Friday, July 22, 2016

അബ്ദുള്ള ഇബ്നു സബഅ ഉം ഐസ് ഐസും ആഗോള തീവ്രവാദവും .!

🎤🎤ഐസ് ഐസ് (ISIS) യഹൂദ സൃഷ്ടിയോ ? ഒരു പരിശോധന :🎤🎤
🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓
ജനാബ് എം എം അക്ബറിന്റെ പ്രഭാഷണം കേട്ടു .. ഐസ് ഐസ് ഇന്റെ തലവന്‍ അബുബകര്‍ ബാഗ്ദാദി ജൂതനനോ അല്ലെ എന്ന് ഉറപ്പിക്കാന്‍ തക്കതായ തെളിവുകള് ഇല്ല എന്ന് അകബാര്‍ സാഹിബ്‌ വ്യകതമാക്കുന്നു ..അതെ സമയം ഐസ് ഐസ് ക്രൂതകള്‍ ജൂതമാരുടെ തലയില്‍ കെട്ടിവെക്കാന്‍ ഒരു പരോക്ഷ ശ്രമം നടത്തുന്നുണ്ട്..ഇസ്ലാമിന്‍റെ ഉള്ളിലെ വിവിധ കക്ഷികളുടെ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ മാത്രമേ ഇത് സഹായിക്കുള്ളൂ.
അബ്ദുള്ള ഇബ്നു സബ്യിന്റെ പേരില്‍ വിവിധ വ്യത്യസ്ത ചിന്താധാരകള്‍ ഉള്ള ഗ്രൂപ്പുകള്‍ ഉദയം ചെയ്തതായി ഇസ്ലാമിക ചരിത്രം പറയുന്നു . ,അവയെല്ലാം സബയിയക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്നു , മുഖ്യധാര ശിയാക്കള്‍ അന്ഗീകരിക്കാത്ത ആശയങ്ങള്‍ “ ഗുലാറ്റ്(Arabic: غلاة )“ആശയങ്ങള്‍ എന്ന് അറബിയില്‍ അറിയപ്പെടുന്നു ഇത്തരം ആശയങ്ങള്‍ അബ്ദുള്ള ഇബ്നു സബ പ്രച്ചരിപ്പിച്ചതായി ചരിത്രം പറയുന്നു .
. അലി (റ .അ ) മരിച്ചിട്ടില്ല , ഇനി തിരിച്ചു വരും .. ആദ്യമായി ഇത്ര തീവ്രവും പിഴച്ചതുമായ ആശയം പഠിപ്പിച്ച അബ്ദുള്ള ഇബ്ന്‍ സബ ശിയാക്കളുടെ പിതാവായി , അല്ലെങ്കില്‍ ഇദ്ദേഹം ആണ് ശിയാക്കള്‍ ഉണ്ടാകാന്‍ കാരണം എന്ന് സുന്നികള്‍ വിശ്വസിക്കുന്നു .. യഫൂരിയ ,ദാമ്മിയ ,ഘുരബിയ ,ബഴ്ഘിയ , എന്നീ ഷിയാ വിഭാഗങ്ങള്‍ ഇത്തരം ഗുലാറ്റ് ചിന്തകളില്‍ വിശ്വസിക്കുന്നവര്‍ ആയിരുന്നു . അതുകൊണ്ട് തന്നെ അബ്ദുള്ള ഇബ്ന്‍ സബ ജൂതനയിരുന്നോ എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ സംശയത്തില്‍ ആണ് .. എല്ലാ പിഴച്ച ആശയങ്ങളും ജൂതരുടെ തലയില്‍ കെട്ടിവെക്കാന്‍ ഉള്ള മുസ്ലിം ചരിത്രകരുടെ ഒരു ശ്രമം മാത്രമായിട്ടാണ് ചിലര്‍ കരുതുന്നത്..
ഇദ്ദേഹത്തെ കുറിച്ച് ശിയാക്കള്‍ പറയുന്നത് അദ്ദേഹം ഒരു തീവ്ര ചിന്താഗതിക്കാരന്‍ ആയ ഷിയാ ആയിരുന്നു എന്നാണ് .ഇമാം ജാഫര്‍ സാദിഖ്‌ അദ്ദേഹത്തെ ശപിച്ചു എന്നും ഷിയാ കിതബുകള്‍ പറയുന്നുന്നു .പല ചരിത്രങ്ങളും പറയുന്നതും അലിയെ ദൈവമായി പ്രഖ്യാപിച്ച തു കാരണം ഈ അബ്ദുള്ള അബ്ദുള്ള ഇബ്നു സബയിനെ തീയിലിട്ടു കൊന്നു കളഞ്ഞു എന്നാണ് {“രിജല്‍ അല്‍ കാശി എന്ന ഷിയാ ഗ്രന്ഥം പേജ് നമ്പര്‍ 71)
“താനിക്ക് അല്‍ മഖ്‌അല്‍ ഫീ ഇല്മു രിജാല്‍” എന്ന അല്‍ മ്മ്കാനിയുടെ ഷിയാ കിത്താബില്‍ ഇങ്ങനെ പറയുന്നു .” عبد الله بن سبأ الذي رجع إلى الكفر وأظهر الغلو ... غال ملعون، حرقه أمير المؤمنين عليه السلام بالنار، وكان يزعم أن علياً إله، وأنه نبي
അബ്ദുള്ള ഇബ്നു സബ കുഫ്രിലേക്ക് പോയി . .അദ്ദേഹം ഘുലുവ്വ് ഉണ്ടാക്കി ..ഘുലുവ്വ് ചെയ്തവന്‍ , ശപിക്കപ്പെട്ടവന്‍ ,അമീറുല്‍ മുമിനീന്‍ അലിയാര്‍ തങ്ങള്‍ അയാളെ ജീവനോടെ കത്തിച്ചു കൊന്നു ..അലി (റ .അ ) ഇലഹ് ആണെന്ന് ഇബ്നു സബ ജല്പിച്ചു. .(നുടുബില്ല്ല !)
.. ഷിയാ ചരിത്രത്തില്‍ അബുട്ല്ല ഇബ്നു സബ യിനെ അലിയെ ദിവ്യത്വ വല്കരിച്ചത് കൊണ്ട് അലി (റ .അ )ചുട്ടു കൊന്നു എന്ന് പറയുമ്പോള്‍ , ചുട്ടു കൊല്ലാന്‍ പാടില്ലതതുകൊണ്ട് നമ്മള്‍ സുന്നികള്‍ക്ക് ഇക്കഥ എങ്ങനെ വിശ്വസിക്കാന്‍ കഴിയും ? അബ്ദുള്ള ഇബ്നു സബ ഒരു യെമനി ജൂതന്‍ ആയിരുന്നു എന്നും പിന്നെ ഇസ്ലാമായി അഭിനയിച്ചു അലിയെ ദിവ്യത്വ വല്കരിച്ചു എന്ന ചരിത്രം ഇസ്ലാമിന്റെ പേരില്‍ ഉമയ്യാദ് ഭരണാധികാരികള്‍ കെട്ടിച്ചമച്ച കഥ ആണെന്നു വിശ്വസിക്കുന്ന ആധുനിക ചരിത്രകാരന്മാര്‍ ഉണ്ട് .അവരില്‍ പെട്ടവര്‍ ആണ്” താഹ ഹുസൈനും അലി അല്‍ വാര്‍ദിയും ,
ഏതായാലും തീവ്ര ചിന്താഗതിക്കാര ആയ ചില ഷിയാ ഗ്രൂപ്പുകള്‍ അലിയുടെ വ്യകതിത്വതെ ഇസ നബിയുടെ വ്യകതിത്വവുമായി സാമ്യവല്കരിക്കാന്‍ ശ്രമം ഉണ്ടായിട്ടുണ്ട് ..അബുട്ല്ല ഇബ്നു സാബ്‌ പറഞ്ഞു “ അലി മരിച്ചിട്ടില്ല , അലിയുടെ രൂപത്തില്‍ ഉള്ള പിശാചു ആണ് കൊല്ലപ്പെട്ടത് , അലി തിരിച്ചു ആകാശത് നിന്ന്‍ ഇറങ്ങി വരും “ ഇവിടെ ഇസ നബിയുടെ ചരിത്രവുമായി യോജിപ്പിക്കാന്‍ ഉള്ള ഒരു ശ്രമം നടന്നതായി മനസ്സിലാക്കാം ..ഇത്കൊണ്ടാണോ ആവൊ മഹാനായ സയ്യെദ് റഷീദ് റിട , ഇസ നബി മരിച്ചു പോയെന്നും ഇനി തിരിച്ചു വരില്ല എന്നും പറഞ്ഞത് ..ഇസനബിയുടെ തിരിച്ചു വരവില്‍ ഉള്ള വിശ്വസം അടിസ്ഥാന വിശ്വസം അല്ല എന്ന് യുവത പ്രസിദ്ധീകരിച്ച “ ഇസ്ലാം വിശ്വസ ദര്‍ശനം “ എന്ന കിത്താബില്‍ പറയുന്നു ..
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം സംക്ഷിപ്തമയി പറഞ്ഞാല്‍ , മുഖ്യ ധാര ശിയാക്കള്‍ എല്ലാം തള്ളികളഞ്ഞ ഒരു വ്യക്തിത്വം ആയിരുന്നു അബ്ദുള്ള ഇബ്നു സബ , ഇദ്ദേഹം ജൂതനയിരുന്നോ അല്ലെ എന്ന് വ്യത്യസ്ത അഭിപ്രായം ഉണ്ട് ..ജൂതനയിരുന്നതികൊണ്ട് ഷിയാ ഇസ്ലാം ഒരു" ജൂതയിസം" ആയി കണക്കാക്കുന്നു എങ്കില്‍ ജി സി സി രാജ്യങ്ങള്‍ , യെമെന്‍ ,ഇറാഖ, ഇറാന്‍ ,സിറിയ ,ലബനോന്‍ ,ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ 200 മില്ല്യന്‍ മുസ്ലിങ്ങളില്‍ 70 ശതമാനം മുസ്ലുങ്ങള്‍ ശിയാക്കള്‍ ആയതുകൊണ്ട് അവരും ജൂതയിസം ഉള്ളവര്‍ എന്നും ജൂതര്‍ എന്നും വിളിക്കേണ്ടി വരും ..!! ബാകി 30 ശതമാനം സുന്നികള മാത്രം മുസ്ലിങ്ങള്‍ ആവും !!. അതുകൊണ്ട് യാതൊരു അടിസ്ഥാനവുമില്ലാതെ , സൈമണ്‍ എലിയറ്റ് എന്ന ജൂതന്‍ ആണ് അബുബകര്‍ബാഗ്ദാദി എന്ന ഐസ് ഐസ് തലവന്‍ എന്ന് പറയേണ്ട കാര്യമില്ല ..ഇതൊന്നും ഉറപ്പിക്കാന്‍ നമ്മുടെ പക്കല്‍ തെളിവില്ല ...ഇസന്ബിയെ ദിവ്യത്വ വല്കരിച്ചത് പോലെ അലിയെ ദിവ്യത്വവല്കരിച്ചു ,അത് ചരിത്രത്തിന്റെ ഒരു ആവര്‍ത്തനം മാത്രം . അതിനു അബ്ദുള്ള ഇബ്നു സബ ജൂതാനകണമെന്നുമില്ല . ഒരു കാര്യം വ്യക്തം പിഴവരുടെ കൂടെ അബ്ദുള്ള ഇബ്നു സഭയും പെട്ടുപോയി , ശിയാക്കളും പെട്ട് , ഇപ്പൊ ഐസ് ഐസ് ആള്കരും .. ഐസ് ഐസ് ന്‍റെ കൊലയും അക്രമങ്ങളും ഇക്കാലത്തെ യഹൂദരുടെ തലയില്‍ കെട്ടിവെക്കേണ്ട കാര്യമില്ല കാരണം ഈ മുകളില്‍ പറഞ്ഞ രാജങ്ങളിലെ 200 മില്ല്യന്‍ മുസ്ലിങ്ങളില്‍ 70 ശതമാനം മുസ്ലുങ്ങള്‍ ശിയാക്കള്‍ ആയതുകൊണ്ട് അവരും ജൂതയിസം ഉള്ളവര്‍ ആണല്ലോ ....!
വാല്‍കഷണം :: വിവിധ ഇസ്ലാമിക കക്ഷികളുടെ പ്രവര്‍ത്തനം വിശുദ്ധ ഖുർആനിന്റെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിക്കപ്പെടെണ്ടാതുണ്ട് .
.
mm akbar vedio link 


https://www.facebook.com/siddik.dubai/videos/1038064046287269/

Friday, July 15, 2016

ശുദ്ധിവാദത്തില്‍ ഉടഞ്ഞുപോകുന്ന കേരളീയ മുസ്ലിം നവോത്ഥാനം !!!

കേരളത്തില്‍ നിന്നുള്ള ഏതാനും പേരുടെ കാണാതാവല്‍ കേരളീയ മുസ്‌ലിം നവോത്ഥാനത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ‘കേരള മുസ്‌ലിം’ എന്ന സവിശേഷമായ സംജ്ഞയും മുസ്‌ലിം നവോത്ഥാനവും ആധുനിക ഉത്തരാധുനിക വിമര്‍ശന പദ്ധതികളുടെ അകമ്പടിയോടെ പല കോണുകളില്‍ നിന്നും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം നവോത്ഥാനം ശുദ്ധിവാദത്തിന്റെ അളവുകോലില്‍ തട്ടി തുടര്‍ച്ചകള്‍ നഷ്ടമായിരിക്കുന്ന ഒരവസ്ഥയിലാണിപ്പോഴുള്ളത്. നവോത്ഥാനം എന്ന പദം സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കപ്പെടുന്നത് കൊണ്ടാണ് പലപ്പോഴും അതിന്റെ അവകാശികളും പിന്തുടര്‍ച്ചക്കാരും ആരെന്ന തര്‍ക്കം ഉടലെടുക്കുന്നത്.
വിശ്വാസരംഗത്ത് ജീര്‍ണതയില്‍ ആണ്ടുപോയിരുന്ന ഒരു ഘട്ടത്തില്‍ വൈയക്തികമായും സംഘമായും നിര്‍വഹിക്കപ്പെട്ട സംസ്‌കരണ പ്രക്രിയക്ക് നവോത്ഥാനമെന്ന പേരിനേക്കാള്‍ യോജിക്കുക പരിഷ്‌കരണം എന്നാണ്. വിശ്വാസരംഗത്ത്, ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ഏകദൈവ വിശ്വാസത്തിന്റെ കാര്യത്തിലാണ് ശുദ്ധിവാദം (പ്യൂരിറ്റാനിസം) പ്രഥമമായി പ്രയോഗിക്കപ്പെട്ടത്. ഏകദൈവാരാധനയുടെ കാര്യത്തില്‍ മുസ്‌ലിം സമുദായം ഇസ്‌ലാമിന്റെ ആദിമ വിശുദ്ധിയിലേക്ക് തിരികെ പോകണമെന്നായിരുന്നു ആദ്യകാല പരിഷ്‌കരണ പ്രവര്‍ത്തകരുടെ ആഹ്വാനം. എന്നാല്‍ അതേ കാലത്ത് തന്നെ മറ്റ് സമുദായങ്ങളുടെ ഇടയില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളും മുസ്‌ലിം സമുദായത്തിനിടയില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളും പ്രയോഗിക തലത്തില്‍ സമാനമായിരുന്നു. ആധുനികതയോടുള്ള ക്രിയാത്മകമായ സമീപനമായിരുന്നു പൊതുസവിശേഷത.
എന്നാല്‍, വിവിധ മേഖലകളില്‍ നടന്ന ആധൂനീകരണ പ്രക്രിയകളുടെ പ്രചോദനം വ്യത്യസ്തമായിരുന്നു. വക്കം മൗലവിയുടേയും കേരള മുസ്‌ലിം ഐക്യസംഘത്തിന്റേയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ശ്രീനാരായണ ഗുരുവിന്റെ അവര്‍ണര്‍ക്ക് വേണ്ടിയുള്ള വിദ്യാലയങ്ങളും ഏലിയാസ് ചാവറയച്ചന്‍ എല്ലാ ഇടവകകളിലും വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങളും പ്രവര്‍ത്തന തലത്തില്‍ സമാന സ്വഭാവമുള്ളതായിരുന്നെങ്കിലും അവയുടെ പ്രചോദന കേന്ദ്രങ്ങള്‍ വ്യത്യസ്തമായിരുന്നു. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശവും ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന അരുവിപ്പുറം പ്രതിഷ്ഠയും ആരാധനാ കേന്ദ്രങ്ങളില്‍ നടന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളായിരുന്നു. രണ്ടിന്റെയും പ്രചോദന കേന്ദ്രങ്ങള്‍ വ്യത്യസ്തമാണെന്ന് പറയേണ്ടതില്ലല്ലോ.

ശുദ്ധിവാദവും നവോത്ഥാനവും

മുസ്‌ലിം സമുദായത്തിനുള്ളില്‍ നടന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെയും നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും പ്രചോദന കേന്ദ്രം ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളുമായിരുന്നു. വിശ്വാസ രംഗത്ത് ആദിമ വിശുദ്ധിയിലേക്ക് തിരികെ പോകാന്‍ ആഹ്വാനം ചെയ്ത നവോത്ഥാന നായകര്‍ ആരും തന്നെ, സാമൂഹ്യരാഷ്ട്രീയസാംസ്‌കാരിക രംഗത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രവാചക കാലത്തെ വിശുദ്ധിയെക്കുറിച്ചോ ആ മഹത്വത്തിലേക്ക് തിരികെ പോകണമെന്നോ അക്ഷരാര്‍ഥത്തില്‍ പറഞ്ഞിരുന്നില്ല. ജീവിക്കുന്ന കാലത്തെ ഏറ്റവും പുരോഗമനപരമായ പ്രവര്‍ത്തനങ്ങളിലേക്കും മാര്‍ഗങ്ങളിലേക്കും ചേക്കേറുന്നതിനെക്കുറിച്ചും പൊതു മണ്ഡലത്തില്‍ സജീവമാകുന്നതിനെക്കുറിച്ചുമാണ് അവര്‍ സംസാരിച്ചത്. അതിന്റെ തുടര്‍ച്ചയാണ് പൊതു വിദ്യാലയങ്ങളിലേക്ക് സമുദായത്തെ ആകര്‍ഷിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലെ ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് സ്വദേശാഭിമാനി പോലുള്ള പത്രപ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കുകയും ചെയ്യുന്നത്.

വക്കം മൗലവി
വക്കം മൗലവി
സ്വന്തമായി പത്രം തുടങ്ങാന്‍ സാധിച്ച വക്കം മൗലവിക്ക് സ്വന്തമായി അറബി പഠിപ്പിക്കുന്ന സ്‌കുള്‍ തുടങ്ങാന്‍ സാധിക്കുമായിരുന്നിട്ടും, സര്‍ക്കാറിന് നിവേദനം നല്‍കി അറബി ഭാഷ ഉള്‍പ്പെടുത്തി, മുസ്‌ലിം സമുദായത്തെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കാന്‍ പരിശ്രമിച്ചത് പൊതുമണ്ഡല രൂപീകരണത്തിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധകൊണ്ടായിരുന്നുവെന്ന് കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള പഠനത്തില്‍ പി ഗോവിന്ദപിള്ള നിരീക്ഷിക്കുന്നുണ്ട്. വിവിധ സമുദായങ്ങള്‍ക്കിടയിലുള്ള സാംസ്‌കാരിക വിനിമയങ്ങള്‍ സാധ്യമായെങ്കില്‍ മാത്രമേ നവോത്ഥാനം സാധ്യമാകൂവെന്ന് വക്കം മൗലവി തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവിന് എത്രകാലം വരെ തുടര്‍ച്ചകള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞു എന്നതാണ് അന്വേഷിക്കേണ്ടത്.
എല്ലാ വെള്ളിയാഴ്ചകളിലും മലയാളത്തില്‍ നടക്കുന്ന ജുമുഅ പ്രസംഗങ്ങള്‍ (ഖുതുബകള്‍), പ്രാഥമിക മതപഠന കേന്ദ്രങ്ങളില്‍ അറബി മലയാളത്തിന് പകരം മലയാള ഭാഷ, മലയാളി മുസ്‌ലിമിന്റെ മതപഠന കേന്ദ്രമായിരുന്ന ഓത്തുപള്ളികള്‍ക്കും പള്ളിദര്‍സുകള്‍ക്കും (മുസ്‌ലിം പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മതപഠന സംവിധാനം) പകരം ആധുനിക ബോധന സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള മതപഠനം തുടങ്ങിയ ഏതാനും ചില മേഖലകളില്‍ മാത്രം അത് ഒതുങ്ങിപ്പോയി എന്നതാണ് നവോത്ഥാന പ്രക്രിയ നേരിട്ട പ്രതിസന്ധി. അനുസ്യൂതം തുടരുന്ന ഒരു ഒഴുക്ക് അതിനുണ്ടായില്ല. അതേ സമയം, വിശ്വാസ കര്‍മരംഗത്ത് ‘പരിഷ്‌കരണം’ തുടരുകയും ചെയ്തു.
മുസ്‌ലിം സ്ത്രീ പള്ളിപ്രവേശനവും അന്ധവിശ്വാസനാചാരങ്ങളുടെ പേരിലുള്ള ചൂഷണങ്ങള്‍ ഏറെക്കുറെ വിപാടനം ചെയ്യുവാനും ഈ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. എന്നാല്‍, മുസ്‌ലിം സ്ത്രീകളെ സാമൂഹിക നേതൃരംഗത്തേക്ക് എത്തിക്കുന്നതിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാലത്തിനനുസരിച്ച് മുന്നോട്ട് പോകുന്നുതിലും നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചകള്‍ ഉണ്ടായില്ല. എഴുപതുകള്‍ക്ക് ശേഷം, വിദ്യാഭ്യാസ രംഗത്ത് കടന്നുവന്ന സമന്വയ വിദ്യാഭ്യാസവും മള്‍ട്ടി ഡിസിപ്ലിനറിയും ഉള്‍ക്കൊണ്ട് കേരളത്തില്‍ മുന്നോട്ട് പോകാന്‍ സാധിച്ചത് യാഥാസ്ഥിതിക വിഭാഗം എന്ന് നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുദ്രകുത്തുന്ന സുന്നി വിഭാഗങ്ങള്‍ക്കാണ്.

സലഫിസത്തിലേക്കുള്ള വഴി

കേരളത്തില്‍ നടന്ന മുസ്‌ലിം നവോത്ഥാന ശ്രമങ്ങളെ സലഫിസവുമായി ചേര്‍ത്ത് വായിക്കുന്നതില്‍ അപാകതയുണ്ട്. കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാഹ് എന്ന സംജ്ഞയുടെ ഭാഗമായി മനസ്സിലാക്കുന്നതിലാണ് കൂടുതല്‍ ശരി. ഇംഗ്ലീഷില്‍ റിഫോര്‍മേഷന്‍, റിവൈവല്‍ എന്നെല്ലാം അര്‍ഥം പറയാവുന്ന പദമാണ് അറബിയിലെ ഇസ്‌ലാഹ്. വ്യക്തികളെയും സമൂഹങ്ങളെയും ഇസ്‌ലാമിന്റെ വിശുദ്ധിയിലേക്ക് മടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇസ്‌ലാഹ് അഥവാ പരിഷ്‌കരണം എന്ന് പറയുന്നത്. (ഖുര്‍ആന്‍ 11: 88). ആദിമ വിശുദ്ധിയിലേക്കുള്ള മടക്കം എന്നാല്‍ മാനവ സംസ്‌കാരത്തിന്റെ ആദ്യഘട്ടങ്ങളെ പുനരാവര്‍ത്തനം ചെയ്യുക എന്നതല്ല, മറിച്ച് അക്കാലം തൊട്ട് രൂപപ്പെട്ട ആശയസംഹിതയുടെ പരിശുദ്ധി തിരിച്ചെടുക്കുക എന്നതാണെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ ഇര്‍ഫാന്‍ അഹമ്മദ് വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇസ്‌ലാഹിന്റെ അഥവാ പരിഷ്‌കരണത്തിന്റെ സൈദ്ധാന്തിക അടിത്തറ എക്കാലത്തും ഒന്നായിരിക്കുകയും പ്രസ്തുത പ്രക്രിയ നവീനമായിരിക്കുകയും ചെയ്യും.

കെഎന്‍എം സമ്മേളനം
കെഎന്‍എം സമ്മേളനം
എന്നാല്‍, പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ പെട്രോള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയത് മുതല്‍ സൗദി അറേബ്യ കേന്ദ്രമായുള്ള സലഫി ആശയധാരയ്ക്ക് കേരളത്തിനകത്തും പുറത്തും സ്വീകാര്യത ലഭിച്ചു. എഴുപതുകള്‍ക്ക് ശേഷം കേരളത്തില്‍ നിന്നുളള വമ്പിച്ച ഗള്‍ഫ് പ്രവാസവും അതുണ്ടാക്കിയ സാമ്പത്തിക അഭിവൃദ്ധിയും മധ്യവര്‍ഗ വിഭാഗത്തിന്റെ വളര്‍ച്ചയും കേരള മുസ്‌ലിംകളുടെ ദിശാനിര്‍ണയത്തില്‍ സ്വാധീനിച്ചു. 1979 ല്‍ പുളിക്കല്‍ വെച്ച് നടന്ന മുജാഹിദ് സമ്മേളനത്തിന് ശേഷം, മുജാഹിദ് പ്രസ്ഥാനത്തിന്റെ വിവിധ സമ്മേളനങ്ങളില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രതിനിധികള്‍ ധാരാളമായി സംബന്ധിച്ചു. ക്രമേണ, ശുദ്ധിവാദം വിശ്വാസരംഗങ്ങളില്‍ നിന്ന് സാമൂഹിക രാഷ്ട്രീയ രംഗത്തേക്കും കടന്നുവരാന്‍ തുടങ്ങി. തൊണ്ണൂറുകള്‍ക്ക് ശേഷം അത് ശക്തിപ്പെടുകയും സലഫി രീതിശാസ്ത്രം (സലഫി മന്‍ഹജ്) അനുസരിച്ചല്ലാത്ത എല്ലാ കാര്യങ്ങളും ഇസ്‌ലാമികവിരുദ്ധമായി കണക്കാക്കുകയും ചെയ്തു.
ഏകദൈവ വിശ്വാസത്തിന്റെ കാര്യം മാറ്റിനിര്‍ത്തിയാല്‍, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ സലഫി രീതിശാസ്ത്രം ഒരു ബുഹസ്വര സമൂഹത്തിന് യോജിച്ചതോ ഉള്‍ക്കൊള്ളാനാവുന്നതോ ആയിരുന്നില്ല. പ്രമാണങ്ങളുടെ അക്ഷരവായന ആന്തരികവത്കരിച്ച പ്രസ്തുത രീതിശാസ്ത്രം സാമൂഹിക രംഗങ്ങളില്‍ നിന്നുള്ള പിന്മാറ്റത്തിനും കാര്‍ക്കശ്യത്തിലേക്കും വഴിതെളിയിച്ചു. കേരളത്തിന്റെ പ്രഥമ ചരിത്രഗ്രന്ഥമായ തുഹ് ഫത്തുല്‍ മുജാഹിദീന്റെ കര്‍ത്താവ് സൈനുദ്ദീന്‍ മഖ്ദൂം മുതല്‍ തുടങ്ങുന്ന പരിഷ്‌കരണ, നവോത്ഥാന പ്രവര്‍ത്തനങ്ങളെ പെട്രോള്‍ കണ്ടുപിടുത്തത്തിന് ശേഷം കടന്നുവന്ന സലഫിസവുമായി കൂട്ടിച്ചേര്‍ക്കുന്നത് ചരിത്രപരമായും വസ്തുനിഷഠാപരമായും തെറ്റാണ്.

മുസ്‌ലിം ലീഗിന്റെ പങ്ക്


മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവര്‍ 
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവര്‍ 
കേരളത്തില്‍ മുസ്‌ലിം സമുദായത്തെ പുരോഗതിയിലേക്കും നവോത്ഥാനത്തിലേക്കും നയിച്ചതില്‍ മുജാഹിദ് പ്രസ്ഥാനത്തിനും മുസ്‌ലിം ലീഗിനും ഒരു പോലെ പങ്കുണ്ട്. ഐക്യകേരളം രൂപീകരിച്ചതിന് ശേഷം, മുസ്‌ലിം സമുദായത്തിനിടയിലുണ്ടായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും സ്ഥാപനങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിം ലീഗിന്റെയുംമ മുജാഹിദ് പ്രസ്ഥാനം അടക്കമുള്ള സമുദായ സംഘടനകളുടെയും പങ്ക് വ്യക്തമാകുന്നതാണ്. മുസ്‌ലിം ലീഗിന് ധൈഷണികമായി നേതൃത്വം നല്‍കിയിരുന്നത് മുജാഹിദ് നേതാക്കളായിരുന്നു. കെ എം മൗലവി, ഒരേ സമയം കേരള നദ് വത്തുല്‍ മുജാഹിദീന്റെ പ്രസിഡന്റും മുസ്‌ലിം ലീഗിന്റെ വൈസ് പ്രസിഡന്റുമായിരുന്നു. സീതിസാഹിബിനെ പോലുള്ളവരുടെ ദീര്‍ഘവീക്ഷണവും ബാഫഖി തങ്ങളെ പോലുള്ളവരുടെ ജനകീയാടിത്തറയുമാണ് മുസ്‌ലിം സമുദായത്തെ ഇന്ന് കാണുന്ന പുരോഗതിയിലേക്ക് നയിച്ചതെന്ന് മുസ്‌ലിം ലീഗിന്റെ ചരിത്രകാരന്മാര്‍ എല്ലാം സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്. തൊണ്ണൂറുകള്‍ക്ക് ശേഷം സാമൂഹിക രംഗത്ത് നിന്നുള്ള പിന്മാറ്റം ആരംഭിച്ചിരുന്ന മുജാഹിദ് പ്രസ്ഥാനം, 2002 ലെ പിളര്‍പ്പോടുകൂടി അത് മൂര്‍ധന്യദശയിലെത്തി. ഇത് മുസ്‌ലിം ലീഗിനും സമുദായത്തിനും ധൈഷണിക സംഭാവനകള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തി. 1989 ല്‍ സമസ്തയിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന്, ലീഗിന് ‘സമുദായത്തിന്റെ പൊതുവേദി’ എന്ന സ്ഥാനം നഷ്ടമായി. അതുകൊണ്ട് തന്നെ, തൊണ്ണൂറുകള്‍ക്ക് ശേഷം മുസ്‌ലിം നവോത്ഥാന രംഗത്ത് കാര്യമായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ മുസ്‌ലിം ലീഗിനും മുജാഹിദ് പ്രസ്ഥാനത്തിനും സാധിച്ചിട്ടില്ല.
ഒരു സമൂഹത്തിന്റെ പുരോഗതിയിലേക്ക് നയിച്ചിരുന്ന ഘടകങ്ങള്‍ ഏതെന്ന് ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കുന്നത് അതിന്റെ കാര്‍ബണ്‍ കോപ്പി പുതിയകാലത്ത് പ്രതിഷ്ഠിക്കാനല്ല, മറിച്ച് ആ ഘടകങ്ങളുടെ നവീനവും കാലികവുമായ നിര്‍വഹണമാണ് അതിലൂടെ സാധ്യമാകേണ്ടത്. ശുദ്ധിവാദം നവോത്ഥാന പ്രസ്ഥാനത്തെ വഴിതെറ്റിച്ചത് അവിടെയാണ്. ഏകദൈവ വിശ്വാസരംഗത്ത് ആദിമവിശുദ്ധിയിലേക്ക് മടങ്ങാനുള്ള ആഹ്വാനം, സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലേക്കുള്ള എക്‌സറ്റന്‍ഷനായി മാറി എന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. അത് ഇരട്ടത്താപ്പും കാപട്യവും ഉള്ളില്‍പേറി നടക്കുന്ന അവസ്ഥയുണ്ടാക്കി. അതുകൊണ്ടാണ്, ആദിമവിശുദ്ധിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആഹ്വാനങ്ങള്‍, ഏറ്റവും നവീനമായ സാങ്കേതിക വിദ്യയിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നത്.
ഈ കാപട്യത്തോട് കൂടി ജീവിക്കാന്‍ സാധിക്കില്ലെന്ന പ്രഖ്യാപനമാണ് ഇസ്‌ലാമിക രാജ്യങ്ങളിലേക്കുള്ള പാലായനം. കാരണം, ശുദ്ധിവാദ പ്രകാരം ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്നത് വിശ്വാസിക്ക് ചേര്‍ന്നതല്ല. മുസ്‌ലിം ലീഗിന്റെ റോള്‍ ഇവിടെയാണ്. ലോകത്ത് അപൂര്‍വമായി മാത്രം കാണുന്ന ഒരു സവിശേഷത കൂടിയാണ് മുസ്‌ലിം ലീഗ്. ഒരു മതേതര ജനാധിപത്യ രാജ്യത്ത്, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ട് തന്നെ ഒരു മുസ്‌ലിമിന് ജീവിക്കാനാവും എന്ന് തെളിയിക്കുന്നതാണ് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍. അത് അവന്റെ വിശ്വാസത്തിനോ രാജ്യത്തെ മതേതരമായ നിയമസംവിധാനങ്ങള്‍ക്കോ യാതൊരു പോറലുമേല്‍പിക്കുന്നില്ല എന്ന പ്രഖ്യാപനം കൂടിയാണത്.

മുന്നോട്ടുള്ള വഴി




ടി പി അഷ്‌റഫലിയും പി കെ ഫിറോസും
ടി പി അഷ്‌റഫലിയും പി കെ ഫിറോസും
വളരെ വലിയ ദൗത്യമാണ് മുസ്‌ലിം ലീഗിന് നിര്‍വഹിക്കാനുള്ളത്. പുരോഗമന ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന പലരും ഇന്ന് സംഘടനാപരമായി ലീഗിന്റെ മുഖ്യധാരക്ക് പുറത്താണ് നില്‍ക്കുന്നത്. പള്ളികളില്‍ നിന്ന് അനാവശ്യമായി ശബ്ദം പുറത്ത് വിടുന്നത് നിയന്ത്രിക്കണമെന്ന് ഫേസ്ബുക്കിലൂടെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഏറെ ക്രൂശിക്കപ്പെട്ട യൂത്ത് ലീഗ് നേതാവാണ് പി കെ ഫിറോസ്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം അതേ അഭിപ്രായം ലീഗ് അധ്യക്ഷന്‍ തന്നെ മുന്നോട്ട് വെച്ചു.
ഏറെക്കാലം സാമൂഹിക നവോത്ഥാനത്തിന് ഉതകുന്ന പ്രമേയങ്ങളൊന്നും തന്നെ മുസ്‌ലിം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. നേരത്തെ സൂചിപ്പിച്ച ധിഷണാപരമായ തളര്‍ച്ച അതിന്റെ കാരണമാവാം. പ്രമാണിമാരെയും മധ്യവര്‍ഗ സമൂഹത്തെയും പിണക്കുന്ന നിലപാടുകള്‍ ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാവുക അപൂര്‍വമാണ്. എന്നാല്‍ അടുത്ത കാലത്തായി, ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് രംഗത്തുവന്നു. അതേസമയം, വിവാഹപ്രായം സംബന്ധിച്ച് പുരോഗമനപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന്റെ പേരില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അഷ്‌റഫലിയും പി കെ ഫിറോസും ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. സമുദായത്തെ മുന്നോട്ട് നയിക്കുന്ന അജണ്ടകള്‍ ഏറ്റെടുക്കാന്‍ മുസ്‌ലിം ലീഗ് മടി കാണിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.
ഒരു കാലത്ത് ഖമറുന്നീസ അന്‍വറിനെ തെരെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറായിരുന്നു. പിന്നീട് മുസ്‌ലിം പെണ്‍കുട്ടികള്‍ സാമൂഹിക രംഗത്ത് ഏറെ ദൃശ്യപ്പെടുന്ന ഈ കാലത്ത് ഒരു സ്ത്രീയെ പോലും മത്സരിപ്പിക്കാന്‍ സാധിക്കാതെ പോയത്, പുരോഗമനപരമായ അജണ്ടകളുമായി ധൈഷണിക പിന്തുണ നല്‍കാന്‍ സമുദായ നേതൃത്വങ്ങള്‍ തയ്യാറാകത്തത് കൊണ്ടാണ്.
ആത്മനിഷ്ഠമല്ലാത്ത യുക്തിബോധം (Non Subjective Reason) അടിസ്ഥാനപ്പെടുത്തി, നവീനമായ പരിഷ്‌കരണ ചിന്തകള്‍ മുന്നോട്ട് വെക്കാന്‍ സമുദായ സംഘടനകള്‍ക്ക് സാധിക്കേണ്ടതുണ്ട്. വെള്ളിയാഴ്ചകളിലെ ജുമുഅ പ്രസംഗം മലയാളത്തില്‍ നടത്താന്‍ ധൈര്യം കാണിച്ച നവോത്ഥാന പ്രസ്ഥാനങ്ങള്‍ സമന്വയത്തിന്റെയും ബഹുസ്വരതയുടെയും മാര്‍ഗങ്ങളിലൂടെ മുന്നോട്ട് പോകാന്‍ ബാധ്യസ്ഥരാണ്. കേരള മുസ്ലിംകളുടെ ഭൂരിപക്ഷത്തെയും പ്രതിനിധീകരിക്കുന്ന സമസ്ത വിഭാഗങ്ങള്‍, നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്ന ശുദ്ധിവാദത്തെ നിരസിച്ചുകൊണ്ട് തന്നെ സാമുദായിക നവോത്ഥാനത്തിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, സമുദായത്തെ കൂടുതല്‍ ഉള്‍വലിയുന്നതില്‍ നിന്നും മാറ്റിനിര്‍ത്തി, പൊതുമണ്ഡലവുമായി ഇഴകിച്ചേരാന്‍ പ്രാപ്തമാക്കേണ്ട ഉത്തരവാദിത്തം കൂടി അതിനുണ്ട്. സാമൂഹിക നവോത്ഥാനത്തില്‍ സമുദായത്തിലെ ഓരോ അംഗവും, ലിംഗഭേദമന്യേ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നുണ്ട് എന്നുറപ്പുവരുത്തണം. സ്തീകളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിലും നേതൃരംഗത്തേക്ക് കൊണ്ടുവരുന്നതിലും ലീഗിന് വലിയ എതിര്‍പ്പുണ്ടാകുന്നത് സമസ്തയുടെ ഭാഗത്ത് നിന്നാണ്. മുസ്‌ലിംകള്‍ക്ക് വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പ്രചോദനമേകുന്ന ആശയസ്രോതസ്സിനെ അവലംബമാക്കി കൊണ്ട് തന്നെ പൊതുമണ്ഡലത്തെ ശക്തിപ്പെടുത്തി, സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളോടെ മുന്നോട്ട് പോകാന്‍ സാധിക്കും. ആ സാധ്യതയെ ഏതറ്റം വരെ ഉപയോഗപ്പെടുത്താന്‍ സമുദായ നേതൃത്വങ്ങള്‍ തയ്യാറാകുന്നു എന്നിടത്താണ് കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ ഭാവി.


Thursday, July 14, 2016

നവസലഫികള്‍ കേരളത്തില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

by 
mujeeb rahamaan kinaloor

ഏതാനും ആഴ്ചകള്‍ക്കുമുമ്പ്, കൗണ്‍സലറായ എന്റെ സുഹൃത്തിന് ഗള്‍ഫില്‍ നിന്ന് ഒരു കാള്‍ വന്നു. ബിരുദ വിദ്യാര്‍ത്ഥിയായ തന്റെ മകന് അടിയന്തിര കൗണ്‍സലിങ്ങ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ കോള്‍. കുസാറ്റില്‍ ബി ടെക്കിന് പഠിച്ചുകൊണ്ടിരിക്കുന്ന മകന്‍ പഠനം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണത്രേ. അടുത്ത കാലത്തായി മതാവേശം മൂത്ത് ഒരു തരം ഉന്മാദ ലക്ഷണങ്ങള്‍ കാണിക്കുന്ന അവന്‍ പഠനം അവസാനിപ്പിക്കാനുള്ള കാരണമായി പറയുന്നത്, പെണ്‍കുട്ടികള്‍ കൂടി പഠിക്കുന്ന കാമ്പസില്‍ തനിക്ക് തുടരാനാവില്ല എന്നാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സമ്മിശ്ര സ്ഥാപനത്തില്‍ പഠിക്കുന്നത് മതം അനുവദിക്കുന്നില്ലെന്നും ആ സാഹചര്യം തന്റെ വിശ്വാസത്തിന് കളങ്കമുണ്ടാക്കുമെന്നുമാണ് ആ വിദ്യാര്‍ത്ഥിയുടെ വാദം!
സുഹൃത്ത് ഈ അനുഭവം വിവരിച്ചപ്പോള്‍ എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മൂടുറച്ചുകൊണ്ടിരിക്കുന്ന പ്രത്യേക വിശ്വാസി വിഭാഗത്തിന്റെ വിചിത്രമായയ പെരുമാറ്റങ്ങള്‍ക്ക് ഇത്തരം ഒരു പരിണാമം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ബി ടെക്ക് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മിക്‌സഡ് സ്‌കൂളില്‍ ചേരാന്‍ വിസമ്മതിച്ച അനുഭവം മലപ്പുറം ജില്ലയില്‍ നിന്ന് ഞാന്‍ പറഞ്ഞു കേട്ടിരുന്നു. 
പല ഭാഗങ്ങളിലും യുവതീയുവാക്കളുടെ വേഷത്തില്‍ പോലും പെട്ടെന്നൊരു മാറ്റം സംഭവിച്ചിരുന്നു. നീണ്ട താടിയും മുട്ടിനു താഴെ അവസാനിക്കുന്ന പാന്റ്‌സും ജൂബയും തൊപ്പിയുമണിയുന്ന ചെറുപ്പക്കാരും മുഖംമുടി പര്‍ദ (നിഖാബ് ) ധരിക്കുന്ന യുവതികളും പെരുകി വരികയാണ്. ആ വേഷമാറ്റത്തിന് അവര്‍ക്കുള്ള ന്യായം, മതം മറ്റുമതവിശ്വാസികളുടെ വേഷം അണിയാന്‍ അനുവദിക്കുന്നില്ലെന്നാണ്. സ്ത്രീകള്‍ മുഖം മറയ്ക്കല്‍ മതപരമായ നിര്‍ബന്ധമാണെന്നാണ്. ഒരു പ്രമുഖ മുസ്ലിം പത്രത്തില്‍ ഒന്നു രണ്ട് വര്‍ഷം മുമ്പ് ഒരു വിവാഹപരസ്യം ശ്രദ്ധയില്‍ പെട്ടു. വിദ്യാസമ്പന്നയായ യുവതിക്ക് താടി നീട്ടി വളര്‍ത്തുകയും പാന്‍സ് ഞെരിയാണി വരെ മാത്രം ഇറങ്ങുകയും ചെയ്യുന്ന വരനെ മതിയെന്ന നിബന്ധന കൂടി ചേര്‍ത്തിരുന്നു!
നവസലഫിസം കേരളത്തിലേക്ക്
വിചിത്രമായ ഈ വിശ്വാസപകര്‍ച്ച നവസലഫിസത്തില്‍ നിന്ന് കടന്നുവരുന്നതാണ്. വളരെ നിശ്ശബ്ദമായി എന്നാല്‍ അതിയാഥാസ്ഥികമായി കേരള മുസ്ലിങ്ങള്‍ക്കിടയില്‍ വേരൂന്നിക്കൊണ്ടിരിക്കുന്ന ഈ സലഫികള്‍, വിപ്ലവകരവും പുരോഗമനപരവുമായ വമ്പിച്ച മാറ്റങ്ങള്‍ക്ക് കേരള മുസ്ലിങ്ങളെ പ്രേരിപ്പിച്ച മുജാഹിദ് പ്രസ്ഥാനത്തിനകത്ത് നിന്നാണ് ഉരുവം കൊണ്ടത് എന്നതാണ് ചരിത്രത്തിന്റെ ഐറണി. 
വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും കെ എം സീതിസാഹിബിന്റെയുമൊക്കെ പിന്‍ഗാമികളായി, രാഷ്ട്രീയ, സാമൂഹിക, മത, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലെല്ലാം വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകരില്‍ നിന്നാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ രൂപം കൊണ്ടത്. പൗരോഹിത്യത്തെ ചോദ്യം ചെയ്തും യാഥാസ്ഥിതികതയെ വെല്ലുവിളിച്ചും മസ്ലിംങ്ങള്‍ക്കിടയിലെ പുരോഗമന സാന്നിധ്യമായി മുജാഹിദ് പ്രസ്ഥാനം നിലകൊണ്ടു. ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും അവര്‍ പ്രോത്സാഹനം നല്‍കി. സ്‌കൂളുകളും കോളേജുകളും മതപാഠശാലകളും സ്ഥാപിച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭാഗമായി നില്‍ക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു 
പരിഷ്‌കരണ പ്രസ്ഥാനം എന്നറിയപ്പെട്ട മുജാഹിദ് പ്രസ്ഥാനം എന്നാല്‍ പില്‍ക്കാലത്ത് അല്‍പ്പാല്‍പമായി  ഗള്‍ഫ് സലഫിസത്തിന്റെ സ്വാധീന വലയത്തില്‍ അകപ്പെടുകയായിരുന്നു. സലഫി മെത്തഡോളജി (മന്‍ഹജ്) അനുസരിച്ച, മുജാഹിദ് പ്രസ്ഥാനം പിന്തുടരുന്ന പുരോഗമന പക്ഷം ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായി ഗള്‍ഫ് സലഫികള്‍ പ്രചരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ അവിടെയുള്ള സലഫി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ ഒരു വിഭാഗം കേരളത്തില്‍ സലഫിവത്കരണത്തിന്റെ വക്താക്കളായി. ഗള്‍ഫ് സലഫികള്‍ ആളും അര്‍ത്ഥവും നല്‍കി കെട്ടിയിറക്കിയ ഒരു ധാര മുജാഹിദ് പ്രസ്ഥാനത്തില്‍ ആശയസംഘര്‍ഷം സൃഷ്ടിച്ചു. ആ സംഘര്‍ഷം മൂര്‍ച്ഛിച്ചാണ് 2002ല്‍ കേരള മുജാഹിദ് രണ്ടായി പിളര്‍ന്നത്.
മുജാഹിദ് പിളര്‍പ്പിലേക്ക് നയിച്ച ആശയ സംഘര്‍ഷങ്ങള്‍ക്ക് സിദ്ധാന്തം ചമയ്ക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത മുജാഹിദ് സംഘടനാ നേതൃത്വത്തിനു വേണ്ടി നില കൊണ്ട ശുദ്ധസലഫിസത്തിന്റെ വക്താവായിരുന്നു സുബൈര്‍ മങ്കട എന്ന യുവപണ്ഡിതന്‍. അദ്ദേഹം സിദ്ധാന്തിച്ച സലഫി മെത്തഡോളജിയുടെ മാനദണ്ഡപ്രകാരം, മുജാഹിദ് യുവജന വിഭാഗം ചെയ്തുകൊണ്ടിരുന്ന സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമൊന്നും മുന്‍ഗണന അര്‍ഹിക്കുന്നില്ലെന്ന് മാതൃസംഘടനയായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സ്ഥിരീകരിച്ചു. 
എന്നാല്‍ യുവവിഭാഗം ആ വീക്ഷണത്തെ നിരാകരിച്ചു. ഗള്‍ഫ് സലഫിസം ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തില്‍ അസ്വീകാര്യമാണെന്ന് അവര്‍ നിലപാടെടുത്തു. അങ്ങനെയാണ് നീണ്ട സംവാദങ്ങള്‍ക്കൊടുവില്‍ പിളര്‍പ്പ് സംഭവിച്ചത്. മുജാഹിദ് സംഘടന പിളര്‍ന്നിട്ടും അതിന്റെ സൂത്രധാരന്മാര്‍ അടങ്ങിയിരുന്നില്ല. വിഭക്ത മുജാഹിദിനെ സമ്പൂര്‍ണമായി സലഫിവത്കരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ കെ എന്‍ എം തന്നെ ഒടുവില്‍ തിരിഞ്ഞു നിന്നു. ഈ സലഫിസം ഇവിടെ നടപ്പില്ലെന്ന് തുറന്നു പറഞ്ഞു. അതോടെയാണ്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ അനുയായി വൃന്ദത്തോടെ 'നവസലഫിസം' പ്രത്യേകമായി ആരംഭം കുറിക്കുന്നത്.
ആശ്രമ സലഫിസം
മതത്തിന്റെ ആദിമ വിശുദ്ധി നിലനിര്‍ത്തണമെന്ന വാദത്തെയാണ് സാമാന്യമായി സലഫിസം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ലാമിന്റെ മൗലിക വിശ്വാസത്തിലോ, കര്‍മ്മാനുഷ്ഠാനങ്ങളിലോ, വിശുദ്ധ ഖുര്‍ ആനും നബിയുടെ അദ്ധ്യാപനങ്ങള്‍ക്കും നിരക്കാത്ത യാതൊന്നും കൂട്ടിച്ചേര്‍ക്കരുതെന്ന് സലഫികള്‍ വാദിക്കുന്നു. എന്നാല്‍ സലഫി ആശയധാരയില്‍ തന്നെ ലോകവ്യാപകമായി നിരവധി ഉപവിഭാഗങ്ങളുണ്ട്. ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്ന സംഘടനയോ, നേതൃത്വമോ ഇല്ല. മാത്രമല്ല, കുഞ്ഞുകാര്യങ്ങളില്‍ പോലും അഭിപ്രായ ഭിന്നത പുലര്‍ത്തുകയും പിളരുകയും ചെയ്യുക അതിന്റെ പൊതുസ്വഭാവവുമാണ്.  സഊദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും മതപരവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ ഭിന്നതയുള്ള നിരവധി ഗ്രൂപ്പുകളുണ്ട്. അതിലൊന്നാണ് മതശാസനകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്ന 'ആത്മീയ സലഫിസം'. 
തുടക്കം സഊദിയിലായിരുന്നുവെങ്കിലും, അവിടെയുള്ള സലഫി മുഖ്യധാരയുമായി കലഹിച്ച അവര്‍ ആസ്ഥാനം യമനിലെ ദമ്മാജിലേക്ക് മാറ്റി. യമന്‍ സലഫിസം എന്നും ഇത് അറിയപ്പെടുന്നു. ആശ്രമ സമാനമായ ജീവിതമാണ് ഈ വിഭാഗത്തിന് പഥ്യം. യനമിലെ ദമ്മാജിയിലുള്ള 'ദാദുല്‍ ഹദീസ്' എന്ന സ്ഥാപനമാണ് ഇവരുടെ ലോക കേന്ദ്രം. അതിന്റെ ചുവടുപിടിച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് അത്തിക്കാട്ട്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ ഒരു സലഫി കമ്യൂണ്‍ സ്ഥാപിച്ചിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇപ്പോള്‍ അത് പൂട്ടി എന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്ന് ഒരു സംഘം യമനിലേക്ക് പഠനാവശ്യാര്‍ഥം പലായനം ചെയ്തിരുന്നു. അതില്‍ ചിലരെ സര്‍ക്കാര്‍ ഇടപെട്ട് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.
കാര്‍ക്കശ്യവും തീവ്രവുമായ മതജീവിതവുമാണ് 'ആശ്രമ സലഫി' കളുടെ സവിശേഷത. പ്രവാചകന്‍ ആടിനെ വളര്‍ത്തിയും കച്ചവടം ചെയ്തും ജീവിതം നയിച്ചതുകൊണ്ട്, പ്രവാചകന്റെ ചര്യ എന്ന നിലയില്‍ ഇന്നും വിശ്വാസികള്‍ ആടിനെ വളര്‍ത്തിയോ കച്ചവടം നടത്തിയോ ഉപജീവനം കണ്ടെത്തുകയാണ് ഉത്തമമെന്ന് അവര്‍ കരുതുന്നു. എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമടങ്ങുന്ന സംഘം നിലമ്പൂരിനടുത്ത് ആടു ഫാം തുടങ്ങുന്നത് അങ്ങനെയാണ്. ഫോട്ടോ, ചിത്രം, സംഗീതം തുടങ്ങിയ ആസ്വാദനങ്ങള്‍ ഹറാമെന്ന് (നിഷിദ്ധം) അവര്‍ കര്‍ക്കശമായി പറയുന്നു. താടി വെട്ടിച്ചുരുക്കുകയോ വടിക്കുകയയോ ചെയ്യുന്നത് ഹറാം. സ്ത്രീകള്‍ കോളജില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും ഹറാം. സ്ത്രീകള്‍ മുഖം മൂടുന്ന പര്‍ദ്ദ ഒഴികെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും വീടിന് വെളിയില്‍ വരുന്നതും വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും നിഷിദ്ധം. ഇങ്ങനെ നീളുന്നു ഇവരുടെ കാര്‍ക്കശ്യം. 
ഒരു ബഹുസ്വര സാമൂഹ്യക്രമവുമായി ചേര്‍ന്ന് പോകാന്‍ തീവ്രസലഫിസം അനുവദിക്കുന്നില്ല. ഏറ്റവും അപകടം പിടിച്ചത്, മറ്റ് മതസ്ഥരുമായി പാരസ്പര്യത്തോടെ ജീവിക്കുന്നതിനെ വിലക്കുന്ന നിലപാടുകളാണ്. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ ആശംസ അര്‍പ്പിക്കുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും മതവിരുദ്ധമായി അവര്‍ ഫത്വ നല്‍കുന്നു. ബഹുദൈവ വിശ്വാസാചാരങ്ങളും സത്യനിഷേധവും മതപരമായ കലര്‍പ്പുകളും നിലനിര്‍ക്കുന്ന ഒരു സാഹചര്യത്തില്‍ , അതിനോട് രാജിയാകാതെ മതവിശ്വാസ സംരക്ഷണാര്‍ത്ഥം ഹിജ്‌റ (പലായനം) ചെയ്യല്‍ അനിവാര്യമാണെന്നും അവര്‍ വിശ്വസിക്കുന്നു. കേരളത്തില്‍ നിന്ന് യമനിലേക്കും മറ്റ് ചിലര്‍ പലായനം ചെയ്തത് ആ വിശ്വാസമനുസരിച്ചാണ്.
'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു.
സ്വര്‍ഗം തേടിയുള്ള പലായനങ്ങള്‍
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാണ്ട് രണ്ട് ഡസനോളം ആളുകള്‍  സ്ത്രീകളും കുട്ടികളുമടക്കം തിരോഭവിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഇനിയും വ്യക്തമല്ല. സിറിയയിലോ അഫ്ഗാനിസ്ഥാനിലോ ശ്രീലങ്കയിലോ അതല്ല യമനിലോ അവര്‍ എത്തിച്ചേര്‍ന്നുവെന്ന് തീര്‍ത്തു പറയാനാകില്ല. അവരില്‍ ചിലര്‍ ഐ എസില്‍ ചേര്‍ന്നിരിക്കാമെന്ന് അഭ്യൂഹമുണ്ടെങ്കിലും അന്വേഷണ ഏജന്‍സികളോ സര്‍ക്കാറോ അത് സ്ഥിരീകരിച്ചിട്ടില്ല. 
നാടുവിട്ടവരെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അവര്‍ സായുധ ജിഹാദിനുവേണ്ടി ഐ എസില്‍ ചേരാന്‍ പോയതാകാനുള്ള സാധ്യത തീരെ വിരളമാണ്. അതേ സമയം 'വിശുദ്ധമായ ഒരു വാസസ്ഥലം' തേടിയുള്ള പലായനമാകാം അവരുടെ ലക്ഷ്യമെന്ന് സംശയിക്കാന്‍ ന്യായമുണ്ട് താനും. നാടുവിട്ട യുവാക്കളില്‍ അടുത്തിടെ വന്ന മാറ്റങ്ങളെ കുറിച്ച് ബന്ധുക്കള്‍ നല്കിയ വിവരം ശരിയാണെങ്കില്‍, 'ആശ്രമ സലഫിസ'ത്തില്‍ ആകൃഷ്ടയായവര്‍ ആണവര്‍ എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.  അവര്‍ വീട്ടുകാര്‍ക്ക് അയച്ച വാട്ട്‌സ് അപ്പ് സന്ദേശങ്ങളിലും, സത്യനിഷേധവും ബഹുദൈവത്വവുമില്ലാത്ത  സംശുദ്ധ ഇസ്ലാമിക രാജ്യത്ത് തങ്ങള്‍ എത്തിചേര്‍ന്നതിലുള്ള ആഹ്‌ളാദമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തങ്ങളുടെ വിശ്വാസത്തെ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വിട്ടു പോരാനായതില്‍ ദൈവത്തെ വാഴത്തുകയാണ് അവരിപ്പോഴുമെന്ന് അത്തരം സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു. 
'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു


നവസലഫികള്‍ കേരളത്തില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

by 
mujeeb rahamaan kinaloor

ഏതാനും ആഴ്ചകള്‍ക്കുമുമ്പ്, കൗണ്‍സലറായ എന്റെ സുഹൃത്തിന് ഗള്‍ഫില്‍ നിന്ന് ഒരു കാള്‍ വന്നു. ബിരുദ വിദ്യാര്‍ത്ഥിയായ തന്റെ മകന് അടിയന്തിര കൗണ്‍സലിങ്ങ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ കോള്‍. കുസാറ്റില്‍ ബി ടെക്കിന് പഠിച്ചുകൊണ്ടിരിക്കുന്ന മകന്‍ പഠനം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണത്രേ. അടുത്ത കാലത്തായി മതാവേശം മൂത്ത് ഒരു തരം ഉന്മാദ ലക്ഷണങ്ങള്‍ കാണിക്കുന്ന അവന്‍ പഠനം അവസാനിപ്പിക്കാനുള്ള കാരണമായി പറയുന്നത്, പെണ്‍കുട്ടികള്‍ കൂടി പഠിക്കുന്ന കാമ്പസില്‍ തനിക്ക് തുടരാനാവില്ല എന്നാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സമ്മിശ്ര സ്ഥാപനത്തില്‍ പഠിക്കുന്നത് മതം അനുവദിക്കുന്നില്ലെന്നും ആ സാഹചര്യം തന്റെ വിശ്വാസത്തിന് കളങ്കമുണ്ടാക്കുമെന്നുമാണ് ആ വിദ്യാര്‍ത്ഥിയുടെ വാദം!
സുഹൃത്ത് ഈ അനുഭവം വിവരിച്ചപ്പോള്‍ എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മൂടുറച്ചുകൊണ്ടിരിക്കുന്ന പ്രത്യേക വിശ്വാസി വിഭാഗത്തിന്റെ വിചിത്രമായയ പെരുമാറ്റങ്ങള്‍ക്ക് ഇത്തരം ഒരു പരിണാമം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ബി ടെക്ക് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മിക്‌സഡ് സ്‌കൂളില്‍ ചേരാന്‍ വിസമ്മതിച്ച അനുഭവം മലപ്പുറം ജില്ലയില്‍ നിന്ന് ഞാന്‍ പറഞ്ഞു കേട്ടിരുന്നു. 
പല ഭാഗങ്ങളിലും യുവതീയുവാക്കളുടെ വേഷത്തില്‍ പോലും പെട്ടെന്നൊരു മാറ്റം സംഭവിച്ചിരുന്നു. നീണ്ട താടിയും മുട്ടിനു താഴെ അവസാനിക്കുന്ന പാന്റ്‌സും ജൂബയും തൊപ്പിയുമണിയുന്ന ചെറുപ്പക്കാരും മുഖംമുടി പര്‍ദ (നിഖാബ് ) ധരിക്കുന്ന യുവതികളും പെരുകി വരികയാണ്. ആ വേഷമാറ്റത്തിന് അവര്‍ക്കുള്ള ന്യായം, മതം മറ്റുമതവിശ്വാസികളുടെ വേഷം അണിയാന്‍ അനുവദിക്കുന്നില്ലെന്നാണ്. സ്ത്രീകള്‍ മുഖം മറയ്ക്കല്‍ മതപരമായ നിര്‍ബന്ധമാണെന്നാണ്. ഒരു പ്രമുഖ മുസ്ലിം പത്രത്തില്‍ ഒന്നു രണ്ട് വര്‍ഷം മുമ്പ് ഒരു വിവാഹപരസ്യം ശ്രദ്ധയില്‍ പെട്ടു. വിദ്യാസമ്പന്നയായ യുവതിക്ക് താടി നീട്ടി വളര്‍ത്തുകയും പാന്‍സ് ഞെരിയാണി വരെ മാത്രം ഇറങ്ങുകയും ചെയ്യുന്ന വരനെ മതിയെന്ന നിബന്ധന കൂടി ചേര്‍ത്തിരുന്നു!
നവസലഫിസം കേരളത്തിലേക്ക്
വിചിത്രമായ ഈ വിശ്വാസപകര്‍ച്ച നവസലഫിസത്തില്‍ നിന്ന് കടന്നുവരുന്നതാണ്. വളരെ നിശ്ശബ്ദമായി എന്നാല്‍ അതിയാഥാസ്ഥികമായി കേരള മുസ്ലിങ്ങള്‍ക്കിടയില്‍ വേരൂന്നിക്കൊണ്ടിരിക്കുന്ന ഈ സലഫികള്‍, വിപ്ലവകരവും പുരോഗമനപരവുമായ വമ്പിച്ച മാറ്റങ്ങള്‍ക്ക് കേരള മുസ്ലിങ്ങളെ പ്രേരിപ്പിച്ച മുജാഹിദ് പ്രസ്ഥാനത്തിനകത്ത് നിന്നാണ് ഉരുവം കൊണ്ടത് എന്നതാണ് ചരിത്രത്തിന്റെ ഐറണി. 
വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും കെ എം സീതിസാഹിബിന്റെയുമൊക്കെ പിന്‍ഗാമികളായി, രാഷ്ട്രീയ, സാമൂഹിക, മത, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലെല്ലാം വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകരില്‍ നിന്നാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ രൂപം കൊണ്ടത്. പൗരോഹിത്യത്തെ ചോദ്യം ചെയ്തും യാഥാസ്ഥിതികതയെ വെല്ലുവിളിച്ചും മസ്ലിംങ്ങള്‍ക്കിടയിലെ പുരോഗമന സാന്നിധ്യമായി മുജാഹിദ് പ്രസ്ഥാനം നിലകൊണ്ടു. ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും അവര്‍ പ്രോത്സാഹനം നല്‍കി. സ്‌കൂളുകളും കോളേജുകളും മതപാഠശാലകളും സ്ഥാപിച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭാഗമായി നില്‍ക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു 
പരിഷ്‌കരണ പ്രസ്ഥാനം എന്നറിയപ്പെട്ട മുജാഹിദ് പ്രസ്ഥാനം എന്നാല്‍ പില്‍ക്കാലത്ത് അല്‍പ്പാല്‍പമായി  ഗള്‍ഫ് സലഫിസത്തിന്റെ സ്വാധീന വലയത്തില്‍ അകപ്പെടുകയായിരുന്നു. സലഫി മെത്തഡോളജി (മന്‍ഹജ്) അനുസരിച്ച, മുജാഹിദ് പ്രസ്ഥാനം പിന്തുടരുന്ന പുരോഗമന പക്ഷം ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായി ഗള്‍ഫ് സലഫികള്‍ പ്രചരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ അവിടെയുള്ള സലഫി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ ഒരു വിഭാഗം കേരളത്തില്‍ സലഫിവത്കരണത്തിന്റെ വക്താക്കളായി. ഗള്‍ഫ് സലഫികള്‍ ആളും അര്‍ത്ഥവും നല്‍കി കെട്ടിയിറക്കിയ ഒരു ധാര മുജാഹിദ് പ്രസ്ഥാനത്തില്‍ ആശയസംഘര്‍ഷം സൃഷ്ടിച്ചു. ആ സംഘര്‍ഷം മൂര്‍ച്ഛിച്ചാണ് 2002ല്‍ കേരള മുജാഹിദ് രണ്ടായി പിളര്‍ന്നത്.
മുജാഹിദ് പിളര്‍പ്പിലേക്ക് നയിച്ച ആശയ സംഘര്‍ഷങ്ങള്‍ക്ക് സിദ്ധാന്തം ചമയ്ക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത മുജാഹിദ് സംഘടനാ നേതൃത്വത്തിനു വേണ്ടി നില കൊണ്ട ശുദ്ധസലഫിസത്തിന്റെ വക്താവായിരുന്നു സുബൈര്‍ മങ്കട എന്ന യുവപണ്ഡിതന്‍. അദ്ദേഹം സിദ്ധാന്തിച്ച സലഫി മെത്തഡോളജിയുടെ മാനദണ്ഡപ്രകാരം, മുജാഹിദ് യുവജന വിഭാഗം ചെയ്തുകൊണ്ടിരുന്ന സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമൊന്നും മുന്‍ഗണന അര്‍ഹിക്കുന്നില്ലെന്ന് മാതൃസംഘടനയായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സ്ഥിരീകരിച്ചു. 
എന്നാല്‍ യുവവിഭാഗം ആ വീക്ഷണത്തെ നിരാകരിച്ചു. ഗള്‍ഫ് സലഫിസം ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തില്‍ അസ്വീകാര്യമാണെന്ന് അവര്‍ നിലപാടെടുത്തു. അങ്ങനെയാണ് നീണ്ട സംവാദങ്ങള്‍ക്കൊടുവില്‍ പിളര്‍പ്പ് സംഭവിച്ചത്. മുജാഹിദ് സംഘടന പിളര്‍ന്നിട്ടും അതിന്റെ സൂത്രധാരന്മാര്‍ അടങ്ങിയിരുന്നില്ല. വിഭക്ത മുജാഹിദിനെ സമ്പൂര്‍ണമായി സലഫിവത്കരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ കെ എന്‍ എം തന്നെ ഒടുവില്‍ തിരിഞ്ഞു നിന്നു. ഈ സലഫിസം ഇവിടെ നടപ്പില്ലെന്ന് തുറന്നു പറഞ്ഞു. അതോടെയാണ്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ അനുയായി വൃന്ദത്തോടെ 'നവസലഫിസം' പ്രത്യേകമായി ആരംഭം കുറിക്കുന്നത്.
ആശ്രമ സലഫിസം
മതത്തിന്റെ ആദിമ വിശുദ്ധി നിലനിര്‍ത്തണമെന്ന വാദത്തെയാണ് സാമാന്യമായി സലഫിസം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ലാമിന്റെ മൗലിക വിശ്വാസത്തിലോ, കര്‍മ്മാനുഷ്ഠാനങ്ങളിലോ, വിശുദ്ധ ഖുര്‍ ആനും നബിയുടെ അദ്ധ്യാപനങ്ങള്‍ക്കും നിരക്കാത്ത യാതൊന്നും കൂട്ടിച്ചേര്‍ക്കരുതെന്ന് സലഫികള്‍ വാദിക്കുന്നു. എന്നാല്‍ സലഫി ആശയധാരയില്‍ തന്നെ ലോകവ്യാപകമായി നിരവധി ഉപവിഭാഗങ്ങളുണ്ട്. ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്ന സംഘടനയോ, നേതൃത്വമോ ഇല്ല. മാത്രമല്ല, കുഞ്ഞുകാര്യങ്ങളില്‍ പോലും അഭിപ്രായ ഭിന്നത പുലര്‍ത്തുകയും പിളരുകയും ചെയ്യുക അതിന്റെ പൊതുസ്വഭാവവുമാണ്.  സഊദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും മതപരവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ ഭിന്നതയുള്ള നിരവധി ഗ്രൂപ്പുകളുണ്ട്. അതിലൊന്നാണ് മതശാസനകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്ന 'ആത്മീയ സലഫിസം'. 
തുടക്കം സഊദിയിലായിരുന്നുവെങ്കിലും, അവിടെയുള്ള സലഫി മുഖ്യധാരയുമായി കലഹിച്ച അവര്‍ ആസ്ഥാനം യമനിലെ ദമ്മാജിലേക്ക് മാറ്റി. യമന്‍ സലഫിസം എന്നും ഇത് അറിയപ്പെടുന്നു. ആശ്രമ സമാനമായ ജീവിതമാണ് ഈ വിഭാഗത്തിന് പഥ്യം. യനമിലെ ദമ്മാജിയിലുള്ള 'ദാദുല്‍ ഹദീസ്' എന്ന സ്ഥാപനമാണ് ഇവരുടെ ലോക കേന്ദ്രം. അതിന്റെ ചുവടുപിടിച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് അത്തിക്കാട്ട്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ ഒരു സലഫി കമ്യൂണ്‍ സ്ഥാപിച്ചിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇപ്പോള്‍ അത് പൂട്ടി എന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്ന് ഒരു സംഘം യമനിലേക്ക് പഠനാവശ്യാര്‍ഥം പലായനം ചെയ്തിരുന്നു. അതില്‍ ചിലരെ സര്‍ക്കാര്‍ ഇടപെട്ട് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.
കാര്‍ക്കശ്യവും തീവ്രവുമായ മതജീവിതവുമാണ് 'ആശ്രമ സലഫി' കളുടെ സവിശേഷത. പ്രവാചകന്‍ ആടിനെ വളര്‍ത്തിയും കച്ചവടം ചെയ്തും ജീവിതം നയിച്ചതുകൊണ്ട്, പ്രവാചകന്റെ ചര്യ എന്ന നിലയില്‍ ഇന്നും വിശ്വാസികള്‍ ആടിനെ വളര്‍ത്തിയോ കച്ചവടം നടത്തിയോ ഉപജീവനം കണ്ടെത്തുകയാണ് ഉത്തമമെന്ന് അവര്‍ കരുതുന്നു. എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമടങ്ങുന്ന സംഘം നിലമ്പൂരിനടുത്ത് ആടു ഫാം തുടങ്ങുന്നത് അങ്ങനെയാണ്. ഫോട്ടോ, ചിത്രം, സംഗീതം തുടങ്ങിയ ആസ്വാദനങ്ങള്‍ ഹറാമെന്ന് (നിഷിദ്ധം) അവര്‍ കര്‍ക്കശമായി പറയുന്നു. താടി വെട്ടിച്ചുരുക്കുകയോ വടിക്കുകയയോ ചെയ്യുന്നത് ഹറാം. സ്ത്രീകള്‍ കോളജില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും ഹറാം. സ്ത്രീകള്‍ മുഖം മൂടുന്ന പര്‍ദ്ദ ഒഴികെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും വീടിന് വെളിയില്‍ വരുന്നതും വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും നിഷിദ്ധം. ഇങ്ങനെ നീളുന്നു ഇവരുടെ കാര്‍ക്കശ്യം. 
ഒരു ബഹുസ്വര സാമൂഹ്യക്രമവുമായി ചേര്‍ന്ന് പോകാന്‍ തീവ്രസലഫിസം അനുവദിക്കുന്നില്ല. ഏറ്റവും അപകടം പിടിച്ചത്, മറ്റ് മതസ്ഥരുമായി പാരസ്പര്യത്തോടെ ജീവിക്കുന്നതിനെ വിലക്കുന്ന നിലപാടുകളാണ്. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ ആശംസ അര്‍പ്പിക്കുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും മതവിരുദ്ധമായി അവര്‍ ഫത്വ നല്‍കുന്നു. ബഹുദൈവ വിശ്വാസാചാരങ്ങളും സത്യനിഷേധവും മതപരമായ കലര്‍പ്പുകളും നിലനിര്‍ക്കുന്ന ഒരു സാഹചര്യത്തില്‍ , അതിനോട് രാജിയാകാതെ മതവിശ്വാസ സംരക്ഷണാര്‍ത്ഥം ഹിജ്‌റ (പലായനം) ചെയ്യല്‍ അനിവാര്യമാണെന്നും അവര്‍ വിശ്വസിക്കുന്നു. കേരളത്തില്‍ നിന്ന് യമനിലേക്കും മറ്റ് ചിലര്‍ പലായനം ചെയ്തത് ആ വിശ്വാസമനുസരിച്ചാണ്.
'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു.
സ്വര്‍ഗം തേടിയുള്ള പലായനങ്ങള്‍
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാണ്ട് രണ്ട് ഡസനോളം ആളുകള്‍  സ്ത്രീകളും കുട്ടികളുമടക്കം തിരോഭവിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഇനിയും വ്യക്തമല്ല. സിറിയയിലോ അഫ്ഗാനിസ്ഥാനിലോ ശ്രീലങ്കയിലോ അതല്ല യമനിലോ അവര്‍ എത്തിച്ചേര്‍ന്നുവെന്ന് തീര്‍ത്തു പറയാനാകില്ല. അവരില്‍ ചിലര്‍ ഐ എസില്‍ ചേര്‍ന്നിരിക്കാമെന്ന് അഭ്യൂഹമുണ്ടെങ്കിലും അന്വേഷണ ഏജന്‍സികളോ സര്‍ക്കാറോ അത് സ്ഥിരീകരിച്ചിട്ടില്ല. 
നാടുവിട്ടവരെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അവര്‍ സായുധ ജിഹാദിനുവേണ്ടി ഐ എസില്‍ ചേരാന്‍ പോയതാകാനുള്ള സാധ്യത തീരെ വിരളമാണ്. അതേ സമയം 'വിശുദ്ധമായ ഒരു വാസസ്ഥലം' തേടിയുള്ള പലായനമാകാം അവരുടെ ലക്ഷ്യമെന്ന് സംശയിക്കാന്‍ ന്യായമുണ്ട് താനും. നാടുവിട്ട യുവാക്കളില്‍ അടുത്തിടെ വന്ന മാറ്റങ്ങളെ കുറിച്ച് ബന്ധുക്കള്‍ നല്കിയ വിവരം ശരിയാണെങ്കില്‍, 'ആശ്രമ സലഫിസ'ത്തില്‍ ആകൃഷ്ടയായവര്‍ ആണവര്‍ എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.  അവര്‍ വീട്ടുകാര്‍ക്ക് അയച്ച വാട്ട്‌സ് അപ്പ് സന്ദേശങ്ങളിലും, സത്യനിഷേധവും ബഹുദൈവത്വവുമില്ലാത്ത  സംശുദ്ധ ഇസ്ലാമിക രാജ്യത്ത് തങ്ങള്‍ എത്തിചേര്‍ന്നതിലുള്ള ആഹ്‌ളാദമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തങ്ങളുടെ വിശ്വാസത്തെ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വിട്ടു പോരാനായതില്‍ ദൈവത്തെ വാഴത്തുകയാണ് അവരിപ്പോഴുമെന്ന് അത്തരം സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു. 
'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു

നവസലഫികള്‍ കേരളത്തില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

by 
mujeeb rahamaan kinaloor

ഏതാനും ആഴ്ചകള്‍ക്കുമുമ്പ്, കൗണ്‍സലറായ എന്റെ സുഹൃത്തിന് ഗള്‍ഫില്‍ നിന്ന് ഒരു കാള്‍ വന്നു. ബിരുദ വിദ്യാര്‍ത്ഥിയായ തന്റെ മകന് അടിയന്തിര കൗണ്‍സലിങ്ങ് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആ കോള്‍. കുസാറ്റില്‍ ബി ടെക്കിന് പഠിച്ചുകൊണ്ടിരിക്കുന്ന മകന്‍ പഠനം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണത്രേ. അടുത്ത കാലത്തായി മതാവേശം മൂത്ത് ഒരു തരം ഉന്മാദ ലക്ഷണങ്ങള്‍ കാണിക്കുന്ന അവന്‍ പഠനം അവസാനിപ്പിക്കാനുള്ള കാരണമായി പറയുന്നത്, പെണ്‍കുട്ടികള്‍ കൂടി പഠിക്കുന്ന കാമ്പസില്‍ തനിക്ക് തുടരാനാവില്ല എന്നാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സമ്മിശ്ര സ്ഥാപനത്തില്‍ പഠിക്കുന്നത് മതം അനുവദിക്കുന്നില്ലെന്നും ആ സാഹചര്യം തന്റെ വിശ്വാസത്തിന് കളങ്കമുണ്ടാക്കുമെന്നുമാണ് ആ വിദ്യാര്‍ത്ഥിയുടെ വാദം!
സുഹൃത്ത് ഈ അനുഭവം വിവരിച്ചപ്പോള്‍ എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മൂടുറച്ചുകൊണ്ടിരിക്കുന്ന പ്രത്യേക വിശ്വാസി വിഭാഗത്തിന്റെ വിചിത്രമായയ പെരുമാറ്റങ്ങള്‍ക്ക് ഇത്തരം ഒരു പരിണാമം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ബി ടെക്ക് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മിക്‌സഡ് സ്‌കൂളില്‍ ചേരാന്‍ വിസമ്മതിച്ച അനുഭവം മലപ്പുറം ജില്ലയില്‍ നിന്ന് ഞാന്‍ പറഞ്ഞു കേട്ടിരുന്നു. 
പല ഭാഗങ്ങളിലും യുവതീയുവാക്കളുടെ വേഷത്തില്‍ പോലും പെട്ടെന്നൊരു മാറ്റം സംഭവിച്ചിരുന്നു. നീണ്ട താടിയും മുട്ടിനു താഴെ അവസാനിക്കുന്ന പാന്റ്‌സും ജൂബയും തൊപ്പിയുമണിയുന്ന ചെറുപ്പക്കാരും മുഖംമുടി പര്‍ദ (നിഖാബ് ) ധരിക്കുന്ന യുവതികളും പെരുകി വരികയാണ്. ആ വേഷമാറ്റത്തിന് അവര്‍ക്കുള്ള ന്യായം, മതം മറ്റുമതവിശ്വാസികളുടെ വേഷം അണിയാന്‍ അനുവദിക്കുന്നില്ലെന്നാണ്. സ്ത്രീകള്‍ മുഖം മറയ്ക്കല്‍ മതപരമായ നിര്‍ബന്ധമാണെന്നാണ്. ഒരു പ്രമുഖ മുസ്ലിം പത്രത്തില്‍ ഒന്നു രണ്ട് വര്‍ഷം മുമ്പ് ഒരു വിവാഹപരസ്യം ശ്രദ്ധയില്‍ പെട്ടു. വിദ്യാസമ്പന്നയായ യുവതിക്ക് താടി നീട്ടി വളര്‍ത്തുകയും പാന്‍സ് ഞെരിയാണി വരെ മാത്രം ഇറങ്ങുകയും ചെയ്യുന്ന വരനെ മതിയെന്ന നിബന്ധന കൂടി ചേര്‍ത്തിരുന്നു!
നവസലഫിസം കേരളത്തിലേക്ക്
വിചിത്രമായ ഈ വിശ്വാസപകര്‍ച്ച നവസലഫിസത്തില്‍ നിന്ന് കടന്നുവരുന്നതാണ്. വളരെ നിശ്ശബ്ദമായി എന്നാല്‍ അതിയാഥാസ്ഥികമായി കേരള മുസ്ലിങ്ങള്‍ക്കിടയില്‍ വേരൂന്നിക്കൊണ്ടിരിക്കുന്ന ഈ സലഫികള്‍, വിപ്ലവകരവും പുരോഗമനപരവുമായ വമ്പിച്ച മാറ്റങ്ങള്‍ക്ക് കേരള മുസ്ലിങ്ങളെ പ്രേരിപ്പിച്ച മുജാഹിദ് പ്രസ്ഥാനത്തിനകത്ത് നിന്നാണ് ഉരുവം കൊണ്ടത് എന്നതാണ് ചരിത്രത്തിന്റെ ഐറണി. 
വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും കെ എം സീതിസാഹിബിന്റെയുമൊക്കെ പിന്‍ഗാമികളായി, രാഷ്ട്രീയ, സാമൂഹിക, മത, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിലെല്ലാം വിപ്ലവം സൃഷ്ടിച്ച നവോത്ഥാന നായകരില്‍ നിന്നാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ രൂപം കൊണ്ടത്. പൗരോഹിത്യത്തെ ചോദ്യം ചെയ്തും യാഥാസ്ഥിതികതയെ വെല്ലുവിളിച്ചും മസ്ലിംങ്ങള്‍ക്കിടയിലെ പുരോഗമന സാന്നിധ്യമായി മുജാഹിദ് പ്രസ്ഥാനം നിലകൊണ്ടു. ആധുനിക വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും അവര്‍ പ്രോത്സാഹനം നല്‍കി. സ്‌കൂളുകളും കോളേജുകളും മതപാഠശാലകളും സ്ഥാപിച്ചു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭാഗമായി നില്‍ക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു 
പരിഷ്‌കരണ പ്രസ്ഥാനം എന്നറിയപ്പെട്ട മുജാഹിദ് പ്രസ്ഥാനം എന്നാല്‍ പില്‍ക്കാലത്ത് അല്‍പ്പാല്‍പമായി  ഗള്‍ഫ് സലഫിസത്തിന്റെ സ്വാധീന വലയത്തില്‍ അകപ്പെടുകയായിരുന്നു. സലഫി മെത്തഡോളജി (മന്‍ഹജ്) അനുസരിച്ച, മുജാഹിദ് പ്രസ്ഥാനം പിന്തുടരുന്ന പുരോഗമന പക്ഷം ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായി ഗള്‍ഫ് സലഫികള്‍ പ്രചരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ അവിടെയുള്ള സലഫി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളികളില്‍ ഒരു വിഭാഗം കേരളത്തില്‍ സലഫിവത്കരണത്തിന്റെ വക്താക്കളായി. ഗള്‍ഫ് സലഫികള്‍ ആളും അര്‍ത്ഥവും നല്‍കി കെട്ടിയിറക്കിയ ഒരു ധാര മുജാഹിദ് പ്രസ്ഥാനത്തില്‍ ആശയസംഘര്‍ഷം സൃഷ്ടിച്ചു. ആ സംഘര്‍ഷം മൂര്‍ച്ഛിച്ചാണ് 2002ല്‍ കേരള മുജാഹിദ് രണ്ടായി പിളര്‍ന്നത്.
മുജാഹിദ് പിളര്‍പ്പിലേക്ക് നയിച്ച ആശയ സംഘര്‍ഷങ്ങള്‍ക്ക് സിദ്ധാന്തം ചമയ്ക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത മുജാഹിദ് സംഘടനാ നേതൃത്വത്തിനു വേണ്ടി നില കൊണ്ട ശുദ്ധസലഫിസത്തിന്റെ വക്താവായിരുന്നു സുബൈര്‍ മങ്കട എന്ന യുവപണ്ഡിതന്‍. അദ്ദേഹം സിദ്ധാന്തിച്ച സലഫി മെത്തഡോളജിയുടെ മാനദണ്ഡപ്രകാരം, മുജാഹിദ് യുവജന വിഭാഗം ചെയ്തുകൊണ്ടിരുന്ന സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമൊന്നും മുന്‍ഗണന അര്‍ഹിക്കുന്നില്ലെന്ന് മാതൃസംഘടനയായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) സ്ഥിരീകരിച്ചു. 
എന്നാല്‍ യുവവിഭാഗം ആ വീക്ഷണത്തെ നിരാകരിച്ചു. ഗള്‍ഫ് സലഫിസം ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തില്‍ അസ്വീകാര്യമാണെന്ന് അവര്‍ നിലപാടെടുത്തു. അങ്ങനെയാണ് നീണ്ട സംവാദങ്ങള്‍ക്കൊടുവില്‍ പിളര്‍പ്പ് സംഭവിച്ചത്. മുജാഹിദ് സംഘടന പിളര്‍ന്നിട്ടും അതിന്റെ സൂത്രധാരന്മാര്‍ അടങ്ങിയിരുന്നില്ല. വിഭക്ത മുജാഹിദിനെ സമ്പൂര്‍ണമായി സലഫിവത്കരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ കെ എന്‍ എം തന്നെ ഒടുവില്‍ തിരിഞ്ഞു നിന്നു. ഈ സലഫിസം ഇവിടെ നടപ്പില്ലെന്ന് തുറന്നു പറഞ്ഞു. അതോടെയാണ്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ അനുയായി വൃന്ദത്തോടെ 'നവസലഫിസം' പ്രത്യേകമായി ആരംഭം കുറിക്കുന്നത്.
ആശ്രമ സലഫിസം
മതത്തിന്റെ ആദിമ വിശുദ്ധി നിലനിര്‍ത്തണമെന്ന വാദത്തെയാണ് സാമാന്യമായി സലഫിസം കൊണ്ടുദ്ദേശിക്കുന്നത്. ഇസ്ലാമിന്റെ മൗലിക വിശ്വാസത്തിലോ, കര്‍മ്മാനുഷ്ഠാനങ്ങളിലോ, വിശുദ്ധ ഖുര്‍ ആനും നബിയുടെ അദ്ധ്യാപനങ്ങള്‍ക്കും നിരക്കാത്ത യാതൊന്നും കൂട്ടിച്ചേര്‍ക്കരുതെന്ന് സലഫികള്‍ വാദിക്കുന്നു. എന്നാല്‍ സലഫി ആശയധാരയില്‍ തന്നെ ലോകവ്യാപകമായി നിരവധി ഉപവിഭാഗങ്ങളുണ്ട്. ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്ന സംഘടനയോ, നേതൃത്വമോ ഇല്ല. മാത്രമല്ല, കുഞ്ഞുകാര്യങ്ങളില്‍ പോലും അഭിപ്രായ ഭിന്നത പുലര്‍ത്തുകയും പിളരുകയും ചെയ്യുക അതിന്റെ പൊതുസ്വഭാവവുമാണ്.  സഊദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും മതപരവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ ഭിന്നതയുള്ള നിരവധി ഗ്രൂപ്പുകളുണ്ട്. അതിലൊന്നാണ് മതശാസനകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്ന 'ആത്മീയ സലഫിസം'. 
തുടക്കം സഊദിയിലായിരുന്നുവെങ്കിലും, അവിടെയുള്ള സലഫി മുഖ്യധാരയുമായി കലഹിച്ച അവര്‍ ആസ്ഥാനം യമനിലെ ദമ്മാജിലേക്ക് മാറ്റി. യമന്‍ സലഫിസം എന്നും ഇത് അറിയപ്പെടുന്നു. ആശ്രമ സമാനമായ ജീവിതമാണ് ഈ വിഭാഗത്തിന് പഥ്യം. യനമിലെ ദമ്മാജിയിലുള്ള 'ദാദുല്‍ ഹദീസ്' എന്ന സ്ഥാപനമാണ് ഇവരുടെ ലോക കേന്ദ്രം. അതിന്റെ ചുവടുപിടിച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് അത്തിക്കാട്ട്, സുബൈര്‍ മങ്കടയുടെ നേതൃത്വത്തില്‍ ഒരു സലഫി കമ്യൂണ്‍ സ്ഥാപിച്ചിരുന്നു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇപ്പോള്‍ അത് പൂട്ടി എന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്ന് ഒരു സംഘം യമനിലേക്ക് പഠനാവശ്യാര്‍ഥം പലായനം ചെയ്തിരുന്നു. അതില്‍ ചിലരെ സര്‍ക്കാര്‍ ഇടപെട്ട് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.
കാര്‍ക്കശ്യവും തീവ്രവുമായ മതജീവിതവുമാണ് 'ആശ്രമ സലഫി' കളുടെ സവിശേഷത. പ്രവാചകന്‍ ആടിനെ വളര്‍ത്തിയും കച്ചവടം ചെയ്തും ജീവിതം നയിച്ചതുകൊണ്ട്, പ്രവാചകന്റെ ചര്യ എന്ന നിലയില്‍ ഇന്നും വിശ്വാസികള്‍ ആടിനെ വളര്‍ത്തിയോ കച്ചവടം നടത്തിയോ ഉപജീവനം കണ്ടെത്തുകയാണ് ഉത്തമമെന്ന് അവര്‍ കരുതുന്നു. എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമടങ്ങുന്ന സംഘം നിലമ്പൂരിനടുത്ത് ആടു ഫാം തുടങ്ങുന്നത് അങ്ങനെയാണ്. ഫോട്ടോ, ചിത്രം, സംഗീതം തുടങ്ങിയ ആസ്വാദനങ്ങള്‍ ഹറാമെന്ന് (നിഷിദ്ധം) അവര്‍ കര്‍ക്കശമായി പറയുന്നു. താടി വെട്ടിച്ചുരുക്കുകയോ വടിക്കുകയയോ ചെയ്യുന്നത് ഹറാം. സ്ത്രീകള്‍ കോളജില്‍ പഠിക്കുന്നതും ജോലി ചെയ്യുന്നതും ഹറാം. സ്ത്രീകള്‍ മുഖം മൂടുന്ന പര്‍ദ്ദ ഒഴികെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും വീടിന് വെളിയില്‍ വരുന്നതും വേദികളില്‍ പ്രത്യക്ഷപ്പെടുന്നതും നിഷിദ്ധം. ഇങ്ങനെ നീളുന്നു ഇവരുടെ കാര്‍ക്കശ്യം. 
ഒരു ബഹുസ്വര സാമൂഹ്യക്രമവുമായി ചേര്‍ന്ന് പോകാന്‍ തീവ്രസലഫിസം അനുവദിക്കുന്നില്ല. ഏറ്റവും അപകടം പിടിച്ചത്, മറ്റ് മതസ്ഥരുമായി പാരസ്പര്യത്തോടെ ജീവിക്കുന്നതിനെ വിലക്കുന്ന നിലപാടുകളാണ്. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ ആശംസ അര്‍പ്പിക്കുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും മതവിരുദ്ധമായി അവര്‍ ഫത്വ നല്‍കുന്നു. ബഹുദൈവ വിശ്വാസാചാരങ്ങളും സത്യനിഷേധവും മതപരമായ കലര്‍പ്പുകളും നിലനിര്‍ക്കുന്ന ഒരു സാഹചര്യത്തില്‍ , അതിനോട് രാജിയാകാതെ മതവിശ്വാസ സംരക്ഷണാര്‍ത്ഥം ഹിജ്‌റ (പലായനം) ചെയ്യല്‍ അനിവാര്യമാണെന്നും അവര്‍ വിശ്വസിക്കുന്നു. കേരളത്തില്‍ നിന്ന് യമനിലേക്കും മറ്റ് ചിലര്‍ പലായനം ചെയ്തത് ആ വിശ്വാസമനുസരിച്ചാണ്.
'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു.
സ്വര്‍ഗം തേടിയുള്ള പലായനങ്ങള്‍
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാണ്ട് രണ്ട് ഡസനോളം ആളുകള്‍  സ്ത്രീകളും കുട്ടികളുമടക്കം തിരോഭവിച്ചതിന് പിന്നിലെ കാരണങ്ങള്‍ ഇനിയും വ്യക്തമല്ല. സിറിയയിലോ അഫ്ഗാനിസ്ഥാനിലോ ശ്രീലങ്കയിലോ അതല്ല യമനിലോ അവര്‍ എത്തിച്ചേര്‍ന്നുവെന്ന് തീര്‍ത്തു പറയാനാകില്ല. അവരില്‍ ചിലര്‍ ഐ എസില്‍ ചേര്‍ന്നിരിക്കാമെന്ന് അഭ്യൂഹമുണ്ടെങ്കിലും അന്വേഷണ ഏജന്‍സികളോ സര്‍ക്കാറോ അത് സ്ഥിരീകരിച്ചിട്ടില്ല. 
നാടുവിട്ടവരെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അവര്‍ സായുധ ജിഹാദിനുവേണ്ടി ഐ എസില്‍ ചേരാന്‍ പോയതാകാനുള്ള സാധ്യത തീരെ വിരളമാണ്. അതേ സമയം 'വിശുദ്ധമായ ഒരു വാസസ്ഥലം' തേടിയുള്ള പലായനമാകാം അവരുടെ ലക്ഷ്യമെന്ന് സംശയിക്കാന്‍ ന്യായമുണ്ട് താനും. നാടുവിട്ട യുവാക്കളില്‍ അടുത്തിടെ വന്ന മാറ്റങ്ങളെ കുറിച്ച് ബന്ധുക്കള്‍ നല്കിയ വിവരം ശരിയാണെങ്കില്‍, 'ആശ്രമ സലഫിസ'ത്തില്‍ ആകൃഷ്ടയായവര്‍ ആണവര്‍ എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.  അവര്‍ വീട്ടുകാര്‍ക്ക് അയച്ച വാട്ട്‌സ് അപ്പ് സന്ദേശങ്ങളിലും, സത്യനിഷേധവും ബഹുദൈവത്വവുമില്ലാത്ത  സംശുദ്ധ ഇസ്ലാമിക രാജ്യത്ത് തങ്ങള്‍ എത്തിചേര്‍ന്നതിലുള്ള ആഹ്‌ളാദമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തങ്ങളുടെ വിശ്വാസത്തെ അസ്വസ്ഥമാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് വിട്ടു പോരാനായതില്‍ ദൈവത്തെ വാഴത്തുകയാണ് അവരിപ്പോഴുമെന്ന് അത്തരം സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു. 
'ആശ്രമ സലഫി'കളുടെ ആധികാരിക പണ്ഡിതന്മാര്‍ നേരത്തെ ബിന്‍ ലാദിനെയും സായുധ ജിഹാദിനെയും തള്ളിപറഞ്ഞതു കൂടി ചേര്‍ത്തു വായിച്ചാല്‍ 'വിശ്വാസഅനുഷ്ഠാന തീവ്രവാദം' തന്നെയാണ് 'സ്വര്‍ഗ്ഗം തേടി' യാത്രയാകാന്‍ കേരളത്തിലെ ഒരു പറ്റം യുവാക്കളെ ഇപ്പോള്‍ പ്രചോദിപ്പിച്ചതെന്ന് നിരൂപിക്കേണ്ടി വരുന്നു

Wednesday, July 13, 2016

ജിന്ന് വിവാദം മുതല്‍ ദുരൂഹ തിരോധാനം വരെ : നവയാതാസ്തികര്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍


തിരോധാനത്തിലെ ദുരൂഹതകള്‍; മതവിശ്വാസം മനോരോഗമാകുമ്പോള്‍ സംഭവിക്കുന്നത്

By അഷ്‌റഫ് കടക്കല്‍
################
കേരളത്തിലെ ശ്രീനാരായണീയ പ്രസ്ഥാനം നവോത്ഥാന ചിന്തകളും പ്രവര്‍ത്തനങ്ങളുമായി കടന്നുവന്ന അതേസമയത്താണ് മുസ്ലിങ്ങള്‍ക്കിടയിലും വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും മറ്റും നേതൃത്വത്തില്‍ സമാന സ്വഭാവമുള്ള ചിന്തയും പ്രവര്‍ത്തനങ്ങളും രൂപപ്പെട്ടുവന്നത്. ഈ നവോത്ഥാന ചിന്തകള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഭൂരിഭാഗവും ഈജിപ്തിലെ മുസ്ലിം നവോത്ഥാന ചിന്തകന്മാരുടെ ആശയധാരയില്‍ ആകൃഷ്ടരായവരായിരുന്നു. പ്രധാനമായും മുഹമ്മദ് അബ്ദു, റഷീദ് രിദ മുതലായ ആധുനിക മുസ്ലിം ചിന്തകരാണ് ആഗോള തലത്തില്‍തന്നെ ഈ ചിന്താ പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. ഈജിപ്തില്‍നിന്നുള്ള ഇവരുടെ പ്രസിദ്ധകീരണങ്ങള്‍ വായിക്കുകയും നവീനമായ ആ ആശയ തലത്തില്‍ പുതിയൊരു മതചിന്തയും ഉണര്‍വും ഉണ്ടാവുകയും ചെയ്തതിന്റെ ഫലമായിരുന്നു കേരളത്തില്‍ വക്കം മൗലവിയെ പോലുള്ള പരിഷ്‌കര്‍ത്താക്കളുടെ ഉദയം.

വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ പിന്നാക്കം നിന്നിരുന്ന സമുദായത്തില്‍ ആധുനികതയും അതിനനുസൃതമായ മുന്നേറ്റങ്ങളും ഉണ്ടാകാനുള്ള പ്രാധാന കാരണം ഈ നവോത്ഥാന നായകന്മാരുടെ ഇടപെടലാണ്. പില്‍ക്കാലത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ രൂപംകൊണ്ട വിദ്യാഭ്യാസ പ്രസ്ഥാനമായാലും രാഷ്ട്രീയ പ്രസ്ഥാനമായാലും എല്ലാം തന്നെ ഈ നവോത്ഥാന ഉണര്‍വിന്റെ ഉപോത്പന്നങ്ങളായിരുന്നു. അതുകൊണ്ടാണ് നാട് സ്വതന്ത്രമായതിന് ശേഷം മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്നോട്ടുവന്നത് ഈ നവോത്ഥാന ധാരയില്‍പെട്ടവരായത്. അതോടൊപ്പം തന്നെ 1960കളില്‍ രൂപം കൊണ്ട എംഇഎസ് പോലുള്ള വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനമായത് ഈ നേതാക്കളുടെയോ അല്ലെങ്കില്‍ ഇത്തരം ചിന്താധാരയെ പ്രതിനിധാനം ചെയ്ത നേതാക്കളുടെയോ പ്രവര്‍ത്തനളുമാണ്. എല്ലാറ്റിനുമുപരി 1960കള്‍ക്ക് ശേഷമുണ്ടായ മയലാളി മുസ്ലിങ്ങളുടെ ഗള്‍ഫ് കുടിയേറ്റം ഈ മേഖലകളിലെല്ലാം തന്നെ വിപ്ലവ സമാനമായ ഒരു പരിവര്‍ത്തനം തന്നെ ഉണ്ടാക്കി.


സാമ്പത്തിക നില മെച്ചപ്പെട്ടപ്പോള്‍ സ്വാഭാവികമായും ഭൗതിക ജീവിത സാഹചര്യത്തില്‍ മാറ്റമുണ്ടായി. അതനുസരിച്ചുള്ള സ്ഥാപനങ്ങളും അനുബന്ധ പ്രവര്‍ത്തനങ്ങളും കേരളത്തിലെ ഏതാണ്ട് എല്ലാ മുസ്ലിം സംഘടനകളുടെയും പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. അങ്ങയാണ് ഓത്തുപുരയില്‍ ഓതി പഠിച്ചിരുന്ന കുട്ടികള്‍ക്ക് വ്യവസ്ഥാപിതമായ സിലബസും സ്‌കീമും രൂപപ്പെട്ടതും സ്‌കള്‍ വിദ്യാഭ്യാസത്തിന് സമാനമായ ഒരു വിദ്യാഭ്യാസ സംവിധാനം മദ്രസകളില്‍ രൂപംകൊണ്ടതും. ഈ മുന്നേറ്റം കേരളത്തിലെ മുസ്ലിങ്ങള്‍ക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒരു അവസ്ഥ സൃഷ്ടിച്ചു എന്നത് ജസ്റ്റിസ് രജീന്ദ്ര സചാറിന്റെ റിപ്പോര്‍ട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ഗള്‍ഫ് കുടിയേറ്റത്തിന്റെയും മതസംഘടകള്‍ക്കിടയിലുണ്ടായ സ്പര്‍ധകളുടെയും ഖണ്ഡനമണ്ഡനങ്ങളുടെയും രൂപത്തില്‍വന്ന സംവാദങ്ങളുമെല്ലാം തന്നെ പുരോഗതിയുടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് ആഘാതം സൃഷ്ടിക്കുന്നതായിട്ടാണ് പില്‍ക്കാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

നവോത്ഥാന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച സലഫി ചിന്താധാരയാണ് ഇതില്‍ ഏറ്റവും മോശമായ അവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടത്. സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും മധ്യപൗരസ്ത്യ മേഖലയിലെ ഈജിപ്ത് പോലുളള മറ്റ് രാജ്യങ്ങളിലും സലഫി ധാരയിലുണ്ടായ ആശയ വ്യതിയാനവും മാര്‍ഗഭ്രംശവും സ്വാഭാവികമായും അത്തരം ആശയധാരയോട് അടുത്തുനില്‍ക്കുന്ന കേരളത്തിലെ സലഫി പ്രസ്ഥാനങ്ങളിലും പ്രതിഫലിച്ചു.

പെട്രോഡോളറിന്റെ പ്രതികൂല സ്വാധീനം (Negative Impact) ഈ സംഘടനകളില്‍ പ്രകടമായി തുടങ്ങിയത് 90കള്‍ക്ക് ശേഷമാണ്. സ്വാഭാവികമായും സലഫിസത്തിലെ സൗദിധാരയും ഈജീപ്ഷ്യന്‍ധാരയും യമനീധാരയും അതിന്റേതായ സ്വാധീനം ഈ വിഭാഗത്തിലെ പണ്ഡിതന്മാരുടെ ആശയലോകത്തിലും പ്രവര്‍ത്തനങ്ങളിലും ഉണ്ടായി. ഇത് 90കളുടെ അവസാനം സംഘടനയെ നെടുകെ പിളര്‍ത്തി.

ഒരുവിഭാഗം സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിച്ചപ്പോള്‍ മറ്റൊരുവിഭാഗം അടഞ്ഞ ആശയങ്ങളുമായി ഇടുങ്ങിയ വഴികളിലൂടെ മാത്രം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുകയായിരുന്നു. സ്വാഭാവികമായും സംഘടനയ്ക്കുള്ളില്‍ ഇത് കൂടുതല്‍ ആശയസംഘട്ടനങ്ങള്‍ക്ക് കാരണമായി. ദൗര്‍ഭാഗ്യവശാല്‍, നവോത്ഥാന ചിന്തയുടെ ഏതെല്ലാം ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും നിലകൊണ്ടോ അതിന്റെ നേര്‍ വിപരീത ദിശയിലായി ഇത്തരക്കാരുടെ സഞ്ചാരം. രണ്ടായിരാമാണ്ടില്‍ സഘടന വീണ്ടും പിളര്‍ന്നു. ഇന്ന് അരഡസന്‍ കഷണമായി പൊട്ടിച്ചിതിറിയ അവസഥയിലാണ് മുജാഹിദ് എന്ന് അറിയപ്പെടുന്ന കേരളത്തിലെ സലഫി സംഘടന.


ഇതില്‍ മോഹഭംഗം വന്ന നല്ലൊരു ശതമാനം യുവസലഫികള്‍ പുതിയ ഇസ്ലാമിനെ അന്വേഷിച്ചുകൊണ്ട്, പുതിയ മാര്‍ഗങ്ങള്‍ തേടിക്കൊണ്ട് അവരുടേതായ ആത്മീയ യാത്രകള്‍ നടത്തുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത്. ഇവരില്‍ പലരും എത്തിപ്പെട്ടത് അങ്ങേയറ്റം പ്രാകൃതമായ മതത്തിന്റെ അഥവാ ശുദ്ധമതത്തിന്റെ ലോകത്തിലേക്കായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ജീവിതം പരലോകത്ത് മാത്രമാണ്. പരലോകത്തിന് ഉപകരിക്കാത്തതെല്ലാം ഈ ലോകത്ത് അവരുടെ ജീവിത്തിലെ മാര്‍ഗ തടസങ്ങളായിട്ടാണ് അവര്‍ വിലയിരുത്തിയത്. സ്വാഭാവികമായും മേതതര പരിസരത്തില്‍, വിവിധ സംസ്‌കാര ധാരകളും വിവിധ വിശ്വാസ സംഹിതകളും ഇടകലര്‍ന്ന് ജീവിക്കുന്ന കേരളം പോലെ അഥവാ ഭാരതം പോലുള്ള ഒരു രാജ്യത്ത് ഇസ്ലാമിന്റെ തനത് രൂപം അതിന്റെ പൂര്‍ണ പവിത്രതയോടെ സംരക്ഷിച്ച് മുസ്ലിമായി ജീവിക്കാന്‍ പ്രായോഗിക പ്രയാസങ്ങളുള്ളതായി അത്തരക്കാര്‍ക്ക് അനുഭവപ്പെട്ടു. സമ്പൂര്‍ണ ഇസ്ലാമായി ജീവിക്കാന്‍ കഴിയാത്ത ചുറ്റുപാടിനെ അവര്‍ ദാറുല്‍ കുഫ്ര്‍ എന്നാണ് വിശേഷിപ്പിച്ചത്.

മിശ്രവിദ്യാലയങ്ങള്‍, മറ്റ് ജോലി സ്ഥലങ്ങള്‍, ആണും പെണ്ണും ഇടകലര്‍ന്ന പൊതുയിടങ്ങള്‍ ഇവയെല്ലാം തന്നെ ഇവരുടെ പ്യൂരിറ്റാനിക്കല്‍ ജീവിതത്തിന് വിഘാതമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു.
ഈ ആശയത്തില്‍ ആകൃഷ്ടരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എന്‍ജിനിയറിങ്, മെഡിക്കല്‍ തുടങ്ങിയ പ്രഫഷണല്‍ മേഖലയിലെ വിദ്യാര്‍ത്ഥികളും തങ്ങള്‍ ഇടപഴുകുന്ന ചുറ്റുപാട് അനിസ്ലാമികമാണെന്നും തങ്ങളുടെ വിദ്യാലയങ്ങളില്‍ സ്ത്രീകളുടെ ശബ്ദവും ശരീരവും കാണേണ്ടിവരുന്നുവെന്നും അത് മതവിശുദ്ധിയോടെയുള്ള ജീവിതത്തിന് തടസ്സമാകുന്നുവെന്നും ചിന്തിച്ചു.

ഇവരില്‍ പലരും പഠനം പാതി വഴിയില്‍ അവസാനിപ്പിച്ച് ആത്മീയ തീവ്രവാദത്തില്‍ അഭയം പ്രാപിക്കുന്ന അപകടകരമായ ഒരു അവസ്ഥ കേരളത്തില്‍, പ്രത്യേകിച്ച് മലബാറിന്റെ പല കോണുകളിലും വളര്‍ന്നു വരുന്നു. ഇവരെ സംബന്ധിച്ചിടത്തോളം പൊതു ഗതാഗത സംവിധാനം പോലും ഉപയോഗപ്പെടുത്താന്‍ അവരുടെ മനസ്സ് പൂര്‍ണമായി സമ്മതിക്കാറില്ല. കാരണം അതെല്ലാം തന്നെ മദ്യ വില്‍പയില്‍നിന്ന് കിട്ടുന്ന നികുതിപ്പണവും നിഷിദ്ധമായ ലോട്ടറിയുടെ ലാഭവിഹിതവും പലിശയുമായി ബന്ധപ്പെട്ട ഇസ്ലാം വിരുദ്ധമയ മുതലുകളും ചേരുന്നതാണ്. അതിനാല്‍ ഹറാമായത് ഭുജിക്കാന്‍, ഹറാമായ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ദാറുല്‍ ഖുഫ്‌റില്‍ ജീവിക്കുന്നവര്‍ നിര്‍ബന്ധിതിരാകുന്നു. അവരെ സംബന്ധിച്ച് ഇതില്‍നിന്നുള്ള മോചനം, ശബ്ദവും മുഖവുമില്ലാത്ത സ്ത്രീകളുള്ള, സംഗീതവും നൃത്തവും സിനിമയും നാടകവുമില്ലാത്ത, പലിശയും ലോട്ടറിയുമില്ലാത്ത ഒരു ജീവിത പരിസരത്തിലേക്ക് പലായനം ചെയ്യല്‍ മാത്രമാണ്.




ഇത്തരക്കാരില്‍ ഭൂരിഭാഗവും മതം പഠിക്കുന്നത് കേരളത്തില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന സംവിധാനത്തിലൂടെ രൂപപ്പെട്ട ഏതെങ്കിലും മതപാഠശാലയില്‍നിന്നോ അല്ലെങ്കില്‍ മതാധ്യാപകന്റെ അടുത്തുനിന്നോ ആയിരിക്കണമെന്നില്ല. മറിച്ച് ഓണ്‍ലൈന്‍ സ്രോതസ്സുകളെ ആശ്രയിച്ച് മതത്തെ പഠിക്കുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാവുന്ന ഒരു പ്രതിസന്ധി കൂടിയാണ് ഇവിടെ രൂപപ്പെട്ടത്. ലോകത്തെ എല്ലാ തീവ്രവാദി പ്രസ്ഥാനങ്ങളും തങ്ങളുടെ ആശയ പ്രചാരണത്തിന് ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെയാണ്. ചിന്തയിലും പ്രവൃത്തിയിലും പ്രാകൃതമായ കാഴ്ചപ്പാടാണ് ഉള്ളതെങ്കിലും അത്യന്താധുനികമായ സാങ്കേതിക വിദ്യയില്‍ ഇത്തരക്കാരൊക്കെ മികവ് പുലര്‍ത്തുന്നവരാണ് എന്നത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുളള ഒരു വൈരുദ്ധ്യമാണ്. തന്നെയുമല്ല, മാനവിക വിഷയങ്ങളില്‍ പരിശീലനം നേടിയവര്‍ ഇത്തരക്കാരുടെ വലയില്‍ വീഴുന്നില്ല എന്നതും ഏറെ പ്രസക്തമാണ്. ആത്മാന്വേഷികളായ സത്യാന്വേഷണ മനസ്സുള്ള ഇതര മതസ്ഥരായ ആളുകള്‍ പലപപോഴും തങ്ങളുടെ ആത്മീയ ദാഹം ശമിപ്പിക്കുന്ന ഏതെങ്കിലും വിശ്വാസധാരയെ തെരഞ്ഞെടുക്കാറുണ്ട്. പക്ഷെ, അത്തരക്കാര്‍ ചെന്നുപെടുന്നത് ഇങ്ങനെയുള്ള മനോരോഗികളുടെ കൂട്ടത്തിലേക്കാണെങ്കില്‍ ഈ മനോരോഗം അവരിലേക്കും പടരുമെന്നത് സ്വാഭാവികമായും മനസ്സിലാക്കാവുന്നകാര്യമാണ്. തിരോധാനവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന സംഭവങ്ങളിലും ഇത്തരം ചില കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിലാണ് കേരളത്തില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തിരോധാനത്തിന്റെ അടിവേരുകള്‍ നാം പരതേണ്ടത്.


അല്ലാതെ എല്ലാറ്റിനും അല്‍ഖ്വയ്ദയും ഐഎസും ആണ് എന്ന മുന്‍വിധിയോടെ കാര്യങ്ങളെ വിശകലനം ചെയ്യുന്നത് ഇസ്ലാമോഫോബിയ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയള്ളൂ. അങ്ങനെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും അതിനെ സെന്‍സേഷനലൈസ് ചെയ്യുകയും ചെയ്താല്‍ അതിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനാഗ്രഹിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാമെന്നല്ലാതെ കേരളത്തിന്റെ സാമൂഹിക രംഗത്ത് ഉണ്ടായ ഈ രോഗത്തിന് ചികിത്സ നല്‍കാന്‍ സാധിക്കില്ല.


ഇവിടെ യഥാര്‍ത്ഥത്തില്‍ വിശ്വാസം മനോരോഗമായതിന്റെ പ്രശ്‌നാണ്. ഈ മനോരോഗം ഒരുപക്ഷെ ആത്മീയ തീവ്രവാദത്തില്‍നിന്ന് മതതീവ്രവാദത്തിലേക്കും അതിലൂടെ ഭീകര പ്രവര്‍ത്തനങ്ങളിലേക്കും ചെന്നെത്തിപ്പെട്ടേക്കാം. കാരണം ഉത്‌ബോധനങ്ങളിലുടെ ‘അനിസ്ലാമിക’ പ്രവണതകളെ ഉന്മൂലം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ശക്തി പ്രയോഗിച്ചുകൊണ്ട് അത്തരം ഒരു സാഹചര്യം അഥവാ വിശ്വാസികള്‍ക്ക് അനുഗുണമായ ഒരു ഇസ്ലാമിക അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത്തരക്കാര്‍ തയ്യാറായിക്കൂടെന്നില്ല. സിറിയയിലും ഇറാഖിലും അഫ്ഗാനിസ്താനിലും താലിബാനും ഐഎസും ചെയ്തുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണല്ലോ.




ബാമിയാനിലെ ബുദ്ധ പ്രതിമ തകര്‍ത്തപ്പോഴും പല്‍മീറയിലെ സ്തൂപങ്ങള്‍ നശിപ്പിച്ചപ്പോഴും മതവിശ്വാസത്തിലെ വിരുദ്ധമായ അഥവാ ഏക ദൈവ വിശ്വാസത്തിന് എതിരായ ഇത്തരം ഒരു അവസ്ഥ ഇല്ലാതാക്കാനാണ് തങ്ങള്‍ ഈ പ്രവര്‍ത്തനം ചെയ്തത് എന്നാണ് അവര്‍ വിശദീകരിച്ചത്. സ്ത്രീകളോട് അവരെ ഭീതിപ്പെടുത്തി ചാട്ടവാറുകൊണ്ട് അടിച്ച്, അതിനും വഴങ്ങിയില്ലെങ്കില്‍ അവര്‍ക്ക് വധശിക്ഷ നല്‍കി അവരുടെ പൊതുജീവിതം അവസാനിപ്പിക്കുകയും അഥവാ ജീവിതം തുടരണമെങ്കില്‍ വീടിന്റെ ഇരുട്ടറകളില്‍ ഒതുങ്ങിക്കഴിയണമെന്ന് ശഠിക്കുകയും ചെയ്യുന്ന ഈ പ്രാകൃത മനസ്സുകള്‍ക്ക് വെളിച്ചം നല്‍കണമെങ്കില്‍ യഥാര്‍ത്ഥ മതത്തിന്റെ ആശയങ്ങള്‍ പ്രസരിപ്പിക്കുകയും ആശയ സംഘട്ടനത്തിലൂടെ തന്നെ ഇത്തരക്കാരെ അമര്‍ച്ച ചെയ്യാനും സാധിക്കണം. അല്ലാതെ കേരളത്തില്‍ അബൂബക്കര്‍ ബാഗ്ദാദിക്കെതിരെ സെമിനാര്‍ നടത്തിയതുകൊണ്ടോ ഐഎസിനെതിരെ ക്യാംപെയന്‍ നടത്തിയതുകൊണ്ടോ ഇത്തരത്തിലുള്ള പ്രവണതകളെ നേരിടാന്‍ കഴിഞ്ഞെന്ന് വരില്ല. മറിച്ച് വഴിതെറ്റിയ ഇത്തരം ചെറുപ്പക്കാരെ കണ്ടെത്തുകയും ഇതിലൂടെ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവര്‍ക്ക് ഏതെല്ലാം രൂപത്തില്‍ ഈ കുട്ടികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്ന ആലോചനയും നടപടികളുമാണ് അടിയന്തരമായി നാം ചെയ്യേണ്ടത്. ഇത്തരം അപഥ സഞ്ചാരത്തില്‍പെട്ട, അതിന് നേതൃത്വം നല്‍കുന്ന വ്യക്തികളെ കണ്ടെത്തുകയും അവരെ നിയമ നടപടിയിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലൂടെ നിശബ്ദരാക്കാനുള്ള നടപടികളാണ് ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. അതില്‍ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് മത സംഘടനകളും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളുമാണ്.



മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചുകൊണ്ട് ഐഎസ് വിരുദ്ധ ക്യാംപെയിന് നേതൃത്വം നല്‍കാന്‍ മുസ്ലിം ലീഗ് മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണ്. പക്ഷെ, വിഷയത്തിന്റെ മര്‍മ്മം മനസ്സിലാക്കി പ്രശ്‌നത്തിന് പരിഹാര മാര്‍ഗം എന്താണ് എന്ന് കൂടുതല്‍ അവധാനതയോടെ ആലോചിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപരേഖ തയ്യാറാക്കാനും സംഘടനകളെ സജീവമാക്കാനും മുസ്ലിം ലീഗ് നേതൃത്വം കുറച്ചുകൂടി ശുഷ്‌കാന്തി കാട്ടേണ്ടതുണ്ട്. അതുപോലെ തന്നെ കേരളത്തിലെ സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ക്കും മനഃശാസ്ത്രജ്ഞന്മാര്‍ക്കും ഈ രംഗത്ത് കൂടുതല്‍ കാര്യക്ഷമവും ക്രിയാത്മകവുമായ ഇടപെടല്‍ നടത്താനാകും. കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയിലുണ്ടായ സാമൂഹകവും വിദ്യാഭാസപരവും സാമ്പത്തികവുമായ കുതിച്ചുചാട്ടങ്ങളുടെ ഗുണഫലങ്ങള്‍ മുച്ചൂടും ഇല്ലാതാക്കുന്ന അത്യന്തം അപകടകരമായ ഒരുപ്രവണതയാണ് ഇന്ന് നാം കേരളത്തില്‍ കണ്ട ഈ സംഭവ വികാസങ്ങള്‍. ഏകസിവില്‍കോഡ് മുതലായ വിഷയങ്ങളില്‍ മതസംഘടനകള്‍ കാട്ടുന്ന ആത്മാര്‍ത്ഥതയും ശുഷ്‌കാന്തിയും ഇത്തരം കാര്യങ്ങളിലും ഉണ്ടായാല്‍ അത് ഒരു തലമുറയെ രക്ഷിച്ചെടുക്കാന്‍ സഹായിക്കും. വിശ്വാസപരവും വൈകാരികവുമായ വിഷയങ്ങളിലെ അമിതാവേശം അല്‍പമൊന്ന് ശമിപ്പിച്ചുകൊണ്ട് യാഥാര്‍ഥ്യ ബോധത്തോടെ വിഷയങ്ങളെ വിലയിരുത്തി തങ്ങളുടെ പ്രവര്‍ത്തന പദ്ധതികള്‍ നവീകരിക്കാനും പുനഃസംഘടിപ്പിക്കാനും മുസ്ലിങ്ങള്‍ക്കിടിയിലെ മതസംഘടകളും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളും തയ്യാറാകണം എന്നുകൂടി ഉണര്‍ത്തട്ടെ.