തില്‍ ആണ് .അവിടെയാണ് സ്ത്രീ ദുശകുനം എന്നാ ഹദീസിന്‍ കേട്ടിട്ട് ആയിഷ ബീവി ചൂടായതും അത് ജൂത വിശ്വാസം ആണെന്ന് പറയുകയും ചെയ്തതായി മറ്റൊരു ഹദീസ് കിത്താബില്‍ വരാന്‍ കാരണം ..ആയിഷക്കു വിരുദ്ധരായ ശിയാക്കള്‍ ,,മുത്താ വിവാഹം അനുവദനീയം ആക്കിയത് ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍ ..ശിയക്കളില്‍ തന്നെ പല കക്ഷികള്‍ ഉടലെടുത്ത ശേഷം വന്ന ബുഖാരി അതും  അനരബിയായ ആള്‍ ,സനടുകള്‍ പരിശോധിച്ച് ഹദീസുകള്‍ ക്രോധീകരണം നടത്തി എന്നല്ലാതെ ,ഇത്തരം കൂലങ്കുഷമായ പഠനം നടത്യിട്ട്ല്ല ഹദീസ് സമാഹരണം നടത്തിയത് എന്ന് വ്യക്തം..ആയിരുന്നെവെങ്കില്‍ ആയിഷ ബീവിയുടെ സ്ത്രീ ദുശകുനം അല്ല എന്നാ ഹദീസ് ആണ് ആദ്യം എഴുതി ചേര്‍ക്കുക ..സ്ത്രീകള്‍ അധികം നരകത്തില്‍ ആണ് എന്ന് ഒരു ഹദീസും  മറ്റൊരു ഹദീസില്‍ പുരുഷന്മാര്‍ അധികം നരകത്തില്‍ എന്നും പരസ്പര വിരിദ്ധമായ ഹദീസുകള്‍ ഉണ്ടാവുമാരുന്നില്ല..
ചുരുക്കി പറഞ്ഞാല്‍ അള്ളാഹു പറഞ്ഞതാണ് സത്യം , ഇസ നബി അള്ളാഹുവിന്റെ മകന്‍ ആണെന്ന് പറഞ്ഞവരെ കുറിച്ച് അള്ളാഹു പറയുന്നു.."യുലായിഫൂന കൌല് അല്ലസീന മിന്‍ ഖബിളിഹിം "അവര്‍ക്ക് മുന്പുണ്ടായിരുന്നവരുടെ വാക്കുകള്‍ പിന്‍പറ്റുക മാത്രം "അതായത് ദൈവത്തിനു മകന്‍ ഉണ്ടെന്ന പ്രാചീന അന്ധവിശ്വസം ഇസനബിയെ കുറിച്ചും അല്ലഹിവിനെ കുറിച്ചും പരസ്പരം ബന്ധിച്ചു ഉണ്ടാക്കി എടുത്തു.. അതായത്പ്രാ ചീന അറബികളുടെ  സ്ത്രീ വിരുദ്ധ സങ്കലപങ്ങള്‍ മറ്റൊരു തരത്തില്‍ ഹദീസുകലായി പുനരവതരിച്ചു..പ്രായോഗിക ജീവിതത്തില്‍ ഹദീസുകള്‍ക്ക് പ്രാമുഖ്യം ഖുരാനെക്കള്‍ കിട്ടുകയും ചെയ്തു !. അതോടെ കഥ പൂര്‍ണമായി.
മലാല എഴുതിയ പുസ്തകത്തിനിന്നു ഒരു വരി ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ..
ഇവിടെ കൊടുത്ത ഈ ബൂകിലെ പതിനൊന്നാം പേജ് വായിക്കുക !
" ഞാന്‍ ജനിച്ചു അന്നേരം എല്ലാ പെണ്ണുങ്ങളും എന്റെ ഉമ്മയോട് ദുഃഖം പ്രകടിപ്പിച്ചു ..എന്റെ വാപ്പയോടു  ആരും ആശംസകള്‍ പറഞ്ഞില്ല...((ഈ വരികള്‍ വ്യകതമാക്കുന്നത് അറബി മുശ്രിക്കുകളെ സംസ്കാരം ഖുറാന്‍  ചിത്രീകരിച്ചത് പോലെ ആണ് ,,അതായത് ഖുറാന്‍ പറയുന്നു അവര്‍ക്ക് പെണ്‍കുഞ്ഞു ജനിച്ചാല്‍ അവരുടെ മുഖം മ്ലാന വദനം ആയി മാറുന്നു..അവരുടെ മുകാഹം കറുക്കുന്നു .!..അതുതന്നെയ്യാണ് പല ഹദീസുകളെയും തലയിലേറ്റി നടക്കുന്ന പാകിസ്താനിലെ പഷ്തൂണ്‍ ആള്കാരും ചെയ്യുന്നത് !))
എന്റെ ഉമ്മയുടെ ആദ്യത്തെ കുട്ടി മരിച്ചിരുന്നു..രണ്ടാമെതെ ആള്‍ ആണ് ഞാന്‍..ഞാന്‍ കരഞ്ഞുകൊണ്ട് പുറത്തു വന്നു..എന്റെ ഉമ്മയെ ഹോസ്പിറ്റലില്‍ കൊണ്ട് പോകാന്‍ എന്റെ വാപ്പയുടെ കൈയില്‍ പണം ഇല്ലായിരുന്നു..എന്റെ ഗ്രാമത്തില്‍ ആണ്‍കുട്ടി ജനിച്ചാല്‍ അന്ന്  അന്ന് ബഹളമാണ് ആഗോഷത്തിന്റെ വെടി മരുന്ന് പ്രയോഗവും മറ്റും !.പക്ഷെ പെണ്‍കുട്ടി ജനിച്ചാല്‍ ഒരു ആഗോഷവും ഇല്ല സന്തോഷവും ഇല്ല..കാരണം ഭക്ഷണം പാകം ചെയ്യാനും കുട്ടികളെ പ്രസവിക്കാനും മാത്രമെല്ലേ അവളെ കൊണ്ട് ഉപയോഗം ഉള്ളൂ..( ഈ നാട്ടിലെ ഉള്ള യാഥാര്‍ത്യം മലാല ഇവിടെ തുറന്നു പറയുന്നു...യാതാര്‍ത്ഥ ഇസ്ലാം ഇങ്ങനെയല്ല എന്ന് ഇപ്പോള്‍ ഇവള്‍ മനസ്സിലാക്കുന്നുണ്ടോ ആവോ )).
                                                                 THE END










Thursday, October 10, 2013

ലബ്ബ ദാരിമിയും സകരിയ ഗ്രൂപ്പിലെ പുതിയ രാഷ്ട്രീയ നാടകങ്ങളും ! ഭാഗം -1

മുജാഹിദ്‌ പ്രസ്ഥാനത്തെ തകര്‍ക്കാന്‍, ഹദീസിന്റെ സംരക്ഷകര്‍ എന്ന വ്യാജേന രംഗ പ്രവേശനം നടത്തിയ സകരിയ വിഭഗം പുതിയ വെല്ലുവിളികള്‍ നേരിടുന്നു
അള്ളാഹു ഖുറാനില്‍ പറഞ്ഞപോലെ സത്യം വന്നെത്തിയ ശേഷം അവര്‍ ഭിന്നിച്ചു ,൧അതും പരസ്പര വിരോധം നിമിത്തം മാത്രം ആണ് ഭിന്നിച്ചത്..ഇങ്ങനെ വ്യക്തി വിരോധത്തിന്റെ പേരില്‍ ഭിന്നിച്ചു പോയ സകരിയ വിഭ്ഗത്തിന് സ്വന്തമായ പ്രത്യേക സങ്ങടനയോ ആശയമോ ഇല്ലായിരുന്നു ..അങ്ങനെ പലതിനെയും ഉലകൊണ്ട് ..ഇവരുടെ അറിയപ്പെടുന്ന പണ്ഡിതനായ ലബ്ബ ദാരിമി കുരാഫി ആശയത്തിലേക്ക് പോയി ,നാറിയ സ്വലാത്ത് ശിര്‍ക് അല്ല എന്ന് പറഞ്ഞു.. വൃത്തികെട്ട രാഷ്ട്രീയ കളികള്‍ കളിക്കുന്നതുപോലെ ആദ്യമാദ്യം സകരിയും ഫൈസല്‍ മുസ്ലിയാരും ഈ ലബ്ബ ദാരിമിയെ ഈ വിഷയത്തില്‍ ന്യായീകരിച്ചു ..ഇവര്‍ക്ക് ദീന്‍ അല്ലല്ലോ പ്രശനം ,കെ എന്‍ എം പൊളിഞ്ഞു കിട്ടണം അത്രേ ഉള്ളൂ..!

പക്ഷെ കൂടുതല്‍ ജന പിന്തുണ ഉള്ള നേതാവായ ഹുസൈന്‍ സലഫി ഇക്കാര്യത്തില്‍ സകരിയക്ക് ഒപ്പം നില്‍കാന്‍ തയാറായില്ല..അദ്ദേഹം നാറിയ സ്വാലത്ത് ശിര്‍ക്ക് ആണെന്ന് ഉറപ്പിച്ചു പറഞ്ഞു..അപ്പോള്‍ സകരിയായും ഫൈസലും ലബ്ബ ദാരിമിയെ വിട്ടു ഹുസൈന്‍ സലഫിയുടെ പിന്നാലെ കൂടി
ഈ രാഷ്ട്രീയ ,കുതികാല്‍ വെട്ടിപ്പ് കണ്ടു മനം മടുത്ത ലബ്ബ ദാരിമി സകരിയ വിഭ്ഗത്തെ ഉപേക്ഷിച്ചു കൊണ്ട് ,സ്വന്തമായ്‌ നിലയില്‍ കെ എന്‍ എമ്മുമായി സംവാദത്തിനു തയാറായി !!.

ഇതെല്ലം കണ്ടു കൊണ്ട് നില്‍കുന്ന അണികള്‍ എന്ത് ചെയ്യണം എന്നറിയാതെ വട്ടം കറങ്ങുന്നു...കാരണം ഫൈസല്‍ മുസ്ലിആയ്രും സകരിയയും ലബ്ബ ദാരിമിയെ ന്യായീകരിച്ചിരുന്നു..ഇപ്പോള്‍ തള്ളാനും വയ്യ..ഹുസൈന്‍ സലഫിയെ തള്ളാനും വയ്യ..ലബ്ബ് ആണെന്ന്കില്‍ ഇപ്പോള്‍ സകരിയെ വിമര്‍ശിച്ചു കഴിഞ്ഞു അദ്ദേഹത്തിന്റെ നിലപട് ഈ സംഭാഷണത്തില്‍ കേള്‍ക്കുക ..

ചുരുക്കി പറഞ്ഞാല്‍ ആര്‍ക്കു വേണ്ടി എന്തും ന്യായീകരിക്കും ..പ്രമാണം നോക്കില്ല..ഓരോരുത്തര അവരുടെ പാട്ടിനു പോകും! ..ഇതെല്ലം വിശ്വസിപ്പിക്കാന്‍ ജനങ്ങളുടെ മുന്നില്‍ ഹദീസ്‌ സംരക്ഷകര്‍ എന്ന വേഷം ചമയും ..പിശാചു ആണ് സിഹ്ര്‍ ഫളിപ്പിക്കുന്നത് എന്ന് ഹദീസില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ പിന്നെ അവര്‍ക്ക് ഹദീസ്‌ വേണ്ട !!


Friday, August 30, 2013

ഫോട്ടോ എടുത്തു അത് പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ചുള്ള ഗള്‍ഫ് സലഫികളുടെ ഫത്വയും ,അതിനെ വലിച്ചെറിയുന്ന കേരള ജിന്ന് അനുകൂല സലഫി മന്ഹജുകാരുടെ ഇരാട്ടതാപ്പ് നയവും !!

അശൈഖ് അബ്ദു;ല അസീസ്‌ ഇബ്ന്‍ അബ്ദുള്ള ഇബ്നു ബാസ് ,,ഷെയ്ഖ് അബ്ദുല്‍ റസാക്ക് അഫീഫി ,ഷെയ്ഖ് അബ്ദുള്ള ഇബ്നു ഗുടയ്യാന്‍ ,അബ്ദുള്ള ഇബ്നു ഖൌദ് എന്നിവര്‍ അടങ്ങിയ ഗള്‍ഫ് സലഫികളുടെ നേതാക്കളായ പണ്ഡിതര്‍ ചേര്‍ന്നുള്ള ലജന ദായിമയുടെ ഒരു വലിയ ഫത്വയാണ് താഴെ ഉള്ള ഫ്ടോയില്‍ ഉള്ളത് ..

ഇതിന്റെ മലയാള വിവര്‍ത്തനം ഇങ്ങനെ
******************************************
ചോദ്യം : ലണ്ടന്‍ പോലുള്ള നഗരങ്ങളില്‍ ചിലര്‍ മുസ്ലിങ്ങളുടെ സമ്മേളനവും ,ഖുറാന്‍ പാരായണവും മറ്റും ഫോട്ടോ സഹിതം വാര്‍ത്ത കൊടുക്കാറുണ്ട്..ഇത് ഇസ്ലാമിക ദൃഷ്ട്യാ അനിവടനീയം ആണോ ??

ഉത്തരം : തീരെ പാടില്ല..ഹരാമാണ് .കാരണം ഒരു ഹദീസില്‍ ജീവികളുടെ മനുഷ്യരുടെയും ചിത്രം വക്കുന്നത് പാടില്ല എന്നുണ്ട് .ഇത്തരം ഫോട്ടോകള്‍ ഇസ്ലാം പ്രബോധനത്തിന് വേണ്ടി പോലും പ്രസിദ്ധീകരിക്കാന്‍ പാടില്ല .!

ഫത്വയുടെ വിശകലനം ":
***********************
കേരളത്തിലെ ജിന്നോരികള്‍ ഗള്‍ഫ്‌ സലഫിസതിന്റെ പതിപ്പാനെന്നു പറയപ്പെടുന്നു ..എന്തുകൊണ്ട് ഈ ഫത്വ മാത്രം അവര്‍ വലിച്ചെറിഞ്ഞു??എന്തിനു എല്ലാ മാധ്യമങ്ങളിലും ഫോട്ടോ സഹിതം അവര്‍ വാര്‍ത്ത കൊടുക്കുന്നു?? സൂര്യന്‍ അസ്തമിക്കുന്നത് പിശാചിന്റെ രണ്ടു കൊമ്പിന്റെ നടുവില്‍ ആണ് എന്നാ ഹദീസിനെ വരെ അതേ പടി വിശ്വസിക്കുന്ന ഇവര്‍ എന്തേ ഈ ഫത്വ കാണാതെ പോവുന്നു ??
കാഷ്ടവും എല്ലും ശൈത്താന്റെ ഭക്ഷണം ആണെന്ന ഹദീസ് പൊക്കി പിടിച്ചു ഇവര്‍ ശൈത്താന്റെ ഭക്ഷണം എല്ലും കാഷ്ടവും ആന്നെനു പ്രചരിപ്പിക്കുന്നു..എന്നാല്‍ യഥാര്‍ത്ഥ സലഫികള ആകട്ടെ ,പിശാചു ഭൌതിക വസ്തുഅക്കള്‍ തിന്നു ജീവിക്കുന്നെ ഒരു ജീവി ആന്നെന്നു കരുതുന്നില്ല..മലിന വസ്തുക്കള്‍ പിശാചിനോട്‌ ചേര്‍ത്തി പറഞ്ഞു എന്നേ ഈ ഹദീസിനു അര്‍ത്ഥമുല്ല്ളൂ..അപ്പോള്‍ ഫോട്ടോ തൂക്കി ഇടുന്ന ഈ ഹദീസിന്‍ അടിസ്ഥാനത്തില്‍ ഉള്ള ഈ ഫത്വ എന്തുകൊണ്ട് ഇവര്‍ വലിച്ചെറിയുന്നു ??.വിചിത്രം തന്നെ..എന്തായാലും ചെറിയ വിഭഗം ആട് സലഫികള്‍ അവരുടെ വെബ്സൈറ്റില്‍ പോലും ഫോട്ടോ കൊടുക്കാറില്ല



ഈ ഫത്വയെ അനുകൂലിക്കുന്ന കേരളത്തിലെ ജിന്നോരികളുടെ അവാന്തര വിഭാഗം നിരത്തുന്ന തെളിവുകള്‍ ഇങ്ങനെ 

ഷെയ്ഖ് ഫവ്ഴാന്‍(സിഹ്ര്‍ ഫലിക്കുമെന്ന് പറയുന്ന പ്രമുഖ ജിന്നോരി) പറയുന്ന ഫത്വ ഇങ്ങനെ

Ash-Shaykh al-Fawzaan on filming lectures

Posted: May 5th, 2006
Author: Shaykh Saalih al-Fawzaan
Source: www.sahab.net/sahab/showthread.php?threadid=323983


Ash-Shaykh Saalih al-Fawzaan was asked as is in tape number 59 of the explanation of Kitaab At-Tawheed and as is posted on Sahab.net:

The Question: What is the ruling of filming the lectures and conferences on the video camera for da’wah in the lands of Islaam?

The Answer: The da’wah from the time of the Prophets (عليهم الصلاة و السلام), it has existed and picture making has not been used for it. So there is no need for picture making. There is no need for picture making. The da’wah exists without picture making and something forbidden is not to be used for the purpose of da’wah. Na’am.

Question: Fadeelah Ash-Shaykh, do the pictures that appear on the television enter into this ruling?

The Answer: What removes it from this ruling? They are pictures. They are called pictures. What removes it from this? When they are on the television do we single them out (of the ruling)? We don’t single them out. No. They are severe pictures because they are in motion, pictures in motion. They are pictures. Also they remain in these films. They remain tens of years and hundreds of years. They are not like the picture which is in the mirror, an image that appears and goes away. No. This is a lasting picture. It remains and is used every time its use in wanted even after years, tens of years. Na’am.

taken from: http://www.icosd.org/.../ 


ഇനി അടുത്തത്

Questioner:

May Allaah give you success, O noble Shaykh. What is the ruling on tasweer (taking pictures, filming) with a videocamera? And how do we reply to the claim that you have allowed this by going out to appear on television and al-Majd TV?

Al-
’Allaamah Saalih bin Fawzaan al-Fawzaan:

Glorified and Exalted be Allaah! Have I allowed this?! As for going out, then I have not gone out. But they came and attented in the masjid, and filmed the lecture and the attendees. They are the ones who did this without asking permission and without consultation. I have not allowed this, and I wasn’t even pleased with this! Na’am.

They used to film ibn Baaz, may Allaah have mercy upon him, while he wasn’t pleased with this and warned against it. They come to events and sittings, take his picture and then it appears on television. Does this mean that Shaykh ibn Baaz allowed tasweer? No, Allaah forbid! He died while saying that tasweer is forbidden in all of its forms! Na’am.

Source: http://www.ajurry.com/vb/showthread.php?31567


എന്തുകൊണ്ട് ഇത്രയും വൈരുധ്യങ്ങള്‍ ഇവര്‍ക്കിടയില്‍ ഉണ്ടാവുന്നു??ഹദീസുകളെ അതിന്റെ ശരിയായ ,ഖുരാനിനു അനുസൃതമായ രീത്യില്‍ സ്വീകരിക്കാതെ ,വെറും അക്ഷര പൂജകരായി ,തോന്നിയ പോലെ വ്യാഖ്യാനം നല്‍കുന്നതാണ് ഇതിനെല്ലാം കാരണം..കൂടാതെ ഹദീസിനെ ഖുറാന്റെ സ്ഥാനം കൊടുക്കുന്നതുകൊണ്ടും ..

Saturday, August 10, 2013

സകരിയ അല്ല ,സകരിയയുടെ ഉപ്പാപ വന്നു പറഞ്ഞാലും ശരി ,നാരിയത് സലാത്ത് ശിര്‍ക്കാണ്‌ ..ശിര്‍ക്കാണ്‌......സകരിയ പടുകുരാഫി.!!എന്ന് ജിന്നോരി ക്ലാസ്സ്രൂം അഡ്മിന്‍ .!!==ഇതോടുകൂടി ജിന്നോരിസം വ്യകതമായി പിളര്‍ന്നു !!

സകരിയ അല്ല സകരിയയുടെ ഉപ്പാപ വന്നു പറഞ്ഞാലും ശരി നാരിയത് സലാത്ത് ശിര്‍ക്കാണ്‌ ..ശിര്‍ക്കാണ്‌....സകരിയ പടുകുരാഫി.!!എന്ന് ജിന്നോരി ക്ലാസ്സ്രൂം അഡ്മിന്‍ ഹനീഫ് സകരിയക്കെതിരെ ഉറഞ്ഞുതുള്ളി  .!!==ഇതോടുകൂടി ജിന്നോരിസം വ്യകതമായി പിളര്‍ന്നു !!.

നാരിയത് സലാത് ശിര്‍ക്കാണ്‌ എന്ന് ഹുസൈന്‍ സലഫി വ്യകതമാക്കി..ശിര്‍ക്കാണ്‌ ശിര്‍ക്കാണ്‌ എന്ന് പല ജിന്നോരി പണ്ഡിതരും അണികളും പറഞ്ഞു..
പക്ഷെ ലബ്ബ ദാരിമി അതില്‍ ശിര്‍ക്ക് ഇല്ലാന്ന് വ്യകതമാക്കി പറഞ്ഞു..ഇത് ലബ്ബ ദാരിമിയോടു ചോദിയ്ക്കാന്‍ ഒരു മുജാഹിദ് പ്രവര്‍ത്തകന്‍ അദ്ദേഹത്തിന് ഫോണ്‍ ചെയ്തു..അപ്പോളും ലബ്ബ ദാരിമി സ്വന്തം വിശ്വാസത്തില്‍ ഉറച്ചു നിന്ന്..അപ്പോള്‍ ആ പ്രവര്ത്തകന് ദേഷ്യം വരുകയും അദ്ദേഹത്തിനെ സംവാദത്തിനു വെല്ലുവിളിക്കുകയും ചെയ്തു .!!

ഇതുകേട്ട പല ജിന്നോരി അണികള്‍ ,നാരിയത് സലാത്തില്‍ ശിര്‍ക്ക് ഇല്ല എന്ന്, അത് പറയുന്നവന്റെ വിശ്വസ പ്രകാരമാണ് എന്ന് പറയാന്‍ തുടങ്ങി..ഇതിനു പിന്തുണയുമായി സകരിയ എത്തിയപ്പോള്‍ ആകെ പ്രശ്നം ആവുകയും  ചെയ്തു
ഇതോടുകൂടി സകരിയയെ തള്ളിപ്പറയാന്‍ പലരും മുന്നോട്ടു വന്നു..അവസാനം മലയാളം ഇസ്ലാമിക്‌ ക്ലാസ് റൂം അഡ്മിന്‍ ഹനീഫും സകരിയയെ തള്ളിപ്[പറഞ്ഞു ..
ഇതോടുകൂടി ജിന്നോരി വിഭാഗത്തിന്റെ പിളര്‍പ്പ് പൂര്‍ണമായി..!!

വീഡിയോ കാണുക


Friday, June 21, 2013

ഹദീസിനെ ശാസ്ത്രത്തിനു വേണ്ടി ഒപ്പിക്കാന്‍ അകബാര്‍ സാഹിബ് പച്ചക്കള്ളം പറയുന്നു !!നബിക്ക് സിഹ്ര്‍ ബാധിച്ച ഹദീസിനെകുരിച്ചു ക്രിസ്ത്യന്‍ ഫാതര്‍ ചോദിച്ചപ്പോള്‍ ചോദ്യം തന്നെ അട്ടിമറിച്ച അകബാര്‍ സാഹിബ്, ശാസ്ത്രവും ഹദീസും ദുര്വ്യാഖ്യനിച്ചു കള്ളത്തരം നടത്തുന്നു..!!

അകബാര്‍ സാഹിബ് പച്ചക്കള്ളം പറയുന്നു..ഹദീസിനെയും ശാസ്ത്രത്തെയും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പാഴ്ശ്രമം നടത്തി നോക്കുന്നു..തെറ്റായ ഹദീസ് കള്ളം പറഞ്ഞു ദുര്വ്യ്ഖ്യാനം ചെയ്തു ശരിയാക്കിട്ടു എന്ത് ഫലം??പരലോകത്തു കള്ളം പറഞ്ഞു രക്ഷപ്പെടാമോ??സിഹിരിന്റെ കാര്യത്തില്‍ ക്രിസ്ത്യന്‍ ഫാതരിന്റെ ചോദ്യം തന്നെ അട്ടിമറിച്ച ഇദ്ദേഹം, ഇവിടെ ശാസ്ത്ര സത്യം തന്നെ അട്ടിമറിക്കാനും ,ഹദീസ് ദുര്‍വ്യാഖ്യാനം ചെയ്തു ഒപ്പിക്കാനും നോക്കുന്നു..എങ്ങനെയാണ് ഇ കള്ളത്തരങ്ങള്‍ നടത്തിയത് എന്ന് നമുക്ക് നോക്കാം. ആദ്യമായി അകബാര്‍ സാഹിബിന്റെ കള്ളത്തരങ്ങള്‍/വിഡ്ഢിത്തങ്ങള്‍ മനസ്സിലാക്കാന്‍ ,ഇദ്ദേഹത്തിന്റെ വീഡിയോ കാണുക.[[]]
.ഇനി നമുക്ക് ഹദീസില്‍ എന്താണ് എഴുതിയിരിക്കുന്നത് എന്ന് നോക്കാം. ഇമാം മുസ്ലിമിന്റെ hadees no.6393,"ഹുദൈഫ പറഞ്ഞു "അല്ലാഹുവിന്റെ റസൂല്‍ പറയുന്നതായി ഞാന്‍ കേട്ട്.പുരുഷ ബീജം സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ എത്തിയിട്ട് നാല്പതു ദിവസങ്ങള്‍ക്കു ശേഷം ,അള്ളാഹു ഒരു മലക്കിനെ അയക്കും,എന്നിട്ട് കുഞ്ഞിനു രൂപം നല്‍കും ,പിന്നെ മാംസം,കാഴ്ച,ശ്രവണ ശക്തി,എല്ലികള്‍ എല്ലാം നല്‍കും.എന്നീട്ടുആ മലക്ക് അല്ലാഹുവിനോട് ചോദിക്കും "ഈ കുഞ്ഞു ആണോ പെണ്ണോ??അപ്പോലാനി അള്ളാഹു ആണോ പെണ്ണോ എന്നെ കാര്യം തീരുമാനിക്കുക.,വീണ്ടും മലക്ക് ചോദിക്കും എത്ര വയസ്സ്??അപ്പോള്‍ അക്കാര്യവും തീരിമാനം ആവും..അതുകഴിഞ്ഞ് മലക്ക് വീണ്ടും "എന്താണ് ഈ കുഞ്ഞിന്റെ ഉപജീവനം? അപ്പോള്‍ റിസ്കിന്റെ കാര്യത്തിലും തീരുമാനം നടക്കും.എന്നിട്ട് മലക്ക് തരിച്ചു പോകും..ഈ വിഷയങ്ങളില്‍ പിന്നീട് മാറ്റം ഉണ്ടാവില്ല((this hadees in english as follows""hapter : The growth of a child in the womb of a mother and his destiny in regard to his livelihood, his deeds. both good and evil.

'Abdullah b. Mas'ud reported: Evil one is he who is evil in the womb of his mother and the good one is he who takes lesson from the (fate of) others. The narrator came to a person from amongst the Companion of Allah's Messenger (may peace be upon him) who was called Hudhaifa b. Usaid Ghifari and said: How can a person be an evil one without (committing an evil) deed? Thereupon the person said to him: You are surprised at this, whereas I have heard Allah's Messenger (may peace be upon him) as saving: When forty nights pass after the semen gets into the womb, Allah sends the angel and gives him the shape. Then he creates his sense of hearing, sense of sight, his skin, his flesh, his bones, and then says: My Lord, would he be male or female? And your Lord decides as He desires and the angel then puts down that also and then says: My Lord, what about his age? And your Lord decides as He likes it and the angel puts it down. Then he says: My Lord, what about his livelihood? And then the Lord decides as He likes and the angel writes it down, and then the angel gets out with his scroll of destiny in his hand and nothing is added to it and nothing is subtracted from it.

..((മനുഷ്യ വചനമായ ഈ ഹദീസ് ,ദൈവ വചനങ്ങളുമായി താരതമ്യം ചെയ്‌താല്‍,നൂഹു നബി പറഞ്ഞതായി ഖുറാനില്‍ പറഞ്ഞത് വെറും കളവായി കാണേണ്ടി വരും !.നൂഹു നബി പറഞ്ഞു "അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു.അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും.സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും.നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. [പരിശുദ്ധ ഖുര്‍ആന്‍ ]>"" എല്ലാം നാല്പതാം ദിവസം ഉപജീവനം തീരുമാനം ആയാല്‍ ,എന്തിനാണ് പാപ്ച്മോചനം തേടൂ,,അള്ളാഹു മഴ വര്‍ഷിപ്പിക്കും,സന്താനങ്ങള്‍ നല്‍ക്കും,തോട്ടങ്ങള്‍ നല്‍കും എന്ന് പറയുന്നത്?എല്ലാം നാല്പതാം ദിവസം മാറ്റമില്ലാതെ തീരുമാനം ആയില്ലേ?!! ഇതൊന്നും ചോദിച്ചിട്ട് കാര്യമില്ല..മനുഷ്യ വചനങ്ങള്‍ക്ക് ആണല്ലോ ഇവര്‍ക്ക് ദൈവ വചനങ്ങളെക്കള്‍ പ്രധാന്യം .!)


 ഏതായാലും നമുക്ക് വിഷയത്തിലേക്ക് കടക്കാം. ഈ ഹദീസ് വായിക്കുന്ന ആര്‍ക്കും പെട്ടെന്ന് മനസ്സിലാകുന കാര്യം ഉണ്ട്..നാല്പതാം നാള്‍ മലക്ക് വരുന്നത് വരെ കുട്ടി ആണോ പെണ്ണോ ആയിരുന്നില്ല..നാല്പതാംനാള്‍ ആണ് മലക്ക് കുട്ടി ആണോ പെണ്ണോ എന്നെ കാര്യം ഉണ്ടാക്കുന്നത്..നാല്പതാം ദിവസത്തിനു മുന്‍പ് കുട്ടി ആണാകം അല്ലെങ്കില്‍ പെണ്നാകാം .അതായതു .50% chance.മാത്രം ..അപ്പോള്‍ എന്താണ് പി ജി ഡി ??[Preimplantation genetic diagnosis]ഇതിനെക്കുറിച് അകബാര്‍ സാഹിബ് സമര്‍ത്ഥമായി മറച്ചു വെച്ച്..ഹദീസ് ശരിയാക്കാന്‍ ഉള്ള തത്രപ്പാടുകള്‍ !!ഏതായാലും സയന്‍സിന്റെ ക്രോമോസോമുകളുടെ ആഴങ്ങളിക്ക് കടക്കുന്നത്നു മുന്പ് നമുക്ക് സാദാരണക്കര്‍ക്കി മനസ്സിലാവുന്ന രീത്യില്‍ കാര്യങ്ങള്‍ ചുരുക്കി പറയാം.. ഇവിടെ ദുബായില്‍ വരെ ആണ്കുട്ടി വേണോ പെണ്‍കുട്ടി വേണോ എന്ന് തീരുമാനിച്ചു ,ഗര്‍ഭം ധരിക്കാം...ഈ ക്ലിനിക്ന്റെ വെബ്സൈറ്റ് നോക്കുക .http://www.fakihivf.com/gender-selection/..ഇനിയും വിശ്വസം വരുന്നില്ലെങ്കില്‍ അവരെ ഈ നമ്പരില്‍ വിളിച്ചു നോക്കുക..+971 2 44 44 107..ആണോ ആണോ പെണ്ണാണോ വേണ്ടത് എന്ന് തീരുമാനിക്കാന്‍ ചിലവ്കുന്ന പണം..30,000dhs ആണ്..ആരീന്കിലും നാല്പതാം ദിവസം മലക്ക് തീരുമാനിക്കുന്ന ഒരു കാര്യത്തിനു മുപ്പതിനായിരം ദിര്‍ഹംസ് വെറുതെ ചിലവക്കുമോ??എന്താ ആള്കാര്‍ക്ക് വട്ടാണോ?ഇവിടെയാണ്‌ ശരിക്കും അകബാര്‍ സാഹിബിന്റെ തട്ടിപ്പ് മനസ്സിലാക്കുന്നത്..ഓര്‍ക്കുക ഈ രീതി ഒരിക്കലും നാല്പതാം നാള്‍ ചെയ്യുന്നതല്ല..അണ്ഡവും ബീജവും സംയോജിപിച്ചു മൂന്ന് ,നാല് ദിവസങ്ങള്‍ക്കു ഉള്ളില്‍ ആണോ ആണോ പെണ്ണ് ആണോ എന്ന ടെസ്റ്റ്‌ ചെയ്യും.നിങ്ങള്ക്ക് ആണ്കുട്ടി ആണ് വേണ്ടെതെങ്കില്‍ ആ ഭ്രൂണം ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കും.അത്രതന്നെ..അപ്പോള്‍ നാല്പതാം നാള്‍ മലക്ക് വന്നു തീരുമാനിക്കുന്ന കാര്യം എങ്ങനെ ഈ നാല് ദിവസത്തില്‍ ചെയ്യുന്നു..കാര്യം മറ്റൊന്നുമല്ല സൃഷ്ടാവായ അള്ളാഹു തീരുമാനിക്കുന്നത് അതിന്റെ ഒന്നാം തീയതി ആണ്.അല്ലാതെ നാല്പതാം നാള്‍ അല്ല ..അല്ലാഹുവിന്റെ സൃഷ്ടിപ്പ് തീരുമാനിക്കുന്നത്‌ അള്ളാഹു ആണ്..അല്ലാതെ മനുഷ്യ വചനം അല്ല..ഇവിടെ ഹദീസ് പറഞ്ഞ ഹുദൈഫ് നബിയില്‍ നിന്ന് കേട്ട് എന്ന് പറയുന്നത്??എന്ത് കേട്ട് ?ശരിക്കും നബി എന്താണ് ഉദ്ദേശിച്ചത്??കേട്ടത് ശരിയാണോ??ഇതൊക്കെ മനസ്സിലാക്കാന്‍ ഒരു വഴിയുമില്ല..അക്ബര്‍ സാഹിബിനു ഇതോന്നും അറിയഞ്ഞിട്ടാണോ??അല്ല .ഹദീസ് ശരിയാക്കാന്‍ ഉള്ള വ്യഗ്രതയില്‍ പച്ച കള്ളം പഠിപ്പിക്കുന്നു..!ഇനി ആണ്‍കുട്ടി വേണോ അതോ പെണ്‍കുട്ടി വേണോ എന്ന് തീരുമാനിക്കാന്‍ ഉള്ള മാര്‍ഗങ്ങളും അതിന്റെ വിജയ ശതമനങ്ങളുടെയും പട്ടിക നോക്കുക .അതിനു ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക "http://chooseagender.com/Methods-Of-Gender-Selection.aspx..പട്ടിക ഇവിടെ കോപ്പി ചെയ്യുന്നു .((Method Success Rate Price* Availability Girl Boy Sperm Sorting 73% - 75% 78% - 85% $1,300 - $2,500 each attempt Widely practiced. Microsort 88% - 92% 73% - 81% $3,400 each attempt Waiting for FDA approval. Waiting list closed. IVF w/PGD 97% - 99% 97% - 99% $14,000 - $25,000 each attempt Not available to general publice seeking a certain gender, only to those with proven genetic abnormalities. Gender Select, LLC 73% - 75% 78% - 85% $1,600 each attempt Available now.)))>>

99% ശതമാനം വരെ ആദ്യം തീരുമാനം ആവുന്ന കാര്യം ആണ് നാലപതം ദിവസം വരെ ഒന്നും തീരുമാനം ആവുന്നില്ല എന്ന് ഹദീസ് പറയുന്നത്!!.അപ്പോള്‍ ഒന്ന ദിവസം വേറെ മലക്ക് വരുന്നുണ്ടാവുമോ??ഈ തീരുമാനം ഉണ്ടാക്കാന്‍?? ആര്കറിയാം .ഹുദൈഫ നബിക്ക് സമീപം ചെല്ലുന്നതിനു മുന്പേ ആ കഥ പറഞ്ഞു കഴിഞ്ഞിരിക്കാം !. ഇനി നമുക്ക് അകബാര്‍ സാഹിബിന്റെ തട്ടിപ്പിന്റെ മര്‍മം മനസ്സിലാക്കാം .അതാണ്‌ SRY Gene എന്നാ വില്ലന്‍..!!ഈ വില്ലന്‍ ജീനിനെ കുറിച്ച് മനസ്സിലക്കാന്‍ നമ്മുക്ക് അല്പം സയന്‍സ് മന്സിലാകം. .വളരെ ചുരുക്കി പറഞ്ഞാല്‍ പെണ്ണ് ആകണം എങ്കില്‍ xx ആയിരിക്കണംആണ് ആകണമെങ്കില്‍ xy ആകണം..ഇതിനു മൂണി നാലോ ദിവസം മാത്രം ആയ ബ്രൂനത്തെ ഒരു ഫ്ലോര്സന്റ്റ് പ്രോബെ ഉപയോഗിച്ച് ടെസ്റ്റ്‌ ചെയ്യുന്നു. ആണ്കുട്ടി വേണം എന്നുള്ളവര്‍ xy ക്രോമോസോം ഉള്ള ഭ്രൂണം മാത്രം ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നു.(Using preimplantation genetic diagnosis for gender selection, the genetic material is amplified using the polymerase chain reaction (PCR), which makes several identical copies of the DNA. Fluorescent probes that are specific to the X and Y chromosomes are then employed and XX (female) and XY (male) embryos are readily identifiable. Testing for some chromosome abnormalities, such as Down’s Syndrome, is available as a part of this process at no extra charge.).അപ്പോള്‍ അകബാര്‍ സാഹിബ് പറഞ്ഞ SRY gene? .അത് കഥയിലെ ഒരു ഭാഗം മാത്രം .!പൊതു ജനങ്ങളെ അകബാര്‍ ഇതുപയോഗിച്ച് എങ്ങനെ കബളിപ്പിക്കുന്നു എന്ന് നോക്കാം..

ഈ sry ജീനിന്റെ പൂര്‍ണ രൂപം പോലും അദ്ദേഹം പറഞ്ഞില്ല.. അതിങ്ങനെ ആണ് sex-determining region Y gene...(ലിംഗം നിര്‍ണയിക്കുന്ന y ന്റെ ഭാഗം .y ക്ര്മോസോമിന്റെ ഒരു അറ്റം..) "ഇത് നാല്പതാം ദിവസം പ്രവര്‍ത്തനക്ഷമത കൈവരിക്കണം എന്നലേ യഥാര്‍ത്ഥ പ്പുരുഷന്‍ ആവുള്ളൂ..ഇവിടെയും അകബാര്‍ സാഹിബ് ഒരു കള്ളത്തരം കൂടി പറഞ്ഞു.അതായത് ഈ sry ഇല്ലെങ്കില്‍ പെണ്ണ് ആയി മാറും..!SRY ജീന്‍ ഇല്ലെങ്കില്‍ പെണ്ണായി മാറുമോ??ഇല്ല.. <>...ഈ sry ജീന്‍ ഇല്ലെങ്കില്‍ വൃഷണം ഉള്ളല ആണ് കുഞ്ഞായി വളരാം..ഇവിടെ sox9 ജീന്‍ ആണ് വൃഷണം വളരാന്‍ സഹായികുന്നത്..ഇനി ഇവ രണ്ടും ഇല്ലെങ്കിലും പെണ്ണായി വളരണം എന്നില്ല..ഗര്‍ഭാശയത്തിന്റെ വളര്‍ച്ചഒരു ആക്റ്റീവ് പ്രോസിസ് ആണ്..സ്ത്രീത്വ ജീന്‍ ആയ FOXL2. ആണ് ഇതിനു കാരണം..ഇതുകൊണ്ടാണ് 2002 വരെ ഒളിമ്പിക്സില്‍ പെണ്ണുങ്ങള്‍ക്ക് ഈ sry ജീന്‍ ഉണ്ടോ എന്ന് ചെക്ക്‌ ചെയ്തത്..കാരണം ഈ ജീന്‍ ഉള്ള പെണ്ണുങ്ങള്‍ ,യഥാര്‍ത്ഥ പെണ്ണ് അല്ല .ആണ് സ്വഭാവം ഉള്ള പെണ് ആണ്.!ഇനി sry ജീന്‍ ചില അപാകതകള്‍ കാരണം ഉണ്ടാവുന്ന മറ്റു പ്രശ്നങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം..Swyer syndrome (sry ജീനില്‍ തകരാര് കാരണം ഉണ്ടാവുന്നു)46,XX testicular disorder of sex development ,other disorders - associated with the SRY gene..മുകളിലെ കാര്യങ്ങള്‍ വളരെ ചുരുക്കി പറഞ്ഞാല്‍ sry ജീന്‍ ഇല്ലെങ്കില്‍ ശരിക്കുള്ള പെണ്ണായി വളരും എന്നല്ല(അകബാര്‍ സാഹിബ് ഇവ്ടെയാണ് തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നത്).,പിന്നീടു മാസമുറ ഉണ്ടാകാതിരിക്കാം.പല പ്രശ്നഗലും ഉണ്ടാവാം..അതായതു ഹിജടകള്‍ ആകാം എന്നാണ്..അപ്പോള്‍ ഹദീസില്‍ പറഞ്ഞ കാര്യം തെറ്റാണു.ഒന്നാം നാള്‍ തന്നെ ലിംഗം നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞു.പിന്നീടു നാലപതം നാളിന്‍ അടുത്ത് xy ആണെങ്കില്‍ അതിലെ sry ജീന്‍ ആക്റ്റീവ് ആയിആണുകുഞ്ഞായി വളരുന്നു..അല്ലാതെ നാല്പതാം ദുവസം അല്ല ലിംഗം ഏതാണെന്ന് തീരുമാനിക്കുന്നത്‌..അങ്ങനെ ആണെങ്കില്‍ ലോകത്ത് ഉള്ള എല്ലാ ,മൂന്ന് നാല് ദിവസത്തിനുള്ളില്‍ ലിങ്ക നിരനയം നടത്തുന്ന fertility ക്ലിനിക്കുകള്‍ അടച്ചു പൂട്ടേണ്ടി വരും(Pre implantation genetic diagnosis)..ആളുകളില്‍നിന്ന് പൈസ വാങ്ങാന്‍ പാടില്ല എന്ന് പറയേണ്ടി വരും!..കാരണം ഹദീസ് പ്രകാരം എന്ത് ടെസ്റ്റ്‌ ചെയ്തിട്ടും കാര്യം ഇല്ല.നാല്പതാം ദിവസം മലക്ക് ആണല്ലോ ലിംഗം ഏതെന്നു തീരുമാനിക്കുന്നത്‌..!

 സത്യത്തില്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ കുറിച്ച് പഠിക്കാന്‍ അള്ളാഹു തന്നെ മനുഷയ്നി കഴിവ് നല്‍കുകയും അത് പ്രകാരം മനുഷ്യന്‍ കണ്ടു പിടിച്ച യാതാര്‍ത്ഥ സത്യത്തെ അവഗണിച്ചു മനുഷ്യ വചനം ആയ ഒരു ഹദീസിനു വേണ്ടി അല്ലാഹുവിന്റെ സൃഷ്ടി മാഹാത്മ്യം തന്നെ നിഷേധിക്കേണ്ടി വരുന്ന അവസ്ഥ തികച്ചും പ്രതിഷേധാര്‍ഹമാണ് എന്ന് മാത്രമല്ല അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ തെന്നെ കളിയാക്കുന്നത് പോലെ ആണ്..കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ വെബ്സിട്ടുകള്‍ നോക്കുക..അകബാര്‍ സാഹിബി ഒറ്റ ഒരു വെബ്സൈറ്റ് നോക്കാന്‍ (കബളിപ്പിക്കാന്‍ ആണ്പ ചെയ്യുന്നത്യു !!)ആവ്ശ്യപ്പെടുന്നെകില്‍ ഞാന്‍ ഇതുമായി ബന്ധപ്പെട്ടു പല fertilty clinic websites,rearding sry genes,other issues എല്ലാത്തിനും ആയി പല വെബ്സിട്ടുകള്‍ വായനക്കാര്‍ വായിക്കുക..സത്യം മനസിലാവും..കൂടുതല്‍ സംശയം ഉണ്ടെങ്കില്‍ കമന്റ്‌ അല്ലെങ്കില്‍ മെസ്സേജ് അയക്കുക..ആദ്യം പി ജി ഡി അറിയാന്‍ അറിയാന്‍

http://en.wikipedia.org/wiki/Preimplantation_genetic_diagnosis http://www.in-gender.com/Gender-Selection/PGD/Faq/types.aspx http://www.fakihivf.com/gender-selection/ http://www.ivfmiraclebaby.com/genderselection_procedure.htm 2)
to know about sry http://en.wikipedia.org/wiki/XY_sex-determination_system http://www.ncbi.nlm.nih.gov/pubmed/14967923 http://www.embryology.ch/anglais/ugenital/molec02.html http://en.wikipedia.org/wiki/SRY http://ghr.nlm.nih.gov/gene/SRY http://www.gender.org.uk/about/04embryo/41_xychm.htm http://www.seattleivf.com/gender-selection.html http://www.fertility-docs.com/fertility_gender.phtml

Sunday, June 16, 2013

ഡോക്ടറ് അത്യിന്റെ വിവാദ ഫത്വയും ,ഫത്വ വരാന്‍ കാരണമായ ഹദീസുകളുടെ വിശകലനും സനാദ് മാത്രം നോക്കിയുള്ള ഹദീസ് സീകരണ രീതിക്ക്ഉള്ള പോരായ്മകളും !

അസ്സലാമു അലൈകും , പരിശുദ്ധ ഖുറാനിലെ പരിപാവനമായ നിയമങ്ങളില്‍ പെട്ട ഒന്നാണ് മുല്കുടി ബന്ധം എന്നത്..ഖുറാന്‍ വാക്യം നോക്കുകനിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്ത് പുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). ഇനി നിങ്ങള്‍ അവരുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടില്ലെങ്കില്‍ (അവരുടെ മക്കളെ വേള്‍ക്കുന്നതില്‍) നിങ്ങള്‍ക്കു കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന് പിറന്ന പുത്രന്‍മാരുടെ ഭാര്യമാരും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടുസഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു.) മുമ്പ് ചെയ്ത് പോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

ഇവിടെ ഖുര്‍ആന്‍ പറയുന്നത് വളരെ നന്നായി ആലോചിക്കുന്നവര്‍ക്ക് മനസ്സില്ലാവും..ഉമ്മ മരിക്കുകയോ ,വേറെ അത്യാവശ്യമായ കാരണങ്ങള്‍ മൂലമോ മുല കൊടുക്കേണ്ടി വന്ന ഉമ്മയുടെ (പോറ്റാമ്മ ) " യുടെ സ്വന്തം മക്കളുമായി വിവാഹ ബന്ധം നിഷിദ്ധമാണ്..ഇത് ഉണ്ടാക്കി എടുക്കുന്ന ബന്ധം അല്ല മറിച്ചു  സാഹചര്യങ്ങള്‍ കാരണം ഉണ്ടാകുന്ന ബന്ധം ആണ്..നബിയുടെ വഫാതിനു ശേഷം ഇതിനെ ചില തലപര കക്ഷികളായ ഈ നിയമം ദുരുപയോഗം ചെയ്തു..അങ്ങനെ ഒരു ഹദീസ് നിര്‍മിതമായി..ഹദീസ് നിര്മിച്ചവര്‍ സമര്‍ത്ഥമായി സനടുകള്‍ ശരിയക്കിയിട്ടുണ്ടാവും..!! എന്തായാലും ഈ ഹദീസ് നമുക്ക് പരിശോധിക്കാം..


മുസ്ലിം Book 008, Number 3427:



ഇബ്നു അബു മുലൈക പറയുന്നു ഖാസിം ബിന്‍ മുഹമ്മദ്‌ എന്നയാള്‍ അദ്ദേഹത്തോട് റിപ്പോര്‍ട്ട്‌ ചെയ്തു , ആയിഷ (റ .അ ) റിപ്പോര്‍ട്ട്‌ ചെയ്തു , "സഹല ബിന്ത് സുഹൈല്‍ പ്രവാചകന്റെ അടുത്ത് വന്നു പറഞ്ഞു ."അല്ലാഹുവ്ന്റെ പ്രവചകരെ  അബുഹുദൈഫയുടെ അടിമ സാലിം എന്നാ യുവാവ് നമ്മോടൊപ്പം ആണ് താസിക്കുന്നത് ,ആ യുവാവ്‌ ഇപ്പോള്‍ പ്രായ പൂര്‍ത്തി ആയ ഒരു പുരുഷന്‍ ആണ്..അതുകൊണ്ട് എന്തോ ഒരു മനപ്രയാസം ..അപ്പോള്‍ അല്ലാഹുവ്ന്റെ പ്രവചകന്‍ പറഞ്ഞു "അവനു ആ പുരുഷന് മുല കൊടുക്കുക .അങ്ങനെ ചെയ്‌താല്‍ പിന്നെ പേടിക്കേണ്ട..വിവാഹ നിഷിധമായ് ആള്‍ ആയി മാറും.!!"" പിന്നെ ഇബ്നു അബു മലൈക പറഞ്ഞു ഞാന്‍ ഒരു വര്‍ഷമായി ഈ ഹദീസ് ആരോടും പറഞ്ഞില്ല..കാരണം എനിക്ക് ഈ സമൂഹത്തെ ഭയമായിരുന്നു..പിന്നെ ഞാന്‍ ഖാസിമിനോട് പറഞ്ഞു നിങ്ങള്‍ എന്നോട് പറഞ്ഞ ഈ ഹദീസ് ഞാന്‍ പിന്നെ ആരോടും പറഞ്ഞിട്ടില്ല..(പേടി കാരണം )
".ഏതു ഹദീസ് ഖാസിം ചോദിച്ചു."
അപ്പോള്‍ ഞാന്‍ മുലകുടിയുടെ ഹദീസ് പറഞ്ഞു.
"ഓ ധൈര്യമായി പറഞ്ഞോളൂ , എന്റെ ആധികാരികതയില്‍ പറഞ്ഞാല്‍ മതി..കാരണം ആയിഷ എന്നോട് പറഞ്ഞതാ..(ഈ ഹദീസ് വരെ രീതികളിലും വന്നിട്ടുണ്ട് )

നമ്മുടെ മുത്ത്‌ നബി ഇത്തരം വൃത്തികെട്ട എര്പാട് ഒരിക്കലും പറയില്ല എന്ന് ഇപ്പോള്‍ മാന്യ വായനക്കാര്‍ക്ക് മന്സ്സിലയിരിക്കുമല്ലോ..കാരണം ഇങ്ങനെ ആണെന്ന്കില്‍ ഏതു അന്യ പുരുഷനെയും മുല കൊടുത്തു ,സ്വന്തം ചോര ആക്കി മാറ്റാമല്ലോ..മാത്രവുംമല്ല ഇതൊരു നിയമം ആയാല്‍..അവിഹിത വേഴ്ചക്ക് ഈ നിയമം തീര്‍ച്ചയായും ദുരുപയോഗം ചെയ്യപ്പെടും..ഇത്തരം ഹദീസ് ആദ്യകാലത്ത് ഉണ്ടായതിനു പിറകില്‍ ഉള്ള സാമൂഹ്യ സാഹചര്യങ്ങള്‍ നമുക്ക് പിന്നിടെ ചര്‍ച്ച ചെയ്യാം..അതുനുമുന്പ് ഈ ഹദീസിന്റെ മറവില്‍ ഇസ്ലാമിനെ കളിയാക്കാന്‍ /വിമര്‍ശിക്കാന്‍ ,ചില പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ അല അസ്ഹര്‍ സര്‍വകലാശാലയില്‍ ഒരു ഡോക്ടരറെ കിട്ടിയ ഡോക്ടര്‍ ഇസ്സത് അതിയ ഒരു ഫത്വ ഇറക്കി..അതിങ്ങനെ വായിക്കാം
"വിവഹ ബന്ധം നിഷിദ്ധമായ ഒരു പുരുഷനും സ്ത്രീയും പരസ്പരം ഇടപഴകാം.,ആ സ്ത്രീ ആ പുരുഷന് മുല കൊടുത്താല്‍ ..!.ഖുരാനിക നിയമം കാറ്റില്‍ പരത്തുന്ന ഇത്തരം വൃത്തികെട്ട ഫത്വ ഉണ്ടാകാന്‍ കാരണം എന്ത്??മത്നു നോക്കാതെ വെറും സനാദ് മാത്രം നോക്കിയിട്ട് ഹദീസ് സ്വീകരിച്ചതാണ്‌ കാരണം.മത്നു നോക്കൊയാല്‍ ഇതോരിക്കലും സംഭവിക്കില്ലായിരുന്നു..

മാത്രമല്ല ഈ ഫത്വ ഉണ്ടാക്കിയ പണ്ഡിതന്‍ ഇത് ഉണ്ടാക്കിയത് കമ്പനികളില്‍ സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം  ജോലി ചെയ്യാന്‍ ആണത്രെ..!!!വിഡ്ഢിത്തം അല്ലാതെന്തു പറയാന്‍.!!

എന്നാലും ഇങ്ങനെ ഒരു ഹദീസ് ആദ്യകള്‍ മുസ്ലിങ്ങള്‍ക്ക്‌ ഇടയില്‍ ഉണ്ടാകാന്‍ കാരണം എന്താണ്..

നമുക്ക് നോക്കാം.

ആദ്യകാലത്ത് അടിമകളെ ഒരു പരിധി വരെ ഇസലാമിക സമൂഹത്തില്‍ ഉലപെടുതിയിരുന്നു..ഇതിനര്‍ത്ഥം അടിമ പദ്ധതിക്ക് ഇസ്ലാം അനുകൂല നിലപാട് സ്വീകരിച്ചു എന്നല്ല..അടിമ പദ്ധതി ഘട്ടം ഘട്ടം ആയി നിര്‍ത്തലാക്കാന്‍ ആണ് ഇസ്ലാം ഉദ്ദേശിച്ചത്..വ്യഭിചാരം ഇസ്ലാം നിര്‍ത്തലാക്കി യതിനു ശേഷം ചില സ്വാര്‍ത്ഥ താല്പര്യക്കാര്‍ ആയ പുരുഷന്മാര്‍ ഖുറാനിലെ അടിമ സ്ത്രീ നിയമം ദുരുപയോഗം ചെയ്യാന്‍ തുടങ്ങി..എവിടെന്നെങ്കിലും അടിമ പെണ്ണിനെ(അടിമ ആണോ എന്ന് വീട്ടുകാര്‍ക്ക് മനസിലാക്കാന്‍ പോലും പറ്റില്ല.!!) കൊണ്ട് വന്നു ഉപയോഗിക്കാന്‍ തുടങ്ങിയതോടു കൂടി  സ്ത്രീകള്‍ ,ഈ അടിമ പെണ്ണുങ്ങള്‍ക്ക്‌ മുല കൊടുത്തു .അവളെ സമീപിക്കുന്നതില്‍നിന്നു ഭര്‍ത്താവിനെ തടയാന്‍ നോക്കി..ആദ്യകാല ഹദീസ് ഗ്രന്ഥമായ മുവാത്ത ഇതിനു വെളിച്ചം വീശുന്നു ""അതിലെ ഒരു കഥ ഇങ്ങനെ ""ഒരു ഗ്രാമീണ പുരുഷന്‍ ഖലീഫ ഉമറിന്റെ അടുത്ത് ഒരു പരാതിയുമായി വന്നു.."എന്റെ ഭാര്യ എന്നെ എന്റെ അടിമ പെണ്ണിന്റെ അടുത്ത് പോകാന്‍ സമ്മതിക്കുന്നില്ല..അതിനു അവള്‍ പറയുന്ന കാര്യം ആ അടിമ പെണ്ണിന് ഭാര്യ മുല കൊടുത്തു എന്നാണ്..ഇത് കേട്ട ഖലീഫ ഉമര്‍ പറഞ്ഞു..അവളെ അടിക്കുക ,കാരണം വലിയ കുട്ടിക്ക്  മുല കുടി ബന്ധം ഉണട്ക്കാന്‍ പറ്റില്ല.""മഹാനായ ഉമര്‍ കാര്യം അന്വേഷിക്കാതെ ഭാര്യയെ അടിക്കാന്‍ പറഞ്ഞത് എന്ന കഥ ഒരു വെറും കഥ ആയിരിക്കാം എങ്കിലും ഇത് കാണിക്കുന്ന അക്കലത്തെ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലത്തില്‍ ആണ് ഇതിനെ നോക്കി കാണേണ്ടത്..


ഈ ഫത്വ എല്ലാ പണ്ഡിതരും തള്ളിക്കളഞ്ഞു..പക്ഷെ ഇതുയര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രസകതമാണ്..

ഒന്ന് )ഹദീസ് സനാദ് മാത്രം നോക്കിയതുകൊണ്ടല്ലേ ഇക്കാര്യം ചില പണ്ഡിതര വീണ്ടും വീണ്ടും പൊക്കി കൊണ്ടുവരുന്നത്??

രണ്ടു)മത്നു നോക്കേണ്ടത് അത്യാവശ്യം എന്നാണെങ്കില്‍ ഇത് വീണ്ടും ആരും ഉധരിക്കില്ലല്ലോ

മൂന്ന്)ഈ ഹദീസിനെ സ്വീകരിച്ചുകൊണ്ട് ഈ ഫത്വ തെറ്റാണെന്ന് പറയാന്‍ പറ്റുമോ??










ഈ ഹദീസ് ഉപയോഗിച്ച് ഈ ഡോക്ടര്‍ ഈ ഫത്വ ഉണ്ടാക്കാന്‍ കാരണം എന്ത്??തീര്‍ച്ചയായും ഇസ്ലാമിനെ കരി വാരിതെക്കുക എന്നതല്ലാതെ മറ്റൊന്നും ഇതിലില്ല..!അവയ്ക്ക് പിന്തുണയായി ചില ഗൂഡ സംഘങ്ങളും !!
ഈ ഫത്വ വന്ന ചില വെബാസിട്ടുകള്‍ നോക്കുക .http://www.alarabiya.net/articles/2007/05/16/34518.html





Friday, May 17, 2013

ഫൈസല്‍ മുസ്ലിയാരുടെ ഖുറാന്‍ ദുര്‍വ്യാഖ്യാനം കുപ്രസിദ്ധമായി വരുന്നു !!

ഈ വീഡിയോ കാണുക ..ഇതോടു കൂടി ഹുസൈന്‍ സലഫിയും ഔദ്യോഗിക വിഭ്ഗവും തമ്മില്‍ തോഹീടിന്റെ കാര്യത്തില്‍ വ്യക്തമായ ഭിന്നത പ്രകടമായി ..

 

Saturday, February 2, 2013

മഹാല്ലുകളില്‍ ചിദ്രത ഉണ്ടാക്കി കലാപം ഉണ്ടാക്കുന്ന സകരിയ വിഭാഗത്തിന്റെ അടിവേരുകള്‍ ഖുബൂരിസം(സുന്നിസം ) തന്നെ ::ഒരു അന്വേഷണം

സമൂഹത്തില്‍ വളരെ അധികം ഭിന്നിപ്പ് ഉണ്ടാക്കുന്ന രീത്യില്‍ പ്രകോപനപരമായി സംസാരിക്കുകയും മഹാല്ലുകളില്‍ സംഘട്ടനം ഉണ്ടാക്കുകയും ചെയ്യുന്ന സകരിയ വിഭ്ഗത്തിന്റെ ആശയപരമായ സ്രോതസ്സുകളും അവയ്ക്ക് ഖുബൂരിസവുമായി ഉള്ള ബന്ധങ്ങളും നമുക്ക് പരിശോധിക്കാം..

ഒന്നാമതായി അവരുടെ പിഴച്ച തൌഹീദ് പ്രകാരം പിശാചിനെ ആര്ധിച്ചാല്‍  പിശാചുക്കള്‍ മനുഷ്യരെ സഹായിക്കും എന്നുള്ളതാണ്..ഇത്തരം ശിര്‍ക് പരമായ കാര്യങ്ങള്‍ ചൂണ്ടികാണിച്ചാല്‍ ചൂണ്ടികാനിച്ചവരെ തന്നെ ശിര്‍ക്കാന്‍ വാദികള്‍ ആക്കി ചിത്രീകരിക്കുക എന്നുള്ളത് സുന്നിസതിന്റെ ഒരു പ്രധാന സ്വബന്വം ആണ്..അതായത് സുന്നികള്‍ ചെയ്യുന്ന കബര്‍ ആര്ധനയെ എതിര്‍ത്താല്‍ പറയും സലഫികളുടെ ദിവ് സകല്പം ശരിയല്ല...സിംഹാസനത്തില്‍ ഇരിക്കുന്ന വിഗ്രഹം പോലെ കൈ കാലു ഉള്ള ദൈവം ആണ് സല്ഫികളുടെത് എന്ന് പറഞ്ഞു ആടിനെ പട്ടിയാക്കുന്ന സ്വഭാവം ആണ് ഇക്കൊട്ടര്‍ക്ക് ഉള്ളത്..
ഇതേ രീതി ആണ് സകരിയ വിഭാഗവും പിന്തുടരുന്നത്...അവരോഴിച്ചു മറ്റുള്ളവര്‍ ജിന്നുകളും മലക്കുകളും ബൌതികര്‍ ആണെന്ന് വിശ്വ്സിക്കാത്തത് കൊണ്ട് മറ്റുള്ളവര്‍ ശിര്‍ക്ക് പരമായ വിശ്വസം വെച്ച് പുലര്തുഇന്നതു എന്ന്നാണ് ഇപ്പോള്‍ അണികളെ പഠിപ്പിക്കുന്നത്‌..ഈ വിഭാഗത്തിന്റെ ഒരു നേതാവ് ഫൈസല്‍ മുസ്ലിയാര്‍ പറയുന്നത് കേള്‍ക്കുക..





സകരിയ വിഭാഗത്തിന്റെ തെറ്റ് ചൂണ്ടി കാണിച്ചവര്‍ ,അല്ലാഹുവിനെ ല്ലാതെ  മലക്കുകളെ സഹായത്തിനു ഏതു നിലക്ക് വിളിച്ചാലും ശിര്‍ക്ക് ആണ് എന്ന് പറഞ്ഞതിനാണ് പറഞ്ഞവരെ തെന്നെ മുശ്രിക്ക് ആക്കുന്നത്..!!!!

ലോക അടിസ്ഥാനത്തില്‍ ഇവര്‍ ഇത് എങ്ങനെ നടപ്പാക്കുന്നത് എന്ന് നോക്കാം..

ലോക അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ സലഫി മോവെമ്നെറ്റ് നു നേത്രത്വം കൊടുത്ത പണ്ഡിതരെ കാഫിര്‍ ആക്കുകയാണ് ഇവര്‍ ചെയ്യുന്നത്..സലഫി നേതാക്കള്‍ തന്നെ കാഫിറുകള്‍ ആക്കി ചിത്രീകരിച്ചാല്‍ സലഫി പ്രസ്ഥാനം തന്ത ഇല്ലാത്ത പ്രസ്ഥാനമായി മന്സ്സില്ലക്ക്ട്ടെ എന്നാണ് ഈ ഒളി അജണ്ട..പകരം തങ്ങളുടെ ആശയക്കാരെ മാത്രം നേതാക്കള്‍ ആക്കി ചരിത്രം വക്രീകരിക്കുക..
ഇതെങ്ങനെ സാധിക്കുന്നു എന്ന് നമുക്ക് നോക്കാം

സലഫി നേതാക്കളായ ജമാലുദ്ദീന്‍ അഫ്ഘാനി ,സെയ്യേദ് റഷീദ് റിട ,മൊഹമ്മദ്‌ അബ്ദു തുടങ്ങിയ വലിയ നേതാക്കളെ ,ഇവര്‍ സലഫി പണ്ഡിതര്‍ മാത്രം അല്ല ,ഇസ്ലാമിക രാഷ്ട്രീയ നേതാക്കളും ആയിരുന്നു..ഇവര്‍ കാരണം ആണ് സലഫി പ്രസ്ഥാനം കേരളത്തില്‍ ഉണ്ടാകാന്‍ തന്നെ കാരണം..ഇവര്‍ കാഫിറുകള്‍ ആണെന്ന കണ്ടെത്തല്‍ നടത്തിയാല്‍  ഏറ്റവും കൂടുതല്‍ ആഘോഷിക്കുക സുന്നികള്‍ ആണല്ലോ ..ഇങ്ങനെയുള്ള ഒരു ജിന്ന് സലഫി (ഗള്‍ഫ്‌ സലഫി )ആയ മുഹമ്മദ്‌ ഹുസൈന്‍ എന്ന അറബി ഖുബൂരി =ജിന്ന് സലഫി എഴുതിയ ഗ്രന്ഥ ആണ്."അല്‍ ഇസ്ലാം വല്‍ഹളാറതുല്‍ ഗ്വര്‍ബിയ്യ’ " ഇതെനെപ്പറ്റി സുന്നികള്‍ അവരുടെ മാസികയില്‍ എഴുതന്നത് നോക്കുക..""

അല്‍ ഇസ്ലാം വല്‍ഹളാറതുല്‍ ഗ്വര്‍ബിയ്യ’ ജമാലുദ്ദീനെപ്പറ്റി ഇയ്യിടെ പുറത്തുവന്ന ശ്രദ്ധേയ പഠനമാണ്. വഹാബി തല്പരനായ ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈനാണ് ഗ്രന്ഥകാരന്‍. അബുല്‍ അഅ്ലാ മൌദൂദിയടക്കം ‘ആധുനിക ഇസ്ലാമിക പരിഷ്കര്‍ത്താക്കള്‍’ എന്ന് സ്വയം വിശദീകരിക്കുന്നവരുടെയൊക്കെ ആചാര്യസ്ഥാനത്തുള്ള ജമാലുദ്ദീനെപ്പറ്റി പുസ്തകം പുറത്തുവിടുന്ന വിവരങ്ങള്‍, ജമാലുദ്ദീന്റെ വഴികളെപ്പറ്റി എല്ലാ നിലയിലും സംശയം ജനിപ്പിക്കുന്നു. .



(നോക്കുക ജമാലുദ്ടെനെ മൌദൂദി പോലും അംഗീകരിക്കുന്നു ..എന്നീടു അയാളെ കാഫിര്‍ ആക്കിയാല്‍ ,ശിഷ്യന്‍ മുഹമ്മദ്‌ അബ്ദു കാഫിര്‍ ആവും,,ശിഷ്യന്റെ ശിഷ്യന്‍ റഷീദ് രിടയും കാഫിര്‍ ആവുന്നത് എങ്ങനെ എന്ന് നോക്കാം..ഇത്രയും ചെയ്‌താല്‍ കേരള സലഫികള്‍ ,ജമാതുകാര്‍ എല്ലാവരും തന്ത യില്ലാത വര്‍ഗം ആയി ജനങ്ങള്‍ കരുതും..ഇത് തന്നെയാണ് ഈ ഖുബൂരികളുടെയും സലഫി മുഖം മൂടി അണിഞ്ഞ സകരിയ വിഭാഗത്തിന്റെയും ലക്ഷ്യം ..ഇവരെ പിന്തുണയ്ക്കുന്ന സൗദി സലഫികള്‍ ഇവരെ പോലെ തന്നെ ആണ്.(സൌദിയിലും യഥാര്‍ത് സലഫികള്‍ ഉണ്ട്).
ഈ പുസ്തക് വിവര്‍ത്താന്‍ വായിക്കാം. ബ്രാകറ്റില്‍ കൊടുക്കുന്നത് എന്റെ കമന്റുകള്‍ ആണ്..

ജമാലുദ്ദീനെപ്പറ്റി അബ്ദു പറഞ്ഞ കഥകള്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ‘അഅ്യാനുശീഅ’യില്‍ മുഹ്സിനുല്‍ അമീനും പറയുന്നത്. ജമാലുദ്ദീന്‍ അഫ്ഗാനിയല്ല, ഇറാനിയാണ്.അസദാബിയാണ്. ഹമദാനിയാണ്. കാബൂളിയല്ല, കോനാറിയല്ല… കുടുംബം ഇപ്പോഴും അസദാബാദിലുണ്ട്. അഫ്ഗാനിലെ ഒരു തുണ്ട് ഭൂമിപോലും അദ്ദേഹത്തിന്റെ കുടുംബം ഭരിച്ചിട്ടില്ല. അവരില്‍ ഒരാളും അവിടെ പോയിട്ടില്ല. ജമാലുദ്ദീന്റെ സ്വദേശത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട് മുഹ്സിനുല്‍ അമീന്‍. അസദാബാദ് – ഹമദാനില്‍ നിന്ന് ഏഴു ഫര്‍സഖ് ദൂരമുണ്ടങ്ങോട്ട്. അവിടെ നിന്ന് ഇറാഖുഭാഗത്തേക്ക്, കര്‍മന്‍ശാഹി നഗരത്തിലേക്കുള്ള വഴിമധ്യേയാണ് അസദാബാദ്. ഏതാണ്ട് 800 വീട്ടുകാര്‍, നാലായിരത്തോളം ജനങ്ങള്‍. ജമാലുദ്ദീന്റെ സഹോദരന്‍ മസീഹുല്ലാഹിയുടെ ഖബര്‍ അവിടെ കാണാം. സഹോദരിമാര്‍: ത്വൈബ ബീഗം, മര്‍യം ബീഗം, ത്വൈബയുടെ രണ്ടു മക്കളില്‍ ഒരാള്‍ ലുഥ്ഫുല്ലാഹ്. മറ്റൊരാള്‍ മീര്‍സാ ശരീഫ്.
(കുടുംബം എന്തിനു ,പറയുന്ന കാര്യം അല്ലെ നോക്കേണ്ടത്..ശീയെ ചായവു ഉള്ളവര്‍ ആക്കി കുപ്രചരണം ഉണ്ടാക്കാന്‍ ആണ് ഇതെല്ലം,,ഇവരുടെ കബര്‍ ആര്ധനയും,കൂടോത്ര ,ക്ന്നേര്‍ വിശ്വസവും ഒന്നും ഇപ്പറഞ്ഞ ജമാലുട്ടെന്‍ അഫ്ഘാനിക്ക് ഇല്ല എന്നതാണ് സത്യം..റഷീദ് റിട ഇതൊക്കെ നിഷേധിച്ചു)
    ജമാലുദ്ദീന്റെ ഭാഷാ ശൈലിയില്‍ ഇറാനി സ്പര്‍ശമാണുള്ളത്. ഒഴുക്കില്‍ പേര്‍ഷ്യന്‍ സംസാരിക്കുമായിരുന്നു. മുഖ്യപഠന വിഷയം തന്നെ പേര്‍ഷ്യന്‍ സംസ്കാരത്തിലെ പോലെ ഫല്‍സഫയായിരുന്നു. വിശുദ്ധഖുര്‍ആനും ഹദീസും ഫിഖ്ഹും അദ്ദേഹത്തിന് അപ്രധാനങ്ങളായിരുന്നു. ഇസ്ലാമിക വിഷയത്തിലുള്ള രചനകള്‍ അത്യപൂര്‍വം മാത്രം. രാഷ്ട്രീയവും കൊമേഴ്സും ഫിലോസഫിയില്‍ ചാലിച്ചുവിട്ടതാണ് തന്റെ രചനകളിലധികവും. പിതാവിന്റെ പേര് സ്വഫ്ദര്‍. ശിഈ പാരമ്പര്യത്തില്‍ അലി(റ)ന്റെ വിശേഷണമാണത്. അഫ്ഗാനികളിലൊരാള്‍ക്കും ആ പേരു കാണില്ല. ഇദ്ദേഹത്തിന്റെ സഹചാരിയും സേവകനുമാണ് അബൂതുറാബ്. ഇതും പൊതുവെ അഫ്ഗാനികള്‍ക്കിടയിലുള്ള പേരല്ല. മനസ്സ് എപ്പോഴും ഇറാനിലായിരുന്നു.
   ജമാലുദ്ദീന്‍ – അബ്ദു സഖ്യത്തെക്കുറിച്ച് ദീര്‍ഘമായി ഉപന്യസിച്ചിട്ടുണ്ട്, ഈജിപ്തിലെ ഭാഷാഗ്രന്ഥകാരനും വഹാബി തല്പരനുമായ ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന്‍. തന്റെ ‘അല്‍ ഇസ്ലാം വല്‍ ഹളാറത്തുല്‍ ഗര്‍ബിയ്യ’ എന്ന പ്രബന്ധ സമാഹാരത്തിന്റെ ദീര്‍ഘമായ നാല്‍പതു പേജുകള്‍ ജമാലുദ്ദീന്‍- അബ്ദു സഖ്യത്തിന്റെ നിഗൂഢതകളിലേക്കുള്ള സാഹസിക യാത്രയാണ്. നിഷ്പക്ഷതയും സഹിഷ്ണുതയും നിറഞ്ഞു നില്‍ക്കുന്ന ഈ രചന എമ്പാടും പ്രശംസിക്കപ്പെട്ടതുമാണ്. ജമാലുദ്ദീന്റെ ഒളിത്താവളങ്ങളിലേക്ക് ഡോ. മുഹമ്മദിന്റെ കൂടെ ചെല്ലുമ്പോള്‍ നമുക്ക് ലഭിക്കുന്ന വിവരങ്ങളിവയൊക്കെയാണ്.
   ജമാലുദ്ദീന്റെ ജീവചരിത്രം അന്തര്‍നാടകങ്ങളുടേതാണ്. പോയിടത്തെല്ലാം അദ്ദേഹം രഹസ്യ സംഘങ്ങളുണ്ടാക്കി. ഈജിപ്തിലായിരിക്കുമ്പോള്‍ ഉണ്ടാക്കിയ ‘ഹിസ്ബുല്‍ വഥ്വന്‍’ രഹസ്യമായിരുന്നു. സ്വാതന്ത്യ്രദാഹം കത്തിച്ചുവിട്ട ആ രഹസ്യസംഘത്തില്‍ ഒരു വര്‍ഷത്തിനകം 20180 മെമ്പര്‍മാരുണ്ടായി! സംഘത്തിന്റെ ബാങ്ക് അക്കൌണ്ടുകളില്‍ വര്‍ധിച്ച വാര്‍ഷികമിച്ചം കാണപ്പെട്ടു.
    ‘ജംഇയ്യത്ത് മിസ്വ്റില്‍ ഫതാത്’ മറ്റൊരു രഹസ്യസംഘമായിരുന്നു. അതില്‍ ഒറ്റ മിസ്രിയും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. സംഘടനയുടെ പേരുവച്ച് ഒരു പത്രം തുടങ്ങി. പത്രപ്രവര്‍ത്തനം ജമാലുദ്ദീന്റെ മുഖ്യ ആശയപ്രചാരണോപാധിയായിരുന്നു. ഈജിപ്ഷ്യന്‍ യുവാക്കളുടെ പേരിലുള്ള ഈ പ്രസ്ഥാനത്തില്‍ മൃഗീയ ഭൂരിപക്ഷവും ജൂതയുവാക്കളായിരുന്നു((ജൂത യുവാക്കള്‍ !ഇസ്ലാമിക പണ്ഡിതന്റെ ശിഷ്യര്‍ ആണത്രേ..എന്ത് കളവും പറയാമല്ലോ ))). ഈജിപ്തില്‍ നിന്നു ബഹിഷ്കൃതനായി ഇന്ത്യയിലെത്തിയപ്പോള്‍ ഇവിടെയുമുണ്ടാക്കി മറ്റൊരു രഹസ്യസംഘടന; ‘ജംഇയ്യത്തുല്‍ ഉര്‍വ്വത്തില്‍ വുസ്ഖാ. പിന്നീടതിന്റെ പ്രവര്‍ത്തനം സിറിയ, ഈജിപ്ത്, സുഡാന്‍, തുണീഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഈ സംഘത്തിലെ അംഗമായിരുന്നു അള്‍ജീരിയയിലെ വിപ്ളവകാരിയായി അറിയപ്പെടുന്ന അബ്ദുല്‍ ഖാദിര്‍ അല്‍ ജസാഇരി.
    സുഡാനിലെ മുഹമ്മദ് അഹ്മദ് അല്‍ മഹ്ദി ജമാലുദ്ദീന്റെ ഈജിപ്തിലെ നാലുവര്‍ഷത്തെ ശിഷ്യനാണ്. സംഘത്തിന്റെ പ്രമുഖരുമായുളള കത്തിടപാടുകള്‍ റശീദ് റിളയുടെ ‘താരീഖുല്‍ ഉസ്താദ്’ രണ്ടാംഭാഗത്തില്‍ വായിക്കാം. രഹസ്യകോഡുകളാണവയില്‍ നിറയെ. സുഡാനിലേക്കു കടന്ന് മഹ്ദിയെ കാണുകയെന്ന ലക്ഷ്യത്തോടെ അബ്ദു രഹസ്യമായി ഈജിപ്തില്‍ കടന്നതിന്റെ സൂചനകള്‍ നല്‍കുന്ന കത്തുകളിതിലുണ്ട്. ഉര്‍വ്വയെന്നാല്‍ കമ്പക്കയര്‍. കയര്‍ ഭദ്രമാക്കുകയും കെട്ടിമുറുക്കുകയുമാണ് (ഇഹ്കാമുല്‍ ഉര്‍വ്വത്തി വ തംകീനു ഉഖൂദിഹാ) തന്റെ സിറിയ, തുണീഷ്യ യാത്രാ ലക്ഷ്യമെന്ന് അബ്ദു സൂചിപ്പിക്കുന്നുണ്ട്. ഈ സംഘത്തിന്റെ നാക്കായാണ് പിന്നീട് പാരീസില്‍ നിന്ന് അല്‍ ഉര്‍വ്വതുല്‍ വുസ്ഖാ എന്ന പത്രം തുടങ്ങുന്നത്. ഈജിപ്തില്‍ പ്രധാനമന്ത്രി രിയാള് പാഷയുടെ സഹകരണത്തോടെ മേസണിസ്റ് പ്രവര്‍ത്തനം സജീവമാക്കി. ക്രിസ്ത്യന്‍ നേതൃത്വം പൊതുവെ ജൂത താല്‍പര്യമുള്ള മേസണിസ്റ് മൂവ്മെന്റിനു കൂട്ടുനിന്നിരുന്നില്ലെങ്കിലും ഉസ്മാനിയ ഭരണപരിധിയില്‍ രാഷ്ട്രീയ- സുവിശേഷ താല്‍പര്യങ്ങള്‍ക്കു സഹായകമെന്നോണം മേസണിസത്തിന് പച്ചക്കൊടി കാണിച്ചു. ബ്രിട്ടീഷ് ആധിപത്യമുള്ള മേസണിസ്റ് ലോഡ്ജില്‍ (യൂനിറ്റ് എന്നു പറയാം) നിന്നു പിണങ്ങിയിറങ്ങിയ ജമാലുദ്ദീന്‍ ഫ്രഞ്ച് ലോഡ്ജ് സജീവമാക്കുകയായിരുന്നു
.(ജൂതരും ക്രിസ്റ്യനികളും നടത്തയിരുന്ന മാസണ്‍ ലോഡ്ജുകള്‍  1964 എയ്ജിപ്തില്‍ നിരോധിച്തു ആണ് ..ഇപ്പോള്‍ ഒരു ലോഡ്ജും ഇല്ല..ഈ ഇസ്ലാമിക പണ്ഡിതര്‍ കാഫിറുകളുടെ മതത്തില്‍ അംഗങ്ങള്‍ ആയിരുന്നില്ല...ഇത് ഉമര്‍ മൌലവി ആര്‍ എസ എസ മെമ്പര്‍ ആയിരുന്നു എന്ന് പറയുന്നത് പോലെ ആണ്)
 
രിയാള് പാഷയാണതിനു വേദിയൊരുക്കിയത്;
അവിടെ അധികാര പദവി നല്‍കിയതും ഉന്നത സ്ഥാനമാനങ്ങള്‍ കൊടുത്ത് ആദരിച്ചതും അദ്ദേഹം തന്നെ. ജമാലുദ്ദീന് വര്‍ഷം തോറും 12,000 പ്യാസ്റര്‍ വേതനം നിശ്ചയിച്ചതും ആഢംബര പൂര്‍ണമായ ഖലീലി കൊട്ടാരത്തില്‍ താമസമൊരുക്കിയതും പ്രധാനമന്ത്രിയായിരുന്നു. മേസണിസ്റ് ലോഡ്ജില്‍ അഫ്ഗാനി അംഗമായിരുന്നെങ്കില്‍ തന്നെ അതിന്റെ സ്വഭാവം പൂര്‍ണമായും അറിയുന്നതിനു മുമ്പായിരിക്കണമെന്നും പില്‍ക്കാലത്ത് അദ്ദേഹത്തിന് അതുമായി ബന്ധമുണ്ടായിരുന്നില്ലെന്നും അനുകൂലികള്‍ പറയാറുണ്ട്.
 
(ഇങ്ങനെ എഴുതിയാല്‍ അദ്ദേഹം അംഗം ആയിരുന്നു എന്ന് അണികള്‍ വിചാരിക്കട്ടെ എന്നാണുല ഈ ലേഖകന്‍ തന്ത്രം പ്രയോഗിക്കുന്നത്...ഇതില്‍ മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും തെളിവ് കൊണ്ട് വരിക)
 

ജമാലുദ്ദീന്റെ പ്രവര്‍ത്തനങ്ങളുടെ സമഗ്രതയന്വേഷിച്ചു ചെല്ലുമ്പോള്‍ പിന്നെ അദ്ദേഹത്തെ സംശയിക്കാനുള്ള തെളിവുകളാണ് കിട്ടുന്നത്. അദ്ദേഹം പടച്ചുവെച്ച രഹസ്യസംഘങ്ങളെല്ലാം അതാതിടങ്ങളില്‍ പ്രക്ഷോഭവുമായി പുറത്തുചാടി. ജമാലുദ്ദീനെ വാഴ്ത്തിക്കൊണ്ടും അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് പ്രചാരം നല്‍കിയും ഓരോ സംഘവും പത്രങ്ങള്‍ നടത്തി. ‘റിവ്യൂ മിസ്വ്ര്‍’ പത്രം തുടങ്ങിയത് ജമാലുദ്ദീനാണ്. ഇതിന്റെ മാനേജറായി അദീബ് ഇസ്ഹാഖിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇസ്കന്ദരിയയിലെ നാടകശാലകളില്‍ പോകാന്‍ കൂട്ടാളിയായി ഉണ്ടാകാറുള്ള തന്റെ ശിക്ഷിത ശിഷ്യന്‍ സലീം നഖാശിന്റെയും അദീബ് ഇസ്ഹാഖിന്റെയും ചുമതലയേല്‍പിച്ചു കൊണ്ട് ഇസ്കന്ദരിയായില്‍ ‘അത്തിജാറ’ പത്രം ആരംഭിച്ചു. അതിലവര്‍ അഫ്ഗാനിയെ പുകഴ്ത്തി ലേഖനങ്ങളെഴുതി. ‘മഹ്ബിഥു അസ്റാറില്‍ ഹിക്മ, വസ്ത്വുര്‍ലാബു ഫലകില്‍ ഉലൂം, എന്നൊക്കെയാണ് പ്രകീര്‍ത്തനങ്ങള്‍. ശിഷ്യ•ാരും ഫിലോസഫിസ്റുകളായി മാറിയിട്ടുണ്ടെന്നര്‍ത്ഥം. ‘അത്തിജാറ’യില്‍ എഴുതി സഹകരിക്കാന്‍ ജമാലുദ്ദീന്‍ ‘അബ്ദു’വിനോട് നിര്‍ദേശിച്ചു. ഇബ്റാഹീമുല്ലഖാനിയെയും ലേഖനമെഴുതിയും മറ്റും സഹായിക്കാന്‍ പ്രേരിപ്പിച്ചു. അഫ്ഗാനിസ്റുകള്‍ എഴുതുന്നു: “സ്വന്തം വീട്ടില്‍ വച്ച് അവര്‍ക്ക് ക്ളാസെടുക്കുന്നതില്‍ അഫ്ഗാനി വ്യാപൃതനായി. വിവിധ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം നടത്തിയ ക്ളാസുകളിലൂടെ ദര്‍ശനധാരകളിലും ഉന്നത നിലവാരത്തിലുള്ള മതവിഷയങ്ങളിലും അവര്‍ക്ക് വ്യുല്‍പത്തി ഉണ്ടാക്കാനും പത്രപ്രവര്‍ത്തനത്തിലും ലേഖനമെഴുത്തിലും പ്രാവീണ്യമുണ്ടാക്കാനും അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ പ്രേരണമൂലം നിരവധി ചെറുപ്പക്കാര്‍ പത്രപ്രവര്‍ത്തന രംഗത്തേക്കു വന്നു. റിവ്യൂ മിസ്റിന്റെ സ്ഥാപകനായ അദീബ് ഇസ്ഹാഖിനെ കൊണ്ട് ‘അത്തിജാറ’ പത്രം നടത്തിച്ചത് അദ്ദേഹമാണ്. ‘മിര്‍ആത്തുഗ്ഗര്‍ഖ്’ എന്ന പ്രസിദ്ധീകരണവും തുടങ്ങി. ഇവയിലെല്ലാം ലേഖനമെഴുതാറുണ്ടായിരുന്ന അഫ്ഗാനി തന്റെ വിദ്യാര്‍ത്ഥികളെയും അതിനു പ്രേരിപ്പിച്ചു. വായിച്ചു വരുമ്പോള്‍ എല്ലാം ഇസ്ലാമിനു വേണ്ടി; മുസ്ലിം ഐക്യത്തിനു വേണ്ടി. പക്ഷേ, മറച്ചുവച്ച ഒരു കഥയുണ്ട്. തന്റെ രഹസ്യക്ളാസുകളില്‍ ഏറെപ്പേരും മുസ്ലിംകളായിരുന്നില്ല. റിവ്യൂ മിസ്വ്റും അത്തിജാറയും നടത്തിയ തന്റെ അരുമശിഷ്യ•ാരായ അദീബ് ഇസ്ഹാഖും സലീം നഖാശും മാര്‍ക്കം കഴിച്ചിരുന്നില്ല. സിറിയക്കാരായ ക്രിസ്ത്യാനികളായിരുന്നു സലീമും അദീബും? ജമാലുദ്ദീനുമായുള്ള ഇവരുടെ ബന്ധത്തിന്റെ പൊരുളെന്താണ്? ജമാലുദ്ദീന്‍ ഒരു വിദ്വല്‍ സദസ്സിലിരിക്കുമ്പോഴാണ് അദീബ് മരിച്ച വാര്‍ത്തയറിയുന്നത്. അദ്ദേഹം ഉടനെ പ്രതികരിച്ചു : ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.
 
(നോക്കുക,,,ക്രിസ്ത്യന്‍ ആള്‍കാര്‍ ആയിരുന്നു ജമാലുട്ടെന്‍ അഫ്ഘനിയും കൂട്ടരും എന്ന് പറയാന്‍ ഈ കള്ളാ കഥ ഉണ്ടാക്കുന്നു..ചിലപ്പോള്‍ ജൂത ചില്പപ്പോള്‍ ക്രിസ്ത്യന്‍ ,,ആകെ കൂടി കാഫിര്‍ ആക്കിയാല്‍ ഇവര്‍ക്ക് ലക്‌ഷ്യം നേടിയല്ലോ )
    നിഷിദ്ധ രക്തത്തില്‍ ജമാലുദ്ദീന്‍ തന്റെ കൈകള്‍ മുക്കിക്കൊണ്ടേയിരുന്നു. ഇറാനിലെ നാസ്വിറുദ്ദീന്‍ ശാഹിന്റെ വധത്തില്‍ ജമാലുദ്ദീന് കയ്യുണ്ട്. ജമാലുദ്ദീന്റെ കീര്‍ത്തിയറിഞ്ഞ് ബഹുമാനപൂര്‍വമാണ് നാസ്വിറുദ്ദീന്‍ അദ്ദേഹത്തെ തെഹ്റാനിലേക്ക് ക്ഷണിച്ചത്. ഉയര്‍ന്ന രാഷ്ട്രീയ പദവി നല്‍കുകയും ചെയ്തു. അവിടെ ഉറച്ചു നില്‍ക്കാതെ ഉപജാപങ്ങളിലേര്‍പ്പെടുകയായിരുന്നു ജമാലുദ്ദീന്‍. റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുമായും തത്സമയം പാരീസിലെ സ്ഥിരം കേന്ദ്രങ്ങളുമായും അദ്ദേഹം സന്ധിച്ചു. തെഹ്റാനില്‍ തിരിച്ചെത്തിയ ജമാലുദ്ദീന്‍ കുത്തിത്തിരിപ്പ് തുടങ്ങി. ഭരണാധികാരി പ്രകോപിതനായി. ഒടുവില്‍ ഇറാനിലെ പ്രസിദ്ധമായ ഷാ അബ്ദുല്‍ അളീമിന്റെ ജാറത്തില്‍ ജമാല്‍ ഒളിച്ചു.
     1891ല്‍ അഞ്ഞൂറോളം സായുധ കുതിരപ്പടയെ നിയോഗിച്ച് ജമാലുദ്ദീനെ പിടിച്ചു ജാറത്തിനു പുറത്തിട്ടു. അന്നുമുതല്‍ തുടങ്ങിയ പക പിന്നീട് നാസിറുദ്ദീന്‍ ശാഹിനെ വധിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനകളിലാണവസാനിച്ചത്. തടവുചാടിയ മീര്‍സാ രിള കര്‍മാനി എന്ന ഒരു പുള്ളിയെ ജമാലുദ്ദീന്‍ സ്വാധീനിച്ചു. അതേ ജാറത്തില്‍ കര്‍മാനി പതിയിരുന്നു. 1896ല്‍ ശാഹ് സിയാറത്തിനു വന്നപ്പോള്‍ അതെ ജാറത്തില്‍ വച്ചുതന്നെ അദ്ദേഹത്തെ വധിച്ചു കളഞ്ഞു. ഇതിനു മുമ്പ് 1889 മാര്‍ച്ച് 11ന് നടന്ന, ഇറാന്‍ ചക്രവര്‍ത്തി മീര്‍സാ മുഹമ്മദ് രിളയുടെ വധത്തിനു പിന്നില്‍ ജമാലുദ്ദീന് കയ്യുണ്ടായിരുന്നുവെന്ന സത്യം പുതിയ ചക്രവര്‍ത്തി ഉള്‍കൊണ്ടില്ല. മുഹമ്മദ് രിളയെ വധിച്ചത് ജമാലുദ്ദീന്റെ ഒരു ശിഷ്യന്‍ തന്നെയായിരുന്നു.
     ഈജിപ്ഷ്യന്‍ ഗവര്‍ണര്‍ ഖദൈവി അബ്ബാസ് പാഷയെ വധിക്കുകയായിരുന്നു ജമാല്‍-അബ്ദു സഖ്യത്തിന്റെ അടുത്ത പ്ളാന്‍. അദ്ദേഹത്തിന്റെ മകന്‍ തൌഫീഖുമായി ബന്ധം സ്ഥാപിക്കുവാനും മേസണിസ്റ് പ്രസ്ഥാനത്തില്‍ അംഗമാക്കാനും സാധിച്ചപ്പോള്‍ ആ ഉദ്യമം ഒഴിവാക്കുകയായിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ കഴിഞ്ഞുപോയ ശിഈ തീവ്രവാദികളായ ഇസ്മാഈലി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന രീതികളോട് വളരെ സാമ്യം പുലര്‍ത്തിയിരുന്നു ജമാലുദ്ദീന്റെ രീതികളെന്ന് ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന്‍ വിലയിരുത്തുന്നു.
   ജമാലുദ്ദീന്റെ ഇരുട്ടുവഴികളിലൂടെ അന്വേഷണത്വരയോടെ ചെന്ന് ഡോ.മുഹമ്മദ് ഒടുവില്‍ പറഞ്ഞു: ‘അദ്ദേഹത്തിന്റെ ചരിത്രത്തില്‍ പ്രകടമായ കൌതുകങ്ങളുടെ മുന്നില്‍ വെറുങ്ങലിച്ചു നില്‍ക്കുകയല്ലാതെ മറ്റൊരു വഴിയില്ല.’
അനന്തരവന്‍ ലുഥ്ഫുല്ലാഹ് തന്റെ ഗ്രന്ഥത്തില്‍ ജമാലുദ്ദീന്റെ വിവിധ വേഷങ്ങളുടെ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹിജാസില്‍ അറബി വംശജന്‍; ഇറാനില്‍ ശിഈ പണ്ഡിതന്‍; തുര്‍ക്കി ത്വര്‍ബൂശുമായി തുര്‍ക്കിയില്‍; അഫ്ഗാനില്‍ അഫ്ഗാനി; എന്തിനാണിതെല്ലാം? ഒരു നേതാവിന് ഇത്രമാത്രം ഒളിക്കണോ? നിശ്ചയം, ഈ ഒളിച്ചുകളി അദ്ദേഹത്തിന്റെ സംശയാസ്പദമായ വഴികളെക്കുറിച്ച് ആശങ്കയേറ്റുകയാണ് ചെയ്യുന്നത്. ഏറെ പ്രസക്തമായിട്ടുള്ളത് ഇതിനെല്ലാം ജമാലിന് പണം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യമാണ്. നിരന്തരയാത്രക്ക്, സുഖലോലുപമായ ജീവിതത്തിന് പണത്തിന് മുട്ടില്ലായിരുന്നു. ബ്ളന്റുമായി ജമാലിന്റെ ബന്ധമെന്താണ്? ഈജിപ്ത്, സിറിയ, നജ്ദ് എന്നിവിടങ്ങളിലെ ബദവികള്‍ക്കിടയില്‍ ഇടവിടാതെ കയറിയിറങ്ങിയിരുന്ന ബ്ളന്റുമായി? ഈജിപ്തില്‍ കലാപങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും കരുക്കള്‍ നീക്കിയ, അറബികള്‍ക്കിടയില്‍ ദേശീയത കത്തിച്ചുവിട്ട, മിസ്റര്‍ ബ്ളന്റ് ജമാലിന്റെ ആരാണ്? ഉസ്മാനിയ ഖിലാഫത്ത് തകര്‍ച്ചയുടെ വക്കിലാണെന്നും അതിനാല്‍ ഖിലാഫത്തില്‍ നിന്നു സ്വതന്ത്രരായി അസ്തിത്വവും അഭിമാനവും സംരക്ഷിക്കുകയാണ് അറബികള്‍ വേണ്ടതെന്നും പറഞ്ഞ ബ്ളന്റ് ഖിലാഫത്തിന്റെ കേന്ദ്രം ഇനി മുതല്‍ ഈജിപ്തായിരിക്കട്ടെയെന്ന് ഈജിപ്തുകാരോടും അതിനനുയോജ്യം നജ്ദാണെന്ന് നജ്ദികളോടും അല്ല, മക്കയിലെ അമീര്‍ ശരീഫ് ഹുസൈനായിരിക്കട്ടെയെന്ന് അവരോടും പറഞ്ഞു പ്രോത്സാഹിപ്പിച്ച ഡബ്ള്യു എസ് ബ്ളന്റ് ജമാല്‍ ഇംഗ്ളണ്ടില്‍ പോകുമ്പോഴെല്ലാം അവിടെ നേരത്തെയെത്തി ആതിഥ്യമരുളുമായിരുന്നു. ഒരിക്കല്‍ ഇംഗ്ളണ്ടിലേക്ക് രക്ഷപ്പെടവെ ജമാലുദ്ദീന്‍ അബ്ദുവിനെഴുതി: ബ്ളന്റിന്റെ വിലാസത്തിലായിരിക്കട്ടെ തുടര്‍ന്നുള്ള കത്തിടപാടുകള്‍. കോണ്‍സ്റാന്റിനോപ്പിളിലെത്തിയാല്‍ ബ്രിട്ടീഷ് എമ്പസിയില്‍ ജമാലിന് വീട്ടിലെന്ന പോലെ സ്വാതന്ത്യ്രം ലഭിച്ചതിന്റെ കാര്യമെന്താണ്? സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് പുറത്താക്കിയപ്പോള്‍, തുര്‍ക്കിയില്‍ നിന്നു പുറത്തുകടക്കാന്‍ വെള്ളക്കാരുടെ നിര്‍ലോഭമായ പിന്തുണ ലഭിക്കാന്‍ കാരണമെന്താണ്?
 
(ഇവരെല്ലാം ഫിതന്ക്കാര്‍ ആക്കി ചിത്രീകരിക്കാന്‍ ആണ് ഇവരുടെ ശ്രമം ,...സകരിയാക്കളും സൗദി മഖ്ടളി സലഫികള്‍ നടത്തുന്ന ഫിതന്‍ ലോകം കണ്ടതാണ്..ഇതെല്ലം മാര്‍ച്ച് വെക്കണ്ടേ??)
 
 റഷ്യക്കെതിരെ തുര്‍ക്കിയുമായി ഐക്യത്തിലെത്തണമെന്ന് ഇംഗ്ളീഷുകാരുമായി ചര്‍ച്ചചെയ്തത് എന്തധികാരത്തിലാണ്? ജൂത-ക്രൈസ്തവര്‍ ജമാലുദ്ദീനുമായി മറകളില്ലാതെ ബന്ധം പുലര്‍ത്തിയതിന്റെ കാര്യമെന്ത്? തന്റെ പേഴ്സണല്‍ ഡോക്ടര്‍ ഹാറൂണ്‍ എന്ന ജൂതനായിരുന്നു. ഇദ്ദേഹവും ജോര്‍ജ് കോഞ്ചെ എന്ന മറ്റൊരു നസ്റാനിയും മാത്രമേ ജമാലിന്റെ മരണവേളയില്‍ സമീപത്തുണ്ടായിരുന്നുള്ളൂ?. ഉര്‍വ്വത്തുല്‍ വുസ്ഖാ എഡിറ്റിംഗില്‍ അബ്ദുവെ സഹായിച്ചിരുന്ന ഇറാന്‍കാരനായ മിര്‍സാ ബാഖിര്‍ ഒരു ചോദ്യചിഹ്നമായിരുന്നു. മതം മാറി തീവ്ര ക്രിസ്ത്യന്‍ മിഷനറിയായിരുന്ന അയാള്‍ വീണ്ടും ഇസ്ലാമിലേക്ക് തിരിച്ചുവന്നത് അബ്ദുവെ സഹായിക്കാനായിരുന്നു. ജമാലിന്റെ സദസ്സില്‍ ഏറെയും ജൂതക്രിസ്ത്യാനികളുമായിരുന്നു. അവരോടൊപ്പമായിരുന്നു കിടപ്പും നടപ്പും. ഒടുവില്‍ കിതപ്പവസാനിച്ചതും അവരുടെ സാന്നിധ്യത്തിലായിരുന്നു. ഇംഗ്ളീഷ് അധിനിവേശത്തോട് ശത്രുത കാണിച്ച ജമാല്‍ ഫ്രഞ്ച്-ഹോളണ്ട് അധിനിവേശത്തോട് സഹകരിച്ചത്, തന്റെ സമഗ്ര ഇസ്ലാമിക ദര്‍ശനത്തിന്റെ ഭാഗമായിരുന്നോ? അള്‍ജീരിയയിലെ ഫ്രഞ്ച് അധിനിവേശത്തെക്കുറിച്ച് മിണ്ടിയില്ല. ഇന്തോനേഷ്യയിലെ ഹോളണ്ട് അധിനിവേശത്തോട് പുറം തിരിഞ്ഞു നിന്നു. മഖ്സൂമി പാഷയുടെ ‘ജമാലുദ്ദീന്‍ അഫ്ഗാനിയുടെ അന്തരംഗങ്ങള്‍’ എന്ന കൃതിയില്‍ മേഡേണിസ്റ് ലോഡ്ജില്‍ അംഗമാക്കണമെന്നുള്ള അപേക്ഷയുടെ പകര്‍പ്പ് ഉദ്ധരിച്ചിട്ടുണ്ട്. അതിലെ ഫ്രം അഡ്രസ്സ് ഇങ്ങനെയാണ്: മുദരിസുല്‍ ഉലൂമില്‍ ഫല്‍സഫിയ്യ ബി മിസ്വരില്‍ മഹ്റൂസ ജമാലുദ്ദീന്‍ അല്‍കാബൂളി, അല്ലദീ മളാ മിന്‍ ഉമുരിഹി സബ്ഉന്‍ വ സലാസൂന സന… ഹി. 1292 റബീഉസ്സാനി 22 വ്യാഴാഴ്ചയാണ് അപേക്ഷ കൊടുത്തത്. പ്രസ്തുത ഗ്രന്ഥത്തില്‍ മറ്റൊരു കത്തുണ്ട്. മേസണിസത്തിന്റെ ഉന്നത പദവിയിലിരുന്നാണ് ആ കത്ത്. കത്തിലെ തിയ്യതി 5878/1878 ജനായു 7. അപേക്ഷയില്‍ അറബി കലണ്ടര്‍ പ്രകാരം തിയ്യതി കാണിച്ച ജമാല്‍ മേസണിസ്റ് ലീഡറായപ്പോഴുള്ള മാറ്റം ശ്രദ്ധിച്ചുവോ? 5878 മേസണിസ്റുകള്‍ ഉപയോഗിക്കുന്ന ജൂത കലണ്ടര്‍ പ്രകാരമാണ്. 1878 ക്രിസ്താബ്ദവും. കൌകബുശ്ശര്‍ഖ് – ടമൃേ ീള വേല ഋമ യൂണിറ്റിന്റെ മാസ്റര്‍ മേസണാണ് അന്ന് ജമാല്‍. ജമാലിന്റെ സ്വന്തം അബ്ദുവിന്റെ ശിഷ്യന്‍ റശീദ് റിള ജമാലുദ്ദീനെപ്പറ്റി എഴുതിയ സ്തുതികൂടി വായിക്കണം. ജനഹൃദയങ്ങള്‍ പിടിക്കാന്‍ ഇവരെടുത്തുപയോഗിക്കുന്ന പദാവലികള്‍ അവര്‍ പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം വിലയിരുത്താനും കൂടി ഉപകരിക്കും.
“അല്ലാഹുവേ, നിനക്ക് സ്തുതി, നീ അനുവദിച്ച അനുഗ്രഹങ്ങള്‍ക്കു പകരം. സയ്യിദുനാ മുഹമ്മദ് നബിക്കും തന്റെ ആലിനും സ്വലാതും സലാമും. പിന്നെ എന്റെയും സകലരുടെയും സയ്യിദവര്‍കള്‍ക്കും.
അദ്ദേഹം ജ്ഞാനത്തിന്റെ സിദ്റത്തുല്‍ മുന്‍തഹയാണ് (അതിര്‍ത്തിയിലെ ദേവദാരു). സകല ഗുണങ്ങളുടെയും ന•യുടെയും അഭയ സ്വര്‍ഗമാണ്. അദ്വിതീയനായ ഇമാം. പരിശുദ്ധ ബുദ്ധിവിശേഷം. അബ്ദാലുകളില്‍പെട്ട വിശുദ്ധന്‍. ഇന്‍സാനുല്‍ കാമില്‍ – പരിപൂര്‍ണ മനുഷ്യന്‍. സമ്പൂര്‍ണ വഴികാട്ടി.”
രിളയുടെ ഗുരു അബ്ദു ജമാലിനെകുറിച്ചെഴുതിയ വരികള്‍ പരിഭാഷക്കു വഴങ്ങാത്തതിനാല്‍ ഒഴിവാക്കാന്‍ അനുവദിച്ചാലും. ഇബ്നു അബ്ദില്‍ വഹാബിന്റെ വീക്ഷണങ്ങളോട് 180 ഡിഗ്രി അകലെ നില്‍ക്കുന്ന ആ വരികള്‍ എടുത്തുദ്ധരിച്ച് ഈജിപ്തിലെ ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന്‍ വിധിയെഴുതി: “അബ്ദുവോ രിളയോ വഹാബിയാണെന്ന് പറഞ്ഞുകൂടാ. കാരണം, ആ വര്‍ണ്ണനയില്‍ ‘ശിര്‍ക്കില്‍ കുറഞ്ഞതൊന്നുമില്ല.’
(നോക്കുക സുന്നികള്‍ വഹാബി ആയി കാണുന്ന ആള്‍ ഇവിടെ ജമാലുട്ദീനെ ശിര്കാന്‍ വിശ്വസി ആക്കി മാറ്റുന്നത് എന്തിനു?????സകരിയ വിഭഗം ശിര്കില്‍ ആണെന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതും മറിച്ചല്ല..ഞങ്കള്‍ ഓള്‍ ശിര്‍ക്ക് ആള്‍കാര്‍ ,ജിന്ന് അബൌതികം ആക്കിയ നിങ്ങള്‍ തന്നെയാണ് ശിര്‍ക്ക് ആള്‍കാര്‍....
സകരിയ സ്വലാഹി  റഷീദ് റിട ,ജമാലുട്ടെന്‍ അഫ്ഘാനി എന്നിവരെ എല്ലാം അകലാനി ആക്കിയത് ഇവിടെ ഓര്‍ക്കുക...അതിനു ശേഷം അവര്‍ കാഫിരുക്ലായ ജൂതര്‍ ആയ ഫ്രീ മാസണ്‍ ആള്‍കാര്‍ എന്ന് വരുത്തി തീര്‍ത്താല്‍ പിന്നെ അട്ടിമറി പൂര്‍ണമായി !!
വഹാബികള്‍ ഹംഫര്‍ ചാരന്റെ ആള്‍കാര്‍ എന്ന് ഖുബൂരികള്‍ പറയുന്നതും ഇവിടെ ഓര്‍ക്കുക..എല്ലാം ഒരു സാമ്യത് ആണ്..യഥാര്‍ത്ഥ ഇസ്ലാമിന്റെ വെളിച്ചത്തെ ഇരുട്ടിന്റെ ശക്തികള്‍ ആയി ചിത്രീകരിക്കുക.
ഇതില്‍ നിന്ന് എല്ലാം മനസ്സിലാവുന്നത് മടവൂര്‍ വിഭാഗം വിട്ടു പോയത് പോലെ അല്ല ,സകരിയ വിഭഗം വിട്ടു പോക്ന്ന്നത് , ചില നിലപട് വ്യത്യാസങ്ങളും സംഘടന പ്രശനങ്ങളും ആണ് മടവൂര്‍ വിഭാഗം ഉണ്ടാക്കാന്‍ കാരണം എങ്കില്‍ ,,സകരിയ വിഭാഗം ഉണ്ടാക്കാന്‍ കാരണം ,ഖുബൂരി ഒളി അജണ്ടയും ,പ്രത്യേക തൌഹീദ് നിര്‍മാണവും ,ചില പണ്ഡിതരെ കാഫിര്‍ ആക്കാന്‍ ഉള്ള ഗൂഡ ശ്രമംങ്ങളും ആണ്..ജിന്ന് വിവദം ഇതൊക്കെ നേടാന്‍ ഉള്ള ഒരു പുകമറ  മാത്രം..
 
കഴിഞ്ഞ വര്‍ഷം സലഫി പ്രസ്ഥാന നേതാക്കള്‍ ആയി വിക്കിപീഡിയ പരിചയപ്പെടുത്തിയ ജമാലുട്ടെന്‍ അഫ്ഘാനി, മുഹമ്മദ്‌ അബ്ദു റഷീദ് റിട എന്നിവര്‍ ഇപ്പോള്‍ അവിടെ കാണാനില്ല...ഇവരുടെ ലോഭി അവിടെ പോയി അത് എഡിറ്റ്‌ ചെയ്തു നീക്കി..!!ഇങ്ങനെ ഒക്കെ പരവ്തിക്കുന്ന ഈ സലഫി മുഖം മൂടി അണിഞ്ഞ സലഫികള്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിനും ,മുസ്ലിങ്ങളുടെ ഉന്നമനത്തിനും ,ഇസ്ലാമിക രാശ്ര്ടീയത്തിലും എന്തെങ്കിലും ഗുണപരമായ മാറ്റങ്ങള്‍ വരുതിയുട്ടുണ്ടോ??നമുക്ക് ഓരോ രാജ്യങ്ങളും നോക്കാം..
 
സൗദി അറേബ്യ :::സ്ത്രീകള്‍ക്കെതിരെ ഉള്ള ഖുബൂരി, ഗള്‍ഫ്‌ സലഫി പ്രവര്‍ത്തനങ്ങള്‍ ഇവിടെ സജീവം ആണ്..
ഇവരുടെ ഗുണപരമായ സേവനങ്ങള്‍
ഒന്നേ )സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ പാടില്ല
രണ്ടു )സ്ത്രീകള്‍ക്ക് വണ്ടി ഓടിക്കാന്‍ പാടില്ല..രോഗിയായ വാപ്പയെ ആശുപത്ര്യില്‍ കൊണ്ടുപോകാന്‍ ആണെങ്കിലും അടുത്ത വീട്ടിലെ ആണ്‍ ഡ്രൈവറെ വിളിക്കണം
അടുത്തിടെ യഥാര്‍ത്ഥ സലഫികള്‍ കാരണമായി സ്ത്രീകള്‍ക്ക് ഭരണത്തില്‍ സംവരണം നല്‍കിയത് ഈ തീവ്രവാദി സലഫികളെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.
കുവൈത്ത് "":::സ്ത്രീകള്‍ക്ക് ഉള്ള വോട്ടവകാശം ഇല്ലാതാക്കാന്‍ അവിടെ ഉള്ള വ്യാജ സലഫികള്‍ കധിനമായി പ്രവര്‍ത്തിക്കുന്നു..ഇതാണ് ഇവര്‍ കൊണ്ട് വരാന്‍ പോകുന്ന നേട്ടം.
യെമെന്‍ ""ഷെയ്ഖ് മക്ടളിയുടെ അവാന്തര സലഫി ഗ്രൂപ്പ്‌ ഭിന്നിപ്പ് ഉണ്ടാക്കുന്നു
എയ്ജിപ്ത് :;ഭിന്നിപ്പ് ഉണ്ടാക്കുന്നു..തീവ്ര മത്വാദം, സ്ത്രീ വിരോധം എന്നിവ
മട്ട്ടു സ്ഥലങ്ങള്‍ ""ഭിന്നിപ്പ് ,തീവ്രവാദം.
ഇവരുടെ കൂടെ പിറപ്പായ ഖുബൂരികള്‍ ചെയ്യുന്ന സേവനങ്ങള്‍
 
രാഷ്ട്രീയ നിഷ്ക്ര്യത്വം ,,സൂഫിസം,,കബര്‍ ആരാധനകള്‍ ഉണ്ടാക്കി പിന്തിരിപ്പന്‍ മത വിഭാഗം..
സ്ത്രീകള്‍ മുഖം മറക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന പ്രബോധനങ്ങള്‍..!!
 
ഇത്തരം സാമൂഹിക ,സാംസ്കാരിക ജീര്‍ണതകള്‍ മുസ്ലിം രാഷ്ടര്ങ്ങളില്‍ വരുത്തി വെച്ചത് വെറും ദാര്ടിര്യം(കുടുംബം പൊട്ടന്‍ സ്ത്രീകള്‍ പണി എടുക്കുന്നതിനെ വിലക്കുന്നത് കൊണ്ട് ഉണ്ടാവുന്ന സ്വാഭാവിക പരിണാമം ),,ഭിന്നതകളും കലഹങ്ങ്ലും,,തീവ്ര നിലപാടുകള്‍ ഉണ്ടാക്കുന്ന കടുത്ത അനൈക്യം മുതലെടുക്കുന്ന പാശ്ചാത്യ ശക്തികള്‍..!

അപ്പോള്‍ ചിരുക്കി പറഞ്ഞാല്‍ ഏതോ പാശ്ചത്യ ലോഭിയുടെ കളിപ്പാവകള്‍ ആണ് ഇവര്‍ എന്ന് വ്യക്തം..ഷെയ്ഖ്‌ മക്ധളിയുടെ സലഫിസം സൌട്യില്‍ പച്ച പിടിക്കാത്തതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക..മുസ്ലിങ്ങളുടെ  അനൈക്യത്തിനും ,തോഹീടിലെ ഭിന്നതകള്‍ക്കും , സ്ത്രീ വിരുദ്ധ നിലപാടുകളും മുതലെടുക്കുന്നത് പാശ്ചാത്യ ശക്തികള്‍ തന്നെ..ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ തന്ത്രം .!
 
 

അധികവായനക്ക്
സയ്യിദ് ജമാലുദ്ദീന്‍ അസബാദി (അറബി പരിഭാഷ) മീര്‍സാ ലുഥുഫ്ല്ലാഹ് ഖാന്‍ 1957
2. അസ്സയ്യിദ് ജമാലുദ്ദീനു അല്‍ഹുസൈനി അല്‍ അഫ്ഗാനി – അല്‍ ആസാറുല്‍ കാമില വാള്യം 1, അല്‍ ഉര്‍വതുല്‍ വുസ്ഖാ സമാഹാരം.
വാള്യം 2,3, റസാഇലു ഫില്‍ ഫല്‍സഫത്തി വല്‍ ഇര്‍ഫാന്‍.
വാള്യം 4,5. ളിയാഉല്‍ ഖാഫിഖൈന്‍,
വാള്യം 6,7 ഖാഥിറാതുല്‍ അഫ്ഗാനി,
സമ്പാദനം: ഖാദി ഖുസൂരിശ്ശാഹി.
സമാഹാര സമര്‍പ്പണം: മുഹമ്മദ് അമ്മാറ.
3. താരീഖുല്‍ ഉസ്താദ്. മുഹമ്മദ് അബ്ദു, സയ്യിദ് റശീദ് രിള (3 വാള്യങ്ങള്‍)
4. ഹസനുശ്ശാമിയുടെ പ്രബന്ധം, ലബ്നാനിലെ അസ്സഫീര്‍ മാസിക 2001 ഡിസംബറില്‍ പ്രസിദ്ധം ചെയ്തത്.
6. മസ്അലതുത്തഖ്രീബ് ബൈന അഹ്ലിസ്സുന്ന വശ്ശീഅ. (2 വാള്യങ്ങള്‍), ഡോ. നാസ്വിറുബ്നു അബ്ദില്ലാഹില്‍ ഖിഫാരി.
7. മുദക്കിറാത്തുസ്സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് (ഡയറിക്കുറിപ്പുകള്‍), പരിശോധന: ഡോ.മുഹമ്മദ് ഹര്‍ബ്.
8. അല്‍ ഇസ്ലാമു വല്‍ ഹളാറത്തുല്‍ ഗര്‍ബിയ്യ, ഡോ. മുഹമ്മദ് മുഹമ്മദ് ഹുസൈന്‍.
9. അദ്ദൌലത്തുല്‍ ഉസ്മാനിയ്യ – അവാമിലുന്നുഹൂള് വ അസ്ബാബുസ്സുഖൂഫ്, അലീ മുഹമ്മദ് മുഹമ്മദ് അസ്സല്ലാബി.
10. ഇസ്ലാമിക വിജ്ഞാന കോശം (1-11 വാള്യങ്ങള്‍), ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ്, കോഴിക്കോട്
11. അര്‍റാഇയ്യത്തുല്‍സ്വഗ്റാ, അല്ലാമാ യൂസുഫുന്നുബ്ഹാനി.
12. ഇസ്ലാം വിജ്ഞാന കോശം (വാള്യം1) പൂങ്കാവനം കോഴിക്കോട്.
13. ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബുറയ്യ-1961
14. ജമാലുദ്ദീന്‍ അഫ്ഗാനി – ബാഇസുന്നഹ്ളത്തിശ്ശര്‍ഖ് അബ്ദുറഹ്മാന്‍ രിഫാഈ, 1961. (1838-1897)
15. ജമാലുദ്ദീന്‍ അഫ്ഗാനി, അലീ ശല്‍ശ്, 1987.
16. ജമാലുദ്ദീന്‍ അഫ്ഗാനി താരീഖുഹു വരിസാലതുഹു, മുഹമ്മദ് അബ്ദുറയ്യ് 1958
17. ജമാലുദ്ദീന്‍ അഫ്ഗാനി – ഹകീമുശ്ശര്‍ഖ്, ഖദ്രി ഖല്‍അജി (1336/1917 -1406/1986)
18. ജമാലുദ്ദീന്‍ അഫ്ഗാനി – ഹയാതുഹു വ അറാഉഹു, മുഹമ്മദ് ഥാഹിര്‍ അല്‍ജിബില്ലാവി 1971
19. ജമാലുദ്ദീന്‍ അഫ്ഗാനി – ഹയാതുഹു വ ഫല്‍സഫതുഹു, മഹ്മൂദ് ഖാസിം.