Monday, July 23, 2012

വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഇല്ലെന്ന്‌ പറയുന്ന പക്ഷം ഒരാള്‍ ചേകന്നൂരിയാകുമെങ്കില്‍ ഈ ലോകത്ത്‌ എത്ര നക്ഷത്രങ്ങള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ ചേകന്നൂരിയാണെന്നും പ്രഖ്യാപിക്കുന്നു.

മുജാഹിദ്‌ ഔദ്യോഗിക വിഭാഗം ഖുറാനില്‍ എത്ര സൂക്തങ്ങള്‍ ദുര്‍ബല്മാക്കപ്പെട്ടു എന്ന് അറിയിക്കണമെന്ന് ജനാബ് സലാം സുല്ലമി ആവശ്യപ്പെടുന്നു..




എ അബ്‌ദുസ്സലാം സുല്ലമി
``ചുരുക്കത്തില്‍ ഖുര്‍ആനില്‍ നസ്‌ഖ്‌ (ദുര്‍ബലമാക്കപ്പെട്ട സൂക്തം) ഉണ്ട്‌ എന്ന്‌ ചേകന്നൂരികള്‍ അംഗീകരിക്കുന്നില്ല എന്ന്‌ വ്യക്തമായില്ലേ? ഇനി ഈ വിഷയത്തില്‍ മടവൂരികള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും കൂടി നമുക്ക്‌ വിശകലനം ചെയ്യാം. മടവൂരി നേതാവ്‌ എഴുതുന്നത്‌ കാണുക: പരിശുദ്ധ ഖുര്‍ആനില്‍ ഒരു ആയത്ത്‌ പോലും ദുര്‍ബലമായത്‌ ഇല്ല തന്നെ. അവന്റെ വേദഗ്രന്ഥം ഇതില്‍ നിന്നെല്ലാം പരിശുദ്ധമാണ്‌ (ബുഖാരി പരിഭാഷ, അബ്‌ദുസ്സലാം സുല്ലമി, 2/761) (അല്‍ഇസ്വ്‌ലാഹ്‌ -2012 മെയ്‌, പേജ്‌ 29). ``കണ്ടല്ലോ! ഖുര്‍ആനില്‍ നസ്‌ഖുണ്ടോ (ദുര്‍ബലാക്കപ്പെട്ട സൂക്തം) എന്ന വിഷയത്തില്‍ ചേകനൂരികള്‍ പറഞ്ഞതു തന്നെയാണ്‌ മടവൂരികളും ആവര്‍ത്തിച്ചിരിക്കുന്നത്‌. രണ്ട്‌ വിഭാഗവും ഖുര്‍ആനിലെ നസ്‌ഖിനെ അംഗീകരിക്കുന്നില്ല.'' (പേജ്‌ 29)
കെ കെ സകരിയ്യ, എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി, ജബ്ബാര്‍ മൗലവി, മുതലായവര്‍ക്ക്‌ എല്ലാം തന്നെ പല വിഷയത്തില്‍ വ്യക്തിപരമായ പല അഭിപ്രായങ്ങള്‍ ഉണ്ട്‌. ഈ അഭിപ്രായമെല്ലാം നവയാഥാസ്ഥിതികരുടെ പൊതുവായ അഭിപ്രായമായി ഇവര്‍ പരിഗണിക്കുമോ? ഇതാണ്‌ ഇവരോട്‌ ചോദിക്കാനുള്ളത്‌. ഞാന്‍ മടവൂരികളുടെ നേതാവാണ്‌ എന്നതും ഇവരുടെ ജല്‌പനമാണ്‌. യാതൊരു സ്ഥാനവും ഞാന്‍ വഹിക്കുന്നില്ല. `സത്യത്തിന്റെയും നീതിയുടെയും കൂടെ നില്‌ക്കണം, അവരെ സഹായിക്കണം, സ്വന്തം ശരീരത്തിനും മാതാപിതാക്കള്‍ക്കും കുടുംബത്തിനും എതിരായിരുന്നാലും' എന്ന ഖുര്‍ആന്റെ നിര്‍ദേശം അനുഷ്‌ഠിച്ചുകൊണ്ട്‌ യഥാര്‍ഥ മുജാഹിദുകളുമായി ഞാന്‍ പൊതുവായ നിലക്ക്‌ സഹകരിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അവരുടെ എല്ലാ അഭിപ്രായങ്ങളും എനിക്ക്‌ സ്വീകാര്യമല്ല. എന്റേത്‌ അവര്‍ക്കും പല വിഷയങ്ങളിലും സ്വീകാര്യമല്ല താനും. മുജാഹിദ്‌ പ്രസ്ഥാനം പിളരുന്നതിന്റെ മുമ്പും ഈ അടിസ്ഥാന തത്വത്തെ ആദരിച്ചുകൊണ്ടാണ്‌ ഞാന്‍ മുജാഹിദായി ജീവിച്ചിരുന്നത്‌. എന്നെ പരിചയമുള്ളവര്‍ക്കെല്ലാം ഈ യാഥാര്‍ഥ്യം അറിയുന്നതാണ്‌.
വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെടുന്ന സൂക്തങ്ങള്‍ ഉണ്ടെന്ന്‌ വിശ്വസിച്ചാല്‍ മാത്രമേ അഹ്‌ലുസ്സുന്നയുടെ പാതയില്‍ ജീവിക്കുന്നവനാവുകയുള്ളൂ എന്നതാണ്‌ നിയമമമെങ്കില്‍ ഭൂമിയില്‍ എത്ര മണല്‍ത്തരികള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ അഹ്‌ലുസ്സുന്നയുടെ പാതയില്‍ നിന്ന്‌ വ്യതിചലിച്ചവനാണെന്ന്‌ പ്രഖ്യാപിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഇല്ലെന്ന്‌ പറയുന്ന പക്ഷം ഒരാള്‍ ചേകന്നൂരിയാകുമെന്നതില്‍ ഈ ലോകത്ത്‌ എത്ര നക്ഷത്രങ്ങള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ ചേകന്നൂരിയാണെന്നും പ്രഖ്യാപിക്കുന്നു.
ജൂത-ക്രിസ്‌ത്യാനികള്‍ എഴുതുന്നതു കാണുക:
1. ജൂത ക്രിസ്‌ത്യാനികള്‍ പ്രസിദ്ധീകരിച്ച `ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ``ഒരാള്‍ ഖുര്‍ആനും അതിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ അതില്‍ ധാരാളമായി കാണുന്നതാണ്‌. ഒരു സൂറത്തും ഒഴിവാകാത്ത അവസ്ഥയില്‍. ഇത്‌ മനുഷ്യചിന്തയെ കുഴപ്പത്തിലാക്കുന്നു. ആശയത്തെ അജ്ഞാതമാക്കുന്നു (പേജ്‌ 43).
ജൂത-ക്രിസ്‌ത്യാനികളുടെ ഈ വിമര്‍ശനത്തെ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തം ഉണ്ടെന്ന്‌ പറയുന്ന നവയാഥാസ്ഥിതികര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഖുര്‍ആനില്‍ എത്ര ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഉണ്ടെന്നും അവ ഏതെല്ലാം ആണെന്നും ഇവര്‍ പ്രവാചകന്റെ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ വിവരിക്കണം. വിശുദ്ധ ഖുര്‍ആനിനെ അല്ലാഹു സംരക്ഷിക്കുമെന്ന്‌ പ്രഖ്യാപിച്ചതിനാല്‍ ഒരു ദുര്‍ബല ഹദീസില്‍ പോലും മുഹമ്മദ്‌ നബി(സ) ഏതെങ്കിലും ഒരു സൂക്തമെങ്കിലും ദുര്‍ബലമാക്കപ്പെട്ടതാണെന്ന്‌ വ്യാഖ്യാനിച്ചത്‌ ഇവര്‍ക്ക്‌ ഉദ്ധരിക്കാന്‍ സാധിക്കുകയില്ല. 
2. ``എന്നാല്‍ ആ അഭിപ്രായത്തെ (ബൈബിള്‍ ദുര്‍ബലമാക്കപ്പെട്ടു എന്നതിനെ) പിന്‍താങ്ങുന്നതായി ഖുര്‍ആനിലെ ഒരൊറ്റ പദമോ ശീഅകളുടെയും സുന്നികളുടെയും ഇടയില്‍ പ്രചാരത്തിലുള്ള ഏതെങ്കിലും പാരമ്പര്യകഥകളോ (അഹാദീസ്‌) ഇല്ല എന്നതും പ്രത്യേകം ശ്രദ്ധേയമാണ്‌. വാസ്‌തവത്തില്‍ ഖുറാനിലെ പൊതുവായ അഭിപ്രായം ഇതിനു വിരുദ്ധമാണ്‌. `അസാധുവാകുക' എന്നര്‍ഥമുള്ള നസാഖ എന്ന ക്രിയാപദം ഖുര്‍ആനില്‍ രണ്ടു പ്രാവശ്യം മാത്രമേ വരുന്നുള്ളൂ (സൂറ: 2:106: 22:52). അവിടെയൊന്നും പഴയ നിയമത്തെയോ (തൗറാത്ത്‌) പുതിയ നിയമത്തെയോ (ഇഞ്ചീല്‍) ബാധിക്കുന്നതായി ഉദ്ദേശിച്ചിട്ടുമില്ല. നേരേ മറിച്ച്‌ ഖുറാനിലെ തന്നെ ചില വാക്യങ്ങള്‍ അസാധുവാക്കപ്പെട്ടതിനെയാണ്‌ സൂചിപ്പിക്കുന്നത്‌. മുസ്‌ലിം ഉലമ പറയുന്നത്‌ അപ്രകാരം 225 വാക്യങ്ങള്‍ അസാധുവാക്കപ്പെട്ടിട്ടുണ്ടെന്നതാണ്‌'' (മീസാനുല്‍ഹഖ്‌, സത്യത്തിന്റെ തുലാസ്‌, മര്‍കസുല്‍ ബിശാറ, പേജ്‌ 64)
വിശുദ്ധ ഖുര്‍ആനില്‍ 225 സൂക്തങ്ങള്‍ ദുര്‍ബലമാക്കപ്പെട്ടത്‌ ഉണ്ടെന്ന്‌ ജൂത-ക്രിസ്‌ത്യാനികള്‍ ഇവിടെ എഴുതുന്നതിനെ നവയാഥാസ്ഥിതികന്മാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ എത്ര എണ്ണമുണ്ടെന്ന്‌ ഇവരുടെ അഭിപ്രായം ഇവരുടെ പ്രസിദ്ധീകരണത്തില്‍ എഴുതട്ടെ.
3. `നസ്‌ഖ്‌' അഥവാ ദുര്‍ബലപ്പെടുത്തല്‍ എന്ന പദം ഖുര്‍ആനില്‍ രണ്ടു പ്രാവശ്യം ചേര്‍ത്തിയിട്ടുണ്ട്‌ (സൂറ 2:106, 22:52). ഈ രണ്ടു ഭാഗത്തും പഴയനിയമത്തെയോ (തൗറാത്ത്‌) പുതിയനിയമത്തെയോ (ഇഞ്ചീല്‍) കുറിക്കുന്നില്ല എന്നതു വളരെ ശ്രദ്ധേയമാണ്‌. പിന്നെയോ, അത്‌ ഖുര്‍ആനിലെ ചില വചനങ്ങളെ തന്നെ ദുര്‍ബലപ്പെടുത്തുന്നതിനെ കുറിക്കുന്നു. (മിശിഹായുടെ ദീന്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലേ? പേജ്‌ 8). വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തമില്ലെന്ന സത്യം ചേകനൂര്‍ മൗലവിയും പറഞ്ഞിട്ടുണ്ടെങ്കില്‍ ഇപ്രകാരം പറയുന്നവരെല്ലാം ചേകന്നൂരിയാകുമെങ്കില്‍ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തമുണ്ടെന്ന്‌ പറയുന്നവരെല്ലാം തനിച്ച ജൂതനും ക്രിസ്‌ത്യാനിയുമാകുന്നതാണ്‌. കാരണം വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട മന്‍സൂഖ്‌ സൂക്തങ്ങള്‍ ഉണ്ടെന്ന്‌ ജൂത-ക്രിസ്‌ത്യാനികള്‍ ശക്തിയായി വാദിക്കുന്നതാണ്‌ നാം മുകളില്‍ കണ്ടത്‌. ഇനിയും കാണുക.
4. വാസ്‌തവത്തില്‍ ദുര്‍ബലപ്പെടുത്തല്‍ തൗറാത്തിനെയും ഇഞ്ചീലിനെയും അപേക്ഷിച്ച്‌ ഒരു പ്രതിപാദ്യ വിഷയമല്ല. അവ ചില ഖുര്‍ആന്‍ സൂക്തങ്ങളില്‍ മാത്രം പ്രത്യേകമായതാണ്‌. മുസ്‌ലിം പണ്ഡിതര്‍ ഈ കാര്യം നിഷേധിച്ചിട്ടുമില്ല. ദുര്‍ബലപ്പെടുത്തല്‍ ഈ സമുദായത്തില്‍ മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്നും ഒരു പ്രമുഖ പണ്ഡിതനായ സുയൂതി പറഞ്ഞിട്ടുണ്ട്‌ (മിശിഹായുടെ ദീന്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടില്ലേ? മര്‍കസുല്‍ ബിശാറ, പേജ്‌ 14). നവയാഥാസ്ഥിതികര്‍ എഴുതുന്നു: ``ഈ വിഷയത്തില്‍ വിശ്വാസികളുടെ നിലപാടെന്താണ്‌? ഇതും കൂടി നാം അറിഞ്ഞിരിക്കണം, അമാനി മൗലവി (റഹി) തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ അമുഖത്തില്‍ ഈ വിഷയം സമഗ്രമായി തന്നെ പരാമര്‍ശിച്ചിട്ടുണ്ട്‌. അതിലെ ചില വരികള്‍... ഖുര്‍ആനില്‍ നസ്‌ഖ എന്നൊന്ന്‌ തീരെ ഇല്ലെന്ന്‌ ധരിക്കുകയും അങ്ങനെ വാദിക്കുകയും ചെയ്യാറുണ്ട്‌. വാസ്‌തവത്തില്‍ സത്യവിശ്വാസികള്‍ അടക്കമുള്ള മുന്‍ഗാമികള്‍ കല്‌പിച്ചിരുന്ന വിപുലാര്‍ഥത്തിലുള്ള നസ്‌ഖ്‌ ഖുര്‍ആനില്‍ ഉണ്ടായിരുന്നത്‌ യുക്തിഹീനമല്ല. സ്വാഭാവികം മാത്രമാണ്‌''(അല്‍ഇസ്‌ലാഹ്‌ മാസിക, 2012 മെയ്‌, അബ്‌ദുല്‍ മാലിക്‌ സലഫി, പേജ്‌ 29, മടവൂരി സംഘം ചേകനൂരിസത്തിന്റെ ഉമ്മറപ്പടിയില്‍ (2) ഈ വര്‍ഗത്തിന്‌ നസ്‌ഖും മന്‍സൂഖും തമ്മിലുള്ള വ്യത്യാസം പോലും അറിയാതെയാണ്‌ ജല്‌പനങ്ങള്‍ നടത്തുന്നത്‌. വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ നസ്‌ഖ്‌ (ദുര്‍ബലപ്പെടുത്തല്‍) ആണെന്ന്‌ നമുക്കു പറയാം. കാരണം വിശുദ്ധ ഖുര്‍ആനില്‍ വിശ്വസിക്കാത്ത ജൂത-ക്രിസ്‌ത്യാനികള്‍ സത്യനിഷേധികളാണെന്ന്‌ നൂറില്‍ പരം സൂക്തങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അവര്‍ നരകത്തിലുമാണ്‌. അപ്പോള്‍ തൗറാത്തിനെയും ഇഞ്ചീലിനെയും ഖുര്‍ആന്‍ ഫലത്തില്‍ നസ്‌ഖ്‌ ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പലതരം തിന്മകളും പുണ്യമാണെന്ന്‌ വിചാരിച്ചു തന്നെ മനുഷ്യര്‍ അനുഷ്‌ഠിച്ചിരുന്നു. അവയെല്ലാം ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തി. ഇബ്‌റാഹീംനബി(അ)യുടെ മില്ലത്തില്‍ മനുഷ്യര്‍ നിര്‍മിച്ചുണ്ടാക്കിയതിനെയും വിശുദ്ധ ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തി. അതുപോലെ പല പുണ്യകര്‍മത്തിലും പല പരിഷ്‌കരണം ഉണ്ടാക്കി. അങ്ങനെ ഫലത്തില്‍ അവയെയും നസ്‌ഖ്‌ ചെയ്‌തു. നമ്മുടെ മുന്നില്‍ ഇന്നുള്ള വിശുദ്ധ ഖുര്‍ആനില്‍ നാം കാണുന്ന ഏതെങ്കിലും സൂക്തം ദുര്‍ബലപ്പെട്ടത്‌ (മന്‍സൂഖ്‌ ആയത്ത്‌) ഉണ്ടോ ഇല്ലയോ. ഇതാണ്‌ നമ്മുടെ ചര്‍ച്ചാവിഷയം.
ഉണ്ടെങ്കില്‍ എത്ര സൂക്തങ്ങള്‍? അവ ഏതെല്ലാമാണ്‌? മുഹമ്മദ്‌ നബി(സ)യില്‍ നിന്ന്‌ സ്ഥിരപ്പെട്ട്‌ വന്ന ഹദീസുകളില്‍ ഏതെല്ലാം സൂക്തങ്ങളാണ്‌ ദുര്‍ബലപ്പെടുത്തപ്പെട്ടതാണെന്ന്‌ നബി(സ) ഖുര്‍ആനെ വ്യാഖ്യാനിച്ചുകൊണ്ടോ അല്ലാതെയോ പ്രഖ്യാപിച്ചത്‌? നവയാഥാസ്ഥിതികര്‍ മറുപടി എഴുതുമെന്ന്‌ കരുതുന്നു. 

Sunday, July 22, 2012

നബി(സ)ക്ക്‌ സിഹ്‌റ്‌ബാധ റിപ്പോര്‍ട്ടുകളിലെ വൈരുധ്യങ്ങള്‍!!!!


ഇസ്‌ലാമില്‍ ഹദീസുകളുടെ സ്ഥാനം തര്‍ക്കമറ്റതാണ്‌. കര്‍മപരമായ ബഹുഭൂരിപക്ഷം കാര്യങ്ങളും നാം അനുഷ്‌ഠിച്ചുവരുന്നത്‌ ഹദീസുകള്‍ ആധാരമാക്കിയാണ്‌. ഹദീസുകള്‍ ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രമാണമാണ്‌. ഇക്കാര്യത്തില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമില്ല. വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണ്‌ ഹദീസുകള്‍. മറിച്ച്‌ ഹദീസിന്റെ വിശദീകരണമല്ല ഖുര്‍ആന്‍. അതുകൊണ്ടുതന്നെ ഹദീസുകള്‍ വിശുദ്ധ ഖുര്‍ആനിനോട്‌ യോജിച്ചു വരേണ്ടതുണ്ട്‌. ഒരിക്കലും ഹദീസുകള്‍ ഖുര്‍ആനിന്‌ എതിരാകാന്‍ പാടുള്ളതല്ല. എന്നാല്‍ ഈ അടുത്ത കാലത്ത്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാനും അവകള്‍ക്ക്‌ പുതുജീവന്‍ നല്‍കാനും വേണ്ടി ചിലര്‍ മുജാഹിദുകളുടെ പേരില്‍ പ്രചരിപ്പിച്ചുവരുന്നത്‌ ഖുര്‍ആനിനും ഹദീസിനും തുല്യസ്ഥാനമാണ്‌ ഉള്ളത്‌ എന്നാണ്‌. ഇതിന്റെ കാരണം അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധഖുര്‍ആനിനും തൗഹീദിനും വിരുദ്ധമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ഥാപിച്ചെടുക്കാന്‍ എളുപ്പമാണ്‌ എന്നതാണ്‌. 
എന്നാല്‍ വിശുദ്ധഖുര്‍ആന്‍ നൂറുശതമാനം സത്യസന്ധവും അല്ലാഹുവിന്റെ വചനങ്ങളുമാണ്‌. ഹദീസുകള്‍ അപ്രകാരമല്ല. അവ വ്യത്യസ്‌തമായ നിലവാരം പുലര്‍ത്തുന്നവയാണ്‌. മൗദ്വൂഅ്‌ (നിര്‍മിതം), ദ്വഈഫ്‌ (ദുര്‍ബലം), മുദ്‌ത്വരിബ്‌ (ആശയക്കുഴപ്പം വന്നത്‌) എന്നിവ ഹദീസുകളുടെ വ്യത്യസ്‌ത ഇനങ്ങളില്‍ പെട്ടതാണ്‌. എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ നിര്‍മിതമോ ദുര്‍ബലമോ ആശയക്കുഴപ്പമോ ആയിട്ടുള്ള ഒരൊറ്റ ആയത്തും ഇല്ല എന്ന വസ്‌തുത തര്‍ക്കമറ്റതാണ്‌. അതുകൊണ്ടുതന്നെയാണ്‌ അഹ്‌ലുസ്സുന്നയുടെ ഹദീസ്‌ നിദാനശാസ്‌ത്ര പണ്ഡിതന്മാര്‍ ഹദീസുകള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ ചില നിബന്ധനകള്‍ വെച്ചിട്ടുള്ളതും. നബി(സ)യുടെ പേരില്‍ പതിനായിരത്തോളം ഹദീസുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌ എന്നതാണ്‌ പണ്ഡിതാഭിപ്രായം. നബി(സ) മഅ്‌സ്വൂം (പാപസുരക്ഷിതന്‍) ആണ്‌. നബി(സ)യല്ലാത്ത ആരിലും തെറ്റുകുറ്റങ്ങള്‍ സംഭവിക്കാം എന്നതാണ്‌ മുസ്‌ലിം പണ്ഡിതലോകത്തിന്റെ ഏകകണ്‌ഠമായ അഭിപ്രായം. അതില്‍ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, തിര്‍മിദി എന്നീ വ്യത്യാസങ്ങളൊന്നുമില്ല. മാത്രമല്ല ബുഖാരി(റ) ഉദ്ധരിക്കുന്ന മുഴുവന്‍ റിപ്പോര്‍ട്ടുകളും സ്വഹീഹായിരിക്കുമെന്നും അവ നിങ്ങള്‍ സ്വീകരിക്കണമെന്നും അല്ലാഹുവോ റസൂലോ എവിടെയും പറഞ്ഞിട്ടുമില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ സത്യസന്ധമാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ നിരവധി തവണ പറഞ്ഞിട്ടുമുണ്ട്‌.
ഒരു ഹദീസ്‌ വിശുദ്ധഖുര്‍ആനിന്റെ കല്‌പനയ്‌ക്കും സാമാന്യബുദ്ധിക്കും നാം കണ്ടുവരുന്ന യാഥാര്‍ഥ്യങ്ങള്‍ക്കും വിരുദ്ധമാണെങ്കില്‍ അത്തരം കാര്യങ്ങള്‍ നബി(സ) പറഞ്ഞതാകാന്‍ സാധ്യതയില്ലാത്തതിനാല്‍ തള്ളിക്കളയണം എന്നാണ്‌ അഹ്‌ലുസ്സുന്നയുടെ ഹദീസ്‌ നിദാനശാസ്‌ത്രം പഠിപ്പിച്ചിട്ടുള്ള സമുന്നതരായ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. അവിടെ ബുഖാരിയെന്നോ മറ്റുള്ള മുഹദ്ദിസുകളെന്നോ യാതൊരു വേര്‍തിരിവും അവര്‍ കല്‌പിച്ചിട്ടില്ല. ഇസ്‌ലാമിന്റെ അവസാന വാക്ക്‌ അല്‍ബാനി(റ) അല്ല എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്‌. അദ്ദേഹം സമുന്നതനായ ഒരു പണ്ഡിതന്‍ തന്നെയാണ്‌. പക്ഷെ, അദ്ദേഹത്തേക്കാള്‍ സമുന്നതരായിട്ടുള്ള എത്രയോ പണ്ഡിതന്മാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. സ്വഹീഹുല്‍ ബുഖാരിയില്‍ വിമര്‍ശനത്തിന്‌ വിധേയമായിട്ടുള്ളതോ വിശുദ്ധ ഖുര്‍ആനിന്‌ വിരുദ്ധമായിട്ടുള്ളതോ ആയ ഒരൊറ്റ ഹദീസും ഇല്ലായെന്നും നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്ന ഹദീസ്‌ യാതൊരു നിലക്കും വിമര്‍ശിക്കപ്പെട്ടിട്ടില്ല എന്നൊക്കെയുള്ള വാദങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ളതാണ്‌.
മുന്‍ഗാമികളുടെ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായിട്ടുള്ള നിരവധി ഹദീസുകള്‍ ബുഖാരിയിലുണ്ട്‌ എന്നത്‌ ഹദീസുകളുടെ യാഥാര്‍ഥ്യം ഗ്രഹിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്‌. എന്നിട്ടും ആരും തന്നെ പരസ്‌പരം ഹദീസ്‌നിഷേധം ആരോപിച്ചിട്ടില്ല. ഏറ്റവും വലിയ ഹദീസ്‌ നിഷേധിയായിരുന്ന ചേകന്നൂരിന്‌ തകര്‍പ്പന്‍ മറുപടി എഴുതിയ അബ്‌ദുസ്സലാം സുല്ലമിയെ ഹദീസ്‌ നിഷേധി എന്ന്‌ വിളിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ ഏറ്റവും വലിയ തമാശയാണ്‌.
നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്ന ബുഖാരിയുടെ റിപ്പോര്‍ട്ട്‌ വിശുദ്ധ ഖുര്‍ആനിന്‌ വിരുദ്ധമാണ്‌ എന്ന വസ്‌തുത ഖുര്‍ആന്‍ പഠിച്ച ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. ഇവിടെ ബുഖാരി(റ)യെ ഇടിച്ചുതാഴ്‌ത്തുക എന്ന പ്രശ്‌നമേയില്ല. മറിച്ച്‌ അല്ലാഹുവിനെയും അവന്റെ വചനങ്ങളെയും ഉയര്‍ത്തിക്കാട്ടുക മാത്രമാണ്‌. എത്ര ആനുകൂല്യം ലഭിച്ചാലും ശരി അല്ലാഹുവിന്റെ വചനങ്ങളെ നിസ്സാരമാക്കാനോ ഇകഴ്‌ത്താനോ തള്ളിക്കളയാനോ ഒരു യഥാര്‍ഥ മുജാഹിദിന്‌ കഴിയുന്നതല്ല. ഇനി സ്വഹീഹുല്‍ ബുഖാരിയില്‍ ഖുര്‍ആനിന്‌ വിരുദ്ധവും വിമര്‍ശന വിധേയവുമായിട്ടുള്ള വല്ല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ടോ? ഏതാനും ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.
ഒന്ന്‌). ``അബൂലഹബ്‌ നബി(സ) ജനിച്ച സന്തോഷം കാരണം തന്റെ അടിമസ്‌ത്രീയെ മോചിപ്പിച്ചു. അക്കാരണത്താല്‍ അബൂലഹബിന്‌ നരകത്തില്‍ പ്രത്യേക കുടിനീര്‍ നല്‌കപ്പെടുന്നു.'' (ബുഖാരി 5101)
ഈ ഹദീസിനെക്കുറിച്ച്‌ ഇബ്‌നുഹജറില്‍ അസ്‌ഖലാനി(റ) രേഖപ്പെടുത്തുന്നു: ``സത്യനിഷേധി സല്‍ക്കര്‍മം അനുഷ്‌ഠിച്ചാല്‍ പരലോകത്ത്‌ പ്രയോജനം ലഭിക്കുമെന്ന്‌ ഈ ഹദീസില്‍ തെളിവുണ്ട്‌. പക്ഷെ ഈ ഹദീസ്‌ വിശുദ്ധ ഖുര്‍ആനിന്റെ വ്യക്തമായ കല്‌പനക്ക്‌ വിരുദ്ധമാണ്‌'' (ഫത്‌ഹുല്‍ബാരി 11/404). അല്ലാഹു വിശുദ്ധഖുര്‍ആനിലൂടെ പേരെടുത്തു പറഞ്ഞുകൊണ്ട്‌ ശപിക്കുകയും നരകത്തില്‍ കടന്ന്‌ കത്തിയെരിയുകയും ചെയ്യും എന്ന്‌ പറയപ്പെട്ട അബൂലഹബിന്‌ ഹദീസിലൂടെ ഇളവ്‌ നല്‌കിയിരിക്കുകയാണ്‌.
ഇനി ബുഖാരിയില്‍ വിമര്‍ശനവിധേയമായിട്ടുള്ള ഒരൊറ്റ ഹദീസും ഇല്ല എന്ന്‌ ജല്‌പിച്ചു നടക്കുന്നവരുടെ നേതാവ്‌ സകരിയ്യാ സ്വലാഹി മേല്‍ ഹദീസിനെ വിലയിരുത്തിയത്‌ ശ്രദ്ധിക്കുക: ``ഖുര്‍ആന്‍ പേരെടുത്ത്‌ ശപിച്ച, നരകാവകാശിയെന്ന്‌ തീര്‍ത്തുപറഞ്ഞ ഒരു വ്യക്തിക്ക്‌ നരകശിക്ഷയില്‍ ഇളവുകിട്ടുമെന്ന്‌ പറയുന്നത്‌ ഖുര്‍ആനിന്‌ എതിരാണെന്ന്‌ ഇബ്‌നുഹജര്‍(റ) വ്യക്തമാക്കിയിട്ടുമുണ്ട്‌.'' (സലഫീ പ്രസ്ഥാനം വിമര്‍ശനങ്ങളും മറുപടിയും പേജ്‌ 14)
രണ്ട്‌). അംറുബ്‌നുമൈമൂന്‍(റ) പ്രസ്‌താവിക്കുന്നു: ഞാന്‍ ജാഹിലിയ്യാ കാലഘട്ടത്തില്‍ ഒരു കുരങ്ങനെ കണ്ടു. അവള്‍ക്കു ചുറ്റും കുരങ്ങന്മാര്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യഭിചരിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ (കുരങ്ങന്മാര്‍) അവളെ എറിഞ്ഞുകൊന്നു. അവരോടൊപ്പം ഞാനും അവളെ എറിഞ്ഞു.'' (ബുഖാരി 3849)
ഈ ഹദീസിനെ ഇബ്‌നുഹജര്‍(റ) വിശദീകരിക്കുന്നത്‌ ശ്രദ്ധിക്കുക: ``ഈ കഥയെ ഇബ്‌നു അബ്‌ദുല്‍ ബര്‍റ്‌(റ) തള്ളിക്കളഞ്ഞിരിക്കുന്നു. ഈ ഹദീസില്‍ അല്ലാഹുവിന്റെ കല്‌പനക്ക്‌ വിധേയരല്ലാത്ത ജീവികളുടെ മേല്‍ വ്യഭിചാരം ബന്ധപ്പെടുത്തലും നാല്‍ക്കാലികളുടെ മേല്‍ ശിക്ഷാവിധി സ്ഥാപിക്കലും ഉണ്ടെന്നും അദ്ദേഹം പ്രസ്‌താവിച്ചിരിക്കുന്നു. വിജ്ഞാനമുള്ളവരെല്ലാം ഈ കഥ തള്ളിക്കളഞ്ഞിരിക്കുന്നു.'' (ഫത്‌ഹുല്‍ബാരി 8:806)
മേല്‍പറഞ്ഞ റിപ്പോര്‍ട്ടിന്‌ ഇസ്‌ലാമുമായും വിശുദ്ധ ഖുര്‍ആനുമായും പുലബന്ധം പോലുമില്ലെന്ന്‌ ഏതൊരാള്‍ക്കും മനസ്സിലാകും. ഒന്ന്‌: വ്യഭിചരിച്ച പെണ്‍കുരങ്ങനെ എറിഞ്ഞുകൊല്ലുക എന്ന ശിക്ഷാവിധിക്ക്‌ വിധേയമാക്കുന്നത്‌ ജാഹിലിയ്യാ കാലത്താണ്‌. ജാഹിലിയ്യാകാലത്ത്‌ ഇസ്‌ലാമിക നിയമമുണ്ടായിരുന്നോ? രണ്ട്‌: നാല്‌ക്കാലികള്‍ക്ക്‌ ഇസ്‌ലാമിലെ ശിക്ഷാവിധി ബാധകമാണോ? ഇതുപോലുള്ളതോ ഇതിനേക്കാള്‍ വഷളായതോ ആയിട്ടുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ സ്വഹീഹുല്‍ ബുഖാരിയിലുണ്ട്‌. ലേഖന ദൈര്‍ഘ്യം ഭയന്ന്‌ തല്‌ക്കാലം രണ്ടു സംഭവങ്ങളില്‍ അവസാനിപ്പിക്കുന്നു.
മറ്റൊരു ന്യായം ഇപ്രകാരമാണ്‌: ബുഖാരിയിലെ ഹദീസുകളുടെ സനദുകള്‍ കുറ്റമറ്റതാണ്‌. അതിനാല്‍ അത്തരം ഹദീസുകള്‍ ഒരിക്കലും വിമര്‍ശനവിധേയമാക്കരുത്‌. ഈ വാദവും അറിവില്ലായ്‌മയില്‍ നിന്നും ഉടലെടുത്തതാണ്‌. കാരണം ഒരു ഹദീസ്‌ ഉദ്ധരിക്കുന്നത്‌ ദീനിലെ പ്രധാനപ്പെട്ട ഒരു കാര്യം ജനങ്ങളെ പഠിപ്പിക്കുവാനാണ്‌. ആ കാര്യത്തിന്‌ മത്‌ന്‌ (മാറ്റര്‍) എന്നാണ്‌ പറയുക. സനദ്‌ (പരമ്പര) എന്നത്‌ ആ കാര്യത്തിലേക്ക്‌ എത്തിപ്പെടാനുള്ള മാര്‍ഗമാണ്‌. അഥവാ മത്‌ന്‌ തലയും സനദ്‌ വാലുമാണ്‌. സനദിനെക്കാള്‍ ശരിയായി വരേണ്ടത്‌ മത്‌നാണ്‌. ഒരു ഹദീസ്‌ സ്വീകാര്യയോഗ്യമായിത്തീരാന്‍ സനദ്‌ മാത്രം ശരിയായാല്‍ പോരാ. അക്കാര്യം ഹദീസ്‌ നിദാനശാസ്‌ത്രപണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
ജലാലുദ്ദീനുസ്സുയൂഥിയുടെ പ്രസ്‌താവന ഇപ്രകാരമാണ്‌: ``ഇമാം ബൈഹഖിയുടെ പ്രസ്‌താവനയാണിത്‌. ഒരു ഹദീസിന്റെ പരമ്പര ശരിയാവുക എന്നത്‌ ഹദീസിന്റെ മത്‌ന്‌ ശരിയാവുക എന്നതിനെ അനിവാര്യമാക്കുകയില്ലെന്ന്‌ ഹദീസ്‌ പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചിരിക്കുന്നു. ഹദീസിന്റെ മത്‌നിലും പോരായ്‌മകളും ഒറ്റപ്പെടലും ഉണ്ടാകും.'' (അല്‍ഹാവീലില്‍ ഫതാവാ 2:124)
മറ്റു പല പണ്ഡിതന്മാരും ഇപ്രകാരം പ്രസ്‌താവിച്ചിട്ടുണ്ട്‌. നബി(സ)ക്ക്‌ ആറ്‌ മാസത്തോളം സിഹ്‌റുബാധിച്ച്‌, ചെയ്‌തത്‌ ചെയ്യാത്തതായും ചെയ്യാത്തത്‌ ചെയ്‌തതായും തോന്നി എന്നൊക്കെയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നും ബുദ്ധിയുള്ളവര്‍ മനസ്സിലാക്കുക നബി(സ)ക്ക്‌ ആറ്‌ മാസം ബുദ്ധിഭ്രമം ബാധിച്ചു എന്നുതന്നെയാണ്‌. അവിടെ പിശാചിന്നു മുന്നില്‍ പരാജയപ്പെടുന്നത്‌ അല്ലാഹു മാത്രമല്ല, മറിച്ച്‌ വഹ്‌യുമായി വരുന്ന ജിബ്‌രീലും(അ) കൂടിയാണ്‌. ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നെങ്കില്‍ അതൊരു മഹാസംഭവമായി വിശുദ്ധ ഖുര്‍ആനില്‍ വരുമായിരുന്നു. കാരണം ഏതാനും ദിവസങ്ങള്‍ നബി(സ)ക്ക്‌ വഹ്‌യ്‌ നിലച്ചപ്പോഴേക്കും മുശ്‌രിക്കുകള്‍ ഇപ്രകാരം പറയാന്‍ തുടങ്ങി: ``മുഹമ്മദിനെ അവന്റെ രക്ഷിതാവ്‌ കൈവെടിഞ്ഞിരിക്കുന്നു.'' അപ്പോള്‍ അല്ലാഹു അവതരിപ്പിച്ചു: ``താങ്കളെ താങ്കളുടെ രക്ഷിതാവ്‌ കൈവെടിഞ്ഞിട്ടില്ല. വെറുത്തിട്ടുമില്ല.'' (ബുഖാരി, മുസ്‌ലിം)
നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്ന റിപ്പോര്‍ട്ട്‌ മക്കയിലെ മുശ്‌രിക്കുകളുടെ വാദം ശരിവെക്കുന്നതും വിശുദ്ധ ഖുര്‍ആനിന്റെ വ്യക്തമായ കല്‌പനകള്‍ക്ക്‌ വിരുദ്ധവുമാണ്‌. നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചു എന്ന്‌ പ്രചരിപ്പിച്ചവര്‍ മുശ്‌രിക്കുകളാണ്‌. അല്ലാഹു പറയുന്നു: ``നിങ്ങള്‍ സിഹ്‌റുബാധിച്ച ഒരു മനുഷ്യനെയല്ലാതെ പിന്‍തുടരുന്നില്ല എന്ന്‌ അക്രമികള്‍ പറയുന്ന സന്ദര്‍ഭവും. നബിയേ, നോക്കൂ എങ്ങനെയാണ്‌ അവര്‍ താങ്കളെ ഉപമിച്ചതെന്ന്‌. അതിനാല്‍ അവര്‍ വഴിപിഴിച്ചുപോയിരിക്കുന്നു. അവര്‍ക്ക്‌ ഒരു വഴിയും സ്വീകരിക്കാന്‍ സാധ്യമല്ല.'' (ഇസ്‌റാഅ്‌ 47,48)
നബി(സ)യെ സംബന്ധിച്ച്‌ സിഹ്‌റുബാധിച്ചവന്‍ എന്ന്‌ പറഞ്ഞു പരത്തിയത്‌ അബൂജഹല്‍, വലീദുബ്‌നുല്‍ മുഗീറത്ത്‌ പോലുള്ളവരാണെന്ന്‌ ഇമാം ഖുര്‍ത്വുബിയും, ഖുറൈശി കാഫിറുകളുടെ നേതാക്കളാണെന്ന്‌ ഇമാം ഇബ്‌നുകസീറും വിശദീകരിക്കുന്നു. കേരളത്തില്‍ ഈ പ്രചരണവുമായി നടക്കുന്നത്‌ ആരാണെന്ന്‌ പറഞ്ഞറിയിക്കേണ്ടതില്ല. അത്തരക്കാര്‍ക്ക്‌ നേര്‍വഴി കാണാന്‍ പ്രയാസമാണെന്നും മേല്‍വചനത്തിലുണ്ട്‌.
ഇനി മുമ്പ്‌ വിശദീകരിച്ചതുപോലെ ഒരു റിപ്പോര്‍ട്ട്‌ അത്‌ ആരുടേതായിരുന്നാലും ശരി, ഖുര്‍ആനിന്റെ വ്യക്തമായ കല്‌പനകള്‍ക്ക്‌ വിരുദ്ധമാണെങ്കില്‍ അത്‌ തള്ളിക്കളയണം എന്നാണ്‌ ഹദീസ്‌ നിദാനശാസ്‌ത്ര പണ്ഡിതന്മാര്‍ തര്‍ക്കമില്ലാതെ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഒരു ഉദാഹരണം: ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തി: ``ഒരു ഹദീസ്‌ ഖുര്‍ആനിന്റെ വ്യക്തമായ കല്‌പന, മുതവാതിറായ ഹദീസുകള്‍, ഖണ്ഡിതമായ ഇജ്‌മാഅ്‌, സാമാന്യബുദ്ധി എന്നിവയ്‌ക്ക്‌ എതിരാണെങ്കില്‍ അത്തരം ഹദീസുകള്‍ നിര്‍മിതങ്ങളാണ്‌ (നുഖ്‌ബ പേജ്‌ 113). എന്നാല്‍ ഇമാം സഖാവി ഇബ്‌നുല്‍ ജൗസി പറഞ്ഞതായി ഉദ്ധരിക്കുന്നു: ``അത്തരം റിപ്പോര്‍ട്ടുകള്‍ ആരാണ്‌ ഉദ്ധരിച്ചത്‌ എന്ന്‌ പരിഗണിക്കേണ്ടതില്ല'' (ഫത്‌ഹുല്‍മുഗീസ്‌ 1:290) എന്നും കൂടി രേഖപ്പെടുത്തിയിട്ടുണ്ട്‌. ബുഖാരിയെന്നോ മറ്റുള്ളവരെന്നോ വ്യത്യാസമില്ല എന്നര്‍ഥം.
സിഹ്‌റിനെ സംബന്ധിച്ച്‌ ഹിശാമുബ്‌നു ഉര്‍വയില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന ഹദീസില്‍ ഒരുപാട്‌ ആശയക്കുഴപ്പങ്ങളും അവ്യക്തതകളുമുണ്ട്‌. അക്കാര്യം ഇബ്‌നുഹജര്‍(റ) രേഖപ്പെടുത്തി: ``ഹിശാമുബ്‌നു ഉര്‍വ താബിഉകളില്‍ പെട്ട ഒരു വ്യക്തിയാണ്‌. യഅ്‌ഖൂബുബ്‌നു ശൈബ പ്രസ്‌താവിച്ചു: അദ്ദേഹത്തിന്റെ വിശ്വസ്‌തതയെ ആരും തന്നെ നിഷേധിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം ഇറാഖില്‍ എത്തിപ്പെട്ടതിനു ശേഷം തന്റെ പിതാവിനെ ഉദ്ധരിച്ചുകൊണ്ട്‌ (അദ്ദേഹം പറയാത്ത) പലതും പരത്തിപ്പറഞ്ഞു. അതിനാല്‍ ആ നാട്ടുകാര്‍ അദ്ദേഹത്തെ വെറുത്തു. (ഫത്‌ഹുല്‍ബാരി, മുഖദ്ദിമ, പേജ്‌ 702)
ഇമാം ദഹബി രേഖപ്പെടുത്തി: ``മരിക്കുന്നതിനു മുമ്പ്‌ അദ്ദേഹത്തില്‍ പല മാറ്റങ്ങളും സംഭവിച്ചിരുന്നു'' (മീസാനുല്‍ ഇഅ്‌തിദാല്‍ 11:46). ഇബ്‌നുഖുറാശ്‌ പ്രസ്‌താവിച്ചു: ``ഇമാംമാലിക്‌ അദ്ദേഹത്തെ ഇഷ്‌ടപ്പെട്ടിരുന്നില്ല.'' (ഫത്‌ഹുല്‍ബാരി മുഖദ്ദിമ പേജ്‌ 702). ഇമാം ശാഫിഈ(റ)യും ഹിശാമില്‍ നിന്നും ഉദ്ധരിക്കുന്ന ഹദീസ്‌ ദുര്‍ബലമായി കണ്ടിരുന്നു എന്ന്‌ ഇബ്‌നുഹജര്‍(റ) ഫത്‌ഹുല്‍ബാരി 6:707ല്‍ വിശദീകരിച്ചിട്ടുണ്ട്‌.
ചുരുക്കത്തില്‍ ഹിശാമിന്‌ ഇറാഖില്‍ വന്നതിന്‌ ശേഷം സ്വഭാവത്തിലും മറ്റും ഒരുപാട്‌ പരിവര്‍ത്തനങ്ങള്‍ വന്നു. ഈമാന്‍ കൂടലും കുറയലും മുസ്‌ലിമിന്‌ പറയപ്പെട്ടതാണ്‌. ഈ സന്ദര്‍ഭത്തില്‍ ഇറാഖില്‍ വെച്ചാണ്‌ അദ്ദേഹം നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ച ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്‌. ഈ ഹദീസിന്റെ മത്‌ന്‌ പരിശോധിച്ചാല്‍ ഒരുപാട്‌ ആശയക്കുഴപ്പങ്ങള്‍ കാണാം. ഒന്ന്‌: ബുഖാരി 5763 -ാം നമ്പര്‍ ഹദീസില്‍ പറയുന്നത്‌, നബി(സ)ക്ക്‌ സിഹ്‌റു ചെയ്‌തത്‌ ലബീദുബ്‌നുല്‍ അഅ്‌സ്വം എന്ന യഹൂദിയാണെന്നാണ്‌. ഇമാംറാസിയുടെ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പെണ്‍മക്കളാണ്‌ എന്നാണ്‌.
രണ്ട്‌: ഫത്‌ഹുല്‍ബാരി 13:150 ല്‍ പറയുന്നു: നബി(സ)ക്ക്‌ സിഹ്‌റു ചെയ്‌തത്‌ യഹൂദിയാണെന്നാണ്‌. അതേവാള്യം അതേ നമ്പറില്‍ പറയുന്നത്‌, സിഹ്‌റ്‌ ചെയ്‌തത്‌ അന്‍സാരിയാണെന്ന്‌. മൂന്ന്‌: ഫത്‌ഹുല്‍ബാരി 13:150ല്‍ പറയുന്നു: നബി(സ)ക്ക്‌ സിഹ്‌റ്‌ ബാധിച്ചത്‌ ആറ്‌ മാസമാണെന്ന്‌. അതേപേജില്‍ അതേനമ്പറില്‍ പറയുന്നു: 40 ദിവസമാണെന്ന്‌. നാല്‌: ബുഖാരി ഹദീസ്‌ നമ്പര്‍ 3175, 5763 നമ്പറുകളില്‍ വന്ന ഹദീസുകളില്‍ നബി(സ)ക്ക്‌ സിഹ്‌റു ചെയ്‌തു നിക്ഷേപിച്ച കിണര്‍ കുഴിച്ചുമൂടി എന്ന്‌. എന്നാല്‍ 6063-ാം ഹദീസില്‍ സിഹ്‌റുചെയ്‌തിട്ട വസ്‌തുക്കള്‍ പുറത്തെടുത്തു എന്നാണ്‌. ഇത്തരം ആശയക്കുഴപ്പമുള്ള ഹദീസുകള്‍ക്ക്‌ മുദ്‌ത്വറബ്‌ (ആശയക്കുഴപ്പത്തിലാക്കപ്പെട്ടത്‌) എന്നാണ്‌ പറയപ്പെടുക. ഇത്‌ തെളിവാക്കാന്‍ പറ്റില്ലെന്നാണ്‌ പണ്ഡിതാഭിപ്രായം.
ഇമാം സഖാവി രേഖപ്പെടുത്തുന്നു: ``ഒരു ഹദീസിന്റെ പരമ്പരയിലോ മത്‌നിലോ വരുന്ന ആശയക്കുഴപ്പം ഹദീസിനെ നിര്‍ബന്ധമായും ദുര്‍ബലമാക്കും.'' (ഫത്‌ഹുല്‍മുഗീസ്‌ 1:225)
ഈ വിഷയത്തില്‍ പറയപ്പെടാറുള്ള മറ്റൊരു അബദ്ധം സൂറത്തുല്‍ ഫലഖും സുറത്തുല്‍ ഇഖ്‌ലാസും അവതരിപ്പിച്ചത്‌ സിഹ്‌റിന്‌ ചികിത്സ എന്ന നിലയിലാണ്‌ എന്നതാണ്‌. മേല്‍ രണ്ടു സൂറത്തുകളും മക്കയില്‍ വെച്ചാണ്‌ അവതരിച്ചത്‌. ഇമാം മറാഗീ രേഖപ്പെടുത്തി: ``ഈ സൂറത്തുകള്‍ മക്കയില്‍ അവതരിച്ചതാണ്‌. നബി(സ)ക്ക്‌ സിഹ്‌റു ബാധിച്ചത്‌ മദീനയില്‍ വെച്ചാണ്‌.'' (തഫ്‌സീറുല്‍ മറാഗീ 3:268) ബൈഹഖി ഉദ്ധരിച്ച മേല്‍ ഹദീസിന്റെ പരമ്പര ദുര്‍ബലമാണെന്ന്‌ ഫത്‌ഹുല്‍ബാരി 13:149 പരിശോധിച്ചാല്‍ മനസ്സിലാക്കാം. സിഹ്‌റ്‌ മിഥ്യയും അടിസ്ഥാനരഹിതവുമാണെന്നും അതിന്‌ യാതൊരുവിധ പ്രതികരണവും വരുത്താന്‍ സാധ്യമല്ലെന്നും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നിരവധി പണ്ഡിതന്മാരുടെ ഉദ്ധരണികളിലൂടെ വ്യക്തമാക്കുകയുണ്ടായി.

Saturday, July 21, 2012

ബുകാരിയിലെ ഈ ഹദീസുകള്‍ വിശ്വസിക്കാതിരിക്കുക.:സ്ത്രീ ദുശകുനം ആണത്രേ.



സ്ത്രീ ദുശകുനം ആണെന്ന് സൂചിപ്പിക്കുന്ന ബുകാരിയിലെ ഹദീസുകള്‍ 




حَدَّثَنَا أَبُو الْيَمَانِ ، أَخْبَرَنَا شُعَيْبٌ ، عَنِ الزُّهْرِيِّ ، قَالَ : أَخْبَرَنِي سَالِمُ بْنُ عَبْدِ اللهِ أَنَّ عَبْدَ اللهِ بْنَ عُمَرَ ، رَضِيَ اللَّهُ عَنْهُمَا ، قَالَ : سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ إِنَّمَا الشُّؤْمُ فِي ثَلاَثَةٍ فِي الْفَرَسِ وَالْمَرْأَةِ وَالدَّار.
(46- باب اسم الفرس والحمار. البخاري)



‎5093- حَدَّثَنَا إِسْمَاعِيلُ ، قَالَ : حَدَّثَنِي مَالِكٌ ، عَنِ ابْنِ شِهَابٍ عَنْ حَمْزَةَ وَسَالِمٍ ابْنَيْ عَبْدِ اللهِ بْنِ عُمَرَ ، عَنْ عَبْدِ اللهِ بْنِ عُمَرَ ، رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ : الشُّؤْمُ فِي الْمَرْأَةِ وَالدَّارِ وَالْفَرَسِ.

5094- حَدَّثَنَا مُحَمَّدُ بْنُ مِنْهَالٍ ، حَدَّثَنَا يَزِيدُ بْنُ زُرَيْعٍ ، حَدَّثَنَا عُمَرُ بْنُ مُحَمَّدٍ الْعَسْقَلاَنِيُّ ، عَنْ أَبِيهِ ، عَنِ ابْنِ عُمَرَ قَالَ ذَكَرُوا الشُّؤْمَ عِنْدَ النَّبِيِّ صلى الله عليه وسلم فَقَالَ النَّبِيُّ صلى الله عليه وسلم إِنْ كَانَ الشُّؤْمُ فِي شَيْءٍ فَفِي الدَّارِ وَالْمَرْأَةِ وَالْفَرَسِ.
(البخاري، 18- باب مَا يُتَّقَى مِنْ شُؤْمِ الْمَرْأَةِ.)

- باب الطيرة.
5753- حَدَّثَنِي عَبْدُ اللهِ بْنُ مُحَمَّدٍ ، حَدَّثَنَا عُثْمَانُ بْنُ عُمَرَ ، حَدَّثَنَا يُونُسُ ، عَنِ الزُّهْرِيِّ ، عَنْ سَالِمٍ ، عَنِ ابْنِ عُمَرَ ، رَضِيَ اللَّهُ عَنْهُمَا أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ : لاََ عَدْوَى ، وَلاَ طِيَرَةَ وَالشُّؤْمُ فِي ثَلاَثٍ فِي الْمَرْأَةِ وَالدَّارِ وَالدَّابَّةِ.
(البخاري



ബുകാരി ദുഷകുനത്തെ കുറിച്ച് നല്‍കിയ അധ്യായ നാമങ്ങള്‍ 


47- باب مَا يُذْكَرُ مِنْ شُؤْمِ الْفَرَسِ.
കുതിരയിലെ ദുശ്ശകുനത്തെക്കുറിച്ച് പറയുന്ന അദ്ധ്യായം. 
18- باب مَا يُتَّقَى مِنْ شُؤْمِ الْمَرْأَةِ.
സ്ത്രീയുടെ ദുശ്ശകുനം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം. 
43- باب الطيرة.
ശകുനം നോക്കല്‍.



ഈ മുകളില്‍ കാണുന്ന അധ്യായ നാമങ്ങള്‍ തന്നെ സ്ത്രീയില്‍ ദുശകുനം ഉണ്ടെന്നു സൂചിപ്പിക്കുന്ന അധ്യായ നാമങ്ങള്‍ ആണ് .ഈ അധ്യായങ്ങളില്‍ ഉള്ള ഉള്ളടക്കം നമുക്ക് പരിശോധിക്കാം .




'ചിലര്‍ നബിയുടെ അടുത്തു വെച്ച് ദുശ്ശകുനത്തെക്കുറിച്ച് സംസാരിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: വല്ലതിലും ദുശ്ശകുനമുണ്ടെങ്കില്‍ അത് വീടിലും സ്ത്രീയിലും കുതിരയിലുമാകുന്നു


« الشُّؤْمُ فِى الْمَرْأَةِ وَالدَّارِ وَالْفَرَسِ » 'ദുശ്ശകുനം സ്ത്രീയിലും വീടിലും കുതിരയിലുമാകുന്നു.'.'
 إِنَّمَا الشُّؤْمُ فِى ثَلاَثَةٍ فِى الْفَرَسِ وَالْمَرْأَةِ وَالدَّارِ »
'മൂന്നെണ്ണത്തില്‍ മാത്രമാകുന്നു ദുശ്ശകുനമുള്ളത്; കുതിരയിലും സ്ത്രീയിലും വീട്ടിലും.' 



ചുരുക്കി പറഞ്ഞാല്‍ സ്ത്രീ ദുശകുനം ആണെന്ന് ബുകാരി വിശ്വസിച്ചിരുന്നു എന്ന് മനസ്സിലാക്കാം.പക്ഷെ ഇതൊരു കടുത്ത അന്ധവിശ്വാസം ആയതുകൊണ്ടും .ആയിഷ (ര .അ) മറ്റൊരു ഹദീസ്‌ ഗ്രന്ഥത്തില്‍ (അഹ്മദ്‌) ഈ അന്ധവിശ്വാസം ജാഹിലിയ്യാ വിശ്വാസം ആണെന്ന് പറഞ്ഞു തള്ളിക്കലഞ്ഞതുകൊണ്ട്  ബുകാരിയിലെ ഈ ഹദീസുകള്‍ വിശ്വസിക്കാതിരിക്കുക.
 حَدَّثَنَا عَبْدُ اللَّهِ حَدَّثَنِى أَبِى حَدَّثَنَا يَزِيدُ قَالَ أَخْبَرَنَا هَمَّامُ بْنُ يَحْيَى عَنْ قَتَادَةَ عَنْ أَبِى حَسَّانَ قَالَ دَخَلَ رَجُلاَنِ مِنْ بَنِى عَامِرٍ عَلَى عَائِشَةَ فَأَخْبَرَاهَا أَنَّ أَبَا هُرَيْرَةَ يُحَدِّثُ عَنِ النَّبِىِّ صلى الله عليه وسلم أَنَّهُ قَالَ « الطِّيَرَةُ مِنَ الدَّارِ وَالْمَرْأَةِ وَالْفَرَسِ » . فَغَضِبَتْ فَطَارَتْ شِقَّةٌ مِنْهَا فِى السَّمَاءِ وَشِقَّةٌ فِى الأَرْضِ وَقَالَتْ وَالَّذِى أَنْزَلَ الْفُرْقَانَ عَلَى مُحَمَّدٍ مَا قَالَهَا رَسُولُ اللَّهِ صلى الله عليه وسلم قَطُّ إِنَّمَا قَالَ « كَانَ أَهْلُ الْجَاهِلِيَّةِ يَتَطَيَّرُونَ مِنْ ذَلِكَ » . معتلى 12193 (أحمد)
. മഹതി ആയിഷ സ്ത്രീ ദുശകുനം ആണെന്ന വിശ്വാസം തള്ളിക്കളയുന്നു.
.മാത്രമല്ല വളരെ ചൂടായിട്ടാണ് ഈ  മഹതി സ്ത്രീ ദുശകുനം ആണെന്ന ഹദീസ്‌ ആശയം തള്ളിക്കളയുന്നത്


ദയവായി മുകളില്‍ കൊടുത്ത കാര്യങ്ങള്‍ എന്റെ ഹദീസ്‌ നിഷേധ പ്രവണത ആയി ദുര്വ്യാക്യാനം .
ചെയ്യാതിരിക്കുക.ഇന്റര്‍നെറ്റ് പോയി ബുകാരി ഹദീസ്‌ വായിച്ചു സ്ത്രീ ദുശകുനം ആണെന്ന് തെറ്റായി വിശ്വസിക്കാതിരിക്കാന്‍ ആണ് ഞാന്‍ ഇതെഴുതുന്നത്.



























Friday, July 20, 2012

മുറാദ് ഹാസില്‍ ആക്കുന്ന ജിന്നും സകരിയ സ്വലാഹിയുടെ വിവാദ പ്രബന്ധംവും !

കേരള ജമിയതുല്‍ ഉലമക്ക്  മടവൂര്‍ വിഭാഗതിനോട് ഉള്ള കടുത്ത എതിര്‍പ്പ് കാരണം സകരിയ സ്വലാഹി  അയച്ച പ്രബന്ധം ആണ് ഇത് .ഇതിലാണ് വിവാദ പ്രസ്താവനകള്‍ ഉള്ളത്..അതായതു മുരാടുകള്‍ ഹാസിലക്കുന്ന ജിന്ന് !..അല്ലാഹുവിനു പുറമേ അന്യ ദൈവങ്ങളെ ആരാധിച്ചാല്‍ ആതായത് ശിര്‍ക്ക് ചെയ്‌താല്‍ പല പ്രയോജനങ്ങളും ലഭിക്കും എന്നാ തികഞ്ഞ അനിസ്ലാമിക വാദങ്ങള്‍..കൂടാതെ ഇത്രയും വര്‍ഷങ്ങള്‍ ആയി മുജാഹിദുകള്‍ ജിന്ന് ബാധക്ക് ഉള്ള ചികിസകള്‍ മന്സ്സിലാക്ക്യില്ല എന്ന്  സകരിയ പരിതപിക്കുന്നു..,..വായിക്കുക..
ശിര്‍ക് പ്രബന്ധം

Thursday, July 19, 2012

സിഹ്ര്‍ :ഒരു സമ്പൂര്‍ണ വിജ്ഞാനകോശം

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠
""സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.""{


. ഈ വാക്യത്തില്‍ നിയമവിരുദ്ധമാക്കിയ വസ്തുക്കളുടെ മൂന്നു വലിയ വിഭാഗങ്ങള്‍ ലോകത്ത് കാണപ്പെടുന്നുണ്ട്. ആയത്തിന്റെ വിധി മൂന്നിനും ബാധകവുമാണ്. i) ശിര്‍ക്കുപരമായ പ്രശ്നം വെക്കല്‍. അദൃശ്യമാര്‍ഗേണ ഗുണദോഷങ്ങളും ഭാഗ്യനിര്‍ഭാഗ്യങ്ങളും അറിയാനും വരുത്താനും സാധിക്കുന്നവരെന്ന വിശ്വാസത്തില്‍ ദേവീദേവന്മാരോടോ, പുണ്യാത്മാക്കളോടോ നന്മതിന്മകള്‍ അന്വേഷിക്കലും ഭാഗ്യമര്‍ഥിക്കലും ആ വഴിക്ക് പരസ്പര വഴക്കുകള്‍ അവസാനിപ്പിക്കലുമെല്ലാം ഈ ഇനത്തില്‍പ്പെട്ടതാണ്. മക്കയിലെ ബഹുദൈവാരാധകന്മാര്‍ കഅ്ബാ ദേവാലയത്തിനകത്ത് `ഹുബ്ല്‍` എന്ന വിഗ്രഹത്തെ ഈ ആവശ്യാര്‍ഥം പ്രത്യേകം അവലംബിച്ചിരുന്നു. അതിന്റെ മണ്ഡപത്തില്‍ വിവിധ വാക്കുകളും വാചകങ്ങളും എഴുതപ്പെട്ട ഏഴു അസ്ത്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ഒരു കാര്യത്തിന് മുതിരുമ്പോള്‍ അത് വേണ്ടതോ വേണ്ടാത്തതോ എന്നറിയുവാനോ, കാണാതായ സാധനത്തെപ്പറ്റി വിവരം കിട്ടുവാനോ, ഒരു കൊലപാതകക്കേസില്‍ വിധിയറിയുവാനോ മറ്റേതെങ്കിലും കാര്യത്തിനോ‘ഹുബ്ലിന്റെ പൂജാരിയെ സമീപിച്ച് വഴിപാട് നല്‍കുകയും തങ്ങളുടെ പ്രശ്നത്തില്‍ തീരുമാനം ചെയ്തുതരുവാന്‍ ഹുബ്ലിനോട് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. അനന്തരം, പൂജാരി അമ്പുകള്‍കൊണ്ട് ശകുനം നോക്കുകയും അതില്‍ കിട്ടുന്ന അമ്പിന്‍മേല്‍ കൊത്തിയവാക്ക് ഹുബ്ലിന്റെ വിധിയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ii) അന്ധവിശ്വാസപരമായ ശകുനനോട്ടം. ജീവിത വ്യവഹാരങ്ങളെപ്പറ്റി വിചിന്തനത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നതിനുപകരം, വല്ല യാദൃഛിക കാര്യങ്ങളെയോ അയഥാര്‍ഥ വസ്തുക്കളെയോ ആധാരമാക്കി തീരുമാനം കല്‍പിക്കുക, അല്ലെങ്കില്‍ അദൃശ്യങ്ങളെ അറിയുവാനുള്ള മാര്‍ഗമെന്ന് തെളിഞ്ഞിട്ടില്ലാത്ത അശാസ്ത്രീയ ഉപായങ്ങളിലൂടെ മനുഷ്യന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ആരായുക ആദിയായവയാണ് ഇതുകൊണ്ടുദ്ദേശ്യം. നക്ഷത്രഫലം, ജാതകം, ശകുനം, പക്ഷിലക്ഷണം മുതലായവയുടെ അസംഖ്യം രൂപങ്ങള്‍ ഈ ഇനത്തില്‍പ്പെട്ടതാണ്. 


പ്രശനോപകരണങ്ങള്‍ അഥവാ divination tools . സാഹിരുകള്‍ ഉപയോഗിക്കുന്ന വസ്തുകളുടെ വിവരണം .സിഹ്ര്‍ സാഹിര്‍ മാരുടെ സമ്പൂര്‍ണ വിജ്ഞാന കോശം .

The Encyclopedia of Witches, Witchcraft, And Wicca

Wednesday, July 18, 2012

ഔദ്യോഗിക വിഭാഗത്തെ പിളര്തിപ്പോയ പുതിയ ജിന്ന് വിഭാഗം തികഞ്ഞ ശിര്‍കിലേക്ക് .

പുതിയ ജിന്ന് വിഭാഗം സലഫികള്‍ ,ഏകാന്തമായി യാത്ര ചെയ്യുമ്പോള്‍ aഅല്ലാഹുവിനെ പുറമേ ഉള്ളവരെ വിളിച്ചപ്പോള്‍ സഹായം ലഭിച്ചതായി തെളിവുകള്‍ നിരത്തി തികഞ്ഞ ശിര്‍ക്കന്‍ വിശ്വാസത്തിലേക്ക് ....മലയാളം ഇസല്മിക് ക്ലാസ്സ്‌ റൂം കാരും ഇതേ വിശ്വാസക്കാര്‍ ആണത്രേ..അവരുടെ തെളിവിന്റെ പുസ്തകം വായിക്കുക..ഡൌണ്‍ലോഡ് ചെയ്‌താല്‍ മാത്രമേ വായിക്കാന്‍ പട്ടുല്ല്ളൂ..




ജബ്ബാര്‍ മൌലവി യാസിര്‍ ഹംസ :ശിര്‍ക്ക്‌

Tuesday, July 17, 2012

ഷെയ്ഖ് ഫവ്സാന്‍ അദ്ദേഹത്തിന്റെ വാദം മാറ്റി ::അതോ മാറ്റിപ്പിച്ചതോ

ഷെയ്ഖ് സാലിഹ് ഫവ്സാന്‍ അദ്ദേഹത്തിന്റെ വാദം മാറ്റിയാത്രെ ..അച്ചടി പിശക് ആണ് പോലും .ഇസ്തിആനതി ബില്‍ ജിന്നി എന്നുള്ളത് ഇസ്തിനതി ബില്‍ ഇന്സാനി എന്ന് വായിക്കനമത്രേ...അതായതു ജിന്നുനോടുള്ള സഹായം എന്നതിന് പകരം മനുഷ്യരോടുള്ള സഹായം എന്ന് തിരുത്തി വായിക്കണം (ഇതൊക്കെ ഉള്ളതാണോ !)..ആശയ കുഴപ്പം പരിധി വരെ കുറക്കാം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്...എന്നാല്‍ ഇതൊന്നും കേളകത മട്ടില്‍ ജിന്നോരികള്‍ തെളിവ് ഷെയ്ഖ് സാലിഹ് ഫവ്സാന്‍  എന്ന് പറഞ്ഞു നടക്കുന്നു..സത്യത്തില്‍ ഷെയ്ഖ് ഫവ്സാന്‍ സിഹ്ര്‍ എന്നാ അന്ധവിശ്വ്സത്തില്‍, കണ്ണേറ് ഇങ്ങനെ എല്ലാത്തിലും വിശ്വസിക്കുന്ന ആള്‍ ആണ്..കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക ...

ഹുസൈന്‍ സലഫി ഡോക്ടര്‍ യാസിര്‍ ഹംസ ക്ക് എതിരെ ::അനസ്‌ മൌലവിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ :ഇരിവേട്ടിക്കു പിറകെ അനസ്‌ മൌലവിയും മടവൂരി ചാരന്‍??

ഹുസൈന്‍ സലഫിയും ജിന്ന് ആദര്ഷങ്ങളോട് അദ്ദേഹത്തിന് ഉള്ള എതിര്‍പ്പുകള്‍ മറ നീക്കി പുറത്തു വരുന്നു..ജിന്ന് പെരോടിന്റെ കോലത്തില്‍ വന്നെന്നു പറഞ്ഞതിനെ കളിയാക്കി പറഞ്ഞ  അദ്ദേഹത്തെ പ്രസംഗം ഓര്‍ക്കുക..ഡോക്ടര്‍ യാസിര്‍ ഹംസ യും ജബ്ബാര്‍ മൌലവിയും ജിന്നിനോട് സഹായം തേടല്‍ ശിര്‍ക്ക് അല്ല എന്നു പറഞ്ഞതിനെ ശക്തമായി എതിര്‍ത്ത്  കൊണ്ട് അനസ്‌ മൌലവി പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുന്നു..

Monday, July 16, 2012

സിഹ്രില്‍ കുടുങ്ങിയ കായക്കൊടിയും AP GROUP(JINN AND INSU GROUP)ഉം ..:തോഹീദ്‌ വിശകലനം..

അല്ലാഹുവിന്റെ പരിശുദ്ധ വചനങ്ങളെ തള്ളിക്കൊണ്ട് സാഹിരുകല്ക് ഇല്ലാതെ കഴിവുകള്‍ വക വെച്ച് കൊടുത്തപ്പോള്‍ ഉണ്ടായ ആശയ വൈരുദ്യങ്ങള്‍ ഈ വീഡിയോയില്‍ കാണാം..അള്ളാഹു ഖുറാനില്‍ പറയുന്നു.""അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്‌. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും.""  അള്ളാഹു മാത്രമേ അഭൌതിക രീത്യില്‍ സഹായം നല്കുകയുല്ള്ളൂ എന്ന് വിശ്വസിക്കുന്ന ഇവര്‍ തന്നെ പറയുന്നു സാഹിരുകള്‍ ശിര്‍ക് ചെയ്‌താല്‍ (ജിന്നിനെ ആരാധിച്ചാല്‍) സാഹിരുകല്ക് ജിന്നുകള്‍ സഹായം ചെയ്തു കൊടുക്കുമാത്രേ..തികഞ്ഞ വിശ്വാസ വൈരുദ്യങ്ങള്‍ !!!ഖുറാനില്‍ വിശ്വസിക്കുക അതോടൊപ്പം സാഹിരുകളുട ശിര്‍ക്ക് ആരാധന ,ഫലപ്രാപ്തി നേടും എന്ന് വിശ്വസിക്കുക..ആശയ വൈരുദ്യങ്ങള്‍ ഈ വീഡിയോയില്‍ കാണാം..

കണ്ണേറ് എന്നാ അന്ധവിശ്വസത്തില്‍ വിശ്വസിക്കാത്തവരെ വിവരദോഷികള്‍ ,യുക്തിവാദികള്‍ എന്ന് വിളിച്ചുകൊണ്ട് ജിന്ന് സലഫികള്‍ പ്രബോധനം തുടരുന്നു!

പഴയ കാലത്തേ അന്ധവിശ്വാസങ്ങളെ  ഒന്ന് കൂടി അടിച്ചേല്‍പിക്കാന്‍ ഗള്‍ഫ്‌ ജിന്ന് സലഫികള്‍ കഠിന പരിശ്രമം നടത്തുന്നത്..!വിശ്വസികാത്തവര്‍ പ്രമാണ വിരോധികളും വിവരദോഷികളും ആണത്രേ...ഇനി ജിന്നുകളെ മാത്രമല്ല മനുഷ്യരെ കൂടി അവന്റെ കണ്ണുകളെ കൂടി ഭയക്കണമെന്നു സാരം..കണ്ണേറ് ബാധിക്കാതിരിക്കാന്‍ വ്യത്യസ്ത വഴികളിലൂടെ പോകനമാത്രേ..ഫടലുല്‍ ഹക് ഉമരി എന്നാ ജിന്നോലജിസ്തിന്റെ തീവ്ര നവയതാസ്ഥികത്വം  കാണുക..



Friday, July 13, 2012

ലോക ജിന്ന് സലഫികളുടെ പിഴച്ച കിതാബുകള്‍ ::ജിന്നും മനുഷ്യ രോഗങ്ങളും .-ഒരു വിമര്‍ശന പഠനം

ദാറുസ്സലാം പുബ്ലിശേര്സ് പ്രസിദ്ധീകരിച്ച ഒരു പുസ്തകം ആണ്."the jinn and human sickness" ഇത് നെട്ടില്‍നിന്നു നിങ്ങള്ക്ക് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്..ജിന്ന് സലഫികളുടെ പിഴച്ച വാദങ്ങള്‍ ഇതില്‍ എമ്പാടും ഉണ്ട്..സലഫി ബുക്ക്‌ പുബ്ലിശേര്സും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ അബുല്‍ മുന്ധിര്‍ ഖലീല്‍ ഇബ്നു ഇബ്രാഹീം ആണ് ഗ്രനതകാരന്‍,.ചില ഉരോപ്യന്‍ ഭാഷകളിലും ഇത് വന്നിട്ടുണ്ട്..ഇതിലെ ചില അബദ്ധ വാദങ്ങള്‍ കാണുക.പേജ് 192നോക്കുക.
സാഹിരുമാര്‍ അതി ഭയങ്കരമായ വിനാശങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്നതായി ഗ്രനതകര്താവ് പറയുന്നു ..വമ്പിച്ച കൃഷി നാശം ഉണ്ടാക്കുക..പല സ്ഥലങ്ങളിലും തീ കത്തുക ,,മനുഷ്യരില്‍ വന്ധ്യത ഉണ്ടാക്കുക ,മന്ത്ര ശക്തി കൊണ്ട് കല്യാണം മുടക്കുക,,കല്യാണത്തിന് മുമ്പ് വരനെ വന്ധ്യനാക്കി മാറ്റുക.മനുഷ്യര്‍ക്ക്‌ ഭ്രാന്ത് പിടിപ്പിക്കുക..ഇങ്ങനെയുള്ള ഉള്ള വിനാശങ്ങള്‍ വിതക്കുന്ന ആള്‍കാര്‍ ആണത്രേ സാഹിരുകള്‍.. ..പക്ഷെ അള്ളാഹു പറയുന്നു സാഹിരുകള്‍ എവ്ടെയും വിജയിക്കില്ല..എന്ന്.
സമൂഹത്തില്‍ ഭീതി പരത്തി പ്രത്യേകിച്ചും മുസ്ലിങ്ങള്‍ക്ക് ഇടയില്‍ ,ഭീതി പരത്തി മുസ്ലിങ്ങളെ ലോകര്‍ക്ക്‌ ഇടയില്‍ വെറും  അന്ധവിശ്വാസികള്‍ ആക്കി ചിത്രീകരിക്കാന്‍ ഈ കിതാബ് ഉപയോഗിക്കപ്പെടുന്നു...ഇത് കൂടാതെ പല വിചിത്ര വാദങ്ങളും ഈ ബുക്കില്‍ ഉണ്ട്..വായിക്കുക .



ജിന്ന് സലഫികളുടെ പിഴച്ച കിതാബുകള്‍

മുജാഹിദ്‌ ഔദ്യോഗിക വിഭാഗത്തിലെ പുതിയ പിളര്‍പ്പ് :സാധാരണക്കാര്‍ക്ക് ഇടയില്‍ ആശങ്കയും ആശയക്കുഴപ്പങ്ങളും .

ആശയപരമായി മുജാഹിദ്‌ ഔദ്യോഗിക വിഭാഗം വിഭജിച്ചതിനു ശേഷം ഉണ്ടായ ഒരു ബ്ലോഗ്‌  ആണ്..http://knmonline.blogspot.in/2012/07/part-1.html . അനസ്‌ മൌലവിയുടെ ഓരോ തമാശകള്‍ ഇവിടെ തുറന്നു കാട്ടുന്നു..സിഹ്രില്‍ വിശ്വസിക്കുന്നവന്‍ സവര്ഗത്തില്‍ പ്രവേശിക്കില്ല എന്നാ ഹദീസിനെ പച്ചക്ക് ദുര്വ്യ്ക്യാനിച്ച ആള്‍ ആണ് ഇദ്ദേഹം "സിഹ്രില്‍  വിശ്വസിക്കരുത് "എന്ന് ഉദ്ദേശിക്കുന്നത്  "സിഹ്ര്‍ ചെയ്യാന്‍ പാടില്ല" എന്ന് മാത്രം ആണത്രേ ..

Thursday, July 12, 2012

പ്രേമിക്കുന്ന ജിന്നുകള്‍ ...

ജിന്നുകള്‍ മനുഷ്യരെ പ്രേമിക്കുന്നോ? എന്തുകൊണ്ട് ജിന്നുകള്‍ മനുഷ്യരെ പ്രേമിച്ചു കൂടാ??ഉപദ്രവിക്കുന്ന ജിന്ന് സങ്കല്പത്തിന് പകരം സ്നേഹിക്കുന്ന പ്രണയിക്കുന്ന ജിന്നുകലെ പര്ച്ചയപ്പെടുതുന്നത് കാണുക..ഇതുവരെ ഉള്ള ജിന്ന് വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി  പ്രണയത്തിന്റെയും സ്നേഹത്തിന്റെയും വികാരങ്ങള്‍ ജിന്നുകള്‍ക്ക് ഉള്ളതായി ഈ ഡോക്ടര്‍ സങ്ങല്പിക്കുന്നു...ജിന്നോലജിസ്റ്റ്‌ !

Wednesday, July 11, 2012

മുജാഹിദ്‌ ഔദ്യോഗിക വിഭാഗത്തിലെ പുതിയ പിളര്പ്::ദുരൂഹതകളും വിശകലനവും-02

യാ ഇബാടല്ല അയീനോന്നീ എന്നാ ഹദീസ്‌ ആണ് പിളരപിന്റെ കാരണത്തില്‍ പ്രധാനപ്പെട്ടത്..കേരളത്തിലെ മുവഹ്ഹിടുകളെ വളരെ പ്രകോപിപ്പിച്ച വസ്തുത "ശിര്‍കിയായ ഇസ്തി ആനയില്‍ "ഇത് പെടുന്നില്ല എന്ന് യാസിര്‍ ഹംസ പറഞ്ഞത് .ശിര്‍കിയായ ഇസ്തി അന ആകാന്‍ എന്ത് വേണം .അത് കാഫിര്‍ ജിന്നും /മരിച്ച ജിന്ന്/വിദൂരത്തില്‍ഉള്ള ജിന്ന് ആയിരിക്കണം..എന്തെ ഇങ്ങനെ വരാന്‍ കാരണം ??യഥാര്‍ത്തില്‍ ജിന്നിനെ ഇറക്കാന്‍ ജിന്നിനോട് സംസാരിക്കേണ്ടി വരുന്നു..(ജിന്ന് കയറും എന്ന് ആദ്യമേ ഇവര്‍ അന്ധമായി വിശ്വസിച്ചു). അതായത് ജിന്നിനോട് പോകാന്‍ ആവശ്യപ്പെടേണ്ടി വരുന്നു..ഇങ്ങനെ മനുഷ്യ ശരീരത്തില്‍ കയറിയ ജിന്നിനെ പോകാന്‍  ആവശ്യപ്പെടുന്നത് ശിര്‍ക് ആവില്ലേ എന്ന് ന്യായമായും ചോദ്യം വരും .അപ്പോള്‍ അത് ശിര്‍ക് അല്ല എന്ന് വരുത്തി തീര്‍ക്കാന്‍ ആണ് ഹാളിര്‍ ഉള്ള ,മുസ്ലിം ജിന്ന്  അല്ലാത്ത ജിന്ന് എന്നിങ്ങനെ വേര്‍തിരിക്കേണ്ടി വരുന്നു..ഒരു കളവു ന്യായീകരിക്കാന്‍ പത്തു കളവു പറയേണ്ടി വരുന്നു എന്ന് ചുരുക്ക.

പക്ഷെ ഇവിടെ യാസിര്‍ ഹംസയെയും കൂട്ടരെയും വ്യകതമായി എതിര്‍ക്കാന്‍ പ്രേരിപിച്ച മറ്റൊരു വസ്തുത കൂടി ഉണ്ട്..അദ്ദേഹം പറയുന്നു "കാഫിര്‍ ജിന്നിനോട് സഹായം തേടുന്നത് ശിര്‍ക് ആണ് ,കാരണം കാഫിര്‍ ജിന്നിന്ന്റെ സഹായം കിട്ടാന്‍ അവരെ ആരെധികേണ്ടി വരുന്നു "ഇത് കൂടി കേട്ടതോടെ ആകെ ഇസ്ലാഹികള്‍ ബേജാറായി ..കാരണം പോട്ടതരവും വിചിത്ര വാദവും ആണ് ഇത്..മുസ്ലിം ജിന്നിന്റെ സഹായം കിട്ടാന്‍ അവരെ ആരാധിക്കെണ്ടാതില്ല എന്നാ ഒരു ധ്വനി ഇവിടെ വരുന്നു..മാത്രവുമല്ല കാഫിര്‍ ജിന്നിനെ ആരാധിച്ചാല്‍ അത് സഹായിക്കും എന്ന് തന്റെ കടുത്ത അനിസ്ലാമിക വിശ്വസം അദ്ദേഹം ഇവിടെ വെളിപ്പെടുത്തുന്നു..അല്ലഹിവിനു പുറമേ ആരെ ആരാധിചാലും അവര്‍ ഒരു സഹായവും ചെയ്യില്ല എന്നുള്ളതിനു ഇത് കടക വിരുദ്ധം ആണ്..യാസിര്‍ ഹംസയുടെ പ്രഭാഷണം കേള്‍ക്കുക..തുടരും ..

Tuesday, July 10, 2012

മുജാഹിദ്‌ ഔദ്യോഗിക വിഭാഗത്തിലെ പുതിയ പിളര്പ്::ദുരൂഹതകളും വിശകലനവും

പിളര്പിന്റെ കാരണം :ഹദീസ്‌ യാ ഇബാടല്ല അയീനോന്നീ (അല്ലാഹുവിന്റെ അടിമകളെ സഹായിക്കണേ )
പക്ഷെ ഇവിടെ പലര്‍ക്കും ഈ വിഷയത്തിന്റെ മരമം അറിയില്ല..കാരണം ആരോപ്കരര്‍ക്ക് പറയുന്നത്"ജിന്നുകലോട് തേടിയാല്‍ ശിര്കി അല്ല എന്ന് പറഞ്ഞു "എന്ന് .പക്ഷെ ഈ ആരോപണം എല്ലാം  ഇപ്പോള്‍ ഉള്ള ജിന്നുവാടികലും എതിര്‍ക്കുന്നു..അപ്പോള്‍ എവിടെയാണ് യഥാര്‍ത്ഥ കാരണം??യഥാര്‍ത്ഥ  കാരണം നില നില്‍കുന്നത് ഹാളിര്‍ ഉള്ള ജിന്നിനോട് തേടിയാല്‍ ശിര്‍ക് ആകുമോ എന്നാ വിഷയം ആണ്..സൌദിയില്‍ ഉള്ള ഡോക്ടര്‍ യാസിര്‍ ഹംസ എന്നാ പണ്ഡിതന്‍ ഇതിനെ പല തരത്തിലും ന്യായീകരിച്ചു വിശദീകരിച്ചു സിടി പുറത്തിറക്കി..എങ്കിലും ഈ ഹാളിര്‍ ഉള്ള ജിന്നിനോട് ആയാലും തേടാന്‍  പാടില്ല അത് ഹറാമാണ് എന്നാണ് ഇദ്ദേഹവും പറയുന്നത്..അതുകൊണ്ട് തന്നെ ഹറാം ആണെങ്കില്‍ പിന്നെ എന്തുകൊണ്ടാണ്  ഈ ചെറിയ കാര്യത്തിനു വേണ്ടി ,(അതും ദുര്‍ബലമായ ഹദീസ്‌ ഉദ്ധരിച്ചു) ശിര്‍ക്ക് എന്ന് പറയാന്‍ മടിക്കുന്നു...ഇത് വളരെ ദുരൂഹമാണ്...ഇതില്‍ നിന്ന് മനസ്സിലാക്കുന്നത് ഗള്‍ഫിലെ കടുത്ത ജിന്ന് സലഫികളുടെ കൂട്ടത്തില്‍ ഇദ്ദേഹവും പെട്ട് എന്നാണ്..ആ കടുത്ത ജിന്ന് സലഫികള്‍ക്ക് ആകട്ടെ ,,ജിന്നിനെ അടിച്ചു ഇറക്കല്‍ അനുവദനീയവും,സിഹ്ര്‍ ബാധ ഒഴിവാക്കാന്‍ വീട്ടില്‍ ടേപ്പ് റെകോര്‍ഡ് പ്ലേ ചെയ്തു ബാങ്ക് വീട്ടില്‍ കേള്പിച്ചു,മന്ത്രിച്ചു ഊതിയ വെള്ളം കുടിക്ക്ലും എല്ലാം അനുവദനീയം ആണ്..അവര്‍ കൂടുതല്‍ മന്ത്രിക്കുകയും വളരെ കുറച്ചു പ്രാര്‍ത്ഥിക്കുകായും ചെയ്യുന്നു..!ഇവിടെ ഹനീഫ്‌ കായക്കൊടി ചോദിക്കുന്ന കാര്യം വളരെ പ്രസകതമാണ്.ഈ വാദം ന്യായീകരിക്കാന്‍ ഉപയോഗിച്ച പണ്ഡിതര്‍ക്ക് ഹാളിര്‍ ഉള്ള ജിന്നിനോട് തേടല്‍ ഹറാം എന്നാ വിശ്വസം ഇല്ല..അവര്‍ അതിനെ അനുവടനെയംമാക്കുന്നു..ഇക്കാര്യത്തില്‍ ആ പണ്ഡിതരെ എന്തുകൊണ്ട് അനുസരിക്കുന്നില്ല.??ശിര്‍ക് ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്ന പണ്ഡിതര്‍ എന്നാണ് ഇവരെക്കുറിച്ച്  ഹനീഫ്‌ കയക്കൊടിക് പറയാന്‍ ഉള്ളത്...തുടരും ....

ഇന്ന് തീയതി പത്തു ജൂലൈ 2012,സമയം 5.30pm (dubai)

ഇന്ന് മുകളില്‍ കൊടുത്ത (ഡേറ്റ് ടൈം ) KNM ONLINE CLASSROOM ഇല ജനാബ് ഹനീഫ്‌ കായക്കൊടി അബുല ജബ്ബാര്‍ മൌലവി പറഞ്ഞ വാദം അതായത് ഇസ്ലഹ് മാസികയില്‍ ഹാജരുള്ള ജിന്നിനോട് തേടിയാല്‍ അത് ശിര്‍ക് ആവില്ല എന്ന് പറഞ്ഞത് തികച്ചും ശിര്‍ക് ആണെന്ന് ഖണ്ഡിതമായി തെളിയിക്കുന്നു..ഇതോടെ ഔദ്യോഗിക വിഭാഗം കേരള നദ്വത്തുല്‍ മുജാഹിദീന്‍ ആശയപരമായി ശിര്കി ആകുമോ ഇല്ലേ എന്നാ കാര്യത്തില്‍ വ്യകതമായി പിളര്‍ന്നു.ഹനീഫ്‌  കായക്കൊടി സൌദിയിലെ ഡോക്ടര്‍ യാസിര്‍ ഹംസയെ കഠിനമായി വിമര്ഷിക്കുന്നതോട് കൂടി പിളര്പ്‌ പൂര്‍ത്തിയായി..പിളര്‍പ് എന്ന് പറയുന്നതിനേക്കാള്‍ നല്ലത് ജിന്ന് വിഭാഗവും സത്യത്തിന്റെ വിഭാഗവും  വേര്‍തിരിഞ്ഞു...പക്ഷെ സിഹ്രില്‍ അവിശ്വ്സിക്കുന്നതോട് കൂടി മാത്രമേ തോഹീദ്‌ പൂര്‍ണം ആകുകയുള്ളൂ...KNM ONLINE CLASSROOMഇല പരിപാടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു..

Monday, July 9, 2012

മുത്തുനബിയുടെ വാപ്പയും മന്ത്രവാദിനിയും!:ഈ കഥയെ വിശ്വസിക്കണോ അതോ അവിശ്വസിക്കണോ ???

ഇതൊരു കഥയാണ്..നമ്മുടെ പ്രവാചകന്റെ വാപ്പയുടെ കഥ.ഈ കഥ വന്നിരിക്കുന്നത് മലയാളത്തിലെ മുഹമ്മദ്‌ നബി (സ .അ) പരിചയപ്പെടുത്തുന്ന വെബ്സൈറ്റില്‍ ആണ്..കഥയില്‍ ചോദ്യമില്ല ,എങ്കിലും സലഫികള്‍ നടത്തുന്ന ഒരു വെബ്സൈറ്റില്‍ ആധികാരിക സ്വഭാവം ഉണ്ട് എന്ന് അവകാശപ്പെടുന്ന്ന ഒരു ചരിത്ര വിവരണ ആയത് കൊണ്ട് ചോദ്യങ്ങള്‍ അന്വിവാര്യമായും ഉയരുന്നു..അതിനു മുമ്പ് കഥ വായിക്കുക ."
http://www.muhammadnabi.info/rasool/index.php?option=com_content&view=article&id=102&Itemid=112


<< അബ്ദുല്ല: ഇദ്ദേഹം പ്രവാചക തിരുമേനിയുടെ പിതാവാണ്. ഇദ്ദേഹത്തിന്‍റെ മാതാവാണ്, ഫാത്വിമ. അംറുബിന്‍ ആയിദ് ബിന്‍ ഉംറാന്ബിരന്‍ മഖ്സും ബിന്‍ യഖ്ള ബിന്‍ മുര്റിയുടെ പുത്രി. അബ്ദുല്ല സുന്ദരനും സൗമ്യനും പിതാവിന് ഏറെ പ്രിയപ്പെട്ടവനുമായിരുന്നു. ഇദ്ദേഹമാണ് കഅ്ബാലയത്തില്‍ ബലിനല്കാന്‍ വിധിക്കപ്പെട്ടവന്‍. അതായത്, അബ്ദുല്‍ മുത്വലിബിന് പ്രായപൂര്ത്തിയായ പത്ത് ആണ്‍ മക്കള്‍ തികഞ്ഞപ്പോള്‍ തന്‍റെ നേര്‍ച്ചയെപറ്റി അദ്ദേഹം മക്കളെ അനുസ്മരിപ്പിച്ചു. അവര്‍ അദ്ദേഹത്തെ അനുസരിച്ചു. അങ്ങനെ പത്തുമക്കളുടെയും പേരുകള്‍ എഴുതി ഹുബ്ല്‍ വിഗ്രഹത്തിന്‍റെ പരിചാരകന്‍റെ അടുക്കല്‍ ഏല്പിച്ചു. അദ്ദേഹമത് നറുക്കിട്ടു. നറുക്ക് വീണത് അബ്ദുല്ലയ്ക്ക്. അങ്ങനെ അബ്ദുല്ലയെ ബലി നല്കാനായി കഅ്ബയെ സമീപിച്ചു. ഇതുകണ്ടപ്പോള്‍ ഖുറൈശികളും പ്രത്യേകിച്ച് മഖ്സും ഗോത്രക്കാരായ അമ്മാവന്മാരും സഹോദരന്‍ അബൂത്വാലിബും അദ്ദേഹത്തെ തടഞ്ഞു. അപ്പോള്‍ അബ്ദുല്‍ മുത്വലിബ് ചോദിച്ചു: "ഞാനന്റെ നേര്‍ച്ച എന്തു ചെയ്യും?'' അവര്‍ അദ്ദേഹത്തോട് ജ്യോത്സ്യയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. അവിടെ ചെന്നു അവളുമായി കൂടിയാലോചിച്ചു. അവള്‍, അബ്ദുല്ലയുടെയും പത്ത് ഒട്ടകത്തിന്‍റെയും പേരില്‍ നറുക്കിടാന്‍ കല്പിച്ചു. നറുക്ക് അബ്ദുല്ലക്ക് തന്നെ വീഴുന്നതെങ്കില്‍ വീണ്ടും പത്ത് ഒട്ടകങ്ങള്‍ വര്ദ്ധിുപ്പിക്കുക. അങ്ങനെ ദൈവത്തിന് തൃപ്തി വരുവോളം. അവസാനം നറുക്ക് ഒട്ടകത്തിന് വീഴുമ്പോള്‍ അബ്ദുല്ലക്ക് പകരം ഒട്ടകത്തെ ബലി നല്കുക. അബ്ദുല്‍ മുത്വലിബ് ദൈവത്തിന്റെ മുമ്പില്‍ ചെന്ന് അബ്ദുല്ലയുടെയും പത്ത് ഒട്ടകങ്ങളുടെയും പേരില്‍ നറുക്കിട്ടു. നറുക്ക് അബ്ദുല്ലക്ക് വീണു. അങ്ങനെ പത്തുവീതം ഒട്ടകങ്ങളെ വര്ദ്ധി്പ്പിച്ചുകൊണ്ടിരുന്നു. അവസാനം നൂറ് ഒട്ടകങ്ങള്‍ തികഞ്ഞപ്പോള്‍ നറുക്ക് ഒട്ടകങ്ങള്‍ക്ക് വീണു. ഹുബ്ല്‍ വിഗ്രഹത്തിനായി നൂറു ഒട്ടകങ്ങളും അറുത്തു. ആ മാംസം മുഴുവന്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഭക്ഷിക്കാനായി വിട്ടേക്കുകയും ചെയ്തു. വധശിക്ഷയ്ക്കു പകരം നല്കേണ്ട നഷ്ടപരിഹാരം ഖുറൈശികളിലും അറബികളിലും പത്ത് ഒട്ടകങ്ങളായിരുന്നു. ഈ സംഭവത്തിന് ശേഷം അത് നൂറായി വര്‍ദ്ധിച്ചു. ഇസ്ലാമും അതംഗീകരിച്ചു. ഈ സംഭവത്തെ അനുസ്മിരിച്ച് നബി(സ) ഒരിക്കല്‍ പറഞ്ഞത്.


"ഞാന്‍ ഇരട്ട ബലിയുടെ പുത്രനാണ്.'' അതായത് ഇസ്മാഈലിന്‍റെയും പിതാവ് അബ്ദുല്ലയുടെയും (9)">>
ചോദ്യങ്ങള്‍ ഇങ്ങനെ 
ഒന്ന്)ജാഹിലിയ കാലഘട്ടം ആയതുകൊണ്ട് നമുക്ക് വിശ്വസിക്കാം ,നമ്മുടെ പ്രവ്ച്ചകന്റെ മുത്തശ്ശന്‍ ബലി കൊടുക്കാന്‍  നറുക്കിട്ട് എടുത്തത്‌.
രണ്ടു )നറുക്ക് വീണത്‌ അബ്ദുള്ളക്കു ==ഇത് വിശ്വസിക്കാം
മൂന്നു)ജോല്സ്യയെ (മന്ത്രവാടിനിയെ) സമീപിച്ചത് =ഇതും വിശ്വസിക്കാം
നാല് )<<നറുക്ക് അബ്ദുല്ലക്ക് തന്നെ വീഴുന്നതെങ്കില്‍ വീണ്ടും പത്ത് ഒട്ടകങ്ങള്‍ വര്ദ്ധിുപ്പിക്കുക. അങ്ങനെ ദൈവത്തിന് തൃപ്തി വരുവോളം>>. ==ഇവിടെ ഉദ്ദേശിക്കുന്ന ദൈവം??
അഞ്ചു )ഒന്‍പതു വട്ടം നറുക്ക്‌ ഇട്ടപ്പോളും നറുക്ക് വീഴുന്നത് അബുടുള്ള ക്ക് !!!ഇത് സംഭവിച്ച കാര്യം ആകുമോ??യാദൃച്ചിക്മായി ഇങ്ങനെ സംഭവിക്കുമോ??ഇവിടെ ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടെങ്കില്‍ ഏതു ദൈവത്തിന്റെ??ഹുബ്ല്‍ എന്നാ ദൈവത്തിന്റെ??ഈ ദൈവത്തിനു കഴിവ് ഉണ്ടോ??ഇല്ല എങ്കില്‍ അള്ളാഹു ആണോ ഇടപെടുന്നത്??അള്ളാഹു ആ മന്ത്രവാദിനിയെ (സാഹിര്‍),കാഹിന) യെ സഹായിക്കുമോ ഇക്കാര്യത്തില്‍??സാഹിരിന്റെ (ജോല്സ്യ) യുടെ കഴിവുകളെ പര്‍വതീകരിക്കല്ലലെ ഇതിലൂടെ മുസ്ലിങ്ങള്‍ ആയ നമ്മള്‍ ചെയ്യുന്നത്??ഇത് ഹിഷമിന്റെ വെറുമൊരു ചരിത്ര വിവരണം ആണെങ്കില്‍ എന്തിനു കെട്ടുകഥ നാം വീണ്ടും  കൊടുക്കണം??നബി ഈ സംഭവത്തെ കുറിച്ച് പറഞ്ഞു എന്ന് പറയുന്നതിന്റെ സനദ്‌ എവിടെ????സനദ്‌ ശരിയാണെങ്കില്‍ ഈ കഥ എങ്ങനെ ഒരു മുസ്ലിമിന് വിശ്വസിക്കാന്‍ കഴ്യും???????ഇവിടെ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല......

Saturday, July 7, 2012

സ്വന്തം സംഘടനയിലെ ഒരു നേതാവിനെ ഹദീസ്‌ നിഷേധിയാക്കി നരകത്തില്‍ അയക്കാന്‍ ശ്രമിക്കുന്ന മറ്റൊരു നേതാവിനെ പരിചയപ്പെടുക !

ഹദീസ്‌ നിഷേധിയക്കാന്‍ ഉള്ള കാരണം :::നബിക്ക് സിഹ്ര്‍ ബാധിച്ച ഹദീസിനെ തള്ളിയത് !

ഹുസൈന്‍ സലഫി കണ്ണടച്ച് ഇരുട്ടക്കാന്‍ ശ്രമിക്കുന്നു...ഇദ്ദേഹത്തിന് അറിയില്ലേ ആ ബുകാരിയിലെ ഹദീസ്‌ മുസ്ലിമിലെ ഹദീസും എല്ലാ ഹിഷാം അദ്ദേഹത്തിന്റെ വാപ്പയില്‍ നിന്ന് ഉദ്ധരിക്കുന്ന പരമ്പര ആണെന്ന്..അങ്ങനെ ഹിഷാം അദ്ദേഹത്തിന്റെ വാപ്പ്യില്‍നിന്നു ഉടരിച്ചു എന്നുള്ളതിന് മറ്റാരും സാക്ഷി ഇല്ല..അതായത് ഖബര്‍ ആഹാദ്‌..ഇങ്ങനെ ഉള്ള ഒറ്റ വ്യക്തി റിപ്പോര്‍ട്ട്‌ വിശ്വാസ കാര്യങ്ങളില്‍ സ്വീകരിക്കാന്‍ പാടില്ല എന്ന് അഹല് സുന്നയുടെ പണ്ഡിതര്‍ക്കിടയില്‍ ഇജ്മാ ഉണ്ട്...അതുകൊണ്ടാണ് ,മാത്രമാല്‍ ഖുറാന്‍ വിരുദ്ധവും ആയതുകൊണ്ടാണ് ആ ഹദീസ്‌ തള്ളുന്നത്...അങ്ങനെ എത്ര ഹദീസ്‌ അല്‍ബാനി ദുര്‍ബല മാക്കിയിട്ടുണ്ട്..ആ അല്ബാനിയെയും ഈ ഹുസൈന്‍ സലഫി എന്നാ അര്‍ദ്ധ സുന്നി ഹദീസ്‌ നിഷേധി എന്ന് ഒരു ദിനം വിളിക്കും..കാരണം ഇയാളും സുന്ന്യില്‍നിന്നു വന്നതാ..വലിയ നേതാവ് എന്ന് പുകഴ്ത്തിയ മാടൊരു പണ്ഡിതന്‍ കൂടി ഉണ്ട് ഹദീസ്‌ നിഷേധി ആക്കാന്‍.മറ്റാരുമല്ല.സാക്ഷാല്‍ സയ്യെദ് റഷീദ്‌ റിട..ഇദ്ദേഹവും ഈ ഹദീസിനെ തള്ളി..ഈ നിഷേധിയ ആണത്രേ ഇന്നലെ വരെ പൊക്കി പറഞ്ഞത്...

Thursday, July 5, 2012

സിഹ്ര്‍ ഫലിക്കില്ല എന്ന് പ്രഖ്യാപിക്കുന്ന ജമാഅത്തെ ഇസ്ലാമി ,മുജാഹിദ്‌ മടവൂര്‍ വിഭാഗം ,KNM ഇന്‍സ് ഗ്രൂപ്പ്‌ ..പിന്നെ പലരും .

ലോകത്ത് എല്ലാ കാലത്തും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കെട്ടു കഥകള്‍ ,അതാത് കാലത്തെ ശാസ്ത്രീയ നിഗമനങ്ങള്‍ ,വ്യക്തികളുടെ അനുഭവ കഥകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ്  അവരുടെ അന്ധവിശ്വാസങ്ങള നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്..ഈയടുത്ത കാലത്ത് ടെലിപ്പതി ,ക്ലയര്വോയന്‍സ് എന്നിവയെപ്പറ്റി മനശാസ്ത്രഞ്ഞര്‍  പറഞ്ഞ കാര്യങ്ങള്‍ സുന്നികള്‍ അവരുടെ മരിച്ചു പോയ അവുളിയാക്കള്‍ കേള്‍ക്കും  എന്നതിന് വേണ്ടി ഉദ്ധരിക്കാറുണ്ട്..അത് പോലെ അകബാര്‍ സാഹിബ് ഒരിക്കല്‍ സിഹ്ര്‍ വിശ്വാസത്തെ ന്യായീകരിക്കാന്‍ ഹൈപ്നോടിസത്തെ (hypnotism) എടുത്തു ഉധരികുകയുണ്ടായി..തികച്ചും അബദ്ധമായ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കി യഥാര്ത്ഥ ദീനിന്റെ അടിസ്ഥാന പ്രമാണങ്ങളെ അടിസ്ഥാനമാക്കി സിഹ്ര്‍ ഫലിക്കില്ല എന്ന് സമര്‍ഥിക്കാന്‍ ,ടി മുഹമ്മദ്‌ സാഹിബ് അവര്‍കള്‍ എഴുതിയ പുസ്തകം ആണ് " സിഹ്ര്‍"" " സിഹ്ര്‍ ഫലിക്കും എന്നതിന് വ്യകതമായ യാതൊരു തെളിവും ഇസ്ലാമില്‍ ഇല്ലെന്നും അതെല്ലാം നബിക്ക് സിഹ്ര്‍ ബാധിച്ചു കഥ ഉദ്ധരിച്ച ഹദീസിനെ അടിസ്ഥാനമാക്കി ആണ് എന്നും ആ ഹദീസ്‌ ആകട്ടെ എല്ലാ ഹിഷാം എന്നാ വ്യക്ത്യിലൂടെ വന്നതെന്നും അങ്ങനെ ഒരു വ്യക്തി റിപ്പോര്‍ട്ട്‌ ചെയ്തത് ഖബാര്‍ ആഹാദ്‌ ആണെന്നും അത് വിശ്വാസ കാര്യങ്ങള്‍ക്ക് പറ്റുകയില്ല എന്നും ഇതില്‍ വ്യകതമായി സമര്‍ഥിക്കുന്നു..വായിക്കുക ഷെയര്‍ ചെയ്യുക.
സിഹ്ര്‍ ഫലിക്കില്ല

Monday, July 2, 2012

ജനാബ് ഫടലുല്‍ ഹക് ഉമരിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ :ജിന്ന് വിഷയം പറയാന്‍ ഭയക്കുന്നത് എന്തിനു.

ജിന്ന് വിഷയം കൂടുതല്‍ പറഞ്ഞാല്‍ സിഹ്ര്‍ എങ്ങനെയാണ് ഫളിക്കുന്നത് എന്ന് ഗള്‍ഫ്‌ സലഫികളുടെ പിഴച്ച ഗ്രന്തങ്ങളിനിന്നു എടുത്തു ഉധരിക്കേണ്ടി വരും.അപ്പോള്‍ പിശാച്ചിനെ ആരാധിച്ചാല്‍ സഹായിക്കും എന്ന് ഉറപ്പിച്ചു പറയേണ്ടി വരും.അപ്പോള്‍ ഉമര്‍ മൌലവി പറഞ്ഞ തൌഹീദ് നിര്‍വചനം ആകെ താരുമാരാകും.ഇതൊഴിവാക്കാന്‍ ഇങ്ങനെ കൂടുതല്‍ വിശദീകരിക്കേണ്ട എന്ന് പ്രാസങ്ങികരോട് ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നുവെന്നു ഫടലുല്‍ ഹാക്ക്‌ ഉമരി വെളിപ്പെടുത്തുന്നു...