Sunday, January 13, 2013

ഹുസൈന്‍ സലഫി സത്യം തുറന്നു പറയാന്‍ ഭയക്കുന്നത് എന്തിനു?:പ്രഭാഷണം ഒരു വിശകലനം .

ഹുസൈന്‍ സലഫി നടത്തിയ പ്രഭാഷണം വൈകാരികമായിരുന്നു, ഒന്നാകണം എന്ന അദ്ദേഹത്തിന്‍റെ ആഹ്വാനം നല്ല ഉധേശത്തു കൂടിയാണെങ്കില്‍ അല്ലാഹു അദ്ദേഹത്തിനു നന്മകള്‍ ചൊരിയട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ട് നമുക്ക്‌ അദ്ദേഹത്തിന്റെ പ്രഭാഷണം ഒന്ന് വിശകലനം ചെയ്യാം.

1. അദേഹത്തിന്റെ പ്രസംഗം വൈകാരികമായിരുന്നു എന്നത് കൊണ്ട് തന്നെ തര്‍ക്ക വിഷയം കൂടുതല്‍ പഠിച്ചിട്ടില്ലാത്ത മുജാഹിദുകള്‍ നമ്മള്‍ ഒന്നാകണം എന്ന് ആഗ്രഹിക്കും, മനസിലെ ദേഷ്യം കളയും. പക്ഷെ അങ്ങനെ ഒരു ഐക്യം ഉണ്ടായാല്‍ ഭാവിയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാവും.

2. അതുകൊണ്ട് തന്നെ ഭിന്നിപ്പ്‌ ഒഴിവാക്കി ഒന്നാകാന്‍ സലഫി പറയുമ്പോള്‍ ഭിന്നിക്കാന്‍ അടിസ്ത്താനമായി ഉണ്ടായ തര്‍ക്ക വിഷയം പറയണം ആയിരുന്നു.

3. സലഫി പറഞ്ഞത്‌ ഒരു മുജാഹിദും ജിന്നിനോട് പ്രാര്തിക്കുന്നില്ല, എന്നും അത് വെറുതെ ആരോപണം എന്നുമാണ്., യഥാര്‍ത്തത്തില്‍ അതല്ല ഇവിടെ തര്‍ക്കം എന്ന് എല്ലാവര്ക്കും അറിയാം, അറിഞ്ഞിട്ടും സലഫി അറിയാത്ത ഭാവം നടിക്കുകയാണ് എന്ന് മനസിലാകുന്നു.

4. ഇവിടുത്തെ തര്‍ക്കം ഒരു വിഭാഗം ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്കല്ല എന്നും, മറുവിഭാഗം ശിര്‍ക്കും എന്ന് പറഞ്ഞതാണ്.

5. ഇന്ന് നടന്ന പ്രസംഗത്തില്‍ തര്‍ക്കത്തിന്‍റെ അടിസ്ത്താന വിഷയം സലഫി നേര്‍ക്ക്‌ നേരെ പറയാന്‍ ധൈര്യം കാണിച്ചില്ല എന്നതാണ് വസ്തുത. അതായത് ജിന്നുകളോട് സഹായം ചോദിച്ചാല്‍ ശിര്‍ക്ക്‌ ആകുമോ ഇല്ലയോ എന്ന്.

6. മുജാഹിദ്‌ മഹല്ലുകളില്‍ ആളുകള്‍ ഭിന്നിക്കാന്‍ പാടില്ല എന്നും അത് വിഷമം ഉണ്ടാക്കുന്നു എന്നും സലഫി.

സ്വന്തം കുടുംബത്തെ പോലും ആദര്‍ശ പരമായി എതിര്‍ത്തിട്ടാണ് പല മുജാഹിദുകളും വന്നത്, അതുകൊണ്ട് ആദര്‍ശം നോക്കാതെ ഒന്നിക്കണം എന്നും ഭിന്നിക്കാന്‍ പാടില്ല എന്നുമുള്ള ആഹ്വാനം ശരിയല്ല, ആദര്‍ശത്തില്‍ ഭിന്നിക്കാന്‍ അല്ലാഹു അനുവദിച്ചതാണ്. 

ജിന്നുകളെ വിളിക്കല്‍ ശിര്‍ക്കല്ല എന്ന് പറയുന്നവരുമായി ഒരുമിച്ചു പോകാന്‍ മുജാഹിദുകള്‍ തയ്യാറല്ല, അതുപോലെ അവര്‍ ശിര്‍ക്ക്‌ എന്ന് പ്രഖ്യാപിച്ചാല്‍ അവരുടെ കൂടെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ മുജാഹിടുകള്‍ക്ക് മടിയും ഇല്ല.

7. ആയിരങ്ങളുടെ ആഗ്രഹം ആണ് ഞാന്‍ സമ്മേളനത്തില്‍ തുറന്നു പറഞ്ഞത്‌, അല്ലാതെ ആരെയും പിണക്കാന്‍ അല്ല എന്ന് ഹുസൈന്‍ സലഫി പറഞ്ഞു.

ജിന്നുകളോട് സഹായം ചോദിക്കല്‍ ശിര്‍ക്ക്‌ എന്ന് നമ്മുടെ സഹോദരങ്ങള്‍ പ്രഖ്യാപിക്കട്ടെ അങ്ങനെ നമ്മള്‍ ഒന്നാവട്ടെ എന്ന് ആഗ്രഹിച്ച പതിനായിരങ്ങള്‍ക്ക് വേണ്ടി സലഫി ഒന്നും പറഞ്ഞില്ല.

8. ഞാന്‍ സമ്മേളനത്തില്‍ ആരുടേയും പക്ഷം ചേര്‍ന്നിട്ടില്ല എന്ന് സലഫി പറഞ്ഞു.

ഇവിടുത്തെ തര്‍ക്കം ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്ക്‌ ആകുമോ ഇല്ലയോ എന്നതായിരുന്നു, സമ്മേളനത്തില്‍ സലഫി പറഞ്ഞത്‌ യാ ഇബാദല്ലാഹ് എന്ന ഹദീസില്‍ മുന്‍ഗാമികള്‍ പറഞ്ഞ നിലപാടില്‍ നാം ഒതുങ്ങി നില്‍ക്കണം എനാണ്. സലഫി ഉദേശിച്ചത്‌ , പരിധിയില്‍ ഉള്ള ജിന്നുകളോട് സഹായം ചോദിച്ചാല്‍ ശിര്‍ക്കല്ല എന്ന ആദര്‍ശം നമ്മള്‍ സ്വീകരിക്കണം എന്നാണ്. അതായത്‌ സലഫി വ്യക്തമായി അവരുടെ പക്ഷം ചേര്‍ന്നിട്ടുണ്ട്.

9. ഞാന്‍ സമ്മേളനത്തില്‍ ഐക്യ ആഹ്വാനം നടത്തുകയല്ലാതെ മുജാഹിദുകള്‍ ഭിന്നിക്കണം എന്നായിരുന്നോ പറയേണ്ടത്‌എന്ന് സലഫി ചോദിച്ചു.

ഐക്യ ആഹ്വാനം തന്നെ നടത്തണം., പക്ഷെ ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്ക്‌ എന്ന് പ്രഖ്യാപിച്ചു കൊണ്ട് എല്ലാവരും ഐക്യപ്പെടണം എന്ന് താന്കള്‍ പറയണമായിരുന്നു.

10. ഏതു സത്യത്തെയാണ് ഞാന്‍ സമ്മേളനത്തില്‍ എതിരത്തത് എന്ന് സലഫി ചോദിച്ചു. ഞാന്‍ അഴകൊഴുംബന്‍ നിലപാട് ഉള്ളവന്‍ ഏന്നു എന്തിനു പറഞ്ഞു എന്നും സലഫി ചോദിച്ചു.

താന്കള്‍ ജിന്നുകളെ വിളിക്കല്‍ ശിര്‍ക്കാണോ അല്ലയോ എന്ന് ധൈര്യ പൂര്‍വം പറയാത്തത് കൊണ്ടാണ് താന്കളെ അഴകൊഴുംബന്‍ എന്ന് വിശേഷിപ്പിച്ചത്, സമ്മേളനത്തില്‍ മറഞ്ഞ രീതിയില്‍ ആണെങ്കിലും ശിര്‍ക്കല്ല എന്ന രീതിയില്‍ സംസാരിച്ചതാണ് സത്യത്തെ എതിര്‍ത്തു എന്ന് പറഞ്ഞത്‌.

11. ആരെയെങ്കിലും നോവിക്കുന്ന എന്തെങ്കിലും ഞാന്‍ സമ്മേളനത്തില്‍ പറഞ്ഞോ എന്ന് സലഫി ചോദിച്ചു?

പറഞ്ഞു, ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്ക്‌ എന്ന് പ്രഖ്യാപിച്ച സന്ഖടനയുടെ സ്റ്റേജില്‍ കയറി, അത് ശിര്‍ക്കല്ല എന്ന നിലപാട് സ്വീകരിക്കണം എന്ന് പറഞ്ഞപ്പോള്‍ മുജാഹിദുകളുടെ മനസ നൊന്തു.

12. എന്‍റെ ശബ്ദം അപ ശബ്ദം എന്ന് എന്തിനു ടി പി പറഞ്ഞു?

ജിന്നുകളെ വിളിക്കല്‍ ശിര്‍ക്ക്‌ എന്ന് ഉറക്കെ പ്രഖ്യാപിക്കാതെ സന്ഖടന തീരുമാനിച്ച തീരുമാനത്തിനെതിരെ പറഞ്ഞത് കൊണ്ട് താങ്കളുടെ ശബ്ദം അപ ശബ്ദമായിരുന്നു.

13. നമ്മുടെ പൊതു ശത്രു, ആര്? സമസ്തകാര്‍ ആണ് എന്ന രൂപത്തില്‍ നമ്മള്‍ എല്ലാ മുജാഹിദുകളും ആദര്‍ശ ബന്ധുക്കള്‍ ആണ് എന്ന് സലഫി പറഞ്ഞു.

മുജാഹിദുകള്‍ പൊതു ശത്രു ആയി കാണുന്ന സമസ്തയില്‍ മുജാഹിദുകളുടെ ഉറ്റവരും ഉടയവരും ഉണ്ട്. എന്നിട്ടും അവരെ പൊതു ശത്രു ആയി കാണുന്നത് അവര്‍ ആദര്‍ശത്തില്‍ പിഴവ് വന്നവര്‍ ആയത് കൊണ്ടാണ്, അതുകൊണ്ട് തന്നെ ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്കല്ല എന്ന് പറയുന്നവരും മുജാഹിദുകളുടെ പൊതു ശത്രു തന്നെയാണ്. അവിടെ വിട്ടുവീഴ്ചയ്ക്ക് മുജാഹിദുകള്‍ തയ്യാറല്ല.

14. ആറു മിനിറ്റ് ഞാന്‍ സമ്മേളനത്തില്‍ പറഞ്ഞതിന് എതിരായി, എന്തിനു ഒന്നര ദിവസം പറഞ്ഞു എന്ന് സലഫി ചോദിച്ചു.

താന്കള്‍ ആ ആറു മിനിറ്റ് കൊണ്ട് , ഒരു തൌഹീദി പ്രസ്ത്താനത്തിന്‍റെ ആദര്‍ശത്തിന്‍റെ കടയ്ക്ക് കത്തി വെക്കുകയാണ് ചെയ്തത്, ജിന്നുകളെ വിളിച്ചാല്‍ ശിര്‍ക്ക്‌ എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ലാത്ത സന്ഖടനയുടെ സ്റ്റേജില്‍ കയറി അത് ഒന്ന് കൂടി പരിശോധിക്കണംഎന്ന് പറഞ്ഞത്‌ വലിയ തെറ്റ് തന്നെയാണ്.

15. മൊത്തത്തില്‍ പറഞ്ഞാല്‍ ചാവക്കാട്‌പരിപാടി കൊണ്ട് ഈ പ്രശനം തീരാന്‍ ഒരു വഴിയും സലഫി പറഞ്ഞില്ല, മുജാഹിദുകള്‍ ഇപ്പോഴും ഐക്യപ്പെടാന്‍ റെഡി ആണ്, അതിനു ഒരുവ്യവസ്ഥ മാത്രമേ ഉള്ളൂ. അത് നിങ്ങള്‍ അന്ഗീകരിച്ചാല്‍ എല്ലാ പ്രശ്നവും തീര്‍ന്നു

അതായത്‌ ജിന്നുകളോട് സഹായം ചോദിക്കല്‍ ശിര്‍ക്ക്‌ എന്ന് നിങ്ങള്‍ പ്രഖ്യാപിക്കുക. അങ്ങനെ നമുക്ക്‌ ഒന്നിക്കാം, അത് പ്രഖ്യാപിക്കാന്‍ നിങ്ങള്‍ റെഡി അല്ലെങ്കില്‍ ഒരിക്കലും ഐക്യം ഉണ്ടാകുകയുമില്ല.



ആളെ ചേര്‍ക്കുക പലരെയും ഒന്നിപ്പിച്ചു ഇല്ലാത്ത ഹദീസ് നിഷേധ കഥ  പറഞ്ഞു ജനങ്ങളെ കൈക്കലാക്കുക..നേതാക്കളെ കുറ്റം പറയുക...ഇതൊക്കെ ആണോ ദീന്‍??

No comments:

Post a Comment